EZZA LIVE® @ezzagroup Channel on Telegram

EZZA LIVE®

@ezzagroup


ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

EZZA LIVE® (Malayalam)

EZZA LIVE® എന്ന ടെലിഗ്രാം ചാനൽ @ezzagroup ഒരു അതിവേഗം വ്യാപാരിക അനുഭവം നൽകുന്നു. അവിടെ ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. അതിനുപോലുള്ള ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്. ചാനലിൽ നിന്നുള്ള വിവരങ്ങൾ സമൃദ്ധമായ അറിവുകൾ ഉള്ളവർക്ക് ഉപയോഗിക്കാം. തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് ഇവിടെ ഒരു അവസരം ഉണ്ട്!

EZZA LIVE®

17 Feb, 12:08


*📢തൃശ്ശൂർ: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന കുട്ടികളില്‍ കൂടുതല്‍ പേർക്ക് പ്രിയം ഇക്കണോമിക്സിനോട്.*

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 29,644 പേരാണ് ബിരുദത്തിന് ഇക്കണോമിക്സ് തിരഞ്ഞെടുത്തിട്ടുള്ളത്. തൊട്ടുപിന്നിലുള്ള ഇംഗ്ലീഷില്‍ പ്രവേശനം നേടിയത് 29,208 പേരാണ്. മൂന്നാംസ്ഥാനത്തുള്ള ഹിസ്റ്ററി പഠിക്കുന്നത് 27,801 വിദ്യാർഥികളും. 27 വിഷയങ്ങളാണ് ബി.എ. കോഴ്സുകളിലുള്ളത്.

ബിരുദത്തില്‍ പ്രവേശനം നേടിയവരില്‍ 47.7 ശതമാനം പേരും ആർട്സ് വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. 36.8 ശതമാനം പേർ ബി.എസ്സി.ക്കും 15.5 ശതമാനം പേർ ബി.കോമിനും പ്രവേശനം നേടി. ബി.എസ്സി.ക്കു കീഴില്‍ 31 വിഷയങ്ങളുണ്ട്. ഇതില്‍ ഫിസിക്സാണ് കൂടുതല്‍ പേരുടെ ഇഷ്ടവിഷയം. തൊട്ടുപിന്നില്‍ കണക്കും. 2023-24-ല്‍ 8,185 പേർ ഫിസിക്സും 7,733 പേർ കണക്കും തിരഞ്ഞെടുത്തു. 5598 പേർ കെമിസ്ട്രിയിലും 4802 പേർ ബോട്ടണിയിലും 4619 പേർ സുവോളജിയിലും പ്രവേശനം നേടി.

സംസ്ഥാനത്തെ നാലു സർവകലാശാലകള്‍ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളില്‍ (അണ്‍ എയ്ഡഡ് കോളേജുകള്‍ ഒഴികെ) 2023-24-ല്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് 3.6 ലക്ഷം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതില്‍ 65.3 ശതമാനം പെണ്‍കുട്ടികളാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

17 Feb, 12:08


*📢പാലക്കാട്: മലയാള സാഹിത്യലോകത്ത് ഏകാകികളുടെ കഥാകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരൻ വൈശാഖൻ. ഓരോ മലയാളിക്കും ഓരോ എം.ടി.യുണ്ടെന്നും എം.ടി.*

സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം, സ്വരലയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ പബ്ലിക് ലൈബ്രറി, ഒ.വി. വിജയൻ സ്മാരകസമിതി, വനിതാസാഹിതി എന്നിവയാണ് ജില്ലാപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.

എല്ലാ മലയാളികളുടെ ജീവിതത്തിലും എം.ടി.യുടെ ഒരു കഥാപാത്രമെങ്കിലും വായിക്കുമ്ബോള്‍ അത് താനാണല്ലോയെന്ന് തോന്നുമെന്ന് വൈശാഖൻ പറഞ്ഞു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒറ്റപ്പെട്ടെന്ന് തോന്നുമ്ബോള്‍ എം.ടി.യാണ് അവരുടെ കൈ പിടിക്കുന്നതെന്നും എം.ടി.യുമായുള്ള ഓർമകള്‍ പങ്കുവെച്ച്‌ അദ്ദേഹം പറഞ്ഞു.

സ്വരലയ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മുണ്ടൂർ സേതുമാധവൻ, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ, ടി.കെ. നാരായണദാസ്, ഡോ. പി. സരിൻ, കണ്‍വീനർ ആർ. ശാന്തകുമാരൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി പ്രസിഡന്റ് സി.പി. ചിത്രഭാനു തുടങ്ങിയവർ സംസാരിച്ചു.

കെ.പി. മോഹനൻ, ഇ.പി. രാജഗോപാലൻ, മിനി പ്രസാദ്, മണമ്ബൂർ രാജൻബാബു, ഫാറൂഖ് അബ്ദുള്‍ റഹിമാൻ എന്നിവർ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

എം.ടി.യുടെ 'നാലുകെട്ട്' എന്ന നോവലിനെ ആസ്പദമാക്കി ഫോട്ടോപ്രദർശനം, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം, കേരളത്തിലെ പ്രധാനഛായാഗ്രാഹകർ പകർത്തിയ എം.ടി. ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്രങ്ങളും പോസ്റ്ററുകളും ഉള്‍ക്കൊള്ളിച്ച ചിത്രപ്രദർശനം എന്നിവയുണ്ടായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

17 Feb, 12:08


*📢കിളിമാനൂർ: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്ബോള്‍ ആശ്വാസമായി തണ്ണിമത്തൻ.പല നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് വഴിയോരങ്ങളില്‍ വില്പനയ്ക്കായി സ്ഥാനം പിടിച്ചിരിക്കുന്നത്.സമാം,കിരണ്‍,നാംധാരി,വിശാല്‍ എന്നിവയാണ് പ്രധാനമായും വിപണിയിലുള്ളത്.*

കിലോയ്ക്ക് 25 മുതല്‍ 40 രൂപ വരെയാണ് വില.സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുമുള്ള വിത്ത് അധികമില്ലാത്ത കിരണ്‍ ഇനത്തിലെ തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയം. 25 രൂപയാണ് കിലോയ്ക്ക്. മഞ്ഞ തണ്ണിമത്തന് കിലോ 40 രൂപയാണ്. കിരണി‍ന്റെ തന്നെ മറ്റൊരു ഇനമാണിത്. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി തണ്ണിമത്തനെത്തുന്നത്.ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാല്‍ പാതയോരങ്ങളില്‍ തണ്ണിമത്തല്‍ മാത്രം വിറ്റഴിക്കുന്ന നിരവധി സ്റ്റാളുകളും പെട്ടി ഓട്ടോറിക്ഷകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വേനല്‍ കടുക്കുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

*ഗുണങ്ങള്‍*

 ശരീരത്തില്‍ ജലാംശം നിലനിറുത്താൻ ഉത്തമം

 ശരീര താപനിലയെ നിയന്ത്രിക്കും

പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂട്ടും.

*ഒപ്പമുണ്ട് കരിക്കും*

*നാരങ്ങാവെള്ളവും*

തണ്ണിമത്തന് പുറമെ കരിക്ക്,നാരങ്ങാവെള്ളം,സോഡ എന്നിവയ്ക്കും ഡിമാന്റ് കൂടി. ജ്യൂസ് കടകളിലും നല്ല തിരക്കാണ്. ജ്യൂസിന് 60 രൂപയാണ് ഈടാക്കുന്നുണ്ട്. നാടൻ കരിക്ക് ലഭ്യത കുറവാണ്. അതിനാല്‍ വില അല്പം ഉയരും. കൂടാതെ സർബത്ത്,സോഡാ സംഭാരം,ലൈം ജ്യൂസ് വില്‍ക്കുന്ന കടകളും പാതയോരങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

*പഴക്കച്ചവടം തകൃതി*

പഴം വിപണിയും സജീവമാണ്.ജലാംശം കൂടുതലുള്ള ഓറഞ്ച്,മുന്തിരി എന്നിവയ്ക്ക് ആവശ്യക്കാരേറി.ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച്‌ 80 രൂപ മുതലാണ് മൊത്തവില.മുന്തിരി തരം അനുസരിച്ച്‌ കിലോയ്ക്ക് 130-200 രൂപയാണ് വില.മാതളനാരങ്ങയ്ക്ക് കിലോ 165-180 രൂപ വരെയാണ് വില.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Feb, 05:38


*📢Shame | നഴ്‌സിംഗ് കോളേജിലെ റാഗിങ്: ഹോസ്റ്റല്‍ മുറിയില്‍നിന്ന് മാരക ആയുധങ്ങള്‍ കണ്ടെത്തി; പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കും സസ്പെന്‍ഷന്‍*

കോട്ടയം: (KVARTHA) ഗാന്ധിനഗര്‍ ഗവ.നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കുമെതിരെ നടപടി.
നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എ.ടി. സുലേഖ, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവായി.

