സലഫിസുന്നി السلفية سني @salafisunni Channel on Telegram

സലഫിസുന്നി السلفية سني

@salafisunni


നബിﷺ സ്വഹാബത്തിന് പഠിപ്പിച്ചു കൊടുത്ത ശരിയായ ഇസ്‌ലാം അതായത് സലഫിയ്യത്ത് അത് പഠിക്കാൻ ഈ സലഫിസുന്നി എന്ന ചാനൽ ഉപകരിക്കും എന്ന് വിചാരിക്കുന്നു
إن شاء الله
باركَ الله فيك
എന്ന് ചാനൽ അഡ്മിൻ
Shamnu Bin Shamsudheen
Thiruvananthapuram

സലഫിസുന്നി السلفية سني (Malayalam)

സലഫിസുന്നി ചാനൽ നബിﷺ സ്വഹാബത്തിന് പഠിപ്പിച്ചു കൊടുത്ത ശരിയായ ഇസ്‌ലാം അതായത് സലഫിയ്യത്ത് അത് പഠിക്കാൻ സഹായപ്പെടും എന്നാണ് ഈ ചാനൽറും അതിന്റെ ആദ്യദാനം അല്ലെങ്കില്u200d ഈ തലത്തിന് ഒരു തെറ്റിവയ്പ്പ് നൽകാൻ പോകുന്നതുപോലെ. ഇത് ഒരു സലഫിയ ചാനൽ ആണ് എന്ന് അറിയാൻ പറഞ്ഞാൽ മനുഷ്യന്റെ ജീവിതം ഇസ്‌ലാമിക നിയമങ്ങളിലൂടെ നിർവഹിക്കാനും അഭ്യാസം ചെയ്യാനും പോകുകയാണ് ഈ ചാനൽറും അതിന്റെ ഉദ്ദേശ്യം. സലഫിസുന്നി ചാനൽ അഡ്മിൻ Shamnu Bin Shamsudheen ആണ് അതിന്റെ വിചാരവാദി.

സലഫിസുന്നി السلفية سني

19 Feb, 10:31


എല്ലാത്തിനിൻ്റെയും സൃഷ്ടാവ്

അല്ലാഹു പറയുന്നു

اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ

'അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു.

الزمر: ٦٢ -

ദുരന്തങ്ങളുണ്ടാകുന്നത് പോലും അല്ലാഹുവിന്‍റെ ഉദ്ദേശത്തോടും അനുമതിയോടും കൂടിയാണ്.

അല്ലാഹു പറയുന്നു:

مَا أَصَابَ مِنْ مُصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്നപക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'
التغابن: ١١ -

http://T.me/Salafisunni

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിവേദനം:
നബി ﷺപറഞ്ഞു:
إِنَّ الله خلق السموات والأرض وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ، يَوْمَ السَّابِعِ، وَخَلَقَ التُّرْبَةَ يَوْمَ السَّبْتِ، وَالْجِبَالَ يَوْمَ الأَحَدِ، وَالشَّجَرَ يَوْمَ الاثْنَيْنِ، وَالشَّرَّ يَوْمَ الثُّلاثَاءِ، وَالنُّورَ يَوْمَ الأَرْبَعَاءِ، وَالدَّوَابَّ يَوْمَ الْخَمِيسِ، وَآدَمَ يَوْمَ الْجُمُعَةِ فِي آخِرِ سَاعَةٍ مِنَ النَّهَارِ بَعْدَ الْعَصْرِ، خَلَقَهُ مِنْ أَدِيمِ الأَرْضِ بِأَحْمَرِهَا وَأَسْوَدِهَا وَطَيِّبِهَا وَخَبِيثِهَا، مِنْ أَجْلِ ذَلِكَ جَعَلَ اللَّهُ مِنْ آدَمَ: الطيب والخبيث
'നിശ്ചയം, ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും അല്ലാഹു ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചു. പിന്നെ ഏഴാമത്തെ ദിവസം അവന്‍ അര്‍ശില്‍ ആരോഹിതനായി. ശനിയാഴ്ച മണ്ണും, ഞായറാഴ്ച പര്‍വ്വതങ്ങളും തിങ്കളാഴ്ച സസ്യവൃക്ഷാദികളെയും ചൊവ്വാഴ്ച തിന്മയെയും (വെറുക്കപ്പെട്ടവയെയും), ബുധനാഴ്ച പ്രകാശത്തെയും വ്യാഴാഴ്ച ജന്തുജാലങ്ങളെയും വെള്ളിയാഴ്ച അസ്‌റിന് ശേഷമുള്ള പകലിന്‍റെ അന്ത്യയാമത്തില്‍ ആദമിനെയും സൃഷ്ടിച്ചു. അദ്ദേഹത്തെ ചുവപ്പും കറുപ്പും (നിറമുള്ള), നല്ലതും ചീത്തയുമായ ഭൂമിയിലെ മണ്ണ്‌കൊണ്ട് സൃഷ്ടിച്ചതാണ്. അത് കാരണം, അല്ലാഹു ആദമില്‍ നിന്നും നല്ലതിനെയും ചീത്തയെയും കൊണ്ടുവന്നു.

ഇമാം മുസ്‌ലിമും നസാഇയും മറ്റും. ചില ഹദീഥ് പണ്ഡിതന്മാര്‍ ഇതിനെ ദുര്‍ബലമായി കണക്കാക്കി. എന്നാല്‍ അല്‍ബാനി അതിനെ ഖണ്ഡിച്ചുകൊണ്ട് സ്വഹീഹാണ് എന്ന് ഉറപ്പുവരുത്തി

📚അസ്സഹീഹ 1833, മുഖ്തസ്വര്‍ അല്‍ ഉലുവ്വ് 71, അല്‍ മിശ്കാത്ത് 5666))

ഈ ഹദീഥിലെ 'വെറുക്കപ്പെട്ടത് അഥവാ തിന്മ'' എന്നത് ദുരന്തങ്ങളെയും ഹാനികരമായ ജീവികളെയും മനുഷ്യര്‍ വെറുക്കുകയും മോശമായി കണക്കാക്കുകയും ചെയ്യുന്ന മറ്റു പാതകങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.

അല്ലാഹു അഅ്ലം

സലഫിസുന്നി السلفية سني

19 Feb, 10:12


സലഫിസുന്നി السلفية سني pinned «വെള്ളിയാഴ്ച്ചയുടെ അവസാന സമയത്ത് അസറിൻ്റെയും മഗ്‌രിബ്ൻ്റെയും ഇടയിലാണ് ആദം നബി عليه السلام യെ الله سبحانه وتعالى പടച്ചത് അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ എന്റെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു: പ്രതാപവാനും മഹാനുമായ അല്ലാഹു ശനിയാഴ്‌ച ദിവസം മണ്ണ്…»

സലഫിസുന്നി السلفية سني

19 Feb, 08:43


എല്ലാം അല്ലാഹു സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ആഴ്ചയിൽ ഏഴു ദിവസം?

ഏഴു ദിവസം എന്നുള്ള ഈ വിഭജനം എന്തു കൊണ്ട് എന്നോ അത് എപ്പോൾ മുതൽ തുടങ്ങിയെന്നോ നമുക്ക് കൃത്യമായി പറയാൻ സാധ്യമല്ല. അതായത് ആകാശ ഭൂമികളുടെ വിഭജനത്തിലേക്ക് എത്തിച്ചത് കൃത്യമായി പറയാൻ കഴിയില്ല.

കാരണം ഇക്കാര്യത്തെ കൃത്യമായി അറിയിക്കുന്ന ഖണ്ഡിതമായ തെളിവ് നമുക്ക് ലഭിച്ചിട്ടില്ല. ചരിത്രങ്ങളും മുൻ സമുദായങ്ങളുടെ പതിവുകളും പരിശോധിക്കുമ്പോൾ ഈ വിഭജനത്തിന് ദീനുമായി ബന്ധമുണ്ട് എന്നും മതത്തിൽ നിന്നും സ്വീകരിക്കപ്പെട്ടതാണ് എന്നും മതനിയമങ്ങളുമായി ബന്ധമുണ്ട് എന്നും മനസ്സിലാക്കുവാൻ സാധിക്കും

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു:

فكل أمة ليس لها كتاب ليس في لغتها أيام الأسبوع ، وإنما يوجد في لغتها اسم اليوم والشهر والسنة ، لأن ذلك عرف بالحس والعقل ، فوضعت له الأمم الأسماء ، لأن التعبير يتبع التصور ، وأما الأسبوع فلم يعرف إلا بالسمع ، لم يُعرف أن الله خلق السموات والأرض وما بينهما في ستة أيام ثم استوى على العرش إلا بأخبار الأنبياء الذين شرع لهم أن يجتمعوا في الأسبوع يوما يعبدون الله فيه ، ويحفظون به الأسبوع الأول الذي بدأ الله فيه خلق هذا العالم ؛ ففى لغة العرب والعبرانيين ومن تلقى عنهم : أيامُ الأسبوع ، بخلاف الترك ونحوهم فإنه ليس في لغتهم أيام الأسبوع لأنهم لم يعرفوا ذلك فلم يعبروا عنه “

ഗ്രന്ഥം നല്‍കപ്പെടാത്ത ഏതൊക്കെ സമുദായങ്ങളുണ്ടോ അവരുടെ ഭാഷകളിലൊന്നിലും (ഏഴു ദിവസങ്ങളുളള) ആഴ്ചയിലെ ദിനങ്ങള്‍ക്ക് നാമങ്ങളില്ല. അവരുടെ ഭാഷയിൽ ദിവസത്തിന്‍റെയും മാസത്തിന്‍റെയും വർഷത്തിന്‍റെയും പേരുകൾ കാണാൻ സാധിക്കും. ബുദ്ധികൊണ്ടും അനുഭവം കൊണ്ടും അറിയപ്പെട്ട കാര്യമാണിത്. സമുദായങ്ങളാണ് അവർക്ക് പേരുകൾ നൽകിയത്. എന്നാൽ ആഴ്ചയിലെ ദിവസങ്ങളെ കുറിച്ച് തലമുറകളിൽ നിന്ന് കേട്ടുകൊണ്ടാണ് മനസ്സിലാക്കിയിട്ടുള്ളത്.
ആറു ദിവസങ്ങളിലായിക്കൊണ്ട് അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു എന്നും ശേഷം സിംഹാസനത്തില്‍ ആരോഹണം ചെയ്തു എന്നും നമ്മൾ മനസ്സിലാക്കിയത് അമ്പിയാക്കൻമാർ നമ്മളെ അറിയിച്ചു തന്നതിലൂടെയാണ്. അമ്പിയാക്കന്മാർ തന്നെയാണ് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ആഴ്ചയിലൊരു ദിവസം ഒരുമിച്ചു കൂടണം എന്ന് മതനിയമമായി പഠിപ്പിച്ചതും. ലോകത്തിന്‍റെ സൃഷ്ടിപ്പ് ആരംഭിച്ച സന്ദർഭത്തെ ആഴ്ചകളുടെ തുടക്കമായി ആ നിലയ്ക്ക് അവർ മനസ്സിലാക്കുകയാണ്. അറബി ഭാഷയിലും ഹീബ്രു ഭാഷയിലും ആഴ്ചയിലെ ദിവസങ്ങള്‍ക്കു നാമങ്ങളുണ്ട്. എന്നാൽ തുർക്കികൾ അങ്ങനെയല്ല. അവരുടെ ഭാഷയിൽ ആഴ്ചയിലെ ദിവസങ്ങള്‍ക്കു നാമങ്ങളില്ല കാരണം അതിനെകുറിച്ച് അവർക്കു അറിയില്ല. അതിനാല്‍ അവര്‍ക്കതിന് വാക്കുകളില്ല."

📚മജ്മൂഉൽ ഫതാവാ: 7/95).

http://T.me/Salafisunni

ഡോ: ജവാദ് അലി പറയുന്നു:

يقسم الشهر إلى أربعة أقسام ، كل قسم منها هو أسبوع ، ويتكون من سبعة أيام. وتعزى فكرة هذا التقسيم إلى البابليين. ولكن ضبط الأسابيع وتتابعها على النحو المعروف حتى اليوم هو نظام ظهر بعدهم بأمد . وقد ذكر الأسبوع "شبوعة" Shavu'ha في التوراة ، في سفر التكوين . وعلى أساس الجمع بين السبت اليهودي وقصة الخلق نظم الأسبوع بحسب العرف الشائع اليو

ഒരു മാസത്തെ നാലാക്കി ഭാഗിക്കാം. അതിലെ ഓരോ ഭാഗവും ഓരോ ആഴ്ചയാണ്. ഏഴു ദിവസത്തിലൂടെയാണ് ആഴ്ച രൂപപ്പെടുന്നത്. ഈ തരം തിരിക്കലിന്‍റെ ചിന്ത ചേർക്കപ്പെടുന്നത് ബാബിലോണിയക്കാരിലേക്കാണ്. എന്നാൽ ആഴ്ചകളുടെ ചിട്ടപ്പെടുത്തലുകളും ഇന്ന് അറിയപ്പെടുന്ന രൂപത്തിൽ അതിനെ തുടർന്ന് പോരലുമെല്ലാം ബാബിലോണിയക്കാരുടെ എത്രയോ കാലശേഷം തുടങ്ങിയതാണ്. "شبوعة" Shavu'ha എന്നാണ് തൗറാത്തിൽ (ഉൽപത്തി) ആഴ്ചയെക്കുറിച്ച് (الأسبوع) വന്നിട്ടുള്ളത്. സൃഷ്ടിപ്പിന്‍റെ സംഭവവും യഹൂദികളുടെ ശബ്ബത് ദിവസവും സംയോജിപ്പിച്ച് കൊണ്ട് ഇന്ന് പ്രചാരത്തിലുള്ള ആഴ്ചയുടെ വ്യവസ്ഥ കണക്കാക്കപ്പെട്ടു.)

"📚المفصل في تاريخ العرب قبل الإسلام" (16/96)

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

സലഫിസുന്നി السلفية سني

19 Feb, 02:38


തീർച്ചയായും നിങ്ങളുടെ റബ്ബ് അല്ലാഹു ആകുന്നു. ആറു ദിവസങ്ങളിലായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായവൻ. എന്നിട്ടവൻ അർഷിന്മേൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെകൊണ്ട് അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്പനക്കു വിധേയമാക്കപ്പെട്ട നിലയിൽ (അവൻ സൃഷ്ടിച്ചിരിക്കുന്നു). അറിയുക സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. ലോകത്തിന്റെ റബ്ബായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു

[QURAN 7:54]

സലഫിസുന്നി السلفية سني

18 Feb, 16:54




എന്താണ് ഹുലൂലും ഇത്തിഹാദും?


Part :2

ഇത്തിഹാദ് ( الاتحاد )

രണ്ട് വസ്തുക്കൾ ഒന്നായിത്തീരുക എന്നാണ് ഇത്തിഹാദ് എന്ന വാക്കിന്‍റെ അർത്ഥം.
ജുർജാനി رَحِمَهُ اللَّهُ പറയുന്നു:

الاتحاد : امتزاج الشيئين ، واختلاطهما حتى يصيرا شيئاً واحداً

ഇത്തിഹാദ് എന്ന് പറഞ്ഞാൽ രണ്ടു വസ്തുക്കൾ കൂടിക്കലർന്ന് ഒന്നായിച്ചേരലാണ്".

📚التعريفات " ( ص :9

ഈ പദം ഉപയോഗിക്കുന്നവർ സാങ്കേതികമായി ഇതു കൊണ്ട് അർത്ഥമാക്കുന്നത് 'അല്ലാഹു തന്‍റെ സൃഷടിയോട് കൂടിച്ചേർന്ന് ഒന്നാകലാണ്. അതായത് ലോകത്തുള്ള എല്ലാം അല്ലാഹുവിന്‍റെ അസ്തിത്വമാണ്. അല്ലാഹു തന്നെയാണ് അവയെല്ലാം. (സ്രഷ്ടാവ് സൃഷ്ടി എന്ന രണ്ട് ഇല്ല. ഉള്ളതെല്ലാം സൃഷ്ടാവ്)

ഇത്തിഹാദിന്‍റെ ഇനങ്ങൾ:

ഇത്തിഹാദ് രണ്ടു തരമുണ്ട്.

1) പൊതുവായ ഇത്തിഹാദ് (الاتحاد العام)

വഹ്ദതുൽവുജൂദ് എന്നും ഇതിന് പറയാറുണ്ട്. ലോകത്തുള്ള എല്ലാം അല്ലാഹുവിന്‍റെ അസ്തിത്വം എന്ന വിശ്വാസമാണത്. സൃഷ്ടാവ് സൃഷ്ടിയോട് ചേർന്ന് ഒന്നായിരിക്കുന്നു. ഈ വാദക്കാർക്ക് "അൽ ഇത്തിഹാദിയ്യ" എന്നാണ് പറയുക. വഹ്ദതുൽ വുജൂദിന്‍റെ ആളുകൾ എന്നും പറയാറുണ്ട്. ഇബ്നുൽ ഫാരിള്, ഇബ്നു അറബി തുടങ്ങിയവരൊക്കെ ഈ വിശ്വാസത്തിന്‍റെ ആളുകളാണ്.

2) പ്രത്യേകമായ ഇത്തിഹാദ്.

അല്ലാഹു ചില പ്രത്യേക വ്യക്തികളിലേക്ക് ചേർന്ന് ഒന്നായിരിക്കുന്നു എന്ന വിശ്വാസം. എന്നാൽ ദുഷിച്ച വസ്തുക്കളുമായി അല്ലാഹു ചേർന്ന് ഒന്നാകുകയില്ല എന്നും ഇവർ പറയുന്നു. അമ്പിയാക്കളോടും സ്വാലിഹുകളോടും അല്ലാഹു ചേർന്നിട്ടുണ്ടെന്നും അല്ലാവിന്‍റെ അസ്തിത്വം തന്നെയാണ് അവർ എന്നുമൊക്കെയാണ് ഇക്കൂട്ടരുടെ വിശ്വാസം. നസ്വാറാക്കളിലെ ചില വിഭാഗക്കാരുടെ വിശ്വാസം ഇതാണ്. ദൈവം മനുഷ്യനിലേക്ക് ലയിച്ച് രണ്ടും ഒന്നായിത്തീർന്നിരിക്കുന്നു. ഹുലൂലും ഇതും തമ്മിൽ വ്യത്യാസമുണ്ട്. കാരണം ഹുലൂലിൽ ഒന്ന് മറ്റൊന്നിൽ ചേർന്നാലും രണ്ടും രണ്ട് പ്രകൃതിയാണ്. എന്നാൽ ഇത്തിഹാദിൽ അങ്ങനെയല്ല. രണ്ടും ചേർന്ന് ഒന്നായിക്കഴിഞ്ഞു. സൃഷ്ടി സൃഷ്ടാവ് എന്ന രണ്ടായ വ്യത്യാസമില്ല

http://T.me/Salafisunni.

ഇത്തിഹാദും ഹുലൂലും തമ്മിലുള്ള വ്യത്യാസം എന്താണ്?. അത് നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം.

1) ഹുലൂൽ എന്ന് പറഞ്ഞാൽ രണ്ട് വസ്തുക്കളുടെ അസ്ഥിത്വം സ്ഥാപിക്കലാണ്. ഇത്തിഹാദ് എന്ന് പറഞ്ഞാൽ ഒരു വസ്തുവിന്‍റെ അസ്തിത്വം സ്ഥാപിക്കലാണ്.

(2) ഹൂലൂൽ വേർപിരവിനെ സ്വീകരിക്കുന്നു. ഇത്തിഹാദ് വേർപിരവിനെ സ്വീകരിക്കുന്നില്ല.

രണ്ടിനും ചില ഉദാഹരണങ്ങൾ വായിക്കാം.

(ഒന്ന്) പഞ്ചസാര വെള്ളത്തിലിടുകയും ഇളക്കാതിരിക്കുകയും ചെയ്താൽ അത് ഹുലൂലാണ്. കാരണം, രണ്ടിനും രണ്ട് തടികളുണ്ട്. എപ്പോഴാണ് പഞ്ചസാര ഇളക്കിക്കഴിഞ്ഞാൽ വെള്ളത്തിൽ അലിഞ്ഞു ചേരുന്നത്, ഇതാണ് ഇത്തിഹാദ്. കാരണം ഇനി അതിൽ ഒരു വേർപിരിവ് സാധ്യമല്ല.

വെള്ളത്തിൽ കല്ലിട്ടാൽ അത് ഹുലൂലാണ്. ഇത്തിഹാദല്ല. കാരണം കല്ല് ഒരു വസ്തുവാണ്. വെള്ളം മറ്റൊരു വസ്തുവാണ്. രണ്ടും വേർപിരിവിന് സാധ്യതയുള്ളതാണ്.

ഈ രണ്ട് വിശ്വാസങ്ങളും അങ്ങേ അറ്റത്തെ കുഫ്റും
മത നിഷേധവുമാണ്. എന്നാൽ ഹുലൂലിനെക്കാൾ കടുപ്പമുള്ളതാണ് ഇത്തിഹാദ്. കാരണം ഒരു ദാത് മാത്രമേയുള്ളൂ എന്ന് സമർത്ഥിക്കലാണത്. ചില സൃഷ്ടികളിൽ അല്ലാഹു ലയിച്ചിരിക്കുന്നു എന്ന് പറയുന്നതിനെക്കാൾ ഗൗരവമുള്ളതാണ് എല്ലാ സൃഷ്ടികളിലും അവൻ ലയിച്ചിരിക്കുന്നു എന്ന് പറയുന്നത്.

ചുരുക്കത്തിൽ ഹുലൂലിന്‍റെയും ഇത്തിഹാദിന്‍റെയും വിശ്വാസം പൊള്ളത്തരം വ്യക്തമായ വിശ്വാസമാണ്. ജനമനസ്സുകളിൽ നിന്ന് അതിനെ മായ്ച് കളയാനാണ് ഇസ്‌ലാം വന്നിട്ടുള്ളത്. കാരണം, ഇന്ത്യൻ, ഗ്രീക്ക് ,ജൂത, ന്വസാറാ സംസ്കാരങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും വിഗ്രഹാരാധനയിൽ നിന്നുമെല്ലാമാണ് ഇത് കടന്നു വന്നിട്ടുള്ളത്. കെട്ടിച്ചമച്ചതും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതാണ് അവയെല്ലാം.

📚ശൈഖ് മുഹമ്മദുബ്നു ഇബ്റാഹീമുൽ ഹമദിന്‍റെ صطلحات في كتب العقائد എന്ന ഗ്രന്ഥത്തിൽ നിന്നും സംഗ്രഹിച്ചതാണ് ഈ പേജ്: 42-47]

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍

അവസാനിച്ചു.....

സലഫിസുന്നി السلفية سني

18 Feb, 16:32




എന്താണ് ഹുലൂലും ഇത്തിഹാദും?


Part :1

അഖീദയുടെ പല ഗ്രന്ഥങ്ങളും ഞാൻ വായിക്കുമ്പോൾ "ഇത്തിഹാദിന്‍റെ ആളുകൾക്കുള്ള മറുപടി" "വഹ്ദതുൽ വുജൂദിന്‍റെ ആളുകൾക്കുള്ള മറുപടി" എന്നിങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. എന്താണ് ഈ "ഹുലൂൽ, ഇത്തിഹാദ്" എന്നീ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്?


ഹുലൂൽ, ഇത്തിഹാദ് എന്നീ പദങ്ങൾ വഹ്ദതുൽ വുജൂദിന്‍റെ പ്രയോഗങ്ങളിൽ വരുന്ന രണ്ട് പദങ്ങളാണ്. അഖീദയുടെ ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ധാരാളമായി വന്നിട്ടുണ്ട്. സൂഫികളും ശിയാക്കളും (ബാത്വിനിയാക്കളും) ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണിവ. അപ്രകാരം തന്നെ ഇസ്‌ലാമല്ലാത്ത മറ്റു നിരര്‍ത്ഥക മതസ്ഥരുടെ ഗ്രന്ഥങ്ങളിലും ഈ പദങ്ങൾ ഉപയോഗിച്ചതായി കാണാം. ഹൈന്ദവമതം ബുദ്ധമതം തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്.


(1) ഹുലൂൽ (الحلول)

ഒരു വസ്തു മറ്റൊരു വസ്തുവിലേക്ക് ഇറങ്ങുന്നതിനാണ് (ഇഴുകിച്ചേരുക) ഹുലൂൽ എന്ന് പറയുന്നത്. ഹുലൂലുൻ സറയാനി (الحلول السرياني) എന്നും പറയാറുണ്ട്.

http://T.me/Salafisunni

ജുർജാനി رَحِمَهُ اللَّهُ പറയുന്നു:

الحلول السرَياني : عبارة عن اتحاد الجسمين بحيث تكون الإشارة إلى أحدهما إشارة إلى الآخر ، كحلول ماء الورد في الورد ، فيُسمَّى الساري حالاًّ ، والمسري فيه محلاًّ .الحلول الجواري : عبارة عن كون أحد الجسمين ظرفاً للآخر ، كحلول الماء في الكوز .
"
രണ്ട് ശരീരങ്ങൾ ഒന്നാകലാണ് ഹുലൂൽ സറയാനി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലേക്ക് ചൂണ്ടിക്കാണിച്ചാൽ അത് രണ്ടിലേക്കുമുള്ള ചൂണ്ടലാണ്. ഒഴുകി വരുന്ന വെള്ളം അത് ചേരേണ്ട സ്ഥാനത്ത് ചേരുന്നത് പൊലെ (അപ്പോൾ രണ്ടു വെള്ളവും ചേർന്ന് ഒന്നായി) ഇതാണ് الحلول السرياني എന്ന പേരിൽ അറിയപ്പെടുന്നത്. രണ്ട് ശരീരങ്ങളിൽ ഒന്ന് മറ്റൊന്നിന്‍റെ സ്ഥാനത്താകലാണ് الحلول الجواري. കൂജയിൽ ഉള്ള വെള്ളം പോലെ.

📚التعريفات " ( ص 92 )

ഇതാണ് ഹുലൂൽ. രണ്ട് വസ്തുക്കളുണ്ട്. അതിൽ ഒന്ന് മറ്റൊന്നിൽ ഇറങ്ങിയിരിക്കുന്നു (അവതരിക്കുന്നു) എന്ന് സ്ഥാപിക്കുക. സൂഫികൾ ഈ സാങ്കേതിക പദം കൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടികളിൽ അല്ലാഹുവിന്‍റെ ഇറക്കമാണ്.

(2) ഹുലൂലിന്‍റെ ഇനങ്ങൾ

ഹുലൂൽ രണ്ടു വിധമുണ്ട്. (ഒന്ന്) പൊതുവായ ഹുലൂൽ. അല്ലാഹു എല്ലാ വസ്തുക്കളിലും ഉണ്ട് എന്ന് വിശ്വാസമാണിത്. ഇലാഹ് മനുഷ്യനിൽ ഇറങ്ങലാണിത്. അതേസമയം രണ്ട് അസ്തിത്വങ്ങളും വ്യതിരിക്തവും വ്യത്യസ്തവുമാണ്അതായത് അല്ലാഹു മനുഷ്യനിൽ അവതരിച്ചതു കൊണ്ട് സൃഷ്ടിയും സ്രഷ്ടാവും ഒന്നാകുന്നില്ല. മറിച്ച് അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ട്. പക്ഷെ സൃഷ്ടികളിൽ നിന്നും വേറിട്ട് കൊണ്ടാണ്.

രണ്ട് വുജൂദുകളെ (അസ്തിത്വങ്ങളെ) സ്ഥാപിക്കലാണിത്. മുഅ്‌തസിലകളുടെയും അവരുടെ ആദർശം സ്വീകരിച്ചവരുടെയും വിശ്വാസമാണിത്.

(രണ്ട്) പ്രത്യേകമായ ഹുലൂൽ.

ചില സൃഷ്ടികളിൽ അല്ലാഹു അവതരിക്കുന്നു എന്ന വിശ്വാസം. സൃഷ്ടിയും സ്രഷ്ടാവും ഒന്നിൽ തന്നെയാണുള്ളതനസ്വാറാക്കളിൽ ചിലരുടെ വിശ്വാസം ഇപ്രകാരമാണ്. ദൈവം ഈസ എന്ന മനുഷ്യനിൽ അവതരിച്ചു (ലാഹൂത് നാസൂതിൽ ഇറങ്ങുക) അതുകൊണ്ട് തന്നെ ഈസാ നബിക്ക് രണ്ടു പ്രകൃതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യ പ്രകൃതിയും ദൈവിക പ്രകൃതിയും. വഹ്‌യ് കൊണ്ട് സംസാരിക്കുന്നതിനാൽ ദൈവിക പ്രകൃതിയും കുരിശിലേറ്റപ്പെട്ടതിനാൽ മനുഷ്യപ്രകൃതിയും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. നസ്വീരിയ്യ എന്ന പേരിൽ അറിയപ്പെടുന്ന ശിയാക്കളിലെ അതിരുകവിഞ്ഞ ആളുകളുടെ വിശ്വാസവും ഇതു തന്നെയാണ്. അലി رَضِيَ اللَّهُ عَنْهُ വിൽ അല്ലാഹു അവതരിച്ചിരിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. അപ്പോൾ അലി رَضِيَ اللَّهُ عَنْهُ ഉലൂഹിയ്യത് അവതരിച്ചിട്ടുള്ള ഇലാഹ് തന്നെയാണ്. ഇവരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് ഇത്.

തുടരും إن شاء الله

സലഫിസുന്നി السلفية سني

17 Feb, 20:45


ഇമാം അബൂ ഹനീഫ رَحِمَهُ اللَّهُ പറഞ്ഞു:
ഖദ്റിന്‍റെ വിഷയത്തിൽ അഗാധമായ ഗവേഷണത്തിലേര്‍പ്പെടുന്നത് സൂര്യന്‍റെ കണ്ണുകളിലേക്ക് നോക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അതിലേക്ക് കൂടുതല്‍ നോക്കുന്തോറും കൂടുതല്‍ പരിഭ്രാന്തിയുണ്ടാകുന്നു.

📚ഖലാഇദു ഉഖൂദില്‍ ഇഖ്യാന്‍ പേജ്: 77)

സലഫിസുന്നി السلفية سني

17 Feb, 17:55


ഹിജാസിലെ തീ🔥🔥🔥🔥🔥

അഹ്മദ് رَحِمَهُ اللَّهُ, നസാഈرَحِمَهُ اللَّهُ, ത്വബറാനിرَحِمَهُ اللَّهُ, ഹാകിം رَحِمَهُ اللَّهُഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത സംഭവം...

നബിﷺ മക്കയിലെ ആളുകള്‍ക്കിടയില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, അവിശ്വാസികളായ ആളുകള്‍ നബിﷺയോട് പറയുകയാണ്, നിങ്ങളീ കാണുന്ന സ്വഫാ മല ഞങ്ങള്‍ക്ക് സ്വര്‍ണ്ണമാക്കി കാണിച്ചുകൊടുക്കണംഅതുപോലെ മക്കയിലുള്ള മലകള്‍ നീക്കം ചെയ്തുകൊണ്ട് അവര്‍ക്ക് കൃഷിചെയ്യാന്‍ ഉതകുന്ന രൂപത്തില്‍ അതിവിശാലമാക്കി കൊടുക്കണം..
അപ്പോള്‍ നബിﷺക്ക് അല്ലാഹു വഹ്‍യ് നല്‍കുകയാണ്, വേണമെങ്കില്‍ അവര്‍ക്ക് ഇനിയും സാവകാശം നല്‍കാം, അതല്ലെങ്കില്‍ അവര്‍ ചോദിച്ചത് പോലെ ചെയ്ത് കാണിച്ചുകൊടുക്കാം.
എന്നിട്ടും അവര്‍ അവിശ്വാസിക്കുകയാണ് എങ്കില്‍ അവരുടെ മുമ്പുണ്ടായിരു സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടതുപോലെ അവരും നശിപ്പിക്കപ്പെടും.
അപ്പോള്‍, കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബിﷺ പറയുകയാണ്, അവര്‍ക്ക് സാവകാശം നല്‍കികൊള്ളാം...

ഈ അവസരത്തിലാണ് മക്കയിലെ അവിശ്വാസികള്‍ക്ക് ഒരു താക്കീതായികൊണ്ട് അല്ലാഹു ഇസ്റാഇലെ 59 ാമത്തെ ആയത്ത് അവതരിപ്പിക്കുന്നത്...

وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ إِلَّا أَن كَذَّبَ بِهَا الْأَوَّلُونَ
ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ.

وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا
ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷ ദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു.

وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا
ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ അയക്കുില്ല

അല്ലാഹുവിലുളള ഭയം... എന്നെ പാപങ്ങള്‍ കാരണം ശിക്ഷിക്കുമോ, നരകത്തില്‍ പ്രവേശിക്കപ്പെടുമോ, എന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കുമോ.. ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ ഈമാന്‍ കൂടും...

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ. ല്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂൽ ‍ﷺ പറഞ്ഞു:

لَا تَقُومُ السَّاعَةُ حَتَّى تَخْرُجَ نَارٌ مِنْ أَرْضِ الْحِجَازِ
ഹിജാസ് ഭൂപ്രദേശത്തുനിന്ന് ഒരു തീ പുറപ്പെടുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.

تُضِيءُ أَعْنَاقَ الْإِبِلِ بِبُصْرَى
പ്രസ്തുത തീ ബുസ്വ്റായിലെ ഒട്ടകങ്ങളുടെ കഴുത്തുകളെ പ്രകാശിപ്പിക്കും.

📚ബുഖാരി, മുസ്‌ലിം)

വലിയ വ്യത്യാസമുള്ള രണ്ട് സ്ഥലങ്ങള്‍... മദീനയിലെ ഹിജാസും സിറിയയിലെ ബസ്വറയും... ഒരു അത്ഭുതം, ദൃഷ്ടന്തമായിരുന്നു...

ഇമാം നവവി رَحِمَهُ اللَّهُ പറഞ്ഞു:
ഞങ്ങളുടെ കാലത്ത് ഹിജ്റാബ്ദം 654ല്‍ മദീനയില്‍ ഒരു തീ പുറപ്പെട്ടു. മദീനയുടെ കിഴക്ക് ഭാഗത്ത് ഹര്‍റയുടെ പിന്നിലായി വളരെ വലിയ തീയായിരുന്നു അത്. ആ അഗ്നിയെക്കുറിച്ച് അറിഞ്ഞ വിവരം സിറിയക്കാരില്‍നിന്നും ഇതര നാട്ടുകാരില്‍നിന്നും ധാരാളമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മദീനഃ നിവാസികളില്‍ ഈ അഗ്നിക്ക് സാക്ഷികളായവര്‍ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്."
📚ശറഹ് മുസ്‌ലിം. 18: 30)

ഇമാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു:
ഇമാം ഖുര്‍ത്വുബിയും മറ്റും മനസിലാക്കിയതു പോലെ പറയപ്പെട്ടതായ ഈ തീ മദീനഃയുടെ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായ തീയാകുന്നു."

(📚ഫത്ഹുല്‍ബാരി. 13: 80)

http://T.me/Salafisunni

പല ചരിത്ര ഗ്രന്ഥങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്...

2 ദിവസം ഭൂമികുലുക്കത്തോടെ വലിയ ശബ്ദം...

പിന്നീട് ആ തീ പ്രത്യക്ഷപ്പെട്ടു...

ദിവസങ്ങളോളം (വ്യത്യസ്ഥ രിവായത്തുകള്‍) പൂര്‍ണ്ണമായി ആ തീ മദീനയിലെ ഹര്‍റയില്‍ നിലനിന്നു...

നല്ല തണുത്ത അന്തരീക്ഷമായിരുന്നു എന്നിട്ടും മദീനയില്‍....

മക്കയിലുള്ളവര്‍ക്കും ബസ്റയിലുള്ളവര്‍ക്കും അത് കാണാമായിരുന്നു....

തൈമയില്‍ ഉള്ള ആളുകള്‍ രാത്രിയില്‍ അതിന്‍റെ വെളിച്ചത്തില്‍ എഴുത്തുകള്‍ എഴുതിയിരുന്നു...

ഇമാം നവവി رَحِمَهُ اللَّهُ പറയുന്നു:
ശാമുകാരില്‍ നിന്ന് മുതവാതിറായ രൂപത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്...

മദീനയിലെ ജഡ്ജിയായിരു അബ്ദുല്‍വഹാബ് ബിന്‍ നമീലാ അല്‍ഹുസൈനി, അദ്ദേഹം അയച്ച എഴുത്ത് അബൂ ശാമയെ പോലുള്ള പണ്ഡിതന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്...

ഈ സമയം അദ്ദേഹം അമീറിന്‍റെ അടുക്കല്‍ പോയി, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാന്‍ ആവശ്യപ്പെട്ടു....

അടിമകളെ മോചിപ്പിച്ചു, മദീനയുടെ അമീര്‍ ജനങ്ങളിലേക്ക് ചെന്ന് അവരില്‍ നിന്നെടുത്തത് കഴിയുന്നിടത്തോളം തിരിച്ചുകൊടുത്തു...

മദീന നിവാസികള്‍ എല്ലാവരും പ്രവാചകന്‍റെ പള്ളിയിലേക്ക്, തൗബ ചെയ്തു മടങ്ങി...

ദിവസങ്ങള്‍ കഴിച്ചുകൂട്ടി, ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ, വെള്ളം കുടിക്കാതെ...

പള്ളിയില്‍ നിസ്കാരം, ദൂആ, ഖുര്‍ആന്‍ പാരായണം...

അല്ലാഹുവിന്‍റെ ദൃഷ്ടാന്തമാണ്... ആത്മാര്‍ത്ഥമായി പശ്ചാതപിക്കാന്‍...

ഈമാന്‍ കൂടുന്ന അവസ്ഥയാണ് ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകേണ്ടത്...

ഏറ്റവും വലിയ ദൃഷ്ടാന്തം എന്താണ്? ഖുര്‍ആനാണ്...

സലഫിസുന്നി السلفية سني

17 Feb, 17:55


അല്ലാഹു സാവധാനം തന്നിരിക്കുകയാണ്... നമ്മുടെ മരണം അറിയില്ല...

അല്ലാഹുവിലേക്ക് അടുക്കുവാന്‍ പരിശ്രമിക്കുക...

🌿🌿🌿🌿🌿🌿

സലഫിസുന്നി السلفية سني

16 Feb, 19:24


താബിഈയായ ഇമാം ഔസാഇ رَحِمَهُ اللَّهُ പറഞ്ഞു:
താബിഈങ്ങള്‍ ധാരാളം ഉണ്ടായിരിക്കെ ഞങ്ങള്‍ പറയുമായിരുന്നു, നിശ്ചയം, അല്ലാഹു അവന്‍റെ അര്‍ശിന് മീതെയാണ്. അല്ലാഹുവിന്‍റെ വിശേഷണങ്ങളെ സംബന്ധിച്ച് സുന്നത്തില്‍ വന്നത് പോലെ ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.

📚ഔനുല്‍ മഅ്ബൂദ് വാള്യം 7 പേജ് 271)

സലഫിസുന്നി السلفية سني

16 Feb, 17:57


അല്ലാഹുവിന്റെ സ്വിഫത്തുമായി ബന്ധപ്പെട്ട അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന ഖാഈദ

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

അല്ലാഹു ഇറങ്ങും എന്ന് പറയുമ്പോള്‍ എങ്ങനെ എന്ന് ചോദിക്കുന്നവനോട് നീ ചോദിക്കുക! അല്ലാഹുവിന്‍റെ രൂപം നിനക്കറിയുമോ എന്ന്. ഇല്ല എന്നാണ് മറുപടിയെങ്കില്‍ അവനോട് പറയണം, എങ്കില്‍ അവന്‍റെ ഇറക്കത്തിന്‍റെ രൂപവും നമുക്കറിയില്ല.

📚മജ്മൂഉല്‍ ഫതാവാ 3: 25)

സലഫിസുന്നി السلفية سني

16 Feb, 17:47


ഇമാം അബൂസ്സിനാദ് رَحِمَهُ اللَّهُ പറഞ്ഞു:

നബിചര്യകളും സത്യമാര്‍ഗ്ഗങ്ങളും ധാരാളമായി മനുഷ്യബുദ്ധിക്ക് വെളിപ്പെടുന്നതിന്നെതിരില്‍ വരും. പക്ഷെ, മുസ്‌ലിംങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഘട്ടനത്തില്‍ പ്രമാണങ്ങള്‍ അനുധാവനം ചെയ്യല്‍ അനിവാര്യമാണ്. ബുദ്ധിക്കെതിരെന്ന് പ്രകടമായി തോന്നുന്ന വിഷയമാണ്; ആര്‍ത്തവകാരി നോമ്പ് ഖദാഅ് വിട്ടുന്നതും നിസ്ക്കാരം ഖദ്വാഅ് വീട്ടുന്നില്ല എന്നതും.

📚ഫത്ഹുല്‍ബാരി 4: 192)

സലഫിസുന്നി السلفية سني

16 Feb, 17:10


ഇമാം ഹര്‍ബ് رَحِمَهُ اللَّهُ പറഞ്ഞു:

സ്വഹാബികളുടെ അപദാനങ്ങളാണ് നമ്മള്‍ പറയേണ്ടത്. അവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളും പ്രശ്നങ്ങളും എടുത്തു പറഞ്ഞുകൂടാ. അവരെ, അല്ലെങ്കില്‍ അവരിലൊരാളെ ചീത്തപറയുകയൊ നിസ്സാരമാക്കുകയോ അവഹേളിക്കുകയൊ ചെയ്യുന്നവന്‍ മുബ്തദി ആണ്. ദുഷിച്ച നിഷേധിയായ റാഫീദ്വിയാണ്. അവനില്‍ നിന്ന് യാതൊരു പ്രായശ്ചിത്തവും അല്ലാഹു സ്വീകരിക്കുകയില്ല.

http://T.me/Salafisunni

സ്വഹാബികളോടുള്ള സ്നേഹം സുന്നത്താണ്. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സല്‍കര്‍മ്മമാണ്. അവരെ മാതൃകയാക്കുന്നത് അല്ലാഹുവിലേക്കടുക്കാനുള്ള മാര്‍ഗമാണ്. അവരുടെ ജീവിത ചര്യകള്‍ സ്വീകരിക്കുന്നത് നേട്ടമാണ്.

📚ഇമാം ഇബ്നുല്‍ ഖയ്യിം رَحِمَهُ اللَّهُ യുടെ, ഹാദില്‍ അര്‍വാഹ്, പേജ് 294)

സലഫിസുന്നി السلفية سني

16 Feb, 16:51


ഖാദീ ഇയാദ്വ് رَحِمَهُ اللَّهُ പറഞ്ഞു:
പ്രവാചക കുടുംബത്തേയും അവിടുത്തെ പത്നിമാരേയും അധിക്ഷേപിക്കുന്നതും അവരെ കുറച്ചു കാണുതും നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ ശാപത്തിന് വിധേയനായവനേ അവ്വിധം പ്രവര്‍ത്തിക്കൂ.

📚അശ്ശിഫാ, 2/1106)

സലഫിസുന്നി السلفية سني

16 Feb, 16:33


ഇമാം ത്വഹാവി رَحِمَهُ اللَّهُ പറഞ്ഞു:

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് പ്രവാചക സ്വഹാബികളെ സ്നേഹിക്കുന്നു. അവരോടുള്ള സ്നേഹത്തില്‍ അതിരു കവിയുകയൊ അവരില്‍ ഒരാളുമായി ബന്ധവിഛേദനം നടത്തുകയൊ ചെയ്യുന്നില്ല. അവരോട് വിദ്വേഷം പ്രകടിപ്പിക്കുന്ന, അവരെപ്പറ്റി ഉദ്ദേശ്യശുദ്ധിയില്ലാതെ സംസാരിക്കുന്ന ആരോടും നമ്മുക്ക് വെറുപ്പാണ്.

📚അവലംബം: അക്വീദത്തു അഹ്ലുസ്സുന്നത്തി വല്‍ ജമാഅ)

സലഫിസുന്നി السلفية سني

16 Feb, 13:50


ഇമാം ശാഫിഈ رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹു ഖുര്‍ആനിലും തൗറാത്തിലും ഇഞ്ചീലിലും റസൂലുല്ലാഹി ﷺ യുടെ അനുചരന്മാരെ പ്രശംസിച്ചിരിക്കുന്നു. റസൂലുല്ലാഹി ﷺ യുടെ നാവിലൂടെ തന്നെ അവരുടെ പിന്‍ഗാമികള്‍ക്കൊന്നുമുണ്ടാകാത്ത ശ്രേഷ്ടത അവര്‍ക്കുണ്ടെന്ന് ആദ്യമേ പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ. സത്യസന്ധന്മാരുടെയും രക്തസാക്ഷികളുടെയും ഉന്നതപദവികള്‍ പ്രാപിക്കാന്‍ അനുഗ്രഹിച്ചുകൊണ്ട് അവരെ ആശീര്‍വദിക്കട്ടെ. അല്ലാഹുവിന്‍റെ ദൂതരുടെ ചര്യകള്‍ അവരാണ് നമുക്ക് എത്തിച്ചുതന്നത്. പ്രവാചകന് ദിവ്യസന്ദേശം അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരത് നേരിട്ട് ദര്‍ശിച്ചു. അത്കൊണ്ട് തന്നെ പ്രവാചകന്‍ പൊതുവായതാണോ ഉദ്ദേശിച്ചത് അതോ പ്രത്യേകമോ, കണിശമായതാണോ, നിര്‍ദ്ദേശമായതാണോ എന്നൊക്കെ അവര്‍ മനസ്സിലാക്കിയിരുന്നു. നമുക്ക് അറിയാവുന്നതും അറിയാത്തതുമായ സുന്നത്തുകള്‍ അവര്‍ അറിയുന്നവരാണ്. ഏതു വിജ്ഞാനത്തിലും ഗവേഷണത്തിലും ഭക്തിയിലും ബുദ്ധിശക്തിയിലും, ഒരുകാര്യത്തില്‍നിന്ന് അറിവ് നേടിയെടുക്കുകയോ വിധി ആവിഷ്കരിക്കുകയോ, ചെയ്യുന്നതിലുമെല്ലാം അവര്‍ നമ്മെക്കാള്‍ ഉയര്‍ന്നവരാണ്. അവരുടെ വീക്ഷണങ്ങള്‍ നമുക്ക് ഏറ്റവും പ്രശംസനീയമാണ്. നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ വീക്ഷണങ്ങളെക്കാള്‍ നമുക്കേറ്റവും ഉചിതമായതും അതുതന്നെ
അല്ലാഹു അഅ്ലം.
📚മനാഖിബു ശാഫിഈ 1/442)

സലഫിസുന്നി السلفية سني

16 Feb, 13:41


താബിഈയായ ഇമാം അയ്യൂബ് സ്സഹ്തിയാനി رَحِمَهُ اللَّهُ പറഞ്ഞു:

ഏതെങ്കിലുമൊരു സ്വഹാബിയെ അവമതിക്കുകയൊ, അദ്ദേഹത്തില്‍ നിന്നുണ്ടായ ഏതെങ്കിലും ഒരു കാര്യത്തോട് നീരസം വെക്കുകയൊ ചെയ്യുന്നവന്‍ മുബ്തദിആണ്. അവന്‍ പ്രവാചക സുന്നത്തിനും സലഫുസ്വാലിഹുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണ്.

📚ലാലികാഇ, ശറഹു ഇഅ്തിക്വാദിസ്സുന്ന 2/132)

സലഫിസുന്നി السلفية سني

16 Feb, 13:39


താബിഈയായ ഇമാം അയ്യൂബ് സ്സഹ്തിയാനി رَحِمَهُ اللَّهُ പറഞ്ഞു:
തനിക്ക് സ്വഹാബികളോട് മുഴുവന്‍ സ്നേഹമുണ്ടാവുകയും അവരെക്കുറിച്ച് തന്‍റെ ഹൃദയത്തില്‍ യാതൊരു പകയും അവശേഷിക്കാതിരിക്കുകയും ചെയ്യുംവരെ അവന്‍റെ ഒരു കര്‍മ്മവും ആകാശത്തിലേക്കുയരില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.

📚ലാലികാഇ, ശറഹു ഇഅ്തിക്വാദിസ്സുന്ന)

സലഫിസുന്നി السلفية سني

16 Feb, 02:42


يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
അല്ലാഹുവിന്റെ 'ആയത്തു'കള്‍ അവനു ഓതിക്കേള്‍ക്കിപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു അതു കേട്ടിട്ടില്ലാത്തതുപോലെ അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
സുറത്ത് ജാഥിയ - 45:8

സലഫിസുന്നി السلفية سني

15 Feb, 15:42


ഹേ പുരുഷ 💪💪
നിന്റെ സ്ത്രീകളുടെ മേലുള്ള ആത്മരോഷം എവിടെ..
സ്ത്രീകളുടെ മേലുള്ള നിയന്ത്രണം അധികാരം എവിടെ..
ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ

സലഫിസുന്നി السلفية سني

15 Feb, 02:56


ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളായിതിരിക്കട്ടെ

സലഫിസുന്നി السلفية سني

14 Feb, 16:32


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചും, ദീനിലെ അദ്ദേഹത്തിന്റെ സ്ഥിരതയെക്കുറിച്ചും.

ശൈഖ് റബീഅ് ബിൻ ഹാദീ അൽ മദ്ഖലി حَفِظَهُ اللَّهُ പറഞ്ഞു:
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ എണ്ണമറ്റ ദ്രോഹങ്ങൾ സഹിച്ചു: ആവർത്തിച്ച് തടവിലാക്കപ്പെട്ടു, ഒടുവിൽ ഒരു ജയിലറയിൽക്കുള്ളിൽ മരിച്ചു. ഇതൊക്കെയാണെങ്കിലും, യഹൂദർ , ക്രിസ്ത്യാനികൾ , നിരീശ്വരവാദികൾ , പിഴച്ച കക്ഷികൾ , അന്ധവിശ്വാസികളായ സൂഫികൾ , റാഫിദകൾ (തീവ്ര ശീഈകൾ) എന്നിങ്ങനെ എല്ലാ വ്യതിചലന വിഭാഗങ്ങൾക്കും വഴിപിഴച്ചവർക്കുമെതിരെ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം അല്ലാഹുവിൻ്റെ വചനം ഉയർത്താൻ സ്വയം സമർപ്പിച്ചു. അല്ലാഹുവിൻ്റെ വചനം ഉയർത്തിപ്പിടിക്കാനും അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യുടെ സുന്നത്തിനെ ഉയർത്തിപ്പിടിക്കാനും അദ്ദേഹം ധൈര്യത്തോടെ എല്ലാ രംഗത്തേക്കും പ്രവേശിച്ചു. അല്ലാഹുവിൻ്റെ കൃപയാൽ, അദ്ദേഹം അവരുടെ അസത്യങ്ങളുടെ മേൽ വിജയിക്കുകയും അവരുടെ ദുഷിച്ച ആശയങ്ങളുടെ നിരർത്ഥകത തുറന്നുകാട്ടുകയും ചെയ്തു, ഉന്നതനായ

അല്ലാഹു പറയുന്നു:

وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًا

പ്രഖ്യാപിക്കുക: സത്യം വന്നു. മിഥ്യ തകര്‍ന്നു. മിഥ്യ തകരാനുള്ളതു തന്നെ..
[സൂറത്ത് ഇസ്റാഅ്: 17:81]

http://T.me/Salafisunni

അല്ലാഹുവിൻ്റെ മാർഗത്തിൽ ശൈഖിന്റെ അക്ഷീണമായ വൈജ്ഞാനികവും ശാരീരികവുമായ പ്രയത്‌നങ്ങൾക്കിടയിലും, എതിരാളികൾ അദ്ദേഹത്തെ ദ്രോഹിക്കുന്നത് തുടർന്നു , സങ്കൽപ്പിക്കാവുന്ന എല്ലാ വഴികളിലും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. എന്നിരുന്നാലും, അവർ അഭിമുഖീകരിക്കുമ്പോഴെല്ലാം, അവർ ഭരണാധികാരികളോ സാധാരണക്കാരോ ആകട്ടെ, വിനയാന്വിതരും കീഴടക്കപ്പെട്ടവരുമായിരുന്നു. ജയിൽ മോചിതനായപ്പോൾ, ഒരിക്കൽ കൂടി ജയിലിലടക്കാൻ അവർ ഗൂഢാലോചന നടത്തി. വർഷങ്ങളോളം അദ്ദേഹം ദീർഘനാളത്തെ ജയിൽവാസം സഹിച്ചു, ക്ഷമയോടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെയും, ഒടുവിൽ തടവുകാരനായി തൻ്റെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ, [അല്ലാഹു അദ്ദേഹത്തിൻ്റെ പദവി ഉയർത്തി, ഉയിർത്തെഴുന്നേൽപിൻറെ നാളിൽ പ്രവാചകന്മാർ, സത്യവാന്മാർ, രക്തസാക്ഷികൾ എന്നിവരോടൊപ്പം ഉയർത്തട്ടെ]."

📚അൽ-മജ്മു കുതുബ് വ റസാ’യിൽ വ ഫതാവ, 1/449 | ശൈഖ് റബീഅ് ബിൻ ഹാദീ അൽ മദ്ഖലി ,

സലഫിസുന്നി السلفية سني

14 Feb, 14:12


ബുദ്ധിമാനായ മുഅ്മിൻ!

‏قال الإمام ابن عبد البر رحمه الله: "ولا ينبغي للعاقل المؤمن أن يحتقر شيئًا من أعمال البر فربما غفر له بأقلها، ألا ترى إلى ما في الحديث من أن الله شكر لذلك العبد إذ نزع غصن الشوك عن الطريق فغفر له ذنوبه"

http://T.me/Salafisunni

ഇമാം ഇബ്നു അബ്ദിൽ ബർറ് رَحِمَهُ اللَّهُ പറഞ്ഞു: ബുദ്ധിമാനായ ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം സൽപ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവൻ നിസ്സാരമായി (വിലകുറച്ച്) കാണരുത്.

കാരണം, ചിലപ്പോൾ വളരെ ചെറിയ ഒരു സൽപ്രവർത്തനം അവന് തന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമായേക്കാം!

'(മുഅ്മിനായ) ഒരടിമ ജനങ്ങൾ നടക്കുന്ന വഴിയിൽ ഒരു മുള്ള് കണ്ടപ്പോൾ അതെടുത്ത് നീക്കിയതിന്റെ പേരിൽ അല്ലാഹു റബ്ബുൽ ആലമീൻ അയാളുടെ ആ ചെറിയ സൽപ്രവർത്തനം സ്വീകരിക്കുകയും, അതിന് പ്രതിഫലമായി പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു' എന്ന് ഹദീഥിൽ വന്നതായി നിനക്ക് കാണാൻ സാധിക്കുന്നില്ലേ? (അതിനുള്ള തെളിവാണത്)"

📚التمهيد لابن عبد البر: ج ٢٢/ ص ١٢)

സലഫിസുന്നി السلفية سني

13 Feb, 16:28


ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!

عن وهيب بن الورد: أنه قرأ :o
{واذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا} ثم يبكي ويقول: يا خلیل الرحمن، ترفع قوائم بیت الرحمن وانت مشفق أن لا يتقبل منك.


http://T.me/Salafisunni

വുഹൈബ് ബ്നുൽ വർദിൽ നിന്നു നിവേദനം:

അദ്ദേഹം പാരായണം ചെയ്തു:
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ

ഇബ്രാഹീമും ഇസ്മാഈലും ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തുന്ന സന്ദർഭമോർക്കുക!
ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!

സൂറത്ത് ബക്കറ2:127

എന്നിട്ട് കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:
റഹ്മാനായവന്റെ ചങ്ങാതീ,
റഹ്മാനായവന്റെ ഭവനത്തിന്റെ എടുപ്പുകൾ താങ്കൾ പടുത്തുയർത്തുന്നു;
അതാകട്ടെ, താങ്കളിൽ നിന്നും സ്വീകരിക്കില്ലയോ എന്നു പേടിച്ചു കൊണ്ട്.

📚ابن کثیر)

സലഫിസുന്നി السلفية سني

13 Feb, 16:09




حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَأَبُو كُرَيْبٍ وَإِسْحَاقُ بْنُ إِبْرَاهِيمَ جَمِيعًا عَنْ وَكِيعٍ، - قَالَ أَبُو بَكْرٍ حَدَّثَنَا وَكِيعٌ، - عَنْ زَكَرِيَّاءَ بْنِ إِسْحَاقَ، قَالَ حَدَّثَنِي يَحْيَى بْنُ عَبْدِ اللَّهِ بْنِ صَيْفِيٍّ، عَنْ أَبِي مَعْبَدٍ، عَنِ ابْنِ عَبَّاسٍ، عَنْ مُعَاذِ بْنِ جَبَلٍ، - قَالَ أَبُو بَكْرٍ رُبَّمَا قَالَ وَكِيعٌ عَنِ ابْنِ عَبَّاسٍ، أَنَّ مُعَاذًا، - قَالَ بَعَثَنِي رَسُولُ اللَّهِ صلى الله عليه وسلم قَالَ ‏ إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ ‏.‏ فَادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِي فُقَرَائِهِمْ فَإِنْ هُمْ أَطَاعُوا لِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ وَاتَّقِ دَعْوَةَ الْمَظْلُومِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ ‏"

http://T.me/Salafisunni

മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ എന്നെ യമനിലേക്ക് നിയോഗിച്ച് കൊണ്ട് പറയുകയുണ്ടായി:

നീ ചെല്ലുന്നത് അഹ്‌ലുൽ കിതാബ് നൽകപ്പെട്ട സമൂഹത്തിലേക്കാണ്. നീ അവിടെയെത്തിയാൽ അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണ് എന്ന സത്യ സാക്ഷ്യത്തിലേക്ക് അവരെ ക്ഷണിക്കുക.
അവർ സത്യ സാക്ഷ്യം അംഗീകരിച്ചു കഴിഞ്ഞാൽ അല്ലാഹു അവരുടെ മേൽ ഒരു രാത്രിയിലും പകലിലുമായി അഞ്ച് സമയത്തെ നിസ്‌കാരം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക.

അവർ അത് അംഗീകരിച്ചാൽ അല്ലാഹു അവരുടെ സമ്പത്തിൽ സകാത്ത്‌ നിർബന്ധമാക്കിയത് നീ അവരെ അറിയിക്കുക.

അവരിലെ പണക്കാരനിൽ നിന്ന് പിരിച്ചെടുത്ത് ദരിദ്രർക്ക് വിതരണം ചെയ്യേണ്ടതാണ്. ആളുകളുടെയടുക്കൽ നിന്ന് സകാത്ത് വാങ്ങുമ്പോൾ അവരുടെ അടുക്കലുള്ളതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ളതും നല്ലതും തെരഞ്ഞെടുക്കുന്നത് നീ കരുതിയിരിക്കുക.

ആക്രമിക്കപ്പെട്ടവൻ നിനക്കെതിരെ പ്രാർത്ഥിക്കുന്നതും നീ കരുതിയിരിക്കുക. കാരണം അല്ലാഹുവിനും അവനുമിടയിൽ യാതൊരു മറയുമില്ല.

📚സ്വഹീഹ് മുസ്‌ലിം: 19

സലഫിസുന്നി السلفية سني

13 Feb, 13:54




മുസ്‌ലിം വിനയാന്വിതനായിരിക്കണം. അവൻ ഒരിക്കലും അഹംഭാവിയാകരുത്.


അല്ലാഹു പറയുന്നു:

وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ ﴾٢١٥

നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.

ഖുർആൻ 26:215

﴿ فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ ﴾١٥٩

(നബീയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍, നീ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേല്‍പിക്കുന്നവരെ സ്‌നേഹിക്കുന്നു.

ഖുർആൻ 3:159

ഉഹ്ദില്‍വെച്ച് സ്വഹാബികളില്‍ ചില പാകപ്പിഴവുകളും അബദ്ധങ്ങളും വന്നുപോയി. അത്‌ നിമിത്തം പല അത്യാഹിതങ്ങളും അനുഭവപ്പെടുകയും ചെയ്തിട്ടു പോലും നബി ﷺ അവരോട് പരുഷമായോ, കഠിനമായോ പെരുമാറുകയുണ്ടായില്ല. വളരെ മയത്തിലും സൗമ്യത്തിലുമാണ് പെരുമാറിയത്. അവരുടെ നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപസ്വരത്തിലും അവിടുന്ന് പെരുമാറിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, സ്വഹാബികളില്‍ അത് മടുപ്പും വെറുപ്പും ഉളവാക്കുകയും അവര്‍ നബിയില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ കാരണമാകുകയും ചെയ്യുമായിരുന്നു.

http://T.me/Salafisunni

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ഈ ഉല്‍കൃഷ്ട സ്വഭാവത്തെപ്പറ്റി അല്ലാഹു പ്രശംസിക്കുകയാണ്. ഇതര നേതാക്കള്‍ക്ക് പ്രാപിക്കുവാന്‍ കഴിയാത്ത ഒരു പദവിയാണല്ലോ ഇത്. ഇത്രയും മഹത്തായ ഒരു സ്വഭാവഗുണം നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യില്‍ ഉണ്ടായിത്തീര്‍ന്നത് അല്ലാഹു അവന്റെ മഹത്തായ കാരുണ്യം നിമിത്തം നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്കും, സത്യവിശ്വാസികള്‍ക്കും നല്‍കിയ ഒരു വലിയ അനുഗ്രഹമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.

ഒന്നിലധികം സ്ഥലങ്ങളില്‍ നബി ﷺ യുടെ ഉല്‍കൃഷ്ട സ്വഭാവങ്ങളെക്കുറിച്ച് അല്ലാഹു ക്വുര്‍ആനില്‍ പ്രശംസിച്ചത് കാണാവുന്നതാണ്. ‘ഉല്‍കൃഷ്ട സ്വഭാവങ്ങളെ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.’ എന്ന് നബി ﷺ അരുളിച്ചെയ്തിട്ടുള്ളതും പ്രസ്താവ്യമാകുന്നു.

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അങ്ങേയറ്റം സൗമ്യശീലനും, നയത്തോടും മയത്തോടും കൂടി പെരുമാറുന്നവനുമായിരുന്നുവെന്നത് കൊണ്ട് അവിടുന്ന് ഒരിക്കലും ധീരമായി പെരുമാറുകയില്ലെന്നോ, എന്ത് കണ്ടാലും കണ്ണടക്കുകതന്നെ ചെയ്യുമെന്നോ അര്‍ത്ഥമില്ല. സൗമ്യം വേണ്ടിടത്ത് സൗമ്യത്തിലും, ധീരത വേണ്ടിടത്ത് ധീരതയിലും അവിടുന്ന് നിസ്തുലനായിരുന്നു. നബി ﷺ യുടെ ചരിത്രത്തില്‍ ഓരോന്നിനും ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

ഇബാദുര്‍റഹ്മാന്റെ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ) സവിശേഷതകളായി അല്ലാഹു എണ്ണിയതിൽ ഒന്നാമത്തേത് വിനയമാണ്.

ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ ﻭَﺇِﺫَا ﺧَﺎﻃَﺒَﻬُﻢُ ٱﻟْﺠَٰﻬِﻠُﻮﻥَ ﻗَﺎﻟُﻮا۟ ﺳَﻠَٰﻤًﺎ

പരമകാരുണികന്റെ അടിയാന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു

📌ഖുർആൻ 25 :63

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:

നബി ﷺ പറഞ്ഞു:
ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു അടിമയെയും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല;
അവന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ.

📚മുസ്‌ലിം:2588

സലഫിസുന്നി السلفية سني

13 Feb, 13:20


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
മുസ്‌ലിംങ്ങളുടെ കഷ്ടപ്പാടുകളിൽ സന്തോഷം കണ്ടെത്തുന്നതും അവരുടെ ദുരിതങ്ങൾ ആസ്വദിക്കുന്നതും വലിയ പാപങ്ങളിലൊന്നാണ്.

📚മദാരിജ് അസ്-സാലികീൻ 1/402]

സലഫിസുന്നി السلفية سني

13 Feb, 03:13


നിങ്ങളുടെ കൂട്ടത്തില്‍ (അല്ലാഹുവിൻ്റെ മാർഗത്തിൽ) പോരാടുന്നവരെ നാം തിരിച്ചറിയുന്നത് വരെയും ക്ഷമ കൈക്കൊള്ളുന്നവരെ നാം തിരിച്ചറിയുന്നത് വരെയും നിങ്ങളുടെ കാര്യങ്ങൾ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെയും ഉറപ്പായും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല.

[QURAN 47: 31-32]

സലഫിസുന്നി السلفية سني

12 Feb, 18:28


നീ എനിക്ക് മാപ്പു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല

താബിഈയായ ഇമാം മുഹമ്മദ് ബിൻ സിരീൻ رَحِمَهُ اللَّهُ വില്‍ നിന്ന് നിവേദനം:

അദ്ദേഹം പറഞ്ഞു: ഞാനൊരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ടു:
അല്ലാഹുവേ, എനിക്കു നീ മാപ്പു നല്‍കേണമേ. നീ എനിക്ക് മാപ്പു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല.’

