*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ 15 അടയാളങ്ങൾ:(9) [തുടർച്ച]*
*📕ഗ്രന്ഥംأعمال القلوبഹൃദയത്തിന്റെ കർമ്മങ്ങൾ3️⃣8️⃣*
⏰0️⃣8️⃣മിനുട്ട്1️⃣1️⃣ സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
◾അല്ലാഹുവിനെ ഇഷ്ടപെടുന്നവർ തന്റെ റബ്ബിനെ ഒഴിഞ്ഞിരുന്നു ഓർക്കുന്നവരാണ് അത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകമ്പനം കൊള്ളുന്നതാണ് മാത്രമല്ല അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നതായിരിക്കും, റബ്ബിനോടുള്ള ഭയത്താൽ.
-അന്‍ഫാല്‍ - 8:2
◾إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
നിശ്ചയമായും സത്യവിശ്വാസികള്‍ യാതൊരു കൂട്ടര്‍ മാത്രമാകുന്നു: അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍ (അഥവാ ഓര്‍മ്മവന്നാല്‍) അവരുടെ ഹൃദയങ്ങള്‍ പേടിച്ചു (നടുങ്ങി) പോകുന്നതാണു; അവരില്‍ അവന്റെ ആയത്തു[ലക്‌ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അതവര്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ മേല്‍ അവര്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും.-
-അല്ലാഹുവിനോടുള്ള യഥാർത്ഥ സ്നേഹം ഉൾക്കൊണ്ട് ജീവിക്കുന്ന സത്വിശ്വസിക്കൾക്കുള്ള സ്വഭാവ ഗുണങ്ങളാണ് മേൽ ആയത്തിൽ പരാമർശിച്ചത്.
◾അല്ലാഹുവിന്റെ അനുസരിച്ചിന്റെ പേരിൽ നഷ്ടമുണ്ടായാൽ അതിന്റെ പേരിൽ ദുഖമുണ്ടാവാകയില്ല നേരെമറിച്ചു അല്ലാഹുവിനു വേണ്ടി കർമ്മങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടാൽ സത്യാവിശ്വാസികൾ അവർക്കുള്ള തീരാ നഷ്ടമായി അവർ കരുതിയിരുന്നു. അത് തിരിച്ചു പിടിക്കാനുള്ള എല്ലാ വിധ പരിശ്രമവും നടത്തുകയും അവർ ചെയ്യും.
◾നമ്മൾ അല്ലാഹുവിനു വേണ്ടി എത്ര ഇബാദത്തുകൾ ചെയ്താലും അതൊന്നും അല്ലാഹുവിനോടുള്ള ബാധ്യതകളിൽ എവിടെയും എത്തിയിട്ടില്ല എന്നുള്ള മാനസിക അവസ്ഥ റബ്ബിനോടുള്ള ഇഷ്ടത്തിന്റെ അടയാളമാണ്.
◾അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ പേരിൽ എത്രയോയൊക്കെ കഷ്ടപ്പെട്ടാലും എല്ലാം റബ്ബിന് തൃപ്തി അടയുന്നവരാണ്.
അല്‍ മുഅ്മിനൂന്‍ - 23:60
◾وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ - അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ - ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
◾ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മേല്‍കണ്ട ഗുണങ്ങളോടു കൂടിയവര്‍, സല്‍ക്കാര്യങ്ങളില്‍ വളരെ ഉല്‍സാഹപൂര്‍വ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാന്‍ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും.
◾അബൂഹൂറൈറ നിന്ന് നിവേദനം നബി(സ) പറഞ്ഞു: അല്ലാഹുവിങ്കലുള്ള ശിക്ഷയെ കുറിച്ച് ഒരു വിശ്വാസി മനസിലാക്കുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ആരും തന്നെ വ്യാമോഹിക്കുകയില്ല.ഒരു സത്യ നിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെകുറിച്ചറിയുകയാണെങ്കിൽ അവന്റെ സ്വാർഗ്ഗത്തെകുറിച്ച് ഒരിക്കലും നിരാശപ്പെടുകയുമില്ല.(മുസ്‌ലിം)
◾അബൂ ഉമാമ അൽ ബാഹിലി(റ)നിവേദനം: നബി (സ)പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് കാൽപാടുകളേക്കാളും അല്ലാഹുവിന് ഏറെ പ്രിയമുള്ള മറ്റൊന്നില്ല. ഒന്ന് അല്ലാഹുവിനെ ഭയന്ന് കൊണ്ടുണ്ടാകുന്ന കണ്ണു നീ ർതുള്ളിയാണ്. രണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിന്തപ്പെടുന്ന രക്ത തുള്ളിയാണ്. രണ്ടു കാൽപാടുകൾ എന്നാൽ ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പുറപ്പെടുമ്പോഴുളളത്. രണ്ട് ഫർള്ളായ ഒരു കാര്യം നിർവ്വഹിക്കാ ൻ (നമസ്‌കാരം) പുറപ്പെടുമ്പോഴുള്ളത്. (തുർമുദി)
◾ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: അബൂ ബക്കറിനോട്(റ) ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്‌കരിക്കാൻ പറയൂ അപ്പോൾ ആയിശാ(റ) പറഞ്ഞു അബൂബക്കർ(റ) വളരെ ലോലഹൃദയനണ്ടാണ് ഖുർആൻ പാരായണം ചെയ്യുമ്പോൾ അധികമായി കരഞ്ഞുകൊണ്ടിരിക്കും. അപ്പോഴും പ്രവാചകൻ(സ) ആവർത്തിച്ചു: അദ്ദേഹത്തോട് തന്നെ നമസ്‌കരിക്കാൻ കൽപന നൽകൂ. മറ്റൊരു റിപ്പോർട്ടിലുള്ളത് ആയിശാ(റ)പറഞ്ഞത് പ്രവാചകരേ താങ്കളുടെ സ്ഥാനത്ത് അബൂബക്കർ നിന്നാൽ കരച്ചിൽകൊണ്ട് ജനങ്ങൾക്കൊന്നും കേൾക്കില്ലെന്നാണ് എന്റെ അഭിപ്രായം എന്നാണ്.(മുത്തഫഖുൻഅ ലൈഹി)
-◾*രാവിലെ പതിവാക്കേണ്ട ദുആകളും ദിക്‌റുകളും*
اللَّهُمَّ إِنِّـي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلاً مُتَقَبَّلاً
അല്ലാഹുവേ! ഉപകാരപ്രദമായ അറിവും വിശിഷ്ടമായ ഉപജീവനവും സ്വീകാര്യമായ കർമവും നിന്നോട് ഞാൻ ചോദിക്കുന്നു.
صححه الألباني في سنن ابن ماجة: ٩٢٥