അതേസമയം, പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്ബസും ഡമ്ബലുകളും കണ്ടെത്തിയിട്ടുണ്ട്. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുന്നു.
അതിനിടെ, റാഗിങ്ങിന് ഇരയായ നാല് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥകളില്‍ ഒരാള്‍ മാത്രമാണ് മുന്‍പ് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കോളേജിന്റെ വീഴ്ച ആരോപിച്ച്‌ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച്‌ നടത്തും. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയനും കോളേജിന് മുന്നില്‍ പ്രതിഷേധിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Feb, 05:38


*📢നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26 ന്*

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്‌ഡിഎസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ്ങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്‌സിംഗ്, കെഎന്‍എംസി (KNMC) റജി.
ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20, 21 ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയത്ത് എച്ച്‌ഡിഎസ് ഓഫീസില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷ ഫെബ്രുവരി 26 നു നടത്തും. ഫോണ്‍: 0495- 2355900.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Feb, 05:38


ഗവേഷണ സ്ഥാപനങ്ങള്‍/വ്യവസായ സംരംഭങ്ങളില്‍നിന്നുള്ള പ്രഫഷനലുകള്‍ക്കും എൻജിനീയറിങ്, അഗ്രികള്‍ചർ, ഫാർമസ്യൂട്ടിക്കല്‍, വെറ്ററിനറി മെഡിക്കല്‍ കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും മറ്റുമായി ഏർപ്പെടുത്തിയ ഇ.ആർ.പി പിഎച്ച്‌.ഡി/എം.ടെക് റിസർച്ച്‌ പ്രോഗ്രാമുകളില്‍ എക്സ്റ്റേണല്‍ രജിസ്ട്രേഷൻ നടത്താനും അവസരമുണ്ട്. അതത് സ്ഥാപനങ്ങളില്‍ ഫുള്‍ടൈം ജോലി ചെയ്യുന്നവരാകണം.

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തില്‍/വെബ്സൈറ്റിലുണ്ട്. സ്ഥാപനങ്ങള്‍ ഔദ്യോഗികമായി സ്പോണ്‍സർ ചെയ്യുന്നപക്ഷം മാർച്ച്‌ 31നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച്‌ അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് പകർപ്പുകള്‍) ഏപ്രില്‍ ഏഴിനകം ലഭ്യമാക്കണം സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സിയില്‍ ചേരാം.

ശാസ്ത്രവിഷയങ്ങളില്‍ സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സി ബാംഗ്ലൂരില്‍ ഉപരിപഠനം നടത്താവുന്ന രണ്ട് മികച്ച കോഴ്സുകള്‍ ചുവടെ: ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്ബ്യൂട്ടിങ്: നാലുവർഷത്തെ കോഴ്സാണിത്. പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായി പഠിച്ച്‌ 2023/2024/2025 വർഷം ആദ്യ ചാൻസില്‍ മൊത്തം 75 ശതമാനം മാർക്കില്‍ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 65 ശതമാനം മാർക്ക് മതി.
https://ezzalive.com/12686/
പ്ലസ് ടുതലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, മറ്റേതെങ്കിലും വിഷയം അടക്കം അഞ്ചു വിഷയങ്ങളുടെ മാർക്കാണ് പരിഗണിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയർന്ന 20 പെർസെൈന്റലിനുള്ളില്‍ വിജയിച്ചിട്ടുള്ളവർക്കും പ്രവേശനം നേടാം. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ.നാലുവർഷ ബി.എസ് (റിസർച്ച്‌) പ്രോഗ്രാം: പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളടക്കം പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യബോർഡ് പരീക്ഷ 2023/2024/2025 വർഷം 60 ശതമാനം മാർക്കില്‍ കുറയാതെ വിജയിച്ചവരാകണം.

എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പെടുന്നവർ മിനിമം പാസ് മതി.ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 സ്കോർ അല്ലെങ്കില്‍ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി) 2025 പരിഗണിച്ച്‌ മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും www.iisc.ac.in/admissions സന്ദർശിക്കേണ്ടതാണ്. ഓണ്‍ലൈനായി മേയ് ഒന്ന് മുതല്‍ ജൂണ്‍ ആറുവരെ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കാം. ശാസ്ത്രകുതുകികളായ വിദ്യാർഥികള്‍ക്ക് ഏറെ അനുയോജ്യമായ കോഴ്സുകളാണിത്.


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Feb, 05:38


*📢ഐ.ഐ.എസ്‍സി ബാംഗ്ലൂരില്‍ പി.ജി, പിഎച്ച്‌.ഡി പഠിക്കാം*
https://ezzalive.com/12686/

ശാസ്ത്രസാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‍സി) 2025-26 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി), പിഎച്ച്‌.ഡി/ഗവേഷണ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/admissionsല്‍ ലഭ്യമാണ്. ചില പ്രോഗ്രാമുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ- മാർച്ച്‌ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.ടെക്

(വകുപ്പുകള്‍/വിഷയം) -എയ്റോ സ്പേസ് എൻജിനീയറിങ് കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവില്‍, മെറ്റീരിയല്‍സ് എൻജിനീയറിങ്, സസ്റ്റൈനബിള്‍ ടെക്നോളജീസ്, സെമി കണ്ടക്ടർ ടെക്നോളജി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, സിഗ്നല്‍ പ്രോസസിങ് (പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തില്‍); ബയോ എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക് പ്രോഡക്‌ട് ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കല്‍ എൻജിനീയറിങ്, മൈക്രോ ഇലക്‌ട്രോണിക്സ് ആൻഡ് വി.എല്‍.എസ്.ഐ ഡിസൈൻ, മൊബിലിറ്റി എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്മാർട്ട് മാനുഫാക്ചറിങ്, സ്മാർട്ട് മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് സിസ്റ്റംസ്' (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% ഇന്റർവ്യൂ അടിസ്ഥാനത്തില്‍); ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, കെമിക്കല്‍ എൻജിനീയറിങ് (പ്രവേശനം 70 ശതമാനം ഗേറ്റ് സ്കോർ, 30 ശതമാനം എഴുത്തുപരീക്ഷയുടെ മികവ് അടിസ്ഥാനത്തില്‍); കമ്ബ്യൂട്ടേഷനല്‍ ആൻഡ് ഡാറ്റാ സയൻസസ് (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തില്‍).

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് ബി.ഇ/ബി.ടെക്/ബി.ആർക്/തത്തുല്യം അല്ലെങ്കില്‍ ഫിസിക്കല്‍ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയില്‍ രണ്ടാം ക്ലാസില്‍ കുറയാത്ത മാസ്റ്റേഴ്സ് ബിരുദം. പ്രാബല്യത്തിലുള്ള (2023/2024/2025 വർഷത്തെ) ഗേറ്റ് സ്കോർ നേടിയിരിക്കണം.
ഐ.ഐ.ടികള്‍ ഐ.ഐ.എസ്‍സി എന്നീ സ്ഥാപനങ്ങളില്‍ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എം.ടെക് അടക്കമുള്ള പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള പൊതു പ്ലാറ്റ്ഫോമായ കോമണ്‍ ഓഫർ അക്സപ്റ്റൻസ് പോർട്ടല്‍ (സി.ഒ.എ.പി) വഴിയാണ് അപേക്ഷിക്കേണ്ടത്.