അദ്ദേഹം (ഇബ്നു സീരീന്‍) പറയുന്നു: ഞാന്‍ അയാളുടെ കാര്യത്തില്‍ അതിശയിച്ചു. ഞാന്‍ ചോദിച്ചു:
‘അല്ലാഹുവിന്റെ അടിമേ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ ഒരാളും പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!’
അപ്പോള്‍ അയാള്‍ പറഞ്ഞു:
ഞാന്‍ അല്ലാഹുവില്‍ ആണയിട്ട് കരാര്‍ ചെയ്തിരുന്നു, സൗകര്യമുണ്ടായാല്‍ ഉഥ്മാൻ رَضِيَ اللَّهُ عَنْهُ വിന്റെ മുഖത്തടിക്കുമെന്ന്. അങ്ങനെ അദ്ദേഹം വധിക്കപ്പെടുകയും തുടര്‍ന്ന് വീട്ടിലെ കട്ടിലില്‍ അദ്ദേഹത്തെ കിടത്തുകയും ചെയ്തപ്പോള്‍, ജനങ്ങളെല്ലാം മയ്യിത്തു നിസ്‌കരിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരുന്നു. നിസ്‌കരിക്കാനെന്ന മട്ടില്‍ ഞാനും ചെന്നു. അദ്ദേഹത്തിന്റെയരികില്‍ ആരുമില്ലാത്ത ഒരു നേരത്ത് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്ന് തുണി നീക്കുകയും ഞാന്‍ മയ്യിത്തിന്റെ മുഖത്തടിക്കുകയും ചെയ്തു! അപ്പോള്‍ എന്റെ കൈ മരവിച്ചു പോയി.
ഇബ്‌നു സിരീൻ رَحِمَهُ اللَّهُ തുടര്‍ന്ന് പറഞ്ഞു:
ഞാന്‍ നോക്കുമ്പോള്‍ അയാളുടെ കൈ ഒരു കൊള്ളി പോലെ ഉണങ്ങിയതായി കണ്ടു!’

📚ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ യുടെ അല്‍ ബിദായ വന്നിഹായ 7/200

സലഫിസുന്നി السلفية سني

12 Feb, 16:41


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:

താബിഈയായ ഇമാം ഹസനുല്‍ ബസ്വരി رَحِمَهُ اللَّهُ യോട് ചോദിക്കപ്പെട്ടു:

ഏ, അബൂ സഈദ് നിങ്ങള്‍ ഈമാനുള്ളവരാണൊ?

അപ്പോള്‍ അദ്ദേഹം പറഞ്ഞു:
ഈമാന്‍ രണ്ട് തരത്തിലുണ്ട്.

അല്ലാഹുവിലും, മലക്കുകളിലും,
കിത്താബുകളിലും,
മുര്‍സലീങ്ങളിലും,
സ്വര്‍ഗത്തിലും,
നരകത്തിലും,
ഉയര്‍ത്തെഴുന്നേല്‍പിലും, വിചാരണയിലുമൊക്കെയുള്ള ഈമാന്‍, ഇതിനെക്കുറിച്ചാണ് നീ എന്നോട് ചോദിച്ചതെങ്കില്‍, ഞാന്‍ അത്കൊണ്ട് ഈമാനുള്ളവനാണ്.

http://T.me/Salafisunni

(ഇനി) നീ എന്നോട് ചോദിച്ചത്,

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

അല്ലാഹുവെപറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും,അവന്‍റെ ആയത്തുകള്‍ വായിച്ച് കേള്‍പ്പിക്കപ്പെട്ടാല, വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ റബ്ബിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍....
(ഖുർആൻ 8-2)

അല്ലാഹുവിന്‍റെ ഈ വചനത്തെക്കുറിച്ചാണെങ്കില്‍,
'അല്ലാഹുവാണെ എനിക്കറിയില്ല ഞാന്‍ അവരില്‍പെട്ടവനാണൊ,
അല്ലയൊ എന്ന്."


📚അല്‍ ഫവാഇദ്-148

സലഫിസുന്നി السلفية سني

12 Feb, 12:52


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:

അല്ലാഹു നിന്നോട് ആവശ്യപ്പെടുന്നത് ദുഃഖങ്ങളിൽ നിന്നകന്ന് സദാ സന്തോഷവാനായിരിക്കണമെന്നാണ്.

മനുഷ്യന് യഥാർത്ഥത്തിൽ മൂന്ന് അവസ്ഥകളാണുള്ളത്.

•കഴിഞ്ഞുപോയ അവസ്ഥ.

•സന്നിഹിതമായിരിക്കുന്ന അവസ്ഥ,

•ഭാവിയിൽ വരാനിരിക്കുന്ന അവസ്ഥ.

കഴിഞ്ഞുപോയതും അതിലെ അല്ലലുകളും മനുഷ്യൻ മറക്കാൻ ശ്രമിക്കുക തന്നെ വേണം.
കാരണം, അതിൽ സംഭവിച്ചതുമായി അത് അവസാനിച്ചു കഴിഞ്ഞു.

അതൊരു ദുരിതമായിരുന്നെങ്കിൽ നീ പറയുക:

اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا
അല്ലാഹുവേ, എനിക്കു വന്നുഭവിച്ച ദുരിതത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്കു നീ പകരം നൽകേണമേ".

അങ്ങനെ അത് മറക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വിലാപം വിലക്കിയിട്ടുള്ളതും. അതിന്റെ കാരണമെന്തെന്നോ?
അത് ദുഃഖങ്ങളെ പുതുക്കുകയും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യും.

http://T.me/Salafisunni

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ, അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിന്റെ അടുക്കലാണ്.
നീ അല്ലാഹുവിനെ അവലംബിക്കുക.

കാര്യങ്ങൾ നിന്റെ മുന്നിലെത്തുമ്പോൾ പരിഹാരം കാണുക. എന്നാൽ അല്ലാഹു നിന്നോട് ഒരുക്കിവെക്കാൻ കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നീ തയ്യാറാക്കുക.

സന്നിഹിതമായിരിക്കുന്ന വർത്തമാനകാലം മാത്രമാണ് നിനക്ക് കൈകാര്യം ചെയ്യാൻ കഴിയുക. നടന്നുകൊണ്ടിരിക്കുന്നതിലെ ആകുലതയും, നഷ്ടപ്പെട്ടതിന്റെ അല്ലലും, ഭാവിയെക്കുറിച്ച ആശങ്കയും വലിച്ചിഴച്ചുകൊണ്ടുവരുന്ന സകല കാര്യങ്ങളിൽ നിന്നും നീ അകന്നു നിൽക്കണം; സദാ സമാധാനവും ഹൃദയവിശാലതയുമുള്ളവനായി അല്ലാഹുവിലേക്ക്, അവന്നുള്ള ആരാധനകളിലേക്ക്, ഇഹപരഗുണം നൽകുന്ന കാര്യങ്ങളിലേക്ക് മുന്നേറുന്നതിന്നു വേണ്ടി.

ഇത് നീ പരിശീലിച്ചാൽ സമാധാനമുള്ളവനാകും. അതല്ല, കഴിഞ്ഞുപോയ കാര്യങ്ങളിലോ ഭാവിയെക്കുറിച്ച ആശങ്കയിലോ അല്ലാഹുവിന്റെ നിയമം അനുവദിക്കാത്ത വിധേന മനസ്സിനെ തളർത്തുകയാണെങ്കിൽ നീ മനസ്സിലാക്കിക്കണം;
തളർന്നുപോകും നീ, ഒരുപാടു നന്മകൾ നിനക്ക് നഷ്ടമാകും.

📚ശർഹു രിയാളു സ്വാലിഹീൻ)

സലഫിസുന്നി السلفية سني

11 Feb, 16:54


قال معاذ بن جبل -رضي الله عنه:

‏صلِّ ونم، وصم وأفطر،

‏واكتسب ولا تأثم، ولا تموتن إلا وأنت مسلم، وإياك ودعوة مظلوم…

http://T.me/Salafisunni

മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ പറഞ്ഞു:

നീ നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുക.

നീ നോമ്പനുഷ്ഠിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുക.

നീ സൽപ്രവർത്തനങ്ങൾ അധികരിപ്പിക്കുകയും പാപം ചെയ്യാതിരിക്കുകയും ചെയ്യുക.

നീ മുസ്‌ലിംമായിക്കൊണ്ടല്ലാതെ മരിച്ചു പോകരുത്.

നീ അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ സൂക്ഷിച്ചു കൊള്ളുക."

📚 ‏مصنف ابن أبي شيبة ٣٤٦٩٧

സലഫിസുന്നി السلفية سني

11 Feb, 15:31


🌿

സലഫിസുന്നി السلفية سني

11 Feb, 15:10


അലി ബിൻ അബിത്വാലിബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഒരു വചനം സുജൂദ് ചെയ്യുമ്പോൾ ഒരു അടിമ പറയുന്നതാണ്:
ഞാൻ എന്നോട് തന്നെ അന്യായം ചെയ്തു, അതിനാൽ എന്നോട് ക്ഷമിക്കൂ!"

📚മുസന്നഫ് ഇബ്നു അബീ ശൈബ: 29842]

സലഫിസുന്നി السلفية سني

11 Feb, 13:41


സലഫിസുന്നി السلفية سني pinned «കഴിഞ്ഞ റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിന് മുമ്പായി നോറ്റു വീട്ടാത്തവരുടെ വിധി? കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പ് അടുത്ത റമദാനിനു മുമ്പായി വീട്ടാത്തവർ രണ്ട് തരക്കാരായിരിക്കും. ഒന്ന്: മതപരമായ ഒഴിവ്കഴിവ് ഉള്ളവർ. ഇത്തരക്കാർക്ക് അടുത്ത റമദാനിന് ശേഷമായാലും…»

സലഫിസുന്നി السلفية سني

11 Feb, 13:20


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

ലോകത്തിൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നവൻ, ഭൂമിയിലെ എല്ലാ നന്മകളും അല്ലാഹുവിൻ്റെ ഏകത്വത്തിൽ നിന്നും അവനോടുള്ള ഭക്തിയിൽ നിന്നും അവൻ്റെ ദൂതനായ صَلَّى اللَّهُ عَلَيهِ وَسَلَّم എന്നതിലുള്ള അനുസരണത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് കണ്ടെത്തും. നേരെമറിച്ച്, എല്ലാത്തരം തിന്മകളും, അവ പരീക്ഷണങ്ങളോ, വിപത്തുകളോ, വരൾച്ചകളോ, ശത്രുക്കളുടെ ആധിപത്യമോ ആകട്ടെ, റസൂൽ صَلَّى اللَّهُ عَلَيهِ وَسَلَّم എന്ന ദൈവദൂതനിൽ നിന്ന് അകന്നുപോകുകയും, അല്ലാഹുവിന് പുറമെ എന്തിനെയെങ്കിലും ആരാധിക്കാൻ മറ്റുള്ളവരോട് ദുആ ചെയ്യുന്നതിൻ്റെ ഫലമാണ്.”

📚മജ്മുൽ-ഫതാവ, 25/15

സലഫിസുന്നി السلفية سني

10 Feb, 17:49




നാം അല്ലാഹുവിൽ ഭരമേല്പിച്ചാൽ


അല്ലാഹു ﷻ പറയുന്നു:

كَذَٰلِكَ كِدْنَا لِيُوسُفَ

അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു"
(ഖുർആൻ 12:76)

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവിൽ ഭരമേൽപ്പിക്കുന്ന ഒരു വിശ്വാസിക്കെതിരെ ആരെങ്കിലും തന്ത്രം പ്രയോഗിച്ചാൽ, ആ വ്യക്തിയുടെ സ്വന്തമായ കഴിവോ, ശക്തിയോ ഇല്ലാതെ തന്നെ, അവനുവേണ്ടി മഹാനായ അല്ലാഹു തന്ത്രം പ്രയോഗിക്കുകയും വിജയം നൽകുകയും ചെയ്യുമെന്ന വ്യക്തമായ മുന്നറിയിപ്പ് സൃഷ്ടികൾക്ക് ഇതിലുണ്ട്.

📚الفتاوى الكبرى ٦ / ١٣٢

http://T.me/Salafisunni

അബൂ അൽദർദാ رَحِمَهُ اللَّهُ പറഞ്ഞു:
ഒരാൾ പറഞ്ഞു: അല്ലാഹുവിൽ നിന്ന് എനിക്ക് സഹായം ലഭിക്കുന്ന ഒരു കാര്യം എന്നെ പഠിപ്പിക്കൂ.
അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ അഭിമാനം അല്ലാഹുവിന് സമർപ്പിക്കുക. പിന്നെ നിങ്ങളെ  അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവനെ അല്ലാഹുവിന് വിട്ടേക്കുക'

📚 حلية الاولياء ١/٢١٩

സലഫിസുന്നി السلفية سني

10 Feb, 15:34


🌷
ശൈഖ് മുഖ്ബിൽ ബിൻ ഹാദി അൽ വാദിഈ رَحِمَهُ اللَّهُ പറഞ്ഞു:

പ്രവാചക പത്നി ആയ ആഇശ رَضِيَ اللَّهُ عَنها പ്രസവിച്ചിട്ടില്ല എന്നും അവർക്ക് മക്കൾ ഇല്ല എന്നും നിങ്ങൾക്ക് അറിയാമോ ?

എന്നിട്ടും എനിക്ക് സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാമോ എന്ന് ആഇശ رَضِيَ اللَّهُ عَنها നബി ﷺ യോട് ചോദിച്ചതായി
നബി ചര്യ ക്രോഡീകരിച്ച ഒരു ഗ്രന്ഥത്തിലും ഇല്ല.
നിങ്ങൾക്ക് അറിയാമോ
നബി ﷺ മരണപ്പെടുമ്പോൾ അവർക്ക് പ്രായം 18 വയസ്സ് മാത്രം.
നബി ﷺ ക്ക് അവരോട് അതിയായ സ്നേഹം ഉള്ളവരായിരുന്നു. അവർ കടുത്ത ആത്മരോഷം ഉള്ളവരും.
നബി ﷺ യുടെ വഫാത്തിന് ശേഷം അവർ 47 വർഷം ജീവിച്ചിരുന്നു. എന്നിട്ടും വിവാഹ ശേഷം അവർ ഒരിക്കൽ പോലും പരിതപിച്ചതേയില്ല.
മറിച്ച് അവർ അറിവിലും ആരാധനയിലും മുഴുകി. സമുന്നതരായ പ്രവാചക അനുചരന്മാർക്ക് അറിവ് പകർന്നു നൽകുന്ന ജ്ഞാന ഗുരുവായി , മതവിധി നൽകുന്ന മുഫ്തി ആയി കഴിച്ചുകൂട്ടി.

http://T.me/Salafisunni

⚠️⚠️⚠️⚠️

ശ്രദ്ധിക്കുക :

🔹വീട് , വിവാഹം , പ്രസവം , രണ്ടാം ഭാര്യ, സമ്പത്ത് , മാതാപിതാക്കളുടെ വിയോഗം , പുത്ര നഷ്ടം ... ഇവയിലൊന്നും നിലച്ചു പോകാനുളളതല്ല മനുഷ്യ ജീവിതം.
അല്ലാഹു ഏതൊന്ന് തിരിച്ചു പിടിച്ചാലും ഉത്തമമായ മറ്റൊന്ന് പകരം തരാതിരിക്കില്ല. ഐഹികജീവിതം പരീക്ഷിക്കാൻ ഉള്ളതാണ്. ആർക്കും അത് പൂർണമായും കൊടുത്തിട്ടില്ല.
സത്യവിശ്വാസം , സംതൃപ്തി , അല്ലാഹുവിനെ കുറിച്ച് ഉള്ള നല്ല ധാരണ എന്നിവയിൽ നീ നിന്റെ ഹൃദയം നിറക്കുക. നിന്റെ സമയം അറിവ് നേടാനും സൽക്കർമ്മങ്ങൾ അനുഷ്ടിക്കാനും നിനക്കും സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനും വിനിയോഗിക്കുക.

സഹനം നിനക്കുള്ള പാഥേയം ആയും വിശുദ്ധ ഖുർആനിനെ നിന്റെ കൂട്ടാളി ആയും നീ കരുതി കൊള്ളുക. ( ഒരു നിലക്കും കഷ്ടപ്പെടാൻ അല്ല ഈ ഖുർആൻ താങ്കൾക്ക് ഇറക്കി തന്നിരിക്കുന്നത് )
നിഷ്ക്രിയനായിരിക്കുന്നത് മനുഷ്യന് നന്നല്ല. കാരണം പിശാച് ദുഷ്ചിന്തകളുമായി തന്നെ കീഴ്പ്പെടുത്തി കളയും. അതിനാൽ പ്രയോജനപ്രദമായ കാര്യങ്ങളിൽ മനസ്സിനെ വ്യാപൃതനാക്കുന്നതാണ് നിനക്ക് നല്ലത്. അല്ലെങ്കിൽ നശിപ്പിക്കുന്ന കാര്യത്തിൽ മനസ് നിന്നെ തളച്ചിടും.

അവസാനമായി :
നല്ല സ്ത്രീകളോട് എനിക്ക് ഉപദേശിക്കാൻ ഉള്ളത് , നിങ്ങൾ നല്ല സ്ത്രീകളോട് മാത്രം സഹവസിക്കുക. എങ്കിൽ നിങ്ങൾക്ക് വിശ്വാസം വർദ്ധിക്കും വിജ്ഞാനം വർദ്ധിക്കും അവബോധം വർദ്ധിക്കും .

( ശൈഖ് മുഖ്ബിൽ ബിൻ ഹാദി അൽ വാദിഈ رَحِمَهُ اللَّهُ യുടെ ഓഡിയോയിൽ നിന്ന്)

സലഫിസുന്നി السلفية سني

10 Feb, 13:58


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
ഉത്കണ്ഠ, ദുഃഖം, വിഷമം എന്നിവയുണ്ടാക്കുന്ന എന്തിൽ നിന്നും സ്വയം അകന്നുനിൽക്കാൻ ശ്രമിക്കുക, അതിലൂടെ നിങ്ങൾക്ക് എപ്പോഴും സ്വസ്ഥതയോടെയും ധന്യതയോടെയും തുറന്ന ഹൃദയത്തോടെയും അല്ലാഹുവിലും, ആരാധനയിലും നിങ്ങളുടെ ലൗകികവും ആത്മീയവുമായ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. ഇത് പരിശീലിച്ചാൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്നിരുന്നാലും, ഇസ്‌ലാമിൽ അനുവദനീയമല്ലാത്ത വിധത്തിൽ ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കുകയോ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയോ കൊണ്ട് നിങ്ങൾ സ്വയം ഭാരപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾ സ്വയം ക്ഷീണിതനാകുമെന്നും ധാരാളം നന്മകൾ നിങ്ങൾക്ക് നഷ്ടപ്പെടുമെന്നും അറിയുക.

📚ഫത് ദിൽ-ജലാലി വൽ-ഇഖ്റാം 3/533,➡️🔁⭐️✈️

സലഫിസുന്നി السلفية سني

10 Feb, 13:16


തഖ്‌വ

അല്ലാഹു ﷻ പറയുന്നു:

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا
വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌.

【سورة الطلاق - ٤】

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു:

അല്ലാഹു തഖ്‌വയെ എല്ലാ എളുപ്പത്തിനും കാരണമായും, അത് ഉപേക്ഷിക്കുകയെന്നത് സകല ഞെരുക്കത്തിനും ഹേതുവായും നിശ്ചയിച്ചിരിക്കുന്നു.

📚 بدائع التفسير (٣/١٣٤)

സലഫിസുന്നി السلفية سني

09 Feb, 17:40


മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം

ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ

സലഫിസുന്നി السلفية سني

09 Feb, 16:55


ഇമാം അഹ്മദ് ബിൻ ഹമ്പൽ رَحِمَهُ اللَّهُ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു:
‘ഒരിക്കല്‍ അശ്ശാഫിഈ (ഇമാം ശാഫിഈ رَحِمَهُ اللَّهُ) എന്നെ അദ്ദേഹത്തിന്റെ സദസ്സില്‍ ഇരിക്കവേ കാണുകയുണ്ടായി, എന്റെ വസ്ത്രത്തില്‍ പുരണ്ട ഒരു മഷിപ്പാട് ഞാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതായി. അദ്ദേഹം പറഞ്ഞു:
“ഓ ചെറുപ്പക്കാരാ! താങ്കള്‍ എന്താണ് മറയ്ക്കുന്നത്?! (അറിയില്ലേ) ഒരാളുടെ വസ്ത്രത്തില്‍ മഷി പുരളുക എന്നത് ഉത്കൃഷ്ട നടപടിയുടെ അടയാളമാണ്; എന്തെന്നാല്‍, പുറംകാഴ്ചയില്‍ അത് (ഇരുണ്ട) കറുപ്പായേക്കാം, എന്നാല്‍ യഥാര്‍ത്ഥമായ അകക്കാഴ്ചയില്‍ അത് (വിജ്ഞാനത്തിന്റെ പ്രകാശത്താല്‍) വെണ്‍മയാര്‍ന്നതാണ് !”
അബ്ദുല്ലാഹ് ഇബ്നു മുബാറക് رَحِمَهُ اللَّهُ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു:
“വസ്ത്രത്തിലെ മഷിപ്പാടുകള്‍ പണ്ഡിതന്മാരുടെ സുഗന്ധദ്രവ്യമാണ്‌!”
ഈ ആശയം അറബിയില്‍ എഴുതപ്പെട്ട ഒരു കവിതാശകലത്തില്‍ കുറിച്ചിരിക്കുന്നതായി കാണാം:
‘മഷിപ്പാത്രത്തിന്റെ പാടുകള്‍ പുരുഷന്റെ അത്തറാണ്;
സ്ത്രീകള്‍ക്ക് കുങ്കുമച്ചായം സുഗന്ധമെന്ന പോലെ!
ആദ്യത്തേത് അവരുടെ വസ്ത്രങ്ങള്‍ക്ക് ഉചിതമാവുന്നു;
രണ്ടാമത്തേത് അവരുടെ ഭാര്യമാര്‍ക്ക് ഉചിതമെന്ന പോലെ..’
ഇമാം അഹ്മദ് ബിൻ ഹമ്പൽ رَحِمَهُ اللَّهُ തന്റെ ഹദീഥ് വിദ്യാര്‍ഥികള്‍ അവരുടെ മഷിപ്പാത്രവുമായി സമീപിക്കുന്നത് കാണുമ്പോള്‍ പറയാറുണ്ടായിരുന്നത്രേ:
“ഇവരാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശരറാന്തലുകള്‍!

📚Al-Khatîb Al-Baghdâdî, Al-Jâmi’ li-Akhlâq Al-Râwî, articles 508, 509, 512

സലഫിസുന്നി السلفية سني

09 Feb, 16:29


حقيقة الصبر

✒️ عن سعيد بن جبير رحمه الله قال:

«الصبر اعتراف العبد لله بما أصابه منه واحتسابه عند الله، ورجاء ثوابه، وقد يجزع الرجل وهو يتجلد لا يرى منه إلا الصبر».

http://T.me/Salafisunni

സൈദ് ബിൻ ജാബിർ رَحِمَهُ اللَّهُ പറഞ്ഞു:
അടിമക്ക് അല്ലാഹുവിങ്കൽനിന്ന് ബാധിച്ചതിനെ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ബാധിച്ചതാണെന്ന് അംഗീകരിക്കുകയും അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യലാണ് ക്ഷമ.
ചിലപ്പോൾ പൊറുതികേട് വന്നാലും അവൻ ഉറച്ചു നിൽക്കും. ക്ഷമയല്ലാതെ അവനിൽനിന്ന് കാണപ്പെടുകയില്ല.


📚[«الصبر والثواب عليه لابن أبي الدنيا»(113)]

സലഫിസുന്നി السلفية سني

08 Feb, 17:52




സ്വഹാബിയായ
അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:


സംസാരിക്കാൻ നിങ്ങൾ പഠിക്കുന്നത് പോലെ നിശബ്ദത പാലിക്കുന്നതിനും നിങ്ങൾ പഠിച്ച് കൊള്ളുക. നിശ്ചയം നിശബ്ദത പാലിക്കൽ ഉയർന്ന തരം
ക്ഷമയാണ്. (ദീനിയായ വിഷയങ്ങൾ) മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നതിനേക്കാൾ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതിൽ നീ ആശയുള്ളവനായിത്തീരുക. നിനക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നീ സംസാരിക്കരുത്. അതിശയമില്ലാത്ത ഒരു കാര്യത്തിലും നീ അധികമായി ചിരിക്കരുത്. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് നീ നടന്നടുക്കുകയും ചെയ്യരുത്. മുഅ്മിനിന്റെ അവയവങ്ങളിൽ നാവിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു അവയവവുമില്ല. ആ നാവ് അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്

കാഫിറിന്റെ അവയവങ്ങളിൽ നാവിനേക്കാൾ കോപകരമായ ഒരു അവയവവും അല്ലാഹുവിന്റടുക്കലില്ലആ നാവ് അവനെ നരകത്തിൽ പ്രവേശിപ്പിക്കുന്നതുമാണ്

📚ഹിൽയത്തുൽ ഔലിയ 1220 )

സലഫിസുന്നി السلفية سني

08 Feb, 15:36




താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു:
ഒരു സത്യവിശ്വാസി ഏറ്റവും നല്ല കർമ്മങ്ങള്‍ ചെയ്യും. എങ്കിലും അവന് ഭയമാണ്. ഒരു മലയോളം സമ്പത്ത് ചെലവഴിച്ചാലും പ്രതിഫലം കാണുന്നത് വരെ അവന് അതിനെ കുറിച്ച് ഉറപ്പുണ്ടാകുകയില്ല. ഭക്തി കൂടുന്തോറും അവന്‍റെ ഈ ഭയവും കൂടിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു കപടവിശ്വാസിയാകട്ടെ, അവന്‍ പറയും, 'ഇവിടെ പാപികളായ ധാരാളം ആളുകളുണ്ട്. എന്‍റെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ അവന്‍ പാപങ്ങളില്‍ മുഴുകുകയും അല്ലാഹുവിനെ കുറിച്ച് വ്യര്‍ത്ഥമായ ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യും.

📚 ദഹബി; സിയറു അഅ്ലാമുന്നുബലാഅ് 4:586)

സലഫിസുന്നി السلفية سني

08 Feb, 13:25


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:

ജനങ്ങളോട് മൃദുലമായി പെരുമാറുന്നതിനേക്കാൾ ഹൃദയത്തിന് ഉപകാരപ്രദമായ യാതൊന്നുമില്ല.
ജനങ്ങളോട് ആർദ്രതയിൽ വർത്തിക്കുമ്പോൾ;
ഒന്നുകിൽ അപരിചിതനായിരിക്കും, അതിലൂടെ അദ്ദേഹത്തിന്റെ സ്നേഹം സമ്പാദിക്കാൻ സാധിക്കുന്നതാണ്.
അല്ലെങ്കിൽ സ്നേഹിതനായിരിക്കും,
അതിലൂടെ സ്നേഹവും സഹവാസവും നിലനിർത്താൻ സാധിക്കുന്നതാണ്.
അല്ലെങ്കിൽ ശത്രുവോ നിന്നെ വെറുക്കുന്നവനോ ആയിരിക്കും,
നിന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെ ആ അഗ്നി അണക്കാനും , തിന്മ തടുക്കാനും സാധിക്കുന്നതാണ്.
അവനോട് പരുഷമായും കാർക്കശ്യത്തോടെയും പെരുമാറുമ്പോഴുണ്ടാകുന്ന ഉപദ്രവം സഹിക്കുന്നതിനേക്കാൾ നല്ലത്; സൗമ്യമായി ഇടപെടുമ്പോഴുണ്ടാകുന്ന പ്രയാസം സഹിക്കുന്നതാണല്ലോ.

📚മദാരിജുസ്സാലികീൻ : 2744/4 ]

സലഫിസുന്നി السلفية سني

08 Feb, 11:35


സുന്നത്തിനെ പിൻതുടരലും മുൻഗാമികളായ മഹാൻമാരെ പിൻപറ്റലും ബിദ്അത്തുകളോട് വെറുപ്പ് പ്രകടിപ്പിക്കലും

സ്വഹാബിയായ
ഉബയ്യ് ബിൻ കഅ്ബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:


നബിصَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ
ചര്യകൾ മുറുകെപ്പിടിച്ചു കൊള്ളുക. നേരായ മാർഗ്ഗത്തെയും തിരുസുന്നത്തിനെയും പിൻപറ്റി ഭൂമുഖത്ത് നിലകൊള്ളുന്ന ഒരു അടിമ റഹ്മാനായ അല്ലാഹുവിനെ ദിക്ർ ചെയ്യുന്നവനാണ്. അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അവന്റെ ഇരുകണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകുന്നതുമാണ്. ആ അടിമയെ അല്ലാഹു ശിക്ഷിക്കുന്നതല്ല.

http://T.me/Salafisunni

ഭൂമുഖത്ത് അധിവസിക്കുന്ന ഒരു അടിമ നേരായ മാർഗ്ഗത്തിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തിൽ തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും അവൻ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഭയന്ന് രോമാഞ്ചം ഉണ്ടാകുകയും ചെയ്താൽ അവന്റെ ഉപമ ഒരു വൃക്ഷത്തിന്റേത് പോലെയാണ്. അതിന്റെ ഇലകൾ ഉണങ്ങിപ്പോയിരിക്കുന്നു. ശക്തമായ കാറ്റടിക്കുമ്പോൾ അതിന്റെ ഇലകൾ അധികമായി കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. ആ വൃക്ഷത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞു വീഴുന്നതുപോലെ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

അല്ലാഹുവിനു വഴിപ്പെട്ടുള്ള ജീവിതത്തിലും സുന്നത്തിനെ പിൻപറ്റിയുള്ള ജീവിതത്തിലും മധ്യമായ മാർഗം സ്വീകരിക്കൽ അല്ലാഹുവിന് വഴിപ്പെട്ട ജീവിതത്തിനെതിരിലും സുന്നത്തിനെതിരിലും പരിശ്രമിക്കുന്നതിനെക്കാൾ അവന് ഉത്തമമാകുന്നു. നിങ്ങളുടെ അമൽ അല്ലാഹുവിന്റെ മാർഗ്ഗത്തിലെ പരിശ്രമമായിരുന്നാലും മധ്യമായ മാർഗ്ഗത്തെ അനുകരിച്ചുകൊണ്ടുള്ള വ്യക്തിജീവിതമായിരു ന്നാലും അത്
നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ശൈലിയെയും മാർഗ്ഗത്തെയും അനുകരിച്ചുകൊണ്ടുള്ളതാണോ എന്ന് നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കിക്കൊള്ളുക.

📚ഹിൽയത്തുൽ ഔലിയ 1-253)

സലഫിസുന്നി السلفية سني

07 Feb, 19:10




قال العلَّامة العثيمين رحمه الله:
🔻ينقسم التوحيد إلى ثلاثة أقسام:
١ - توحيد الربوبية.
٢ - توحيد الألوهية.
٣ - توحيد الأسماء والصفات.

وقد اجتمعت في قوله تعالى: {رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا} [مريم : ٦٥].

http://T.me/Salafisunni

ശൈഖ് ഇബ്ൻ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
തൗഹീദിനെ മൂന്ന് ഇനങ്ങളായി തരം തിരിച്ചിരിക്കുന്നു :

1• തൗഹീദു-റുബൂബിയ്യഹ്

2• തൗഹീദുൽ ഉലൂഹിയ്യഹ്

3• തൗഹീദുൽ അസ്മാഇ വ സ്സിഫാത്

(ഈ മൂന്ന് ഇനങ്ങളും) അല്ലാഹുവിന്റെ ഈ ഖൗലിൽ ഒരുമിച്ചിരിക്കുന്നു :

{ رَّبُّ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ وَمَا بَیۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَـٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِیࣰّا }

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക.അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?
[سُورَةُ مَرۡيَمَ: 65]


📚[القول المفيد على كتاب التوحيد (١/١)]

സലഫിസുന്നി السلفية سني

07 Feb, 18:41


ശൈഖ് മുഹമ്മദ് ബ്ൻ ഉമർ ബാസമൂൽ حفظه الله യുടെ അല്ലമനീ ദീനീ എന്ന സിൽസിലയിൽ നിന്ന്...

എൻെറ ദീൻ എന്നെ പഠിപ്പിച്ചു...

കൽപനകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ശ്രദ്ധയുണ്ടാകണമെന്നും സാഹചര്യവും പരിഗണിക്കണമെന്നും വ്യവസ്ഥാപിതമായ പ്രവർത്തനത്തിലൂടെ മസ്‌ലഹത്ത് ഉണ്ടാകാൻ പരമാവധി പരിശ്രമിക്കണമെന്നും എൻെറ ദീൻ എന്നെ പഠിപ്പിച്ചു

അലി رَضِيَ اللَّهُ عَنْهُ പറയുന്നു ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ റസൂലെ നിങ്ങളെന്നെ നിയോഗിക്കുമ്പോൾ ഞാൻ ഉരുക്കിയ ഇരുമ്പായുധം പോലെയാകണോ അതല്ല സന്നിഹിതൻ സന്നിഹിതനല്ലാത്തവൻ കാണാത്തത് കാണുന്നു എന്നാണോ...? റസൂൽ صلى الله عليه وسلم പറഞ്ഞു സന്നിഹിതൻ സന്നിഹിതനല്ലാത്തവൻ കാണാത്തത് കാണുന്നു.

http://T.me/Salafisunni

ഹദീഥിൻെറ അർത്ഥം ;
അലി رَضِيَ اللَّهُ عَنْهُ ചോദിക്കുന്നു റസൂലെ. ..ഏതെങ്കിലും ഒരു കാര്യം നിർവഹിക്കാൻ വേണ്ടി നിങ്ങളെന്നെ അയച്ചാൽ നിങ്ങളെന്നോട് കൽപ്പിച്ചത് സാഹചര്യം നോക്കാതെ അക്ഷരം പ്രതി ഞാൻ നടപ്പിലാക്കണോ, അങ്ങിനെ ഞാൻ നാണയമടിക്കുന്ന ഉരുക്കിയ ഇരുമ്പായുധം പോലെയാകണോ അതല്ല സന്നിഹിതൻ സന്നിഹിതനല്ലാത്തവൻ കാണാത്തത് കാണുന്നു എന്നത് അടിസ്ഥാനത്തില്, അവസ്ഥ (സാഹചര്യം) ഞാൻ പരിഗണിക്കണോ..?
അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: സന്നിഹിതൻ സന്നിഹിതനല്ലാത്തവൻ കാണാത്തത് കാണുന്നു അതായത് സാഹചര്യത്തോട് യോജിക്കുന്നത് നീ പരിശോധിക്കുകയും അവിടെ മസ്‌ലഹത്ത് എന്താണോ അത് നീ പരിഗണിക്കുകയും ചെയ്യുക. ഇങ്ങനെയാണ് വ്യവസ്ഥകളുടെ പ്രായോഗിക അവസ്ഥ. പ്രതേക പ്രാവീണ്യമുള്ളവരും, ഇക്കാര്യം ഏൽപ്പിക്കപ്പെട്ടവരുമാണ് ഇത് ചെയ്യേണ്ടത് എന്നത് പ്രതേകം ശ്രദ്ധിക്കണം.................

📚مسند احمد

📚 من سلسلة علمني ديني
✍🏼 للشيخ الدكتور محمد بن عمر بازمول

സലഫിസുന്നി السلفية سني

07 Feb, 18:06


ശൈഖ് മുഹമ്മദ് ബ്ൻ ഉമർ ബാസമൂൽ حفظه الله യുടെ അല്ലമനീ ദീനീ എന്ന സിൽസിലയിൽ നിന്ന്...


എൻെറ ദീൻ എന്നെ പഠിപ്പിച്ചു...


മനുഷ്യൻ അവൻെറ പദവി എത്ര വലുതായാലും ശരി അവൻ ചെറിയവനാണെന്നും. അവൻ എത്ര ധന്യനായാലും ശരി ദരിദ്രനാണ്(ആവശ്യക്കാരനാണ്) എന്നും എൻെറ ദീൻ എന്നെ പഠിപ്പിച്ചു.

ശക്തൻ മറ്റുള്ളവരെ അവൻ അതിജയിച്ചാലും അവൻ ദുർബലനാണ്.
എന്നാൽ മുഅ്മിൻ അല്ലാഹുവിനെ പിൻപറ്റുന്നതിനാലും അനുസരിക്കുന്നതിനാലും വലിയവനും ധന്യനും ശക്തനുമാണ്

📚 من سلسلة علمني ديني
✍🏼 للشيخ الدكتور محمد بن عمر بازمول

സലഫിസുന്നി السلفية سني

07 Feb, 17:29


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവിൻ്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടാൻ ആർക്കും അനുവദനീയമല്ല, അവൻ്റെ പാപങ്ങൾ വളരെ വലുതാണെങ്കിൽ പോലും.

‎[مجموع الفتاوى ١٦/١٩📚]

സലഫിസുന്നി السلفية سني

07 Feb, 11:54




حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا عَبْدُ الْوَاحِدِ بْنُ زِيَادٍ، عَنِ الأَعْمَشِ، قَالَ سَمِعْتُ أَبَا صَالِحٍ، يَقُولُ سَمِعْتُ أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ، وَرَجُلٌ بَايَعَ إِمَامًا لاَ يُبَايِعُهُ إِلاَّ لِدُنْيَا، فَإِنْ أَعْطَاهُ مِنْهَا رَضِيَ، وَإِنْ لَمْ يُعْطِهِ مِنْهَا سَخِطَ، وَرَجُلٌ أَقَامَ سِلْعَتَهُ بَعْدَ الْعَصْرِ، فَقَالَ وَاللَّهِ الَّذِي لاَ إِلَهَ غَيْرُهُ لَقَدْ أَعْطَيْتُ بِهَا كَذَا وَكَذَا، فَصَدَّقَهُ رَجُلٌ‏"‏ ثُمَّ قَرَأَ هَذِهِ الآيَةَ ‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً‏}‏"

【(البخاري )】

http://T.me/Salafisunni

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം:
നബി ﷺ പറഞ്ഞു:
മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. ഭൗതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍ ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ﷺ ഇപ്രകാരം ഓതി

‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً‏}‏

{നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍}

📚ബുഖാരി】

സലഫിസുന്നി السلفية سني

07 Feb, 02:44


പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, ആരാധനയിൽ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരംകല്‍പിക്കുന്നവരും, ദുരാചാരത്തെക്കുറിച്ച്‌ വിരോധിക്കുന്നവരുമായുള്ളവര്‍, അല്ലാഹുവിന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവരും; (ഇങ്ങനെയുള്ള) സതിവിശ്വാസികൾക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.

[QURAN 9:112]

സലഫിസുന്നി السلفية سني

06 Feb, 02:48


തീര്‍ച്ചയായും, നാം നിനക്ക് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ദുർമാർഗ്ഗികളല്ലാതെ അവയെ നിഷേധിക്കുന്നതല്ല. അവര്‍ (യഹൂദർ) ഓരോ കരാർ ചെയ്യുമ്പോഴൊക്കെയും അവരിലൊരുവിഭാഗം അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല.

[QURAN 2:99-100]

സലഫിസുന്നി السلفية سني

05 Feb, 16:51


അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു ".

(3:112).

لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
കോട്ടയാ(ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ ".

(59:14)

http://T.me/Salafisunni

മസ്ജിദുൽ അഖ്സയുടെ ചരിത്രത്തിൽ എന്താണ് സംഭവിച്ചത്' എന്ന തലക്കെട്ടിൽ ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിൽ നിന്ന് എടുത്ത ഒരു ഭാഗം ചുവടെ ചേർക്കുന്നു
പൊങ്ങച്ചം നിറഞ്ഞ സംസാരവും പ്രസംഗവും പ്രശ്‌നത്തെ ഒരു രാഷ്ട്രീയ പ്രശ്‌നവും ഭൗതികമായ പ്രാദേശിക പരാജയവുമാക്കി മാറ്റുന്ന വാക്ചാതുര്യം കൊണ്ടല്ല വിജയം.

അല്ലാഹു നമ്മെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവന്റെ മതം സ്ഥാപിച്ചാൽ അല്ലാതെ വിജയം സാധ്യമല്ല.

അല്ലാഹുവിന്റെ നിയമനിർമ്മാണമനുസരിച്ച് ഞങ്ങൾ ഭരിക്കുകയും, നാം നന്മ കൽപ്പിക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യണം, അല്ലാഹു നമ്മോട് കൽപിച്ച പോലെ:

ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ

(മാത്രമല്ല) ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നിസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണ് (അവര്‍). കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു "

22:41).

സത്യവിശ്വാസികളെ തങ്ങളുടെ റബ്ബിങ്കലേക്ക് ഏറ്റവും നല്ല രീതിയിൽ മടങ്ങാനും, അല്ലാഹുവിന്റെ ഗ്രന്ഥവും അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم സുന്നത്തും അനുസരിച്ച് അവർ വിധികല്പിക്കുവാനും വേണ്ടി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ വചനത്തെ അത്യുന്നതമാക്കാൻ അവർ പോരാടണം , അല്ലാതെ ദേശീയതയെ സഹായിക്കാനോ, പ്രാദേശിക അവകാശവാദങ്ങളെ സഹായിക്കാനോ അല്ല , മറിച്ച് അല്ലാഹുവിന്റെ വചനത്തെ ഏറ്റവും ഉന്നതമായതാക്കിത്തീർക്കാൻ ".

സ്രോതസ്സ്‌:

https://mtws.posthaven.com/palestine-does-not-belong-to-the-jews-or-the-arabs-it-belongs-to-the-muslims

https://mtws.posthaven.com/tag/Palestine

സലഫിസുന്നി السلفية سني

05 Feb, 16:51


ഫലസ്തീൻ ജൂതന്മാരുടേതോ, അറബികളുടേതോ അല്ല, അത് മുസ്‌ലിംങ്ങളുടേതാണ്.

തഫ്സീർ
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:


അല്ലാഹു പറയുന്നു

يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ

ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍]
(സൂറത്ത് ബക്കറ 2:47)

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:

ഈ സൂക്തത്തിന്റെ പ്രയോജനങ്ങളിൽ നിന്ന്:

1. ഇസ്രായേൽ സന്തതികൾ തങ്ങളോടുള്ള അല്ലാഹുവിന്റെ അനുഗ്രഹം ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. നന്ദി കാണിക്കുക എന്നാൽ അവർ മുഹമ്മദ് നബിയെ صلى الله عليه وسلم പിന്തുടരുക എന്നതാണ്.

2. ഈ അനുഗ്രഹം അവർ സമ്പാദിച്ചതോ അവരുടെ കഠിനാധ്വാനം കൊണ്ടോ അവരുടെ പിതാക്കന്മാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതോ അല്ലെന്ന് വ്യക്തമാക്കുന്നു; മറിച്ച് അത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമായിരുന്നു. ഇപ്രകാരം അല്ലാഹു പറഞ്ഞു: നാം നിങ്ങൾക്ക് നൽകിയിരിക്കുന്നു

3. ഇസ്രായേൽ സന്തതികൾ അവരുടെ കാലഘട്ടത്തിൽ മനുഷ്യരാശിയിൽ ഏറ്റവും മികച്ചവരായിരുന്നുഅത് അല്ലാഹു പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ്: ഞാൻ നിങ്ങളെ ലോകത്തേക്കാൾ ശ്രേഷ്ഠരാക്കി. അവരുടെ കാലഘട്ടത്തിൽ അവർ വിശ്വാസമുള്ള ആളുകളായിരുന്നു എന്നതാണ് കാരണം. തൽഫലമായി, അവർക്ക് വളരെ വലിയ ശത്രുക്കളുടെ മേൽ വിജയം വിധിക്കപ്പെട്ടു. അവരോട് അല്ലാഹു പറഞ്ഞു:
4.
يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ

നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍ "
സൂറത്ത് 5:21)

പിന്നെ പരിശുദ്ധ ഭൂമി ഫലസ്തീനാണ്.
മൂസ നബി عليه السلامയുടെ കാലത്ത് ഇസ്രായേൽ സന്തതികൾ അല്ലാഹുവിന്റെ സദ്‍വൃത്തരായ അടിമകളായിരുന്നതിനാൽ മാത്രമാണ് അല്ലാഹു ഫലസ്തീൻ ദേശം അവർക്ക് നൽകിയത്.

അല്ലാഹു പറഞ്ഞു:

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ
തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) 'പ്രമാണത്തിനു (ലൗഹുൽ മഹ്ഫൂളിന്) ശേഷം, 'സബൂറില്‍' നാം രേഖപ്പെടുത്തിയിട്ടുണ്ട്
21:105).

قَالَ مُوسَىٰ لِقَوْمِهِ ٱسْتَعِينُوا۟ بِٱللَّهِ وَٱصْبِرُوٓا۟ ۖ إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِۦ ۖ وَٱلْعَـٰقِبَةُ لِلْمُتَّقِينَ
മൂസാ عليه السلام തന്റെ ജനത്തോട് പറഞ്ഞു:

നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു ".
അഅ്റാഫ് - 7:128

എന്നിട്ട് അല്ലാഹു പറഞ്ഞു:
وَٱلْعَـٰقِبَةُ لِلْمُتَّقِينَ

പര്യവസാനമാകട്ടെ, സദ് വ്രത്തർക്ക് (ഗുണകരം) ആയിരിക്കും ".
7:128)


അതുകൊണ്ടു
സദ് വ്രത്തന്മാർ ഭൂമിയെ അനന്തരമാക്കും; എന്നാൽ ഇന്ന് ഇസ്രായേൽ സന്തതികൾ പരിശുദ്ധ ഭൂമിക്ക് അർഹരല്ല, കാരണം അവർ അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകളല്ല.

മൂസായുടെ عليه السلام കാലത്ത് അവർ അതിന് അർഹരായിരുന്നു. അത് അവർക്കുവേണ്ടി എഴുതിയതാണ്, അവരാണ് അതിന് ഏറ്റവും അർഹരായത്. എന്നാൽ പ്രവാചകൻ صلى الله عليه وسلم കൊണ്ടുവന്ന ഇസ്‌ലാം വന്നപ്പോൾ ഈ നാട്ടിലെ ഏറ്റവും അർഹരായ ജനങ്ങൾ മുസ്‌ലിംങ്ങളായി. അറബികളല്ല; കാരണം, ഫലസ്തീനിന് അർഹരായ ആളുകളെ അറബികൾ എന്ന് വർണിപ്പിക്കാവുന്ന തരത്തിൽ ഫലസ്തീൻ അറബിയല്ല; പകരം ഫലസ്തീനിലെ അർഹതയുള്ളവർ മുസ്‌ലിംങ്ങളാണ്, അവരുടെ വർണനം മുസ്‌ലിംമാണ്. അവർക്ക് മറ്റൊരു വർണനവുമില്ല. അവരെ അല്ലാഹുവിന്റെ
സദ് വ്രത്തരായ അടിമകൾ എന്ന് വിളിക്കാം.

ഇക്കാരണത്താൽ, പാൻ- അറബിസത്തിന്റെ പേരിൽ, ഞാൻ വിശ്വസിക്കുന്നു, അറിവ് അല്ലാഹുവിന്റെ പക്കലാണ്, ഫലസ്തീനെ വീണ്ടെടുക്കുന്നതിൽ അറബികൾ ഒരിക്കലും വിജയിക്കില്ല.

നബി صلى الله عليه وسلم
യും അദ്ദേഹത്തിന്റെ സഹാബികളും رضي الله عنهم എന്തിന്റെ അടിസ്ഥാനത്തിലായിരുന്നൊ, ഇസ്‌ലാമിന്റെ പേരിൽ, അതിലൂടെ അല്ലാതെ അത് വീണ്ടെടുക്കുക സാധ്യമല്ല.

അല്ലാഹു പറഞ്ഞത് പോലെ:

إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِ
ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു ".
(7:128).

സലഫിസുന്നി السلفية سني

05 Feb, 16:51


അറബികൾ എത്ര ശ്രമിച്ചാലും;
പ്രസംഗങ്ങളാലും പ്രതിഷേധങ്ങളാലും അവർ ഭൂമിയെ എങ്ങനെ നിറച്ചാലും;
ഇസ്‌ലാം എന്ന പേരിൽ യഹൂദന്മാരെ അവിടെ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതുവരെ അവർ ഒരിക്കലും വിജയിക്കുകയില്ല. അവർ അത് (ഇസ്‌ലാം) തങ്ങളിൽ പ്രയോഗവൽച്ചതിന് ശേഷം. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, നബി صلى الله عليه وسلم നമ്മെ അറിയിച്ചത് അവർ യാഥാർത്ഥ്യമാക്കും:

"‏ لاَ تَقُومُ السَّاعَةُ حَتَّى تُقَاتِلُوا الْيَهُودَ حَتَّى يَقُولَ الْحَجَرُ وَرَاءَهُ الْيَهُودِيُّ يَا مُسْلِمُ، هَذَا يَهُودِيٌّ وَرَائِي فَاقْتُلْهُ ‏"

നിങ്ങൾ ജൂതന്മാരുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യസമയം സ്ഥാപിക്കപ്പെടുകയില്ല, ഒരു ജൂതൻ മറഞ്ഞിരിക്കുന്ന കല്ല് പറയും. "ഹേ മുസ്‌ലിംമേ! എന്റെ പിന്നിൽ ഒരു യഹൂദൻ ഒളിച്ചിരിക്കുന്നു, അതിനാൽ അവനെ കൊല്ലുക ".

മുസ്‌ലിംങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ അന്ത്യ സമയം സ്ഥാപിക്കപ്പെടുകയില്ല. ജൂതന്മാർ പാറകൾക്കും മരങ്ങൾക്കും പിന്നിൽ ഒളിച്ചിരിക്കത്തക്കവിധം മുസ്ലിഅങ്ങൾ അവരെ കൊല്ലും. അപ്പോൾ പാറയോ മരമോ പറയും: ഓ മുസ്‌ലിംമേ, അല്ലാഹുവിന്റെ അടിമേ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ, വന്ന് അവനെ കൊല്ലുക. അങ്ങനെ മരങ്ങളും പാറകളും മുസ്‌ലിംകളെ യഹൂദരുടെ അടുത്തേക്ക് നയിക്കും, അവനെ അല്ലാഹുവിനുള്ള അടിമത്തം എന്ന പേരിൽ വിളിക്കുന്നു; അത് പറയും: ഓ മുസ്‌ലിംമേ; അവനെ ഇസ്‌ലാം എന്ന പേരിൽ വിളിക്കുന്നു.

റസൂൽ صلى الله عليه وسلم പറഞ്ഞു: ‘മുസ്‌ലിംങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യും.’ അദ്ദേഹം صلى الله عليه وسلم ‘അറബികൾ’ എന്ന് പറഞ്ഞില്ല. ഇക്കാരണത്താൽ ഞാൻ പറയുന്നു:
പാൻ അറബിസം എന്ന ആഹ്വാനത്താൽ ഞങ്ങൾ ഒരിക്കലും ജൂതന്മാരെ നീക്കം ചെയ്യില്ല, ഇസ്‌ലാം എന്ന പേരിൽ മാത്രമേ അവരെ നീക്കം ചെയ്യുകയുള്ളു. ആവശ്യമുള്ളവർ അല്ലാഹുവിന്റെ വചനം പാരായണം ചെയ്യട്ടെ:

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ

തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) 'പ്രമാണത്തിനു (ലൗഹുൽ മഹ്ഫൂളിന്) ശേഷം, 'സബൂറില്‍' നാം രേഖപ്പെടുത്തിയിട്ടുണ്ട് "
(21:105)

അങ്ങനെ അവൻ തന്റെ സദ് വ്രത്തരായ അടിമകൾക്ക് അനന്തരമാക്കി. ഒരു വർണനവുമായി ബന്ധിപ്പിച്ചിരിക്കുന്നത് വർണനം ഉള്ളപ്പോൾ സംഭവിക്കും, വർണനം നിരസിക്കപ്പെടുമ്പോൾ അത് നിരാകരിക്കപ്പെടും.

നാം അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകളാണെങ്കിൽ, യാതൊരു ബുദ്ധിമുട്ടും, അദ്ധ്വാനവും, പ്രയാസവും കൂടാതെ ഒരിക്കലും അവസാനിക്കാത്ത, ദീർഘമായ സംസാരങ്ങളില്ലാതെ, നമുക്ക് അത് പൂർണ്ണമായ അനായാസമായി അനന്തരമാക്കാം.

അല്ലാഹു നമുക്ക് വിധിച്ചത് കൊണ്ട് , അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങൾ അത് പിടിച്ചെടുക്കും. അല്ലാഹുവിന് ഇത് എത്ര എളുപ്പമാണ്.

ഇസ്‌ലാമിന്റെ മഹത്തായ കാലഘട്ടത്തിൽ മുസ്‌ലിംകൾ ഫലസ്തീൻ ഭരിച്ചത് അവരുടെ ഇസ്‌ലാം കാരണമാണെന്ന് നമുക്കറിയാം. പേർഷ്യന്റെ തലസ്ഥാന നഗരങ്ങളും റോമിന്റെ തലസ്ഥാനവും കോപ്‌റ്റിക് തലസ്ഥാനവും അവരുടെ ഇസ്‌ലാം കാരണമല്ലാതെ അവർ കീഴടക്കിയില്ല.

യഥാർത്ഥ ഇസ്‌ലാം കൊണ്ടല്ലാതെ സമ്പൂർണ്ണ വിജയം സാധ്യമല്ലെന്ന് നമ്മുടെ യുവാക്കൾ ബോധവുമുള്ളവരായിരുന്നെങ്കിൽ; തിരിച്ചറിയൽ രേഖ മുഖേന അറിയപ്പെടുന്ന ഇസ്‌ലാമല്ല.

ഒരുപക്ഷേ നിങ്ങളിൽ ചിലർ സഅദ് ബിൻ അബി വഖാസിന്റെ കഥ കേട്ടിട്ടുണ്ടാകും. പേർഷ്യക്കാർ ടൈഗ്രിസ് നദിക്ക് കുറുകെയുള്ള പാലം നശിപ്പിക്കുകയും , കപ്പലുകൾ മുക്കിക്കളയുകയും ചെയ്തു, അതിനാൽ മുസ്‌ലിംങ്ങൾ (നദി) കടന്ന് അവരിലേക്ക് എത്തില്ല. അങ്ങനെ അല്ലാഹു അവർക്ക് വേണ്ടി നദിയെ വിധേയമാക്കി. അങ്ങനെ അവർ തങ്ങളുടെ കുതിരകളെയും ഒട്ടകങ്ങളെയും കൂട്ടി വെള്ളത്തിന് മുകളിലൂടെ നടക്കാൻ തുടങ്ങി. കരയുടെ മുകളിലൂടെ നടക്കുന്നതുപോലെ അവർ വെള്ളത്തിന് മുകളിലൂടെ നടന്നു.

വെള്ളം ഒട്ടകങ്ങളുടെ കുളമ്പുകളെ മൂടിയിരുന്നില്ല. കുതിരകൾ തളർന്നപ്പോൾ അല്ലാഹു ഒരു പാറക്കെട്ട് സ്ഥാപിച്ചു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ നിന്നുള്ളതായിരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അങ്ങനെ മൂസക്ക് عليه السلام കടൽ പിളർന്നവൻ , അത് അവർക്ക് പെട്ടെന്ന് വരണ്ട പാതയായി മാറ്റുകയും അവർ സുരക്ഷിതമായി അതിൽ നടക്കുകയും ചെയ്തു. അതിലും വലുത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനുണ്ട്.

കാര്യം എന്താന്നുവച്ചാൽ, ഇസ്രായേൽ സന്തതികൾ അല്ലാഹുവിന്റെ
സദ് വ്രത്തരായ അടിമകളായിരുന്നപ്പോൾ മനുഷ്യരാശിയിൽ ഏറ്റവും മികച്ചവരായിരുന്നു അവർ എന്നതിൽ സംശയമില്ല, എന്നാൽ
അവർക്ക് അപമാനവും ശാപവും നിന്ദ്യതയും ബാധിച്ചപ്പോൾ അവർ മനുഷ്യരിൽ ഏറ്റവും ഉത്തമന്മാരല്ലാതായി, അവരിൽ ചിലർ കുരങ്ങുകളും പന്നികളുമാണ്.

അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ അവർ അല്ലാഹുവിന്റെ ഏറ്റവും നികൃഷ്ടരായ അടിമകളാണ്:

ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ اللَّه

സലഫിസുന്നി السلفية سني

05 Feb, 05:37


📝محاسبة النفس📝

ذكر الإمام ابن القيم رحمه الله أن محاسبة النفس تكون كالتالي:

1⃣أولا : البدء بالفرائض : فإذا رأيت فيها نقصاً فتداركه إما بقضاء أو إصلاح .

2⃣ثانيا : المناهي : فإن غرتك نفسك والهوى والشيطان بفعل شيء مما نهاك الله عنه فتداركه باستغفار والحسنات الماحيات .

3⃣محاسبة النفس على الغفلة , فالذكر والإقبال على الله تعالى مما يتدارك به المسلم غفلته .

4⃣محاسبة ا الجوارح ، إلى أين خطت رجلاك..؟ وماذا بطشت يداك...؟! أو سمعت أذناك..؟ أو...أو..

http://T.me/Salafisunni

മനസ്സിന്റെ സ്വയം വിചാരണ

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:

1⃣നിർബന്ധ കാര്യങ്ങൾ കൊണ്ട്‌ തുടങ്ങൽ: അതിൽ വല്ല കുറവുകൾ കണ്ടാൽ അത്‌ വീട്ടിക്കൊണ്ടോ നന്നാക്കിക്കൊണ്ടോ അതിനെ നേരെയാക്കുക

2⃣നിരോധിക്കപ്പെട്ട കാര്യങ്ങൾ: നിന്റെ മനസ്സോ ദേഹേച്ഛയോ അല്ലാഹു നിന്നെ വിലക്കിയിട്ടുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതിനായി നിന്നെ വഞ്ചിതനാക്കിയിട്ടുണ്ടെങ്കിൽ , തൗബയും പാപമോചനം തേടൽ കൊണ്ടും , മായ്ച്ചു കളയുന്ന നല്ല പ്രവർത്തികൾ കൊണ്ടും അതിനെ നേരെയാക്കുക 

3⃣അശ്രദ്ധയെ തൊട്ട്‌ മനസ്സിനെ സ്വയം വിചാരണ ചെയ്യുക ; ഒരു മുസ്‌ലിം അശ്രദ്ധയെ നേരെയാക്കുന്ന ദിക്റുകൾ- അല്ലാഹുവിലേക്കു മുന്നിടുക എന്നിവയിൽ ഏർപ്പെടുക

4⃣അവയവങ്ങളെ തൊട്ട്‌ മനസ്സിനെ സ്വയം വിചാരണ ചെയ്യുക ; നിന്റെ കാലുകൾ എവിടേക്കാണു കാലടികൾ വെക്കുന്നതെന്നും , കൈകൊണ്ട്‌ പ്രവർത്തിക്കുന്നതെന്താണെന്നും , ചെവി കൊണ്ട്‌ കേട്ടതെന്താണെന്നും എന്നിങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച്‌ വിചാരണ ചെയ്യുക


[📚إغاثة اللهفان، ج1، ص83]

സലഫിസുന്നി السلفية سني

05 Feb, 02:50


എന്നാല്‍, സത്യനിഷേധികൾ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്‍മാരെ ഔലിയാക്കളായി സ്വീകരിക്കാമെന്ന് ?! നിശ്ചയമായും നാം സത്യനിഷേധികൾക്ക് നരകത്തെ വിരുന്നുസല്‍കാരമായി ഒരുക്കി വെച്ചിരിക്കുന്നു.

[ QURAN 18 : 102 ]

സലഫിസുന്നി السلفية سني

04 Feb, 19:06


വിലയേറിയ രത്നം

🌿🌿🌿🌿🌿🌿

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
നബി ﷺ അല്ലാഹുവിനോടുള്ള ഭയവും നല്ല സ്വഭാവവും തമ്മിൽ ഒരു ബന്ധം സ്ഥാപിച്ചു, കാരണം അല്ലാഹുവിനെ ഭയപ്പെടുന്നത് അടിമക്ക് അല്ലാഹുവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു, നല്ല സ്വഭാവം വ്യക്തിയും മറ്റുള്ളവരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു. അതിനാൽ, അല്ലാഹുവിനെ ഭയപ്പെടുന്നത് അല്ലാഹുവിന് അവനെ സ്നേഹിക്കാൻ സഹായിക്കുന്നു, നല്ല പെരുമാറ്റം ആ വ്യക്തിയെ സ്നേഹിക്കാൻ ആളുകൾക്ക് സാധ്യമാക്കുന്നു.

📚അൽ ഫവാഇദ് പേജ്: 85]

സലഫിസുന്നി السلفية سني

04 Feb, 08:18


തെറ്റിനെ സമ്മതിക്കൽ

ശൈഖ് മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حَفِظَهُ اللَّهُ പറഞ്ഞു:

الاعتراف بالخطأ
يُذهب الجفاء
ويقارب القلوب
ويبعد كيد الشيطان
ويرفع من شأن صاحبه
ويغلق باب الجدل المذموم
وهو قبل ذلك دليل على دين صاحبه، وإخلاصه، وصدقه.

http://T.me/Salafisunni

തെറ്റിനെ സമ്മതിക്കൽ
ശത്രുത നീക്കപ്പെടുന്നു
ഹൃദയങ്ങൾ അടുപ്പിക്കപ്പെടുന്നു
ശൈത്വാന്റെ തന്ത്രം വിദൂരമാക്കപ്പെടുന്നു
(തെറ്റ് സമ്മതിച്ച)വന്റെ പദവി ഉയർത്തപ്പെടുന്നു
ആക്ഷേപാർഹമായ തർക്കത്തിന്റെ വാതിൽ അടക്കപ്പെടുന്നു
അതിലുപരി , ഇത് അവന്റെ (ശരിയായ) വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും സൂചനയാണ്.


https://twitter.com/m_g_alomari/status/1226251539163099136?s=19

സലഫിസുന്നി السلفية سني

04 Feb, 07:37



തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ സന്തോഷിക്കുക.


ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു:
ഹഖ് ആഗ്രഹിക്കുന്നവൻ (നസ്വീഹ) ഉപദേശം നൽകുന്നത് കൊണ്ട് സന്തോഷിക്കുന്നതാണ്, അവന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് അവൻ സന്തോഷിക്കുന്നതാണ്.

📚شرح كتاب العبودية ص٢٥٢

http://T.me/Salafisunni

ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു:

നീ നിന്റെ സഹോദരനിൽ, അവന്റെ ദീനിൽ വല്ല ന്യൂനതയും കണ്ടാൽ,അവനും നിനക്കും ഇടയിൽ ആയിക്കൊണ്ട് ഉപദേശം നൽകുക. എന്തെന്നാൽ, ഒരുപക്ഷേ അവൻ അറിവില്ലാത്തവൻ ആയിരിക്കാം, അല്ലെങ്കിൽ അവന്റെ അഹംഭാവം അവനെ കീഴടക്കിയതായിരിക്കാം, അല്ലെങ്കിൽ ശൈത്വാൻ,(അവനെ കീഴടക്കിയതായിരിക്കാം),

അതിനാൽ നിങ്ങൾ അവനെ ഉപദേശിക്കുകയും അവന് വ്യക്തമാക്കി കൊടുക്കുകയും ചെയ്യുക, നിങ്ങൾക്കും അവനും ഇടയിൽ രഹസ്യമായി കൊണ്ട്, നിങ്ങൾ അവന്റെ (തെറ്റ്) മറച്ചുവെക്കുക, സദസ്സുകളിൽ ആളുകൾക്കിടയിൽ വച്ച് അത് വെളിപ്പെടുത്തുകയും ചെയ്യരുത്.

📚المنحة_الربانية في شرح الأربعين النووية)(٢٦٩)

സലഫിസുന്നി السلفية سني

04 Feb, 01:36


മുഹമ്മദ് ﷺ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ, സത്യനിഷേധികളോട് കാർക്കശ്യം കാണിക്കുന്നവരും പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരുമാകുന്നു.

[QURAN 48:29]

സലഫിസുന്നി السلفية سني

03 Feb, 09:53


ബിദ്അത്ത്കാരുടെ സ്വഭാവം

قال العلامة مقبل بن هادي الوادعي -رحمه الله- : " من عجيب أمر المبتدعة أنهم يردون الأحاديث الثابتة إذا كانت مخالفة لأهوائهم، ويستدلون بأحاديث ليس لها أصل إذا كانت موافقة لأهوائهم" .


📚المخرج من الفتنة الصفحة: (١٧١)

http://T.me/Salafisunni

ശൈഖ് മുഖ്ബിൽ ബിൻ ഹാദി അൽ വാദിഈ رَحِمَهُ اللَّهُ പറഞ്ഞു:

ബിദ്അത്ത്കാരുടെ (ദീനിൽ പുതിയതുണ്ടാക്കുന്നവരുടെ) വിചിത്രമായ കാര്യത്തിൽ പെട്ടെതാണ് അവരുടെ ഇച്ഛകൾക്കെതിരാണെങ്കിൽ സ്ഥിരപ്പെട്ട ഹദീഥുകൾ അവർ തള്ളും, അവരുടെ ഇച്ഛകളോട് യോജിക്കുന്നതാണെങ്കിൽ
അടിസ്ഥാനരഹിതമായ ഹദീഥുകൾ
അവർ തെളിവായി സ്വീകരിക്കുകയും ചെയ്യും .

📚അൽ മഖ്റജ് മിൻ അൽ ഫിത് ന
(പേജ് 171).

സലഫിസുന്നി السلفية سني

03 Feb, 04:14




ഏറ്റവും ഉയർന്ന പദവി

🌿🌿🌿🌿🌿🌿🌿

ജരീർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
എന്നെ നബി ﷺ കണ്ടിട്ടേയില്ല ,എന്നോട് പുഞ്ചിരിച്ചിട്ടല്ലാതെ"

ഹാഫിള് ഇമാം ദഹബി رَحِمَهُ اللَّهُ പറഞ്ഞു:
ദേ , ഇതാണ് ഇസ്‌ലാമിക സ്വഭാവം. ഏറ്റവും ഉയർന്ന പദവി എന്നത് : രാത്രിയിൽ ഒരുപാട് കരയുന്നവനും പകൽ നിത്യേന പുഞ്ചിരിക്കുന്നവനുമായി തീരുക എന്നതാണ്".

📚السير - [١٤١/١].

സലഫിസുന്നി السلفية سني

03 Feb, 03:01


ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്‌.
അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തു കളഞ്ഞു. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.

[Quran 47:7-9]

സലഫിസുന്നി السلفية سني

02 Feb, 18:37


പ്രയാസങ്ങളുണ്ടാകുമ്പോൾ മാത്രം അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്നവർ

നബി ﷺ മക്ക വിജയിച്ചടക്കിയപ്പോൾ നാടുവിടാനൊരുങ്ങി അബ്സീനിയ ലക്ഷ്യമാക്കി കപ്പൽ കയറിയതായിരുന്നു ഇക്‌രിമ. ശക്തമായ കാറ്റടിച്ച് കപ്പൽ ആടിയുലഞ്ഞപ്പോൾ കപ്പലിലുള്ളവർ പറഞ്ഞു:
ഇനി അല്ലാഹുവിനെ മാത്രം പ്രതീക്ഷിച്ചു കൊള്ളുക. നിങ്ങളുടെ മറ്റു ആരാധ്യന്മാരൊന്നും ഇനി യാതൊരു ഉപകാരവും ചെയ്യില്ല.’

ആ സന്ദർഭത്തിൽ ഇക്‌രിമ رَضِيَ اللَّهُ عَنْهُ ചിന്തിച്ചു:

وَاللهِ لَئنْ لم يُنجِني في البَحرِ إلَّا الإخلاصُ، لا يُنجِني في البَرِّ غَيرُه

അല്ലാഹുവാണെ സത്യം, അല്ലാഹുവിനെ മാത്രം പ്രതീക്ഷിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നതേ കടലിൽ എന്നെ രക്ഷിക്കുകയുള്ളു എങ്കിൽ കരയിലും അതല്ലാതെ മറ്റൊന്നും എന്നെ രക്ഷിക്കുകയില്ല.”(1)

ശേഷം അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.

അല്ലാഹു ﷻ പറയുന്നു:

فَإِذَا رَكِبُوا۟ فِی ٱلۡفُلۡكِ دَعَوُا۟ ٱللَّهَ مُخۡلِصِینَ لَهُ ٱلدِّینَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ یُشۡرِكُونَ

എന്നാല്‍ മുശ്‌രിക്കുകൾ കപ്പലില്‍ കയറിയാല്‍ അല്ലാഹുവിനെ ഏകനാക്കികൊണ്ട് അവനെ മാത്രം അവർ വിളിച്ചു പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോൾ അവരതാ അവനിൽ പങ്കുചേര്‍ക്കുന്നു. (2)

ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ജരീർ അത്ത്വബരി رَحِمَهُ اللَّهُ പറഞ്ഞു:

يقول أخلصوا لله عند الشدّة التي نـزلت بهم التوحيد، وأفردوا له الطاعة، وأذعنوا له بالعبودية، ولم يستغيثوا بآلهتهم وأندادهم، ولكن بالله الذي خلقهم
അവർക്ക് പ്രയാസമുണ്ടാകുന്ന സന്ദർഭത്തിൽ അല്ലാഹുവിനെ അവർ ഏകനാക്കും, ഇബാദത്ത് അവന് മാത്രമാക്കും, അടിമത്തം അവന് മാത്രം അവർ അർപ്പിക്കും, (അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന) അവരുടെ ആരാധ്യന്മാരോടും സമന്മാരോടും അവർ ഇസ്തിഗാസ ചെയ്യുകയില്ല. മറിച്ച് അവരെ സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം വിളിച്ച് സഹായം തേടും എന്നാണ് അല്ലാഹു പറയുന്നത് (3)

http://T.me/Salafisunni

പ്രസ്തുത ആയത്തിന്റെ തഫ്സീറുകളിൽ നിന്നുള്ള ചില സുപ്രധാന പാഠങ്ങൾ:

ദുനിയാവിനോടുള്ള ഭ്രമമാണ് ആളുകളെ തൗഹീദിൽ നിന്ന് തടയുന്നത്. ഭൗതിക സൗകര്യങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ മനുഷ്യർ തൗഹീദിലേക്ക് മടങ്ങുന്നു.(4)

തൗഹീദ് മനുഷ്യരുടെ ഫിത്വ്‌റത്തിൽ ഉള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യൻ ഫിത്വ്‌റത്തിലേക്ക് മടങ്ങുന്നു.(5)

മക്കാ മുശ്‌രിക്കുകൾ പോലും പ്രയാസമുണ്ടാകുമ്പോൾ അല്ലാഹുവിനെ വിളിച്ചു തേടിയിട്ടുണ്ടെങ്കിൽ പ്രയാസ ഘട്ടത്തിലും അല്ലാഹു അല്ലാത്തവരെ വിളിക്കുന്നവരുടെ ശിർക്ക് എത്രമാത്രം ഗുരുതരമാണ്.(6)

യഥാർത്ഥത്തിൽ ഉപകാരം ചെയ്യാനും ഉപദ്രവം നീക്കാനും കഴിയുന്നത് അല്ലാഹുവിനാണെന്നായിരുന്നു മക്കാ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നത്.(7)

പ്രാർത്ഥന ഇബാദത്താണ്. ആയത്തിൽ
مخلصين له الدين
ദീൻ’ അല്ലാഹുവിന് മാത്രമാക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രാർത്ഥനയാണെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.(8)

പ്രതിസന്ധി ഘട്ടത്തിലുള്ളവരുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകും. അവർ കാഫിറുകളാണെങ്കിലും.(9)

📚📚📚📚(1) أخرجه النسائي
(2) العنكبوت : 65
(3) تفسير الطبري
(4) انظر مفاتيح الغيب
(5) المصدر السابق
(6) انظر تفسير ابن عثيمين الأنعام ٤٠،٤١
(7) انظر تفسير البغوي وتفسير البيضاوي وتفسير ابن عثيمين للآية
(8) انظر تفسير الجلالين وتفسير ابن عثيمين للآية
(9) الفتوى الصوتية لابن عثيمين

സലഫിസുന്നി السلفية سني

02 Feb, 01:51


എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.

[QURAN 7:36]

സലഫിസുന്നി السلفية سني

01 Feb, 19:51


അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ രിവായത്ത് ചെയ്യുന്ന ഹദീഥിൽ നബി ﷺ പറഞ്ഞു:

مَنْ خَافَ أَدْلَجَ، وَمَنْ أَدْلَجَ بَلَغَ الْمَنْزِلَ، أَلَا إِنَّ سِلْعَةَ اللَّهِ غَالِيَةٌ، أَلَا إِنَّ سِلْعَةَ اللَّهِ الْجَنَّةُ

ശത്രുവിന്റെ ആക്രമണം ഭയപ്പെടുന്നവൻ രാത്രിയുടെ ആദ്യത്തിൽ തന്നെ യാത്ര പുറപ്പെടും. അങ്ങനെ പുറപ്പെടുന്നവൻ ലക്ഷ്യത്തിലെത്തും...

അറിയുക, അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള വിഭവങ്ങൾ വില കൂടിയതാകുന്നു. അറിയുക, അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള വിഭവം സ്വർഗമാകുന്നു.

📚 رواه الترمذي【٢٤٥٠】

http://T.me/Salafisunni

മുഅ്മിനീങ്ങൾക്ക് എത്തിപ്പെടാനുള്ള ലക്ഷ്യം സ്വർഗമാണ്, രക്ഷപ്പെടേണ്ടത് നരകത്തിൽ നിന്നാണ്. അതിനായി നൽകേണ്ടത് തങ്ങളുടെ ശരീരവും സമ്പാദ്യവും അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുക എന്നതാണ്.

അല്ലാഹു ﷻ പറയുന്നു:

إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِینَ أَنفُسَهُمۡ وَأَمۡوَ ٰ⁠لَهُم بِأَنَّ لَهُمُ ٱلۡجَنَّةَ

തീര്‍ച്ചയായും മുഅ്മിനീങ്ങളിൽ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കും എന്നതിന് പകരമായി അവരുടെ ദേഹങ്ങളും ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു.

【سورة التوبة - ١١١】

സലഫിസുന്നി السلفية سني

31 Jan, 21:42


നിന്നോട് എതിര് നിൽക്കുന്നവരോട് നീ അനീതി കാണിക്കരുത് അവൻ കാഫിറാണെങ്കിലും

‏اختلافك مع شخص ما، سواء في:
عقيدته
أو دينه
أو نحو ذلك
لا يسوّغ لك بحال من الأحوال فرض باطل عليه، ولا طمس حقّ له.

وفي الحديث «اتقوا دعوة المظلوم وإن كان كافرا فإنه ليس دونها حجاب».


http://T.me/Salafisunni

ശൈഖ് മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حَفِظَهُ اللَّهُ പറഞ്ഞു:

വിശ്വാസം , ദീൻ , അല്ലെങ്കിൽ ഇത് പോലത്തെ മറ്റു കാര്യങ്ങളിൽ നീ ഒരാളുമായി ഭിന്നതയിലാകുക എന്നത്, ഏത് സാഹചര്യത്തിലായാലും ശരി അവന്റെ മേൽ അന്യായം ചുമത്താനോ, അവന്റെ അവകാശം നശിപ്പിക്കാനോ ഉള്ള ന്യായീകരണമല്ല.

ഹദീഥിലുണ്ട് മർദ്ദിദന്റെ
ദൂആ നിങ്ങൾ സൂക്ഷിക്കുക , അവൻ അവിശ്വാസിയാണെങ്കിലും ,
നിശ്ചയം, അതിന് (തടസ്സമായി) യാതൊരു മറയുമില്ല.
(സ്വീകരിക്കപ്പെടും)»

https://twitter.com/m_g_alomari/status/1202071212677124096?s=19

സലഫിസുന്നി السلفية سني

20 Jan, 13:49


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

ഒരാൾ തന്നിൽ മറ്റൊരാളോട് എന്തെങ്കിലും തരത്തിലുള്ള ഹസദ് (അസൂയ) കണ്ടെത്തിയാൽ,
തഖ് വ (ഭക്തി, അല്ലാഹുവിനെ പറ്റിയുള്ള ബോധം), സ്വബ്ർ (ക്ഷമ) എന്നിവയിലൂടെ അതിനെ നിർവീര്യമാക്കാൻ ശ്രമിക്കണം. അതുകൊണ്ട് അവൻ തന്നിൽ തന്നെയുള്ള (ശൈത്വൻ ഉണ്ടാക്കിയ അസൂയ എന്ന വികാരം) വെറുക്കണം...

http://T.me/Salafisunni

എന്നാൽ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സഹോദരനോട് തെറ്റ് ചെയ്യുന്നവൻ (ശൈത്വൻ ഇളക്കിവിട്ട അസൂയയുടെ അടിസ്ഥാനത്തിൽ) അതിന് ശിക്ഷിക്കപ്പെടും.

അല്ലാഹുവിനെ ഭയപ്പെടുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവൻ ,
എന്നിരുന്നാലും അക്രമികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തപെടുകയില്ല , അവൻ്റെ തഖ്‌വയിലൂടെ അല്ലാഹു അവന് ഉപകാരം നൽകും .

📚മജ്മൂൽ ഫതാവാ 10/125, അദ്ദേഹത്തിൻ്റെ പുസ്തകം അംറാദ് അൽ-കുലൂബ് (ഹൃദയരോഗങ്ങൾ)]

സലഫിസുന്നി السلفية سني

19 Jan, 12:24


സജ്ജനങ്ങളോടൊപ്പം സഹവസിക്കുക

قال الحافظ ابن كثير - رحمه الله تعالى

الذنوب والمعاصي تخذل صاحبها عند الموت مع خذلان الشيطان له،
فيجتمع عليه الخذلان مع ضعف الايمان فيقع في سوء الخاتمة.

http://T.me/Salafisunni

ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ പറഞ്ഞു:

തിന്മകളും പാപങ്ങളും അതിന്റെ വക്താവിനെ മരണവേളയിൽ കൈവിട്ടുകളയുന്നതാണ്, പിശാച് അവനെ കൈവിട്ടു കളയുന്നതോടൊപ്പം തന്നെ. ഈമാനിന്റെ ദൗർബല്യത്തോടൊപ്പം നിസ്സഹായതയും ഒത്തുചേരുമ്പോൾ മോശം പര്യവസാനത്തിലേക്ക് കലാശിക്കുന്നു".

📚البداية والنهاية (٩/١٨٤)

സലഫിസുന്നി السلفية سني

19 Jan, 09:01


ഹാഫിള് ഇമാം ദഹബി رَحِمَهُ اللَّهُ പറഞ്ഞു:

നിസ്ക്കാരം ജമാഅ്ത്തായി നിര്‍വഹിക്കുന്നതില്‍ കൃത്യത പുലര്‍ത്താതെ ഒരുവന്‍റെ സ്വഭാവ സംസ്കരണവും ദീനും പൂര്‍ത്തിയാവില്ല

📚താരീഖുല്‍ ഇസ്‌ലാം-3/840]

സലഫിസുന്നി السلفية سني

19 Jan, 06:59


قال فضيلة الشيخ صالح الفوزان حفظه الله : "... الإنسان يبتلى في هذه الحياة ، فتعرض له آلام ومشاق ومكاره،لكن عليه بالصبر ، لأنَّ الشدائد تزول ولا تدوم،فيقابل الشدائد بالصبر عليها،حتى يزيلها الله عنه،ولا يجزع ولا يسخط،أما إذا جزع الإنسان وسخط فإن الله يخذله..."

http://T.me/Salafisunni

ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു:
ഈ ജീവിതത്തിൽ മനുഷ്യൻ പരീക്ഷിക്കപ്പെടും,
വേദനകൾക്കും പ്രയാസങ്ങൾക്കും,
വെറുക്കപ്പെട്ട കാര്യങ്ങൾക്കും അവൻ പാത്രമാവും, പക്ഷേ അവൻ ക്ഷമിക്കേണ്ടതുണ്ട്‌ എന്തെന്നാൽ ബുദ്ധിമുട്ടുകൾ നീങ്ങിപ്പോകും, എന്നെന്നേക്കുമായി നിലനിൽക്കുകയില്ല. അതു കൊണ്ട്‌ ബുദ്ധിമുട്ടുകളെ അത്‌ അല്ലാഹു നീക്കിക്കളയുന്നത്‌ വരെ ക്ഷമ കൊണ്ട്‌ അഭിമുഖീകരിക്കേണ്ടതുണ്ട്‌. അത്‌ വരെ അവൻ ദുർബ്ബലനാവുകയോ കോപിക്കുകയോ ചെയ്യരുത്‌. എന്നാൽ മനുഷ്യൻ ദുർബ്ബലനാവുകയോ കോപിക്കുകയോ ചെയ്താൽ അല്ലാഹു അവനെ നിന്ദിക്കും

📚المنحة الربانية : 179

സലഫിസുന്നി السلفية سني

19 Jan, 02:07


നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തിൽ നിന്ന് മുക്തനാകുന്നു..

സലഫിസുന്നി السلفية سني

18 Jan, 16:50


ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حَفِظَهُ اللَّهُ പറഞ്ഞു:

അല്ലയോ വിശ്വാസി സമൂഹമേ..
നിങ്ങൾ തൗഹീദുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവീൻ..
നിങ്ങളുടെ ഈമാനിനെ പുനപരിശോധിക്കുവീൻ

തീർച്ചയായും തൗഹീദിനെതിരായുള്ള യുദ്ധം ഇന്ന് ശക്തമാണ്!!

ഒരു വശത്ത് ശൈത്വാൻ തിന്മകളെ അലങ്കാരമാക്കി കാണിച്ച് ദുർബലമായ നമ്മുടെ മനസുകളെ തെറ്റിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നു, മറ്റൊരു വശത്ത് തൗഹീദ് ദുർബലമായ ആൾക്കാരുടെ സ്വാധീനവലയങ്ങൾ നമുക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു!
തുടർന്ന് മുസ്‌ലിം സമൂഹങ്ങളിൽ തൗഹീദ് ദുർബലപ്പെട്ടു വരുന്നു!

അതിനാൽ വിശ്വാസികളേ.. താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലാത്ത ഏകനായ അല്ലാഹുവിലേക്ക് നിങ്ങൾ ഓടിയടുക്കുവീൻ …
അവനിൽ നിങ്ങളുടെ ഹൃദയത്തെ ബന്ധിപ്പിക്കുവീൻ…
അവനിൽ തവക്കുൽ ചെയ്യുന്നത് ശക്തിപ്പെടുത്തുവീൻ.

നിങ്ങളറിയുക: പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അവൻ്റെ കരങ്ങളിലാണ്. അവൻ എന്തിനും കഴിവുറ്റവനുമാണ്.

http://T.me/Salafisunni

മനസ്സിലാക്കുക: അല്ലാഹുവിനെ ഏകനാക്കി ആരാധിക്കുന്ന മുവഹിദിനേക്കാൾ ശക്തനായ ആരും തന്നെ ഈ ഭൂമുഖത്തില്ല !
കാരണം അവൻ്റെ ഹൃദയം ബന്ധിപ്പിച്ചിരിക്കുന്നത് അല്ലാഹുവിൽ മാത്രമാണ്. അവൻ ഭയപ്പെടുന്നതും അവനെ മാത്രമാണ്.
ഭൂമുഖത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച വിധി പ്രകാരം മാത്രമാണ് നടക്കുന്നതെന്നും , അവൻ നല്ലതല്ലാതെ വിധിക്കുകയുമില്ല എന്നും അവന് നന്നായറിയാം.
അതിനാൽ തൻ്റെ ചുറ്റുമുള്ള മിഥ്യാബോധങ്ങളും ജൽപനങ്ങളും അവന്നെ ബാധിക്കുകയേ ഇല്ല !

അതിനാൽ നിങ്ങളുടെ കുടുംബങ്ങളിലും മക്കളിലും തൗഹീദ് ശരിയാംവിധം ഊട്ടിയുറപ്പിക്കുവീൻ,
ഇത്തരം അന്ധകാരശക്തികളുടെ പൈശാചിക ആക്രമണങ്ങൾക്ക് ഇരയാകാതിരിക്കാൻ വേണ്ടി!

ശൈഖ് അബ്ദുൽ അസീസ് റയ്യിസ് حفظه الله 3/2/1443 ന് നടത്തിയ ജുമുഅ ഖുതുബയിൽ നിന്നും.

സലഫിസുന്നി السلفية سني

18 Jan, 14:03


ഹൃദയത്തിന്റെ അറിവും നാവിന്റെ അറിവും

علم اللسان وعلم القلب
قال الحسن رحمه الله تعالى: العلم علمان: علم باللسان وعلم بالقلب، فعلم القلب هو علم نافع وعلم اللسان حجة الله على ابن آدم

http://T.me/Salafisunni

ഹസൻ رَحِمَهُ اللَّهُ പറഞ്ഞു:
അറിവ് രണ്ട് വിധമാണ്. നാവുകൊണ്ടുള്ള അറിവും ഹൃദയം കൊണ്ടുള്ള അറിവും. ഹൃദയം കൊണ്ടുള്ള അറിവ്, അതാണ് ഉപകാരപ്രദമായ അറിവ്. നാവുകൊണ്ടുള്ള അറിവ്, അത് ആദം സന്തതിക്കെതിരെയുള്ള അല്ലാഹുവിന്റെ തെളിവാകുന്നു.”

📚رواه الدارمي في السنن (١/١١٤)
رواه البيهقي في الشعب (٢/٢٩٤) عن الفضيل بن عياض من قوله

സലഫിസുന്നി السلفية سني

18 Jan, 12:40


മുസ്‌ലിംങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നുവോ?

‎ومن سرح لسانه في أعراض المسلمين، واتبع عوراتهم أمسك الله لسانه عن الشهادة عند الموت

http://T.me/Salafisunni

ഇമാം ഇബ്‌നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു:
ആരെങ്കിലും തൻ്റെ നാവിനെ മുസ്‌ലിംങ്ങളെ അപകീർത്തിപ്പെടുത്താനും അവരുടെ അഭിമാനത്തെ കുറിച്ച് സംസാരിക്കാനും അവരുടെ തെറ്റുകൾ അന്വേഷിക്കാനുമായി തുറന്നു വിട്ടാൽ , മരണസമയത്ത് ശഹാദത്ത് പറയുന്നതിൽ നിന്ന് അല്ലാഹു അവൻ്റെ നാവിനെ തടയും!

📚ബഹർ അൽ-ദുമൂ' (വോള്യം 1, പേജ്. 224)

സലഫിസുന്നി السلفية سني

18 Jan, 06:40


നിയ്യത്തിൻ്റെ പ്രതിഫലം

قال شيخ الإسلام ابن تيمية (ت٧٢٨هـ) رحمه الله تعالى

«والفعل الواحد في الظاهر يثاب الإنسان على فعله مع النية الصالحة، ويعاقب على فعله مع النية الفاسدة…

فمَن ترك جميل الثياب بُخلاً بالمال لم يكن له أجر، ومَن تركه متعبِّداً بتحريم المباحات كان آثمًا.

ومن لبس جميل الثياب إظهارًا لنعمة الله واستعانة على طاعة الله كان مأجورًا، ومن لبسه فخرًا وخيلاء كان آثمًا؛ فإن الله لا يحب كل مختال فخور.»

http://T.me/Salafisunni

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
ബാഹ്യമായി ഒരുപോലെയാണ് എന്ന് തോന്നുന്ന പ്രവർത്തനങ്ങൾ നല്ല നിയ്യത് കൊണ്ട് പ്രതിഫലവും, മോശം നിയ്യത് കൊണ്ട് ശിക്ഷയും ലഭിച്ചേക്കും.

ഒരാൾ പിശുക്ക് കാരണം നല്ല വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അവനു പ്രതിഫലമൊന്നുമില്ല.ആരെങ്കിലും അവന് അനുവദനീയമായത് ഹറാമാക്കി കൊണ്ട് ഉപേക്ഷിച്ചാൽ അവൻ കുറ്റക്കാരനാകും.

ആരെങ്കിലും അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങൾ പ്രകടിപ്പിക്കുവാനും, അവനുള്ള ഇബാദത്തിന് സഹായകമാകുവാനും വേണ്ടി നല്ല വസ്ത്രം ധരിച്ചാൽ അത് മുഘേന അവന് പ്രതിഫലം ലഭിക്കും.

ആരെങ്കിലും അഹങ്കാരത്തോട് കൂടി നല്ല വസ്ത്രം ധരിച്ചാൽ അവൻ കുറ്റക്കാരനാകും. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

📚مجموع الفتاوى ١٣٨/٢٢

സലഫിസുന്നി السلفية سني

18 Jan, 04:44


قال عبد الله بن المبارك - رحمه الله

" كان الرجل إذا رأى من أخيه ما يكره أمره في ستر، ونهاه في ستر، فيؤجر في ستره، ويُؤجر في نهيه فأما اليوم فإذا رأى أحد من أحد ما يكره استغضب أخاه، وهتك ستره ".
http://T.me/Salafisunni

അബ്ദുല്ലാഹ് ബിനുൽ മുബാറക് رَحِمَهُ اللَّهُ പറഞ്ഞു:
(മുൻഗാമികളിൽ) ഒരാൾ തൻ്റെ സഹോദരനിൽ നിന്ന് അനിഷ്ടകരമായി എന്തെങ്കിലും കണ്ടാൽ, സ്വകാര്യമായി അവനോട് കൽപ്പിക്കുകയും, വിലക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ അയാൾ അവനെ തെറ്റിൽ നിന്ന് തടഞ്ഞതിനും പ്രതിഫലാർഹനായിത്തീരും, അത് സ്വകാര്യമായി നിർവഹിച്ചതിനും പ്രതിഫലാർഹനായിത്തീരും.
എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല, ഒരുവൻ വെറുക്കുന്ന കാര്യങ്ങൾ മറ്റാരിൽ നിന്നെങ്കിലും കണ്ടാൽ, ആ സഹോദരനോട് കോപിക്കുകയും അവൻ്റെ സ്വകാര്യതയെ (പരസ്യമാക്കി) തകർക്കുകയും ചെയ്യും.

📚روضة العقلاء لابن حبان (1/196)

സലഫിസുന്നി السلفية سني

18 Jan, 02:06


നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്‌) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്.‌ കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ ‍നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌. നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

[QURAN 26:181-184]

സലഫിസുന്നി السلفية سني

17 Jan, 19:41


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
നിങ്ങൾ അല്ലാഹുവിൻ്റെ റസൂൽ ﷺ സ്നേഹിക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ അടയാളം നിങ്ങളുടെ ആഗ്രഹങ്ങളെക്കാൾ ആ പ്രവാചകന്റെ ﷺ സുന്നത്ത് നിങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതാണ്."

📚 شرح البخاري لابن عثيمين ١/٦٣]

സലഫിസുന്നി السلفية سني

17 Jan, 16:29


അൽ അല്ലാമ അബ്ദു റഹ്മാൻ അൽ-മുഅല്ലിമീ അൽ-യമാനീ رَحِمَهُ اللَّهُ പറഞ്ഞു:

നീ അറിയുക, അല്ലാഹു തആലാ ചിലപ്പോൾ ചില ആത്മാർത്ഥരായ ആളുകളെ മറ്റുള്ളവർക്ക് പരീക്ഷണമായിക്കൊണ്ട് ചില അബന്ധങ്ങളിൽ വീഴ്ത്താറുണ്ട്. അവർ അദ്ദേഹത്തിന്റെ വാക്കുകളെ ഒഴിവാക്കി സത്യത്തെ പിന്തുടരുന്നുവോ അതല്ല അദ്ദേഹത്തിന്റെ ശ്രേഷ്ഠതയിലും മഹത്വത്തിലും വഞ്ചിതരായിപ്പോകുകയാണോ ചെയ്യുന്നത് (എന്ന് പരീക്ഷിക്കാൻ വേണ്ടി).

അദ്ദേഹത്തിന് (തെറ്റ് പറ്റിയ പണ്ഡിതനു) ഒഴികഴിവ് നൽകപ്പെടുമെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഇജ്ത്തിഹാദിനും, സദുദ്ദേശത്തിനും, അതിൽ വീഴ്ച  വരുത്താതിനാലും, പ്രതിഫലം നൽകപ്പെടും.

എന്നാൽ കിതാബിലും റസൂലിന്റെ صلَّى الله عليه وسلَّم സുന്നത്തിലും സ്ഥിരപ്പെട്ട തെളിവുകൾ നോക്കാതെ അദ്ദേഹത്തിന്റെ മഹത്വത്തിൽ വഞ്ചിതനായി അദ്ദേഹത്തെ പിൻപറ്റുന്നവനാകട്ടെ, അവനു ഒഴിവുകഴിവ് നല്കപ്പെടുകയില്ല മറിച്ച് അവൻ വലിയ അപകടത്തിലുമാണ്.

ഉമ്മുൽ മുഅ്മിനീൻ ആഇശ رَضِيَ اللَّهُ عَنها ഒട്ടകത്തിന്റെ സംഭവത്തിന് മുൻപ് ബസ്റയിലേക്ക് പോയപ്പോൾ, അലി رَضِيَ اللَّهُ عَنْهُ  അദ്ദേഹത്തിന്റെ മകൻ ഹസനേയും, അമ്മാർ ഇബ്‌നു യാസിറിനെയും ജനങ്ങളെ ഉപദേശിക്കാനായി അവരെ ആഇശ رَضِيَ اللَّهُ عَنها തുടർത്തി  അയച്ചു.

http://T.me/Salafisunni

അമ്മാർ رَضِيَ اللَّهُ عَنْهُ ബസ്റയിലെ ജനങ്ങളോടായി പറഞ്ഞതിൽ നിന്നും  "അല്ലാഹുവാണെ, ഇവർ ദുനിയാവിലും ആഖിറത്തിലും നിങ്ങളുടെ നബി ﷺ യുടെ ഭാര്യയാണ്. എന്നാൽ നിങ്ങൾ അവനെ തന്നെയാണോ അനുസരിക്കുന്നത് അതല്ല അവരെയാണോ അനുസരിക്കുന്നതെന്ന് അറിയാൻ അല്ലാഹു അവരിലൂടെ  നിങ്ങളെ പരീക്ഷിക്കുകയാണ്."

ഇതേ ആശയത്തിലുള്ള മറ്റു വലിയ ഉദാഹരണങ്ങളിൽ പെട്ടതാണ്  നബി ﷺ യുടെ മരണ ശേഷം, ഫാത്തിമ رضي الله عنها അവരുടെ പിതാവിന്റെ (صَلَّى اللهُ عَلَيْهِ وَسَلَّمَ) അനന്തരാവകാശം ആവിശ്യപെട്ടത്. അത് അബുബക്കർ സിദ്ദീഖി رَضِيَ اللَّهُ عَنْهُ ന് മേലുള്ള വലിയ ഒരു പരീക്ഷണമായിരുന്നു, അല്ലാഹു അതിൽ അദ്ദേഹത്തെ  (സത്യത്തിൽ) ഉറപ്പിച്ചു നിർത്തി.

📚رفع الاشتباه عن معنى العبادة والإله  (١٥٢ ـ ١٥٣)

സലഫിസുന്നി السلفية سني

17 Jan, 14:12


ഇമാം അഹ്മദ് ബിൻ ഹമ്പൽ رَحِمَهُ اللَّهُ യുടെ ജീവിതത്തിൽ നിന്ന്

🌹🌹🌿🌿🌿🎀🎀🎀
പരസ്പരം കലഹിക്കാതെ നീണ്ട നാല്പതു വർഷക്കാലത്തെ ദാമ്പത്യം

🎀🎀🎀🌿🌿🌿

http://T.me/Salafisunni

സലഫിസുന്നി السلفية سني

17 Jan, 12:13


ദുനിയാവ്
ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു.....

സലഫിസുന്നി السلفية سني

17 Jan, 11:25


ഹേ പെണ്ണേ, ഹേ പുരുഷാ ദുനിയാവിലെ സുഖസൗകര്യങ്ങൾ നിന്നെ വഞ്ചിച്ചുവോ?


ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു:
ദുനിയാവ് നഷ്ടപ്പെട്ടാൽ അല്ലാഹു അതിന് പകരം നൽകും, കാരണം ഉപജീവനം അല്ലാഹുവിന്റെ കയ്യിലാണ്. എന്നാൽ ദീൻ നഷ്ടപ്പെട്ടാൽ, എന്താണ് അതിനു പകരമാകുക?

📚شرح رسالة الدلائل 80

സലഫിസുന്നി السلفية سني

17 Jan, 11:11


قال بشر بن الحارث - رضي الله عنه - :
"ما اتقى الله من أحب الشهرة"

ബിശ്ർ ബിൻ ഹാരിസ് رَحِمَهُ اللَّهُ പറഞ്ഞു:
ആരാണോ പ്രശസ്തി ആഗ്രഹിക്കുന്നത് അവൻ അല്ലാഹുവെ സൂക്ഷിക്കില്ല!!

📚سير الذهبي :١٠/٤٧٦

സലഫിസുന്നി السلفية سني

17 Jan, 09:43




താബിഈയായ ഇമാം അബ്ദുല്ലാഹ് ബിൻ
മുബാറക് رَحِمَهُ اللَّهُ യുടെ അടുക്കൽ ഒരാൾ പറഞ്ഞു:
എനിക്ക് വസിയ്യത്ത് നൽകിയാലും,

അദ്ദേഹംرَحِمَهُ اللَّهُ പറഞ്ഞു:

അനാവശ്യ നോട്ടങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഭയഭക്തി നൽകപ്പെടും.

അനാവശ്യ സംസാരങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഹിക്മത്ത് നൽകപ്പെടും.

അനാവശ്യ ഭക്ഷണങ്ങൾ നീ ഉപേക്ഷിക്കുക, എങ്കിൽ നിനക്ക് ഇബാദത്ത് ചെയ്യാൻ തൗഫീഖ് നൽകപ്പെടും.

ജനങ്ങളുടെ കുറവുകൾ തേടിപ്പിടിക്കുന്നത് നീ ഉപേക്ഷിക്കുക, സ്വന്തത്തിന്റെ കുറവുകളിലേക്ക് എത്തിനോക്കാൻ നിനക്ക് തൗഫീഖ് നൽകപ്പെടും.

📚الزّهد لابن المبارك ( 78 )

സലഫിസുന്നി السلفية سني

16 Jan, 13:59


നേത്യമോഹത്തിന്റെയും പ്രസിദ്ധിയുടെയും പൊതുവായ നിമിത്തങ്ങളിലൊന്നാണ്, ആത്മാഭിമാനമെന്നത്.

നബി ﷺ പറഞ്ഞതായി
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിവേദനം ചെയ്യുന്ന ഹദീഥ്

ثلاث مهلكات وثلاث منجيات وثلاث كفارات وثلاث درجات فأما المهلكات فشح مطاع
وهوى متبع وإعجاب المرء بنفسه

മൂന്ന് കാര്യങ്ങൾ വിനാശകാരികളും മൂന്നുകാര്യങ്ങൾ വിമോചകങ്ങളുമാണ്. മൂന്ന് കാര്യങ്ങൾ പ്രായശ്ചിത്തങ്ങളാണ്. മൂന്ന് കാര്യങ്ങൾ പദവികളാണ്. വിനാശകരങ്ങളായ മൂന്ന് കാര്യങ്ങൾ ഇവയാണ്: അനുസരിക്കപ്പെടുന്ന ലുബ്‌ധ്, അനുധാവനം ചെയ്യപ്പെടുന്ന ദേഹേച്ഛ), മനുഷ്യൻ തൻ്റെ കാര്യത്തിൽ ആ ത്മാഭിമാനം പുലർത്തൽ...."

📚ത്വബറാനി-അൽമുഅ്‌ജമുൽഔസത്വ്-5754, അൽബാ നി-സ്വഹീഹുത്തർഗീബി വത്തർഹീബ്.2607)

http://T.me/Salafisunni

മനുഷ്യൻ തന്റെ നഫ്‌സിൻ്റെ കാര്യത്തിൽ ആത്മാഭിമാനി യാവുകയെന്നത് ഇവിടെ പറഞ്ഞ, വിനാശകരമായ മൂന്ന് കാര്യങ്ങളിലൊന്നാണ്. താൻ മറ്റുള്ളവരിൽനിന്ന് വ്യതിരിക്തമായ കഴിവുകളുള്ളവനാണെന്നും തനിക്ക് ചില മേന്മകളുണ്ടെന്നുമുള്ള ധാരണ, പിശാച് മനുഷ്യനിൽ ഉണ്ടാക്കിത്തീർക്കുന്ന വസ്‌വ് വാസാണ്. ഇത് ജനങ്ങൾക്കിടയിൽ പ്രചരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.

ജനങ്ങൾ പുകഴ്ത്തിപ്പറയുന്നതിലുള്ള താൽപര്യവും
അവരുടെ അടുത്ത് തനിക്ക് പദവിയുണ്ടാവണമെന്ന ആഗ്രഹവും

പ്രസിദ്ധിമോഹത്തിൻ്റെ കാരണങ്ങളിലൊന്നാണ്.
വീട്ടിൽനിന്നോ സമൂഹത്തിൽനിന്നോ കിട്ടുന്ന തെറ്റായ തർബിയത്തും പ്രസിദ്ധിമോഹത്തിൻ്റെ കാരണങ്ങളിലൊന്നാണ്. അനർഹമായ രീതിയിൽ ഒരാളെ അവൻ്റെ സാന്നിദ്ധ്യത്തിലും അല്ലാതെയും പുകഴ്ത്തുന്നതും മുന്നോട്ട് വെക്കുന്നതും കാണുമ്പോൾ, താൻ പ്രധാനപ്പെട്ടവനാണെന്ന് അവന്ന് സ്വയം തോന്നി ത്തുടങ്ങും. പിന്നീട് അതിന്റെയടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് അവനിൽനിന്നുണ്ടാവുക.
അല്ലാഹുവിനെ ഭയപ്പെടുന്ന യഥാർത്ഥ ആലിമുകൾ വളരെ കുറവാണിന്ന്. ഈ വിടവിൽ, എവിടെനിന്നോ ചില കൃതികൾ വായിക്കുകയും പ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്ത് ദീനിനെക്കുറിച്ച വികലവും അപൂർണവുമായ വിവരങ്ങൾ ശേഖരിച്ച ചിലർ പ്രസംഗകലശീലിക്കുകയും ജനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ചെപ്പടിവിദ്യകൾ ഒപ്പിക്കുകയും ചെയ്ത് മതരംഗത്തേക്ക് വരുന്നു. അഹ്‌ലുസ്സുന്നത്തിൻ്റെ ആലിമുകളുമായി സഹവസിക്കുകയോ കൃതികൾ പഠിക്കുകയോ ചെയ്യാതെ തങ്ങളുടെ ഇച്ഛകൾക്കും അഭിരുചികൾക്കും ഇണങ്ങിയ പ്രഭാഷണങ്ങളും ഫത്‌വകളും ലേഖനങ്ങളുമായി ജനങ്ങളിലേക്കിറങ്ങുന്നു. ജനങ്ങൾക്ക് യഥാർത്ഥ ആലിമിനെ തിരിച്ചറിയാൻ കഴിയാത്ത ദുഖകരമായ സാഹചര്യത്തിൽ ഇത്തരക്കാർക്ക് പ്രസിദ്ധി ലഭിക്കുന്നു. അവർ നേതൃസ്ഥാനത്തെത്തുന്നു. അങ്ങനെ, ബഹുജനങ്ങളുടെ
കാര്യത്തിൽ റുവൈബിളമാർക്ക് സംസാരിക്കാൻ അവസരം കിട്ടുന്നു!

ഇത്തരമൊരവസ്ഥ സംജാതമാവുന്നതിൽ പ്രസിദ്ധിമോഹമെന്ന മനുഷ്യ ചാപല്യത്തിന് വലിയ പങ്കുണ്ട്.
🌿🌿🌿🌿🌿🌿

സലഫിസുന്നി السلفية سني

14 Jan, 01:48


നിശ്ചയമായും ,
ആര് നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാതിരിക്കുകയും,ഐഹിക ജീവിതം കൊണ്ടു തൃപ്‌തിപ്പെടുകയും, അതുകൊണ്ട്‌ (മനസ്സ്‌) സമാധാന മടയുകയും,നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചു (ചിന്തിക്കാതെ) അശ്രദ്ധരാവുകയും ചെയ്യുന്നുവോ;അവരുടെ സങ്കേതം നരകമാകുന്നു. (അതെ) അവര്‍ പ്രവർത്തിച്ച് സമ്പാദിച്ചിരുന്നത്‌ കാരണത്താൽ.

[Quran 10:7-8]

സലഫിസുന്നി السلفية سني

13 Jan, 12:42


ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറഞ്ഞു:

വിഷമങ്ങളും സങ്കടങ്ങളും നീങ്ങിപ്പോകുവാനുള്ള പ്രധാന മാർഗങ്ങളിൽ പെട്ടതാണ്

അല്ലാഹുവിനെ ധാരാളമായി സ്‌മരിക്കൽ.

നബി ﷺ ക്ക് വേണ്ടി സ്വലാത്ത് ചൊല്ലൽ.

ഖുർആൻ ധാരാളമായി പാരായണം ചെയ്യൽ.

📚فتاوى نور على الدرب ۳۳۳/۱

സലഫിസുന്നി السلفية سني

13 Jan, 10:32


ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

സത്യവുമായി ആര് വന്നാലും അത് സ്വീകരിച്ച് കൊള്ളുക.

അവൻ നീയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണെങ്കിലും ശരി. എന്ന് മാത്രമല്ല നീ വെറുക്കുന്നവനാണെങ്കിൽ പോലും.

ഇനി ആരെങ്കിലും അസത്യവുമായാണ് കടന്നു വരുന്നതെങ്കിൽ അവനെ നീ തിരസ്‌കരിക്കുക.

അവൻ എത്ര തന്നെ നിന്നോട് അടുത്ത ബന്ധമുള്ളവനാണെങ്കിലും നിൻ്റെ സ്നേഹിതനാണെങ്കിലും ശരി.

📚شرح السنة ٢٢٤/١

സലഫിസുന്നി السلفية سني

13 Jan, 05:16


തണുത്ത വെള്ളം

അബ്ദുല്ലാഹ് ബിൻ ഉഖൈൽ അദ്ദേഹത്തിന്റെ പിതാവായ ഉഖൈൽ ബ്നു ശുമൈർ
അര് രിയാഹിയിൽ നിന്നും ഉദ്ധരിക്കുന്നു: ഒരിക്കൽ മഹാനായ സ്വഹാബി, അബ്ദുല്ലാഹ് ബിൻ ഉമർ رَضِيَ اللَّهُ عَنْهُ തണുത്തവെള്ളം കുടിച്ചപ്പോൾ കരയുകയുണ്ടായി. അദ്ദേഹത്തിന്റെ കരച്ചിൽ ശക്തമായപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: എന്താണ് നിങ്ങളെ കരയിപ്പിച്ചത്?

അദ്ദേഹം പറഞ്ഞു: (തണുത്ത വെള്ളം കുടിച്ചപ്പോൾ)

﴿وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ﴾
‘അവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു..’

سورة السبأ، الآية: ٥٤)

http://T.me/Salafisunni

എന്ന അല്ലാഹുവിന്റെ കിതാബിലുള്ള ഈ ആയത്ത് എനിക്ക് ഓർമ്മ വരികയുണ്ടായി; അപ്പോൾ എനിക്ക് മനസ്സിലായി, നരകത്തിലെ ആളുകൾ തണുത്ത വെള്ളമല്ലാതെ മറ്റൊന്നും തന്നെ അവിടെ വെച്ച് ആഗ്രഹിക്കുകയില്ല. അല്ലാഹു (നരകവാസികളുടെ വാക്കായിക്കൊണ്ട്) പറഞ്ഞതായി കാണാം, അവർ പറയും:

﴿أَنۡ أَفِیضُوا۟ عَلَیۡنَا مِنَ ٱلۡمَاۤءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ﴾
(سورة الأعراف، الآية: ٥٠)

ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തിൽ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ..

(📚അസ്സുഹ്ദ് ഇമാം അഹ്‌മദ്‌:1065)

സലഫിസുന്നി السلفية سني

13 Jan, 01:26


എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.

[QURAN 56:83-85]

സലഫിസുന്നി السلفية سني

12 Jan, 09:34




സ്വന്തം കർമ്മങ്ങളെ വലുതായി കാണാത്തവരും അവരില്‍ നിന്നും അത് സ്വീകരിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നവരുമായിരുന്നു സലഫുകൾ

ഹാഫിള് ഇമാം ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ
ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ യെ പറ്റി പറഞ്ഞു:


അദ്ദേഹത്തിന്റെ കരങ്ങളാൽ ഇരുപതിനായിരത്തിലധികം ജൂത, നസ്റാനികൾ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം കാരണത്താല്‍ ഒരു ലക്ഷം ആളുകള്‍ (തിന്മകളിൽ നിന്നും) പാപമോചനം തേടി മടങ്ങിയിട്ടുണ്ട്. അദ്ദേഹം രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്.

http://T.me/Salafisunni

(ഇങ്ങനെയുള്ള) ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ ആണ് അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളോട് ഇപ്രകാരം പറഞ്ഞത്:

നിങ്ങള്‍ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും എന്നെ നിങ്ങള്‍ക്കിടയിൽ കണ്ടിട്ടുമില്ലെങ്കിൽ, നിങ്ങള്‍ എന്നെ പറ്റി ചോദിക്കുകയും (അല്ലാഹുവിനോട്) 'റബ്ബേ നിന്നെ പറ്റി (ദുനിയാവിൽ വെച്ച്) അദ്ദേഹം ഞങ്ങളെ ഓർമ്മപ്പെടുത്താറുണ്ടായിരുന്നു' എന്ന് നിങ്ങള്‍ പറയുകയും ചെയ്യുക " ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം കരയുകയും ചെയ്തു.

📚ذيل طبقات الحنابلة ٤٨١/٢)

സലഫിസുന്നി السلفية سني

12 Jan, 07:14


ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറഞ്ഞു:
കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുന്ന ഒരുവൻ അല്ലാഹുവിന്റെ ഖലാമായ ഖുർആൻ കേൾക്കുന്ന വേളയിൽ കരയുന്നില്ല എങ്കിൽ അവനവന്റെ നഫ്‌സിനെ ചികിത്സിക്കട്ടെ....!

കാരണം ദുആയുടെ സന്ദർഭത്തേക്കാൾ കൂടുതൽ خشوع(ഭയഭക്തി) ഉണ്ടാകേണ്ടത് ഖുർആൻ ഓതുമ്പോഴും കേൾക്കുമ്പോഴുമാണ്. "
(📚അൽഫതാവ:11/346)

സലഫിസുന്നി السلفية سني

12 Jan, 05:05


الحافظ ابن حبان

ما رَأَيْتُ أَحَداً تكبر

عَلَى مَنْ دُونَهُ

إلا ابتلاه الله بالذلة

لمن فوقه

http://T.me/Salafisunni

ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു:

തന്നെക്കാൾ താഴെയുള്ളവൻ്റെ മേൽ പൊങ്ങച്ചം കാണിച്ച ഒരുത്തനെയും അവനെക്കാൾ ഉയർന്ന നിലയിലുള്ള മറ്റൊരുവനെ കൊണ്ട് നിന്ദ്യത നൽകി അല്ലാഹു പരീക്ഷിച്ചിട്ടല്ലാതെ ഞാൻ കണ്ടിട്ടില്ല.

📚روضة العقلاء【٩٣】

സലഫിസുന്നി السلفية سني

12 Jan, 01:38


ഇനി അവന്‍ വഴിപിഴച്ച നിഷേധികളില്‍ പെട്ടവനാണെങ്കിലോ, അപ്പോള്‍ (അവന് പരലോകത്ത്) ചുട്ടുതിളയ്ക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരമായിരിക്കും. നരകത്തിൽ വെച്ചുള്ള കരിക്കലുമാണ് (അവന്നുള്ളത്). നിശ്ചയമായും, ഇത് ഉറപ്പുള്ള യാഥാർത്ഥ്യം തന്നെയാണ്.

[QURAN 56:92-96]

സലഫിസുന്നി السلفية سني

11 Jan, 09:14


ദീനാർ = ദീൻ + നാർ
الدينار لأنه دين و نار.


حَدَّثَنِي مَالِكُ بْنُ دِينَارٍ قَالَ: إِنَّمَا سُمِّيَ الدِّينَارُ لِأَنَّهُ دِينٌ وَنَارٌ. وَقَالَ: مَعْنَاهُ: أَنَّهُ(١) مَنْ أَخَذَهُ بِحَقِّهِ فَهُوَ دِينُهُ، وَمَنْ أَخَذَهُ بِغَيْرِ حَقِّهِ فَلَهُ النَّارُ.

http://T.me/Salafisunni

താബിഈയായ ഇമാം മാലിക് ബിൻ ദീനാർ رَحِمَهُ اللَّهُ പറഞ്ഞു:

ദീനാർ (الدينار) എന്നത്‌ ദീനും ( മതം)
നാറും (നരകം) കൂടിച്ചേർന്നതാണു. അദ്ദേഹം പറഞ്ഞു

ആരെങ്കിലും അതിനെ (പണത്തെ) നേരായ മാർഗ്ഗത്തിൽ എടുത്താൽ അത്‌ അവനു “دين” ദീൻ ആണ്. ഇനി ആരെങ്കിലും അതിനെ നേരായ മാഗത്തിലല്ലാതെ എടുത്താൽ അത്‌ അവനു “نار” നാർ (നരകം) ആണു

📚 تفسير ابن كثير , سورة آل عمران- ٧٥)

സലഫിസുന്നി السلفية سني

11 Jan, 06:23


ഈമാനെന്ന ഉറപ്പുള്ള മരം🌳

അല്ലാഹു പറയുന്നു:

أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلاً كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاء
تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا وَيَضْرِبُ اللَّهُ الأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ

അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‍കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? ( അത്‌ ) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട്‌ ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതുമാകുന്നുഅതിന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കുംമനുഷ്യര്‍ക്ക്‌ അവര്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു

ഖുർആൻ 14:24,25)

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ഹൃദയമെന്ന മണ്ണിൽ (അല്ലാഹുവിനെ കുറിച്ചുള്ള) അറിവിന്റെ വേരു പിടിച്ചാൽ അല്ലാഹുവോടുള്ള ഇഷ്ടമെന്ന മരം അവിടെ (ഹൃദയത്തിൽ) വളരാൻ തുടങ്ങും. അങ്ങനെ അതിന്റെ വേരുകൾ (ഹൃദയത്തിൽ) ആഴ്‌ന്നിറങ്ങുകയും മരം ശക്തമാകുകയും ചെയ്താൽ അല്ലാഹുവിനോടുള്ള അനുസരണയാകുന്ന പഴങ്ങൾ (സൽകർമ്മങ്ങൾ) അതിൽ ഉണ്ടാകും. ഇങ്ങനെയുള്ള ഒരു മരത്തിൽ നിന്ന് ഒരിക്കലും നിലക്കാതെ പഴങ്ങൾ (സൽകർമ്മങ്ങൾ) ഉണ്ടായിക്കൊണ്ടിരിക്കും”
അല്ലാഹു പറഞ്ഞത്‌ പോലെ (14: 25):

അതിന്റെ റബ്ബിന്റെ ഉത്തരവനുസരിച്ച്‌ എല്ലാ കാലത്തും ( നിലക്കാതെ) അതിന്റെ പഴങ്ങൾ അത്‌ നൽകിക്കൊണ്ടിരിക്കും”

📚كتاب الفوائد ٦٤)

സലഫിസുന്നി السلفية سني

11 Jan, 02:51


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
അപ്രകാരം രണ്ട്‌ കാര്യങ്ങൾ കൊണ്ട്‌ ഹൃദയത്തിനു തുരുമ്പ്‌ പിടിക്കും, പാപങ്ങളും
ഗഫ്‌ ലത്തും (അല്ലാഹുവിനെ കുറിച്ചുള്ള അശ്രദ്ധ),

രണ്ട്‌ കാര്യങ്ങൾ കൊണ്ട്‌ ഹൃദയം ശുദ്ധിയാവുകയും ചെയ്യും,
ഇസ്തിഗ്ഫാറും, ദിക്‌റും (അല്ലാഹുവിനെ ഓർക്കൽ)

ദിക്ർ കൊണ്ട്‌ നിന്റെ ഹൃദയം കണ്ണാടി പോലെ തിളങ്ങും, അത്‌ (ദിക്‌ർ)
നീ ഉപേക്ഷിച്ചാലോ അതിന്റെ തുരുമ്പ്‌ തിരിച്ച്‌ വരും. അപ്പോൾ അതിനെ വീണ്ടും വൃത്തിയാക്കേണ്ടതായി വരും ”

📚 الوابل الصيب- :80)

സലഫിസുന്നി السلفية سني

11 Jan, 00:00


അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)

[QURAN 31 : 21]

സലഫിസുന്നി السلفية سني

10 Jan, 04:55


അല്ലാഹുവിനെ ഭയപ്പെട്ട ആട്ടിടയൻ

ഹാഫിള് ഇമാം ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു:

ഒരിക്കൽ ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ കുറച്ച്‌ അനുയായികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വെച്ച്‌ അവർ ഒരു ആട്ടിടയനെ കണ്ടു. അവർ ആ ഇടയനെ ഭക്ഷണത്തിനു ക്ഷണിച്ചപ്പോൾ അയാൾ പറഞ്ഞു :

ഞാനിന്ന് നോമ്പുകാരനാണു!”

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
ഈ കൊടും ചൂടിൽ ഈ ആടുകളോടൊപ്പം നിന്ന് താങ്കളെങ്ങനെ നോമ്പ്‌ നോൽക്കുന്നു ?

ഇടയൻ:
ഞാൻ എന്റെ ജീവിതത്തിലെ ബാക്കിയുള്ള ദിവസങ്ങളെ (കർമ്മങ്ങൾ കൊണ്ട്‌) ഉപയോഗപ്പെടുത്തുകയാണ്

http://T.me/Salafisunni

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ: ശരി ഈ ആടുകളിൽ നിന്ന് ഒന്നിനെ ഞങ്ങൾക്ക്‌ തരുമോ ? അതിനെ അറുത്ത്‌ അതിന്റെ മാംസം ഞങ്ങൾക്ക്‌ ഭക്ഷിക്കാമല്ലോ , അതിൽ ഒരു വിഹിതം താങ്കൾക്കും തരാം, വെറുതെ തരേണ്ടതില്ല, ഞങ്ങൾ അതിനുള്ള വില തരാം

ഇടയൻ: ഇവ എന്റേതല്ല, എന്റെ യജമാനന്റോണ്

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ: യജമാനനോട്‌ അതിനെ ചെന്നായ പിടിച്ചതാണെന്ന് പറഞ്ഞാൽ പോരെ ?”

ഇടയൻ: (കൈകൾ ആകാശത്തിലേക്ക്‌ ഉയർത്തിക്കൊണ്ട്‌ പറഞ്ഞു ):

ഞാൻ അല്ലാഹുവിനോടെന്ത്‌ പറയും ?”

ഇടയന്റെ ഈ വാക്ക്‌ ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിനെ അൽഭുതപ്പെടുത്തി, ആ വാക്കുകൾ അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. യാത്ര കഴിഞ്ഞു പട്ടണത്തിലെത്തിയപ്പോൾ അദ്ദേഹം ആ ഇടയന്റെ യജമാനനെ കാണാൻ പോവുകയും ആ ഇടയനെയും ആടുകളെയും യജമാനനു പണം കൊടുത്ത്‌ വാങ്ങുകയും ചെയ്തു. ശേഷം ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ ഇടയനെ മോചിപ്പിക്കുകയും ആ ആടുകളെ ഇടയനു തന്നെ സൗജന്യമായി സ്വന്തമായി നൽകുകയും ചെയ്തു.

📚ലതാഇഫുൽ മആരിഫ്‌ ,പേജ്‌ :323)

സലഫിസുന്നി السلفية سني

10 Jan, 01:42


അല്ലാഹു പറയുന്നു
പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ?
ഇഹലോകത്തിലെ സുഖാനുഭവം എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ തുച്ഛം മാത്രമാകുന്നു.

[QURAN 9:38]

സലഫിസുന്നി السلفية سني

09 Jan, 17:00


അല്ലാഹു പറയുന്നു

وَلا تَمُدَّنَّ عَيْنَيْكَ إِلَى مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَى

അവരില്‍ ( മനുഷ്യരില്‍ ) പല വിഭാഗങ്ങള്‍ക്ക്‌ നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക്‌ നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ ( ഉദ്ദേശിക്കുന്നു. ) നിന്‍റെ റബ്ബ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.”

ഖുർആൻ 20 :131)

http://T.me/Salafisunni

ഈ ആയത്തിലെ زَهْرَةَ الْحَيَاةِ الدُّنْيَا എന്ന വാക്കിനാണു
ഐഹിക ജീവിതാലങ്കാരം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ആയത്തിൽ പ്രയോഗിച്ച زَهْرَةَ (പൂവ് / പുഷ്പം🌺) എന്ന അറബി പദത്തെ വിശദീകരിച്ചുകൊണ്ട്‌ ശൈഖ്‌ ഇബ്‌നു ഉഥൈമീൻ رَحِمَهُ اللَّهُ പറയുന്നു:

ഇതുകൊണ്ട്‌ (ആയത്ത് കൊണ്ട്) ഉദ്ദേശം ഇഹലോകം കൈവശപ്പെടുത്തിവെച്ചിരിക്കുന്ന ജനങ്ങളിലേക്കും അതുപോലെ അവർ ആസ്വദിക്കുന്ന വാഹനങ്ങൾ, വീട്‌, വസ്ത്രങ്ങൾ അതുപോലുള്ളവയിലേക്കൊന്നും നീ നോക്കരുത്‌ എന്നാണു അവയെല്ലാം ദുനിയാവെന്ന പൂവാണു, പൂവിന്റെ അവസാനമെന്താണ് ? , അത്‌ വാടി, ഉണങ്ങി ഇല്ലാതാവുകയാണുഒരു മരത്തിലെ ഏറ്റവുമാദ്യം വാടി ഇല്ലാതായിപ്പോകുന്ന ഭാഗം അതിലെ പൂവ്‌ ആണു. ഇക്കാരണം കൊണ്ടാണു അല്ലാഹു (ദുനിയാവിനെ) പൂവ്‌ എന്ന് പറഞ്ഞത്‌.
ഒരു പൂവിനു ആകർഷണവും ഭംഗിയും നല്ല സുഗന്ധവുമുണ്ടാകും എന്നാൽ അത്‌ പെട്ടെന്ന് നശിച്ചില്ലാതാകും. ഈ ലോകജീവിതം അത്‌ പോലെയാണു വളരെ പെട്ടെന്ന് നശിച്ച്‌ ഇല്ലാതാകും.”

🌺📚 شرح رياض لصالحين- ٤٥/٣)

സലഫിസുന്നി السلفية سني

09 Jan, 14:34


കാര്യങ്ങൾ പങ്കുവെക്കപ്പെടുന്നവർക്ക് വേണ്ട മൂന്ന് സ്വഭാവസവിശേഷതകൾ

ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു:

നമ്മൾ മുമ്പ് വിവരിച്ചതുപോലെ,
ആർക്കെങ്കിലും ഒരു രഹസ്യമുണ്ടെങ്കിൽ അവൻ അവന്റെ നെഞ്ച് മുറുക്കണം (അത് മറച്ചു വെക്കണം )

എന്നാൽ അത് പങ്കുവെച്ചേ തീരു എന്നയാൾക്ക് തോന്നുന്നുവെങ്കിൽ,
ഇപ്രകാരമുള്ള ആരെയെങ്കിലും അതിനായി സമീപിക്കണം

http://T.me/Salafisunni

•ദീനിയായ
• ബുദ്ധിയുള്ള, ഒപ്പം
• സ്നേഹിക്കപ്പെടുന്ന

ഈ മൂന്ന് സ്വഭാവങ്ങളും ഇല്ലാത്ത ഒരാളോട് ഒരിക്കലും ഉപദേശം തേടരുത്.

അവൻ ദീനിയല്ലെങ്കിൽ , ഒറ്റിക്കൊടുക്കും;

അവൻ ബുദ്ധിമാനല്ലെങ്കിൽ, ശരിയായ കാര്യം ചെയ്യുന്നതിൽ തെറ്റ് സംഭവിക്കും;

അവൻ സ്നേഹിക്കപ്പെടുന്നവനല്ലെങ്കിൽ, ആത്മാർത്ഥമായ ഉപദേശം നൽകാതിരുന്നേക്കാം .

📚റൗളത്തുൽ ഉഖാല പേജ്. 106]

സലഫിസുന്നി السلفية سني

09 Jan, 12:47


ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു:

(ദീനിൽ) ഉറച്ചുനിൽക്കുന്നവരുടെ സഹോദരനാകേണ്ടത് നിങ്ങളുടെ ബാധ്യതയാണ്, അത്തരം ആളുകൾ ചുരുക്കവുമാണ്..

അതിനാൽ നിങ്ങൾ നിലവിൽ കൂട്ടുകൂടിയിരിക്കുന്നവർക്ക് പകരം അവരോടൊപ്പം ചേരുക.

നിങ്ങൾ സ്വയം ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കാരണം..

നിങ്ങൾ ഏറ്റവും താഴ്ന്ന ആളുകളുടെ കൂടെ സഹവസിക്കുമ്പോൾ നിങ്ങൾ ദേഷ്യപ്പെടും.

📚റൗളത്തുൽ ഉഖാല പേജ്. 57]

സലഫിസുന്നി السلفية سني

09 Jan, 04:45


ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയാനുള്ള വഴികൾ..

من أراد الوقوف على عيوب نفسه فله في ذلك أربع طُرُق:


الطريقة الأولى: أن يجلِسَ بين يدي شيخٍ بصيرٍ بٍعُيوبِ النفس يُعَرِّفُه عيوب نفسِه وطُرُقَ علاجها, وهذا قد عزَّ في هذا الزمان وجودُه, فمن وقع به فقد وقعَ بالطبيب الحاذق, فلا ينبغي أن يُفارِقَه.

الطريقة الثانية: أن يطلُبَ صديقًا صدوقًا بصيرًا متدينا ويُنَصِّبَه رقيبًا على نفسِه لينبِّهه على المكروه من أخلاقِه وأفعاله. وقد كان أميرُ المؤمنين عمرُ بنُ الخطَّاب رضي الله عنه يقول: ((رحِم الله امرءًا أهدى إلينا عُيوبَنا)). وقد كان السلف يحبون من ينبههم على عيوبهم, ونحنُ الآن في الغالب أبغضُ الناسِ إلينا من يُعرِّفُنا عيوبَنا.

الطريقة الثالثة: أن يستفيدَ معرفةَ عيوبِ نفسِه من ألسنةِ أعدائه, فإنَّ عين السُّخط تبدي المساوئ, وانتفاعُ الإنسانِ بعدُوٍّ مُشاجِرٍ يذكُرُ عيوبَه أكثرُ من انتفاعِه بصديقٍ مُداهنٍ يُخفي عنه عيوبه.

الطريقة الرابعة: أن يُخالِط الناس, فكل ما يراه مذمومًا فيما بينهم يجتنبُه.

http://T.me/Salafisunni


ഇമാം ഇബ്നു ഖുദാമ അൽ മഖ്ദിസി رَحِمَهُ اللَّهُ പറഞ്ഞു:

ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയണമെന്നുണ്ടെങ്കിൽ‌ അതിന്‌ നാലു വഴികളാണുള്ളത്‌.

1⃣ തന്റെ നഫ്സിന്റെ കുറവുകളുമായി അവൻ ഉള്‍ക്കാഴ്‌ച ഉള്ള ഒരു പണ്ഡിതനെ സമീപിക്കുക. അപ്പോൾ ആ ശൈഖ്‌ തനിക്ക്‌ തന്റെ നഫ്സിന്റെ കുറവുകളും അതിനുള്ള പരിഹാരങ്ങളും എന്തൊക്കെ ആണെന്ന് അറിയിച്ച്‌ തരും. ഇത്തരം രീതി ഈ കാലഘട്ടത്തിൽ വളരെ അധികം കുറഞ്ഞിരിക്കുന്നു. അങ്ങനെ ആരെങ്കിലും ഇത്തരം രീതി സ്വീകരിച്ചെങ്കിൽ വളരെ നല്ല നിപുണനായിട്ടുള്ള വൈദ്യന്റെ അടുക്കലാണ്‌ ചെന്ന് എത്തിയിട്ടുള്ളത്‌. ഇങ്ങനെ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടെങ്കിൽ അവൻ ഒരിക്കലും അങ്ങനെയുള്ള ശൈഖിനെ വേർപിരിയാൻ പാടുള്ളതല്ല.(അയാളിൽ നിന്ന് അകന്നു പോകാതെ ആ ബന്ധം വളരെ അടുപ്പിച്ച്‌‌ നിർത്തുക.)

2⃣ സത്യസന്തതയും ഉൾകാഴ്ച്ചയും മതനിഷ്ഠയുമുള്ള കൂട്ടുകാരനോട്‌ തന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ എതിർക്കപ്പെടേണ്ട കാര്യങ്ങളെ കാണിച്ച്‌ തരാൻ കൂട്ടുകാരനോട്‌ ആവശ്യപ്പെടുകയും അവനെ ചുമതലപ്പെടുത്തുകയും ചെയ്യുക..

അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബ് ‌ഉമർ رَضِيَ اللَّهُ عَنْهُ പറയാറുണ്ടായിരുന്നു:
എനിക്ക്‌ എന്റെ കുറവുകൾ കാണിച്ചു തരുന്ന ഒരു വ്യക്തിയോട്‌ അല്ലാഹു‌ കാരുണ്യം കാണിക്കട്ടെ..

സ്വന്തം കുറവുകൾ കാണിച്ച്‌ തരുന്നവരെ സലഫു സ്വാലിഹീങ്ങൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അധികവും ജനങ്ങൾക്ക്‌ ഏറ്റവും വെറുപ്പുള്ള ആൾ അവർക്ക്‌ അവരുടെ തെറ്റുകൾ കാണിച്ച്‌ കൊടുക്കുന്ന ആളുകളാണ്‌.

3⃣ നഫ്സിന്റെ കുറവുകൾ തന്റെ ശത്രുവിലൂടെ അറിയൽ. വെറുപ്പോടെയുള്ള നോട്ടം ഒരുപാട്‌ കുറവുകളെ കണ്ടെത്തും. നമ്മുടെ കുറ്റങ്ങൾ മറച്ചു വെച്ച്‌ നമ്മെ സുഖിപ്പിച്ച്‌ നടക്കുന്ന കൂട്ടുകാരേക്കാൾ നമുക്ക്‌ ഉപകരിക്കുന്നത്‌ നമ്മുടെ കുറവുകൾ പറയുന്ന കഠിന ശത്രുവാണ്‌.

4⃣ (നല്ല) ജനങ്ങളുമായി ഇടപഴകുക. അവർക്കിടയിൽ ആക്ഷേപാർഹമായി കാണപ്പെടുന്നതെന്തോ അത്‌‌ വെടിയുക. നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ അകറ്റി നിർത്തുക.”

📚مختصر منهاج القاصدين ص 156

സലഫിസുന്നി السلفية سني

09 Jan, 01:42


പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു

[QURAN 2:268]

സലഫിസുന്നി السلفية سني

03 Jan, 16:36


നമ്മുടെ സഹവാസവും കൂട്ടുകെട്ടും; നാം ശ്രദ്ധിക്കേണ്ടത്!