എംഡെസ് (ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്)

യോഗ്യത- രണ്ടാം ക്ലാസില്‍ കുറയാതെ ബി.ഇ/ബി.ആർക് + പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് 2025/ഐ.ഐ.എം കാറ്റ്- 2024 സ്കോർ (2025 ആഗസ്റ്റ് ഒന്നുവരെ പ്രാബല്യമുണ്ടായിരിക്കണം). പ്രവേശനം 70 ശതമാനം ഗേറ്റ്/സീഡ്/കാറ്റ് സ്കോർ, 30 ശതമാനം ഇന്റർവ്യൂ അടിസ്ഥാനത്തില്‍). മാസ്റ്റർ ഓഫ് മാനേജ്മെന്റ്

യോഗ്യത-ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം, പ്രാബല്യത്തിലുള്ള ഗേറ്റ്/കാറ്റ് 2024/ജിമാറ്റ് സ്കോർ. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയാണ് സെലക്ഷൻ.

കേന്ദ്ര ഫണ്ടോടുകൂടിയുള്ള സ്ഥാപനങ്ങളില്‍നിന്ന് നാലുവർഷത്തെ ബിരുദം (സി.ജി.പി.എ 8.0ല്‍ കുറയാതെ വിജയിച്ചിരിക്കണം) നേടിയവർക്ക് ചില വകുപ്പ്/വിഷയങ്ങളില്‍ എം.ടെക്/എം.ഇ പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

എം.എസ്‍സി പ്രോഗ്രാമുകള്‍

ലൈഫ് സയൻസസ്: യോഗ്യത-ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ സയൻസസ് (ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കല്‍, വെറ്ററിനറി സയൻസസ്, അഗ്രികള്‍ചർ സയൻസസ് ഉള്‍പ്പെടെ) വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (പ്രവേശനം ബന്ധപ്പെട്ട വിഷയത്തില്‍ ജാം/ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തില്‍).

കെമിക്കല്‍ സയൻസസ്: യോഗ്യത: ഒന്നാം ക്ലാസ് ബി.എസ്‍സി (കെമിസ്ട്രി) പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. (പ്രവേശനം ജാം 2025 കെമിസ്ട്രി യോഗ്യതയുടെ അടിസ്ഥാനത്തില്‍).

ഇന്റഗ്രേറ്റഡ് പിഎച്ച്‌.ഡി

പ്രോഗ്രാമുകള്‍: ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയൻസസ്. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.എസ്‍സി ബിരുദം/ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്. ജാം/ജെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

റിസർച്ച്‌ പ്രോഗ്രാമുകള്‍

പിഎച്ച്‌.ഡി (സയൻസ്/എൻജിനീയറിങ്/ഇന്റർ ഡിസിപ്ലിനറി മേഖലകള്‍), എം.ടെക് (റിസർച്ച്‌ & പിഎച്ച്‌.ഡി) (എൻജിനീയറിങ്). യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തില്‍ ലഭിക്കും. റിസർച്ച്‌/പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷാഫീസ് 800 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങള്‍ക്ക് 400 രൂപ.

EZZA LIVE®

15 Feb, 05:38


*📢40 രൂപവരെ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ 60 രൂപവരെയായി, വേനലില്‍ സാധാരണക്കാരുടെ കൈ പൊള്ളി വില*

അലനല്ലൂർ: പാലക്കാട് വേനല്‍ ചൂടിന് തുടക്കമായപ്പോഴേക്കും ഇളനീർ വില കുതിച്ചുയരുന്നു. ആഴ്ചകള്‍ക്കിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് ഇളനീർ വില വർദ്ധിച്ചത്.
മാസങ്ങള്‍ക്ക് മുമ്ബ് 35 മുതല്‍ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോള്‍ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുൻ വർഷത്തെ അപേക്ഷിച്ച്‌ 10 മുതല്‍ 15 രൂപ വരെയാണ് വർദ്ധിച്ചത്.

തേങ്ങ വില കൂടിയത് തിരിച്ചടിയായി

മാസങ്ങളായി നാളികേര വില ഉയർന്നു നില്‍ക്കുന്നതാണ് ഇളനീർ വില കൂടാൻ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമമാണ് നേരിടുന്നത്. തെങ്ങിൻ തോട്ടങ്ങളില്‍ വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങവില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്ബാറ, അട്ടപ്പാടി ഭാഗങ്ങളില്‍നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയില്‍നിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. ഇതോടെ മൊത്ത വ്യാപാരികള്‍ അഞ്ചുമുതല്‍ 10 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്.
കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ലാത്ത അവസ്ഥയാണ്. വേനല്‍ച്ചൂട് കൂടുതോടെ കച്ചവടവും കൂടും. ദിനംപ്രതി 250 മുതല്‍ 500 എണ്ണം വരെ വേനലില്‍ വില്‍പ്പന നടക്കുന്നുണ്ട്. വേനല്‍ക്കാല അസുഖങ്ങള്‍ കൂടിയതും കൂടുതല്‍പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇളനീർ വില കൂടി?യതോടെ കരിമ്ബിൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ കൂടിയതായി വഴിയോര കച്ചവടക്കാർ പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

14 Feb, 09:37


*📢സര്‍വകലാശാലാ പ്രവേശനം : സ്വതന്ത്രസ്വഭാവമുള്ള കോളേജുകള്‍ സ്ഥാപിക്കാം*

പുറത്തുള്ള കോഴ്സുകള്‍ പ്രവേശനത്തിനായി പരിഗണിക്കാൻ സർവകലാശാലകളില്‍ 'തുല്യത'യ്ക്കുപകരം ഇനിമുതല്‍ 'യോഗ്യത' പരിഗണിക്കും.
ഇതിനായി യു.ജി.സി. ഉള്‍പ്പെടെയുള്ള ഏജൻസികളുടെ നിർദേശമനുസരിച്ച്‌ പുതിയ മാനദണ്ഡവും സർവകലാശാലകള്‍ക്കായി ആവിഷ്കരിക്കും. അടുത്തമാസം നിയമസഭയില്‍വരുന്ന സർവകലാശാലാ ഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥ.

അഫിലിയേറ്റഡ് കോളേജുകളെ സ്വതന്ത്രസ്വഭാവമുള്ള കോണ്‍സ്റ്റിറ്റ്യുവന്റ് കോളേജാക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടാവും. ഇത്തരം കോളേജുകളില്‍ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ പുതിയ കോഴ്സുകള്‍ തുടങ്ങാം.

പുറത്തു പഠിച്ച കോഴ്സിന്റെ അടിസ്ഥാനത്തിലാണ് ഒരു സർവകലാശാലയില്‍ ചേരുന്നതെങ്കില്‍ രണ്ടു കോഴ്സുകളും തമ്മിലുള്ള 'തുല്യത' ഉറപ്പാക്കിമാത്രമേ ഇപ്പോള്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കൂ. ഒരേ തരത്തിലുള്ള കോഴ്സുകളാണെങ്കിലും ഉള്ളടക്കത്തില്‍ നേരിയ വ്യത്യാസമുണ്ടെങ്കില്‍ തുല്യതയില്ലെന്നപേരില്‍ ഒഴിവാക്കും.
ഒരേ സ്വഭാവവും തൊഴിലവസരവുമുള്ള കോഴ്സുകളിലെ ഈ പ്രയാസം പരിഹരിക്കാനാണ് ഇനി 'യോഗ്യത' പരിഗണിച്ചാല്‍മതിയെന്ന തീരുമാനം.

ആദ്യം പഠിച്ച കോഴ്സിന്റെ ഭൂരിപക്ഷം ഉള്ളടക്കവും വിദ്യാർഥി ചേരാനിരിക്കുന്ന കോഴ്സുമായി സാമ്യമുണ്ടെങ്കില്‍ അത് 'യോഗ്യത'യായി കണക്കാക്കി പ്രവേശനം അനുവദിക്കും. ഒരു കോഴ്സ് പഠിച്ചയാള്‍ക്ക് മറ്റൊരു കോഴ്സിന് ചേരാനാവുമോ എന്ന് കോഴ്സുകള്‍തമ്മില്‍ താരതമ്യം ചെയ്ത് നിശ്ചയിക്കാൻ അക്കാദമിക കൗണ്‍സിലിനെ ചുമതലപ്പെടുത്തി. 'തുല്യത'യെക്കാള്‍ ലളിതമായ മാനദണ്ഡങ്ങളാണ് 'യോഗ്യത' കണക്കാക്കുന്ന കാര്യത്തിലുണ്ടാവുക.