قال الشيخ عبد الرزاق البدر حفظه الله: «فأنت قد ترى رجلا مستقيما عفيفا صالحا فإذا قارن وخالط أهل السوء والفسق وصحبهم، أصبح فاسقا فاجرا مثلهم، وهذه سنة الله في خلقه، وكما قيل: الصاحب ساحب»

http://T.me/Salafisunni

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ حَفِظَهُ اللَّهُ പറഞ്ഞു:
ദീൻ മുറുകെ പിടിച്ചു കൊണ്ടും, ജീവിത വിശുദ്ധി പാലിച്ചു കൊണ്ടും, നന്മകൾ ചെയ്തു കൊണ്ടും ജീവിച്ചിരുന്ന ചിലരെ നിനക്ക് കാണാം; അവർ തിന്മകളുടെയും അധർമ്മത്തിന്റെയും ആളുകളുമായി കൂട്ടുകൂടുകയും ഇടപഴക്കുകയും സഹവസിക്കുകയും ചെയ്തു കഴിഞ്ഞാൽ, അവരും മറ്റുള്ളവരെപ്പോലെ അധർമ്മകാരികളും തോന്നിവാസികളുമായി മാറുന്നതാണ്.

ഇത് തന്റെ അടിമകളുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ നടപടിക്രമത്തിൽ പെട്ട കാര്യമാണ്. അഥവാ, ഇപ്രകാരം പറയപ്പെട്ടത് പോലെയാണ് കാര്യം: ഒരുവൻ തന്റെ കൂട്ടുകാരനെ അവനിലേക്ക് വലിച്ചു കൊണ്ടു പോവുന്നവനാണ്!“

📚أسباب زيادة الإيمان: ص٩٨)

സലഫിസുന്നി السلفية سني

03 Jan, 03:56


അല്ലാഹു سُبْحَانَهُ وَتَعَالَىٰ വിശുദ്ധ ഖുർആനിൽ പറഞ്ഞ നിർഭയത്വത്തിൻ്റെ നാട് മക്ക (ബക്ക)

وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ
നിര്‍ഭയത്വമുള്ള ഈ രാജ്യവും (മക്ക) തന്നെയാണ സത്യം
തീന്‍ - 95:3

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ

നിശ്ചയമായും, ജനങ്ങൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഭവനം, അനുഗ്രഹീതവും ലോകര്‍ക്ക് മാര്‍ഗദർശനവുമായിക്കൊണ്ട് ബക്കയിലുള്ളത് തന്നെയാകുന്നു
3:96

وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ

ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്‍റെ റബ്ബേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കി മാറ്റണമേ, എന്നെയും എന്‍റെ മക്കളെയും, ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.

ഇബ്രാഹീം - 14:35

സലഫിസുന്നി السلفية سني

03 Jan, 01:43


അത്തിയും, ഒലീവും തന്നെ സത്യം, സീനാപര്‍വ്വതവും തന്നെ സത്യം. നിര്‍ഭയത്വമുള്ള ഈ രാജ്യവും(മക്ക) തന്നെയാണ സത്യം. തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും; എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയെ നിഷേധിച്ചു തള്ളാന്‍ (മനുഷ്യാ) നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്? അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ ?

[QURAN 95]

സലഫിസുന്നി السلفية سني

02 Jan, 18:02


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

പരലോകത്ത് വെച്ച് ലഭിക്കുന്ന ഏറ്റവും മഹത്തരമായ ആസ്വാദനമാണ് അല്ലാഹു സുബ്ഹാനഹു വ തആലയെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിക്കാണുക എന്നത്.
സ്വഹീഹായ ഹദീഥിൽ വന്നതായി കാണാം:

فَمَا أَعْطَاهُمُ اللَّهُ شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَيْهِ

അവർക്ക് (സ്വർഗ്ഗക്കാർക്ക്) അല്ലാഹുവിനെ നോക്കിക്കാണുന്നതിനേക്കാൾ ഏറ്റവും പ്രിയങ്കരമായ മറ്റൊന്നും തന്നെ അല്ലാഹു നൽകിയിട്ടില്ല.
(📚അഹ്‌മദ്‌:18936).

http://T.me/Salafisunni

ഈ ലോകത്ത് (ദുനിയാവിൽ) അല്ലാഹുവിനെക്കുറിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും, അതനുസരിച്ച് അവനെ ഇബാദത്ത് ചെയ്യുകയും ചെയ്തത് കാരണത്താൽ പരലോകത്ത്‌ ലഭിക്കുന്ന (വളരെ മഹത്തരമായ) പ്രതിഫലമാണിത്.

ചുരുക്കത്തിൽ: ഈലോകത്തെ ഏറ്റവും വിശിഷ്ടമായ കാര്യം; അല്ലാഹുവിനെക്കുറിച്ചുള്ള അറിവാകുന്നു. പരലോകത്താവട്ടെ; അല്ലാഹുവിനെ നേരിട്ട് കാണലുമാകുന്നു."

(📚മജ്മൂഅ് ഫതാവാ, 14/163)

സലഫിസുന്നി السلفية سني

02 Jan, 14:22


ക്ഷമയും പശ്ചാത്താപവും!

قال شيخ الإسلام ابن تيمية رحمه الله: والمؤمن مأمور عند المصائب أن يصبر ويسلم، وعند الذنوب أن يستغفر ويتوب، قال الله تعالى: {فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقࣱّ وَٱسۡتَغۡفِرۡ لِذَنۢبِكَ}، فأمره بالصبر على المصائب، والاستغفار من المعائب.

http://T.me/Salafisunni

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
വിപത്തുകൾ ബാധിച്ചാൽ ക്ഷമിക്കുകയും, (അല്ലാഹുവിന്റെ വിധിതീരുമാനങ്ങൾക്ക്‌) കീഴൊതുങ്ങുകയും, പാപങ്ങൾ ചെയ്താൽ പശ്ചാത്തപിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുവാനാണ് ഒരു സത്യവിശ്വാസി കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറഞ്ഞു:

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقࣱّ وَٱسۡتَغۡفِرۡ لِذَنۢبِكَ

അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും ചെയ്യുക.“
(സൂറത്ത് ഗാഫിർ: 55).

(ചുരുക്കത്തിൽ,) വിപത്തുകളിൽ ക്ഷമിക്കുവാനും, വീഴ്ചകളിൽ പശ്ചാത്തപിക്കുവാനും അല്ലാഹു തആലാ കല്പിച്ചിരിക്കുന്നു..

📚الفرقان: ١/١٣٥)

സലഫിസുന്നി السلفية سني

02 Jan, 14:06


بـِــــسْمِ اللّٰهِ الرَّحْمَــــٰــــنِ الرَّحِيـــــــمِ

🌸 ഖദറിൽ വിശ്വസിക്കുന്നതിന്റെ ഫലങ്ങൾ 🌸

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
ഖദറിൽ [ الله വിന്റെ വിധിയില്‍ വിശ്വാസം കൊള്ളൽ ] വിശ്വസിക്കുന്നതിന് മഹത്ത്വരമായ ചില ഫലങ്ങള്‍ ഉണ്ട്.

الأولى : الاعتماد على الله
1) സബബുകൾ സ്വീകരിക്കുമ്പോൾ [ സബബ് എന്നാൽ കാരണം എന്നാണ് വാക്കര്‍ത്ഥം,
ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ലക്ഷ്യം നേടുന്നതിന്‌ വേണ്ടി ഒരുവന്‍ സ്വീകരിക്കുന്ന മാര്‍ഗം ഉദാഹരണം: ധനം സമ്പാദിക്കുന്നതിനായ് ജോലി ചെയ്യൽ. ഇവിടെ ജോലി ചെയ്യൽ ആണ്‌ സബബ് ] അവയുടെ മേല്‍ ആശ്രയിക്കാതെ الله വിന്റെ മേല്‍ ആശ്രയം കൊള്ളും, കാരണം (ഖദറിൽ വിശ്വാസം കൊള്ളുന്നവന് അറിയാം) എല്ലാം الله വിന്റെ ഖദർ പ്രകാരമേ നടക്കുകയുള്ളൂ എന്ന്.

الثانية : أن لا يعجب المرء بنفسه

http://T.me/Salafisunni

2)തന്റെ ലക്ഷ്യം നേടിയെടുക്കുന്ന സമയത്ത്‌ തന്റെ സ്വന്തം മേൻമകളെന്ന് കരുതി പൊങ്ങച്ചം നടിക്കില്ല, കാരണം (ഖദറിൽ വിശ്വസിക്കുന്നവന് അറിയാം) അവനത് ലഭിച്ചത്‌ الله വിന്റെ അനുഗ്രഹത്തിനാലാണ്, വിജയവും ഖൈറും ലഭിക്കാനുള്ള കാരണങ്ങൾ الله വിധിച്ചതിനാലാണ് എന്ന്; അവന്‍ സ്വന്തം മേൻമകളെന്ന് കരുതി പൊങ്ങച്ചം കൊള്ളുന്നത് ഈ ഒരു അനുഗ്രഹത്തിന് الله വിനോട് നന്ദി കാണിക്കുന്നതിനെ അവനെ മറപ്പിച്ച് കളയും.

الثالثة: الطمأنينة وراحة النفسية

3)അല്ലാഹുവിന്റെ വിധിപ്രകാരം അവന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ മനസ്സമാധാനവും മന ശാന്തിയും കൈവരിക്കൽ, അവന് ഇഷ്ടപ്പെടുന്നത് അവന് നഷ്ടമായാലോ അവന്‍ വെറുക്കുന്നത് അവന് വന്നെത്തിയാലോ അവന്‍ അസ്വസ്ഥനാകുന്നില്ല. കാരണം (അവനറിയാം) അത് അവന് الله വിധിച്ചതിൽ പെട്ടതാണ് എന്ന്.

🌿🌿🌿🌿🌿🌿🌿🌿

സലഫിസുന്നി السلفية سني

01 Jan, 18:09


‏قال الفضيل ابن عياض رحمه الله :

" إنما يهابك الخلق : على قدْر هيبتك لله".

താബിഈയായ ഇമാം ഫുളൈൽ ബിൻ ഇയാള് رَحِمَهُ اللَّهُ പറഞ്ഞു:
സൃഷ്ടികൾ നിന്നെ ഗാഭീര്യത്തോടു കൂടി കാണുന്നത് നീ അല്ലാഹുവിനെ എത്രത്തോളം ഗാഭീര്യം നൽകുന്നു എന്നതനുസരിച്ചാണ്.

📚الـحـلـيـة

സലഫിസുന്നി السلفية سني

01 Jan, 16:49


قال حسن البصري رحمه الله:
من خاف الله أخاف الله منه كل شيء، ومن خاف الناس أخافه الله من كل شيء.

http://T.me/Salafisunni

താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു:
ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടാൽ അവനിൽ മറ്റുള്ളവർക്ക് അല്ലാഹു ഭയമുണ്ടാക്കും, അരെങ്കിലും ജനങ്ങളെ ഭയപ്പെട്ടാൽ അവന് മറ്റുള്ളവരുടെ മേൽ ഭയം അല്ലാഹു ഉണ്ടാക്കും.
അല്ലാഹുവിനോടുള്ള ഭയം അവനെ സൂക്ഷിച്ച് ജീവിക്കലാണ്!

📚أصول الكافي باب الخوف والرجاء ح٣ ص٣٦٧]

സലഫിസുന്നി السلفية سني

01 Jan, 02:06


ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു; "എൻ്റെ മക്കളേ, നിശ്ചയമായും അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ (ഇസ്‌ലാമിനെ) വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംങ്ങളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌."

[QURAN 2:132]

സലഫിസുന്നി السلفية سني

31 Dec, 19:20


‏قال ابن القيم رحمه الله :

أوثق غضبك بسلسلة الحلم فإنه كلب ؛ إن أفلت أتلف .

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
നിന്റെ കോപത്തെ വിവേകത്തിന്റെ ചങ്ങലകൊണ്ട് നീ കെട്ടിയിടണം
കാരണം അത് ( കോപം ) പട്ടിയാണ് അതിനെ
( കയർ, ചങ്ങല )
ഊരി വിട്ടാൽ അത് (സർവതിനേയും)
നശിപ്പിച്ച് കളയും.

📚الفوائد ص ٦٩

സലഫിസുന്നി السلفية سني

31 Dec, 16:07


ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു:

പെട്ടെന്ന് ദേഷ്യപ്പെടുക എന്നത് വിഡ്ഢികളുടെ സ്വഭാവമാണ്.

അത് ഒഴിവാക്കുന്നത് ജ്ഞാനികളുടെ സ്വഭാവമാണ്.

കോപം ഖേദത്തിൻ്റെ വിത്താകുന്നു.

📚The Garden of the Wise and the Meadows of the Virtuous, 139, Ibn Hibbaan (rahimahullah)

സലഫിസുന്നി السلفية سني

31 Dec, 14:57


നാം വഞ്ചിതരായിപ്പോവരുത്!

قال الإمام ابن القيم رحمه الله: «وَكَثِيرٌ مِنَ الْجُهَّالِ اعْتَمَدُوا عَلَى رَحْمَةِ اللَّهِ وَعَفْوِهِ وَكَرَمِهِ، وَضَيَّعُوا أَمْرَهُ وَنَهْيَهُ، وَنَسُوا أَنَّهُ شَدِيدُ الْعِقَابِ، وَأَنَّهُ لَا يُرَدُّ بأْسُهُ عَنِ الْقَوْمِ الْمُجْرِمِينَ!»


http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവിന്റെ കാരുണ്യത്തിലും അവന്റെ വിട്ടുവീഴ്ചയിലും അവന്റെ ഉദാരതയിലും അവലംബമർപ്പിക്കുകയും, (എന്നിട്ട്) അല്ലാഹുവിന്റെ കല്പനകളും വിലക്കുകളും പാഴാക്കിക്കളയുകയും ചെയ്യുന്ന വിവരമില്ലാത്ത ധാരാളം ആളുകളുണ്ട്;

(യഥാർത്ഥത്തിൽ) അല്ലാഹു റബ്ബുൽ ആലമീൻ കഠിനമായി ശിക്ഷിക്കുന്നവനാണ് എന്നും,

കുറ്റവാളികളായ ജനങ്ങളില്‍ നിന്നും അവന്റെ ശിക്ഷ തടുക്കപ്പെടുന്നതുമല്ല എന്നും അവർ മറന്നു കളയുകയാണ് ചെയ്തിട്ടുള്ളത്.”

📚الداء والدواء: ٢٨)

സലഫിസുന്നി السلفية سني

31 Dec, 12:10


സഹോദരിമാരോട് ഗൗരവപൂർവ്വം..

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ حَفِظَهُ اللَّهُ പറഞ്ഞു: സത്യവിശ്വാസിനിയായ സഹോദരിയെ സംബന്ധിച്ചിടത്തോളം, അവൾ എല്ലാ സ്ത്രീകളുടെ കൂടെയും സഹവസിക്കരുത് (കൂട്ടുകൂടരുത്). മറിച്ച്, അവൾക്ക് ഈമാനികമായി നന്മയും ഉപകാരവും ഗുണവും ലഭിക്കുന്ന സ്ത്രീകളോടൊപ്പം മാത്രമേ അവൾ സഹവസിക്കാവൂ!

അവരോടൊപ്പം (നല്ലവരായ സ്ത്രീകളോടൊപ്പം) സഹവസിക്കുന്ന സന്ദർഭത്തിൽ തന്റെ ഈമാനികമായ നിലവാരം പരിശോധിച്ചറിയുവാനും, നന്മകളെ കുറിച്ചും നാളെ പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ ഉപകാരപ്രദമായ കാര്യങ്ങളെ കുറിച്ചും പഠിച്ചു മനസ്സിലാക്കുവാനും അവൾക്ക് സാധിക്കുന്നതാണ്!

മുസ്‌ലിമായ പുരുഷനാവട്ടെ സ്ത്രീയാവട്ടെ അവർക്കാർക്കും തന്നെ തോന്നിയവരുടെ കൂടെ കൂട്ടുകൂടുവാനോ ഇടപഴകാനോ പാടുള്ളതല്ല. മറിച്ച്, ദീനിനോ ദുനിയാവിനോ ഉപകാരം ലഭിക്കുന്നവരോടൊപ്പം മാത്രമായിരിക്കണം അവർ ഇടപഴകേണ്ടത്!

يقول الفضيل بن عياض رحمه الله: «ليس للمؤمن أن يقعد مع كل من شاء»

താബിഈയായ ഇമാം ഫുളൈൽ ബിൻ ഇയാള് رَحِمَهُ اللَّهُ പറഞ്ഞു: തോന്നിയവരുടെയെല്ലാം കൂടെയിരിക്കുക എന്നത് ഒരു മഅ്മിനിന് യോജിച്ച കാര്യമല്ല..”

ويقول سفيان الثوري رحمه الله: «ليس أبلغ في فساد رجلٍ وصلاحه من صاحب»

താബിഈയായ ഇമാം സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ പറഞ്ഞു:
കൂട്ടുകാരനെ പോലെ ഒരു മനുഷ്യനെ നന്മയിലേക്കും കുഴപ്പങ്ങളിലേക്കും എത്തിക്കുന്ന മറ്റൊരു കാര്യവുമില്ല..”

http://T.me/Salafisunni

وكان عبد الله بن مسعود رضي الله عنه يقول: «اعتبروا الناس بأخدانهم فإنّ المرء لا يخادن إلا من يعجبه»

മഹാനായ സ്വഹാബി, അബ്ദുല്ലാഹ് ബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
ജനങ്ങളെ അവരുടെ സഹവാസികളുടെ അടിസ്ഥാനത്തിൽ നിങ്ങൾ വിലയിരുത്തുക; കാരണം, ഒരാൾ അയാൾക്ക് മാനസികമായി അടുപ്പമുള്ള വ്യക്തിയോടൊപ്പമല്ലാതെ സഹവസിക്കുകയില്ല..”

‏ويقول بعض السلف: «ليس للمؤمن أن يمشي مع من شاء»

ചില മുൻഗാമികൾ പറഞ്ഞതായി കാണാം: തോന്നിയവരുടെയെല്ലാം കൂടെ നടക്കുക എന്നത് ഒരു മുഅ്മിനിന് യോജിച്ച കാര്യമല്ല..”

ചുരുക്കത്തിൽ; സ്വന്തം ഈമാനിന്റെയും ഈമാനികമായ ശക്തിയുടെയും കാര്യത്തിൽ അതീവ താല്പര്യമുള്ള ഒരു സത്യവിശ്വാസിനിയായ സഹോദരിയെ സംബന്ധിച്ചിടത്തോളം എല്ലാ സ്ത്രീകളുടെയും കൂടെ അവൾ സഹവസിക്കരുത് (കൂട്ടുകൂടരുത്). മറിച്ച്, സഹവാസം കൊണ്ട് നന്മയും ഗുണവും അല്ലാഹു തആലയെ അനുസരിക്കുവാനും അവനെ ഇബാദത്ത് ചെയ്യവാനും സഹായിക്കുന്ന സ്ത്രീകളോടൊപ്പമാണ് അവൾ കൂട്ടുകൂടേണ്ടത്!“

📚من محاضرة بعنوان: ظاهرة ضعف الإيمان]

സലഫിസുന്നി السلفية سني

30 Dec, 16:47


ആശ്വാസം നൽകുന്ന വാക്കുകൾ!

قال الإمام ابن رجب الحنبلي رحمه الله: «كل ما يؤلم النفوس ويشق عليها؛ فإنه كفارة للذنوب»

ഹാഫിള് ഇമാം ഇബ്നു റജബ് അൽ ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു:
മനസ്സിനെ വേദനിപ്പിക്കുന്നതും അതിന് പ്രയാസമുണ്ടാക്കുന്നതുമായ എല്ലാ കാര്യങ്ങളും തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നു..

‎(مَجمُوعُ الرَّسَائِل: ٤/ ١٧
📚

സലഫിസുന്നി السلفية سني

30 Dec, 16:21


قال ابن تيمية – رحمه الله الصلاة عليه ﷺ: قبل ‎الدعاء، و وسطه، وآخره، من أقوى الأسباب التي يرجى بها ‎إجابة_الدعاء

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
ദുആഇന്റെ പ്രാരംഭത്തിലും, അതിന്റെ ഇടയിലും, അതിന്റെ അവസാനത്തിലും നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നത് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടാവുന്ന കാരണങ്ങളിൽ പെട്ടതാണ്.

📚الإقتضاء : ٢٤٩/٢)

സലഫിസുന്നി السلفية سني

30 Dec, 14:31


സ്വലാത്തിന്റെ രൂപം
സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി ﷺ തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവർക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.

അബ്ദുർറഹ്മാനു ബിൻ അബൂലൈലയ് നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബു ബിൻ ഉജ്റം കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു.
നബിﷺയില്‍ നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം. തുടർന്ന് അദ്ദേഹം പറഞ്ഞു: സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങൾ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌ ”

http://T.me/Salafisunni

അല്ലാഹുവേ, ഇബ്രാഹീമിനും عليه السلام കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി ﷺ ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും عليه السلام കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി ﷺ യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.
📚البخاري: ٣٣٧٠

ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീഥുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്

നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബി ﷺ യും നിർദ്ദേശിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ

നബി ﷺ പറഞ്ഞു: എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്.
(📚അബൂദാവൂദ് :2042 അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ

നബി ﷺ പറഞ്ഞു: അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(📚നസാഇ :1282 അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)


عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ

നബി ﷺ പറഞ്ഞു: വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്.
(📚അബൂദാവൂദ് :2041 അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

قال ابن الجوزي رحمه الله تعالى : إذا أراد الله بعبده خيرًا يسر لسانه للصلاة على محمد

ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹു തൻ്റെ അടിമക്ക് നന്മ ഉദ്ദേശിച്ചാൽ മുഹമ്മദ് ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് അവൻ്റെ നാവിന് എളുപ്പമാക്കി കൊടുക്കും.

📚بستان الواعظين【١/٣٠٠】

സലഫിസുന്നി السلفية سني

30 Dec, 14:08


നബി ﷺ യുടെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക

قال الشيخ ابن_عثيمين -رحمه الله-
‏«لا أظن أحداً يحب الله ورسوله يدع الصلاة على النبي»

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:

അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്ന ഒരാൾ നബിയുടെ പേരിൽ സ്വലാത്ത് ഒഴിവാക്കിക്കളയുമെന്നു ഞാൻ കരുതുന്നില്ല.

📚 لقاء الباب المفتوح - 234

http://T.me/Salafisunni

ആരെങ്കിലും എന്റെ പേരിൽ സ്വലാത്ത് ഒരു സ്വലാത്ത് ചൊല്ലിയാൽ അവന് അല്ലാഹു പത്ത് സ്വലാത്ത് (റഹ്മത്ത് നൽകും-عون المعبود) ചെയ്യും
📚مسلم)

സലഫിസുന്നി السلفية سني

30 Dec, 10:00


قال علي رضي الله عنه :فأما طول الأمل فينسي الآخرة,وأما اتباع الهوى فيصد عن الحق, ألا وإن الدنيا قد ولت مدبرة,والآخرة مقبلة,ولکل واحدة منهما بنون,فکونوا من أبناء الآخرة,ولا تکونوا من أبناء الدنيا,فإن اليوم عمل ولا حساب,وغدا حساب ولا عمل.
(📚أخرجه البخاري تعليقا, :١١/٢٣٥ فتح)

http://T.me/Salafisunni

അലി ബിൻ അബിത്വാലിബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
(ദുനിയാവിലെ) നീണ്ടുപോകുന്ന ആഗ്രഹങ്ങൾ പരലോകത്തെ മറപ്പിക്കും. തന്നിഷ്ടങ്ങളെ പിൻപറ്റുന്നതാകട്ടെ സത്യത്തിൽ നിന്ന് തെറ്റിക്കുകയും ചെയ്യും.
അറിയണേ,ദുനിയാവ് അകന്നുപോയിക്കൊണ്ടിരിക്കുന്നു. പരലോകം മുന്നിട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈ രണ്ടു ലോകത്തിനും അതിന്റേതായ ആളുകളുണ്ട്. അപ്പോൾ നിങ്ങൾ പരലോകത്തിന്റെ ആളുകൾ ആവുക. ദുനിയാവിന്റെ ആളുകൾ ആകരുത്.കാരണം ഇന്ന് പ്രവർത്തിക്കാൻ അവസരമുണ്ട്, എന്നാൽ വിചാരണയില്ല.
നാളെ വിചാരണയുണ്ട് , പ്രവർത്തിക്കാൻ അവസരമില്ല.

📚ഇമാം ബുഖാരി رَحِمَهُ اللَّهُ ത'അലീഖ് ആയി ഉദ്ധരിച്ചത്; ഫത്ഹുൽ ബാരി :11/235)

സലഫിസുന്നി السلفية سني

29 Dec, 15:57


താബിഈയായ ഇമാം ഫുളൈൽ ബിൻ ഇയാള് رَحِمَهُ اللَّهُ പറഞ്ഞു:
സത്യവിശ്വാസി സംസാരിക്കുമ്പോൾ അതിൽ ജ്‌ഞാനമുണ്ടായിരിക്കും;
അവൻ മൗനം പാലിക്കുമ്പോൾ അവൻ ആഴത്തിലുള്ള ചിന്തയിലായിരിക്കും; അവൻ നോക്കുമ്പോൾ അതിൽ നിന്നും അവൻ പാഠങ്ങൾ ഉൾക്കൊള്ളും
അവൻ പ്രവർത്തിക്കുമ്പോൾ അത് ആശ്വാസമായിരിക്കും.

ഇപ്രകാരമാണ് നിങ്ങളെങ്കിൽ നിങ്ങൾ നിരന്തരം ഇബാദത്തിലാണ്.

📚ഹിൽയത്തുൽ ഔലിയ 8:98)

സലഫിസുന്നി السلفية سني

26 Dec, 13:50


عَنْ قَيْسِ بْنِ أَبِي غَرَزَةَ قال : كان صلى الله عليه وسلم يقول : ( يَا مَعْشَرَ التُّجَّارِ إِنَّ الْبَيْعَ يَحْضُرُهُ اللَّغْوُ وَالْحَلِفُ ، فَشُوبُوهُ بِالصَّدَقَةِ )
📚رواه الترمذي ( 1208 ) وأبو داود ( 3326 ) والنسائي ( 3797 ) وابن ماجه ( 2145 ) ، وصححه الألباني في "صحيح أبي داود"

ഖൈസ് ബിൻ അബീ ഗൊറസ ഉദ്ധരിക്കുന്ന ഹദീഥിൽ അദ്ദേഹം പറഞ്ഞു:
നബി ﷺ പറയാറുണ്ടായിരുന്നു.
"ഹേ കച്ചവടക്കാരുടെ സമൂഹമേ... തീർച്ചയായും കച്ചവടം അതിൽ അനാവശ്യവും, (അനാവശ്യമായ)സത്യം ചെയ്യലുകളും കടന്നുവരും.. അതിനാൽ നിങ്ങൾ അതിനോട് (കച്ചവടത്തോട്) സ്വദഖ കൂട്ടിച്ചേർക്കുക "

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ് വന്നിട്ടുള്ളത്

قال ﷺ: يَا مَعْشَرَ التُّجَّارِ إِنَّ الشَّيْطَانَ والإِثْمَ يَحْضُرَانِ البَيْعَ فَشُوبُوا بَيْعَكُمْ بِالصَّدَقَةِ ،📚رواه الترمذي:1208
നബി ﷺ പറഞ്ഞു:"ഹേ കച്ചവടക്കാരുടെ സമൂഹമേ... തീർച്ചയായും പിശാചും, തിൻമയും
കച്ചവടത്തിൽ കടന്നുവരും.. അതിനാൽ നിങ്ങൾ നിങ്ങളുടെ കച്ചവടത്തോട് സ്വദഖ കൂട്ടിച്ചേർക്കുക "
(കച്ചവടത്തിന്റെ കൂടെ സ്വദഖയും കൊടുക്കുക..)

എത്ര തന്നെ ശ്രദ്ധിച്ചാലും അബദ്ധങ്ങളും, തെറ്റുകളും കടന്നു വരാൻ സാധ്യതയുള്ള മേഖലയാണ് കച്ചവടം.
അതിനാൽ മനപ്പൂർവമല്ലാത്ത ഇത്തരം തെറ്റുകൾക്ക് പരിഹാരമെന്നോണം സ്വദഖ വർധിപ്പിക്കാൻ നബിﷺ കച്ചവടക്കാരോട് ഉപദേശിച്ചിരിക്കുന്നു..

കള്ളസത്യങ്ങളും, കളവുകളും നിറഞ്ഞ കച്ചവടം വമ്പിച്ച തെറ്റായിട്ടാണ് നമ്മുടെ ദീൻ പഠിപ്പിച്ചെതങ്കിൽ സത്യസന്ധമായ കച്ചവടത്തിന് ബറകത്ത് ഉണ്ടാകുമെന്നും അത്തരം കച്ചവടക്കാർ നാളെ സ്വർഗത്തിൽ ഏറ്റവും ഉന്നതരായ നബിമാരുടേയും, സിദ്ധീഖുകളുടേയും, ശുഅദാക്കളുടേയും കൂടെയായിരിക്കും അവരുടെ സ്ഥാനം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്..

http://T.me/Salafisunni

عن أبي سعيد الخدري رضي الله عنه قال رسول الله ﷺ:

( التَّاجِرُ الصَّدُوقُ الأَمِينُ مَعَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ ) 📚رواه الترمذي (1209) قال ابن تيمية كما في "المستدرك على مجموع الفتاوى" (1/163) : إسناده جيد .وصححه الألباني في السلسلة الصحيحة

അബൂ സഈദ് അൽ ഖുദ് രി رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്ന ഹദീഥിൽ നബി ﷺ പറഞ്ഞു:
വിശ്വസ്തനും, അങ്ങേ അറ്റം സത്യസന്ധനുമായ കച്ചവടക്കാരൻ നബിമാരുടെയും ,
സിദ്ധീഖുകളുടെയും, ശുഹദാക്കളുടെയും കൂടെയായിരിക്കും (സ്വർഗത്തിൽ).."

സത്യസന്ധതയില്ലാത്ത കച്ചവടക്കാർക്കുള്ള ശക്തമായ താക്കീതും നബി ﷺ നടത്തിയിട്ടുണ്ട്

( إِنَّ التُّجَّارَ يُبْعَثُونَ يَوْمَ الْقِيَامَةِ فُجَّاراً ، إِلاَّ مَنِ اتَّقَى اللَّهَ وَبَرَّ وَصَدَقَ ) 📚رواه الترمذي ( 1210 ) وابن ماجه ( 2146 ) ، وصححه الألباني في " صحيح الترغيب " ( 1785 )

നബി ﷺ പറഞ്ഞു: തീർച്ചയായും കച്ചവക്കാർ ക്വിയാമത്ത് നാളിൽ തെമ്മാടികളായിട്ടാണ് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക, അല്ലാഹുവിനെ സൂക്ഷിക്കുകയും, നൻമ ചെയ്യുകയും, സത്യസന്ധത കാണിക്കുകയും ചെയ്ത (കച്ചവടക്കാർ) ഒഴികെ...

പിശാചിന്റെ സാന്നിധ്യവും കച്ചവടത്തിൽ ഉണ്ടാകുമെന്നാണല്ലോ നബി ﷺ പറഞ്ഞിട്ടുള്ളത് അതിനാൽ കച്ചവടക്കാർ വളരെ ശ്രദ്ധിക്കണം, സംഭവിക്കുന്ന അബദ്ധങ്ങൾക്ക് പരിഹാരം സ്വദഖ വർധിപ്പിക്കലാണ്...

ആവിശ്യക്കാരെ കണ്ടത്തി, അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കാൻ നമ്മൾ അതീവ താൽപര്യം കാണിക്കണം , പ്രത്യേകിച്ചും കച്ചവടക്കാർ..

(وفقني الله وإياكم وبارك في أموالنا بركة كثيرة .. آمين يا جواد يا كريم ....)

بقلم الأخ أبي عبد الله هاشم بن إبراهيم

സലഫിസുന്നി السلفية سني

26 Dec, 12:40


കച്ചവടം ബർകത്ത്

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
വാങ്ങുന്നവന്നും വിൽക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേർപിരിയും വരേക്കും ആ കച്ചവടം ദുർബ്ബലപ്പെടുത്താനവകാശമുണ്ട്. അവർ രണ്ടു പേരും യാഥാർത്ഥ്യം തുറന്ന് പറയുകയും വസ്‌തുതകൾ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടിൽ ബറകത്തുണ്ടാകും.
ചരക്കിന്റെ കേടുപാടുകൾ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്‌താലോ അവരുടെ കച്ചവടത്തിലെ ബറക്കത്തു നഷ്ടപ്പെടും.

📚صحيح البخاري / ۲۰۷۹ | الراوي : حكيم بن حزامه

സലഫിസുന്നി السلفية سني

26 Dec, 09:26


ആളുകൾ പണ്ട് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിലേക്ക് നിങ്ങൾ നോക്കരുത്..

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

ഒരു വ്യക്തി എന്താണ് ചെയ്തിരുന്നത് എന്ന് നിങ്ങൾ നോക്കരുത്, പകരം അവർ ഇന്ന് എങ്ങനെയാണെന്ന് നിങ്ങൾ നോക്കണം.

ജനങ്ങളുടെ ഭൂതകാലത്തെ പറ്റി കുഴയുന്നവൻ..
അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞ ഇബ്‌ലീസിനെപ്പോലെയാണ്.
നിങ്ങൾ എന്നെ തീയിൽ നിന്ന് സൃഷ്ടിച്ചു,
നിങ്ങൾ അവനെ കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചു.

📚മിൻഹജ് സ്സുന്ന വാല്യം.2, പേജ്.430]

സലഫിസുന്നി السلفية سني

26 Dec, 05:16


بسم الله الرحمن الرحيم

ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ
ഹസനുൽ ബസ്വരി رَحِمَهُ اللَّهُ യിലേക്ക് എഴുതിയതായി നിവേദനം ചെയ്യപ്പെടുന്നു, അദ്ദേഹം (ആ എഴുത്തില്‍) പറയുന്നതായി:


നിങ്ങൾ എനിക്ക് ഇഹലോകത്തെ സംബന്ധിച്ചത് ക്രോഡീകരിച്ചു തരികയും പരലോകത്തെ സംബന്ധിച്ചത് ആവിഷ്കരിച്ചു തരികയും ചെയ്യുക"

തുടർന്ന് ഹസനുൽ ബസ്വരി رَحِمَهُ اللَّهُ അദ്ദേഹത്തിലേക്ക് എഴുതി. അദ്ദേഹം (അതിൽ) പറയുന്നു:


തീർച്ചയായും ഇഹലോകം കിനാവു മാത്രമാകുന്നു, പരലോകം (അതിൽ നിന്നുമുള്ള) ഉണർച്ചയും, മരണം (അവരണ്ടിനും) മധ്യേയുള്ളതും,
നാം പലതരം പാഴ്കിനാവുകളിലാകുന്നു.

ആരാണോ സ്വന്തം നഫ്സിനെ വിചാരണ ചെയ്തത് അവൻ നേട്ടം കൈവരിച്ചു.

ആരാണോ അതിനെക്കുറിച്ച് അശ്രദ്ധനായത് അവൻ പരാജയപ്പെട്ടു.

ആരാണോ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കിയത് അവൻ വിജയിച്ചു.

ആരാണോ തന്റെ ദേഹേച്ഛയെ അനുസരിച്ച് അവൻ വഴിതെറ്റി.

ആരാണോ സഹിഷ്‌ണുത കാണിച്ചത് അവൻ (വിജയം) നേടിയെടുത്തു.

http://T.me/Salafisunni

ആരാണോ (പരലോകത്തെ സ്മരിച്ചുകൊണ്ട്) ഭയപ്പെട്ടത് അവൻ സുരക്ഷിതനായി.

ആരാണോ ഗുണപാഠം ഉള്‍കൊണ്ടത് അവൻ ഉള്‍ക്കാഴ്ച നേടി.

ആരാണോ ഉൾകാഴ്ച നേടിയത് അവൻ ഗ്രഹിച്ചു.

ആരാണോ ഗ്രഹിച്ചത് അവൻ അറിഞ്ഞു.

ആരാണോ അറിഞ്ഞത് അവൻ പ്രവർത്തിച്ചു.

നീ വഴുതിപ്പോകുകയാണെങ്കില്‍ (നിനക്ക് തെറ്റു സംഭവിക്കുകയാണെങ്കിൽ) നീ (പശ്ചാതപിച്ചു) മടങ്ങുക.

നീ പശ്ചാതപിക്കുകയാണെങ്കിൽ
(ആ തിന്മയിൽ നിന്നും നിന്നെ) നീ ഊരിക്കളയുക.

നീ അഞ്ജനാകുകയാണെങ്കിൽ നീ (അറിവുള്ളവരോട്) ചോദിക്കുക.

നീ ദേഷ്യപ്പെടുകയാണെങ്കിൽ നീ (നിന്നെ) അടക്കിനിർത്തുക.

നീ അറിയുക, കര്‍മ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ദേഹങ്ങൾ ഏതൊന്നിന്മേലാണോ നിർബന്ധിക്കപ്പെട്ടത് അതാകുന്നു.

📚العقد الفريد ٣ / ٩٥ ]

സലഫിസുന്നി السلفية سني

26 Dec, 04:20


താബിഈയായ ഇമാം അഅ്മശ് رَحِمَهُ اللَّهُ പറയുന്നു:

"كنا نشهد الجنازة ولا ندري من المعزى فيها لكثرة الباكين , وإنما بكاؤهم على أنفسهم لا على الميت"
ഞങ്ങൾ ജനാസയിൽ പങ്കെടുക്കുമ്പോൾ കരയുന്നവരുടെ എണ്ണപ്പെരുപ്പം കാരണം മയ്യിത്തിൻ്റെ ബന്ധു ആരാണെന്ന് മനസ്സിലാക്കാൻ കഴിയാറില്ലായിരുന്നു. അവരൊക്കെയും കരഞ്ഞിരുന്നത് മയ്യിത്തിൻ്റെ കാര്യം ഓർത്തു കൊണ്ടായിരുന്നില്ല. മറിച്ച് അവരുടെ സ്വന്തം കാര്യം ഓർത്തുകൊണ്ടായിരുന്നു.

📚 العاقبة في ذكر الموت والآخرة للإشبيلي【ص- ١٥٤】


http://T.me/Salafisunni

✍️മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടാക്കുന്ന സന്ദർഭങ്ങളാണ് ജനാസയെ അനുഗമിക്കലും
ഖബറടക്കുന്നതിന് സാക്ഷിയാകലുമെല്ലാം.

മയ്യിത്ത് പരിപാലനത്തിനിടെ ചിരിക്കുന്നയാളെ കണ്ടപ്പോൾ അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചതായി കാണാം:

നീയിപ്പോൾ സാക്ഷിയായ മരണത്തിന്റെ ഭീകരത ചിരിക്കാതിരിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നില്ലേ?!

📚 تاريخ مدينة دمشق【٤٧/١٩٤】

താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ ജനാസ അനുഗമിക്കുന്നവരെ നോക്കി പറഞ്ഞു:

ميِّتُ غَدٍّ يُشيِّعُ ميِّتَ اليومِ

നാളെത്തെ മയ്യിത്ത് ഇന്നത്തെ മയ്യിത്തിനെ അനുഗമിക്കുന്നു.

📚 المدخل【٤/٢٤٤】

സലഫിസുന്നി السلفية سني

26 Dec, 03:45


ദ്വുഹാ നിസ്ക്കാരത്തിന്റെ അവസാന സമയം എപ്പോഴാണ്?

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:

آخِرُ وقتٍ لصلاةِ الضُّحى قبلَ الزَّوالِ بعشْرِ دقائقَ

സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുന്നതിന് (അഥവാ ദ്വുഹ്റിന്റെ ആദ്യ സമയത്തിന്) പത്ത് മിനുട്ട് മുമ്പ് വരെയാണ് ദ്വുഹാ നിസ്ക്കാരത്തിന്റെ അവസാന സമയം.”

📚 فتاوى سؤال على الهاتف (١/٤٥١)

സലഫിസുന്നി السلفية سني

26 Dec, 01:42


മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി (ഇസ്‌ലാമിലേക്ക്) മുന്നോട്ട് വന്നവരും, നന്മ ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതാകുന്നു അതിമഹത്തായ വിജയം.

[QURAN 9:100]

സലഫിസുന്നി السلفية سني

25 Dec, 16:38


الْإِخْلاَصُ وَالْإِسْتِعاَنَةُ

ഇഖ്ലാസും ഇസ്തിആനതും ജീവിത വിജയത്തിന്റെ രഹസ്യം!!!

സാജിദ് ബിൻ ശരീഫ്

മർക്കസ് ഇമാം അഹമ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

റമദാൻ 27.1440 (01.06.2019)

സലഫിസുന്നി السلفية سني

25 Dec, 15:24


✍🏻ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ

വളരെ ഗൗരവമുള്ള വിഷയമാണിത്
നിസ്ക്കാരം ഉപേക്ഷിച്ചാൽ അവൻ കാഫിറായ് തീരുകയും
വധശിക്ഷക്ക് വിധേയമാകുകയും ചെയ്യും 📒
ഫുൾ pdf

സലഫിസുന്നി السلفية سني

25 Dec, 15:12


وروى الإمام أحمد رحمه الله عن عبدالله بن عمرو بن العاص رضي الله عنهما قال: ذكر النبي ﷺ الصلاة يوما بين أصحابه فقال: من حافظ عليها كانت له نورًا وبرهانًا ونجاة يوم القيامة، ومن لم يحافظ عليها لم يكن له نور ولا برهان ولا نجاة، وحشر يوم القيامة مع فرعون وهامان وقارون وأبي بن خلف

http://T.me/Salafisunni

നബി ﷺ പറഞ്ഞു
അഞ്ചു നേരത്തെ നിർബന്ധ നിസ്‌കാരം പതിവാക്കുന്നവർക്ക് പരലോകത്ത് അത് പ്രകാശവും തെളിവും രക്ഷയുമായിരിക്കും. ഇനി അത് കൃത്യമായി പാലിക്കാത്തവർക്ക് പ്രകാശവും രക്ഷയും ഉണ്ടാവുകയില്ല എന്നതിന് പുറമെ അവർ ഖിയാമത്ത് നാളിൽ ഫിർഔനിന്റെയും ഹാമാനിന്റെയും ഉബയ്യ് ബിൻ ഖലഫിന്റെയും കൂടെ ആയിരിക്കും മഹ്ശറിൽ ഒരുമിച്ച് കൂട്ടപ്പെടുക !"

(📚മുസ്‌നദ് ഇമാം അഹ്‌മദ് 6576)

സലഫിസുന്നി السلفية سني

25 Dec, 14:08


ഹാഫിള് ഇമാം ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു:
ഒരോ വിശ്വാസിയും പശ്ചാത്താപത്തിലായി വേണം പ്രഭാതവും പ്രദോശവും പുൽകേണ്ടത്.
കാരണം അയാൾക്കറിയില്ലല്ലോ പ്രഭാതത്തിലാണോ, പ്രദോശത്തിലാണോ മരണം തന്നെ അഭിമുഖീകരിക്കുകയെന്ന്.
അപ്പോൾ ആരെങ്കിലും പ്രഭാതത്തിലോ പ്രദോശത്തിലോ പശ്ചാത്താപമില്ലാത്തവനായിത്തീർന്നാൽ അവൻ വലിയ അപകടം പിണഞ്ഞവനാണ്. അവൻ പശ്ചാതാപമില്ലത്തവനായി അല്ലാഹുവിനെ കണ്ടുമുട്ടുന്നുവെങ്കിൽ
അക്രമികളുടെ സംഘത്തോടൊപ്പമായിരിക്കും പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുന്നത്.
അല്ലാഹു ﷻപറഞ്ഞിട്ടുണ്ട്:
{വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍}
49:11

📚ലതാഇഫുൽ മആരിഫ് :344]

സലഫിസുന്നി السلفية سني

25 Dec, 10:10


قال الإمام ابن بطة العكبري رحمه الله

" فإن أَصْوَنَ النَّاسِ لِنَفْسِهِ:
أَحْفَظُهُم لِلسَانِهِ،
وأَشْغَلُهُمْ بِدينِهِ،
وأَتْرَكُهُمْ لِمَا لَا يَعْنِيهِ."

http://T.me/Salafisunni

ഇമാം ഇബ്നുൽ ബത്വ رَحِمَهُ اللَّهُ പറഞ്ഞു:

ജനങ്ങളിൽ ഏറ്റവും ആത്മരക്ഷ സ്വീകരിച്ചവൻ:
നാവിനെ നന്നായി സൂക്ഷിച്ച്, ദീനീകാര്യങ്ങളിൽ കൂടുതൽ മുഴുകി,
ജീവിതത്തിൽ പ്രാധാന്യമർഹിക്കാത്ത കാര്യങ്ങളെ അവഗണിച്ചവനാണ്".

📚الإبانة الكبرى (٢/ ٥٩٦)

സലഫിസുന്നി السلفية سني

25 Dec, 06:32


ابن تيمية
كل من حدثته نفسه بذنب فكرهه ونفاه عن نفسه وتركه لله ازداد صلاحا وبرا وتقوى

http://T.me/Salafisunni

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:

തിന്മ ചെയ്യാൻ വേണ്ടി മനസ്സ് മന്ത്രിക്കുമ്പോൾ അതിനെ വെറുക്കുകയും, മനസ്സിൽ നിന്നത് ഒഴിവാക്കുകയും, അല്ലാഹുവിന് വേണ്ടി അത് ഉപേക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളുടെയും തഖ്‌വയും, നന്മയും, ഗുണങ്ങളും വർധിക്കുന്നതാണ്.

📚 مجموع الفتاوى【١٠/٧٦٧】

സലഫിസുന്നി السلفية سني

25 Dec, 04:15


قال العلامة ابن مفلح رحمه الله:

[لا يحزنك قول الناس فيك؛
فإن كان كذبا كانت حسنة لم تعملها،
وإن كان صدقا كانت سيئة عُجلت عقوبتها]

http://T.me/Salafisunni

ഇബ്നു മുഫ്‌ലിഹ് رَحِمَهُ اللَّهُ പറഞ്ഞു:
ആളുകൾ നിന്നെക്കുറിച്ച് പറയുന്നത് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവർ പറഞ്ഞത് കളവാണെങ്കിൽ നിന്റെ അധ്വാനമില്ലാതെ നിനക്ക് നന്മയാണല്ലോ കിട്ടുന്നത്. ഇനി അവർ പറഞ്ഞത് സത്യമാണെങ്കിൽ നിനക്ക് സംഭവിച്ച തെറ്റിന്റെ ശിക്ഷ ഈ ലോകത്ത് തന്നെ കിട്ടിക്കഴിഞ്ഞു (എന്ന് വിലയിരുത്തിയാൽ മതി)

📚الآداب الشرعية(ج١/صـ١٢)

സലഫിസുന്നി السلفية سني

25 Dec, 01:27


അല്ലാഹുവിന്ന് വേണ്ടി നിഷ്‌കളങ്ക ഹൃദയരായും അവനോട് യാതൊന്നും പങ്ക് ചേര്‍ക്കാത്തവരായും (നിലകൊള്ളുവിന്‍), ആര്‍ അല്ലാഹുവിന്ന് പങ്കുകാരെ ചേര്‍ക്കുന്നുവോ; അവന്‍ ആകാശത്ത് നിന്നു വീണു പോവുകയും എന്നിട്ടവനെ പക്ഷികള്‍ റാഞ്ചിക്കൊണ്ടു പോവുകയും ചെയ്തതു പോലെയാകുന്നു, അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി ഇട്ടത് പോലെ(യാകുന്നു).

[QURAN 22:31]

📌 ഈ പാരായണം ورش عن نافع ന്റെ രിവായത്തിൽ ഉള്ള قراءة ആണ്.

സലഫിസുന്നി السلفية سني

24 Dec, 16:34


‏سُئل الإمام سفيان بن عيينة رحمه الله عن غمِّ لا يُعرف سببه؟ فقال:
« هو ذنبٌ هممتَ به في سرّك ولم تفعله؛ فجزيتَ همًا به »

علّق ابن تيمية رحمه الله على جواب سفيان فقال:
« فالذنوب لها عقوبات، السرُّ بالسرِّ، والعلانيةُ بالعلانية

http://T.me/Salafisunni

മനസ്സിലുണ്ടാകുന്ന മനോദുഃഖം എന്താണ് കാരണമെന്നറിയില്ല”
ഇതിനെക്കുറിച്ച് താബിഈയായ ഇമാം സുഫ്യാൻ ബിൻ ഉയൈയ്ന رَحِمَهُ اللَّهُ യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
അതിനുള്ള കാരണം നീ രഹസ്യത്തിൽ ചെയ്യണമെന്ന് കരുതിയ പാപം തന്നെയാണ്. പക്ഷേ നിനക്കത് ചെയ്യാൻ കഴിഞ്ഞില്ല. അതുകാരണം മനോദുഃഖം നിനക്ക് പ്രതിഫലമായി കിട്ടി.

സുഫ്യാൻ ബിൻ ഉയൈയ്ന رَحِمَهُ اللَّهُ യുടെ മേൽ വാചകത്തിന് അനുബന്ധമായി
ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
പാപങ്ങൾക്ക് പലതരത്തിലുള്ള ശിക്ഷകൾ ഉണ്ട്. പാപം രഹസ്യമാണെങ്കിൽ ശിക്ഷയും രഹസ്യമായിരിക്കും. പരസ്യമാണെങ്കിൽ പരസ്യമായ ശിക്ഷയും.

📚مجموع الفتاوى | ابن تيمية (١٤/١١١)

സലഫിസുന്നി السلفية سني

24 Dec, 14:03


ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ തന്റെ കൂടെ ഇരിക്കുന്നവരോട് ചോദിച്ചു:
ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിഡ്ഢി ആരാണെന്ന് നിങ്ങൾക്കറിയുമോ…?"

കൂടെയുള്ളവർ പറഞ്ഞു :
തന്റെ ദുനിയാവിന് വേണ്ടി സ്വന്തം ആഖിറത്തെ വിറ്റ് തുലച്ചവനാണ് ഏറ്റവും വലിയ വിഡ്ഢി.

അദ്ദേഹം പറഞ്ഞു: അതിനേക്കാൾ പടു വിഡ്ഢിയെക്കുറിച്ച് ഞാൻ പറഞ്ഞ് തരട്ടെയോ…?"
"മറ്റുള്ളവരുടെ ദുനിയാവിന് വേണ്ടി സ്വന്തം ആഖിറത്തെ വിറ്റ് തുലച്ചവനാണ് ഏറ്റവും വലിയ പമ്പര വിഡ്ഢിയായിട്ടുള്ളവൻ".

(📚ഹിൽയത്തുൽ ഔലിയാ :5/325)

സലഫിസുന്നി السلفية سني

24 Dec, 12:11


ഒരു നിമിഷത്തെ നിസ്സാരമായ ഒരു സുഖത്തിന് വേണ്ടി, ജീവിതം മുഴുവൻ നശിപ്പിക്കുന്നവൻ ആരോ അവനാകുന്നു വിഡ്ഢി..⚠️

സലഫിസുന്നി السلفية سني

24 Dec, 10:17


അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചാൽ.
അന്യ സ്ത്രീകളിൽ ദൃഷ്ടി താഴ്ത്തിയാൽ സ്വർഗ്ഗത്തിൽ അല്ലാഹു 100 പുരുഷന്മാരുടെ ലൈംഗിക ശക്തി നൽകു.
💪💪


നബി ﷺ പറഞ്ഞു:

يعطى المؤمن في الجنة قوة مائة في النساء

ഒരു വിശ്വാസിക്ക് സ്വർഗത്തിൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി നൂറ് (പുരുഷന്മാരുടെ) ശക്തി നൽകും."

📚مختصر صحيح الجامع الصغير برقم ٨١٠٦ ، صححه الألباني]

സലഫിസുന്നി السلفية سني

24 Dec, 06:53


അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി നിയന്ത്രിച്ചാൽ ഒരുപാട് ഖൈറുകൾ ഉണ്ട്

ലൈംഗിക വികാരം ശക്തമായിരിക്കും, ആരോഗ്യം, ധൈര്യം, ഹൃദയ വിശാലത , അല്ലാഹുവിന്റെ ഇഷ്ടത്തിന് അവകാശി ആകും

ഇമാം ഖുർത്വുബി رَحِمَهُ اللَّهُ പറഞ്ഞു:
ആരാണോ അല്ലാഹുവിനെ ധാരാളമായി സൂക്ഷിക്കുന്നത് (തഖ്‌വയോടെ ജീവിക്കുന്നത്) അവന്റെ ലൈംഗിക ഇച്ഛയും ശക്തമായിരിക്കും. തഖ്‌വയില്ലാത്തവൻ നോട്ടം, സ്പർശനം കൊണ്ടെല്ലാം അവന്റെ ഇച്ഛയെ തീർക്കും. പ്രവാചകൻﷺ അറിയിച്ചത് നിനക്കറിയില്ലേ; കണ്ണുകളും കൈകളും വ്യഭിചരിക്കും എന്ന്. അതിനാൽ തന്നെ, നോട്ടവും സ്പർശനവും ലൈംഗിക ഇച്ഛയെ ഒഴിവാക്കുമെന്നതിനാൽ (ഭാര്യമാരുമായുള്ള) ലൈംഗികബന്ധത്തിന്റെ ആവശ്യം കുറയും. തഖ്‌വയുള്ളവൻ ഹറാമിലേക്ക് നോക്കുകയോ സ്പർശിക്കുകയോ ഇല്ല, അതിനാൽ തന്നെ ലൈംഗിക ഇച്ഛ അവനിൽ വർദ്ധിക്കുകയും ലൈംഗിക ബന്ധം ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു.

📚تفسير القرطبي : النساء ٥٤)

http://T.me/Salafisunni

അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി നിയന്ത്രിച്ചാൽ ഖൈർ ഉണ്ടാകും
സ്ത്രീകളെ അല്ലാഹു പ്രത്യേക രീതിയിൽ സൃഷ്ടിക്കുകയും അവരിൽ ഹലാൽ ആയത് അനുവദിക്കുകയും ഹറാം ഒഴിവാക്കാൻ കൽപ്പിച്ചു അതുകൊണ്ട് അന്യസ്ത്രീകളെ അവരുടെ ശർഈനെയും നീ കരുതിയിരിക്കുക ഒരുപാട് പേർ സ്ത്രീകളുടെ കുഴപ്പത്തിൽപ്പെട്ട് ദീൻ നശിച്ചു.. സ്ത്രീ
സൗന്ദര്യം അതിൽ മയങ്ങരുത് ഹലാലിൽ മയങ്ങുക
നിന്റെ ദീനിന് അത് നശിപ്പിക്കുന്നത് ആവരുത്..
പെണ്ണ് എന്നത് വളരെ അധികം സൂക്ഷിക്കേണ്ടതാണ്..

നീ ഒരു പെണ്ണിന്റെ പുറകെ പോകുന്നതിനേക്കാൾ നിനക്ക് നല്ലത് നീ ഒരു സിംഹത്തിന്റെ പുറകെ പോകുന്നതാണ് കാരണം ആ പെണ്ണ് തിരിഞ്ഞാൽ ഈമാൻ മുഴവൻ നഷ്ടമാകും സിംഹം തിരിഞ്ഞാൽ നിന്റെ ജീവനേ പോകൂ.

സ്ത്രീകളെ സൂക്ഷിക്കുക

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
നാവിൻ്റെയും ലൈംഗികാവയവത്തിൻ്റെയും തിന്മകളിൽ നിന്ന് ക്ഷമ കൈക്കൊള്ളുക എന്നത് ക്ഷമയുടെ കൂട്ടത്തിൽ ഏറ്റവും പ്രയാസമേറിയതാണ്. കാരണം ആ തിന്മകൾ ചെയ്യുകയെന്നത് എളുപ്പവും, അതിലേക്കുള്ള പ്രേരണകളാകട്ടെ ശക്തവുമാണ്.

📚 عدة الصابرين【١٢٦】

അല്ലാഹുവിനെ സൂക്ഷിക്കുക
അല്ലാഹു അനുഗ്രഹിക്കട്ടെ

സലഫിസുന്നി السلفية سني

30 Nov, 17:06


താബിഈയായ ഇമാം അബ്ദില്ലാഹിബിനു മുബാറക് رَحِمَهُ اللَّهُ യുടെ ദാഹം

വിജ്ഞാനം അതന്വേഷിക്കുന്നവർക്ക് യഥാര്‍ത്ഥത്തില്‍ ഗുണപ്പെടുമ്പോള്‍..!

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم

..الحمد لله رب العالمين ,وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين

സുവൈദ് ബിന്‍ സഈദ് رَحِمَهُ اللَّهُ പറയുന്നു:
ഞാന്‍ അബ്ദുല്ലാഹ് ബിൻ മുബാറക് رَحِمَهُ اللَّهُ വിനെ മക്കയില്‍ വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹം സംസമിനെ സമീപിച്ച് അതില്‍ നിന്നു എടുത്ത ശേഷം കഅ്ബയിലേക്ക് തിരിഞ്ഞിട്ട്‌ ഇങ്ങനെ പറഞ്ഞു:

അല്ലാഹുവേ, ഇബ്നു അല്‍-മവാലി ഞങ്ങള്‍ക്ക് നിവേദനം ചെയ്തു, മുഹമ്മദ്‌ ബിൻ അൽ മുന്‍കദിറില്‍ നിന്നും, അദ്ദേഹം ജാബിർ ബിൻ അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി കേട്ടു:
സംസം വെള്ളം നിങ്ങള്‍ എന്തിനായി കുടിച്ചുവോ അതിന്നുള്ളതാണ്” എന്ന്.
അല്ലാഹുവേ, അതിനാല്‍ വിചാരണയുടെ ദിനത്തെ ദാഹത്തെ തടയാനായി ഞാനിതാ സംസം കുടിക്കുന്നു.”

ശേഷം അദ്ദേഹം സംസം കുടിച്ചു.

(📚സ്വിഫതു സ്സ്വഫ്‌വ, വോള്യം 2; പേജ് 325]

http://T.me/Salafisunni

ഇതില്‍ ഏറ്റവും മതിപ്പുളവാക്കുന്ന സംഗതി, ഇബ്‌നു മുബാറക് رَحِمَهُ اللَّهُ എന്ന മുഹദ്ദിസ് ഒരു കാര്യം പ്രവര്‍ത്തിക്കും മുമ്പായി അദ്ദേഹത്തിന്റെ ഹദീഥിലുള്ള വിജ്ഞാനവും അതിന്റെ ഇസ്നാദിലുള്ള വിജ്ഞാനവും ഉപയോഗപ്പെടുത്തി എന്നതാണ്. അദ്ദേഹം ആ രിവായത്ത് അല്ലാഹുവരെയ്ക്കും പുറകിലേക്ക് ഉദ്ധരിച്ചു, എന്നിട്ട് അല്ലാഹുവോട് അതിന്റെ അടിസ്ഥാനത്തില്‍ ചോദിച്ചു..

സുബ്ഹാനല്ലാഹ്..! ഇങ്ങനെയാണ് വിജ്ഞാനം യഥാര്‍ത്ഥത്തില്‍ ഉപകാരപ്പെടുന്നത്..!

ഉദ്ധരിച്ച ഹദീഥ് സ്വഹീഹ് ഇബ്‌നു മാജ 3062]

സലഫിസുന്നി السلفية سني

30 Nov, 16:45


BEING KIND TO THE DIVORCED WIFE

ALLĀH Says;


وَإِذَا طَلَّقْتُمُ النَّسَاء فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ
When you divorce women and they have almost reached the end of their waiting period, either retain them honourably or let them go honourably

Quran 2:231

This is a command from ALLĀH to men that when one of them divorces his wife with a reversible divorce, he should treat her kindly. So when her term of Iddah (waiting period) nears its end, he either takes her back in a way that is better, including having witnesses that he has taken her back, and he lives with her with kindness. Or, he should release her after her Iddah finishes and then kindly asks her to depart from his house, without disputing, fighting with her or using foul words.

{Tafsi‌r Ibn Kathīr}

ibnkathir #baqarah (2:231)

സലഫിസുന്നി السلفية سني

30 Nov, 16:24


അല്ലാഹുവുമായി ഉടമ്പടിയേറ്റവന്റെ ചരിത്രം

അനസ് ബിൻ നളർ رَضِيَ اللَّهُ عَنْهُ വിന്റെ മഹിതമായ ജീവിതത്തില്‍ നമുക്ക് ഉത്തമ മാതൃകയുണ്ട്. ഉഹ്ദ് ദിനം ആഗതമായപ്പോള്‍ അദ്ദേഹത്തിന്റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിന് മുസ്‌ലിംകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.

അനസ് ബിന്‍ മാലിക് رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്ന ഹദീഥ്:
മുസ്‌ലിംകള്‍ ശത്രുക്കളുമായി പോരാട്ടത്തിലേര്‍പ്പെട്ട സവിശേഷമായ ബദര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍
അനസ് ബിൻ നളർ رَضِيَ اللَّهُ عَنْهُ വിന് പങ്കെടുക്കാന്‍ സാധിച്ചില്ല, ഈ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പറയുമായിരുന്നു : അല്ലാഹുവിന്റെ റസൂലേ! മുശ്രിരിക്കുകളോട് അങ്ങ് ആദ്യമായി ബദറില്‍ പോരാടിയപ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുകയാണെങ്കില്‍ എപ്രകാരം അതു വിനിയോഗിക്കുമെന്ന് നിശ്ചയം, അല്ലാഹുവിന് ഞാന്‍ കാണിച്ചുകൊടുക്കും.
അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ഉഹ്ദ് യുദ്ധ വേളയില്‍, മുസ്‌ലിംങ്ങളുടെ ഭാഗത്ത് നിന്ന് വന്ന ഒരു പാളിച്ച മൂലം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ. പലരും പിന്തിരിഞ്ഞോടുകയും ആശയറ്റു പോവുകയും ചെയ്തു. അദ്ദേഹം അവരുടെ പ്രവൃത്തിയില്‍ മനസ്സുനൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചു:
“അല്ലാഹുവേ ഈ മുസ്‌ലിംങ്ങളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു, ഈ മുശ്രിരിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.”
തുടര്‍ന്നദ്ദേഹം മുന്നോട്ടുനീങ്ങി. വഴിയില്‍ അദ്ദേഹം സഅ്ദ് ബിന്‍ മുആദ് رَضِيَ اللَّهُ عَنْهُ വിനെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് പറയുകയാണ്. ഓ, സഅ്ദ് ബിന്‍ മുആദ്‍ ! നളറിന്റെ റബ്ബാണ് സത്യം! സ്വര്‍ഗ്ഗത്തിന്റെ പരിമളം! ഉഹ്ദിന്റെ താഴ് വരയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ നറുമണം ഞാനിതാ അനുഭവിക്കുകയാണ്.”

http://T.me/Salafisunni

തുടര്‍ന്നദ്ദേഹം രണാങ്കണത്തില്‍ ശത്രുക്കളുമായേറ്റുമുട്ടി കഠിനമായി പോരാടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.
പിന്നീട് സഅ്ദ് ബിൻ മുആദ് رَضِيَ اللَّهُ عَنْهُ പറയുന്നു:
ഓ അല്ലാഹുവിന്റെ റസൂലേ! എനിക്ക് അദ്ദേഹം (അനസ് ബിൻ നളര്‍) ചെയ്തത് പോലെ ചെയ്യാനോ, അദ്ദേഹം നേടിയത് നേടാനോ ആയില്ല! യുദ്ധം അവസാനിച്ചപ്പോള്‍ വാള്‍ കൊണ്ടും കുന്തം കൊണ്ടുമെല്ലാം എണ്‍പതിലധികം മുറിവുകളേറ്റ നിലയില്‍ അദ്ദേഹത്തെ ഞങ്ങള്‍ കണ്ടെത്തി. അടിമുടി അംഗഭംഗമേറ്റിരുന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്.”
സൂറത്തുല്‍ അഹ്‌സാബിലെ ഈ സൂക്തം അദ്ദേഹത്തിന്റെയും അതുപോലുള്ളവരുടെയും കാര്യത്തില്‍ പ്രശംസിക്കപ്പെട്ടു അവതരിച്ചതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു:

مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില ആളുകളുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍
(രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.
[അഹ്സാബ് 33: 23]

{ 📚صحيح البخاري ، باب غَزْوَةِ أُحُدٍ }

സലഫിസുന്നി السلفية سني

30 Nov, 15:35


ഇഹ്തിസാബ്

Part:2

രണ്ട്:
സൽകർമ്മങ്ങൾ അഥവാ ഇബാദത്തുകൾ ചെയ്യുമ്പോൾ പ്രതിഫലം അല്ലാഹുവിൽ നിന്ന് ആഗ്രഹിക്കുക


റമളാനിലെ നോമ്പിന്റെയും രാത്രി നിസ്കാരത്തിന്റെയും ഹദീഥിൽ വന്നതുപോലെ:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.
(📚ബുഖാരി:2014)

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നിസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.
(📚ബുഖാരി:2014)

ജനാസയുടെ ഹദീഥിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنِ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا، وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ ‏”‌‏.‏

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: ആരെങ്കിലും ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) കൂടി ഒരു മുസ്‌ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും നിസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ രണ്ടു ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.ഓരോ ഖീറാത്തും ഉഹ്ദ് മല പോലെയാണ്. ആരെങ്കിലും ജനാസ നിസ്‌ക്കരിക്കുകയും മറമാടുന്നതിന് മുമ്പേ മടങ്ങുകയും ചെയ്‌താൽ അവൻ ഒരു
ഖീറാത്ത് പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.
(📚ബുഖാരി:47)

ഇഹ്തിസാബ് ഈമാനിന്റെ പൂർണ്ണതക്കുള്ള തെളിവാണ്. അല്ലാഹുവിന്റെ തീരുമാനങ്ങളിൽ തൃപ്തിയുണ്ട് എന്നതിന്റെയും തെളിവാണ്.