നാലുവർഷ ബിരുദത്തില്‍ കോഴ്സുകളുടെ വൈവിധ്യവും സവിശേഷതയുംകൂടി കണക്കിലെടുത്താണ് പുതിയ പരിഷ്കാരമെന്ന് സർക്കാർ വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
പഠനബോർഡുകളും മാറും

സർവകലാശാലകളില്‍ വിവിധ പഠന ബോർഡുകളുടെ നിയമനാധികാരം സിൻഡിക്കേറ്റിനായിരിക്കും. ബോർഡിന്റെ അധ്യക്ഷസ്ഥാനത്തു വരുന്നയാള്‍ക്ക് 15 വർഷത്തെ അധ്യാപനപരിചയം വേണം. അംഗങ്ങള്‍ക്ക് അഞ്ചു വർഷത്തെ അധ്യാപനപരിചയമാണ് മാനദണ്ഡം. ബോർഡിന്റെ കാലാവധി നാലുവർഷമായിരിക്കും.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

14 Feb, 09:37


*📢നെന്മാറ: കായകള്‍ പഴുത്തു തുടങ്ങിയതോടെ മലയോര മേഖലയില്‍ മേഖലയില്‍ കുരുമുളക് വിളവെടുപ്പ് സജീവമായി. വേനല്‍ചൂട് കനത്ത് തുടങ്ങിയതോടെ കുരുമുളകും പെട്ടെന്ന് പഴുത്ത് തുടങ്ങിയിട്ടുണ്ട്.*

ഇതിനിടെ തൊഴിലാളി ക്ഷാമം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറുകിട കർഷകർ സ്വന്തമായി മുള കൊണ്ടുള്ള ഏണി ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഒന്നിച്ച്‌ വിളവെടുപ്പിന് പാകമാകാത്ത മരങ്ങളില്‍ ചെറിയ ഇടവേള നല്‍കി രണ്ടുതവണയായാണ് വിളവെടുപ്പ് നടത്തുന്നത്. കരിമുണ്ട, പന്നിയൂർ, തുടങ്ങി അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളിലാണ് നീളം കൂടിയ തിരികള്‍ ധാരാളം ഉള്ളത്. പറിച്ചു കൊണ്ടുവരുന്ന കുരുമുളക് തിരിയില്‍ നിന്ന് വേർപെടുത്തി ഉണക്കിയെടുക്കുന്ന പ്രക്രിയ മിക്കവാറും കൃഷിയിടങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ കർഷകർ തന്നെയാണ് ചെയ്യുന്നത്. നല്ല വെയിലുള്ള ദിവസങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് കുരുമുളക് ഉണങ്ങി കിട്ടുന്നുണ്ട്.

വിളവെടുപ്പ് കുറഞ്ഞു, വില കൂടി

ഇത്തവണ കുരുമുളക് ഉത്പാദനം കുറ‌ഞ്ഞെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം കുരുമുളകിന് ഭേദപ്പെട്ട വില നിലവിലുണ്ടെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഉണങ്ങിയ കുരുമുളകിന് മലഞ്ചരക്കു കടകളില്‍ വലിപ്പത്തിനും ഗുണനിലവാരത്തിനും അനുസരിച്ച്‌ 600 മുതല്‍ 650 വരെ വിലയുണ്ട്. സാധാരണ വിളവെടുപ്പ് സീസണായാല്‍ കുരുമുളക് വില കുറയാറുണ്ട്. ഇക്കുറി അത് ഉണ്ടായില്ല. ഇത്തവണ കുരുമുളക് ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കർഷകർ പറയുന്നു. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് കർഷകർ പറയുന്നു. ചെടികളില്‍ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞുപോവുകയായിരുന്നു. ഒരു ചെടിയില്‍നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്ബോള്‍ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായിട്ടുണ്ട്. വിളവെടുപ്പ് സജീവമായതോടെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളില്‍ കുരുമുളക് സംഭരണവും
ആരംഭിച്ചു. ഉണക്കിയെടുത്ത കുരുമുളക് വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയും എന്നതിനാല്‍ അത്യാവശ്യക്കാർ അല്ലാത്ത കർഷകർ കുരുമുളക് ഉണക്കി സൂക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ വ‌ർഷം കുരുമുളക് ഉണക്കി സൂക്ഷിച്ച കർഷകരില്‍ പലരും ഇത്തവണ വില്‍ക്കുന്നുമുണ്ട്.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Feb, 07:51


*📢സ്വകാര്യ സര്‍വകലാശാല; ബിരുദതലത്തില്‍ വീതിക്കാനുള്ളത് 3.75 ലക്ഷം കുട്ടികള്‍*

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ കടന്നുവരുമ്ബോള്‍ നിലവിലുള്ള സർവകലാശാലകളും ആയിരത്തിലധികം വരുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകളും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിജീവനത്തിന്‍റെ വഴി തേടേണ്ടിവരും.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം കാലെടുത്തുവെക്കുന്ന 3.75 ലക്ഷം വിദ്യാർഥികളെയായിരിക്കും സ്വകാര്യ സർവകലാശാലകള്‍ പ്രധാനമായും ലക്ഷ്യമിടുക. കേരളത്തില്‍ ഓരോ വർഷവും ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയിറങ്ങുന്നത് ഇത്രയും വിദ്യാർഥികളാണ്. സ്വകാര്യ സർവകലാശാലകള്‍ കൂടി വരുന്നതോടെ, ഈ വിദ്യാർഥികളില്‍ സാമ്ബത്തിക ശേഷിയുള്ള നല്ലൊരു ശതമാനം സ്വകാര്യ സർവകലാശാലകളിലേക്ക് മാറും.

ഇതാകട്ടെ, നിലവിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളെയായിരിക്കും ബാധിക്കുക. കഴിഞ്ഞവർഷം സ്റ്റേറ്റ് സിലബസില്‍ ഹയർ സെക്കൻഡറി/ വി.എച്ച്‌.എസ്.ഇ കോഴ്സ് വിജയിച്ചത് 3,30,288 പേരാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ വിജയിച്ച 42622 കുട്ടികളുമുള്‍പ്പെടെ 3,72,910 പേരാണ് ബിരുദ പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ ഏകദേശം 2.75 ലക്ഷം പേരാണ് വിവിധ സർവകലാശാലകള്‍ക്ക് കീഴിലും സ്വയംഭരണ കോളജുകളിലുമായി ബിരുദ പ്രവേശനത്തിനായി ചേർന്നത്. മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ കൂടി ചേരുന്നതോടെ, ഏകദേശം 2.90 ലക്ഷം വിദ്യാർഥികളും കേരളത്തില്‍ ബിരുദ പഠനത്തിന് ചേരുന്നവരാണ്.

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ എന്നീ അഫിലിയേറ്റിങ് സർവകലാശാലകള്‍ക്ക് കീഴില്‍ വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകളില്‍ നിലവില്‍ മൂന്നിലൊന്ന് സീറ്റുകള്‍ (ഏകദേശം 82000) ഒഴിഞ്ഞുകിടക്കുകയാണ്. സാങ്കേതിക സർവകലാശാലയില്‍ ആകെയുള്ള 51,155 ബി.ടെക് സീറ്റുകളില്‍ 14,198 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

സ്വകാര്യ സർവകലാശാലകളുടെ വരവോടെ, സീറ്റൊഴിവിന്‍റെ എണ്ണം ഗണ്യമായി ഉയരും. ഇതില്‍ കൂടുതല്‍ പ്രതിസന്ധി സ്വാശ്രയ കോളജുകള്‍ക്കായിരിക്കും. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളില്‍ 10-15 ശതമാനവും എയ്ഡഡ് കോളജുകളില്‍ 20-25 ശതമാനവും സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ സർവകലാശാലകള്‍ വരുന്നതോടെ, സർക്കാർ എയ്ഡഡ് കോളജുകളിലെ സീറ്റൊഴിവും വർധിക്കും.