ഇഹ്തിസാബ് മനസ്സമാധാനവും ഇരുലോകത്തും സൗഭാഗ്യത്തിനുമുള്ളതാണ്. കര്‍മ്മങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം ലഭിക്കാനും ഓരോ കര്‍മ്മത്തിനും അല്ലാഹു പ്രത്യേകമായി പറഞ്ഞിട്ടുള്ള ഓഫറുകൾ ലഭിക്കാനും ഇഹ്തിസാബ് അനിവാര്യമാണ്.

അവസാനിച്ചു 🎀🌿 الحمد لله

സലഫിസുന്നി السلفية سني

30 Nov, 14:53


ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമിക്കുമ്പോൾ പ്രതിഫലം അല്ലാഹുവിൽ നിന്ന് ആഗ്രഹിക്കുക എന്നതാണ് ഇവിടെ ഉദ്ദേശം.

തുടരും إن شاء الله

സലഫിസുന്നി السلفية سني

30 Nov, 14:53


ഇഹ്തിസാബ്

Part:1

ഇഹ്തിസാബ് എന്ന പദം നാം ധാരാളമായി കേൾക്കാറും പറയാറുമുണ്ട്. അല്ലാഹുവിന്റെ അടുക്കൽ നിന്ന് പ്രതിഫലം ആഗ്രഹിക്കുക എന്നതാണ് അതിന്റെ സാങ്കേതികമായ അർത്ഥം. ‘പ്രതിഫലേച്ഛ’ എന്ന് ഒറ്റവാക്കിൽ അര്‍ത്ഥം പറയാം.

قال ابن حجر رحمه الله: واحتساباً أي طلباً للأجر لا لقصد آخر من رياء أو نحوه.

ഹാഫിള് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു: ഇഹ്തിസാബ് എന്നാൽ പ്രതിഫലം തേടലാണ്, ലോകമാന്യതയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ലക്ഷ്യമല്ല.
(📚ഫത്ഹുൽ ബാരി)

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹുൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
ഇഹ്തിസാബ് കൊണ്ടർത്ഥമാക്കുന്നത് തന്റെ ക്ഷമ കാരണമായി അല്ലാഹു തനിക്ക് കൂലി നൽകും എന്ന് ഒരാൾ മനസ്സിൽ ഉറച്ചു വിശ്വസിക്കലും,
അതോടൊപ്പം അല്ലാഹുവിനെപ്പറ്റി
സദ് വിചാരം കാത്തു സൂക്ഷിക്കലുമാണ്. അല്ലാഹുവിനെപ്പറ്റി ഒരാളുടെ വിചാരം എപ്പ്രകാരമാണോ അപ്പ്രകാരമായിരിക്കും അല്ലാഹു അയാൾക്ക് പ്രതിഫലം നൽകുക.
(📚അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്‌ലിം:1/113)

കണക്കാക്കുക, വിചാരിക്കുക, തൃപ്തിപ്പെടുക എന്ന അർത്ഥത്തിലൊക്കെ ഈ പദം ഖുര്‍ആനിലും ഹദീഥിലും ഉപയോഗിച്ചതായി കാണാം.

‘ഇഖ്‌ലാസ്’ എന്നതിനോട് ചേർന്നുവരുന്ന ഒന്നാണ് ഇഹ്തിസാബും . ഇഖ്‌ലാസ് എന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് പ്രവർത്തിക്കലാണല്ലോ. അല്ലാഹുവിനോട് മാത്രം പ്രതിഫലം ആഗ്രഹിക്കലും ചോദിക്കലും ആണ് ഇവിടെ വരുന്നത്.

ഒരു കര്‍മ്മം ഇഖ്‌ലാസോടെയും ഇഹ്തിസാബോടെയുമാണ് പ്രവർത്തിക്കേണ്ടത്. അപ്പോഴാണ് കര്‍മ്മം സമ്പൂർണ്ണമാകുന്നത്. ഇബാദത്തിന്റെ ലക്ഷ്യം മറ്റാരുടെയെങ്കിലും പ്രീതിയോ പ്രതിഫലമോ അല്ലെന്നും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമാണെന്നും ചുരുക്കം.

രണ്ട് മേഖലയിലാണ് ഇഹ്തിസാബ് എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്.

ഒന്ന്: വിപത്തുകളിൽ ക്ഷമിക്കുമ്പോൾ അല്ലാഹുവിൽ നിന്നും പ്രതിഫലം ആഗ്രഹിക്കുക.

http://T.me/Salafisunni

عَنْ أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏”‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏”‌‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‌‏.‏

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ رضى الله عنها ) നബി ﷺ യുടെ അടുക്കലേക്ക് ആളയച്ചു.
നബി ﷺ യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍
നബി ﷺ വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ് (رَضِيَ اللَّهُ عَنْهُمْ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി ﷺ യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി ﷺ യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലേ, ഇതെന്താണ് (അങ്ങ് കരയുകയോ!) നബി ﷺ പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ അടിയാന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ അടിയാന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക.
(📚സ്വഹീഹുൽ ബുഖാരി:
1284)

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
ക്ഷമയുടെ ഫലമായി അല്ലാഹുവിൽ നിന്നുള്ള കൂലി ലഭിക്കണമെങ്കിൽ ഇഹ്തിസാബ് ഉണ്ടായിരിക്കൽ അനിവാര്യമാണ്. കാരണം ഇഹ്തിസാബ് കൂടാതെയുള്ള ക്ഷമ അവലംബിച്ചു കൊണ്ടാണ് ഒരാൾ ആപത്തുകളെ നേരിടുന്നതെങ്കിൽ അതവന്റെ പാപങ്ങൾക്കുള്ള പ്രായശ്ചിത്വമായി പരിണമിക്കും. അതല്ല ഇഹ്തിസാബോട് കൂടി അവൻ ക്ഷമിക്കുകയാണെങ്കിൽ പാപങ്ങൾക്കുള്ള പ്രായശ്ചിത്വമാകുന്നതോടൊപ്പം അതവന് അല്ലാഹുവിൽ നിന്നുള്ള കൂലിയും പ്രതിഫലവും വർദ്ധിപ്പിക്കുകയും ചെയ്യും.
(📚അത്തഅ്ലീക്ക് അലാ സ്വഹീഹി മുസ്‌ലിം:1/113)

സലഫിസുന്നി السلفية سني

30 Nov, 10:06


أصل ما تزكو به القلوب والأرواح هو
التوحيد

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:

ഹൃദയവിശുദ്ധിയും ആത്മസംസ്കരണവും കൈവരിക്കാനുള്ള അടിസ്ഥാന മാർഗ്ഗം തൗഹീദാണ്.

📚 إغاثة اللهفان【١/٤٩】

സലഫിസുന്നി السلفية سني

30 Nov, 01:35


സത്യവിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവർക്ക് അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും, അവർക്ക് മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ട (ജൂത-നസ്രാണി)കളെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ചു പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.

[QURAN 57:16]

സലഫിസുന്നി السلفية سني

29 Nov, 16:45




ഇൽമിന്റെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഇൽമുൽ ഹദീസുമായി ബന്ധപ്പെട്ട ചില ഫാഇദ


സ്വഹാബികളിൽ നിന്നുമുള്ള മുർസൽ

സ്വഹാബികളിൽ നിന്നുമുള്ള മുർസൽ¹ രണ്ട് തരമാകുന്നു

1⃣ കിബാറുകളായ സ്വഹാബികളിൽ നിന്നുമുള്ള മുർസൽഅത് നിരുപാധികം തെളിവാക്കപ്പെടുന്നതാകുന്നു

2⃣ സിഗാറുകളായ സ്വഹാബികളിൽ നിന്നുമുള്ള മുർസൽ, അത് രണ്ടു തരമാകുന്നു

🅰 വകതിരിവ് എത്തിയതിനു ശേഷം റസൂൽ ﷺ യെ കണ്ടുമുട്ടിയവർഅവരുടെ മുർസൽ കിബാറുകളായ സ്വഹാബികളെ പോലെ തന്നെയാകുന്നു

🅱 വകതിരിവ് എത്തുന്നതിനു മുൻപ് റസൂൽ ﷺ യെ കണ്ടുമുട്ടിയവർ, ഉബൈദുല്ല ബിൻ അദി അൽ-ഖിയാർ, മുഹമ്മദ് ബനു അബീബക്കർ പോലുളളവർഅവരുടെ മുർസലുകൾ കിബാറുകളായ താബിഈകളെ പോലെയാകുന്നു, അത് തെളിവാക്കപ്പെടുകയില്ല

📚 'ألف فائدة حديثية منتقاة'


1) സഹാബിയോ താബിഈ'യോ റസൂൽ ﷺ യിൽ നിന്നും നേരിട്ട് കേൾക്കാതെ റസൂൽ ﷺ നിന്നും ഉദ്ധരിക്കുന്നതിനാകുന്നു മുർസൽ എന്നു വിളിക്കപ്പെടുന്നത്

സലഫിസുന്നി السلفية سني

29 Nov, 16:30




ഇൽമിന്റെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഇൽമുൽ ഹദീഥുമായി ബന്ധപ്പെട്ട ചില ഫാഇദ

പ്രസിദ്ധമായ രണ്ടു താബിഈയായ ഇമാമുമാരാണ് സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ യും സുഫ്യാൻ ബിൻ ഉയയ്ന رَحِمَهُ اللَّهُയും.
ഹദീഥിന്റെ ശൃംഖലയിൽ ഇതിൽ ആരാണെന്ന് വ്യക്തമാക്കാതെ സുഫ്യാൻ എന്നു മാത്രമാണ് ഉദ്ധരിച്ചെതെങ്കിൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് എങ്ങനെ മനസ്സിലാക്കാം, അതിൽ ചിലത്,

സ്വഹീഹ് മുസ്‌ലിമിൽ വന്ന ശൃംഖലയിൽ മൂന്നാമതായി ആണ് സുഫ്യാൻ വന്നതെങ്കിൽ , അതായത് ഇമാം മുസ്‌ലിമിനും സുഫ്യാനും ഇടയിൽ
2 ആളുകളാണ് ഉള്ളതെങ്കിൽ അത് സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ ആകുന്നു, ശൃംഖലയിൽ മുസ്‌ലിമിനും സുഫ്യാനും ഇടയിൽ ഒരാളാണ് ഉളളതെങ്കിൽ അത് കൂടുതലും സുഫ്യാൻ ബിൻ ഉയയ്ന رَحِمَهُ اللَّهُ ആയിരിക്കും

📚المقترح»(ص:١٧٤)

http://T.me/Salafisunni

ഹാഫിള് ഇമാം ദഹബി رَحِمَهُ اللَّهُ പറഞ്ഞു:
സുഫ്യാൻ അസ്സൗരി'യുടെ ആളുകൾ (അദ്ദേഹത്തിൽ നിന്നും ഉദ്ധരിച്ചവർ) മുൻകാലക്കാരായ കിബാറുകളുകളാകുന്നു. ഇബ്നു ഉയയ്നയുടെ ആളുകളാകട്ടെ സിഗാറുകളുമാകുന്നു,അവർ അസ്സൗരിയെ കണ്ടുമുട്ടിയിട്ടുമില്ല, അത് വളരെ വ്യക്തമാണ്, എപ്പോഴാണ് ഒരു മുൻകാല പണ്ഡിതൻ 'ഹദസനാ സുഫ്യാൻ' എന്ന് ഉദ്ധരിക്കുകയും (ആരെന്ന്) വ്യക്തമാക്കാതിരിക്കുകയും ചെയ്യുന്നത്, അത് സുഫ്യാൻ ബിൻ അസ്സൗരി ആകുന്നു, അവർ (മുൻകാല പണ്ഡിതന്മാർ)
വകീഅ്, ഇബ്നു മഹ്ദി, ഫിര്യാബി, അബൂ നുഅയ്മ് പോലെയുളളവരാകുന്നു.

ഇവരിൽ ഒരാൾ ഇബ്നു ഉയയ്നയെ തൊട്ടു ഉദ്ധരിച്ചെങ്കിൽ അവർ അത് വ്യക്തമാക്കുന്നതാണ്. എന്നാൽ ആരാണോ അസ്സൗരിയെ കണ്ടുമുട്ടാതിരിക്കുകയും ഇബ്നു ഉയയ്നയെ കണ്ടുമുട്ടുകയും ചെയ്തത് (അവർ ഉദ്ധരിക്കുമ്പോൾ) അദ്ദേഹത്തിന്റെ നസബിലേക്ക് ചേർത്തിപ്പറയേണ്ട ആവശ്യമില്ല , അവിടെ കണ്ഫ്യുശൻ വരാത്തതിനാൽ, എന്തെന്നാൽ ആളുകളുടെ തബക്കകൾ²
അറിഞ്ഞിരിക്കൽ നിന്റെ മേലെയുണ്ട്

📚سير أعلام النبلاء» (٤٦٦/٧)


📚 'ألف فائدة حديثية منتقاة'

2) ഹദീഥിന്റെ പണ്ഡിതർ ഹദീഥുകൾ രിവായത്ത് ചെയ്തവരെ അവർ ഹദീഥുകളെടുത്ത പണ്ഡിതൻമാരുടെയും പ്രായത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ പല തബക്കകളായി (ഗ്രേഡുകളായി) വേർതിരിച്ചിട്ടുണ്ട്

സലഫിസുന്നി السلفية سني

29 Nov, 15:58




ഒരാളുടെ ആയുസ്സിൻ്റെ ദൈർഘ്യത്തിലല്ല കാര്യം , മറിച്ച് ആ ആയുസ്സ്  എങ്ങനെ ഉപയോഗപ്പെടുത്തുന്നു  എന്നതിലാണ് കാര്യം.

അൻസാരികളിലേ നേതാക്കന്മാരിലൊരുവനായ 
സഅദ് ബിൻ
മുആദ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന് 31 വയസ്സുള്ളപ്പോഴാണ്  ഇസ്‌ലാം സ്വീകരിച്ചത് , അദ്ദേഹം മരണപ്പെട്ടത് 37 വയസ്സുള്ളപ്പോഴും.
ഇസ്‌ലാമിൽ അദ്ദേഹം ചെലവഴിച്ചതാകട്ടെ ആറോ ഏഴോ വർഷം മാത്രം,എന്നിട്ടുപോലും അദ്ദേഹത്തിന്റെ മരണത്തിൽ  അല്ലാഹുവിന്റെ അർഷ് കുലുങ്ങുകയുണ്ടായി.
അതായത് : അദ്ദേഹത്തിന്റെ റൂഹിന്റെ ആഗമനത്തിൽ, സന്തോഷത്താൽ അത് കുലുങ്ങുകയുണ്ടായി.
അത് , അദ്ദേഹത്തിന്റെ  ഹൃദയത്തിന്റെ അമലുകളാലും ,
അദ്ദേഹത്തിന്റെ യഖീനും , കാരണത്താലാണെന്ന്  പറയപ്പെടുന്നു.
അത് പോലെ അദ്ദേഹം നിസ്കരിച്ചാൽ അത് പൂർത്തിയാകുന്നത് വരേക്കും മറ്റൊന്നിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിയില്ലായിരുന്നു.
അദ്ദേഹത്തിന്റെ
ദുനിയാവിനോടുള്ള വിരക്തിയാലും,
പരിമിതമായ ആഗ്രഹങ്ങളാലും,  ഇസ്‌ലാമിൽ അദ്ദേഹത്തിന് ബറകത്തുണ്ടായി.
അങ്ങനെ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണത്തോടുകൂടി  അദ്ദേഹത്തിന്റെ  ഗോത്രവും ഇസ്‌ലാം സ്വീകരിച്ചു.
അതിനാൽ ഒരു മുസ്‌ലിം, തന്റെ സൽകർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്..

✍️فوائد الشيخ سعد الخثلان.

സലഫിസുന്നി السلفية سني

29 Nov, 13:29


തൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..

മുജീബ് ബിൻ മൂസ അൽ അസ്വ്'ബഹാനി رَحِمَهُ اللَّهُപറഞ്ഞു:
ഞാൻ സുഫ്‌യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ യുടെ കൂടെ മക്കയിലേക്കുള്ള യാത്രയിലായിരുന്നു.
(യാത്രയ്ക്കിടയിൽ) സുഫ്‌യാനുസ്സൗരി, ധാരാളമായി കരയുന്നുണ്ടായിരുന്നു.

ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അല്ലയോ, അബൂ അബ്ദില്ലാഹ്! താങ്കളുടെ തിന്മയെ കുറിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ കരയുന്നത്?"

അപ്പോൾ അദ്ദേഹം തന്റെ വാഹനപ്പുറത്ത് തൂക്കി വെച്ചിരുന്ന ഒരു മരക്കഷ്ണം എടുത്ത് വലിച്ചെറിയുകയുണ്ടായി. എന്നിട്ട് പറഞ്ഞു: എന്റെ തിന്മകൾ ഈ (മരക്കഷ്ണത്തെക്കാള്‍) എനിക്ക് നിസ്സാരമാണ്. എന്നാൽ ഞാന്‍ ഭയക്കുന്നത് തൗഹീദ് എന്നിൽ നിന്ന് ഊരിയെടുക്കപ്പെടുമോ എന്ന് മാത്രമാണ്."

(📚أخبار أصبهان لأبي نعيم: ١٩٢٣)

http://T.me/Salafisunni

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ حَفِظَهُ اللّهُ പറയുന്നു:
തൗഹീദ് (ഹിദായത്ത്) എന്നത് ഈ ലോകത്തെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ അമൂല്യനിധിയാണ്‌.

ഈ ദുനിയാവിലെ നിധികളുടെയും, സമ്പത്തിന്റെയും ആളുകൾ അവരുടെ ആ നിധികൾ നഷ്ടപ്പെടുന്നതും ഇല്ലാതായിപോവുന്നതും ഭയക്കുന്നവരാണ് എങ്കിൽ; തൗഹീദിന്റെ വക്താക്കൾക്ക് അവരുടെ തൗഹീദിന്റെ കാര്യത്തിൽ (അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന) ഭയം ഈ പറഞ്ഞ നിധികളോ, സമ്പത്തുകളോ നഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ വലുതും, ഗൗരവകരവുമാണ്.

അപ്രകാരം, നാട്ടില്‍ കൊള്ളയും തട്ടിപ്പും അധികരിക്കുമ്പോൾ ദുനിയാവിലെ പ്രമാണിമാരുടെ ഭയവും പേടിയും വര്‍ദ്ധിക്കുമെങ്കിൽ; തൗഹീദിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം ഫിത്‌നകളും, പ്രശ്നങ്ങളും ധാരാളമായി വര്‍ദ്ധിക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ- തങ്ങളുടെ തൗഹീദിന്റെ കാര്യത്തിൽ അത് ഊരിയെടുക്കപ്പെടുകയും, നഷ്ടപ്പെട്ടു പോവുകയും, അങ്ങനെ, തങ്ങൾ ഉൾക്കൊണ്ടിട്ടുള്ള യഥാർത്ഥ ദീനിൽ നിന്നും അകന്നു പോവുകയും ചെയ്തേക്കുമോ എന്നും കൂടുതലായി ഭയക്കുന്നവരായിരിക്കും, അല്ലാഹുവേ നീ കാത്തുരക്ഷിക്കണേ!"

(📚أثر وتعليق للشيخ عبد الرزاق البدر)

മുൻഗാമികളിൽപ്പെട്ട മഹാനായ ഒരു പണ്ഡിതന്റെ ചരിത്രമാണ് മേലെ നാം വായിച്ചത്; ഈ ഉമ്മത്തിലെ നന്മയുടെ ആളുകൾ -ഇമാമീങ്ങൾ- ധാരാളം ജീവിച്ച കാലത്താണ് അവരിൽപ്പെട്ട ഒരാൾ ഇപ്രകാരം പറഞ്ഞത് എങ്കിൽ; ശിർക്കും, കുഫ്‌റും, മതനിഷേധവും, ഹറാമുകളും തുടങ്ങി സകലജാതി കുഴപ്പങ്ങളും കണ്മുന്നിൽ നടമാടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നാം ഓരോരുത്തരും നമ്മുടെ ദീനിന്റെ കാര്യത്തിൽ അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന് എന്തുമാത്രം ഭയപ്പെടണം..!?

സലഫിസുന്നി السلفية سني

29 Nov, 11:39


വെള്ളിയാഴ്ച്ചയുടെ അവസാന സമയത്ത് അസറിൻ്റെയും മഗ്‌രിബ്ൻ്റെയും ഇടയിലാണ് ആദം നബി عليه السلام യെ
الله سبحانه وتعالى
പടച്ചത്

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിവേദനം:
നബി ﷺ എന്റെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു: പ്രതാപവാനും മഹാനുമായ അല്ലാഹു ശനിയാഴ്‌ച ദിവസം മണ്ണ് സൃഷ്‌ടിച്ചു. ഞായറാഴ്‌ച ദിവസം അതിൽ മലകൾ സൃഷ്ടിച്ചു.
തിങ്കളാഴ്ച‌ ദിവസം മരങ്ങൾ സൃഷ്‌ടിച്ചു. ചൊവ്വാഴ്‌ച ദിവസം അനിഷ്ടകരമായത് സൃഷ്‌ടിച്ചു.
ബുധനാഴ്‌ച ദിവസം പ്രകാശം സൃഷ്ടി ച്ചു. വ്യാഴാഴ്‌ച ദിവസം മൃഗങ്ങളെ വിന്യസിച്ചു.

വെള്ളിയാഴ്ച ദിവസം അസറിന് ശേഷം ആദമിനെ സൃഷ്‌ടിച്ചു. സൃഷ്‌ടിപ്പിൻ്റെ അവസാനത്തിൽ. വെള്ളിയാഴ്‌ച ദിവസത്തിലെ സമയങ്ങളിൽ അവസാനത്തെ സമയം -അസറിനും രാത്രിക്കുമിടയിൽ.'

📚സ്വഹീഹ് മുസ്‌ലിം 2789)

സലഫിസുന്നി السلفية سني

29 Nov, 10:15


എല്ലാ പിഴച്ച വാദങ്ങൾക്കുമുള്ള മറുപടി ഖുർആനിലുണ്ട്

എന്താണ് മുതശാബിയായ ആയത്ത്...

സലഫിസുന്നി السلفية سني

29 Nov, 09:37


ഇമാം ശൗകാനി رَحِمَهُ اللَّهُ പറഞ്ഞു:
ചിലപ്പോള്‍ രാജാധികാരത്തില്‍ നിന്ന് താന്‍ നേടിയെടുത്ത സമ്പാദ്യവും അധികാരവും സംരക്ഷിതമാക്കുന്നതിന് വേണ്ടി ഒരാള്‍ സത്യം തുറന്നു പറയുന്നതില്‍ നിന്ന് മാറിനിന്നേക്കാം. മറ്റു ചിലപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നിലകൊള്ളുന്നതിന് സത്യം എതിരാണെന്നതിനാലും, അവരുടെ താല്‍പര്യങ്ങള്‍ മുതലെടുക്കുന്നതിനും, ജനങ്ങള്‍ തന്നില്‍ നിന്ന് അകന്നു പോകുമോ എന്ന ഭയം കാരണത്താലും സത്യം തുറന്നു പറയാതിരുന്നേക്കാം. രാജാധികാരികളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഭാവിയില്‍ നേടിയെടുക്കാന്‍ അയാള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ക്ക് വേണ്ടിയും ചിലപ്പോള്‍ അയാള്‍ ഇപ്രകാരം പ്രവര്‍ത്തിച്ചേക്കാം.”

(📚അദബുത്തലബ് വ മുന്‍തഹല്‍ അറബ്: 41)

സലഫിസുന്നി السلفية سني

29 Nov, 09:24


അധികാരവും, സ്ഥാനമാനങ്ങളോടുള്ള മോഹവുമായിരുന്നു അറബികളിലെ നേതാക്കന്മാരില്‍ ഒരു വലിയ കൂട്ടത്തെ നമ്മുടെ നബിﷺയില്‍ വിശ്വസിക്കുന്നതില്‍ നിന്ന് തടഞ്ഞതും, അവിടുത്തോട് ശത്രുത പുലര്‍ത്താന്‍ പ്രേരിപ്പിച്ചതും.
നബി ﷺപ്രബോധനം ചെയ്യുന്ന കാര്യം സത്യമാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു

മിസ്വര്‍ ബിൻ മഖ്റമ തന്റെ അമ്മാവനായ അബൂ ജഹ്‌ല്നോട് ഒരിക്കല്‍ ചോദിച്ചു: മുഹമ്മദ് ഇപ്പോള്‍ പറയുന്ന ഈ വാദം പറയുന്നതിന് മുന്‍പ് നിങ്ങള്‍ അദ്ദേഹത്തെ കള്ളന്‍ എന്ന് ആരോപിച്ചിരുന്നോ?” അബൂ ജഹ്‌ല് അല്ലാഹു അവനെ ശപിക്കുമാറാകട്ടെ പറഞ്ഞു:
എന്റെ സഹോദര പുത്രാ! മുഹമ്മദ് യുവാവായിരിക്കെ ഞങ്ങള്‍ക്കിടയില്‍ അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും അവന്‍ കളവ് പറഞ്ഞത് ഞങ്ങളുടെ അനുഭവത്തിലില്ല. (അങ്ങനെയുള്ളയാള്‍) തലയില്‍ നര കയറിത്തുടങ്ങിയതിന് ശേഷം അല്ലാഹുവിന്റെ മേല്‍ ഒരിക്കലും കളവ് പറയുകയുമില്ല.”

മിസ്വര്‍ ചോദിച്ചു: അപ്പോള്‍ പിന്നെ നിങ്ങളെന്തു കൊണ്ടാണ് അദ്ദേഹത്തെ പിന്‍പറ്റാത്തത്?”

അബൂ ജഹ്‌ല് പറഞ്ഞു:
എന്റെ സഹോദര പുത്രാ! ഞങ്ങളും ബനൂ ഹിഷാമുകാരും ആദരവ് നേടിയെടുക്കാനുള്ള മത്സരത്തിലായിരുന്നു. അവര്‍ (പാവങ്ങള്‍ക്ക്) ഭക്ഷണം നല്‍കിയ പോലെ ഞങ്ങളും നല്‍കി. അവര്‍ മറ്റുള്ളവര്‍ക്ക് വെള്ളം നല്‍കിയത് പോലെ ഞങ്ങളും നല്‍കി. (സംരക്ഷണം തേടി വരുന്നവരെ) അവര്‍ സംരക്ഷിച്ചതു പോലെ ഞങ്ങളും സംരക്ഷിച്ചു. എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ തുല്യരായിരുന്നു. അപ്പോള്‍ അവരതാ പറയുന്നു:
ഞങ്ങളില്‍ ഒരു നബിയുണ്ട്.
ആ സ്ഥാനം നമ്മള്‍ ഇനി എപ്പോള്‍ നേടിയെടുക്കാനാണ്?!”

സലഫിസുന്നി السلفية سني

29 Nov, 05:39


സത്യത്തിന് എതിരാകുന്ന ജനങ്ങളെ തരംതിരിച്ചു കൊണ്ട് ശൈഖ് അബ്ദുല്ലതീഫ് ബിന്‍ അബ്ദിറഹ്മാന്‍ ആലുശ്ശൈഖ് -رَحِمَهُ اللَّهُ- പറഞ്ഞു:
രണ്ടാമത്തെ വിഭാഗം: നേതാക്കന്മാരും സമ്പന്നരും. ഇഹലോകം കൊണ്ടും, ദേഹേഛകള്‍ കൊണ്ടും അവര്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പല ദേഹേഛകളെയും സത്യം (ഇസ്‌ലാം/സലഫിയ്യത്ത്) തടഞ്ഞു നിര്‍ത്തുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതിനാല്‍ സത്യത്തിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് അവര്‍ ചെവി കൊടുക്കുകയോ, അവരുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുകയോ ചെയ്തില്ല.

അധികാരത്തിനോ സമ്പത്തിനോ വേണ്ടി സത്യത്തെ ഒഴിവാക്കിയവന് യഹൂദന്മാരോടാണ് സാദൃശ്യമുള്ളത്. ബനൂ ഇസ്റാഈലുകാരിലെ പണ്ഡിതന്മാര്‍ക്ക് അവരില്‍ സമ്പന്നരില്‍ നിന്ന് ജീവിതാവശ്യങ്ങള്‍ക്കുള്ള സമ്പാദ്യം ലഭിച്ചിരുന്നു. അവര്‍ നിശ്ചയിച്ചു നല്‍കിയ സമ്പാദ്യം തടയപ്പെടുമോ എന്ന ഭയത്തിനാല്‍ അറിഞ്ഞ സത്യം അവര്‍ മൂടി വെച്ചു. ആ സമ്പാദ്യം എന്നും അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതിന് വേണ്ടി അവര്‍ സത്യം മറച്ചു വെച്ചു.”
(📚ഉയൂനുറസാഇല്‍: 2/650)

http://T.me/Salafisunni

അല്ലാഹു പറഞ്ഞു:

وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا

തുഛമായ വിലക്ക് പകരം എന്റെ വചനങ്ങളെ (ആയത്തുകളെ) നിങ്ങള്‍ വിറ്റുകളയരുത്.”
(ബഖറ2:41)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ അബുല്‍ മുദഫ്ഫര്‍ അസ്സംആനി رَحِمَهُ اللَّهُ പറഞ്ഞു:
കാരണം അവരില്‍ (യഹൂദരില്‍) പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ആ സമുദായത്തിലെ വിഢികളായ സമ്പന്നരുടെ അടുക്കല്‍ ‘കൈമടക്കുകളുണ്ടായിരുന്നു’.
നബിﷺയില്‍ വിശ്വസിച്ചാല്‍ അതെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്നവര്‍ ഭയന്നു. (തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തൗറാത്തിൽ നിന്ന്) നബിﷺയുടെ വിശേഷണങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും, അവിടുത്തെ പേര് പരാമര്‍ശിച്ച ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. തുഛമായ വിലക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ വില്‍ക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഇതാണ്.”
(📚തഫ്സീറുല്‍ ഖുര്‍ആന്‍: 1/72)

സലഫിസുന്നി السلفية سني

29 Nov, 04:14


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: അസത്യമാണെങ്കിലും; തന്നെ പുകഴ്ത്തുന്നതും തനിക്ക് ബഹുമാനം ലഭിക്കുന്നതുമായ വാക്കുകളാണ് (ഒരാള്‍ പറയുന്നതെങ്കില്‍) അധികാരമോഹിയെ അത് തൃപ്തിപ്പെടുത്തും. ഇനി അവനെ ദേഷ്യപ്പെടുത്തുന്ന എന്തെങ്കിലും അയാളുടെ വാക്കുകളില്‍ ഉണ്ടെങ്കിലോ -അത് സത്യമാണെങ്കിലും- അവനെ ദേഷ്യം പിടിപ്പിക്കും.

എന്നാല്‍ മുഅ്മിനിനെ സംബന്ധിച്ചിടത്തോളം അവന് അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും സത്യം അവന് പ്രിയങ്കരമായിരിക്കും. എന്നാല്‍ അവന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അസത്യം അവന് വെറുപ്പുണ്ടാക്കുക മാത്രമാണ് ചെയ്യുക. കാരണം അല്ലാഹു സത്യത്തെയും സത്യസന്ധതയെയും നീതിയെയും ഇഷ്ടപ്പെടുകയും, അസത്യത്തെയും അനീതിയെയും വെറുക്കുകയും ചെയ്യുന്നു.”

(📚മജ്മൂഉല്‍ ഫതാവ: 10/600)

സലഫിസുന്നി السلفية سني

29 Nov, 04:12


സത്യത്തിൽ നിന്നും അകറ്റുന്ന കാര്യങ്ങൾ

അബുല്‍ വഫാഅ് അലിയ്യു ബ്നു ഉഖൈല്‍ അൽ ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു: ദീനിപ്രമാണങ്ങള്‍ ആവശ്യപ്പെടുന്ന, ബുദ്ധിയും വിവേകവും വിധിക്കുന്ന നന്മകളെ മാറ്റിനിര്‍ത്തി, അധികാരത്തിനുള്ള ആഗ്രഹവും, ദുനിയാവിലേക്കുള്ള ചായ്‌വും, അത് കൊണ്ട് അഹങ്കാരവും മേനിയും പൊങ്ങച്ചവും നടിക്കലും, ദുനിയാവിന്റെ ആസ്വാദനങ്ങളില്‍ മുഴുകലും, പ്രശസ്തി നേടിയെടുക്കാനുള്ള പരിശ്രമങ്ങളുമാണ് മതത്തില്‍ നിന്ന് തിരിച്ചു കളയപ്പെടുകയും, പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതിനുള്ള കാരണം.”

(📚അല്‍-വാദിഹു ഫീ ഉസ്വൂലില്‍ ഫിഖ്ഹി: 1/522)

സലഫിസുന്നി السلفية سني

24 Nov, 14:04


ചോദ്യം:
ഓൺലൈൻ നികാഹിന്റെ ഇസ്‌ലാമിക വിധിയെന്താണ്?

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حَفِظَهُ اللَّهُ പറയുന്നു:
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിവാഹകരാർ അനുവദനീയമാണ്, പ്രശ്നമില്ല.

പക്ഷേ, ഒരു നിബന്ധനയുണ്ട്. അവിടെയാണ് പ്രശ്നം വരുന്നത്.

കരാറിൽ ഏർപ്പെടുന്ന വ്യക്തി വധുവിന്റെ വലിയ്യാണെന്ന് ഉറപ്പു വരുത്തൽ അനിവാര്യമാണ്.

കരാറിൽ ഏർപ്പെടുന്ന വ്യക്തി അടുത്ത ബന്ധം കൊണ്ടോ അറിയപ്പെടൽ കൊണ്ടോ അല്ലെങ്കിൽ ബന്ധപ്പെടാവുന്ന മാർഗങ്ങൾ ഉപയോഗിച്ചോ വധുവിന്റെ വലിയ്യാണെന്ന് വരൻ ഉറപ്പ് വരുത്തണം.

http://T.me/Salafisunni

അതുപോലെ, 2 സാക്ഷികളുമുണ്ടെന്ന് ഉറപ്പാക്കണം.

ഇങ്ങനെയൊക്കെയാണെങ്കിൽ ആ നികാഹ് സ്വീകാര്യമാണെതിൽ ആശങ്കയില്ല.

വലിയ്യ് വേറെ നാട്ടിലോ രാജ്യത്തോ ആണെങ്കിൽ, ഇതെന്റെ വലിയ്യാണെന്ന് വധു പറഞ്ഞാലോ അല്ലെങ്കിൽ ഞാൻ അവളുടെ വലിയ്യാണെന്ന് ഒരു വ്യക്തി വാദിച്ചാലോ മതിയാകില്ല.

അങ്ങനെ മതിയെന്ന് കരുതുന്നവരുണ്ട്. അത് തെറ്റാണ്.

ആ വ്യക്തി അവളുടെ വലിയ്യാണെന്ന് അറിയുകയും ഉറപ്പ് വരുത്തുകയും ചെയ്യൽ അനിവാര്യമാണ്.


ആ വ്യക്തി വധുവിന്റെ വലിയ്യാണെന്നത് അറിയപ്പെട്ട കാര്യമാകണം, അല്ലെങ്കിൽ അതറിയു൬ ആരെങ്കിലും സാക്ഷി പറയണം അതുമല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ അറിയണം.

വലിയ്യിലാതെ നികാഹില്ലയെന്ന് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.

വലിയ്യും വിശ്വസ്തരായ 2 സാക്ഷികളും നികാഹിന് അനിവാര്യമാണെന്ന് സ്വഹാബിമാർ ഫത്‌വ നൽകിയിട്ടുമുണ്ട്.

വലിയ്യ് നികാഹിന്റെ നിബന്ധനകളിലൊന്നാണ്. അതിനാൽ വലിയ്യിനെ അറിയൽ നിർബന്ധമാണ്.

അപ്പോൾ, നികാഹിന്റെ നിബന്ധനകൾ പൂർത്തിയായാൽ ഇന്റെർനെറ്റ് വഴിയുള്ള നിക്കാഹ് സ്വീകാര്യമാണ്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

https://youtu.be/FFkBYjCl2ao

സലഫിസുന്നി السلفية سني

24 Nov, 13:41


ചോദ്യം:
വിവാഹം കഴിക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത ചെറുപ്പക്കാർക്ക് അവരുടെ വിവാഹത്തിന് സഹായമായി സകാത്ത് കൊടുക്കാൻ പറ്റുമോ?

ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറയുന്നു:

അതെ; അവർക്ക് വിവാഹം കഴിക്കാൻ സകാത്തിന്റെ സ്വത്ത് നൽകാവുന്നതാണ്. അതിനൊരു പ്രശ്നവുമില്ല.

കാരണം, അവൻ ദരിദ്രനാണ്.

ദരിദ്രരായ സഹോദരങ്ങളുടെ വിവാഹത്തിന് സാമ്പത്തികസഹായം നൽകുന്നത് വലിയ പുണ്യമുള്ള കാര്യമാണ്.

നിങ്ങൾ പറഞ്ഞത് പോലെ, അവർ ദരിദ്രരാണെങ്കിൽ,
അവർക്ക് സകാത്തിൽ നിന്ന് സഹായം നൽകുന്നതിന് തെറ്റൊന്നുമില്ല.


📚https://bit.ly/2KLGVDh

https://bit.ly/39eU29x

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറയുന്നു:
ഒരാൾക്ക് വിവാഹം കഴിക്കണം. പക്ഷേ മഹ്റിന് പണമില്ല. അവന് സകാത്തിന്റെ സ്വത്തിൽ നിന്ന് സഹായം നൽകാവുന്നതാണ്.

അതിന് ചെറുപ്പക്കാരനെന്നോ അല്ലാത്തവനെന്നോ ഉള്ള വേർതിരിവില്ല.

കാരണം, ആവശ്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സകാത്തിന്റെ ഉദ്ദേശം.

വിവാഹം കഴിക്കൽ ഒരാളുടെ ഏറ്റവും അനിവാര്യമായ ആവശ്യങ്ങളിൽ ഒന്നാണെന്നതിൽ ഒരു സംശയവുമില്ല.

https://youtu.be/EKweSTFBYPY

സലഫിസുന്നി السلفية سني

24 Nov, 13:33


വിവാഹം കഴിക്കുന്നതിന്റെ വിധിയെന്താണ് - സുന്നത്താണോ അതല്ല നിർബന്ധമാണോ?

ഉത്തരം:
ശൈഖ് സുലൈമാൻ അർ റുഹൈലി حَفِظَهُ اللَّهُ പറയുന്നു:

ഒന്ന് വിശദീകരിച്ച് മറുപടി പറയേണ്ട ചോദ്യമാണിത്.

ഒരാൾക്ക് വിവാഹത്തിനുള്ള സാമ്പത്തികശേഷിയും, വിവാഹം കഴിച്ചില്ലെങ്കിൽ വ്യഭിചാരത്തിൽ ചെന്ന് ചാടുമെന്ന പേടിയുമുണ്ടെങ്കിൽ, അവന് വിവാഹം കഴിക്കൽ നിർബന്ധമാണ്.

കാരണം, ലൈംഗികാവയവത്തെ സൂക്ഷിക്കുക എന്നുള്ളത് ഓരോരുത്തർക്കും നിർബന്ധമായ കാര്യമാണ്.

നിർബന്ധമായ കാര്യങ്ങൾ പൂർത്തീകരിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യലും നിർബന്ധമാണ്.

അപ്പോൾ, വിവാഹം കഴിക്കാതെ ഒരു പുരുഷന് അവന്റെ ലൈംഗികാവയവത്തെ സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ അവന് വിവാഹം നിർബന്ധമാണ്.

http://T.me/Salafisunni

വ്യഭിചാരത്തിലേക്കുള്ള മാർഗങ്ങൾക്കിടയിൽ ജീവിക്കുകയും, വിവാഹം കഴിച്ചില്ലെങ്കിൽ വ്യഭിചരിക്കുമെന്ന് പേടിക്കുകയും, വിവാഹം കഴിക്കാൻ അനുയോജ്യമായ ഒരാൾ വരികയും ചെയ്ത പെണ്ണിന്റെ വിധിയും ഇതുതന്നെയാണ്.

അതായത്, വിവാഹം കഴിക്കൽ നിർബന്ധമാകുന്ന സാഹചര്യം പുരുഷന് മാത്രമല്ല ഉള്ളത്; മറിച്ച് സ്ത്രീക്കുമുണ്ട്.

എന്നാലിനി, വിവാഹത്തിന് സാമ്പത്തിക ശേഷിയുള്ള ഒരാൾക്ക് വ്യഭിചാരത്തിൽ ചെന്ന് ചാടുമെന്ന പേടിയില്ലെങ്കിൽ വിവാഹം കഴിക്കൽ നിർബന്ധമല്ല; മറിച്ച് പ്രബലമായ സുന്നത്താണ്.


https://youtu.be/waPG80pRUhg

സലഫിസുന്നി السلفية سني

24 Nov, 08:55


തൗരിയ التورية

മുൻഗാമികൾ നടത്തിയിട്ടുള്ള ചില തൗരിയതുകൾ നമുക്ക് മനസ്സിലാക്കാം.

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ തന്‍റെ إغاثة اللهفان എന്ന ഗ്രന്ഥത്തിൽ അത് വിശദീകരിക്കുന്നുണ്ട്
ഹമ്മാദ് رَحِمَهُ اللَّهُ യെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിട്ടുണ്ട്.
താൻ കൂടെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും തന്‍റെ അടുക്കലേക്ക് വന്നാൽ വേദന ഉള്ളതുപോലെ അദ്ദേഹം ഇപ്രകാരം പറയും: ضرسي ، ضرسي (എന്‍റെ പല്ല്! എന്‍റെ പല്ല്!) {മോശം സ്വഭാവക്കാരൻ എന്നും ഈ വാക്കിന് അർത്ഥമുണ്ട്} കൂടെ ഇരിക്കുന്നത് കൊണ്ട് യാതൊരു നന്മയും ഇല്ലാത്ത ആ ഭാരത്തെ അദ്ദേഹം അങ്ങനെ ഒഴിവാക്കുകയും ചെയ്യും.

ഖലീഫ മഹ്ദിയുടെ സദസ്സിലേക്ക് സുഫ്‌യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ യെ കൊണ്ടുവരപ്പെട്ടു. മഹ്ദി അദ്ദേഹത്തെ ഏറെ നന്നാക്കിപ്പറഞ്ഞു. സുഫ്‌യാനു ബിൻ അസ്സൗരി رَحِمَهُ اللَّهُ അവിടെനിന്നും ഇറങ്ങി പ്പോകാൻ ഉദ്ദേശിച്ചു. അപ്പോൾ മഹ്ദി പറഞ്ഞു:
നിങ്ങൾ ഇവിടെ ഇരിക്കൽ നിർബന്ധമാണ്. എന്നാൽ അദ്ദേഹം ഞാൻ മടങ്ങി വരാം എന്ന് സത്യം ചെയ്യുകയും തന്‍റെ ചെരുപ്പ് കവാടത്തിൽ വെച്ച് പുറത്തു പോവുകയും ചെയ്തു. അൽപ ശേഷം അദ്ദേഹം മടങ്ങി വന്നു. എന്നിട്ട് തന്‍റെ ചെരിപ്പുകൾ എടുത്തു വീണ്ടും തിരിച്ചു പോയി. സുഫ്‌യാനു ബിൻ അസ്സൗരി رَحِمَهُ اللَّهُ യുടെ ഈ ചെയ്തിയെ പറ്റി ഖലീഫ ചോദിച്ചപ്പോൾ ആളുകൾ ഇപ്രകാരം പറഞ്ഞു:
അദ്ദേഹം മടങ്ങി വരും എന്ന് സത്യം ചെയ്തു. അദ്ദേഹം മടങ്ങി വരികയും തന്‍റെ ചെരുപ്പ് എടുക്കുകയും ചെയ്തു.

ഇമാം അഹ്‍മദ് ബിൻ ഹമ്പൽ رَحِمَهُ اللَّهُയുമായി തന്‍റെ വീട്ടിൽ ഇരിക്കുകയായിരുന്നു. തന്‍റെ കൂടെ ചില വിദ്യാർഥികളും ഉണ്ടായിരുന്നു. മർവദി رَحِمَهُ اللَّهُ അക്കൂട്ടത്തിൽ പെട്ട ഒരാളായിരുന്നു. ഈ അവസരത്തിൽ വീടിന്‍റെ പുറത്തു നിന്നും ഒരാൾ മർവദി رَحِمَهُ اللَّهُ യെ ചോദിച്ചു കൊണ്ട് വന്നു. എന്നാൽ മർവദി رَحِمَهُ اللَّهُ പുറത്തു പോകുന്നത് ഇമാം അഹ്‍മദ് ബിൻ ഹമ്പൽ رَحِمَهُ اللَّهُ ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അപ്പോൾ ഇമാം അഹമദ് رَحِمَهُ اللَّهُ പറഞ്ഞു:
മർവദി ഇവിടെ ഇല്ല. മർവദി ഇവിടെ എന്തുചെയ്യാനാണ്? ഇത് പറയുമ്പോൾ ഇമാം അഹമദ് رَحِمَهُ اللَّهُ തന്‍റെ വിരൽ കൊണ്ട് മറുകയ്യിന്‍റെ കൈപത്തിയിലേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ചോദിച്ച വ്യക്തിയാകട്ടെ അത് കണ്ടിരുന്നതുമില്ല.

(📚إغاثة اللهفان : ابن القيم 1/381)
(📚الآداب الشرعية: ابن مفلح 1/14 )

http://T.me/Salafisunni

എന്നാൽ വളരെ അത്യാവശ്യഘട്ടങ്ങളിലും നിർണ്ണായക സമയങ്ങളിലും മാത്രമേ ഒരു മുസ്‌ലിം "തൗരിയ" ഉപയോഗിക്കാവൂ. അതിനു ചില കാരണങ്ങളുണ്ട്.

(1) തൗരിയ വർദ്ധിപ്പിച്ചാൽ കളവിലേക്ക് എത്താൻ സാധ്യതയുണ്ട്.


(2) വിശ്വസ്തരായ സുഹൃത്തുക്കൾ നഷ്ടപ്പെടും. കാരണം തന്‍റെ സുഹൃത്ത് പറയുന്ന വാക്കുകൾ പ്രത്യക്ഷാർത്ഥത്തിലാണോ അതോ മറ്റൊരു അർത്ഥത്തിലാണോ പറഞ്ഞത് എന്ന് സുഹൃത്തുക്കൾ പരസ്പരം സംശയിക്കും.

(3) തൗരിയത്" നടത്തിയ വ്യക്തിയുടെ വാക്കുകൾക്ക് എതിരായി കാര്യങ്ങളുടെ വസ്തുതകൾ അത് കേട്ട വ്യക്തിക്ക് പിന്നീട് ബോധ്യപ്പെട്ടാൽ ഈ വ്യക്തിയുടെ അടുക്കൽ അതു പറഞ്ഞ വ്യക്തി നുണയനായി മാറും. ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള അഭിമാനം സംരക്ഷിക്കപ്പെടുക എന്ന അടിസ്ഥാന നിയമത്തിന് എതിരാണ് ഇത്.

(4) ഞാൻ മറ്റുള്ളവരെ അവർ ഉദ്ദേശിച്ചതിൽ നിന്നും അശ്രദ്ധനാക്കിയല്ലോ എന്ന ഒരു തോന്നൽ ഉണ്ടാവുകയും അതിന്‍റെ ഭാഗമായി ഞാനൊരു വലിയ ആളായിപ്പോയി എന്നുള്ള പൊങ്ങച്ച മനോഭാവവും "തൗരിയത്" നടത്തിയ ആളുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. (ഞാനവനെ പറ്റിച്ചല്ലോ എന്ന ചിന്ത).

അല്ലാഹുവാണ് നന്നായി അറിയുന്നവൻ.

സലഫിസുന്നി السلفية سني

24 Nov, 08:34


തനിക്ക് മൂക്കൊലിപ്പാണ് എന്ന് ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് മൂക്കു പൊത്തിപ്പിടിച്ചു പോരാൻ പറഞ്ഞത്. ഇത് കളവല്ല. മറിച്ച് പ്രവർത്തനം കൊണ്ട് (മറ്റൊരു കാര്യത്തെ) മറച്ചുവയ്ക്കലാണ്. എന്തിനാണ് ഈ ഇളവ് നൽകിയത്? കീഴ്‍വായു പോയ ഒരു വ്യക്തിക്ക് ലജ്ജ കാരണം നിസ്കാരത്തിൽ നിന്നും പിരിഞ്ഞു പോരാതിരിക്കാൻ പിശാച് അവനെ പ്രേരിപ്പിച്ചേക്കാം."
(📚മിർഖാത്: 3/18).

അനുവദിക്കപ്പെട്ട തൗരിയതിന്‍റെയും മറച്ചുവെക്കലിന്‍റെയും ഭാഗമാണിത്. ഇദ്ദേഹത്തെ കാണുന്ന വ്യക്തി മൂക്ക് ചീറ്റാൻ വേണ്ടി പുറത്തേക്ക് പോവുകയാണ് എന്നാണ് കരുതുക.
മുസ്‌ലിമായ ഒരു വ്യക്തി പ്രയാസങ്ങളായ വിഷയങ്ങളെ നേരിടേണ്ടി വരികയും തനിക്കു ബാധിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനോ തന്നെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയോ ഒരു നിരപരാധിയെ രക്ഷപ്പെടുത്താനോ പെട്ടുപോയ കുരുക്കിൽ നിന്ന് മോചനം നേടുവാനോ യാഥാർത്ഥ്യത്തിന് എതിരെ സംസാരിക്കേണ്ടി വരുന്നു. ഇത്തരം ആവശ്യ സന്ദർഭങ്ങളിൽ ഇസ്‌ലാം വെച്ച പരിഹാരമാണ് "തൗരിയത്" എന്നുള്ളത്. ഇമാം ബുഖാരി رَحِمَهُ اللَّهُ ഈ പേരിൽ ഒരു അധ്യായം തന്നെ തന്‍റെ സ്വഹീഹിൽ നൽകിയിട്ടുണ്ട് .

(📚باب المعاريض مندوحة عن الكذب" صحيح البخاري ، كتاب الأدب ، باب ( 116 )

സലഫിസുന്നി السلفية سني

24 Nov, 08:34


തൗരിയ التورية

മറച്ചുവെക്കുക എന്നാണ് തൗരിയ(التورية) എന്നതിന്‍റെ ഭാഷാപരമായ അർത്ഥം.

فَبَعَثَ اللّهُ غُرَابًا يَبْحَثُ فِي الأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءةَ أَخِيهِ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْءةَ أَخِي فَأَصْبَحَ مِنَ النَّادِمِينَ ( المائدة / 31)

അപ്പോള്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു. (മാഇദ 5:31)

يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْءَاتِكُمْ وَرِيشًا وَلِبَاسُ التَّقْوَىَ ذَلِكَ خَيْرٌ ذَلِكَ مِنْ آيَاتِ اللّهِ لَعَلَّهُمْ يَذَّكَّرُونَ (الأعراف / 26 )

"ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌."
(അഅ്‌റാഫ്7:26).

കേൾക്കുന്ന വ്യക്തി ഒരു അർത്ഥം മനസ്സിലാക്കുകയും എന്നാൽ പറയുന്ന വ്യക്തി അതു കൊണ്ട് മറ്റൊരു അർത്ഥം ഉദ്ദേശിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതിനാണ് സാങ്കേതികമായി تورية എന്ന് പറയുന്നത്. ഉദാഹരണമായി; ഒരു വ്യക്തി പറയുന്നു: എന്‍റെ അടുക്കൽ പോക്കറ്റിൽ ഒരു രൂപ ഇല്ല" ഇത് കേൾക്കുന്ന വ്യക്തി അദ്ദേഹത്തിന്‍റെ കയ്യിൽ നയാ പൈസ ഇല്ല എന്ന് മനസ്സിലാക്കുന്നു. എന്നാൽ പറയുന്ന വ്യക്തി ഉദ്ദേശിച്ചത് "ഒരു രൂപ ഇല്ല എന്നും വലിയ സംഖ്യകൾ ആണ് ഉള്ളത് എന്നുമാണ്". ഇത്തരം സംസാര രീതിക്കാണ് തൗരിയത് എന്ന് പറയുന്നത്.

മനുഷ്യൻ നേരിടുന്ന ചില പ്രയാസങ്ങളുടെ സന്ദർഭങ്ങളിൽ രക്ഷപ്പെടുവാൻ വേണ്ടി ദീൻ അനുവദിച്ച ഒരു വിഷയമായിക്കൊണ്ടാണ് "തൗരിയ" കണക്കാക്കപ്പെടുന്നത്. അതായത് ചില വ്യക്തികൾ നമ്മോടു ചില കാര്യങ്ങൾ ചോദിക്കുന്നു. നമ്മളാകട്ടെ അത് തുറന്നു പറയാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ കളവു പറയാനും ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഇത് ഉപയോഗപ്പെടുത്താറുള്ളത്.

മതപരമായ ലക്ഷ്യങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിലാണ് ഇത് അനുവദനീയമാകുന്നത്. എന്നാൽ ഇതു തന്നെ ഒരു രീതിയായി എടുക്കുക എന്നുള്ളത് ഒരിക്കലും ശരിയല്ല. അന്യായമായ ഒന്നു നേടിയെടുക്കാനോ ന്യായത്തെ തടയാനോ ഇത് ഒരിക്കലും ഉപയോഗിക്കുകയും അരുത്.

http://T.me/Salafisunni

ഇമാം അന്നവവി رَحِمَهُ اللَّهُ പറയുന്നു:

قال العلماء :‏ فإن دعَت إلى ذلك مصلحة شرعيَّة راجحة على خداع المخاطب ، أو دعت إليه حاجة لا مندوحة عنها إلا بالكذب : فلا بأس بالتعريض ،‏ فإن لم تدع إليه مصلحة ولا حاجة : فهو مكروه وليس بحرام ، فإن توصل به إلى أخذ باطل أو دفع حق فيصير حينئذ حراماً ، وهذا ضابط الباب.( الأذكار : ‏380 )

നാം അഭിമുഖീകരിക്കുന്ന വ്യക്തിയോട് കുതന്ത്രം കാണിക്കേണ്ട മതപരമായ ഒരു ആവശ്യം നേരിടുകയോ കളവു പറഞ്ഞാലല്ലാതെ രക്ഷപ്പെടാൻ സാധ്യമല്ലാത്ത സാഹചര്യങ്ങൾ വരികയോ ചെയ്താൽ തൗരിയ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. അന്യായമായ ഒന്നു നേടിയെടുക്കാനോ ന്യായത്തെ തടയാനോ ആണെങ്കിൽ അത് ഹറാമിന്‍റെ പരിധിയിലാണ്. ഇതാണ് ഈ വിഷയത്തിലെ നിയമം.”
(📚അല്‍അദ്കാര്‍ 380)

മസ്‍ലഹതോ ആവശ്യമോ ഇല്ലാതെ തൗരിയത്" ഹറാമാണ് എന്ന് തന്നെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ ക്കും ഈ അഭിപ്രായമാണ് ഉള്ളത്.
(📚الاختيارات: 563 )

തൗരിയത് ഉപയോഗിക്കുവാൻ നബി ﷺ നിർദേശം നൽകിയ ചില അവസ്ഥകളുണ്ട്.

ഉദാഹരണമായി; ജമാഅത്ത് നിസ്കാരം നടന്നു കൊണ്ടിരിക്കെ ഒരു വ്യക്തിക്ക് വുളൂഅ് നഷ്ടപ്പെട്ടു. ഈ ഒരു പ്രതിസന്ധി സാഹചര്യത്തിൽ ആ വ്യക്തി എന്ത് ചെയ്യും? അവൻ മൂക്കുപൊത്തിപ്പിടിച്ച് അവിടെ നിന്നും പുറത്തു പോരണം എന്നാണ് അതിനുളള തെളിവ്? ആഇശ رَضِيَ اللَّهُ عَنها പറയുന്നു:
നബി ﷺ പറഞ്ഞിട്ടുണ്ട്:

" إذا أحدث أحدكم في صلاته فليأخذ بأنفه ثم لينصرف " - سنن أبي داود ( 1114 ) ، وهو في " صحيح سنن أبي داود " ( 985 )

നിങ്ങളിലാർക്കെങ്കിലും നിസ്കാര സന്ദർഭത്തിൽ വുളൂഅ് നഷ്ടപ്പെട്ടാൽ അവൻ തന്‍റെ മൂക്ക് പിടിക്കുകയും അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്യട്ടെ"
(📚അബൂദാവൂദ്: 1114)

ഇമാം ത്വീബി رَحِمَهُ اللَّهُ പറയുന്നു:

قال الطيبي : أمر بالأخذ ليخيل أنه مرعوف ( والرعاف هو النزيف من الأنف ) ، وليس هذا من الكذب ، بل من المعاريض بالفعل ، ورُخِّص له في ذلك لئلا يسوِّل له الشيطان عدم المضي استحياء من الناس ا.هـ " مرقاة المفاتيح شرح مشكاة المصابيح " ( 3 / 18 )

സലഫിസുന്നി السلفية سني

24 Nov, 04:26


ഞാൻ ഒൻപത് മാസം ഗർഭിണിയാണ്. എനിക്ക് കസേരയിലിരുന്ന് നിസ്കരിക്കാൻ പറ്റുമോ?

ഉത്തരം:
ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു:


അത് ഓരോ സ്ത്രീകളുടെയും അവസ്ഥകൾക്കനുസരിച്ച് മാറുന്ന വിധിയാണ്.

ചില സ്ത്രീകൾ ഒമ്പതാം മാസത്തിലും പ്രസവിക്കുന്നതിന് മുമ്പു വരെയുമൊക്കെ, സാധാരണ സ്ത്രീകളെപ്പോലെ തന്നെ നിസ്കരിക്കുകയും നിലത്ത് സുജൂദ് ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. അതിന് അവർക്ക് ഒരു പ്രശ്നവുമില്ല.

എന്നാൽ, രണ്ടാമത്തെ ഒരു വിഭാഗം ഇതിനൊന്നും കഴിയാത്തവരാണ്.

നിങ്ങൾ ഒന്നാമത്തെ വിഭാഗത്തിലാണോ പെടുക?

നിങ്ങൾക്ക് സാധാരണ നിലയിൽ റുകൂഉം സുജൂദും നിസ്കാരത്തിലെ നിർത്തവുമൊക്കെ നിർവഹിക്കാൻ കഴിയുമെങ്കിൽ, ഗർഭിണിയാകുന്നതിന് മുമ്പ് നിങ്ങൾ നിസ്കരിച്ചിരുന്നത് പോലെത്തന്നെയാണ് ഗർഭിണിയായിരിക്കുമ്പോഴും നിങ്ങൾ നിസ്കരിക്കേണ്ടത്. അത് അനിവാര്യമാണ്.

ഇനി അങ്ങനെയല്ല, നിങ്ങൾക്ക് സാധാരണ നിലയിൽ നിസ്കരിക്കാൻ ബുദ്ധിമുട്ടോ പ്രയാസമോ വല്ലതും സംഭവിക്കുമെന്ന പേടിയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിന്നുകൊണ്ട് നിസ്കരിക്കുകയും റുകൂഅ് ചെയ്യുകയും സുജൂദിന്റെ സമയത്താണ് പ്രയാസമെങ്കിൽ കസേരയിൽ ഇരുന്നുകൊണ്ട് സുജൂദ് ചെയ്യുകയുമാവാം.

നിങ്ങൾ തല കൊണ്ട് സുജൂദ് ചെയ്യുന്നതായി ആംഗ്യം കാണിച്ചാൽ മതി.

http://T.me/Salafisunni

https://youtu.be/mwAGHkEj3Ts

قال الشيخ ابن باز :

ومن قدر على القيام وعجز عن الركوع أو السجود لم يسقط عنه القيام ، بل يصلي قائماً فيومئ بالركوع ( يعني وهو قائم ) ، ثم يجلس ويومئ بالسجود . . . ويجعل السجود أخفض من الركوع ، وإن عجز عن السجود وحده ركع وأومأ بالسجود . . .

ومتى قدر المريض في أثناء الصلاة على ما كان عاجزاً عنه من قيام أو قعود أو ركوع أو سجود انتقل إليه وبنى على ما مضى من صلاته اهـ من رسالة "أحكام صلاة المريض وطهارته

ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറയുന്നു:
റുകൂഉം സുജൂദും ചെയ്യാൻ കഴിയില്ല എന്നതുകൊണ്ട്, നിൽക്കാൻ കഴിവുള്ള ഒരാൾക്ക് നിസ്കാരത്തിലെ നിർത്തം ഒഴിവാക്കാൻ പറ്റില്ല.

അയാൾ നിന്നുകൊണ്ട് നിസ്കരിക്കുകയും നിന്നുകൊണ്ട് റുകൂഅ് ചെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയും സുജൂദ് ചെയ്യുമ്പോൾ ഇരുന്നുകൊണ്ട് സുജൂദ് ചെയ്യുന്നത് പോലെ ആംഗ്യം കാണിക്കുകയുമാണ് ചെയ്യേണ്ടത്.

സുജൂദ് റുകൂഇനെക്കാളും താഴ്ന്നിട്ടായിരിക്കണം.

ഇനിയൊരാൾക്ക് സുജൂദ് ചെയ്യാൻ മാത്രമാണ് കഴിയാത്തതെങ്കിൽ, അയാൾ നിന്നുകൊണ്ട് നിസ്കരിക്കുകയും ശേഷം റുകൂഅ് ചെയ്യുകയും പിന്നീട് സുജൂദ് ചെയ്യുന്നതായി ആംഗ്യം കാണിക്കുകയുമാണ് ചെയ്യേണ്ടത്.

وقال الشيخ ابن عثيمين :

فمن لم يقدر على الركوع أومأ به قائماً ، ومن لم يقدر على السجود أومأ به جالساً اهـ

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറയുന്നു:
റുകൂഅ് ചെയ്യാൻ കഴിയാത്തവർ, നിന്നുകൊണ്ട് തന്നെ റുകൂഅ് ചെയ്യുന്നതായി ആംഗ്യം കാണിക്കുകയാണ് വേണ്ടത്.

അതുപോലെ, സുജൂദ് ചെയ്യാൻ കഴിയാത്തവർ ഇരുന്നുകൊണ്ട് സുജൂദ് ചെയ്യുന്നതുമായാണ് ആംഗ്യം കാണിക്കേണ്ടത്.

📚الشرح الممتع (4/475)

സലഫിസുന്നി السلفية سني

23 Nov, 14:55


മഹത്തായ രണ്ട് അടിത്തറകൾ!

‏العبد لابد أن يكون جامعًا في طاعته بين أمرين:

1️⃣ رجاء ثواب الله؛ فإن الله لا يخلف الميعاد.
2️⃣ خوف أن يُردّ عليه عمله؛ إما لتقصيره في هذه الطاعة، وإما عقوبةً على ذنب سلف منه.

ശൈഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് സിന്ദി حَفِظَهُ اللَّهُ പറഞ്ഞു:
ഒരടിമ അവന്റെ ഇബാദത്തിൽ രണ്ട് കാര്യങ്ങൾ നിർബന്ധമായും ഒരുമിപ്പിച്ചു കൊണ്ടായിരിക്കണം അത്‌ ചെയ്യേണ്ടത്;

1️⃣ അല്ലാഹുവിന്റെ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചു കൊണ്ടായിരിക്കണം; കാരണം, അല്ലാഹു അവന്റെ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ല.

2️⃣ തന്റെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാതെ തള്ളപ്പെടുമോ എന്ന ഭയമുണ്ടായിരിക്കണം; ഒന്നല്ലെങ്കിൽ, പ്രസ്തുത ഇബാദത്തിൽ വന്നിട്ടുള്ള പോരായ്മ കാരണത്താലോ, അതല്ലെങ്കിൽ, മുമ്പ് ചെയ്ത വല്ല പാപങ്ങളുടെയും ശിക്ഷയായിക്കൊണ്ടോ (ചെയ്ത പ്രവർത്തനം സ്വീകരിക്കപ്പെടാതിരുന്നേക്കാം)."

(ശൈഖിന്റെ രിസാലതുത്തബൂകിയ്യയുടെ ദർസിൽ നിന്നും..)

സലഫിസുന്നി السلفية سني

23 Nov, 12:15


نصائح من الشيخ ابن عثيمين لشاب في أول الإستقامة

1. أن يسأل الله الثبات دائمًا والصواب.

2. أن يكثر من قراءة القرآن بتدبر.

3. أن يحرص على ملازمة الطاعات.

4. أن يحرص على مصاحبة الأخيار.

5. أن ينصح نفسه حينما تؤثر نفسه عليه.

6. أن يبتعد عن قرناء السوء.

http://T.me/Salafisunni

💎ഇസ്തിഖാമ (ദീനിൽ ഉള്ള സ്ഥിരത) യുടെ തുടക്കത്തിൽ ഒരു യുവാവിന് ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ യില്‍ നിന്നുള്ള ഉപദേശങ്ങള്‍.💎

1. ദൃഢതയും ശരിയായ (മാർഗനിർദേശവും) അല്ലാഹുവിനോട് നിരന്തരം ചോദിക്കുക.