നിലവിലുള്ള കോളജുകളുടെയും സർവകലാശാലകളുടെയും നിലവാരവും വൈവിധ്യവും വർധിപ്പിക്കുകയായിരിക്കും സ്വകാര്യ സർവകലാശാലകള്‍ കൂടി വരുന്ന വിദ്യാഭ്യാസ കമ്ബോളത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പോംവഴി. കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്‍പ്പെടെ നിലവില്‍ വന്ന സി.യു.ഇ.ടി പ്രവേശന പരീക്ഷ കേരളത്തിലെ കോളജുകളില്‍ സീറ്റൊഴിവ് വർധിക്കാൻ കാരണങ്ങളിലൊന്നാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Feb, 07:51


*📢സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ലോയില്‍ ഓണ്‍ലൈൻ എം.എസ് സി രജിസ്ട്രേഷൻ 25 വരെ*
ഐ.ഐ.ടി ഇന്ദോറും നാഷനല്‍ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി ഭോപാലും സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ സൈബർ സെക്യൂരിറ്റി ആൻഡ് സൈബർ ലോ ഓണ്‍ലൈൻ പ്രോഗ്രാമില്‍ പ്രവേശനത്തിന് ഫെബ്രുവരി 25 വരെ രജിസ്റ്റർ ചെയ്യാം.
പ്രവേശന പരീക്ഷ മാർച്ച്‌ രണ്ടിന്. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ നടത്തി പ്രവേശനം നല്‍കും.
https://ezzalive.com/12686/
പ്രവേശന യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ ബി.ടെക് (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കില്‍ നാലു വർഷ ബി.എസ്/ ബി.എസ് സി (ഓണേഴ്സ്)/ ബി.സി.എ/ എം.എസ് സി കമ്ബ്യൂട്ടർ സയൻസസ്‍ സ്റ്റാറ്റിസ്റ്റിക്സ്/ എം.സി.എ/ എം.ബി.എ അല്ലെങ്കില്‍ തത്തുല്യ ബിരുദം (മാത്തമാറ്റിക്സ്, കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബിരുദവും ത്രിവത്സര എല്‍എല്‍.ബി/ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി/ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ബിരുദവും അല്ലെങ്കില്‍ എല്‍എല്‍.എം. യോഗ്യതാ പരീക്ഷ ഫസ്റ്റ്ക്ലാസില്‍ വിജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാർക്കിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://cscl.iiti.ac.inല്‍. ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാർച്ച്‌ 27 മുതല്‍ ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കും.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Feb, 07:51


*📢ഓറഞ്ച് നിറം,കുരുവില്ല, മധുരത്തിലും ഗുണമേന്മയിലും മുന്നില്‍; പുതിയ ഇനം തണ്ണിമത്തനുമായി കാര്‍ഷികസര്‍വകലാശാല*

നല്ല ഓറഞ്ച് നിറം. കുരു കാണാനില്ല. മധുരത്തിലും ഗുണമേന്മയിലും മുമ്ബൻ. ഓറഞ്ചിനെപ്പറ്റി വർണിക്കുകയല്ല. കാർഷികസർവകലാശാല പുതുനിറത്തില്‍ വികസിപ്പിച്ച കുരുവില്ലാ തണ്ണിമത്തനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
വെള്ളാനിക്കര കാർഷികസർവകലാശാലയിലെ പച്ചക്കറിശാസ്ത്രവിഭാഗത്തിലെ ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഗവേഷണവിദ്യാർഥി അൻസബ നടത്തിയ പഠനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നരക്കിലോ തൂക്കംവരുന്ന കായകള്‍ക്ക് സാധാരണയിനങ്ങളെക്കാള്‍ മധുരവും ഗുണമേന്മയുമുണ്ട്. കർഷകർക്കായി പുറത്തിറക്കാൻ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ ആദ്യമായാണ് പൊതുമേഖലാ ഗവേഷണസ്ഥാപനം ഇത്തരമൊരു തണ്ണിമത്തൻ വികസിപ്പിക്കുന്നത്.

തണ്ണിമത്തന്റെ വിത്തുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളത്തില്‍ വി.എഫ്.പി.സി.കെ.ക്കും ബെംഗളൂരു കേന്ദ്രമായ സ്വകാര്യകമ്ബനിക്കും കാർഷികസർവകലാശാല കൈമാറിയിട്ടുണ്ട്. പരീക്ഷണവിശകലനങ്ങളില്‍ സർവകലാശാലാ ഗവേഷണവിഭാഗം മേധാവി ഡോ. കെ.എൻ. അനിത്തും ഇന്തോ-അമേരിക്കൻ ഹൈബ്രിഡ് സീഡ് കമ്ബനിയുടെ പ്രതിനിധികളും പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

10 Feb, 06:33


*📢രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കുംഭമേളയിലേക്ക് ; ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തും*

ലഖ്‌നൗ : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണീ സംഗമത്തില്‍ രാഷ്‌ട്രപതി പുണ്യസ്‌നാനം നടത്തും.
അമൃത സ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളില്‍ രാഷ്‌ട്രപതി പൂജയും ദർശനവും നടത്തും.

ദ്രൗപദി മുർമു എട്ട് മണിക്കൂറോളം മഹാകുംഭമേള പ്രദേശത്ത് തങ്ങുമെന്നാണ് രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്‌ട്രപതിയെ അനുഗമിക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ത്രിവേണീ സംഗമത്തില്‍ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി എന്നാണ് റിപ്പോർട്ട്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കുംഭമേളയില്‍ പങ്കെടുത്തു. ഭൂട്ടാൻ രാജാവ് തുടങ്ങിയ അന്താരാഷ്‌ട്ര നേതാക്കളും, കുംഭ മേളയില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

10 Feb, 06:32


*📢ലഹരിവിരുദ്ധ പ്രവര്‍ത്തനം: മികച്ച കോളജിനുള്ള പുരസ്കാരം സെന്‍റ് തോമസിന്*

തൃശൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന എക്സൈസ് ഡിപ്പാർട്ടുമെന്‍റും മണ്ണുത്തി ഡോണ്‍ബോസ്കോ ഡ്രീം പ്രോജക്ടും സംയുക്തമായി നല്‍കുന്ന കോളജ്തല പുരസ്കാരം തൃശൂർ സെന്‍റ് തോമസ് കോളജിന്.സെന്‍റ് മേരീസ് കോളജ്, ഐഎച്ച്‌ആർഡി കോളേജ് എന്നിവയ്ക്കു പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ ഡോണ്‍ ബോസ്കോ ഡ്രീം പ്രോജക്‌ട് ചെയർമാൻ ഫാ. സിറിള്‍ എടമനയില്‍നിന്ന് പ്രിൻസിപ്പല്‍ റവ.ഡോ.

മാർട്ടിൻ കൊളന്പ്രത്ത്, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വിമല ജോണ്‍, ഡോ. ഡെയ്സൻ പാണേങ്ങാടൻ, എൻഎസ്‌എസ് വളണ്ടിയേഴ്സ്, എൻസിസി കേഡറ്റുകള്‍ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തൃശൂർ ഡിഇഒ ഡോ. എ. അൻസാർ, വിമുക്തി മാനേജർ വി. സതീഷ് എന്നിവർ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

10 Feb, 06:32


*📢ആവശ്യക്കാര്‍ ധാരാളം, 600ല്‍ നിന്ന് വില താഴ്‌ന്നത് 250ലേക്ക്, കാരണം തേടി കര്‍ഷകര്‍*

മറയൂർ: മറയൂർ, വട്ടവട മേഖലകളില്‍ വിളവെടുപ്പാരംഭിക്കാനിരിക്കെ വെളുത്തുള്ളിയുടെ വില ഇടിയുന്നു. ഗുണമേന്മയില്‍ മുൻപന്തിയിലാണ് മറയൂർ, വട്ടവട മേഖലകളിലെ വെളുത്തുള്ളി.
വെളുത്തുള്ളിക്ക് ആവശ്യക്കാരും ധാരാളമുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് കൃഷിയിറക്കിയ വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ച്‌ കഴിഞ്ഞു. വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വെളുത്തുള്ളിയുടെ വില ഇടിയുന്ന സ്ഥിതിയുണ്ടെന്ന് കർഷകർ പറയുന്നു. നിലവില്‍ 250 രൂപയ്ക്കടുത്താണ് വെളുത്തുള്ളി വില. വിവിധയിനം വെളുത്തുള്ളികള്‍ കർഷകർ കാന്തല്ലൂർ മേഖലയില്‍ കൃഷി ചെയ്ത് പോരുന്നുണ്ട്. ഓരോ ഇനവും മൂപ്പെത്തി പാകമാകാൻ വേണ്ടി വരുന്ന സമയകാലാവധി വ്യത്യസ്തമാണ്.