2. ഖുര്‍ആന്‍ ഉറ്റാലോചിച്ച് ധാരാളം പാരായണം ചെയ്യുക.

3. സൽകർമ്മങ്ങൾ നിലനിർത്തുന്നതിൽ ഉത്സാഹം കാണിക്കുക.

4. നല്ലവരോടൊപ്പം സഹവസിക്കാൻ ഉത്സാഹം കാണിക്കുക.

5. തന്റെ ആഗ്രഹങ്ങൾ അമിതമാകുമ്പോൾ സ്വയം ഉപദേശിക്കുക.

6. ചീത്ത കൂട്ടാളികളിൽ നിന്ന് അകലം പാലിക്കുക.

[📚لقاء الباب للمفتاح بتصرف 33/70]

സലഫിസുന്നി السلفية سني

23 Nov, 09:49


ദീനിലെ സജീവത...!
അവൻ വളരെ സജീവമാണ്...
മറ്റെയാൾ മുമ്പ് സജീവമായിരുന്നു, ഇപ്പോൾ സജീവമല്ല...
ഈയടുത്ത കാലം മുതലാണ് അവൻ സജീവമായത്..

സംസാരങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വാചകങ്ങൾ... !

എന്താണ് ദീനിലെ സജീവത?

ദീനിലെ സജീവത എന്ന് പറഞാൽ 👇🏽

തൗഹീദിൽ അടിയുറച്ച് നില നിൽക്കലാണ്..

ശിർക്കിൽ നിന്നും പൂർണമായും വിട്ടു നിൽക്കലാണ്...

അഞ്ച് നേരത്തെ നിസ്കാരം കൃത്യമായി നിർവഹിക്കലാണ്..

സുന്നത്തുകൾ അനുധാവനം ചെയ്യലാണ്..

ബിദ്അതുകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കലാണ്..

താൻ വ്യക്തമായി പഠിച്ച കാര്യങ്ങൾ തൻ്റെ കഴിവനുസരിച്ചു മറ്റുള്ളവരോട് പറയലാണ്..

ഇതിനൊക്കെ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ ഇൽമു നേടലാണ്.. ദീൻ പഠിക്കുവാൻ നന്നായി പരിശ്രമിക്കലാണ്... ഏറ്റവും പ്രാധാന്യം അറിവ് നേടുന്നതിന് നൽകലാണ്..

വിശുദ്ധ ഖുർആൻ തജ്'വീദിൻ്റെ നിയമങ്ങൾ പാലിച്ചു ഒതുവാൻ പഠിക്കലാണ്..

അതിൻ്റെ അർത്ഥവും തഫ്സീറും പഠിക്കലാണ്..

ഇൽമിനു വേണ്ടി നിരന്തരമായി പരിശ്രമിക്കലാണ്..

തൗഹീദിനെ കുറിച്ച്, അഖീദയെ കുറിച്ച്, സുന്നത്തിനെ കുറിച്ച്, നിസ്കാരത്തെ കുറിച്ച്, അവയുടെ ശർത്തുകളെയും റുക്നുകളെയും കുറിച്ച്, അങ്ങനെ വിവിധങ്ങളായ വിഷയങ്ങളിൽ അറിവ് നേടാൻ പരിശ്രമിക്കലാണ്..

അഹ്‌ലുസ്സുന്നയുടെ ഉന്നതരായ ഉലമാക്കളിലേക്ക് വിഷയങ്ങളെ മടക്കലാണ്..

ദിക്റുകളും ദുആകളും വർദ്ധിപ്പിക്കലാണ്..

http://T.me/Salafisunni

അല്ലാഹുവിൻ്റെ ശിക്ഷയെ ഭയപ്പെട്ട് തിന്മകളിൽ നിന്ന് മാറി നിൽക്കലും അവൻ്റെ കാരുണ്യം പ്രതീക്ഷിച്ചു നന്മകൾ പ്രവർത്തിക്കലുമാണ്.

ഇതാണ് ദീനിലെ സജീവത..

നാമുണ്ടാക്കിയ ഏതെങ്കിലും സംഘങ്ങളിൽ പ്രവർത്തിക്കലോ വിട്ടു നിൽക്കലോ ദീനിലെ സജീവതയുടെ മാനദണ്ഡമല്ല, ദീനിനെ നാം ചെറുതാക്കരുത്.

അല്ലാഹു പറഞ്ഞു:

{ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ....
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക..

അല്ലാഹു പറഞ്ഞു:

{ ۞وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ }

നിങ്ങളുടെ റബ്ബിൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌....


അതിനാൽ ദീനിൽ നാം എപ്പോഴും സജീവമാകുക..

അല്ലാഹുവിൻ്റെ ദീനിൽ സജീവമായി നില നിൽക്കുവാൻ അവൻ നമുക്ക് തൗഫീഖ് നൽകട്ടെ.

ആമീൻ.

✍🏼 فلاح الدين بن عبد السلام

സലഫിസുന്നി السلفية سني

23 Nov, 08:21


ഉപകാരപ്രദമായ സമ്പത്ത്

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ مِنْ أَمَنِّ النَّاسِ عَلَىَّ فِي صُحْبَتِهِ وَمَالِهِ أَبَا بَكْرٍ

നബി ﷺ പറഞ്ഞു: സഹവാസം കൊണ്ടും സമ്പത്ത് കൊണ്ടും എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത് അബൂബക്കറായിരുന്നു

📚ബുഖാരി: 3654)

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا لأَحَدٍ عِنْدَنَا يَدٌ إِلاَّ وَقَدْ كَافَيْنَاهُ مَا خَلاَ أَبَا بَكْرٍ فَإِنَّ لَهُ عِنْدَنَا يَدًا يُكَافِئُهُ اللَّهُ بِهَا يَوْمَ الْقِيَامَةِ وَمَا نَفَعَنِي مَالُ أَحَدٍ قَطُّ مَا نَفَعَنِي مَالُ أَبِي بَكْرٍ

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു:
ആര് നമുക്ക് ഉപകാരം ചെയ്തു തന്നിട്ടുണ്ടോ അതിനെല്ലാം പകരം നൽകിയിട്ടുണ്ട്. അബൂബക്കർ ഒഴികെ. അന്ത്യനാളിൽ അല്ലാഹു പകരം കൊടുക്കും. അബൂബക്കറിന്റ സമ്പത്ത് എനിക്ക് ഉപകാരപ്പെട്ടതുപോലെ മറ്റൊരുടെയും സമ്പത്ത് എനിക്ക് ഉപകാരപ്പെട്ടിട്ടില്ല.

(📚തിർമിദി: 49/4022)

സലഫിസുന്നി السلفية سني

23 Nov, 06:24


അബൂ അബ്ദുല്ലാഹ് ഇബ്നു ഖാതിബ് رَحِمَهُ اللَّهُ പറഞ്ഞു:
അബൂ ഹമ്ദു رَحِمَهُ اللَّهُ വിന്റെ കൈവശം ഒരു കടലാസ് ഉണ്ടായിരുന്നു, അതിൽ തൻ്റെ അടുത്ത സുഹൃത്തുക്കളായ
300 പേരുടെ പേരുകൾ എഴുതിയിരുന്നു. അദ്ദേഹം ഓരോ രാത്രിയും അവരുടെ പേരുകൾ ഒന്നൊന്നായി വായിച്ച് അവർക്ക് വേണ്ടി ദുആ ചെയ്തിരുന്നു."

‎ [صفات صفوة ١\٤٩٢📚]

സലഫിസുന്നി السلفية سني

23 Nov, 05:59


സഹോദരങ്ങളോടുള്ള ബാധ്യത!

‏قال الشيخ محمد بن عبد الوهاب رحمه الله: «واعلم أن من حقوق الأخوة في الله إدامة الدُّعاء لإخوانك في أوقات الإجابة»

http://T.me/Salafisunni

ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ പറഞ്ഞു:
ഉത്തരം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട സമയങ്ങളിൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള നിന്റെ സഹോദരന് വേണ്ടി നിരന്തരം ദുആ ചെയ്യുക എന്നത് നിന്റെ സഹോദരങ്ങളോടുള്ള ബാധ്യതയിൽ പെട്ട കാര്യമാണെന്ന് നീ അറിയുക!"

[📚الدرر السنية: ٨ / ٣٩٩]

സലഫിസുന്നി السلفية سني

23 Nov, 04:36


റുഖിയുടെ നി‌ബ‌ന്ധ‌ന‌കൾ

قال السيوطي رحمه الله : قد أجمع العلماء ‌على ‌جواز ‌الرقى ‌عند اجتماع ثلاثة شروط: أن تكون بكلام الله أو بأسمائه وصفاته، وباللسان العربي وما يعرف معناه، وأن يعتقد أن الرقية لا تؤثر بذاتها بل بتقدير الله تعالى


http://T.me/Salafisunni

ഇ‌മാം സു‌യൂ‌തി رَحِمَهُ اللَّهُ പ‌റ‌ഞ്ഞു:
മ‌ന്ത്ര‌ങ്ങൾ അ‌നു‌വ‌ദനീ‌യ‌മാ‌കു‌വാൻ മൂ‌ന്ന്‌ നി‌ബ‌ന്ധ‌ന‌കൾ വേ‌ണം എ‌ന്ന‌തിൽ പ‌ണ്ഡി‌ത‌ന്മാർ യോ‌ജി‌ച്ചി‌രി‌ക്കു‌ന്നു.

(1) മ‌ന്ത്രം അ‌ല്ലാ‌ഹു‌വി‌ന്റെ ഖലാം (ഖുർ‌ആൻ) കൊ‌ണ്ട്‌ ആ‌വുക. അ‌ല്ലെ‌ങ്കിൽ അ‌ല്ലാ‌ഹുവി‌ന്റെ നാ‌മ‌വി‌ശേ‌ഷ‌ണ‌ങ്ങൾ (അ‌സ്‌‌മാ‌ഉ വസ്സ്വി‌ഫാ‌ത്‌) കൊ‌ണ്ടാ‌വു‌ക.

(2) ഉ‌രു‌വി‌ടു‌ന്ന മ‌ന്ത്ര‌ങ്ങൾ വ്യ‌ക്ത‌മാ‌യ അ‌റ‌ബി‌യിൽ (അർ‌ത്ഥം വ്യ‌ക്ത‌മാ‌യി മ‌ന‌സ്സി‌ലാ‌വു‌ന്ന ഭാ‌ഷ‌യിൽ) ആ‌യി‌രി‌ക്കു‌ക‌യും, അ‌തി‌ന്റെ ആ‌ശ‌യ‌ങ്ങൾ അ‌റി‌യു‌ക‌യും ചെ‌യ്യു‌ക.

(3) അ‌ല്ലാ‌ഹു മാ‌ത്ര‌മാണ്‌ രോ‌ഗം സു‌ഖ‌മാ‌ക്കു‌ന്ന‌ത്‌. അ‌ത‌ല്ലാ‌തെ മ‌ന്ത്ര‌ത്തി‌നോ (മ‌ന്ത്രി‌ക്കു‌ന്ന‌വ‌നോ, ഡോ‌ക്‌‌ടർ‌ക്കോ) സ്വ‌യം സ്വാ‌ധീ‌നി‌ച്ച്‌ ഒ‌രു രോ‌ഗ‌വും മാ‌റ്റു‌വാൻ സാ‌ധി‌ക്കു‌ക‌യി‌ല്ല എ‌ന്ന‌ത്‌ വി‌ശ്വ‌സിക്കു‌ക‌യും ചെ‌യ്യു‌ക.
(📚ഫത്‌ഹുൽ മജീദ് പേജ്:142, ദാറുസ്സലാം – റിയാദ് 1424)

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു:

وَبِاللِّسَانِ الْعَرَبِيِّ أَوْ بِمَا يُعْرَفُ مَعْنَاهُ مِنْ غَيْرِهِ

അറബി ഭാഷയിലോ അര്‍ത്ഥം അറിയാവുന്ന മറ്റു ഭാഷയിലോ ആയിരിക്കുക.
(📚ഫത്ഹുൽബാരി)

സലഫിസുന്നി السلفية سني

23 Nov, 04:17


റുഖിയയുടെ പ്രാധാന്യം

ശൈഖ് സ്വാലിഹ് ആലുശൈഖ് حَفِظَهُ اللَّهُ പറയുന്നു:
റുഖ്‌യ എന്ന വിഷയം പ്രധാനപ്പെട്ടതാണ്. നിങ്ങളിൽ എല്ലാ ഓരോരുത്തർക്കും അതിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്. എന്തെന്നാൽ, ഒരു മുസ്‌ലിം എല്ലായ്പ്പോഴും ‘റുഖ്‌യ’ ആവശ്യമുള്ളവനാണ്. അതായത്, തനിക്കു വേണ്ടിയും തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടിയും അഭയതേട്ടത്തിനു വേണ്ടി.
നബി ﷺ ചെയ്തിരുന്നതു പോലെ. അവിടുന്ന് മുഅവ്വിദതൈനി (സൂറത്ത് ഫലഖും നാസും) ഓതുകയും തന്റെ ഉള്ളൻ കൈയിൽ ഊതുകയും ആ കൈകൊണ്ട് തന്റെ തലയും മുഖവും ശരീരത്തിൽ നിന്നും കഴിയുന്നത് ഭാഗവും തടവുകയും ചെയ്യും. തന്റെ പ്രിയപ്പെട്ടവർക്ക് പരീക്ഷണങ്ങൾ (രോഗങ്ങൾ) വരുന്നതിനു മുമ്പ് അവ തടയുവാൻ വേണ്ടിയുള്ള അഭയതേട്ടത്തിനും പിശാചുക്കൾ മനുഷ്യരുടെ മേൽ സ്വാധീനം ചെലുത്തുന്നതിൽ നിന്നും അവർക്കുള്ള പ്രതിരോധമായും സംരക്ഷണമായും “റുഖ്‌യ’ നിങ്ങൾക്കെപ്പോഴും ആവശ്യമാണ്.

http://T.me/Salafisunni

ശറഇൽ അംഗീകരിക്കപ്പെട്ട മന്ത്രവും വിരോധിക്കപ്പെട്ട മന്ത്രവും പരസ്‌പരം കൂടിക്കലർന്നിട്ടുണ്ട്. അതായത്, ശറഇയ്യായ മന്ത്രം അനാചാരങ്ങൾ കലർന്ന മന്ത്രത്തോടും എന്നല്ല, ശിർക്ക് കലർന്ന മന്ത്രത്തോടു പോലും കൂടിക്കലർന്നിരിക്കുന്നു എന്നതും ഒരു മുസ്‌ലിം ‘റുഖ്‌യയെ കുറിച്ച് അറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. (അതുപോലെത്തന്നെ) ശിർക്കിലേക്കുള്ള ധാരാളം മാർഗങ്ങൾ മുസ്‌ലിം രാജ്യങ്ങളിൽ പ്രചരിച്ചത്, ശരിയായ ചികിത്സ അറിയാത്ത മുറിവൈദ്യന്മാർ മുഖേനയും മരുന്നുകൾ കൊണ്ടും ഖുർആൻ കൊണ്ടും ചികിത്സിക്കുന്നവർ വഴിയുമാണ് എന്നതും ഈ വിഷയത്തിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട്. ഇവരിൽ (മേൽ പറഞ്ഞ ചികിത്സക്കാരിൽ) മായാജാലക്കാരും ജിന്നുകളെയും ജിന്നുപിശാചുക്കളെയും ഉപയോഗിക്കുന്നവരും ഉണ്ട്. അല്ലാഹുവിൽ അഭയം.

ഈ വിഷയം തൗഹീദുമായും അഖിദയുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഇതിനെ കുറിച്ചുള്ള അറിവ് ഓരോ മുസ്‌ലിമും അനിവാര്യമായും അറിയാൻ അതിയായി ആഗ്രഹിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ്. ഈ വിഷയത്തിൽ അല്ലാഹുവിന്റെ തീരുമാനം (വിധി) എന്താണെന്ന് അറിയാൻ വേണ്ടി അന്വേഷിക്കലും ഓരോ മുസ്‌ലിമിനും അനിവാര്യമാണ്.“

(📚അർറുക്വാ വഅഹ്കാമുഹാ, പുറം: 3-4)

സലഫിസുന്നി السلفية سني

23 Nov, 03:16


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു:

فمدح هؤلاء بأنهم لا يسترقون أي لا يطلبون من أحد أن يرقيهم ، والرقية من جنس الدعاء فلا يطلبون من أحد ذلك وقد رُوي فيه: و لا يرقون ، و هو غلظ فإن رقياهم لغيرهم و لأنفسهم حسنة وكان النبي يرقى نفسه وغيره ، و لم يكن يسترقي فإن رقيته نفسه وغيره من جنس الدعاء لنفسه ولغيره ، وهذا مأمور به فإن الأنبياء كلهم سألوا الله ودعوه ، كما ذكر الله ذلك في قصة آدم و إبراهيم و موسى وغيرهم
ഈ ആളുകള്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുന്നവര്‍) പ്രശംസിക്കപ്പെടുന്നത് അവര്‍ യാതൊരാളോടും മന്ത്രിച്ച് കൊടുക്കാന്‍ ആവശ്യപ്പെടാത്തവര്‍ ആയത് കൊണ്ടാണ്. മന്ത്രം എന്നതും ഒരു തരത്തില്‍ ദൂആ തന്നെയാണ്. മറ്റൊരാളോടും തനിക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടാത്തവര്‍ ആണ് ഈ വിഭാഗമെന്ന് അനുമാനിക്കാം. മറ്റൊരു ഹദീഥില്‍ لايرقون ‘മന്ത്രം (സ്വയം) ചെയ്യാത്തവര്‍’ എന്ന് വന്നിട്ടുള്ളത് ശരിയല്ല. അത് ആ ഹദീഥ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റാവിയില്‍ നിന്നും തെറ്റായി വന്നിട്ടുള്ളതാണ്. എന്തെന്നാല്‍ സ്വയം മന്ത്രം ചെയ്യുന്നതും അന്യര്‍ക്ക് ചെയ്തു കൊടുക്കുന്നതും ഒരു സല്‍ക്കര്‍മ്മമാണ്. പ്രവാചകന്‍ ഇത് സ്വയം ചെയ്തിട്ടുള്ളതും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുത്തിട്ടുള്ളതുമാകുന്നു. എന്നാൽ
നബിﷺ ആരോടെങ്കിലും മന്ത്രിച്ചു തരുവാന്‍ ആവശ്യപ്പെട്ടതായി കാണുവാന്‍ സാധ്യമല്ല. അദ്ദേഹം സ്വന്തത്തിന് വേണ്ടി മന്ത്രിക്കുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടി മന്ത്രിച്ചു കൊടുക്കുന്നതുമെല്ലാം തനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും റബ്ബിനോട് ദുആ ചെയ്യുന്നത് പോലെ തന്നെയാകുന്നു. ഇത് നമ്മോട് കല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എല്ലാം പ്രവാചകന്‍മാരും അല്ലാഹുവിനോട് ചോദിക്കുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തതായി ആദം, ഇബ്രാഹിം, മൂസാ (അലൈഹിമസ്സലാം) തുടങ്ങിയ നബിമാരുടെ ചരിത്രത്തിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു.’
(📚മജ്മൂഉല്‍ ഫതാവാ :1/182)

അവര്‍ മന്ത്രിക്കാത്തവര്‍ (لايرقون ) എന്ന പദം ഹദീഥ് നിവേദനം ചെയ്തവരില്‍ നിന്നും തെറ്റായി വന്നിട്ടുള്ളതാണെന്ന് ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ യും വിശദീകരിച്ചതായി കാണാം.
(📚ഹാദി അല്‍ അര്‍വാഹ് :1/89)

http://T.me/Salafisunni

ഒരാള്‍ നമ്മുടെ പ്രയാസമറിഞ്ഞ് സ്വയം വന്ന് മന്ത്രിച്ചു തരികയും നാം അയാളെ തടയാതിരിക്കുകയും ചെയ്താല്‍ നാം വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുന്നവരില്‍ ഉള്‍പ്പെടില്ലെന്ന് കരുതേണ്ടതില്ല. കാരണം ‘എനിക്ക് മന്ത്രിച്ച് തരൂ’ എന്ന് നാം അയാളോട് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഒരാള്‍ തന്റെ സഹോദരന് വേണ്ടി മന്ത്രിച്ചു കൊടുത്താല്‍ അയാള്‍ തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യുകയാണ്.

എന്ത് പ്രയാസമുണ്ടായാലും മറ്റുള്ളവരോട് മന്തിക്കാന്‍ ആവശ്യപ്പെടാതെ സ്വയം മന്ത്രിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുന്നു. അതേപോലെ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് പറയുന്ന അവസ്ഥ സംജാതമാകുന്നു. മന്ത്രിക്കുന്നവനിലേക്ക് ഭരമേല്‍പ്പിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകുന്നില്ല. ക്ഷമ പരിശീലിക്കാന്‍ സാധിക്കുന്നു. എല്ലാറ്റിനും ഉപരി വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകുന്നു...
അല്ലാഹു അഅ്ലം

സലഫിസുന്നി السلفية سني

23 Nov, 03:11


അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്‌ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരം നബിﷺയുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ?
നബി ﷺപറഞ്ഞു: അതെ. അപ്പോള്‍ മറ്റൊരാള്‍ എഴുന്നേറ്റ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ?നബിﷺ പറഞ്ഞു: അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു.
( 📚ബുഖാരി : 5705)


മന്തിക്കാന്‍ ആവശ്യപ്പെടാത്തവര്‍ ( لاَ يَسْتَرْقُونَ )

രോഗം, സിഹ്റ്, കണ്ണേറ്, വിഷാദരോഗം തുടങ്ങിയവക്കെല്ലാം ഇസ്‌ലാമിൽ മന്ത്രം അനുവദനീയമാണ്.

عن عائشة رضي الله عنها: أن رسول الله صلى الله عليه وسلم دخل عليها وامرأة تعالجها أو ترقيها، فقال: عالجيها بكتاب الله
ആഇശ رَضِيَ اللَّهُ عَنها നിന്ന് നിവേദനം : റസൂൽﷺ തന്റെയടുക്കല്‍ പ്രവേശിച്ചപ്പോള്‍ ഒരു സ്ത്രീ തന്നെ ചികില്‍സിക്കുകയോ അല്ലെങ്കില്‍ മന്ത്രിക്കുകയോ ആയിരുന്നു. അപ്പോള്‍ റസൂല്‍(ﷺ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട്‌ (വിശുദ്ധ ഖുർആൻ ഓതി) നീ അവളെ ചികില്‍സിക്കുക. (ഇബ്നു ഹിബ്ബാന്‍ : 1419)

സ്വയം മന്ത്രിക്കുന്നതോടൊപ്പം മറ്റൊരാള്‍ക്ക് മന്ത്രിച്ച് നല്‍കുന്നതും അനുവദനീയമാണ്. അതേപോലെ മറ്റൊരാള്‍ക്ക് മന്ത്രിച്ച് നല്‍കുന്നതിന് ഒരാളോട് പറയുന്നതും അനുവദനീയമാണ്.

അന്‍സാരികളില്‍ പെട്ട ഒരാള്‍ക്ക് നംല എന്ന രോഗം (ശരീരത്തിലുണ്ടാകുന്ന പ്രത്യേകതരം കുരുക്കള്‍, മുഴകള്‍ പോലുള്ളവ) ഉണ്ടായി. അപ്പോള്‍ ശിഫാഅ് ബിന്‍ത് അബ്ദില്ല رَضِيَ اللَّهُ عَنها എന്ന വനിത നംലക്ക് മന്ത്രിക്കാറുണ്ടെന്ന് ഇദ്ദേഹത്തിന് വിവരം കിട്ടി. അങ്ങനെ മന്ത്രിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹം ശിഫാഅ് رَضِيَ اللَّهُ عَنها)യെ സമീപിച്ചു. അപ്പോള്‍ ശിഫാഅ് رَضِيَ اللَّهُ عَنها പറഞ്ഞു: അല്ലാഹുവിനെതന്നെ സത്യം, മുസ്‌ലിമായത് മുതല്‍ ഞാന്‍ മന്ത്രിച്ചിട്ടില്ല. അപ്പോള്‍ ഇദ്ദേഹം നബിﷺയുടെ അടുക്കല്‍ പോയി ശിഫാഅ് رَضِيَ اللَّهُ عَنها പറഞ്ഞ ഈ വിവരം പറഞ്ഞു. അപ്പോള്‍ നബിﷺ ശിഫാഅ് رَضِيَ اللَّهُ عَنهاയെ വിളിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ ആ മന്ത്രം എന്നെ കാണിക്കൂ. അപ്പോള്‍ ശിഫാഅ് رَضِيَ اللَّهُ عَنها അത് നബിﷺക്ക് പറഞ്ഞു കൊടുത്തു. അപ്പോള്‍
നബിﷺ പറഞ്ഞു: നിങ്ങള്‍ ഇയാള്‍ക്ക് മന്ത്രിക്കുക. അത് (ആ മന്ത്രം) ഹഫ്സക്ക് പഠിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ അവർക്ക് എഴുത്ത് പഠിപ്പിച്ചതുപോലെ.
(📚അസ്വഹീഹ:158)

സലഫിസുന്നി السلفية سني

23 Nov, 03:11


വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പോവുന്ന ഒരു വിഭാഗം മറ്റുള്ളവരോട് മന്ത്രിക്കാൻ ആവശ്യപ്പെടാത്തവർ ആണോ എന്താണ് ആ ഹദീഥിന്റെ നിജസ്ഥിതി

عن أبي بكر رضي الله عنه أن رسول الله – صلى الله عليه وسلم – قال: أعطيت سبعين ألفاً من أمتي يدخلون الجنة بغير حساب، وجوههم كالقمر ليلة البدر، قلوبهم على قلب رجل واحد، فاستزدت ربي عز وجل، فزادني مع كل واحد سبعين ألفاً
അബൂബക്കർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം :
നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തികളില്‍ നിന്ന് വിചാരണ കൂടാതെ സ്വർഗത്തില്‍ പ്രവേശിപ്പിക്കുന്ന എഴുപതിനായിരം പേർ എനിക്ക് നല്‍കപ്പെട്ടു. അവരുടെ മുഖങ്ങള്‍ പൗർണ്ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും. അവരുടെ ഹൃദയങ്ങള്‍ ഒരു വ്യക്തിയുടെ ഹൃദയമായിരിക്കും. അപ്പോള്‍ ഞാന്‍ എന്റെ റബ്ബിനോട് വർദ്ധനവ് ആവശ്യപ്പെട്ടു. അപ്പോള്‍ ഇവരില്‍ ഓരോരുത്തരുടെ കൂടെയും എഴുപതിനായിരം പേരെ എനിക്ക് അധികരിപ്പിച്ചു തന്നു. (📚അഹ്മദ് :1/ 6 – സില്‍സിലത്തുല്‍ സ്വഹീഹ:1484)

عَنْ مُحَمَّدٍ، – يَعْنِي ابْنَ سِيرِينَ – قَالَ حَدَّثَنِي عِمْرَانُ، قَالَ قَالَ نَبِيُّ اللَّهِ صلى الله عليه وسلم : يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ
ഇംറാൻ നിന്ന് നിവേദനം :
നബിﷺ പറഞ്ഞു : എന്റെ ഉമ്മത്തികളില്‍ നിന്ന് എഴുപതിനായിരം പേർ വിചാരണ കൂടാതെ സ്വർഗത്തില്‍ പ്രവേശിക്കുന്നതാണ്. (മുസ്‌ലിം: 218

عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لَيَدْخُلَنَّ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَوْ سَبْعُمِائَةِ أَلْفٍ ـ لاَ يَدْرِي أَبُو حَازِمٍ أَيُّهُمَا قَالَ ـ مُتَمَاسِكُونَ، آخِذٌ بَعْضُهُمْ بَعْضًا، لاَ يَدْخُلُ أَوَّلُهُمْ حَتَّى يَدْخُلَ آخِرُهُمْ، وُجُوهُهُمْ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ ‌‏
സഹ്ലിൽ ബിൻ സഅ്ദിൽ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം
നബിﷺപറഞ്ഞു : എന്റെ ഉമ്മത്തികളില്‍ നിന്ന് എഴുപതിനായിരം അല്ലെങ്കില്‍ എഴുന്നൂറായിരം പേർ – രണ്ടില്‍ ഏതാണെന്ന് അബൂഖാസിമിന് ഉറപ്പിക്കാന്‍ കഴിയുന്നില്ല – സ്വർഗത്തില്‍ പ്രവേശിക്കുന്നതാണ്. അവർ എല്ലാവരും ഒന്നിച്ച് ഒരാള്‍ മറ്റൊരാളെ ചേർത്ത് പിടിച്ചു കൊണ്ടായിരിക്കും (സ്വർഗത്തില്‍ പ്രവേശിക്കുന്നത്) അവരിലെ അവസാനത്തവൻ പ്രവേശിക്കുന്നതുവരെ അവരിലെ ഒന്നാമത്തെയാൾ പ്രവേശിക്കുകയില്ല. പൂർണ്ണ ചന്ദ്രന്‍ വെട്ടിത്തിളങ്ങുന്ന രാത്രിയിലെ ചന്ദ്രനെപ്പോലെയായിരിക്കും അവരുടെ മുഖം.
(📚ബുഖാരി:6543)

http://T.me/Salafisunni

ശഫാഅത്തിന്റെ വിഷയം വിശദീകരിക്കുന്ന വിശാലമായ ഹദീസില്‍ അല്ലാഹു മുഹമ്മദ് നബിﷺയോട് കല്‍പ്പിക്കുന്നതായി അവിടുന്ന് തന്നെ പറയുന്നു:
يَا مُحَمَّدُ ارْفَعْ رَأْسَكَ، سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِي، فَأَقُولُ أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ فَيُقَالُ يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
‘മുഹമ്മദ് താങ്കള്‍ താങ്കളുടെ തല ഉയർത്തുക. താങ്കള്‍ ചോദിക്കുക, താങ്കള്‍ക്കത് നല്‍കപ്പെടും. താങ്കള്‍ ശഫാഅത്ത ചെയ്യുക, താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും’. അപ്പോള്‍ ഞാന്‍ എന്റെ തല ഉയർത്തും. അങ്ങനെ ഞാന്‍ പറയും : എന്റെ റബ്ബേ വേ, എന്റെ ഉമ്മത്ത്, എന്റെ റബ്ബേ, എന്റെ ഉമ്മത്ത്. അപ്പോള്‍ പറയപ്പെടും: ഓ മുഹമ്മദ്, താങ്കള്‍ താങ്കളുടെ ഉമ്മത്തുകളില്‍ ആരുടെ മേലാണോ വിചാരണയില്ലാത്തത് അവരെ സ്വർഗ കവാടങ്ങളില്‍ നിന്ന് വലത് ഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിപ്പിക്കുക. അവർ മറ്റ് ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളില്‍ പങ്കാളികളുമായിരിക്കും.
(ബുഖാരി:65/ 4712)

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം : നബിﷺപറഞ്ഞു: പൂർവ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു: ‘ഈ സമുദായം ഏതാണ്‌? ഇതെന്റെ സമുദായമാണോ?’ ഇതു മൂസാ عليه السلام യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന്‌ എന്നോട്‌ പറയപ്പെട്ടു. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ. ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് റസൂല്‍(ﷺ) വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു.

സലഫിസുന്നി السلفية سني

23 Nov, 01:23


തീർച്ചയായും ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്‌. അതില്‍ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീർച്ചയായും, എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.

[QURAN 40:59-60]

സലഫിസുന്നി السلفية سني

22 Nov, 11:04


അല്ലാഹു ﷻ പറയുന്നു:

یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ

ഐഹികജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം മാത്രം അവര്‍ അറിയുന്നു, പരലോകത്തെ സംബന്ധിച്ചാകട്ടെ അവർ അശ്രദ്ധരാണ് താനും.
【الروم - ٧】

ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ പറയുന്നു:
അധികമാളുകൾക്കും ദുനിയാവിനേയും, അതിൻ്റെ സമ്പാദ്യ മാർഗ്ഗങ്ങളേയും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയും കുറിച്ച് മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ. ദുനിയാവ് വാരിക്കൂട്ടുന്ന കാര്യത്തിലും, അതിലുള്ള സമ്പാദ്യമാർഗങ്ങളെ കുറിച്ചുമെല്ലാം അവർ അങ്ങേയറ്റത്തെ ബുദ്ധിസാമർത്ഥ്യമുള്ളവരും നിപുണന്മാരുമായിരിക്കും. അതേ സമയം, പരലോകത്ത് അവർക്കുപകാരപ്പെടുന്ന കാര്യങ്ങളെ കുറിച്ച് അശ്രദ്ധരായിരിക്കും. അവരിൽ ചിലർ യാതൊരു ചിന്തയും ബുദ്ധിയുമില്ലാത്ത മണ്ടന്മാരെപ്പോലെയുമായിരിക്കും.

http://T.me/Salafisunni

താബിഈയായ ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവാണേ സത്യം, അവരിൽ ചിലർ വെള്ളിനാണയം തൻ്റെ വിരൽ തുമ്പിലിട്ട് മറിച്ച് നോക്കി അതിൻ്റെ തൂക്കം പറയും. അത്ര മാത്രം ദുനിയാവിൻ്റെ കാര്യത്തിൽ അവൻ വളർന്നിട്ടുണ്ടാകും. എന്നാൽ, അവന് നിസ്ക്കരിക്കാനറിയുന്നുണ്ടാകില്ല!.

📚 تفسير ابن كثير

സലഫിസുന്നി السلفية سني

14 Nov, 23:42


തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍  ദൂതന്‍മാരെ നിഷേധിച്ചുകളയുകയുണ്ടായി. അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ചു കളയുകയായിരുന്നു. അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറ) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
[QURAN 15:80-84]

സലഫിസുന്നി السلفية سني

14 Nov, 18:39




ഹിക്മത്ത് എന്നാൽ എന്താണ്


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ഹിക്മത്ത് എന്നാൽ, അനുയോജ്യമായ സമയത്ത് അനുയോജ്യമായ രീതിയിൽ അനുയോജ്യമായത് പ്രവർത്തിക്കലാണ്.

[📚 المدارج السالكين (3/449)]

സലഫിസുന്നി السلفية سني

14 Nov, 17:41



മസ്‌ലഹത്തിനെ കുറിച്ച് ഒരു ഓർമപ്പെടുത്തൽ


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
മസ്‌ലഹത്ത് എന്നാൽ, നടപ്പിലാകുമെന്ന് (ഉറപ്പുള്ളതോ), അല്ലെങ്കിൽ നടപ്പിലാകുവാൻ കൂടുതൽ സാധ്യതയുള്ളതോ ആയ (തരത്തിലുള്ള) പ്രയോജനമാണ്.

ഒരുപക്ഷേ ജനങ്ങൾ ഒരു കാര്യത്തിലൂടെ മതപരമോ, ഐഹികപരമോ ആയ പ്രയോജനമുണ്ടാകും എന്നു കരുതും, എന്നാൽ യാഥാർഥ്യത്തിൽ അതിനാൽ ഉണ്ടാകുന്ന വിപത്തുകൾ, അത് കാരണമുണ്ടാകുന്ന പ്രയോജനങ്ങളെ മറികടക്കുന്നതായിരിക്കും, ഇത് പലപ്പോഴായും സംഭവിക്കാറുള്ള ഒരു കാര്യമാണ് അല്ലാഹു മദ്യത്തെയും ചൂതാട്ടത്തെയും പറ്റി പറഞ്ഞത് പോലെ:

http://T.me/Salafisunni

قُلۡ فِیهِمَاۤ إِثۡمࣱ كَبِیرࣱ وَمَنَـٰفِعُ لِلنَّاسِ وَإِثۡمُهُمَاۤ أَكۡبَرُ مِن نَّفۡعِهِمَاۗ

അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌.

(സിദ്ധാന്തവാദികളായ) ഖലാമിന്റെ ആളുകളും, സൂഫികളും, (ഖിയാസ് ഉപയോഗിക്കുന്നതിൽ അതിരുകവിയുന്ന) റഅ്‌യിന്റെ ആളുകളും, അധികാരത്തിന്റെ ആളുകളും എന്നിങ്ങനെയുള്ള പലരും പുതുതായി കൊണ്ടുവന്ന, മതവിശ്വാസങ്ങളിലും കർമ്മങ്ങളിലും പെട്ട ബിദ്അത്തുകളിൽ പലതും, അതിലൂടെ പ്രയോജനമുണ്ടാകുമെന്നോ, ശരിയായതും ഉപകാരപ്രദമായതുമായ മസ്‌ലഹത്ത് ആണെന്നോ ധരിച്ചുകൊണ്ട് പ്രാവർത്തികമാക്കിയവയാണ്, പക്ഷെ യാഥാർഥ്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല.

📚 مجموع الفتاوى،(343/11)]

സലഫിസുന്നി السلفية سني

14 Nov, 17:02


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
കാഫിർ ശക്തനും ആരോഗ്യവാനും ആയിരിക്കാം,
എന്നാൽ അയാളുടെ ഹൃദയം ഏറ്റവും രോഗബാധിതമാണ്

(📚അൽ ഫവാഈദ്, പേജ്: 248)

✍️ബാഹ്യമായ ശക്തിയും ആരോഗ്യവും ഉണ്ടായിരിക്കാം, എന്നാൽ ആത്മനിഷ്ഠമായ വിശ്വാസക്കുറവും ആധ്യാത്മിക അസുഖവും അയാളുടെ അന്തരാത്മാവിനെ ബാധിക്കുന്നു.

സലഫിസുന്നി السلفية سني

14 Nov, 16:47


നാല് അടിസ്ഥാന തത്വങ്ങൾ

ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് رَحِمَهُ اللَّهُ രചിച്ച ‍ القواعــد الأربـع
അൽ ഖവാഈദുൽ അർബാഅ്


എന്ന കൃതിയുടെ വിവര്‍ത്തനം

Part:2

القاعدة الثانية: أنّهم يقولون: ما دعوناهم وتوجّهنا إليهم إلا لطلب القُرْبة والشفاعة، فدليل القُربة قوله تعالى

രണ്ട്: അവിശ്വാസികള്‍ പറയുമായിരുന്നു; ഞങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും അവരെ അവലംബിക്കുന്നതും അവരുടെ സാമീപ്യവും ശുപാര്‍ശയും ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് എന്ന്.
അല്ലാഹു പറയുന്നു:

ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ

അവന് (അല്ലാഹുവിന്) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(ഖുർആന്‍:39/3)

http://T.me/Salafisunni

ودليل الشفاعة قوله تعالى

ശഫാഅത്തിന്റെ തെളിവ് അല്ലാഹു പറയുന്നു:

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (ഖുർആന്‍:10/18)

والشفاعة شفاعتان: شفاعة منفيّة وشفاعة مثبَتة:

ശുപാര്‍ശ രണ്ടിനമുണ്ട്.

(1) ലഭിക്കാത്ത ശുപാര്‍ശ,

(2) ലഭിക്കുന്ന ശുപാര്‍ശ.


فالشفاعة المنفيّة ما كانت تٌطلب من غير الله فيما لا يقدر عليه إلاّ الله، والدليل: قوله تعالى

(1) ലഭിക്കാത്ത ശുപാര്‍ശ:
അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയാത്ത കാര്യങ്ങളിലുള്ള ശുപാര്‍ശയാണിത്.
അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَٰعَةٌ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ

സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍. (ഖുർആന്‍:2/254)

والشفاعة المثبَتة هي: التي تُطلب من الله، والشّافع مُكْرَمٌ بالشفاعة، والمشفوع له: من رضيَ اللهُ قوله وعمله بعد الإذن كما قال تعالى:

(2) ലഭിക്കുന്ന ശുപാര്‍ശ: അല്ലാഹുവില്‍ നിന്ന് തേടാവുന്നതും ശുപാര്‍ശ ചെയ്യുന്നവന് അനുഗ്രഹം ലഭിക്കുന്നതും അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച, അവന്റെ തൃപ്തി നേടിയവര്‍ക്ക് മാത്രം നല്‍കപ്പെടുന്നതുമായ ശുപാര്‍ശയാകുന്നു ഇത്.
അല്ലാഹു പറഞ്ഞു:

مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِ

അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?(ഖുർആന്‍:2/255)

തുടരും إن شاء الله

സലഫിസുന്നി السلفية سني

14 Nov, 16:01


നാല് അടിസ്ഥാന തത്വങ്ങൾ

ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് رَحِمَهُ اللَّهُ രചിച്ച ‍ القواعــد الأربـع
അൽ ഖവാഈദുൽ അർബാഅ്


എന്ന കൃതിയുടെ വിവര്‍ത്തനം

Part:1

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ

أسأل الله الكريم ربّ العرش العظيم أن يتولاّك في الدنيا والآخرة، وأن يجعلك مبارَكـًا أينما كنت، وأن يجعلك ممّن إذا أُعطيَ شكر، وإذا ابتُلي صبر، وإذا أذنب استغفر، فإنّ هؤلاء الثلاث عنوان السعادة.

ഉന്നതമായ അര്‍ശിന്റെ ഉടമയും മഹാനുമായ അല്ലാഹുവിനോട് ഇരുലോകത്തും താങ്കള്‍ക്ക് സംരക്ഷണമുണ്ടാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. താങ്കള്‍ എവിടെയായിരുന്നാലും താങ്കളുടെ മേല്‍ അനുഗ്രഹം ലഭിക്കട്ടെ. ഏതൊരു നന്മക്കും നന്ദി കാണിക്കുന്ന, ഏതു പരീക്ഷണത്തിലും ക്ഷമ സ്വീകരിക്കുന്ന, ഏത് തെറ്റിനും പാപമോചനം തേടുന്ന നല്ലവരില്‍ അല്ലാഹു താങ്കളെ ഉള്‍പെടുത്തട്ടെ. ഇവ മൂന്നുമാണല്ലോ യഥാര്‍ത്ഥ സൗഭാഗ്യത്തിന്റെ അടിത്തറ.

اعلم أرشدك الله لطاعته: أن الحنيفيّة ملّة إبراهيم: أن تعبد الله مخلصـًا له الدين كما قال تعالى

അല്ലാഹു നിനക്ക് നന്മകള്‍ക്ക് വെളിച്ചം നല്‍കട്ടെ. ഇബ്‌റാഹീം നബി عليه السلام യുടെ മാര്‍ഗമാണ് ഹനീഫിയ്യത്ത് (ഋജുവായ മാര്‍ഗം), അഥവാ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം നീ ആരാധിക്കല്‍.

അല്ലാഹു പറഞ്ഞു:

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖുർആന്‍:51/56)

فإذا عرفت أنّ الله خلقك لعبادته فاعلم: أنّ العبادة لا تسمّى عبادة إلا مع التوحيد، كما أنّ الصلاة لا تسمّى صلاة إلى مع الطهارة، فإذا دخل الشرك في العبادة فسدتْ كالحدَث إذا دخل في الطهارة. فإذا عرفتَ أن الشرك إذا خالط العبادة أفسدها وأحبط العمل وصار صاحبه من الخالدين في النار عرفتَ أنّ أهمّ ما عليك: معرفة ذلك، لعلّ الله أن يخلّصك من هذه الشَّبَكة، وهي الشرك بالله الذي قال الله فيه
അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് നിന്നെ അവന്‍ സൃഷ്ടിച്ചതെന്ന് നീ അറിയുക. അതോടൊപ്പം തൗഹീദില്ലാതെ ആരാധനയാകില്ലെന്നും നീ അറിയണം; വുളൂഅ് ഇല്ലാത്തവന്റെ നിസ്‌കാരം, സ്വീകരിക്കപ്പെടാത്ത നിസ്‌കാരമാകുന്നതു പോലെ. അതിനാല്‍ ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ ശുദ്ധിയുള്ളവന് അശുദ്ധി ബാധിച്ചത് പോലെയായിരിക്കും. ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ അത് നിഷ്ഫലമാകുമെന്നും കര്‍മങ്ങള്‍ പൊളിഞ്ഞു പോകുമെന്നും അങ്ങനെ ചെയ്തവന്‍ നരകത്തില്‍ നിത്യവാസിയായിരിക്കുമെന്നും നീ മനസ്സിലാക്കിയാല്‍ നീ ഏറ്റവും പ്രധാനപ്പെട്ട അറിവ് കരസ്ഥമാക്കിയിരിക്കുന്നു. അല്ലാഹു താങ്കളെ ഈ അപകടത്തില്‍ നിന്ന് (ശിര്‍ക്കില്‍ നിന്ന്) രക്ഷപ്പെടുത്തട്ടെ.

http://T.me/Salafisunni

അല്ലാഹു പറയുന്നു

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.
(ഖു൪ആന്‍:4/48)

وذلك بمعرفة أربع قواعد ذكرها الله تعالى في كتابه

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ നാല് അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതിലൂടെയാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുക.

القاعدة الأولى: أن تعلم أنّ الكفّار الذين قاتلهم رسول الله يُقِرُّون بأنّ الله تعالى هو الخالِق المدبِّر، وأنّ ذلك لم يُدْخِلْهم في الإسلام، والدليل قوله تعالى

ഒന്ന്: പ്രവാചകന്‍ ﷺ അഭിമുഖീകരിച്ച അവിശ്വാസികള്‍ സ്രഷ്ടാവും അന്നദാതാവും എല്ലാം നിയന്ത്രിക്കുന്നവനും അല്ലാഹുവാണ് എന്ന് അംഗീകരിച്ചിരുന്നു. എന്നിട്ടും അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചവരായി മാറിയില്ല.

അല്ലാഹു പറഞ്ഞു:

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌ അപ്പോള്‍ പറയുക എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
(ഖുർആന്‍:10/31)

തുടരും إن شاء الله

സലഫിസുന്നി السلفية سني

14 Nov, 12:31




ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു:
തന്റെ വയറിനെ (വിശപ്പിനെ) കുറിച്ചും, ഗുഹ്യാവയവത്തെ (ലൈംഗികമോഹത്തെ) കുറിച്ചും അല്ലാതെ മറ്റൊന്നിനെ കുറിച്ചും യാതൊരു ഉത്കണ്ഠയും ഇല്ലാത്ത ഒരുവൻ മൃഗങ്ങളിൽ പെട്ടവനായാണ് പരിഗണിക്കപ്പെടുക.

[📚روضة العقلاء (253)]

✍️ വിശപ്പും, ലൈംഗികതയും നിർബന്ധമായും ആവശ്യമുള്ള ഘടകമാണ് പക്ഷേ എന്നാൽ അത് മാത്രമേയുള്ളൂ ചിന്ത എന്നുള്ളത് മാടുകളെ പോലെയാണവൻ തിന്നും കുടിച്ചും, സുഖിച്ചു മാത്രം ജീവിക്കുക.

അല്ലാഹുവിൽ നിന്നും ഹൃദയം അകലുക
നിസ്കാരമില്ലാ
നമ്മേ സൃഷ്ടിച്ച അല്ലാഹുവിനെ ശരിക്കും മനസ്സിൽ ആക്കുന്നില്ലാ എങ്ങനെയാണ് അവനെ ഇബാദത്ത് ചെയ്യേണ്ടത്.

എന്താണ് അവൻ്റെ ജീവിതത്തിന്റെ ലക്ഷ്യം?..

http://T.me/Salafisunni

അല്ലാഹു പറയുന്നു

بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ

പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ് എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്റെ മുഖത്തെ (ഈ) ദീനിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നുവോ അല്ലാഹുവിന്റെ ആ പ്രകൃതി (ദീൻ)! അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന ദീൻ എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.

مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ

അവങ്കലേക്ക്‌ [അല്ലാഹുവിങ്കലേക്ക്‌] മനസ്സു മടങ്ങിയവരായ നിലയില്‍ (അതിനെ അവലംബിച്ചുകൊള്ളുക) അവനെ സൂക്ഷിക്കുകയും, നിസ്കാരം നിലനിറുത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ 'മുശ്രിരിക്കുകളുടെ [ബഹുദൈവവിശ്വാസികളുടെ] കൂട്ടത്തില്‍ ആകുകയും അരുത്.

സൂറത്ത് റൂം 30:29,30,31

സലഫിസുന്നി السلفية سني

13 Nov, 23:55


രാത്രിസമയങ്ങളിൽ ഭക്തനായിരിക്കും; അവൻ പരലോകത്തെകുറിച്ച് ജാഗ്രതയായിരിക്കുകയും
🌿🌿

സലഫിസുന്നി السلفية سني

13 Nov, 17:19


നല്ല Quality ഉള്ള ഭക്ഷണം കഴിക്കുക

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
രോഗങ്ങൾ ഇനിപ്പറയുന്നവയാണ്:

1.മുമ്പത്തെ ഭക്ഷണം ദഹിക്കുന്നതിന് മുമ്പ് കൂടുതൽ ഭക്ഷണം കഴിക്കുന്നത്;

2. ശരീരത്തിന് ആവശ്യമായ അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിലൂടെ;

3,പോഷകമൂല്യമില്ലാത്തതും ദഹിക്കാൻ മന്ദഗതിയിലുള്ളതുമായ ഭക്ഷണം കഴിക്കുന്നതിലൂടെ;

http://T.me/Salafisunni

4, അവയുടെ ഘടനയിൽ സങ്കീർണ്ണമായ വ്യത്യസ്ത ഭക്ഷണങ്ങളിൽ മുഴുകുക
ഒരു മനുഷ്യൻ ഈ ഭക്ഷണങ്ങൾ കൊണ്ട് വയറു നിറയ്ക്കുകയും അത് ഒരു ശീലമാകുകയും ചെയ്യുമ്പോൾ, അവ അവന് പലതരം രോഗങ്ങൾ ഉണ്ടാക്കുന്നു, അവയിൽ ചിലത് സാവധാനത്തിലും ചിലത് വേഗത്തിലും അവസാനിക്കുന്നു. അവൻ ഭക്ഷണം കഴിക്കുന്നതിൽ മിതത്വം പാലിക്കുകയും ആവശ്യാനുസരണം മാത്രം കഴിക്കുകയും അളവിലും ഗുണത്തിലും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുമ്പോൾ, വലിയ അളവിലുള്ള ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ശരീരത്തിന് ലഭിക്കും. 

(📚The Prophetic Medicine,  At-Tibb an-Nabawiyy, p.13).

സലഫിസുന്നി السلفية سني

13 Nov, 16:54


ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ഒരു വ്യക്തി തൻ്റെ ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും ആവശ്യാനുസരണം മാത്രം കഴിക്കുകയും അളവിലും ഗുണത്തിലും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുമ്പോൾ, വലിയ അളവിലുള്ള ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ശരീരത്തിന് ലഭിക്കും. ഭക്ഷണം കഴിക്കുന്നതിന് മൂന്ന് ഡിഗ്രി ഉണ്ട്:
1, ആവശ്യത്തിന് പുറത്ത്
2, മിതമായ അളവിൽ
3, കൂടുതൽ അധികമായി

📚At-Tibb An-Nabawī page.20; Medicine of the Prophet, ITS, page13.

സലഫിസുന്നി السلفية سني

13 Nov, 15:57


നിഷിദ്ധമായ മാംസങ്ങൾ

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നയാൾ സ്വഭാവത്തിലും പ്രവർത്തനത്തിലും അതിന്റെ സ്വാധീനം കാണിക്കും..
അല്ലാഹുവിൻ്റെ ഹിക്മത്ത് അവൻ്റെ സൃഷ്ടികളിൽ കാണപ്പെടുന്നതുപോലെ, അവൻ്റെ നിയമനിർമ്മാണത്തിലും കൽപ്പനയിലുമുണ്ട് .
അവൻ തൻ്റെ അടിമകളെ വൃത്തിയില്ലാത്ത ഭക്ഷണം (കഴിക്കുന്നതിൽ നിന്ന് ) വിലക്കിയിരിക്കുന്നു, കാരണം അവർ അത് കഴിച്ചാൽ അത് അവരുടെ ഭാഗമാകും, ആ ഭാഗങ്ങൾ (ആനുപാതികമായി) അവർ കഴിക്കുന്നതിനെ സാദൃശ്യപ്പെടുത്താൻ തുടങ്ങും.
കാരണം (ഒരു കാര്യം) കഴിക്കുന്നവൻ, അവൻ കഴിക്കുന്നതിനോട് സാദൃശ്യം കാണിക്കും , അത് അവൻ്റെ ഭാഗമായിത്തീരുന്നു.
ഇക്കാരണത്താൽ, മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യവർഗം അവൻ്റെ സ്വഭാവത്തിൽ കൂടുതൽ സന്തുലിതരാണ് കാരണം അവൻ കഴിക്കുന്നതിൽ മൃഗങ്ങളെക്കാൾ കൂടുതൽ സന്തുലിതനാണ്.

മാംസഭുക്കായ വന്യമൃഗങ്ങളുടെ രക്തവും മാംസവും കഴിക്കുന്നത് അത് ഭക്ഷിക്കുന്നവനെ വന്യവും പൈശാചികവുമായ സ്വഭാവം കൈവരിക്കുകയും മറ്റുള്ളവരോട് അക്രമാസക്തനാക്കുകയും ചെയ്യുന്നു, അതിനാൽ അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീഅ്ത്ത് വിവേകപൂർവ്വം വിലക്കുന്നു, ശക്തമായ ഒരു കാരണം ഉണ്ടായിരിക്കെ അല്ലാതെ.
ഉദാഹരണത്തിന് ദ്വറൂറത്തിൻ്റെ അവസ്ഥ.
(ശരീഅത്ത് അനുസരിച്ച് അവയെ കഴിക്കൽ തികച്ചും നിർബന്ധിതമായ അവസ്ഥ )

http://T.me/Salafisunni

ഇക്കാരണത്താൽ, ക്രിസ്ത്യാനികൾ പന്നിയിറച്ചി ഭക്ഷിച്ചപ്പോൾ, അവർക്ക് ഒരുതരം പരുഷതയും ക്രൂരതയും പാരമ്പര്യമായി ലഭിച്ചു.

അതുപോലെ, മാംസഭുക്കുകളുടെയും നായ്ക്കളുടെയും മാംസം ഭക്ഷിച്ചവരിൽ ഈ മൃഗങ്ങളുടെ സ്വഭാവം പ്രത്യക്ഷപ്പെടുന്നു.

പൈശാചിക മനോഭാവം കൊമ്പുകളുള്ള മാംസഭുക്കുകളുടെ ഒരു പ്രധാന സ്വഭാവമായതിനാൽ , ശരീഅ്ത്ത് അത് വിലക്കി.

ഒട്ടകങ്ങൾ അത്തരം പൈശാചിക സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ, ഒട്ടകമാംസം കഴിക്കുന്നവരോട് അതിനെ വുളൂഅ് (വുദൂ) ഉപയോഗിച്ച് പ്രതിരോധിക്കാൻ കൽപ്പിക്കുന്നു.

കഴുതയെപ്പോലെയുള്ള സ്വഭാവം കഴുതകൾക്ക് ഉണ്ടായിരിക്കുമെന്നതിനാൽ , വളർത്തു കഴുതകളുടെ മാംസം ഭക്ഷിക്കുന്നതിൽ നിന്ന് അല്ലാഹുവിൻ്റെ റസൂൽ ﷺ നമ്മെ വിലക്കി.

രക്തം ശൈത്വാൻ്റെ സഞ്ചരിക്കാനുള്ള വാഹനമായതിനാൽ, അല്ലാഹു നമ്മെ രക്തം ഭക്ഷിക്കുന്നത് തീർത്തും വിലക്കിയിരിക്കുന്നു.

അല്ലാഹുവിന്റെ സൃഷ്ടിപ്പിലും അവൻ്റെ കൽപ്പനകളിലും അല്ലാഹുവിൻ്റെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുകയും, രണ്ടും ശ്രദ്ധിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിനെയും അവൻ്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള അറിവിലേക്കുള്ള ഒരു സുപ്രധാന വാതിൽ തുറന്നിട്ടുണ്ടാകും.

📚At-Tibyān fī Aqsām al-Qur’ān by Ibn al-Qayyim, 1/236]

സലഫിസുന്നി السلفية سني

13 Nov, 13:52


വസ്'വാസ്

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവിന്റെ സ്മരണയിലേക്ക് തിരിയുന്ന ഏതൊരാൾക്കും സംഭവിക്കുന്ന ഒന്നാണ് വസ്'വാസ്
അത് ഒരാൾക്ക് ഉറപ്പായും സംഭവിക്കും.
അതിനാൽ അവൻ ഉറച്ചുനിൽക്കുകയും ക്ഷമിക്കുകയും ചെയ്യണം .
ദിക്റിലും പ്രാർത്ഥനയിലും ഉറച്ചുനിൽക്കുക, ഉപേക്ഷിക്കരുത്,
കാരണം, അതിൽ ഉറച്ചുനിൽക്കുന്നതിലൂടെ അവൻ പിശാചിൻ്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തും,

അല്ലാഹു പറയുന്നു:

إِنَّ كَيْدَ ٱلشَّيْطَـٰنِ كَانَ ضَعِيفًا
ശൈത്വാൻ്റെ കുതന്ത്രം തീർച്ചയായും ദുർബലമാണ്.

സൂറത്ത് അന്നിസാ 4:76

http://T.me/Salafisunni

ഓരോ തവണയും ഒരു വ്യക്തി തൻ്റെ ഹൃദയത്തെ അല്ലാഹുവിലേക്ക് തിരിക്കാൻ ആഗ്രഹിക്കുമ്പോൾ, മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള ശുബ്ഹത്തുകൾ അവനിലേക്ക് വരുന്നു.

ശൈത്വാൻ ഒരു കൊള്ളക്കാരനെപ്പോലെയാണ് ഓരോ തവണയും ഒരാൾ അല്ലാഹുവിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അവനെ തടയാൻ ശൈത്വാൻ ശ്രമിക്കും .

സലഫുകളിൽ പ്പെട്ട ഒരാളോട് رَحِمَهُ اللَّهُ ചോദിക്കപ്പെട്ടു :

ജൂതന്മാരും ക്രിസ്ത്യാനികളും പറയുന്നു ഞങ്ങൾക്ക് വസ്‌വാസ് അനുഭവപ്പെടുന്നില്ല'
എന്ന് പറയുന്നു "

അദേഹം മറുപടി പറഞ്ഞു,
അവർ പറഞ്ഞത് ശരിയാണ്!
തകർന്ന വീടിനെ ശൈത്വാൻ എന്ത് ചെയ്യും?!''

[📚മജ്മൂൽ-ഫതാവ 22/608]

സലഫിസുന്നി السلفية سني

13 Nov, 12:33


അബൂ ഖൈസ് رَحِمَهُ اللَّهُ പറയുന്നു:
മസ്റൂഖ് رَحِمَهُ اللَّهُ ഒരിക്കൽ ഒരാൾ നിസ്ക്കരിക്കുമ്പോൾ സുജൂദിൽ കാൽ ഉയർത്തിയതായി കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
ഇയാളുടെ നിസ്ക്കാരം പൂർണമായിട്ടില്ല.

📚 المصنف لابن أبي شيبة【٢٩٩٤】

അടിക്കുറിപ്പ്:

നിസ്ക്കാരത്തിൽ സംഭവിക്കുന്ന പല അബദ്ധങ്ങളും നിസ്ക്കാരം തന്നെ ബാത്വിലാക്കുന്നവയാണ്.

http://T.me/Salafisunni

നബി ﷺ പറഞ്ഞു:

إنَّ الرجلَ ليُصلِّي ستِّينَ سنةً و ما تُقبَلُ له صلاةٌ، لعله يتمُّ الركوعَ ولا يتمُّ السُّجودَ ويتمُّ السجودَ ولا يتمُّ الركوعَ

ഒരാൾ അറുപത് വർഷം നിസ്ക്കരിക്കും. പക്ഷേ അയാളുടെ ഒരു നിസ്ക്കാരം പോലും സ്വീകരിക്കപ്പെട്ടിട്ടുണ്ടാകില്ല!. (ചിലപ്പോൾ) അവൻ റുകൂഅ് പൂർത്തിയാക്കിയിട്ടുണ്ടാകും, എന്നാൽ സുജൂദ് പൂർണമായി ചെയ്തിട്ടുണ്ടാവില്ല. അതുപോലെ സുജൂദ് പൂർത്തിയാക്കിയിട്ടുണ്ടാകും, എന്നാൽ റുകൂഅ് പൂർണമായി ചെയ്തിട്ടുണ്ടാവില്ല.

📚 أخرجه الأصبهاني في”الترغيب“【٢/٢٣٦】 وحسنه الألباني

സലഫിസുന്നി السلفية سني

13 Nov, 02:06


🌿
നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.

സലഫിസുന്നി السلفية سني

12 Nov, 18:50


മുഹമ്മദ് നബി ﷺ യുടെ ശരീഅ്ത്ത് ഈസ നബി عليه السلام പിന്‍പറ്റും
ദജ്ജാലിന്റെ കാലശേഷം ഈസ നബി عليه السلامജനങ്ങളെ ഭരിക്കുന്നത് ഖുര്‍ആനിന്റെയും മുഹമ്മദ് നബി ﷺ യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി ﷺ ക്ക് ശേഷം ഈസാ നബി വരുന്നതിനെ പറ്റി പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുള്ള കാര്യങ്ങളാണിത്.
മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിന് ശേഷം ഇനിയൊരു നബി വരാനില്ല.

അല്ലാഹു പറയുന്നു
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ റസൂലും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. (ഖുർആന്‍:33/40)

قال رسول الله صلى الله عليه وسلم‏:‏لا نبي بعدي

നബി ﷺ പറഞ്ഞു: എനിക്ക് ശേഷം ഒരു നബി വരാനില്ല.

قال رسول الله صلى الله عليه وسلم‏: لو أنَّ موسى كان حيًّا ماوسِعَهُ إلّا اتِّباعي

നബി ﷺ പറഞ്ഞു: മൂസാ നബി عليه السلام ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റാതെ നിർവ്വാഹമുണ്ടായിരുന്നില്ല.

ഈസ നബിعليه السلام സ്വതന്ത്രനായ ഒരു നബിയായി ഇഞ്ചീലനുസരിച്ച് ജനങ്ങളെ വഴി നടത്താനല്ല വരുന്നത്. മറിച്ച് മുഹമ്മദ് നബി ﷺ യുടെ ശരീഅത്തിലായി, അതനുസരിച്ച് മുഹമ്മദ് നബി ﷺ യെ പിന്തുടരുന്ന ആളായിട്ടാണ് വരുന്നത്.

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ كَيْفَ أَنْتُمْ إِذَا نَزَلَ فِيكُمُ ابْنُ مَرْيَمَ فَأَمَّكُمْ مِنْكُمْ ‏”‏ ‏.‏ فَقُلْتُ لاِبْنِ أَبِي ذِئْبٍ إِنَّ الأَوْزَاعِيَّ حَدَّثَنَا عَنِ الزُّهْرِيِّ عَنْ نَافِعٍ عَنْ أَبِي هُرَيْرَةَ ‏”‏ وَإِمَامُكُمْ مِنْكُمْ ‏”‏ ‏.‏ قَالَ ابْنُ أَبِي ذِئْبٍ تَدْرِي مَا أَمَّكُمْ مِنْكُمْ قُلْتُ تُخْبِرُنِي ‏.‏ قَالَ فَأَمَّكُمْ بِكِتَابِ رَبِّكُمْ تَبَارَكَ وَتَعَالَى وَسُنَّةِ نَبِيِّكُمْ صلى الله عليه وسلم ‏.‏

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഈസാ ഇബ്നു മറിയം عليه السلام നിങ്ങളിലേക്ക് ഇറങ്ങി വരികയും നിങ്ങള്‍ക്കുള്ള നേതൃത്വം നിങ്ങളില്‍ നിന്നുതന്നെ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥ എങ്ങനെയായിരിക്കും. (📚മുസ്‌ലിം: 155)

നിങ്ങള്‍ക്കുള്ള നേതൃത്വം (فَأَمَّكُمْ مِنْكُمْ), നിങ്ങളുടെ ഇമാം(وَإِمَامُكُمْ مِنْكُمْ) എന്നും വന്നിട്ടുണ്ട്.

ഇബ്നു അബീ ദ്അ്ബ് رَحِمَهُ اللَّهُ പറഞ്ഞു:

فَأَمَّكُمْ بِكِتَابِ رَبِّكُمْ تَبَارَكَ وَتَعَالَى وَسُنَّةِ نَبِيِّكُمْ صلى الله عليه وسلم

നിങ്ങളുടെ റബ്ബിന്റെ ഗ്രന്ഥം(ഖുർആന്‍) കൊണ്ടും നിങ്ങളുടെ നബിയുടെ ചര്യകൊണ്ടുമാണ് അദ്ദേഹം നിങ്ങളെ നയിക്കുക.
(മുസ്‌ലിം: 155)

عن جابر بن عبد الله قال: سمعت النبي، صلى الله عليه وسلم يقول:ولا تزال طائفة من أمتي يقاتلون على الحق ظاهرين إلى يوم القيامة قال: فينزل عيسى ابن مريم، صلى الله عليه وسلم، فيقول أميرهم: تعال صل لنا، فيقول: لا، إن بعضكم على بعض أمراء تكرمة الله هذه الأمة

ജാബിർ ബിൻ അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം അന്ത്യനാള്‍ വരെയും സത്യത്തിന് വേണ്ടി പോരാടി വിജയിച്ച് നില്‍ക്കും. അവിടുന്ന് പറഞ്ഞു: അങ്ങനെ ഈസാ ഇബ്നു മറിയം عليه السلامഇറങ്ങി വരും. അപ്പോള്‍ അവരുടെ നേതാവ് പറയും: വരൂ, ഞങ്ങള്‍ക്ക് (ഇമാമായി) നിസ്കരിച്ചാലും. അപ്പോള്‍ ഈസാ പറയും: ഇല്ല. അല്ലാഹു ഈ ഉമ്മത്തിന് നല്‍കിയ ആദരവിനാല്‍ നിങ്ങളില്‍ ചിലർ ചിലർക്ക് നേതാക്കളാണ്.
(അഹ്മദ്)
ഈസാ നബി عليه السلامയെ കാണുമ്പോള്‍ ഇമാം മഹ്ദി അദ്ദേഹത്തെ മാനിച്ച് അദ്ദേഹം ഇമാമായി നില്‍ക്കുവാന്‍ പുറകിലേക്ക് മാറി നില്‍ക്കും. അപ്പോള്‍ ഈസാ നബി عليه السلام അദ്ദേഹത്തോട് തന്നെ ഇമാമായി നില്‍ക്കാന്‍ പറയും. അങ്ങനെ ഇമാം മഹ്ദി ഇമാമായി നില്‍ക്കും. ഈസാ നബി عليه السلام അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും. അതെ, മുഹമ്മദ് നബി ﷺ യുടെ ശരീഅ്ത്ത് പിന്‍പറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്.