മുൻവർഷങ്ങളില്‍ അറുന്നൂറിനടുത്തെത്തിയ വെളുത്തുള്ളി വിലയാണിപ്പോള്‍ 250ലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ വർഷം നാനൂറിനടുത്തായിരുന്നു വെളുത്തുള്ളി വില. 300 രൂപ നല്‍കി വിത്ത് വാങ്ങിയാണ് നിലവിലിപ്പോള്‍ പല കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിത്തിന്റെ വിലയും പരിപാലനച്ചെലവും നോക്കിയാല്‍ നിലവിലെ വെളുത്തുള്ളി വില കർഷകർക്ക് ഒട്ടും ലാഭം നല്‍കുന്നതല്ല.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Feb, 05:00


*📢ഇനിയും പരിവാഹൻ സൈറ്റില്‍ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തില്ലേ ?*

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈല്‍ നമ്ബറുകള്‍ വാഹൻ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

ഇതിനായി എല്ലാ റീജിയണല്‍, സബ് റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച്‌ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി മൊബൈല്‍ നമ്ബർ അപ്‌ഡേഷൻ നടത്താം.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാർച്ച്‌ ഒന്നാം തീയ്യതി മുതല്‍ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആർ.സിയായിരിക്കും നല്‍കുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ 2025 മാർച്ച്‌ ഒന്നാം തീയ്യതി മുതല്‍ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Feb, 05:00


*📢വീടുകളിലും കൃഷി ചെയ്യാം, ഇപ്പോഴാണെങ്കില്‍ ആവശ്യക്കാരും കൂടുതല്‍; രൂപം മാറ്റിയാല്‍ പിന്നെയും ലാഭം*

വെഞ്ഞാറമൂട്: ചൂട് വര്‍ദ്ധിച്ചതോടെ പഴവിപണിയില്‍ വിലക്കയറ്റവുമേറി. എങ്കിലും ഈ വേനലില്‍ ആശ്വാസമാവുകയാണ് പൈനാപ്പിള്‍.
മറ്റ് പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമ്ബോള്‍ പൈനാപ്പിള്‍ വിലയിലെ കുറവ് ജനങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാകുകയാണ്. ലോഡുകണക്കിന് പൈനാപ്പിളാണ് വഴിയരികിലും പഴക്കടകളിലും ദിനംപ്രതിയെത്തുന്നത്. വില കിലോയ്ക്ക് 20മുതല്‍ 30 രൂപ വരെയാണ്. പഴമായോ ജ്യൂസായോ ജാമായോ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് പൈനാപ്പിള്‍.

പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളില്‍ നിന്നാണ് കൂടുതലായും പൈനാപ്പിളെത്തുന്നത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ റബര്‍ എസ്റ്റേറ്റുകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. വീട്ടുമുറ്റത്തും ടെറസുകളിലും കവറുകളിലായി ഇപ്പോള്‍ വീട്ടമ്മമാര്‍ പൈനാപ്പിള്‍ നടുന്നുണ്ട്. പൈനാപ്പിള്‍ ജ്യൂസ്, സ്‌ക്വാഷ്, ജാം എന്നിവയ്ക്കും ഡിമാന്റേറെയാണ്.

*ആരോഗ്യ ഗുണങ്ങളേറെ*

വേനല്‍ക്കാല വിളയായ പൈനാപ്പിളെന്ന കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങളില്‍ വച്ച്‌ പോഷകഗുണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. കുട്ടികള്‍ക്ക് നല്‍കാന്‍ മികച്ച പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Feb, 05:00


*📢ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്*

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (ഡിഗ്രി യോഗ്യത), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു യോഗ്യത), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട്ട്ടൈം ബാച്ചുകളിലായിരിക്കും ക്ലാസ്സുകള്‍. ഫോണ്‍: 7994449314
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Feb, 05:00


*📢നാടിനും വീടിനും വേണ്ട... ആളുകളെ പറന്നുവന്ന് ആക്രമിക്കും, വനം വകുപ്പിനെ വട്ടം ചുറ്റിച്ച്‌ കൃഷ്ണപ്പരുന്ത്‌*

കാസര്‍കോട്: നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച്‌ കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി.
ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.

ജനുവരി 26 നാണ് നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചെത്തി. മറ്റൊരു പരുന്തും ഇതിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്.
ആളുകളെ ആക്രമിക്കുന്നതിന് പുറമേ വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളർത്തിയ പരുന്താണിത്. വീട്ടുകാർക്ക് ശല്യമായപ്പോള്‍ അവർ പരുന്തിനെ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Feb, 05:00


*📢തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് ദേശീയ അംഗീകാരം: സംസ്ഥാനത്തെ മികച്ച രക്തബാങ്ക്*

തൃശൂർ: തൃശൂർ ഗവ. മെഡിക്കല്‍ കോളേജിലെ രക്തബാങ്കിനെ സംസ്ഥാനത്തെ മികച്ച രക്തബാങ്കായി ദേശീയ ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തു.

ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ബിരുദാനന്തരപഠനം ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നേട്ടം. സന്നദ്ധ രക്തദാനത്തിലെ മികവ്, രക്തഘടകങ്ങളുടെ ഉത്പ്പാദനം, കൃത്യമായ റിപ്പോർട്ടിംഗ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
ദേശീയ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് വിഭാഗം എല്ലാ സംസ്ഥാനങ്ങളിലേയും മികച്ച രക്ത ബാങ്കിനെ ആദരിച്ചിരുന്നു. വകുപ്പ് മേധാവി ഡോ. സജിത്ത് വിളമ്ബില്‍, മെഡിക്കല്‍ ഓഫീസർമാരായ ഡോ. കെ.എ. അർച്ചന, ഡോ. പി.എസ്. അഞ്ജലി, ഡോ. ആഷ്‌ലി മൊണ്‍സണ്‍ മാത്യു, ഡോ. നിത്യ എം. ബൈജു, സയന്റിഫിക് ഓഫീസർമാരായ എസ്. സിന്ധു, വി. ഷീജ, കൗണ്‍സിലർ പ്രീതി വർഗീസ് എന്നിവർ കേന്ദ്ര അഡീഷണല്‍ ഹെല്‍ത്ത് സർവീസ് ഡയറക്ടർ ഡോ. വിജയ വിജയ് മോത്ഘരെയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡയറക്ടർ ഡോ. കൃഷൻ കുമാർ, അഡീഷണല്‍ ഡയറക്ടർ ഡോ. മേഘാ കോബ്രഗഡെ, ഡോ. മാനസ് റോയ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്‌ട് ഡയറക്ടർ ഡോ.ആർ. ശ്രീലത, അഡീഷണല്‍ ഡയറക്ടർമാരായ സിനു കടകംപള്ളി, അനീഷ് എന്നിവർ സന്നിഹിതരായി.

ക്രിയാത്മക കേന്ദ്രം
ചുവന്ന രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍, പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് തുടങ്ങിയ വിവിധ രക്തഘടകങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും കേന്ദ്രം ക്രിയാത്മകമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ അഫെറെസിസ് ഘടക ശേഖരണം, രക്തം വഴി പകരുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള കെമിലുമെസെൻസ് ടെസ്റ്റ്, ക്വാളിറ്റി പരിശോധനയ്ക്ക് ഓട്ടോമാറ്റിക് കൊയാഗുലേഷൻ മെഷീൻ, ഇമ്മ്യൂണോ ഹെമറ്റോളജിയിലെ വിശദമായ ടെസ്റ്റുകള്‍ തുടങ്ങി നൂതന സംവിധാനങ്ങള്‍ നിലവിലുണ്ട്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

05 Feb, 09:44


🏠വീട് നിർമ്മിക്കുവാൻപോകുന്ന ഓരോ ആളുകളുടെയും ആശങ്കയാണ് വീട് പണി കഴിഞ്ഞാൽ എങ്ങിനെയിരിക്കും എന്നുള്ളത്..

എന്നാൽ അതിനുള്ള പുതിയ ടെക്‌നോജിയുമയാണ് #ezzahomes വന്നിരിക്കുന്നത്.

വീഡിയോ കാണാം👇
https://www.facebook.com/share/v/19nsemJL6f/?mibextid=wwXIfr

നിങ്ങളുടെ വീട് പ്ലാനിങ് മുതൽ ടെൻഷനില്ലാതെ ചാവി തരുന്ന രീതിയിൽ എല്ലാ സപ്പോർട്ടും Ezza Homes ചെയ്‌തു തരാൻ താഴെ നമ്പറിൽ കോൺടാക്ട് ചെയ്യാം..

79946 44422
79946 44433
ഓരോ വീടും പൂർത്തീകരിച്ച് പടിയിറങ്ങുമ്പോൾ, വിശ്വസിച്ചു വർക്ക്‌ ഏല്പിച്ചവരുടെ മനസിലെ സന്തോഷമാണ് അടുത്ത പ്രോജെക്ടിലേക്കുള്ള ആത്മവിശ്വാസം..


Thank you for kind support ❤️

From Concept to Creation
🏠Ezza Homes
#ezzahomes #ezzagroup

EZZA LIVE®

05 Feb, 09:44


*15 സെന്റ് സ്ഥലവും ഓട് /ഷീറ്റ് ഇട്ട വീടും വില്പനക്ക്.*

തകഴി ജംഗ്ഷന് സമീപം 15 സെന്റ് സ്ഥലവും ഓട് /ഷീറ്റ് ഇട്ട വീടും വില്പനക്ക്. വില 33 lakhs /negotiable. കാർ കയറുന്ന കോൺക്രീറ്റ് റോഡ്. Contact No. 9419068047 (whattsup only )

🪀 *CONTACT US*
9419068047

*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/15-uuu-uuu-u-uuu-u-uuu-uuuu
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com

EZZA LIVE®

05 Feb, 09:44


*📢വേനല്‍ അടുക്കാറായി..ഈ പച്ചക്കറികള്‍ നടാൻ ഇതാണ് പറ്റിയ സമയം..*
https://ezzalive.com/12686/
വേനല്‍ക്കാലം അടുക്കുന്തോറും വർധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതും ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരുന്നതുമായ പച്ചക്കറികളാണ് ഇപ്പോള്‍ നടേണ്ടത്.

തക്കാളി, പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയവയെല്ലാം ഈ സമയങ്ങളില്‍ നടാവുന്നവയാണ്. ഇനി ഇതെങ്ങനെ നേടാമെന്ന് നോക്കാം..

*തക്കാളി*

തക്കാളിയുടെ വളർച്ചയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം.

ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്ബോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്ബോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

*പച്ചമുളക്*

ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയിലാണ് പച്ചമുളക് തഴച്ചുവളരുന്നത്. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച്‌ ഒരു മാസമാകുമ്ബോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം.

*വഴുതന*

ചൂടുള്ള കാലാവസ്ഥയില്‍ ഇതിന് വളരാന്‍ സാധിക്കും. തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വഴുതന വളര്‍ത്താൻ പറ്റും. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്ബോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച്‌ കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.

വിത്ത് മുളച്ച്‌ നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാല്‍ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്‌/ പ്ലാസ്റ്റിക്‌ ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്ബോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച്‌ ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച്‌ കൊടുക്കുന്നത് നല്ലതാണ്.

*വെണ്ട*

ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരാന്‍ ഇതിനാവും. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.

ദിവസവും ചെറിയ തോതില്‍ നന ആവാം. ഒരാഴ്ച കഴിയുമ്ബോള്‍ ഒരു തവണ കൂടി വളം ചെയ്യുക. രണ്ടാഴ്ച കൊണ്ട് ചെടികള്‍ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികള്‍ തമ്മില്‍ 2-3 അടി അകലം ഉണ്ടായാല്‍ വളരുമ്ബോള്‍ കായ്ഫലം കൂടും.നട്ടു പത്തു ദിവസം കഴിയുമ്ബോള്‍ ആട്ടിൻ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികള്‍ക്കിടയില്‍ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതായിക്കോളും.
ഗ്രോ ബാഗില്‍ ആണ് നടുന്നതെങ്കില്‍ ഒരു കവറില്‍ ഒരു ചെടി വീതം നടേണ്ടതാണ്.

*വെള്ളരിക്ക*

ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയാണ് വെള്ളരിച്ചെടി ഇഷ്‌ടപ്പെടുന്നത്. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്ബോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും. ഇതു മുളച്ച്‌ മൂന്നോ നാലോ ഇലകള്‍ വന്നതിനു ശേഷം കരുത്തുള്ള മൂന്നു തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുനീക്കേണ്ടതാണ്.

EZZA LIVE®

05 Feb, 09:44


നല്ല വിളവു ലഭിക്കണമെങ്കില്‍ ജൈവവളവും രാസവളവും ഒരുപോലെ വെള്ളരിവര്‍ഗ വിളകള്‍ക്കു നല്‍കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

05 Feb, 09:44


*📢വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ ദൗത്യം, പ്രവർത്തനം എന്നിവയില്‍ പങ്കാളികളാകാൻ താത്പര്യമുള്ള വിദ്യാർഥികള്‍ക്ക് 'വേള്‍ഡ് ബാങ്ക് ഇന്റേണ്‍ഷിപ്പ്' പദ്ധതിയിലേക്ക് അപേക്ഷിക്കാം.*

*പൊതുയോഗ്യത*

അപേക്ഷകർക്ക് അണ്ടർ ഗ്രാേജ്വറ്റ് ബിരുദം വേണം. ഒരു ഫുള്‍ ടൈം ഗ്രാജ്വേറ്റ് സ്റ്റഡി പ്രോഗ്രാമിലോ പിഎച്ച്‌.ഡി. പ്രോഗ്രാമിലോ പഠിക്കുകയാകണം. ഇംഗ്ലീഷ് അനായാസം കൈകാര്യംചെയ്യാൻ അറിയണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭികാമ്യമാണ്. കംപ്യൂട്ടിങ്, മറ്റ് ടെക്നിക്കല്‍ നൈപുണികളും അപേക്ഷ ശക്തമാക്കും.

പൊതുയോഗ്യതയ്ക്കപ്പുറം, മേഖലയ്ക്കനുസരിച്ചുള്ള യോഗ്യതയും വേണം. അവയില്‍ ചിലത് ഇപ്രകാരമാണ്.

• എൻവയണ്‍മെൻറ് ഇന്റേണ്‍: എൻവയണ്‍മെൻറല്‍ സയൻസ്, നാച്വറല്‍ റിസോഴ്സ് മാനേജ്മെൻറ്, അനുബന്ധ മേഖലയില്‍ മാേസ്റ്റഴ്സ്/തത്തുല്യ ബിരുദ വിദ്യാർഥിയായിരിക്കണം.

• മള്‍ട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഇന്റേണ്‍: ജേണലിസം, കമ്യൂണിക്കേഷൻസ്, അനുബന്ധമേഖലയില്‍ ഡിഗ്രി വിദ്യാർഥിയായിരിക്കണം.