സലഫിസുന്നി السلفية سني

12 Nov, 18:37


ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا

ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖുർആന്‍ :48/29)

മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ ശ്രേഷ്ടത ഈസാ നബി عليه السلام ഇഞ്ചീലിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ കൂടെ കഴിയാനുളള അവസരം അല്ലാഹു ഈസാ നബിക്ക് അല്ലാഹു നല്‍കുന്നു.

(5) മനുഷ്യന്‍ മണ്ണിനോട് ചേരേണ്ടവനാണ്

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും.(ഖുർആന്‍ :20/55)

മനുഷ്യനെ അല്ലാഹു മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യന്‍ മരിച്ചു പോകുന്നതും മണ്ണിലേക്കുതന്നെ. മണ്ണില്‍ നിന്ന് തന്നെയാണ് അവന്‍ ഉയർത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത്. ഈ പൊതുതത്വം എല്ലാ മനുഷ്യർക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ഈസാനബി മരിച്ച് മണ്ണിലെത്തിയിട്ടില്ലാത്തതിനാല്‍ അദ്ദേഹം അതിനായി ഈ ഭൂമിയിലേക്ക് വരേണ്ടതുണ്ട്..

സലഫിസുന്നി السلفية سني

12 Nov, 18:37


ഈസാ നബി عليه السلام യുടെ
പുനരാഗമനത്തിന്റെ ഹിക്മത്ത്


ഈസാ നബി عليه السلامയുടെ പുനരാഗമനത്തിന്റെ ഹിക്മത്ത് എന്താണെന്ന് പണ്ഢിതന്‍മാർ വിശദീകരിച്ചിട്ടുള്ളതായി കാണാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു.

(1) യഹൂദി- ക്രൈസ്തവർക്കുള്ള മറുപടി
ഈസാനബി عليه السلامയെ ഞങ്ങള്‍ കൊന്നുവെന്നാണ് ജൂതന്‍മാരുടെ വാദം. അവർ അദ്ദേഹത്തെ കൊന്നിട്ടില്ലെന്ന് ഈസാ നബിയുടെ പുനരാഗമനത്തീലൂടെ അവരെ ബോധ്യപ്പെടുത്തുന്നു.

ഹാഫിള് ഇമാം ഇബ്നു ഹജർ അസ്ഖലാനി رَحِمَهُ اللَّهُ പറയുന്നു:
യഹൂദികൾ ഈസാ നബി عليه السلامയെ (കുരിശിൽ) കൊന്നു എന്ന് പറഞ്ഞു. അല്ലാഹു ഈസാ നബി عليه السلام യെ രണ്ടാം തവണ ഭുമിയിലേക്ക്‌ അയക്കുക വഴി അദ്ദേഹത്തെ അവർ കൊന്നിട്ടില്ല എന്ന് (ജൂതന്മാരെ) ബോധ്യപ്പെടുത്തും. അദ്ദേഹം ജൂതന്മാരോട്‌ യുദ്ധം ചെയ്യുകയും അവരുടെ നേതാവിനെ തന്നെ (ദജ്ജാൽ) കൊല്ലുകയും ചെയ്യും.
(📚ഫത്‌ഹുൽ ബാരി)

യേശുവിന്റെ ക്രൂശീകരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നുവെന്നാണ് ക്രൈസ്തവർ അവകാശപ്പെടുന്നത്. അഥവാ ഈസാനബി عليه السلام കുരിശിലേറി മരിച്ചിരിക്കുന്നുവെന്നാണ് അവരും വിശ്വസിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരുടെയും വാദങ്ങള്‍ തെറ്റായിരുന്നുവെന്ന് ഈസാ നബി عليه السلامയുടെ പുനരാഗമനത്തിലൂടെ അവർക്ക് ബോധ്യപ്പെടും. അല്ലാഹു പറഞ്ഞതുപോലെ:

بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا – وَإِن مِّنْ أَهْلِ ٱلْكِتَٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَٰمَةِ يَكُونُ عَلَيْهِمْ شَهِيدًا

വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. (ഖുർആന്‍:4/159)

(2) ഇസ്‌ലാമിന്റെ സത്യസന്ധതയും മറ്റുള്ളതിന്റെ നിരർത്ഥകതയും ബോധ്യപ്പെടുത്തുന്നതിന്

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ദീൻ എന്നാല്‍
ഇസ്‌ലാംമാകുന്നു. (ഖുർആന്‍ :3/19)

وَيُهْلِكُ اللَّهُ فِي زَمَانِهِ الْمِلَلَ كُلَّهَا إِلاَّ الإِسْلاَمَ

നബി ﷺ പറയുന്നു: അദ്ദേഹത്തിന്റെ (ഈസയുടെ) കാലത്ത്‌ അല്ലാഹു ഇസ്‌ലാം ഒഴിച്ചുള്ള എല്ലാ മതങ്ങളെയും ഇല്ലായ്മ ചെയ്യും.
(📚അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)

(3) മുഹമ്മദ് നബി ﷺ യോട് അടുത്ത പ്രവാചകനാണ് ഈസാ നബി عليه السلام

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ

നബി ﷺ പറഞ്ഞു: എന്റെയും അദ്ദേഹത്തിന്റെയും (ഈസ നബി) ഇടയിൽ യാതൊരു നബിയുമില്ല. (അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)

http://T.me/Salafisunni

തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനായ മുഹമ്മദ് നബിﷺയെ കുറിച്ച് സുവിശേഷം അറിയിക്കുകയെന്നത് ഈസാ നബിയുടെ ദൗത്തില്‍ പെട്ടതായിരുന്നു.

ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ

മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു റസൂലിനെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ റസൂലായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (ഖുർആന്‍: 61/6)

عَنْ جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ لِي أَسْمَاءً، أَنَا مُحَمَّدٌ، وَأَنَا أَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ،

ജൂബൈറുബ്നു മുത്വ്ഇം വില്‍ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: എനിക്ക് പല പേരുകള്‍ ഉണ്ട് ഞാന്‍ മുഹമ്മദാണ്’ (അധികമായി സ്തുതിക്കപ്പെടുന്നവനാണ്) ഞാന്‍ അഹ്മദുമാണ് (അധികം സ്തുതിയുള്ളവനാണ്). ഞാന്‍ മാഹീയുമാണ്‌ (മായിച്ചു കളയുന്നവനാണ്). എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായ്ച്ചുകളയുന്നു.
(📚ബുഖാരി: 4896)

قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَنَا دَعْوَةُ أَبِي إِبْرَاهِيمَ، وَبِشَارَةُ عِيسَى

നബി ﷺ പറഞ്ഞു: ഞാന്‍ എന്റെ പിതാവായ ഇബ്റാഹീമിന്റെ പ്രാർത്ഥനയാണ്. ഈസയുടെ സന്തോഷ വാർത്തയുമാണ്.

അതുകൊണ്ടുതന്നെ മുഹമ്മദ് നബിﷺയുടെ ശരീഅത്ത് പിന്‍പറ്റി കുറച്ച് കാലം കഴിയുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നു.

(4) മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ കൂടെ കഴിയാനുളള അവസരം
ഈസാ നബി عليه السلام ക്ക് അവതരിക്കപ്പെട്ട ഗ്രന്ഥമായ ഇഞ്ചീലില്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്‍മാരെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

സലഫിസുന്നി السلفية سني

12 Nov, 13:41



ഈമാനിന്റെ ഏറ്റക്കുറച്ചിലുകൾ


നബി ﷺ പറഞ്ഞു:
വസ്ത്രം നുരുമ്പി പോകുന്നത് പോലെ നിങ്ങളുടെ ഖൽബിലെ ഈമാനും നുരുമ്പിപ്പോകും..
ഖൽബിലെ ഈമാനിന്നെ നവീകരിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യുക

📚സിൽസിലത്തുസ്സ്വഹീഹ 1585

തെളിഞ്ഞ ചന്ദ്രനെ മേഘം മറയ്ക്കുന്നതു പോലെ മേഘം കൊണ്ട് മറക്കപ്പെടാത്തതായ ഒരു ഹൃദയവുമില്ല. പ്രകാശം പരത്തുന്ന ചന്ദ്രൻ പെട്ടെന്ന് മേഘം മറയ്ക്കുകയും ഇരുട്ട് പരത്തുകയും ചെയ്യും. പിന്നീട്(മേഘം) മാറിയാൽ വീണ്ടും പ്രകാശിക്കാൻ തുടങ്ങും”

(📚അബൂനുഐം അൽഹിൽയ , 2/196, സിൽസിലത്തു സ്വഹീഹ: 2268).

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ചിലപ്പോൾ ചന്ദ്രനെ മേഘം മറച്ചുകളയും. അല്പസമയത്തിനു ശേഷം ആ നിലാവെളിച്ചം തിരികെ വരും. ഇതുപോലെ ഒരു വിശ്വാസിയുടെ ഹൃദയം തിന്മയുടെ മേഘം കൊണ്ട് ചിലപ്പോൾ മൂടപ്പെടും. അപ്പോൾ അതിന്റെ പ്രകാശം മറയ്ക്കപ്പെടും, അങ്ങനെ ആ മനുഷ്യൻ സ്വയം ഇരുട്ടിൽ പെട്ടതായി കാണപ്പെടും. പിന്നീട് ഈമാനിനെ വർധിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ട് അല്ലാഹുവിനോട് സഹായം തേടുമ്പോൾ ആ മേഘം നീങ്ങുകയും മുൻപെന്നപോലെ ഹൃദയം പ്രകാശിതമാവുകയും ചെയ്യും.
അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അഖീദ പ്രകാരം ഈമാൻ കൊണ്ടുള്ള വിവക്ഷ, ഹൃദയം കൊണ്ട് സത്യപ്പെടുത്തുന്നതും വാക്കുകൾ കൊണ്ട് പറയുന്നതും അവയവങ്ങൾകൊണ്ട് പ്രവർത്തിക്കുന്നതുമാണ്. അല്ലാഹുവിനോടുള്ള അനുസരണം ഈമാൻ വർധിപ്പിക്കുകയും അനുസരണക്കേട് ഈമാൻ കുറക്കുകയും ചെയ്യുന്നതാണ്. ..

തന്റെ ഈമാനിനെ സൂക്ഷിക്കുന്ന ഒരു അടിമ, അതിനെ ലഘുവാക്കുന്ന സംഗതിയെക്കുറിച്ച് ശ്രദ്ധ കാണിക്കുകയും, ഈമാനിന്റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് ബോധവാനാവുകയും, പിശാചിന്റെ പ്രലോഭനങ്ങളെ തിരിച്ചറിയുകയും ചെയ്യും.''

(📚 ശറഹുന്നൂനിയ്യ- ഇബ്നുൽ ഖയ്യിം - ഇബ്നു ഈസാ 2/140).

സലഫിസുന്നി السلفية سني

12 Nov, 10:00


ഈസാ നബി عليه السلام യുടെ മരണം

നബി ﷺ പറഞ്ഞു
ثُمَّ يَمْكُثُ النَّاسُ سَبْعَ سِنِينَ لَيْسَ بَيْنَ اثْنَيْنِ عَدَاوَةٌ

ശേഷം അദ്ദേഹം ഏഴ് വർഷക്കാലം ജനങ്ങളുടെ കൂടെ താമസിക്കും, രണ്ടാളുകള്‍ക്കിടയില്‍ ശത്രുതയില്ലാത്ത (കാലമാണത്).
(📚മുസ്‌ലിം:2940)

http://T.me/Salafisunni

فَيَمْكُثُ فِي الأَرْضِ أَرْبَعِينَ سَنَةً ثُمَّ يُتَوَفَّى فَيُصَلِّي عَلَيْهِ الْمُسْلِمُونَ

നബി ﷺ പറയുന്നു: അങ്ങനെ ഈസാ നാല്‍പ്പത് വർഷം ഭൂമിയില്‍ താമസിക്കുകയും ശേഷം മരണപ്പെടുകയും ചെയ്യും. അപ്പാള്‍ അദ്ദേഹത്തിന് മുസ്‌ലിംങ്ങള്‍ ജനാസ നിസ്‌കാരിക്കും.
(📚അബൂദാവൂദ്: 4324 സ്വഹീഹ് അല്‍ബാനി)

ഈസാ നബി عليه السلام ഇറങ്ങിവന്നതിന് ശേഷം ഏഴ് കൊല്ലം ഭൂമിയില്‍ ജീവിക്കും. നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കുമെന്നും അഭിപ്രായമുണ്ട്. വല്ലാഹു അഅ്ലം ഈസാ നബി عليه السلام മുപ്പത്തിമൂന്നാം വയസ്സിലാണ് ആകാശത്തേക്ക് ഉയർത്തപ്പെട്ടതെന്നും ഇനി ഏഴ് കൊല്ലം അദ്ദേഹം ഭൂമിയില്‍ ജീവിക്കുമെന്നതാണ് പ്രബലാഭിപ്രായം. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്.

സലഫിസുന്നി السلفية سني

12 Nov, 08:22


ഈസ നബി عليه السلام ഹജ്ജും ഉംറയും നിർവ്വഹിക്കും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: وَالَّذِي نَفْسِي بِيَدِهِ لَيُهِلَّنَّ ابْنُ مَرْيَمَ بِفَجِّ الرَّوْحَاءِ حَاجًّا أَوْ مُعْتَمِرًا أَوْ لَيَثْنِيَنَّهُمَا.‏

http://T.me/Salafisunni

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു:
എന്റെ ആത്മാവ്‌ ആരുടെ കയിലാണോ അവൻ (അല്ലാഹു) തന്നെയാണെ സത്യം, ഹജ്ജ്‌ നിർവ്വഹിക്കുന്നവനായോ, ഉംറ നിർവ്വഹിക്കുന്നവനായോ ഹജ്ജും ഉംറയും ഒന്നിച്ച് നിർവ്വഹിക്കുന്നവനായോ റൗഹാഅ് എന്ന മലമ്പാതയിൽ വെച്ച്‌ (ഈസാ) ഇബ്‌നു മറിയം തൽബിയ്യത്ത് പ്രഖ്യാപിക്കുന്നതാണ്.

(📚സ്വഹീഹ് മുസ്‌ലിം:1252)

സലഫിസുന്നി السلفية سني

12 Nov, 06:12


ഈസാ നബി عليه السلام ഇറങ്ങി വന്നാല്‍ ചെയ്യുന്ന കാര്യങ്ങൾ

(1)ദജ്ജാലിനെ കൊല്ലും
(2)യഅ്ജൂജ്, മഅ്ജൂജിന്റെ പതനം
(3) ഇസ്‌ലാമിക ശരീഅ്ത്ത് നടപ്പിലാക്കും
(4) വ്യതിചലിച്ച മതങ്ങളെ ഇല്ലായ്മ ചെയ്യും
(5) കുരിശ് തകർക്കും
(6) പന്നിയെ കൊല്ലും
(7) ജിസ്’യ നിർത്തലാക്കും
(8) നീതിയും സമാധാനവും സ്ഥാപിക്കും
(9) അഭിവൃദ്ധിയും ഐശ്വര്യവും കൊണ്ടു വരും
(10) വിദ്വേഷവും പകയും അസൂയയും ജനഹൃദയങ്ങളില്‍ നിന്ന് പോക്കും
(11) യുദ്ധം നിർത്തലാക്കും


فَيُقَاتِلُ النَّاسَ عَلَى الإِسْلاَمِ فَيَدُقُّ الصَّلِيبَ وَيَقْتُلُ الْخِنْزِيرَ وَيَضَعُ الْجِزْيَةَ وَيُهْلِكُ اللَّهُ فِي زَمَانِهِ الْمِلَلَ كُلَّهَا إِلاَّ الإِسْلاَمَ وَيُهْلِكُ الْمَسِيحَ الدَّجَّالَ

നബി ﷺ പറയുന്നു: ഇസ്‌ലാമിന് വേണ്ടി അദ്ദേഹം(ഈസാ) ജനങ്ങളോട് യുദ്ധം ചെയ്യും. അദ്ദേഹം കുരിശ്‌ തച്ചുടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നിർത്തലാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ കാലത്ത്‌ അല്ലാഹു ഇസ്‌ലാം ഒഴിച്ചുള്ള എല്ലാ മതങ്ങളെയും ഇല്ലായ്മ ചെയ്യുകയും, വ്യാജവാദിയായ ദജ്ജാലിനെ നശിപ്പിക്കുകയും ചെയ്യും.
(📚അബൂദാവൂദ്: 4324 സ്വഹീഹ് അല്‍ബാനി)

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ وَاللَّهِ لَيَنْزِلَنَّ ابْنُ مَرْيَمَ حَكَمًا عَادِلاً فَلَيَكْسِرَنَّ الصَّلِيبَ وَلَيَقْتُلَنَّ الْخِنْزِيرَ وَلَيَضَعَنَّ الْجِزْيَةَ وَلَتُتْرَكَنَّ الْقِلاَصُ فَلاَ يُسْعَى عَلَيْهَا وَلَتَذْهَبَنَّ الشَّحْنَاءُ وَالتَّبَاغُضُ وَالتَّحَاسُدُ وَلَيَدْعُوَنَّ إِلَى الْمَالِ فَلاَ يَقْبَلُهُ أَحَدٌ ‏”‏ ‏.‏

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു:
എന്റെ ആത്മാവ്‌ ആരുടെ കൈയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം നീതിമാനായ ഭരണാധികാരിയായി ഇറങ്ങി വരുന്നതാണ്.അദ്ദേഹം കുരിശ്‌ ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നിർത്തലാക്കുകയും ചെയ്യും. (അഭിവൃദ്ധിയാല്‍) യുവത്വമുള്ള ഒട്ടകങ്ങള്‍(പോലും) അന്ന് അവഗണിക്കപ്പെടും. അതിന് വേണ്ടിയുള്ള പരിശ്രമവും ഉണ്ടാകുകയില്ല. അന്ന് പിണക്കവും വിദ്വേഷവും അസൂയയും (ജനഹൃദയങ്ങളില്‍) നിന്ന് പോക്കും. സമ്പത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കുവാന്‍ ആരും ഉണ്ടാകുകയില്ല .
(📚മുസ്‌ലിം:155)

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത മറ്റൊരു ഹദീഥില്‍
നബി ﷺ പറയുന്നത് കാണുക:

ثم تَقَعُ الأمَنَةُ على الأرضِ حتى تَرتَعَ الأُسودُ مع الإبِلِ، والنِّمارُ مع البَقَرِ، والذِّئابُ مع الغَنمِ، ويَلعَبَ الصِّبيانُ بالحَيَّاتِ، لا تَضُرُّهم،

ഭുമിയിൽ നിർഭയത്വം ഉണ്ടാകും. എത്രത്തോളമെന്നാൽ സിംഹങ്ങൾ ഒട്ടകങ്ങളോടും പുലികൾ പശുക്കളോടും ചെന്നായകൾ ആടുകളോടും ഒന്നിച്ച്‌ മേഞ്ഞുനടക്കുകയും കുട്ടികൾ പാമ്പുകളോടൊന്നിച്ച് കളിക്കുകയും ചെയ്യുന്നതാണ്. അവ അവരെ ഉപദ്രവിക്കുകയില്ല.
(📚അഹ്മദ് – അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സലഫിസുന്നി السلفية سني

12 Nov, 05:51


ഈസ നബി عليه السلامയുടെ വരവ്

عن جابر رضي الله عنه قال: قال رسول الله صلى الله عليه وسلم:ينزل عيسى بن مريم، فيقول أميرهم المهدي: تعال صل بنا، فيقول: لا، إن بعضهم أمير بعض، تكرمة الله لهذه الأمة
അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഈസാ ഇബ്നു മറിയം عليه السلام ഇറങ്ങും. അപ്പോള്‍ അവരുടെ അമീറായ മഹ്ദി പറയും: വരൂ, ഞങ്ങള്‍ക്ക് (ഇമാമായി) നിസ്കരിച്ചാലും. അപ്പോള്‍ ഈസാ പറയും: ഇല്ല. ഈ സമുദായത്തിന് അല്ലാഹുവില്‍ നിന്നുള്ള ആദരവിനാല്‍ ഇവർ ചിലർ ചിലർക്ക് നേതാക്കളാണ്.
(📚മുസ്നദുല്‍ ഹാരിഥ് ഇബ്നു അബീ ഉസാമ, സ്വഹീഹ് അല്‍ബാനി)

http://T.me/Salafisunni

സ്വുബ്ഹി നിസ്‌കാരത്തിന് സ്വഫ് ശരിപ്പെടുത്തുന്ന സമയത്ത്, അവരുടെ അന്നത്തെ ഇമാം വിശ്വാസികളെയും കൂട്ടി നിസ്‌കാരത്തിന് ഒരുങ്ങുന്ന വേളയിലായിരിക്കും ഈസാ നബി عليه السلام ഇറങ്ങി വരിക. ആ ഇമാമാണ് ‘ഇമാം മഹ്ദി’ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഈസാ ഇബ്നു മറിയം ഇറങ്ങി വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍

(1)ദജ്ജാലിനെ കൊല്ലും

നബി ﷺ പറഞ്ഞു

فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ
അങ്ങനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദില്‍ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും.
(📚സ്വഹീഹ് മുസ്‌ലിം:2937)

സലഫിസുന്നി السلفية سني

12 Nov, 03:50


إِذْ بَعَثَ اللَّهُ الْمَسِيحَ ابْنَ مَرْيَمَ فَيَنْزِلُ عِنْدَ الْمَنَارَةِ الْبَيْضَاءِ شَرْقِيَّ دِمَشْقَ بَيْنَ مَهْرُودَتَيْنِ وَاضِعًا كَفَّيْهِ عَلَى أَجْنِحَةِ مَلَكَيْنِ إِذَا طَأْطَأَ رَأَسَهُ قَطَرَ وَإِذَا رَفَعَهُ تَحَدَّرَ مِنْهُ جُمَانٌ كَاللُّؤْلُؤِ فَلاَ يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلاَّ مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ
നബി ﷺ പറയുന്നു: അന്നേരം അല്ലാഹു അൽ മസീഹ്‌ ഇബ്‌നു മറിയമിനെ നിയോഗിക്കും. ദിമശ്ഖിന്റെ (സിറിയ) കിഴക്ക്‌ ഭാഗത്തുള്ള അല്‍ മനാറത്തുൽ ബൈളാഇന് (വെള്ള മിനാരത്തിന്) അരികിൽ മഞ്ഞ വർണ്ണങ്ങളുള്ള രണ്ട് വസ്ത്രങ്ങളിലായി രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈകൾ വെച്ച്‌ അദ്ദേഹം (ആകാശത്ത്‌ നിന്ന്) വന്നിറങ്ങും. അദ്ദേഹം തല താഴ്ത്തിയാൽ വെള്ളത്തുള്ളികൾ ഇറ്റുവീഴും. തലയുയർത്തിയാലോ തിളക്കമാർന്ന മുത്തുകൾ അദ്ദേഹത്തിൽ നിന്ന് ഉതിർന്ന് വീഴും അദ്ദേഹത്തില്‍ നിന്നുള്ള നിശ്വാസത്തിന്റെ മണമടിക്കുന്ന യാതൊരു കാഫിറിനും മരിക്കുകയല്ലാതെ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ നിശ്വാസമാകട്ടെ, അദ്ദേഹത്തിന്റെ ദൃഷ്ടിയെത്തുന്നേടത്ത് ചെന്നെത്തും. അങ്ങനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദില്‍ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. (📚മുസ്‌ലിം:2937)

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ – يَعْنِي عِيسَى – وَإِنَّهُ نَازِلٌ فَإِذَا رَأَيْتُمُوهُ فَاعْرِفُوهُ رَجُلٌ مَرْبُوعٌ إِلَى الْحُمْرَةِ وَالْبَيَاضِ بَيْنَ مُمَصَّرَتَيْنِ كَأَنَّ رَأْسَهُ يَقْطُرُ وَإِنْ لَمْ يُصِبْهُ بَلَلٌ

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെയും അദ്ദേഹത്തിന്റെയും (ഈസ നബി) ഇടയിൽ യാതൊരു നബിയുമില്ല. നിശ്ചയം അദ്ദേഹം വന്നിറങ്ങും. അദ്ദേഹത്തെ നിങ്ങൾ കാണുകയായാല്‍ മഞ്ഞ നിറമുള്ള രണ്ട് വസ്ത്രങ്ങളിലായി ചുവപ്പും വെളുപ്പും കലർന്ന ഒത്തൊരു മനുഷ്യനായി നിങ്ങള്‍ അറിയുക. നനവൊന്നുമേറ്റില്ലെങ്കിലും അദ്ദേഹത്തിന്റെ തലയിൽ നിന്നും വെള്ളം ഉറ്റുന്നത്‌ പോലെയുണ്ടാകും.
(📚അബൂദാവൂദ്: 4324 – സ്വഹീഹ് അല്‍ബാനി)

സലഫിസുന്നി السلفية سني

12 Nov, 03:40


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ‏”‌‏.‏ ثُمَّ يَقُولُ أَبُو هُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ ‏{‏وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا‏}‌‏.‏

http://T.me/Salafisunni

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു:
എന്റെ ആത്മാവ്‌ ആരുടെ കയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം നീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നു. അദ്ദേഹം കുരിശ്‌ ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നിർത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത്‌ സ്വീകരിക്കാത്ത വിധം സമ്പത്ത്‌ ഒഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൗതിക സുഖത്തേക്കാളും) ഒരു സുജുദ്‌ ഉത്തമമായിത്തീരും. അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖുർആന്‍:4/159)
(📚ബുഖാരി: 3448)

സലഫിസുന്നി السلفية سني

12 Nov, 03:32


ഈസ നബി عليه السلام വന്ന് കഴിഞ്ഞാൽ എല്ലാ യഹൂദികളും, ക്രിസ്ത്യനികളും അദ്ദേഹത്തിൽ വിശ്വാസിക്കും

അല്ലാഹു പറയുന്നു

بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا – وَإِن مِّنْ أَهْلِ ٱلْكِتَٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَٰمَةِ يَكُونُ عَلَيْهِمْ شَهِيدًا

എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖുർആന്‍:4/158-159)

ഈ ആയത്തിന്റെ തഫ്സീറില്‍ അബൂമാലിക് رَحِمَهُ اللَّهُ പറഞ്ഞു:
ذلك عند نـزول عيسى ابن مريم، لا يبقى أحدٌ من أهل الكتاب إلا ليؤمننّ به.

അത് (വേദക്കാർ വിശ്വസിക്കുമെന്ന് പറഞ്ഞത്) ഈസാ ബിൻ മർയം ഇറങ്ങി വരുന്ന അവസരത്തിലാണ്. അദ്ദേഹത്തില്‍ വിശ്വസിക്കാതെ വേദക്കാരില്‍ ആരും അവശേഷിക്കുകയില്ല. (📚തഫ്സീറുത്വബരി ഖുവആന്‍:4/159 ന്റെ തഫ്സീറില്‍)

http://T.me/Salafisunni

ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു:
ഈസാ നബി عليه السلام ഭൂമിയിലേക്ക് ഇറങ്ങിയാല്‍, അദ്ദേഹത്തെ അനുധാവനം ചെയ്യാതെയും സത്യപ്പെടുത്താതെയും, അദ്ദേഹം അല്ലാഹുവിന്റെ റൂഹും വചനവും അടിമയും റസൂലുമാണെന്ന് സാക്ഷ്യം വഹിക്കാതെയും യാതൊരു ജൂതനും ക്രിസ്ത്യാനിയും ബഹുദൈവാരാധകനും ശേഷിക്കുകയില്ല എന്ന് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞതായി അത്വാഉ ബിൻ അബീറബാഹ് رَحِمَهُ اللَّهُ നിവേദനം ചെയ്യുന്നു. ഖതാദرَحِمَهُ اللَّهُ, ഇബ്നു സെയ്ദ്رَحِمَهُ اللَّهُ, ഇബ്നു ക്വുതയ്ബرَحِمَهُ اللَّهُ എന്നിവരുടെ അഭിപ്രായവും ഇബ്നു ജരീർ അത്ത്വബരി رَحِمَهُ اللَّهُ തെരഞ്ഞെടുത്ത അഭിപ്രായവും ഇതത്രെ.
(ഖുർആന്‍:4/159 ന്റെ തഫ്സീറില്‍)
(📚സാദുല്‍ മസീർ:2/219

സലഫിസുന്നി السلفية سني

12 Nov, 03:18


ഈസ നബി عليه السلام യുടെ രണ്ടാം വരവ്

അല്ലാഹു പറയുന്നു

وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ

തീര്‍ച്ചയായും അദ്ദേഹം(ഈസാ) അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) കുറിച്ച് നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത. (ഖുർആന്‍:43/61)

عن ابن عباس,( وَإِنَّهُ لَعِلْمٌ لِلسَّاعَةِ ) قال:هو خروج عيسى ابن مريم

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: (തീർച്ചയായും അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിയിപ്പാകുന്നു) : അന്ത്യനാളിന് മുമ്പുള്ള ഈസാ നബി عليه السلام യുടെ പുറപ്പാട്.
(📚അഹ്മദ് , അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

http://T.me/Salafisunni

ഇമാം ഇബ്നുല്‍ ജൗസി പറഞ്ഞു:
ഈസാ നബി عليه السلام യുടെ ഇറക്കം അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അതിലൂടെ അന്ത്യനാള്‍ അടുത്തിരിക്കുന്നു എന്നത് അറിയാം. ഇതത്രെ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ, മുജാഹിദ് رَحِمَهُ اللَّهُ, ഖതാദرَحِمَهُ اللَّهُ, ളഹ്ഹാക്رَحِمَهُ اللَّهُ, മാലിക് ഇബ്നു ദീനാർرَحِمَهُ اللَّهُ , സുദ്ദി رَحِمَهُ اللَّهُ എന്നിവരുടെയെല്ലാം അഭിപ്രായം.
(ഖുർആന്‍:43/61 ന്റെ തഫ്സീറില്‍
(📚സാദുല്‍ മസീർ:7/104

സലഫിസുന്നി السلفية سني

12 Nov, 01:36


(നബിയേ), തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌. ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്‌. പൂര്‍വ്വികന്‍മാരില്‍ (അല്ലാഹുവിന്‍റെ ശിക്ഷാ) നടപടി നടന്നുകഴിഞ്ഞിട്ടും അവര്‍ ഇതില്‍ (ഖുർആനിൽ) വിശ്വസിക്കുന്നില്ല.

[QURAN 15:10-13]

സലഫിസുന്നി السلفية سني

11 Nov, 18:40


യഅ്ജൂജ് മഅ്ജൂജിൻ്റെ പുറപ്പാട്

Part:6

യഅ്ജൂജ്, മഅ്ജൂജിന്റെ പതനത്തിന് ശേഷം

യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ നബി عليه السلام തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും. ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ ,വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.

നവ്വാസ് ബിൻ സംആൻ رَضِيَ اللَّهُ عَنْهُ നിന്നുള്ള സുദീർഘമായിട്ടുള്ള ഹദീഥില്‍, യഅ്ജൂജ്, മഅ്ജൂജിന്റെ പതനത്തിന് ശേഷം ഭൂമിയുടെ അവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ്:

നബി ﷺ പറഞ്ഞു
ثُمَّ يُقَالُ لِلأَرْضِ أَنْبِتِي ثَمَرَتَكِ وَرُدِّي بَرَكَتَكِ ‏.‏ فَيَوْمَئِذٍ تَأْكُلُ الْعِصَابَةُ مِنَ الرُّمَّانَةِ وَيَسْتَظِلُّونَ بِقِحْفِهَا وَيُبَارَكُ فِي الرِّسْلِ حَتَّى أَنَّ اللِّقْحَةَ مِنَ الإِبِلِ لَتَكْفِي الْفِئَامَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْبَقَرِ لَتَكْفِي الْقَبِيلَةَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْغَنَمِ لَتَكْفِي الْفَخِذَ مِنَ النَّاسِ فَبَيْنَمَا هُمْ كَذَلِكَ إِذْ بَعَثَ اللَّهُ رِيحًا طَيِّبَةً فَتَأْخُذُهُمْ تَحْتَ آبَاطِهِمْ فَتَقْبِضُ رُوحَ كُلِّ مُؤْمِنٍ وَكُلِّ مُسْلِمٍ وَيَبْقَى شِرَارُ النَّاسِ يَتَهَارَجُونَ فِيهَا تَهَارُجَ الْحُمُرِ فَعَلَيْهِمْ تَقُومُ السَّاعَةُ ‏”

http://T.me/Salafisunni

ശേഷം ഭൂമിയോട് നിന്റെ പഴങ്ങള്‍ മുളപ്പിക്കുകയും ബർകത്ത് മടക്കികൊണ്ടുവരികയും ചെയ്യുക എന്ന് പറയപ്പെടും. അതോടെ അന്നാളില്‍ ഒരു റുമ്മാന്‍ പഴം ഒരു വിഭാഗം ഭക്ഷിക്കുകയും അതിന്റെ തോടില്‍ അവർ തണല്‍ കൊള്ളുകയും ചെയ്യും. കന്നുകാലികളില്‍ ബർകത്ത് ചൊരിയപ്പെടുകയും ഒരു ഒട്ടകത്തില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു വലിയ ജനവിഭാഗത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു പശുവില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു ഗോത്രത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു ആടില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു കുടംബത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ചെയ്യും. അവർ അപ്രകാരമായിരിക്കെ, അല്ലാഹു ഒരു നല്ല കാറ്റിനെ നിയോഗിക്കും. അത് അവരുടെ കക്ഷങ്ങള്‍ക്കടിയിലൂടെ അവരെ പിടികൂടുകയും എല്ലാ മുഅ്മിനിന്റെയും എല്ലാ മുസ്‌ലിംമിന്റെയും ആത്മാവിനെ പിടിക്കുകയും ചെയ്യും. ജനങ്ങളില്‍ അതി നീചന്‍മാർ ശേഷിക്കും. അവർ അതില്‍ കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏർപ്പെടും. അപ്പോള്‍ അവരുടെ മേല്‍ അന്ത്യനാള്‍ സംഭവിക്കും.
(📚സ്വഹീഹ് മുസ്‌ലിം:2937)

وَلَا تَضَعُ الْحَرْبُ أَوْزَارَهَا حَتَّى يَخْرُجَ يَأْجُوجُ وَمَأْجُوجُ

സലമതു ബിൻ നുഫൈൽ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: യഅ്‌ജൂജ്‌, മഅ്‌ജൂജ്‌ പുറപ്പെടുന്നത് വരെ, യുദ്ധം അതിന്റെ ഭാരങ്ങളെ ഇറക്കിവെക്കുകകയില്ല(യുദ്ധം നിലക്കുകയില്ല)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لَيُحَجَّنَّ الْبَيْتُ وَلَيُعْتَمَرَنَّ بَعْدَ خُرُوجِ يَأْجُوجَ وَمَأْجُوجَ

അബൂസഈദില്‍ ഖുദ്’രിയ്യ് رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം:
നബി ﷺ പറഞ്ഞു: യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ പുറപ്പാടിന്‌ ശേഷവും കഅബയില്‍ ഹജ്ജും ഉംറയും നിർവ്വഹിക്കപ്പെടും.
(📚ബുഖാരി:1593)

അവസാനിച്ചു..🌿🎀

സലഫിസുന്നി السلفية سني

11 Nov, 18:02


യഅ്ജൂജ് മഅ്ജൂജിൻ്റെ പുറപ്പാട്

Part:5

യഅ്ജൂജ് , മഅ്ജൂജിന്റെ പതനം
ഈസാ നബി عليه السلام യും വിശ്വാസികളും അന്ന് പ്രത്യേകമായ ഒരു സാഹചര്യത്തില്‍ ആയിത്തീരും. യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഈസാ നബി عليه السلام യെയും വിശ്വാസികളെയും വലയം ചെയ്യും. അവരില്‍ നിന്ന് ഈസാ നബിعليه السلام ക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അങ്ങനെ അവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. ഈസാ നബിعليه السلام യും വിശ്വാസികളും അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയിടുക്കുകളിലും മറ്റും അഭയം തേടാന്‍ ശ്രമിക്കും. അവര്‍ അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിക്കും. അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ചെയ്യും.

ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ പറഞ്ഞു: ഈസാ ഇബ്നു മറിയം عليه السلام ദജ്ജാലിനെ വധിച്ചതിന് ശേഷമുള്ള നാളുകളിലാണ് യഅ്ജൂജ്, മഅ്ജൂജിന്റെ പുറപ്പാട്. അപ്പോള്‍ ഈസാعليه السلام യുടെ ദുആയുടെ ബറക്കത്തിനാല്‍ ഒരൊറ്റ രാവിലായി അല്ലാഹു അവരെ ഒന്നടങ്കം നശിപ്പിക്കുന്നതാണ്.
(📚അന്നിഹായത്തു ഫില്‍ഫിതനി വല്‍ മലാഹിം:151)

http://T.me/Salafisunni

നവ്വാസിബ്നു സംആൻ رَضِيَ اللَّهُ عَنْهُ നിന്നുള്ള സുദീർഘമായിട്ടുള്ള ഹദീഥിലെ, യഅ്ജൂജ് , മഅ്ജൂജിന്റെ പതനവുമായി ബന്ധപ്പെട്ട പരാമർശം കാണുക:
وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لأَحَدِكُمُ الْيَوْمَ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهُمُ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الأَرْضِ فَلاَ يَجِدُونَ فِي الأَرْضِ مَوْضِعَ شِبْرٍ إِلاَّ مَلأَهُ زَهَمُهُمْ وَنَتْنُهُمْ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ ثُمَّ يُرْسِلُ اللَّهُ مَطَرًا لاَ يَكُنُّ مِنْهُ بَيْتُ مَدَرٍ وَلاَ وَبَرٍ فَيَغْسِلُ الأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ

അല്ലാഹുവിന്റെ നബിയായ ഈസാعليه السلام യും അനുയായികളും (പർവ്വതത്തില്‍) തടയപ്പെടും. എത്രത്തോളമെന്നാല്‍ ഒരു കാളയുടെ തല അവരിലൊരാള്‍ക്ക് ഇന്ന് നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ദീനാറിനേക്കാള്‍ എത്രത്തോളം ഉത്തമമാണോ അതിനേക്കാള്‍ ഉത്തമമായിരിക്കും. അല്ലാഹുവിന്റെ നബിയായ ഈസാ عليه السلامയും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാർത്ഥനയം അർപ്പിക്കും. അല്ലാഹു അവരിലേക്ക് (യഅ്ജൂജ് , മഅ്ജൂജുകളിലേക്ക്) ഒരുതരം കീടങ്ങളെ അയക്കും. അത് (കീടങ്ങളെ) അവരുടെ പിരടികളില്‍ പതിക്കും. ഒരൊറ്റ ശരീരത്തിന്റെ നാശമെന്നപോലെ അവരെല്ലാവരും കൊല്ലപ്പെട്ടവരാകുകയും ചെയ്യും. ശേഷം അല്ലാഹുവിന്റെ നബിയായ ഈസാعليه السلام യും അനുയായികളും (പർവ്വതത്തില്‍ നിന്ന്) ഭൂമിയിലേക്ക് ഇറങ്ങും. അപ്പോള്‍ അതില്‍ അവരുടെ (യഅ്ജൂജ് , മഅ്ജൂജിന്റെ) ദുർഗന്ധവും മാലിന്യവും നിറഞ്ഞതല്ലാത്ത ഒരു ചാണ്‍ ഇടവും അവർ കാണില്ല. അല്ലാഹുവിന്റെ നബിയായ ഈസാ عليه السلامയും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാർത്ഥനയം അർപ്പിക്കും. അപ്പോള്‍ അല്ലാഹു ഒട്ടകത്തിന്റെ കഴുത്ത് പോലെയുള്ള ഒരുതരം പക്ഷികളെ അല്ലാഹു അയക്കും. അവ അവരെ വഹിച്ചെടുത്ത് അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തേക്ക് എറിയുകയും ചെയ്യും.
ശേഷം അല്ലാഹു ഒരു മഴയെ അയക്കും. യാതൊരു രോമക്കുടിലും മണ്‍കുടിലും സുരക്ഷയേകാത്ത പ്രസ്തുത മഴയില്‍ അല്ലാഹു ഭുമിയെ കഴുകുകയും അതിനെ മിനുസവും തിളക്കവുമുള്ള പ്രതലമാക്കി വിടുകയും ചെയ്യും.
(📚സ്വഹീഹ് മുസ്‌ലിം:2937)

മഴ മുഖേന ഭൂമി വൃത്തിയാകുകയും അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുകയും ചെയ്യുമെന്നർത്ഥം.

തുടരും إن شاء الله

സലഫിസുന്നി السلفية سني

11 Nov, 15:31


യഅ്ജൂജ് മഅ്ജൂജിൻ്റെ പുറപ്പാട്

Part:4

യഅ്ജൂജ്, മഅ്ജൂജിനെ യുദ്ധത്തിലുടെ തോൽപ്പിക്കാൻ ആവില്ലാ

നബി ﷺ പറഞ്ഞു:

فَبَيْنَمَا هُوَ كَذَلِكَ إِذْ أَوْحَى اللَّهُ إِلَى عِيسَى إِنِّي قَدْ أَخْرَجْتُ عِبَادًا لِي لاَ يَدَانِ لأَحَدٍ بِقِتَالِهِمْ فَحَرِّزْ عِبَادِي إِلَى الطُّورِ ‏.‏ وَيَبْعَثُ اللَّهُ يَأْجُوجَ وَمَأْجُوجَ وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ فَيَمُرُّ أَوَائِلُهُمْ عَلَى بُحَيْرَةِ طَبَرِيَّةَ فَيَشْرَبُونَ مَا فِيهَا وَيَمُرُّ آخِرُهُمْ فَيَقُولُونَ لَقَدْ كَانَ بِهَذِهِ مَرَّةً مَاءٌ ‏.‏ وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ

അവർ അങ്ങനെ തന്നെ കഴിച്ചു കൂട്ടുന്നതിനിടയില്‍ അല്ലാഹു ഈസാ നബി عليه السلام ക്ക് വഹ്’യ് നല്‍കും: എന്റെ ചില അടിമകളെ (യഅ്ജൂജ്, മഅ്ജൂജുകളെ) ഞാന്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നു. നിങ്ങളില്‍ ഒരാള്‍ക്കും അവരെ യുദ്ധത്തില്‍ നേരിടാന്‍ പറ്റുകയില്ല. അതുകൊണ്ട് (എന്റെ അടിമകളായ) ആളുകളെയും കൊണ്ട് പർവ്വതത്തിലേക്ക് പോകുക. അങ്ങനെ, യഅ്ജൂജിനെയും മഅ്ജൂജിനെയും അല്ലാഹു അയക്കും. അവർ എല്ലാ കുന്നുകളില്‍കൂടിയും കടന്നുവരും. അവരിലെ ആദ്യ നിര (ധാരാളം വെള്ളമുള്ള) ത്വബ്‌രിയ്യ തടാകത്തിന്റെ അരികിലൂടെ നടന്ന് പോകും. അവര്‍ ആ തടാകത്തിലെ വെള്ളം കുടിച്ച് തീര്‍ക്കും. അവരിലെ അവസാന നിര അതിനരികിലൂടെ നടന്ന് പോകുമ്പോള്‍ പറയും: ഈ തടാകത്തില്‍ ഒരുകാലത്ത് വെള്ളമുണ്ടായിരുന്നു. അല്ലാഹുവിന്റെ നബിയായ ഈസാ عليه السلام യും അനുയായികളും പർവ്വതത്തില്‍ തടയപ്പെടും.

(📚സ്വഹീഹ് മുസ്‌ലിം:2937)

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ:سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: يُفتَحُ يأْجوجُ ومأْجوجُ، يخرجون على الناسِ كما قال اللهُ عزَّ وجلَّ: من كلِّ حَدَبٍ يَنْسِلون فيغْشَون الأرضَ، وينحازُ المسلمون عنهم إلى مدائنِهم وحصونِهم، ويضُمُّون إليهم مواشِيهم، ويشربون مياهَ الأرضِ، حتى إنَّ بعضَهم لَيَمُرُّ بالنهرِ فيشربون ما فيه حتى يتركوه يَبَسًا، حتى إنَّ من بعدِهم لَيَمُرُّ بذلك النهرِ فيقول: قدكان ها هنا ماءٌ مرةً ! حتى إذا لم يَبقَ من الناس إلا أحدٌ في حصنٍ أو مدينةٍ قال قائلُهم: هؤلاءِ أهلُ الأرضِ قد فرَغْنامنهم، بَقِيَ أهلُ السماءِ ! قال: ثم يَهُزُّ أحدُهم حَرْبَتَه، ثم يرمي بها إلى السماءِ، فترجعُ مُختَضِبَةً دمًا للبلاءِ والفتنةِ

അബൂസഈദില്‍ ഖുദ്’രിയ്യ് رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: യഅ്ജൂജ്, മഅ്ജൂജ് തുറന്നു വിടപ്പെടും. അല്ലാഹു പറഞ്ഞതുപോലെ അവർ ജനങ്ങളിലേക്ക് പുറപ്പെട്ട് ചെല്ലും. ‘അങ്ങനെ യഅ്ജൂജ്, മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും ചെയ്യും.’ അവർ ഭൂമിയെ (അക്രമങ്ങള്‍ കൊണ്ട്) പൊതിയും. മുസ്‌ലിംങ്ങള്‍ അവരില്‍ നിന്ന് തങ്ങളുടെ നാടുകളിലേക്കും കോട്ടകളിലേക്കും ഉള്‍വലിയും. അവരുടെ കാലികളെ അവരുടെ അടുക്കല്‍ സംരക്ഷിച്ച് നിർത്തും. ഭൂമിയിലുള്ള വെള്ളം അവർ കുടിക്കും. എത്രത്തോളമെന്നാല്‍ അവരില്‍ ചിലർ ഒരു നദിക്കരയിലൂടെ നടക്കുകയും അതിനെ വരണ്ടതായി വിട്ടേക്കുമാറ് അതിലുള്ള വെള്ളം കുടിക്കുകയും ചെയ്യും. അതില്‍പിന്നെ അവരുടെ ശേഷം വരുന്നവർ ആ നദിക്കരയിലൂടെ നടക്കുമ്പോള്‍ പറയും: ഇവിടെ ഒരിക്കല്‍ വെള്ളമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും ഒരു കോട്ടയിലോ നഗരത്തിലോ ഒരാള്‍ ശേഷിക്കുകയായാല്‍ അവരിലൊരാള്‍ പറയും: ഭൂവാസികള്‍ ഇത്രേയുള്ളൂ. അവരില്‍ നിന്നും നാം വിരമിച്ചു. ശേഷിക്കുന്നത് ആകാശത്തിലുള്ളവരാണ്. നബി ﷺ പറഞ്ഞു: അവരിലൊരാള്‍ തന്റെ കുന്തമെടുത്ത് കുലുക്കുകയും അത് ആകാശത്തിലേക്ക് എറിയുകയും ചെയ്യും. പരീക്ഷണവും കുഴപ്പവുമെന്നോണം രക്തത്തില്‍ കുളിച്ചായിരിക്കും അത് മടങ്ങുക.
(📚മുസ്നദ് അഹ്മദ് – അർനാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

http://T.me/Salafisunni

നബി ﷺ പറഞ്ഞു
فَيَنْشِفُونَ الْمَاءَ وَيَتَحَصَّنُ النَّاسُ
مِنْهُمْ فِي حُصُونِهِمْ فَيَرْمُونَ بِسِهَامِهِمْ إِلَى السَّمَاءِ فَتَرْجِعُ عَلَيْهَا الدَّمُ الَّذِي اجْفَظَّ فَيَقُولُونَ قَهَرْنَا أَهْلَ الأَرْضِ وَعَلَوْنَا أَهْلَ السَّمَاءِ
അവർ വെള്ളം കുടിച്ച് വറ്റിക്കും. അവരില്‍ നിന്നും ജനങ്ങള്‍ സുരക്ഷക്കായി തങ്ങളുടെ കോട്ടകളില്‍ അഭയം തേടും. അവർ അവരുടെ അമ്പുകള്‍ ആകാശത്തിലേക്ക് എയ്തു വിടും. അപ്പോള്‍ രക്തം പോലുള്ളതുമായി അമ്പുകള്‍ മടങ്ങി വരും. അവർ പറയും: ഭൂമിയിലുള്ളവരെ ഞങ്ങള്‍ അടിച്ചമർത്തി. ആകാശത്തിലുള്ളവരെ ഞങ്ങള്‍ അതിജയിച്ചു.
(📚ഇബ്നുമാജ:4080)

നബി ﷺ പറഞ്ഞു

لَقَدْ كَانَ بِهَذِهِ مَرَّةً مَاءٌ ثُمَّ يَسِيرُونَ حَتَّى يَنْتَهُوا إِلَى جَبَلِ الْخَمَرِ وَهُوَ جَبَلُ بَيْتِ الْمَقْدِسِ فَيَقُولُونَ لَقَدْ قَتَلْنَا مَنْ فِي الأَرْضِ هَلُمَّ فَلْنَقْتُلْ مَنْ فِي السَّمَاءِ ‏.‏ فَيَرْمُونَ بِنُشَّابِهِمْ إِلَى السَّمَاءِ فَيَرُدُّ اللَّهُ عَلَيْهِمْ نُشَّابَهُمْ مَخْضُوبَةً دَمًا

സലഫിസുന്നി السلفية سني

11 Nov, 15:31


അവർ ധാരാളം വൃക്ഷങ്ങളുള്ള ഒരു പർവ്വതത്തിലേക്ക് അത് ബൈതുല്‍ മുഖദ്ദസിനടുത്തുള്ള പർവ്വതമാണ് കടന്നു വന്നിട്ട് പറയും: ഭൂമിയിലുള്ളവരെ മുഴുവന്‍ നശിപ്പിച്ചുകഴിഞ്ഞു. ഇനി ഞങ്ങള്‍ ആകാശത്തുള്ളവരോട് യുദ്ധം ചെയ്യും. അങ്ങനെ അവർ ആകാശത്തിലേക്ക് അമ്പ് എയ്യും. അവരുടെ അമ്പ് അല്ലാഹു മടക്കുന്നത് അതില്‍ രക്തം പുരണ്ട നിലക്കായിരിക്കും.
(📚സ്വഹീഹ് മുസ്‌ലിം:2937)

തുടരും إن شاء الله

സലഫിസുന്നി السلفية سني

11 Nov, 14:45


السلام عليكم و رحمة الله

و من رحمته أن نغص عليهم الدنيا و كدرها لئلا يسكنوا إليها ، و لا يطمئنوا إليها، و يرغبوا في النعيم المقيم في داره و جواره، فساقهم إلى ذلك بسياط الإبتلاء و الإمتحان، فمنعهم ليعطيهم، و ابتلاهم ليعافيهم، و أماتهم ليحييهم.

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
മനുഷ്യൻ പരമസുഖവും മനസ്സമാധാനവും കാംക്ഷിച്ച് ദുനിയാവിനോട് അള്ളിപ്പിടിക്കാതിരിക്കാനും, അല്ലാഹുവിന്റെ ചാരത്ത് അവനൊരുക്കിയ ഭവനത്തിൽ അനന്തമായ സൗഖ്യം ആഗ്രഹിക്കാനുമായി ഈ ദുനിയാവിലെ വിഭവങ്ങൾ അവന്ന് പരിമിതപ്പെടുത്തുകയും അതിലെ അവസ്ഥകൾ സുഖദുഃഖ സമ്മിശ്രമാക്കുകയും ചെയ്തു കളഞ്ഞത് അവൻ്റെ കാരുണ്യമാണ്. പരീക്ഷണങ്ങളുടെയും പ്രയാസങ്ങളുടെയും ചാട്ടവാർ വീശിയാണ് മനുഷ്യനെ അതിലേക്ക് അല്ലാഹു നയിക്കുന്നത്. അവിടെ നിർല്ലോഭം നൽകാനാണ് ഇവിടെ തടഞ്ഞു വെക്കുന്നത്, അവിടെ സൗഖ്യം വാരിക്കോരി നൽകാനാണ് ഇവിടെ പരീക്ഷണങ്ങൾ കൊണ്ട് മൂടുന്നത്, അവിടെ അറ്റമില്ലാത്ത സുഖ സന്തോഷങ്ങളിലേക്ക് പുനർജനിക്കാനാണ് ഇവിടെയവനെ മരിപ്പിക്കുന്നത്.
📚إغاثة اللهفان من مصائد الشيطان ٢/١٧١

സലഫിസുന്നി السلفية سني

11 Nov, 13:39


യഅ്ജൂജ് മഅ്ജൂജിൻ്റെ പുറപ്പാട്

Part:3

യഅ്ജൂജ് – മഅ്ജൂജ് ഇപ്പോഴും പരിശ്രമത്തിലാണ്

عَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ‏”‏ لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ‏”‌‏.‏ وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا‏.‏ قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ‏”‏ نَعَمْ، إِذَا كَثُرَ الْخُبْثُ ‏”‌‏.‏

സൈനബ് ബിൻത് ജഹ്ശ് رَضِيَ اللَّهُ عَنها പറഞ്ഞു: ഒരിക്കല്‍ നബി ﷺ എന്‍റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം’. തന്‍റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്‍റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സൈനബ്) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി ﷺ പറഞ്ഞു: അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’.
(📚ബുഖാരി: 3346)

http://T.me/Salafisunni

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ يَأْجُوجَ وَمَأْجُوجَ يَحْفِرُونَ كُلَّ يَوْمٍ حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَنَحْفِرُهُ غَدًا ‏.‏ فَيُعِيدُهُ اللَّهُ أَشَدَّ مَا كَانَ حَتَّى إِذَا بَلَغَتْ مُدَّتُهُمْ وَأَرَادَ اللَّهُ أَنْ يَبْعَثَهُمْ عَلَى النَّاسِ حَفَرُوا حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَتَحْفِرُونَهُ غَدًا إِنْ شَاءَ اللَّهُ تَعَالَى وَاسْتَثْنَوْا فَيَعُودُونَ إِلَيْهِ وَهُوَ كَهَيْئَتِهِ حِينَ تَرَكُوهُ فَيَحْفِرُونَهُ وَيَخْرُجُونَ عَلَى النَّاسِ

അബൂ ഹുറൈയ്റ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
യഅ്ജൂജ് മഅ്ജൂജ് എല്ലാ ദിവസവും അണ തുരക്കുകതന്നെ ചെയ്യുന്നതാണ്. അങ്ങനെ അവർ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. നാളെ നിങ്ങള്‍ കുഴിക്കുന്നതായിരിക്കും. അങ്ങനെ അവർ അണയിലേക്ക് മടങ്ങും. അതാകട്ടെ ഏറ്റവും ശക്തമായ നിലയിലായിരിക്കും. അങ്ങനെ അവരുടെ കാലമെത്തുകയും അല്ലാഹു അവരെ ജനങ്ങളിലേക്ക് നിയോഗിക്കുവാന്‍ ഉദ്ദേശിക്കുകയുമായാല്‍ അവർ കുഴിക്കും. അങ്ങനെ അവർ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. ഇന്‍ശാ അല്ലാഹ് എന്നും അയാള്‍ പറയും. (അവർ മതില്‍ തുരക്കുവാന്‍ വീണ്ടും) മടങ്ങി വരും. അത് അവർ വിട്ടേച്ച അതേ രൂപത്തിലായിരിക്കും. അങ്ങനെ അവർ കുഴിക്കുകയും ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും.
(📚ഇബ്നുമാജ:4080)

യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്
അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുള്ളതുമായ യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട് ഇതുവരെയും സംഭവിച്ചിട്ടില്ല. ലോകാവസാനത്തോട് അടുക്കുമ്പോഴാണ് ഇത് സംഭവിക്കുക. മസീഹുദ്ദജ്ജാലിനെ ഈസാ നബി عليه السلامവധിച്ചതിന് ശേഷം, ഈസാ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ വരുന്നത്. യഅ്ജൂജ് – മഅ്ജൂജിന്റെ ഭാഗികമായ പുറപ്പാട് ആരംഭിച്ചുവെന്നും അവരുടെ കൂട്ടത്തോടെയുള്ള പുറപ്പാടിനെപ്പറ്റിയാണ്‌ ഈസാ നബി عليه السلامയുടെ വരവിനുശേഷം സംഭവിക്കുന്നതെന്ന് ചിലർ പറയുന്നു. അല്ലാഹുവാണ് കൃത്യമായി അറയുന്നവന്‍.

മസീഹുദ്ദജ്ജാലിനെ ഈസാ നബി عليه السلام വധിച്ചതിന് ശേഷം, ഈസാ عليه السلام ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ വരുന്നത്. അവരുടെ എണ്ണം വളരെ വലുതായിരിക്കും. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്. നവ്വാസിബ്നു സംആന് رَضِيَ اللَّهُ عَنْهُ നിന്നുള്ള സുദീർഘമായിട്ടുള്ള ഒരു ഹദീഥിൽ , മസീഹുദ്ദജ്ജാലിനെ ഈസാ നബി عليه السلام വധിച്ചതിന് ശേഷം സംഭവിക്കുന്നതായി പറയുന്ന കാര്യങ്ങള്‍ കാണുക:

തുടരും إن شاء الله

സലഫിസുന്നി السلفية سني

11 Nov, 11:08


യഅ്ജൂജ് മഅ്ജൂജിൻ്റെ പുറപ്പാട്

Part:2

അല്ലാഹു പറയുന്നു

قَالُوا۟ يَٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് – മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? (ഖുർആന്‍:18/94)

എന്നാല്‍ ദുല്‍ഖര്‍നൈന്‍ അവരുടെ സാമ്പത്തികമായ സഹായങ്ങളൊന്നും സ്വീകരിക്കാതെ തന്നെ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍ത്ത് ആ പീഢിതരെ സഹായിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഉദ്യമം അദ്ദേഹത്തിന് തനിച്ച് പൂര്‍ത്തിയാക്കല്‍ പ്രയാസകരമായിരുന്നു. അതിനാല്‍ അദ്ദേഹം അവരുടെ ശാരീരികമായ ശക്തിയുടെ സഹായം അവരോട് ആവശ്യപ്പെട്ടു.

قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا – ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا – فَمَا ٱسْطَٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَٰعُوا۟ لَهُۥ نَقْبًا

അദ്ദേഹം പറഞ്ഞു: എന്‍റെ റബ്ബ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ് – മഅ്ജൂജിന്ന്‌) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല. (ഖുർആന്‍:18/95-97)

ദുല്‍ഖര്‍നൈന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ അദ്ദേഹത്തിന് ഇരുമ്പിന്റെ കട്ടികള്‍ കൊണ്ടുപോയി കൊടുത്തു. എന്നിട്ട് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇറങ്ങിവരാറുള്ള ആ രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ അവ നിരത്തിവെച്ചു. പിന്നീട് അദ്ദേഹം അവരോട് ആ ഇരുമ്പിന്‍ കട്ടികള്‍ പഴുത്ത് ഉരുകുന്ന അവസ്ഥ ആയിത്തീരുന്നതിനായി അതിലേക്ക് നന്നായി ഊതാന്‍ ആവശ്യപ്പെട്ടു. അപ്രകാരം അവര്‍ ചെയ്തു. ആ ഇരുമ്പിന്‍ കട്ടികള്‍ നന്നായി പഴുത്തതിന് ശേഷം അതിലേക്ക് ഉരുകിയ ചെമ്പ് ഒഴിക്കുന്നതിനായി അത് കൊണ്ടുവരാനും അദ്ദേഹം അവരോട് പറഞ്ഞു. അങ്ങനെ യാതൊരു വിടവും ഇല്ലാത്ത വിധം ഉരുകിയ ചെമ്പ് ആ ഇരുമ്പിന്‍ കട്ടികളെ ഭദ്രമാക്കി. അങ്ങനെ യഅ്ജൂജ്, മഅ്ജൂജിന് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമായ മതില്‍ക്കെട്ട് അദ്ദേഹം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.

http://T.me/Salafisunni

അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് യഅ്ജൂജ് – മഅ്ജൂജിന്റെ ഉപദ്രവം ദുല്‍ഖര്‍നൈനിയിലൂടെ തല്‍ക്കാലം തടയപ്പെട്ടു. എങ്കിലും അവര്‍ ആ കെട്ട് തകർത്ത് വീണ്ടും പുറത്ത് വരുന്ന ഒരു കാലമുണ്ടെന്നും അത് അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു.

قَالَ هَٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ റബ്ബിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ റബ്ബിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (ഖുർആന്‍:18/98)

ഇവിടെ ദുല്‍ഖര്‍നൈന്‍ ഓർമ്മിപ്പിച്ച ആ നിശ്ചിത സമയം (കെട്ട് തരിപ്പണമാകുകയും അവര്‍ പുറത്തു വരുകയും ചെയ്യുന്ന സമയം) അതായത് യഅ്ജൂജ് – മഅ്ജൂജിന്റെ വമ്പിച്ച പുറപ്പാട്, അന്ത്യനാളിനോട് അടുത്ത് അതിന്റെ അടയാളമായിട്ട് സംഭവിക്കുന്നതാണ്. ഇക്കാര്യം വിശുദ്ധ ഖുർആന്‍ സൂചിപ്പിച്ചിട്ടുള്ളത് കാണുക:

وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَٰهُمْ جَمْعًا

അന്ന്‌ അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്‌. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും. (ഖുർആന്‍:18/99)

حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ – وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَٰخِصَةٌ أَبْصَٰرُ ٱلَّذِينَ كَفَرُوا۟ يَٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَٰذَا بَلْ كُنَّا ظَٰلِمِينَ

സലഫിസുന്നി السلفية سني

11 Nov, 11:08


അങ്ങനെ യഅ്ജൂജ് – മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും, ആ സത്യവാഗ്ദാനം (ലോകാവസാനം) ആസന്നമാകുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്‌). (ഖുർആന്‍:21/96-97)

യഅ്ജൂജ് – മഅ്ജൂജിന്റെ ഈ വമ്പിച്ച പുറപ്പാടിനെ കുറിച്ചാണ് നബി ﷺ അന്ത്യനാളിന്റെ വലിയ അടയാളമായി എണ്ണിയത്.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആരായിരുന്നു, അവര്‍ ഏത് പ്രദേശക്കാരായിരുന്നു, അവര്‍ ഇറങ്ങി വന്നിരുന്ന ആ മലഞ്ചെരുവ് ഏതായിരുന്നു, അവരുടെ കൊടിയ പീഡനത്തിന് ഇരയായ ആ ജനങ്ങള്‍ എവിടത്തുകാരായിരുന്നു, പീഡിതരായ ആ ജനതക്ക് മോചകനായി വന്ന ദുല്‍ഖര്‍നൈന്‍ ഏത് കാലക്കാരനായിരുന്നു എന്നീ കാര്യങ്ങളിലെല്ലാം മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവര്‍ ഇറങ്ങിവന്ന മലഞ്ചെരുവ് കൊക്കേഷ്യയിലെ ദാരിയാല്‍ ചുരമാണെന്നും അവിടെയുള്ള ഇരുമ്പ് മലയാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ആ മല എന്നും സൈറസ് രാജാവാണ് ദുല്‍ഖര്‍നൈന്‍ എന്നും അഭിപ്രായങ്ങളുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം ഇസ്‌ലാമിക പ്രമാണങ്ങള്‍ സൂചിപ്പിച്ച യഅ്ജൂജ്, മഅ്ജൂജിന്റെ ചരിത്രവും അവരുടെ വരാനിരിക്കുന്ന സംഭവവും അതേപോലെ അംഗീകരിക്കുക എന്നുള്ളതാണ് പ്രധാനം.

തുടരും إن شاء الله

സലഫിസുന്നി السلفية سني

11 Nov, 09:42


യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട്

Part:1

യഅ്ജൂജും മഅ്ജൂജും ആരാണ് ?
യഅ്ജൂജ് – മഅ്ജൂജ് ആദം സന്തതികളില്‍ പെട്ടവരാണ്. നൂഹ് നബി عليه السلام യുടെ മകനായ യാഫേഥിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ് അവരെന്ന് പറയപ്പെടുന്നു. അവര്‍ മങ്കോളികളാണെന്നും താര്‍ത്താരികളാണെന്നുമെല്ലാം അഭിപ്രായപ്പെട്ടത് കാണാന്‍ കഴിയും. ഭൂഗോളത്തിന്റെ വടക്ക് കിഴക്ക് വിശാലമായ ഒരു തലമായിരുന്നു അവരുടെ വാസസ്ഥലം. വൃത്താകൃതിയിലുള്ള തല, ചെമ്പിച്ചതും പരുത്തതുമായ മുടി, ഉയർന്ന നെറ്റിത്തടം, വീതിയും പരപ്പുമുള്ള മുഖം, പരുത്ത പുരികങ്ങള്‍, ചെറിയ കണ്ണുകള്‍, ചപ്പിയ മൂക്ക്, ഇടുങ്ങിയയും നീളം കൂടിയതുമായ ചെവികള്‍, ഇടത്തരം വലിപ്പമുള്ള ചുണ്ടുകള്‍, മഞ്ഞയിലേക്ക് ചാഞ്ഞ നിറം, ഇടത്തരം ഉയരം എന്നിവയെല്ലാം അവരുടെ പ്രത്യേകതകളാണ്. അവരുടെ എണ്ണം ധാരാളമായിരിക്കും.

യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ വിഭാഗങ്ങള്‍ ആദം സന്തതികളില്‍ പെട്ടവരാണെന്നതിനും അവരുടെ എണ്ണം ധാരാളമാണെന്നതിനും താഴെ പറയുന്ന ഹദീഥില്‍ തെളിവുണ്ട്.

http://T.me/Salafisunni

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يَقُولُ اللَّهُ تَعَالَى يَا آدَمُ‏.‏ فَيَقُولُ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ فِي يَدَيْكَ‏.‏ فَيَقُولُ أَخْرِجْ بَعْثَ النَّارِ‏.‏ قَالَ وَمَا بَعْثُ النَّارِ قَالَ مِنْ كُلِّ أَلْفٍ تِسْعَمِائَةٍ وَتِسْعَةً وَتِسْعِينَ، فَعِنْدَهُ يَشِيبُ الصَّغِيرُ، وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا، وَتَرَى النَّاسَ سُكَارَى، وَمَا هُمْ بِسُكَارَى، وَلَكِنَّ عَذَابَ اللَّهِ شَدِيدٌ ‏”‌‏.‏ قَالُوا يَا رَسُولَ اللَّهِ وَأَيُّنَا ذَلِكَ الْوَاحِدُ قَالَ ‏”‏ أَبْشِرُوا فَإِنَّ مِنْكُمْ رَجُلٌ، وَمِنْ يَأْجُوجَ وَمَأْجُوجَ أَلْفٌ ‏”‌‏.‏

അബൂസഈദില്‍ ഖുദ്’രിയ്യ് رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം:
നബി ﷺ പറഞ്ഞു: അല്ലാഹു (ഉയർത്തെഴുന്നേല്‍പ്പ് നാളില്‍) പറയും: ഹേ, ആദമേ. അപ്പോള്‍ ആദം പറയും: അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, ഞാന്‍ നിനക്ക് കീഴൊതുങ്ങിയിരിക്കുന്നു. എല്ലാ നന്‍മകളും നിന്റെ ഇരുകരങ്ങളിലാകുന്നു. അപ്പോള്‍ അല്ലാഹു പറയും: നരകത്തിലേക്കുള്ള സംഘത്തെ നിയോഗിക്കൂ. ആദംം ചോദിക്കും: നരകത്തിലേക്കുള്ള സംഘം ഏതാണ് ? അല്ലാഹു പറയും: ഓരോ ആയിരത്തില്‍ നിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേർ. (ഖിയാമത്ത് നാളില്‍) കുട്ടികള്‍ വൃദ്ധന്‍മാരായിപ്പോകും, ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകും, ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലെ ഒരുവന്‍ ആരാണ്? നബി ﷺ പറഞ്ഞു: നിങ്ങള്‍ (ഭയപ്പെടാതെ) സന്തോഷിച്ചു കൊള്ളുക, നിങ്ങളില്‍ നിന്നും ഒരാളും യഅ്ജൂജ്, മഅ്ജൂജില്‍ നിന്ന് ആയിരം ആളുകളും. (📚ബുഖാരി:3348)

യഅ്ജൂജ്, മഅ്ജൂജിന്റെ പടയോട്ടങ്ങള്‍
യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു. പ്രാമാണികരായ പല ചരിത്രകാരന്‍മാരും യഅ്ജൂജ്, മഅ്ജൂജിന്റെ സംഹാരികളായ ഏഴ് പുറപ്പാടുകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ അവർ BC.500 ലെന്ന് പറയുന്ന ആക്രമണത്തെ കുറിച്ച് വിശുദ്ധ ഖുർആന്‍ സൂറ: അല്‍ കഹ്ഫിന്റെ 83-99 ആയത്തുകളില്‍ പരാമർശിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്:

സത്യവിശ്വാസിയും, നീതിമാനും, സല്‍ക്കര്‍മ്മിയുമായ ഒരു രാജാവായിരുന്നു ദുല്‍ഖര്‍നൈന്‍. അദ്ദേഹം കിഴക്കു പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്നു. അദ്ദേഹം നടത്തിയ മൂന്ന് യാത്രകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഈ ആയത്തുകളില്‍ പ്രസ്താവിക്കുന്നുണ്ട്. മൂന്നാമത്തെ യാത്രയില്‍, അദ്ദേഹം രണ്ട് വലിയ മലകള്‍ക്കിടയിലുള്ള ഒരു പ്രദേശത്ത് എത്തി. അവിടെ താമസിക്കുന്ന ഒരു ജനവിഭാഗത്തെയും അദ്ദേഹം കാണുകയുണ്ടായി. ഈ രണ്ട് മലകള്‍ക്ക് ഇടയില്‍കൂടി, അപ്പുറത്തുനിന്ന് കടന്നുവരത്തക്ക ഒരു വഴിയുമുണ്ടായിരുന്നു. ഈ ചുരമാര്‍ഗ്ഗത്തില്‍ കൂടി യഅ്ജൂജ് – മഅ്ജൂജ് വര്‍ഗ്ഗക്കാര്‍ ഇവിടേക്ക് കടന്നുവന്ന് കൊള്ളയും, കവര്‍ച്ചയും നടത്തുകയും അക്രമങ്ങള്‍ നടത്തുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്യുമായിരുന്നു. യഅ്ജൂജ് – മഅ്ജൂജിനെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവര്‍ ദുല്‍ഖര്‍നൈനിനോട് ആവലാതിപ്പെട്ടു. ഇനിയും അവര്‍ തങ്ങളെ കടന്നാക്രമിക്കാതിരിക്കാന്‍ അവര്‍ക്കും തങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മ്മിച്ചു തരണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനുള്ള പ്രതിഫലം നല്‍കാമെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ സന്ദർഭം വിശുദ്ധ ഖുർആന്‍ ഉദ്ദരിക്കുന്നത് കാണുക:

തുടരും إن شاء الله

സലഫിസുന്നി السلفية سني

25 Oct, 16:30


കർമ്മങ്ങൾ നീട്ടിവെക്കാതെ വേഗത്തിൽ മുന്നേറുക..

ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു:
നീ പ്രഭാതത്തിൽ പ്രവേശിച്ചാൽ, രാത്രിയിലേക്ക് കർമ്മങ്ങൾ നീട്ടിവെക്കരുത്. (അഥവാ) ഇത് ഞാൻ രാത്രിയിൽ പ്രവർത്തിച്ചു കൊള്ളാം എന്ന് നീ കരുതരുത്. മറിച്ച്, വേഗത്തിൽ മുന്നേറുകയും, അത് പ്രവർത്തിക്കുകയും ചെയ്യുക. കാരണം; ചിലപ്പോൾ രാത്രി നീ ഉണ്ടായില്ല എന്ന് വന്നേക്കാം!

ഇനി, നീ പ്രദോഷത്തിൽ പ്രവേശിച്ചാൽ കർമ്മങ്ങളും, പാപമോചനവും പകലിലേക്ക് നീ നീട്ടിവെക്കരുത്. ചിലപ്പോൾ, അടുത്ത പകലിൽ നീ ഉണ്ടായില്ല എന്ന് വന്നേക്കാം. നിന്നെ സംബന്ധിച്ചിടത്തോളം നീ ഇപ്പോഴുള്ള സമയമല്ലാതെ നിനക്കില്ല എന്നതാണ്!

http://T.me/Salafisunni

അതിനാൽ, സൽക്കർമ്മങ്ങളും, പശ്ചാത്താപവും, പാപമോചനവും മറ്റൊരു സമയത്തേക്ക് നീട്ടിവെക്കാതെ വേഗത്തിൽ നീ മുന്നേറിക്കൊള്ളുക!"

(📚المنحة الربانية في شرح الأربعين النووية للشيخ صالح الفوزان حفظه الله: ٢٨٧/٢٨٦)

സലഫിസുന്നി السلفية سني

25 Oct, 15:07



ഭർത്താവിന് വേണ്ടി ഭാര്യ സുഗന്ധം ഉപയോഗിക്കുകയും, ഭംഗിയാകുകയും ചെയ്യൽ


ഇമാം അൽ മുനാവി رَحِمَهُ اللَّهُ പറഞ്ഞു:
ഭർത്താവിന് വേണ്ടി ഭാര്യ സുഗന്ധം ഉപയോഗിക്കുകയും, ഭംഗിയാകുകയും ചെയ്യുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടതും ഇഷ്ടപ്പെടുന്നതുമാകുന്നു

📚فيض القدير (١٩٠/٣)

http://T.me/Salafisunni

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
ഇസ്‌ലാം അനുവദിച്ച പരിധിയില്‍ ഭാര്യ ഭർത്താവിന് വേണ്ടി ഭംഗിയാകുക എന്നത് ഒരു ഭാര്യ ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാണ്. കാരണം എപ്പോഴെല്ലാം ഒരു ഭാര്യ അവളുടെ ഭർത്താവിന് വേണ്ടി ഭംഗിയാവുന്നുവോ, അത് അവളെ അവൻ ഇഷ്ടപ്പെടുന്നതിലേക്കും, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണങ്ങുന്നതിലേക്കും കൂടുതല്‍ ക്ഷണിക്കുന്നതാകുന്നതാണ്. ഇത് ഇസ്‌ലാം ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്

📚مجموعة أسئلة تهم الأسرة المسلمة (ص١١،١٢)

സലഫിസുന്നി السلفية سني

25 Oct, 13:55


🚿🛁🧼ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു..!

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
👕 നീ നിന്റെ വസ്ത്രത്തിൽ പുരണ്ട നജസ്(മാലിന്യം) കഴുകിക്കളയുമ്പോൾ; ഇത് മൂലം അല്ലാഹു എന്നെ ഇഷ്ടപ്പെടുന്നു എന്ന് നിനക്ക് അനുഭവപ്പെടണം..
കാരണം...
ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു..

🛁നീ വുളൂഅ് ചെയ്താൽ, നീ കുളിച്ചാൽ; അല്ലാഹു നിന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന് നിനക്ക് അനുഭവപ്പെടേണ്ടതുണ്ട്..
കാരണം..
നീ ശുദ്ധിവരുത്തിയിരിക്കുന്നു, ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു..

📌അല്ലാഹുവാണെ...
ഇങ്ങനെയുള്ള അർത്ഥ തലങ്ങളെ കുറിച്ച് നാം അശ്രദ്ധരാണ്...

http://T.me/Salafisunni

ശുദ്ധിവരുത്തുക എന്നാൽ മാലിന്യങ്ങളിൽ നിന്നും മുക്തമാവുക,അശുദ്ധി ഇല്ലാതാക്കുക, എന്ന അർത്ഥത്തിലാണ് കൂടുതലായും നാം വിവക്ഷിക്കാറുള്ളത്.
കാരണം..
അത് നിസ്ക്കാരം സാധുവാകുന്നതിനുള്ള ശർത്താകുന്നു,
അതിനാൽ നമ്മുടെ നിസ്ക്കാരം ഫസാദാകുമോ എന്ന പേടിയാൽ (ശുദ്ധിവരുത്തുന്നു).

📎പക്ഷേ...
ഇത്(ശുദ്ധിവരുത്തൽ)അല്ലാഹുവിനുള്ള ഒരു ഇബാദത്ത് ആകുന്നു, അല്ലാഹു നമ്മെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാകുന്നു എന്നിങ്ങനെ ഒരുപാട് ചിന്തകൾ നമ്മെ തൊട്ട് മറഞ്ഞ് പോകുന്നു...

🚰ഒരാൾ തന്റെ വസ്ത്രത്തിൽ പുരണ്ട ഒരു മൂത്രത്തുള്ളി കഴുകിക്കളയുമ്പോൾ അത് തനിക്ക് അല്ലാഹുവിന്റെ ഇഷ്ടം നേടിത്തരുന്ന കാര്യമാണ് എന്നിങ്ങനെയുള്ള ചിന്തകൾ മനസ്സിൽ കൊണ്ട് വരികയാണെങ്കിൽ നമുക്ക് ഒരുപാട് നന്മകൾ നേടിയെടുക്കാൻ സാധിക്കും...

🔔 പക്ഷേ നമ്മൾ അശ്രദ്ധയിലാണ്..!

(📚ശർഹുൽ അഖീദതിൽവാസിതിയ്യ:1/217 )

സലഫിസുന്നി السلفية سني

25 Oct, 13:37


രോഗങ്ങൾ സുഖപ്പെടാനും ഖുർആൻ തന്നെ മരുന്ന് .

അല്ലാഹു പറയുന്നു

" وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَاۤءࣱ وَرَحۡمَةࣱ لِّلۡمُؤۡمِنِینَ وَلَا یَزِیدُ ٱلظَّـٰلِمِینَ إِلَّا خَسَارࣰا "
സത്യവിശ്വാസികൾക്ക് ശമനവും, കാരുണ്യവുമായിട്ടുള്ളതിനെ നാം ഖുർആനിലൂടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്രമികൾക്കത് നഷ്ടമല്ലാതെ ( മറ്റൊന്നും ) വർദ്ധിപ്പിക്കുകയില്ല

( الإسراء ٨٢ )

http://T.me/Salafisunni

👈🏻 " یَـٰۤأَیُّهَا ٱلنَّاسُ قَدۡ جَاۤءَتۡكُم مَّوۡعِظَةࣱ مِّن رَّبِّكُمۡ وَشِفَاۤءࣱ لِّمَا فِی ٱلصُّدُورِ وَهُدࣰى وَرَحۡمَةࣱ لِّلۡمُؤۡمِنِینَ "

മനുഷ്യരേ, നിങ്ങളുടെ റബ്ബിൽ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്ക് വന്നു കിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗ ദർശനവും കാരുണ്യവും ( വന്നു കിട്ടിയിരിക്കുന്നു )

( يونس ٥٧ )

🔹 يقول الإمام ابن الجوزي - رحمه الله :

تلاوةُ القُرآن تعملُ في أمراض الفُؤاد ما يعملُه العسلُ في عِلل الأجساد "

ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُപറഞ്ഞു:
ശാരീരിക രോഗങ്ങൾ സുഖപ്പെടുത്താൻ തേൻ ഉണ്ടാക്കുന്ന ഫലം എങ്ങിനെയാണോ, അപ്രകാരം ഖുർആൻ പാരായണവും ഹൃദയങ്ങളിലുള്ള രോഗങ്ങൾ ശമിപ്പിക്കുന്നതിലും ഫലമുണ്ടാക്കും

📚 التبصرة ( ص ٧٩ )

സലഫിസുന്നി السلفية سني

25 Oct, 11:51


പുരുഷന്മാർ

പാന്റ് ധരിക്കുമ്പോൾ ചില സമയങ്ങളിൽ നിസ്കാരത്തിൽ പ്രതേകിച്ചു റുകൂഉം സുജൂദും ചെയുമ്പോൾ ഔറത്തിന്റെ ഭാഗങ്ങൾ മുഴച്ച് കാണുന്നു,
അതിനാൽ പാന്റ് ധരിച്ച് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറയുന്നു:
പുരുഷന്റെ പൊക്കിൾ മുതൽ മുട്ട് വരെ മറയുന്ന വിശാലമുള്ളതും ഇറുകിയതും അല്ലാത്ത സെർവാൽ (പൈജാമ പോലുള്ളത്) ആണെങ്കിൽ നിസ്കാരം ശരിയാകുന്നതാണ്.

http://T.me/Salafisunni

ഏറ്റവും ഉചിതം മുട്ട് പൊക്കിൾ മറയുന്ന നീളമുള്ള വസ്ത്രം (ഖമീസ്‌ ) അതിന്റെ മുകളിൽ ധരിക്കണം എന്നതാണ്, കണങ്കാലുകൾ വരെയോ നെരിയാണിക്ക് മുകൾ ഭാഗം വരെയോ താഴ്ന്ന് കിടക്കുന്ന ഖമീസ്‌ ആണെങ്കിൽ അതാണ് കൂടുതൽ നല്ലത് എന്തെന്നാൽ അതാണ് ഔറത്ത് നന്നായി മറയുന്നത്.

ലൂസായ പാന്റിന്റെ കൂടെ നീളക്കുപ്പായം ഇല്ലെങ്കിൽ ഇസാർ(മുണ്ട്) ധരിച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലത്.കാരണം ഇസാർ (മുണ്ട്) ലൂസായ പാന്റിനേക്കാൾ മുഴുവനായി ഔറത്ത് മറയുന്നു.

📚ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ് അൽ ഫതാവാ (1/68-69).
അൽ ഇസ്തിഖാമഃ 1 – ദുൽഹിജ്ജ 1416H / മെയ്‌ 1996 .

സലഫിസുന്നി السلفية سني

25 Oct, 06:40


اِبن القيِّم رحمه الله:
والله لو أنَّ القلوب سليمةٌ
لتقطَّعت أسفًا مِن الحِرمانِ
لكنَّها سكرى بحبِّ حياتها
الدُّنيا وسوف تفيق بعد زمانِ

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
അല്ലാഹുവാണെ, ഹൃദയങ്ങൾ ശുദ്ധമായിരുന്നുവെങ്കിൽ നഷ്ടപ്പെട്ടുപോയ നന്മകളെക്കുറിച്ചോർത്ത് അത് പൊട്ടിത്തകർന്നു പോകുമായിരുന്നു.!
എന്നാൽ, ദുനിയാവിനോടുള്ള പ്രേമത്താൽ അതിനു ലഹരി ബാധിച്ചിരിക്കുകയാണ്. ഒരു കാലം കഴിഞ്ഞാൽ അതിന് ബോധം വരിക തന്നെ ചെയ്യും.

(📚الكافية الشَّافية ٣٣٣)
_

http://T.me/Salafisunni

അല്ലാഹു سبحانه وتعالى പറയുന്നു:

وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ

ഒരു ആത്മാവിനും അതിന്റെ അവധി എത്തിയാൽ അല്ലാഹു സമയം നീട്ടി കൊടുക്കുകയേയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
[سورة المنافقون: 11]

സലഫിസുന്നി السلفية سني

25 Oct, 04:44


താബിഈയായ ഇമാം സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ പറഞ്ഞു:
പരീക്ഷണങ്ങൾ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമായും, സുഖലോലുപത വിപത്തായും ഗണിക്കാത്തവൻ യഥാർത്ഥ
ജ്ഞാനിയല്ല

(📚 سير أعلام النبلاء ٧ / ٢٦٦ )

സലഫിസുന്നി السلفية سني

25 Oct, 01:08


തംയീഈ'യുടെ ആളുകളെക്കുറിച്ചും ഗുലുവ്വിന്റെ ആളുകളെക്കുറിച്ചും ഒരു ഫാഇദ:

അഹ്‌മദ്‌ ബാനാജ ,حَفِظَهُ اللَّهُ പറഞ്ഞു:
തംയീഈ'യുടെ ആളുകളെക്കുറിച്ച്‌ : ദേഹേച്ഛ - അതാണ് മുർജി'ആക്കളുടെ വഴികേടിന്റെ അടിസ്ഥാന കാരണം. അറിവില്ലായ്മ കാരണവും (ദീനിലെ) മയപ്പെടുത്തൽ കാരണവും അമലുകളെ (പ്രവൃത്തികളെ) ഈമാനിൽ നിന്ന് പിന്തിപ്പിച്ച്‍ ഒടുവിൽ അവയെ ഈമാനിൽ നിന്ന് ഒഴിവാക്കിയത് വഴിയത്രേ അത് (അഥവാ ഒരുവന്റെ അമലുകൾ അവന്റെ ഈമാനിനെ ബാധിക്കുകയില്ല എന്ന പിഴച്ച വാദത്തിൽ എത്തിച്ചേർന്നത് കൊണ്ട്). അവരുടെ (മുർജിഅത്തുൽ ഫുഖഹാ'അ്‍കളുടെ) വിശ്വാസപ്രകാരം ഒരുവൻ താൻ മുഅ്‍മിൻ ആണ് എന്ന് പറയുന്നിടത്തോളം അവൻ അങ്ങിനെതന്നെയാണ്. ഇനിയവൻ പാപങ്ങൾ ചെയ്താലും ഇബാദത്തുകൾ മൊത്തമായി ഉപേക്ഷിച്ചാലും ശരി,
'ഞാൻ മുഅ്‍മിൻ ആണ്' എന്നുള്ളത് മാറ്റി 'ഞാൻ കാഫിർ ആണ്' എന്ന് അവൻ പറയാത്തിടത്തോളം കാലം (അവൻ മുഅ്‍മിൻ ആണ്). ഇനി അവൻ കുഫ്‌ഫാറുകളുടെ കൂടെ നിന്ന്‌ കൊണ്ട് ഇസ്‍ലാമിനെ എതിർക്കുകയും, യുദ്ധം ചെയ്യുകയും ആയാൽ പോലും അവന്റെ ഈ ഈമാൻ പ്രവാചകന്മാരുടെ ഈമാൻ പോലെയാണ്!!
ദേഹേച്ഛയിൽ മുഴുകിയ എല്ലാവരും ഇഷ്ടപ്പെടുന്ന മതമാണിത്. (കാരണം ഒരുവൻ എത്രതന്നെ അവന്റെ ദേഹേച്ഛയിൽ മുഴുകിയാലും എന്തൊക്കെ ഹറാമുകൾ പ്രവർത്തിച്ചാലും ഈ വിശ്വാസമനുസരിച്ച്‍ മുഅ്‍മിൻ എന്ന വിശേഷണത്തിന് കോട്ടം തട്ടുകയോ അതിൽ നിന്ന് അവൻ പുറത്ത് പോവുകയോ ഇല്ല).

ഞാൻ പറയുന്നു : അവരെ പോലെയാണ് സലഫിയ്യത്ത് അവകാശപ്പെടുന്ന ഒരു കൂട്ടർ. ഇൽമിനാൽ അലംകൃതരാണെങ്കിലും ഇൽമിനേക്കാളും ദേഹേച്ഛയോടാണ് അവർ കൂടുതൽ അടുത്തിട്ടുള്ളത്. സൂക്ഷ്മതയുടെയും ധാർമ്മികതയുടെയും വസ്ത്രം ധരിക്കുന്ന ദീനിൽ ബലഹീനരായ ദേഹേച്ഛയുടെ ആളുകൾ ആണവർ. അറിവില്ലായ്മയും ദീൻ മയപ്പെടുത്തലും മൂലം, (സലഫിയ്യത്ത്) അവകാശപ്പെടുന്ന എല്ലാവർക്കും - അവന്റെ പ്രവൃത്തികൾ എന്തായിരുന്നാലും, ഇനിയവൻ സലഫിയ്യത്തിന്റെ ശത്രു തന്നെ ആയിരുന്നാൽ പോലും - അത് അനുവദിച്ചു കൊടുക്കുന്ന ജോലിയാണിവർ ചെയ്യുന്നത്.

http://T.me/Salafisunni

അതിര് കവിച്ചിൽ ഉള്ള ആളുകളെക്കുറിച്ച്: ദീനിനെയും അതിന്റെ തെളിവുകളെയും അവയെ മുകല്ലഫീങ്ങളുടെ മേൽ (ദീനിന്റെ നിയമമനുസരിച്ചു ജീവിക്കാൻ കല്പിക്കപ്പെട്ടവരുടെ മേൽ) എങ്ങനെ പ്രാവർത്തികമാക്കണം (എന്ന വിഷയങ്ങൾ) തെറ്റായി മനസ്സിലാക്കിയതാണ്‌ ഖവാരിജുകളുടെ വഴികേടിന്റെ അടിസ്ഥാന കാരണം. അറിവില്ലായ്മയും അതിര് കവിച്ചിലും മൂലം പാപങ്ങളെ (അവരിലെ മിക്കവരുടെയും അഭിപ്രായപ്രകാരം വൻപാപങ്ങളെ) അവർ അതിന്റെ നിയമാനുസൃമല്ലാത്ത സ്ഥാനത്ത് വെച്ച്, ഒടുവിൽ, അവരുടെ കൂട്ടുകാരൻ ഖാരിജീ ഒരു പാപം (അവരിലെ മിക്കവരുടെയും അഭിപ്രായപ്രകാരം വൻപാപം) ചെയ്യുന്നതായി കണ്ടാൽ പോലും, അവന്റെ ഇസ്‌ലാം അസാധുവായിരിക്കുന്നു എന്ന വാദത്തിനാൽ, അവർ അവനെ ഇസ്‌ലാമിൽ നിന്ന് പുറത്താക്കും!

ഞാൻ പറയുന്നു: അവരെപ്പോലെയാണ് സലഫിയ്യത്ത് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടർ, അവർ അറിവിന്റെയോ സംയമനത്തിന്റെയോ ആളുകളിൽപ്പെട്ടവരല്ല. തന്റെ സലഫി സഹോദരങ്ങളുടെ മേൽ ഹുക്മ്‍ (വിധി) നിർണ്ണയിക്കൽ തൊഴിലായി സ്വീകരിക്കുകയും, അറിവില്ലായ്മയും അതിരുകവിച്ചലും മൂലം നിയമാനുസൃതമായ യാതൊരു കാരണവും കൂടാതെ തന്റെ സലഫി സഹോദരങ്ങളെ അവർ സലഫിയ്യത്തിൽ നിന്ന് പുറത്താക്കുകയും സലഫുകളുടെ മാർഗ്ഗപ്രകാരമുള്ള കാരണങ്ങളാലല്ലാതെ ബന്ധം വിച്ഛേദിക്കുകയും ചെയ്യും.

തംഈ'ഇന്റെ ആളുകളുടെയും അതിര് കവിച്ചലിന്റെ ആളുകളുടെയും ഇടയിലുള്ള മദ്ധ്യമ നിലപാട് സ്വീകരിക്കുന്നവർ ആണ് ഹഖ്ഖിന്റെ ആളുകൾ .

وحسبنا الله ونعم الوكيل

🌿🌿🌿🌿🌿🌿🌿🌿

സലഫിസുന്നി السلفية سني

24 Oct, 18:26


താനിരിക്കുന്ന സ്ഥാനത്തെ കുറിച്ച് പോലും അറിവില്ലാത്തവൻ

قال الشيخ/ سليمان الرحيلي وفقه الله:
وقد ظهر اليوم من الجهل أنواع كانت قليلة في الماضي؛ كالجهل المُركّب: وهو جهل الجاهل الذي لا يعلم أنه جاهل؛ فيظن نفسه عالما أو واعظا أو مفتيا وهو أجهل من الكرسي الذي يجلس عليه.

http://T.me/Salafisunni

ശൈഖ് സുലൈമാൻ അർ റുഹൈലി حَفِظَهُ اللَّهُ പറഞ്ഞു:

കഴിഞ്ഞ കാലങ്ങളിൽ കുറവായിരുന്ന ഒരു തരം അറിവില്ലായ്മ[ജഹ്ൽ] ഇന്ന് കാലത്ത് വ്യാപകമായി കാണുന്നു. അതാണ് "എതിരായി കാര്യങ്ങൾ മനസ്സിലാക്കുന്ന അറിവില്ലായ്മ [ജഹ്ൽ മുറക്കബ്]".
ഇതൊരു അറിവില്ലാത്തവന്റെ[ജാഹിലിന്റെ] അറിവ്കേടാണ്[ജഹ്‌ലാണ്], അവന് തന്നെ അറിയില്ല തനിക്ക് അറിവില്ല എന്നത്.
അവൻ സ്വയം കരുതും താനൊരു പണ്ഡിതനാണെന്നും, ഉപദേശകനാണെന്നും, മുഫ്തിയാണെന്നെല്ലാം. അവനിരിക്കുന്ന സ്ഥാനത്തെ കുറിച്ചു പോലും അറിവില്ലാത്തവനായിരിക്കും അവൻ.
[📚أشراط الساعة الكبرى صـ ٥]
قناة فوائد الشيخ أ.د. سليمان الرحيلي

സലഫിസുന്നി السلفية سني

24 Oct, 17:59


ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
ദുർബ്ബലനും തെളിവ് പിടിക്കാൻ വേണ്ടത്ര അറിവില്ലാത്തവനേയും സംശയത്തിനുള്ള ഉത്തരം നൽകാൻ പറ്റാത്തവനേയും തൊട്ട് തർക്കവും സംവാദവും വിലക്കപെട്ടേക്കും. കാരണം; അവന്റെ ദീൻ തന്നെ വഴികേടിലാക്കാൻ അത് കാരണമാകുമോ എന്ന് ഭയപ്പെടുന്നത് കൊണ്ട്. കാഫിറുകളിൽ നിന്നുള്ള ശക്തനായ ഒരുവനോട് ദുർബ്ബലനായവൻ യുദ്ധം ചെയ്യുന്നത് നിഷിദ്ധമായതുപോലെകാരണം; മുസ്‌ലിംങ്ങളെ ഒരു പ്രയോജനവുമില്ലാതെ ദ്രോഹിക്കൽ മാത്രമേ അതിൽ ഉണ്ടാവുകയുള്ളൂ.

മാത്രമല്ല താർക്കികൻ ധാർഷ്ട്യമുള്ളവനും സത്യം വെളുപ്പെടുത്തിയാലും അംഗീകരിക്കാത്തവനുമാണെങ്കിൽ അപ്പോഴും നിഷിദ്ധമാക്കപ്പെടും.

📚درء تعارض العقل والنقل (٧ / ١٧٤)

സലഫിസുന്നി السلفية سني

24 Oct, 16:55


قال الإمام مالك بن أنس رحمه الله: «مَا تَعلَّمْتُ العِلْمَ إِلاَّ لِنَفْسِي، وَمَا تَعلَّمتُ لِيَحْتَاجَ النَّاسُ إِلَيَّ، وَكَذَلِكَ كَانَ النَّاسُ»

ഇമാം മാലിക് ബിൻ അനസ് رَحِمَهُ اللَّهُ പറഞ്ഞു: എന്റെ സ്വന്തത്തിന് വേണ്ടിയല്ലാതെ ഞാൻ ഇൽമ് നേടിയിട്ടില്ല. ജനങ്ങൾ എന്നിലേക്ക് ആവശ്യക്കാരായി വരുവാൻ വേണ്ടിയും ഞാൻ ഇൽമ് പഠിച്ചിട്ടില്ല. അപ്രകാരം തന്നെയായിരുന്നു മുൻഗാമികളായ ആളുകളും."

http://T.me/Salafisunni

ഈ മഹത്തായ വാക്കിന് അടിക്കുറിപ്പ് നൽകിക്കൊണ്ട് ശൈഖ് സുലൈമാൻ അർറുഹൈലി حَفِظَهُ اللَّهُ പറഞ്ഞു:
ഇപ്രകാരമായിരുന്നു സച്ഛരിതരായ നമ്മുടെ മുൻഗാമികൾ (رَضِيَ اللَّهُ عَنْهُمْ);
അവർ തങ്ങളുടെ സ്വന്തത്തിന് ഉപകാരപ്പെടുന്നതിന് വേണ്ടിയായിരുന്നു ഇൽമ് പഠിച്ചിരുന്നത്. ഇൽമിന്റെ കാര്യത്തിൽ പെരുമ നടിക്കുവാനോ, ആളുകൾ അവരുടെ അടുക്കൽ ചോദ്യവുമായി ചെല്ലുവാനോ വേണ്ടി അവർ ഇൽമ് പഠിച്ചിരുന്നില്ല. മറിച്ച്, ആദ്യം അവരുടെ സ്വന്തത്തിന് ഉപകാരപ്പെടുത്തുകയും ശേഷം, അവർ നേടിയെടുത്ത ഇല്മിൽ നിന്ന് മറ്റുള്ളവർക്ക് ആവശ്യാനുസരണം നൽകുകയാണ് ചെയ്യാറുണ്ടായിരുന്നത്!"

(📚الإعلام: ص٦٧)

സലഫിസുന്നി السلفية سني

24 Oct, 16:22


قال ابن عثيمين -رحمه الله-

_واعلم أنك إذا نشرت عيوب أخيك فإن الله سيسلط عليك من ينشر عيوبك جزاء وفاقا_

http://T.me/Salafisunni

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
അറിയണം, നീ നിന്റെ സഹോദരന്റെ ന്യൂനതകളെ പ്രചരിപ്പിക്കുന്ന പക്ഷം അനുയോജ്യമായ പ്രതിഫലമായിക്കൊണ്ട് അല്ലാഹു നിന്റെ ന്യൂനതകളെ പ്രചരിപ്പിക്കുന്ന ഒരാളെ വൈകാതെ ചുമതലപ്പെടുത്തുന്നതായിരിക്കും."

📚تفسير سورة الحجرات: ص 52

സലഫിസുന്നി السلفية سني

24 Oct, 15:06


കറുത്തവൻ, വെളുത്തവൻ, അറബി, അനറബി..

നബി ﷺ പറഞ്ഞു:
അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല.
അനറബിക്ക് അറബിയേക്കാളും ശ്രേഷ്ഠതയില്ല..,

വെളുത്തവനേക്കാൾ കറുത്തവനോ കറുത്തവനേക്കാൾ വെളുത്തവനോ ശ്രേഷ്ഠതയില്ല.

അല്ലാഹുവിനോടുള്ള ഭക്തിയുടെയും
(തഖ് വയുടെയും) കടമയുടെയും അടിസ്ഥാനത്തിലല്ലാതെ.

ആളുകൾ (എല്ലാവരും) ആദമിൽ നിന്ന് വന്നവരാണ്, ആദം മണ്ണിൽ നിന്നാണ് വന്നത്.

[📚സ്വഹീഹുൽ ജാമിഅ്, 1780]

സലഫിസുന്നി السلفية سني

24 Oct, 12:08


ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു:
ഒരു വ്യക്തിക്ക് നല്ല ആരോഗ്യമുണ്ടാകുകയും പക്ഷേ ഉപജീവനമാർഗത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിന് ഒഴിവു സമയം ലഭിക്കാതിരിക്കുകയും ചെയ്യാം ;
അല്ലെങ്കിൽ അവന് സമ്പത്ത് ഉണ്ടാകുകയും ആരോഗ്യമില്ലാതിരിക്കുകയും ചെയ്യാം

അതിനാൽ, ഇവ രണ്ടും (നല്ല ആരോഗ്യവും ഒഴിവുസമയവും) ഒരു വ്യക്തിയിൽ ഒത്തു വരുകയും ,

എന്നാൽ അലസത അവൻ്റെ കടമകൾ നിറവേറ്റുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്‌താൽ ,

അവൻ പരാജിതനാണ്.

http://T.me/Salafisunni

(അറിയുക) ഇഹലോകം പരലോകത്തെക്കുള്ള വിളവെടുപ്പിനുള്ള വയലാണ്;
അതിൽ കച്ചവടം ഉണ്ട്, അതിൻ്റെ ലാഭം പരലോകത്ത് ദൃശ്യമാകും.
അതിനാൽ, ആര് തൻ്റെ ഒഴിവുസമയവും നല്ല ആരോഗ്യവും അല്ലാഹുവിൻ്റെ അനുസരണത്തിൽ വിനിയോഗിക്കുന്നുവോ അവൻ അനുഗ്രഹീതനാണ്.

അല്ലാഹുവിൻ്റെ അനുസരണക്കേടിൽ അവയെ ഉപയോഗപ്പെടുത്തുന്നവൻ തന്നോട് തന്നെ അനീതി ചെയ്യുന്നവനാണ്.
കാരണം ഒഴിവുസമയത്തെ തിരക്ക് ബാധിക്കുകയും ആരോഗ്യത്തെ അസുഖം ബാധിക്കുകയും ചെയ്യുന്നു.

[📚ഫതഹുൽ-ബാരി, 11/230]

സലഫിസുന്നി السلفية سني

24 Oct, 11:35


എത്ര സത്യം 🌱

സലഫിസുന്നി السلفية سني

24 Oct, 09:36


قال عمر بن الخطاب - رضي الله عنه

لاحظ في الإسلام لمن ترك الصلاة

ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
നിസ്കാരം ഒഴിവാക്കിയവന് ഇസ്‌ലാമിൽ യാതൊരു ഓഹരിയും തന്നെയില്ല.


📚الزهد للإمام أحمد ( 145 )

സലഫിസുന്നി السلفية سني

24 Oct, 09:28


قال العلامة ابن القيم -رحمه الله-:

🌿 _كما أن البدن إذا مرض لم ينفع فيه الطعام والشراب؛ فكذلك القلب إذا مرض بالشهوات لم تنجع فيه المواعظ._
📚( الفوائد : ص/ ١٤٢ )

http://T.me/Salafisunni

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:
ശരീരത്തിന് രോഗം ബാധിച്ചാൽ അതിൽ അന്നപാനീയങ്ങൾ ഉപകരിക്കാത്തത് പോലെ, ഹൃദയത്തിന് ദേഹേച്ഛകളുടെ രോഗബാധയുണ്ടായാൽ അതിന് ഉപദേശങ്ങൾ ഫലം ചെയ്യുകയില്ല..

📚( അൽ-ഫവാഇദ് : 142 )

സലഫിസുന്നി السلفية سني

24 Oct, 09:22


❐ قَال الإمَـام ابنُ القَيم رحمَه الله :
” صَــلَاة ُالمُـنَـافِقِين صَـلَاة أبْـدَان
لَا صَــلَاة قُـلُوب ”

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:

മുനാഫിഖുകളുടെ നിസ്ക്കാരം, ഹൃദയങ്ങളുടെ നിസ്ക്കാരമല്ല, ശരീരങ്ങളുടെ നിസ്ക്കാരമാണ്.''

📚"مَدارج السّالكين: 1/354

സലഫിസുന്നി السلفية سني

24 Oct, 09:19




നിസ്കാരം കഴിഞ്ഞ ഉടനെ ഹസ്തദാനം ചെയ്യുന്നതിന്റെ വിധി


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യോട് ചോദിക്കപ്പെട്ടു:

📄ചോദ്യം📄

നിസ്കാരത്തിൽ നിന്നും സലാം വീട്ടിയ ശേഷം ഹസ്തദാനം ചെയ്യുന്നതിന്റെ വിധിയെന്താണ്? അത് സുന്നത്താണോ അല്ലേ?

അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നിസ്കാരം ശേഷം ഹസ്തദാനം ചെയ്യൽ സുന്നത്ത് അല്ല. മറിച്ച് അതൊരു ബിദ്അത്താണ്. അല്ലാഹുവാകുന്നു ഏറ്റവും നന്നായി അറിയുന്നവൻ

📚مجموع الفتاوى ٣٣٩/٢٣

സലഫിസുന്നി السلفية سني

22 Oct, 18:55


ജമാഅത്ത് നിസ്കാരത്തിൻ്റെ പ്രധാന്യം.

ജമാഅത്തെ നിസ്കാരം ഒഴിവാകുന്നവൻ്റെ അവസ്ഥ

സലഫിസുന്നി السلفية سني

22 Oct, 18:37


قال العلاّمة زيد المدخلي رحمه الله-

_🌿وإذا كان إبليس طُرد وأُبعد بسبب إمتناعه عن سجدة واحدة أُمر بها، فما فبالكم أيُّهـا العقلاء بجزاء من يمتنع عن أداء خمس صلوات في كل يوم وليلة والتي تشمل على أربع وثلاثين سجدة مفروضة ._

http://T.me/Salafisunni

സൈദ് അൽ മദ്‌ഖലി رَحِمَهُ اللَّهُ പറഞ്ഞു:
കൽപിക്കപ്പെട്ട ഒരൊറ്റ സുജൂദ് വർജിച്ചത് കാരണം ഇബ്‌ലീസ് ആട്ടിയകറ്റപ്പെടുകയും അല്ലാഹുവിൽ നിന്ന് അകന്നവനാവുകയും ചെയ്തുവെങ്കിൽ എല്ലാ രാവിലും പകലിലുമായി മുപ്പത്തി നാല് സുജൂദുകൾ ഉൾകൊള്ളുന്ന അഞ്ച് നേരത്തെ നിർബന്ധമായ നിസ്കാരം ഒഴിവാക്കുന്നവൻറെ അവസ്ഥ എന്തായിരിക്കും!! ബുദ്ധിമാന്മാരെ (ചിന്തിക്കൂ )._

📚[الأفنان النَّديّة ج ١ ص ٣٤٣]

സലഫിസുന്നി السلفية سني

22 Oct, 18:28


📌 قَالَ ابنُ عُثَيمِين رَحِمَهُ اللَّه

« يَنبَغِي لِلإنِسَانِ أن يَتَعَلمَ حَتَّى لا يَكُونَ مِنَ الضَّالِين ، وأن يَتعبَد حَتَّى لا يَكُوْنَ مِنَ المَغضُوبِ عَلَيهِم ».
ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
താൻ വഴികേടിലായവരിൽ ആയിത്തീരാതിരിക്കുന്നത്‌ വരെ (അറിവ്‌) പഠിക്കൽ മനുഷ്യനു അനിവാര്യമാണു , കോപിക്കപ്പെട്ടവരിൽ ആയിത്തീരാതിരിക്കുന്നത്‌ വരെ ഇബാദത്ത്‌ ചെയ്യലും "
📚 [ أحكَامٌ مِنَ القُرآنِ الكَرِيم || ١ / ٥١ ]

സലഫിസുന്നി السلفية سني

22 Oct, 17:14


അല്ലാഹുവും അവന്റെ റസൂൽﷺ

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

(നബിയേ) പറയുക: 'നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങള്‍ വിലയിടിവ്‌ (അഥവാ ചിലവാകായ്‌മ) ഭയക്കുന്ന കച്ചവടവും, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ്‌ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെയുംകാള്‍ (അധികം) നിങ്ങള്‍ക്ക്‌ പ്രിയങ്കരമെങ്കില്‍, എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍! അല്ലാഹു തോന്നിയവാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.

തൗബഃ - 9:24

സലഫിസുന്നി السلفية سني

22 Oct, 16:03


മുസ്‌ലിംങ്ങൾ പരസ്പരം സഹായിക്കൽ

അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ നിവേദനം: മുഹാജിറുകൾ മക്കയിൽ നിന്ന് മദീനയിൽ എത്തിയപ്പോൾ അവരുടെ കൈവശം ഒന്നുമില്ലാതെയാണ് വന്നത്. അൻസാറുകൾ ഭൂമിയും ഈത്തപ്പനമരങ്ങളും ഉളളവരായിരുന്നു. അൻസാറുകൾ മുഹാജിറുകൾക്ക് അവരുടെ (സ്വത്ത്)
ഭാഗിച്ചു കൊടുത്തു; അവർക്കുണ്ടാകുന്ന പഴങ്ങളിൽ നിന്ന് എല്ലാ വർഷവും പകുതി കൊടുക്കാമെന്ന വ്യവസ്ഥയിൽ. അതിൽ പ്രവർത്തിക്കലും ചെലവഴിക്കലും മുഹാജിറുകൾ ഏറ്റുകൊണ്ട്.

ഉമ്മുസുലൈം എന്നു വിളിക്കപ്പെട്ടിരുന്ന അനസ് رَضِيَ اللَّهُ عَنْهُ വിൻ്റെ മാതാവ് അവർ അബ്ദുല്ലാ ഹിബ്‌നു അബൂത്വൽഹത് رَضِيَ اللَّهُ عَنْهُവിൻ്റെ മാതാവുമാണ്. അനസ് رَضِيَ اللَّهُ عَنْهُ വിന്റെ ഉമ്മ വഴിയുള്ള സഹോദരൻ അവർ നബി ﷺ ക്ക് ഒരു ഈത്തപ്പന നൽകി. അപ്പോൾ റസൂൽ ﷺ അതു തൻ്റെ മൗലയായ
ഉമ്മു അയ്‌മാൻ رَضِيَ اللَّهُ عَنها ഉസാമത്ത് ബിൻ സൈദിൻ്റെ മാതാവിന് നൽകി,

http://T.me/Salafisunni

ഇബ്നുശിഹാബ് പറയുന്നു: അനസ് ബ്‌നുമാലിക് رَضِيَ اللَّهُ عَنْهُ എന്നോട് പറയുകയുണ്ടായി: നബി ﷺ ഖൈബർ പ്രദേശക്കാരോടു ചെയ്‌ത യുദ്ധത്തിൽ നിന്ന് വിരമിച്ചപ്പോൾ മദീനയിലേക്ക് തിരിച്ചുവന്നു. അപ്പോൾ
മുഹാജിറുകൾ അൻസാറുകൾക്ക് അവർ മുമ്പ് നൽകിയിരുന്ന പഴങ്ങൾ തിരിച്ചു കൊടുത്തു.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു:
നബി ﷺ എൻ്റെ ഉമ്മക്ക് അവർ നൽകിയ ഈത്തപ്പനയും തിരിച്ചുകൊടുത്തു. ഉമ്മുഅയ്മാന്
അതിന്നുപകരമായി നബി ﷺ യുടെ തോട്ടത്തിൽ നിന്ന് നൽകി.
ഉമ്മു അയ്മാന്റെ അതായത് ഉമ്മു ഉസാമയുടെ സ്ഥിതി എന്താണെന്നാണ് വെച്ചാൽ അവർ അബ്‌ദുല്ലാഹിബ്നു‌ അബ്‌ദിൽ മുത്വലിബിൻ്റെ അടിമസ്ത്രീയായി രുന്നു. എത്യോപ്യക്കാരിയാണിവർ. പിതാവിൻ്റെ മരണശേഷം ആമിന നബി ﷺ യെ പ്രസവിച്ചപ്പോൾ ഉമ്മുഅയ്‌മനാണ് അദ്ദേഹത്തെ പോറ്റി വളർത്തിയത്. അങ്ങനെ
നബി ﷺ വളർന്നു വലുതായി. അപ്പോൾ അവരെ (അടിമ) മോചനം നടത്തി. പിന്നീട് സൈദു ബിൻ ഹാരിഥ് رَضِيَ اللَّهُ عَنْهُ വിന് വിവാഹം ചെയ്തുകൊടുത്തു. പിന്നെ നബി ﷺ യുടെ മരണാനന്തരം അഞ്ചു മാസം കഴിഞ്ഞ് അവരും മരണമടഞ്ഞു.

📚സ്വഹിഹ് മുസ്‌ലിം 1771)

സലഫിസുന്നി السلفية سني

22 Oct, 13:40


قال الشيخ الفوزان حفظه الله:

"ليست العبرة بأن تتزوج بل العبرة بمن تتزوّج ممن تعتز بدينها وسنة نبيها واقعية قنوعة منوعة عن البدع"

Shaykh al-Fawzan حفظه الله said:

“The issue is not whether you merely get married, but rather the issue is whom you marry, someone who cherishes and takes pride in her religion and in the Sunnah of her Prophet, is realistic, content, and avoids innovations.”

-رزقنا الله و إياكم

സലഫിസുന്നി السلفية سني

22 Oct, 13:39


Shaykh Ahmad ibn Yahya an-Najmi رحمه الله:

"The man's condition is not perfected and he does not enjoy life (fully), except by (getting married to) a righteous wife.

And a woman is not tranquil and she does not enjoy life (fully), except by (getting married to) a righteous husband."

[Ta'sis al-Ahkam (4/172)]

സലഫിസുന്നി السلفية سني

22 Oct, 11:20



നിസ്കാരം പാപങ്ങൾ കൊഴിഞ്ഞു വീഴാനുള്ള കാരണമാകുന്നു

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഹദീഥിൽ

നബി ﷺ പറഞ്ഞു:
ഒരു അടിമ നിസ്കരിക്കാൻ നിന്നാൽ അവന്റെ പാപങ്ങളെല്ലാം കൊണ്ട് വരപ്പെടുകയും അവന്റെ രണ്ട് തോളുകളില്‍ വെക്കപ്പെടുന്നതുമാണ്അവൻ റുകൂഉം സുജൂദും ചെയ്യുമ്പോഴൊക്കെ അവന്റെ പാപങ്ങൾ അവനിൽ നിന്ന് കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നതാണ്

📚سلسلة الأحاديث الصحيحة ١٣٩٨

സലഫിസുന്നി السلفية سني

22 Oct, 08:43


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:5

12.നിസ്കാരത്തില്‍ അല്ലാഹുവിനെ കുറച്ച് മാത്രം ഓവക്കുന്നവർ.
മുസ്‌ലിമിന്റെ അനുഷ്ഠാനകര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായതും ഇസ്‌ലാമിന്റെ പ്രധാന ചിഹ്നമായി നിലകൊളളുന്നതുമാണ് നിസ്‌കാരം. ഈ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ മുനാഫിഖുകള്‍ക്ക് വലിയ മടിയായിരിക്കും. അത് പാടെ ഉപേക്ഷിക്കുന്ന പക്ഷം അവരെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ എണ്ണുകയില്ലെന്ന് പേടിച്ചു അത് നിര്‍വ്വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ജനങ്ങളെ കാട്ടിബോധ്യപ്പെടുത്തുവാന്‍ വേണ്ടി ബാഹ്യത്തില്‍ അവരത് നിര്‍വ്വഹിക്കുകയും തക്കം കിട്ടുമ്പോള്‍ നിസ്‌കരിക്കാതെ കഴിച്ചുകൂട്ടുകയും ചെയ്യും. എന്നാല്‍ നിസ്‌കാരത്തിന്റെ കാതലും ആത്മാവുമാകുന്ന ഭാഗം അഥവാ അല്ലാഹുവിനെ കുറിച്ചുളള ഓര്‍മ അതില്‍ വിരളവുമായിരിക്കും.

അല്ലാഹു പറയുന്നു

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.(ഖുർആന്‍:4/142)

http://T.me/Salafisunni

മുനാഫിഖുകള്‍ ഈ ദുനിയാവില്‍ തന്നെ നിന്ദ്യമായ ശിക്ഷയുണ്ട്. ഖബ്റിലും അവർ ശിക്ഷിക്കപ്പെടുന്നതാണ്.

ﻭَﻣِﻤَّﻦْ ﺣَﻮْﻟَﻜُﻢ ﻣِّﻦَ ٱﻷَْﻋْﺮَاﺏِ ﻣُﻨَٰﻔِﻘُﻮﻥَ ۖ ﻭَﻣِﻦْ ﺃَﻫْﻞِ ٱﻟْﻤَﺪِﻳﻨَﺔِ ۖ ﻣَﺮَﺩُﻭا۟ ﻋَﻠَﻰ ٱﻟﻨِّﻔَﺎﻕِ ﻻَ ﺗَﻌْﻠَﻤُﻬُﻢْ ۖ ﻧَﺤْﻦُ ﻧَﻌْﻠَﻤُﻬُﻢْ ۚ ﺳَﻨُﻌَﺬِّﺑُﻬُﻢ ﻣَّﺮَّﺗَﻴْﻦِ ﺛُﻢَّ ﻳُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَﺬَاﺏٍ ﻋَﻈِﻴﻢٍ

നിങ്ങളുടെ ചുറ്റുമുള്ള അഅറാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.(ഖുർആന്‍:9/101)

ഈ ആയത്തില്‍ വമ്പിച്ച ശിക്ഷ എന്ന് പറഞ്ഞിട്ടുള്ളത് പരലോക ശിക്ഷയെ കുറിച്ചാണ്. രണ്ട് തവണ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ദുനിയാവിലെ ശിക്ഷയും രണ്ടാമത്തേത് ഖബറിലെ ശിക്ഷയുമാണെന്ന് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ഹസനുൽ ബസ്വരി رَحِمَهُ اللَّهُ എന്നിവർ പറഞ്ഞിട്ടുണ്ട്.
(📚ഫത്ഹുല്‍ ബാരി വോള്യം 3)

പരലോകത്ത് അല്ലാഹു മനുഷ്യരെ വിചാരണനാളില്‍ ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ ശക്തമായ ശിക്ഷ കൊണ്ട് മുനാഫിഖുകളെ അല്ലാഹു പിടികൂടുന്നതാണ്.

أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ

സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (ഖുർആന്‍:2/16)

بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا

കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക. (ഖുർആന്‍:4/138)

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖുർആന്‍:4/145)

അവസാനിച്ചു

സലഫിസുന്നി السلفية سني

22 Oct, 08:07


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:4

8.സത്യവിശ്വാസികളുടെ പ്രയാസങ്ങളില്‍ സന്തോഷിക്കുന്നവർ
സത്യവിശ്വാസികളുടെ നാശത്തിന് വേണ്ടി കൊതിക്കുന്നവരാണ് മുനാഫിഖുകള്‍. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന ഏത് പ്രതിസന്ധികളും പ്രയാസങ്ങളും മുനാഫിഖുകള്‍ക്ക് സന്തോഷമാണ്. സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന നേട്ടത്തില്‍ അവർക്ക് മനപ്രയാസവുമായിരിക്കും.

إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കുംനിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. (ഖുർആന്‍:3/120)

9.സത്യവിശ്വാസികളെ ഭയപ്പെടുത്തുന്നവർ
പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടുന്ന അവസരത്തില്‍ സത്യവിശ്വാസികളുടെ മനോവീര്യം കെടുത്താനും അവരെ പേടിപ്പിച്ച് നിർത്താനും ആത്മധൈര്യം തകർക്കാനും മുനാഫിഖുകള്‍ ശ്രമിക്കാറുണ്ട്. അത് അവരുടെ പദ്ധതിയുടെ ഭാഗമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ നുഴഞ്ഞുകയറി തങ്ങളുടെ ദൗത്യങ്ങള്‍ ആസൂത്രിതമായി നടപ്പില്‍ വരുത്തുക എന്നുള്ളതാണ് അവരുടെല ക്ഷ്യം.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.(ഖുർആന്‍:33/12)

http://T.me/Salafisunni

10.പ്രതിസന്ധികളില്‍ ഓടി ഒളിക്കുന്നവർ
ഈമാനിന്റെ കുപ്പായമണിഞ്ഞ് സത്യവിശ്വാസികളോടൊപ്പം നില്‍ക്കുന്ന മുനാഫിഖുകള്‍ക്ക് പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പ്രശ്ന സങ്കീർണ്ണ രംഗങ്ങളില്‍ ആദ്യം ഓടി ഒളിക്കുന്നവർ അവരായിരിക്കും.

لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ

അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. (ഖുർആന്‍:59/12)

10.അല്ലാഹുവിന്റെ വിധിയേക്കാള്‍ (നിയമങ്ങളേക്കാള്‍) തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് വിധി പറയുന്നവരെ ഇഷ്ടപ്പെടുന്നവർ

أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّٰغُوتِوَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَٰنُ أَن يُضِلَّهُمْ ضَلَٰلًۢا بَعِيدًا – وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًا

നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. (ഖുർആന്‍:4/60-61)

11. തിന്‍മയുടെ പ്രചാരകർ
നന്‍മയോട് ആഭിമുഖ്യം ഇല്ലാത്തവരും സമൂഹത്തില്‍ പരമാവധി തിന്‍മകള്‍ നിലനിന്നുകാണാന്‍ പരിശ്രമിക്കുന്നവരുമാണ് മുനാഫിഖുകള്‍.

ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَٰفِقِينَ هُمُ ٱلْفَٰسِقُونَ

കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍. (ഖുർആന്‍:9/67)

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 06:44


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:3

6.അവിശ്വാസികളുടെ മിത്രങ്ങൾ

സത്യവിശ്വാസികളോട് അടുപ്പം അഭിനയിക്കുകയും അവിശ്വാസികളുമായി ചങ്ങാത്തത്തിലേർപ്പെടുകയും ചെയ്യുന്ന ദ്വിമുഖന്‍മാരാണ് മുനാഫിഖുകള്‍.

ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا

സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. (ഖുർആന്‍:4/139)

http://T.me/Salafisunni

7.അവസരവാദികൾ
ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും അവരുടെ ജയപരാജയങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്നവരാണ് മുനാഫിഖുകള്‍. അവർ സത്യവിശ്വാസികളുടെ വിജയവേളയില്‍ സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ സത്യിഷേധികളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു.


ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا

നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്‌. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്‌. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
(ഖുർആന്‍: 4/141)

സത്യവിശ്വാസികള്‍ക്ക് വല്ല വിജയമോനേട്ടമോ കൈവരുമ്പോള്‍, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ്‌ലിംകളാണല്ലോ, ഞങ്ങള്‍ക്കും അതില്‍ അവകാശവും പങ്കും ഉണ്ടല്ലോ എന്നിങ്ങനെ സമര്‍ത്ഥിച്ചുകൊണ്ട് അതില്‍ ഭാഗഭാക്കാകുവാന്‍ മുനാഫിഖുകള്‍ ശ്രമിക്കും. ഇനി ഉഹ്ദില്‍ സംഭവിച്ചതുപോലെ വല്ലപ്പോഴും അവിശ്വാസികള്‍ക്ക് എന്തെങ്കിലും നേട്ടമോ വിജയമൊ ലഭിച്ചുവെങ്കില്‍ മുനാഫിഖുകള്‍ ഭാവം മാറ്റി അവരെ പറ്റിക്കൂടുകയും ചെയ്യും. ഞങ്ങള്‍ക്ക് മുസ്‌ലിംകളെ സഹായിച്ചു കൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുവാന്‍ അവസരവും കഴിവുമുണ്ടായിരുന്നുവെന്നും അതിന് തുനിയാതെ അവരുമായി നിസ്സഹകരിക്കുകയും, നിങ്ങള്‍ക്ക് അവരില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വഴിവെക്കുകയുമാണ് ഞങ്ങള്‍ ചെയ്തതെന്ന് അവർ അവിശ്വാസികളോട് പറയുകയും ചെയ്യും.

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 06:36


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:2

3.വക്രമനസ്കരായ മൂഢന്‍മാർ

സത്യവിശ്വാസികളുമായി സമ്പർക്കം പുലർത്തുമ്പോഴും മുനാഫിഖുകളുടെ നിലപാട്, ഈമാൻ, ഇഖ്ലാസ് എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം മൂഢത്വമാണ് എന്നാണ്. യഥാർത്ഥത്തില്‍ വഴിപിഴച്ച ഈ വിഭാഗത്തിന്റെ നിലപാടാണ് മൂഢത്വം. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ

മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (ഖുർആന്‍:2/13)

http://T.me/Salafisunni

4.കുതന്ത്രക്കാരായ വഞ്ചകന്‍മാർ
നെറികെട്ട കുതന്ത്രത്തിന്റെ ആളുകളാണ് മുനാഫിഖുകള്‍. അവസരത്തിനൊത്ത് നിറം മാറ്റുന്ന വഞ്ചകന്‍മാരാണവർ. സത്യവിശ്വാസികളുടെ മുന്നില്‍ ഈമാനിന്റെ മുഖം മൂടിയണിഞ്ഞ് എത്തുന്ന ഇവർ, സത്യനിഷേധികളുടെ ചേരിയിലെത്തിയാല്‍ മുഖംമൂടി അഴിച്ചുമാറ്റും. എന്നിട്ട് തങ്ങളുടെ യഥാർത്ഥ മുഖം പ്രകടമാക്കും. സത്യവിശ്വാസികളെ അപകടത്തിലാക്കുവാനും പരമാവധി ദ്രോഹിക്കുവാനും അങ്ങേയറ്റത്തെ ഉപദ്രവങ്ങളിലകപ്പെടുത്തുവാനുമാണ് മുനാഫിഖുകള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ

വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.(ഖുർആന്‍:2/140

5.കരാർ ലംഘകന്‍മാർ
അല്ലാഹുവിനോടുള്ള കരാറിനെ ലംഘിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ് മുനാഫിഖുകള്‍.

وَمِنْهُم مَّنْ عَٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ – فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ – فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌.എന്നിട്ട് അവന്‍ അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌.

(ഖുർആന്‍:9/75-77)

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 05:52




കാപട്യത്തെപ്പറ്റി നിർഭയനാവുക മുനാഫിഖ് മാത്രമാണ്..


സ്വഹാബിയായ അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ തൻ്റെ നിസ്‌കാരത്തിന്റെ അവസാനത്തിൽ തശഹ്ഹുദിനുശേഷം, ധാരാളമായി അല്ലാഹുവിനോട് 'നിഫാഖിൽ (കാപട്യം) നിന്ന് കാവൽ ചോദിക്കാറുണ്ടായിരുന്നു..
http://T.me/Salafisunni

ഇതുകണ്ട് ജുബൈറുബ്ൻ നുഫൈർ ചോദിച്ചു:

അല്ലയോ അബുദ്ദർദാഅ് താങ്കൾക്ക് കാപട്യവുമായി എന്ത്‌ ബന്ധമാണുള്ളത്? "

അതിന് അദ്ദേഹത്തിൻ്റെ മറുപടി:
അല്ലാഹു തന്നെ സത്യം, മനുഷ്യൻ തന്റെ ദീനിൽനിന്ന് തെറ്റിക്കപ്പെട്ട് മതഭ്രഷ്‌ടനായി മാറാൻ ഒരു ചെറിയ സമയം മതി..!! - എന്നായിരുന്നു.

📚സിയാറു അഅ്ലാമിന്നുബലാ. 6/382)

സലഫിസുന്നി السلفية سني

22 Oct, 03:17



മുനാഫിഖ് ?!


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
നിസ്കാരം നിനക്ക് ഭാരമുള്ള ഒന്നായി തോന്നുന്നുണ്ടെങ്കിൽ നിന്റെ മനസ്സിൽ നിഫാഖ് ഉണ്ടെന്ന് നീ അറിഞ്ഞ് കൊള്ളുക, അത് ഇനി സുന്നത്ത് നിസ്കാരം ആണെങ്കിൽ പോലും !

കാരണം ഇത് മുനാഫിഖീങ്ങളുടെ അവസ്‌ഥയാണ്‌, അല്ലാഹു അവരെ കുറിച്ച് പറഞ്ഞത് (ഇപ്രകാരമാണ്):

وَإِذَا قَامُوۤا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ
അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടായിരിക്കും നിൽക്കുക

[ സൂറത്ത് നിസാഅ്‌ 142]

http://T.me/Salafisunni

ഇനി നിന്റെ ഹൃദയം നിസ്കാരത്തെ ലഘുവായും സന്തോഷമായും ആണ് കാണുന്നതെങ്കിൽ ഇത് നിന്റെ ഈമാനിന്റെ പ്രബലതയെ ആണ് സൂചിപ്പിക്കുന്നത് എന്നും നീ അറിഞ്ഞ് കൊള്ളുക.

📚شرح صحيح مسلم ج١٥

സലഫിസുന്നി السلفية سني

22 Oct, 03:04


قَالَ الرَّبِيعُ بْنُ أَنَسٍ: عَلَامَةُ حُبِّ اللَّهِ: «كَثْرَةُ ذِكْرِهِ. فَإِنَّكَ لَا تُحِبُّ شَيْئًا إِلَّا أَكْثَرْتَ مِنْ ذِكْرِهِ»

ഇമാം റബീഅ് ബിൻ അനസ് رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് അവനെ ധാരാളമായി ഓർക്കുക (ദിക്ർ ചെയ്യുക) എന്നത്.

കാരണം, നീ ഒരുകാര്യത്തെയും സ്നേഹിക്കുന്നില്ല അതിനെ കുറിച്ചുള്ള സ്മരണ (ദിക്ർ) വർധിപ്പിച്ചിട്ടല്ലാതെ..”

‎(مدارج السالكين: ٢/٢١٠📚)

സലഫിസുന്നി السلفية سني

22 Oct, 01:20


അല്ലാഹുവിനെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങനെ അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അങ്ങിനെയുള്ളവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.

[QURAN 59:19]

സലഫിസുന്നി السلفية سني

21 Oct, 17:26


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
നല്ല പ്രവൃത്തികൾ ഉപേക്ഷിക്കുന്നത് പാപങ്ങൾ ചെയ്യുന്നതിനേക്കാൾ (ഒരു വ്യക്തിക്ക്) കൂടുതൽ ദോഷകരമാണ് (കാരണം നല്ല പ്രവൃത്തികൾക്ക് ഒരാളുടെ മോശം പ്രവൃത്തികൾ ഇല്ലാതാക്കാൻ കഴിയും).

[📚മജ്മൂൽ ഫതാവാ 20/110]

സലഫിസുന്നി السلفية سني

21 Oct, 16:06


നിനക്കറിയില്ലേ, സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ കരഞ്ഞ് രക്തം വരുമായിരുന്നു എന്ന്!!

നിനക്കറിയില്ലേ, ഇബ്രാഹീം ബിൻ അദ്ഹം رَحِمَهُ اللَّهُ അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ രക്തം മൂത്രിച്ചിരുന്നു എന്ന്..

നിനക്കറിയില്ലേ, നാല് മദ്ഹബിൻ്റെ ഇമാമുമാരുടെ:
ഇമാം മാലിക്ക്, അബൂ ഹനീഫ, ഷാഫിഈ, അഹ്മദ് ബിൻ ഹമ്പൽ എന്നിവരുടെ ഇബാദത്തുകളെയും ഭൗതിക വിരക്തിയെയും കുറിച്ച്?!

നീ സൂക്ഷിച്ചോളൂ..
ഇൽമനുസരിച്ച് കർമ്മം ചെയ്യാതെ, ഇൽമിൽ മാത്രം ഒതുങ്ങിക്കൂടുക എന്നത്, ചിരകാലിക അലസത ബാധിച്ചവരുടെ അവസ്ഥയാണ് !!

[📚صيد الخاطر | فصل: العلم والعمل]

1,760

subscribers

1,104

photos

444

videos