• ഇവാല്യുവേഷൻ ഇന്റേണ്‍: സോഷ്യല്‍ സയൻസ്, നാച്വറല്‍ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, അനുബന്ധമേഖലയിലെ മാസ്റ്റേഴ്സ്/പിഎച്ച്‌.ഡി. വിദ്യാർഥിയായിരിക്കണം

ഇന്റേണ്‍ഷിപ്പ് സ്ഥാനങ്ങളില്‍ കോർപ്പറേറ്റ് പ്രൊക്യുവർമെൻറ്, ഔട്കം മെഷർമെന്റ്, ഡേറ്റാ റിസർച്ച്‌, പബ്ലിക് ഫൈനാൻഷ്യല്‍ മാനേജ്മെൻറ്/ഗവർണൻസ്, ഹെല്‍ത്ത് ഇക്കണോമിസ്റ്റ്, ഡേറ്റാ അനലിസ്റ്റ്, അർബൻ ഇക്കണോമിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ആൻറ് ഫെസിലിറ്റി, മാനേജ്മെൻറ്, എൻവയണ്‍മെൻറല്‍ ഫൈനാൻസ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിസ്റ്റ്, പവർട്ടി ഇക്കണോമിസ്റ്റ്, ഇക്കണോമിസ്റ്റ്/പൊളിറ്റിക്കല്‍ സയൻറിസ്റ്റ്, സീനിയർ ഓപ്പറേഷൻസ് അസിസ്റ്റൻറ്, വാട്ടർ സെക്യൂരിറ്റി, ഇക്കണോമിക് പോളിസി തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഓരോ മേഖലയുടെയും യോഗ്യതാവ്യവസ്ഥ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

*അപേക്ഷ*

www.worldbank.org/ വഴി (കരിയേഴ്സ് > ബാങ്ക് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ലിങ്കുകള്‍ വഴി) ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. കരിക്കുലം വിറ്റ, സ്റ്റേറ്റ്മെൻറ് ഓഫ് ഇൻററസ്റ്റ്, ഗ്രാേജ്വറ്റ് പ്രോഗ്രാം എൻറോള്‍മെൻറ് രേഖ തുടങ്ങിയവ അപ്ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി നല്‍കിക്കഴിയുമ്ബോള്‍ അപേക്ഷാനമ്ബറും ഇ-മെയില്‍ കണ്‍ഫർമേഷനും ലഭിക്കും.

ഇന്റേണിന് പ്രവർത്തനമണിക്കൂർ കണക്കാക്കി വേതനംനല്‍കും. യാത്രച്ചെലവുകള്‍ക്കായി 3000 യു.എസ്. ഡോളർവരെ ലഭിക്കാം. ഇത് മാനേജരുടെ തീരുമാനത്തിന് വിധേയമാണ്.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

05 Feb, 09:44


*📢ഇനി റോസാപ്പൂ പൂത്തുലയും :ഇത് മാത്രം മതി*

റോസാപ്പൂ കുലകുലയായി പൂവിട്ടു നില്‍ക്കുന്ന കാഴ്‌ച കാണാന്‍ ഇനി പാര്‍ക്കുകളിലേക്കും ഉദ്യാനങ്ങളിലേക്കും പോകേണ്ട.

സ്വന്തം വീട്ടുമുറ്റങ്ങളെ അലങ്കരിച്ച്‌ നിങ്ങളുടെ കണ്‍വെട്ടത്തും വിരിയിക്കാം ഇനി റോസാപ്പൂ വസന്തം. നമ്മളൊക്കെ വെറുതെ കളയുന്ന ഒരു പദാര്‍ഥം അല്‍പ്പം ഒന്ന് കരുതി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഇത് സാധ്യമാവും.

റോസാച്ചെടികളുടെ വിവിധ വെറൈറ്റികള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങിയ പലരും പിന്നീട് നിരാശരാവുന്നത് കാണാറുണ്ട്.

വീട്ടില്‍ എന്നും ലഭിക്കുന്ന അരി വെള്ളം. അതായത് അരി കഴുകിയ വെള്ളം. ദിവസവും രാവിലെ അരി കഴുകിയ വെള്ളം റോസ ചെടികള്‍ക്ക് ഒഴിച്ച്‌ കൊടുത്താല്‍ വേഗത്തില്‍ പുതിയ തളിരിലകളും മൊട്ടുകളും വിരിയും. വളം വാങ്ങി ഇനി പണം കളയാതെ തന്നെ പൂക്കള്‍ വിരിയിക്കാനാകും. അരി കഴുകിയ വെള്ളം എന്ന് കേട്ട് സംശയത്തോടെ നെറ്റി ചുളിക്കേണ്ടതില്ല.

ഈ വെള്ളത്തിന് മണ്ണിലെ നല്ല ബാക്‌ടീരിയകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി ഈ വെള്ളം ഒഴിച്ച്‌ കൊടുത്താല്‍ അത് ചെടികള്‍ തഴച്ച്‌ വളരാനും പൂക്കള്‍ വിരിയാനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശവും ചെടിക്ക് വളരാന്‍ സഹായകമാണ്. അരി വെള്ളത്തിലെ അന്നജം ചെടികളിലെ കോശങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതും വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാണ്.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Feb, 09:01


*📢ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി; വമ്ബന്‍ പ്രഖ്യാപനം നടത്തി നിര്‍മല സീതാരാമന്‍*

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
അത് പരിഗണിച്ച്‌ മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്.

ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി. മാസം ഒരു ലക്ഷം ശമ്ബളം വാങ്ങുന്നവര്‍ പോലും ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാകും. വലിയ കൈയ്യടിയോടെയാണ് പ്രഖ്യാപനം സ്വീകരിച്ചത്. മോദി മോദി വിളികളോടെ ഭരണപക്ഷം പ്രഖ്യാപനം ആഘോഷിച്ചു. അഞ്ചു ലക്ഷം രൂപയുടെ പരിധി ഉയർത്താലാണ് ഉണ്ടായിരിക്കുന്നത്.

പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരും. നികുതിദായകവര്‍ക്ക് സൗകര്യമാകുന്ന നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Feb, 09:01


*📢മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: കനകക്കുന്നില്‍ വായനക്കൂടാരമൊരുക്കി പുസ്തകോത്സവം*

തിരുവനന്തപുരം: കുന്നിൻമുകളില്‍ വായനയുടെ ആകാശം തുറന്ന് മാതൃഭൂമി എം.ബി.ഐ.എഫ്.എല്‍. പുസ്തകോത്സവത്തിനു തുടക്കമായി.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായാണ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ പുസ്തകോത്സവം ആരംഭിച്ചത്. അക്ഷരോത്സവത്തിന്റെ ആറാം എഡിഷന് സ്വാഗതമരുളി ആറു പ്രമുഖർ ചേർന്നായിരുന്നു ഉദ്ഘാടനം.

മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എഴുത്തുകാരായ റോസ്മേരി, ജി.ആർ. ഇന്ദുഗോപൻ, മുരുകൻ കാട്ടാക്കട, ക്രൈസ്റ്റ് നഗർ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി മിന്നാ രഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരികൊളുത്തിയത്. കേരളവും രാജ്യവും കടന്ന് ലോകത്തിന്റെതന്നെ ശ്രദ്ധനേടുന്ന സംഗമമായി മാതൃഭൂമി അക്ഷരോത്സവം മാറിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വാതന്ത്ര്യസമര കാലം മുതല്‍ക്ക് വലിയ ചരിത്രമുള്ള മാതൃഭൂമിയുടെ ഈ ദൗത്യം രാജ്യത്തുതന്നെ അപൂർവമാണ്. തലസ്ഥാനത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ഉത്സവമാണിതെന്നും മന്ത്രി പറഞ്ഞു.
നവമാധ്യമങ്ങളിലടക്കം പല രൂപങ്ങളിലേക്കു മാറുമെന്നല്ലാതെ അക്ഷരങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ലെന്ന് ചീഫ് െസക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. അക്ഷരങ്ങള്‍ തുടർച്ചയും കണ്ണാടിയുമാണ്. ഒരു എഴുത്തുകാരിയാകണമെന്നായിരുന്നു ഒരുകാലത്ത് തന്റെയും ആഗ്രഹം. പക്ഷേ, വഴിമാറേണ്ടിവന്നു. കഥയും കവിതയും ചരിത്രവും തുടങ്ങി എല്ലാ മേഖലകളിലും ഇനിയുമേറെ അറിയാനും അനുഭവിക്കാനുമുണ്ട്. എന്തും അറിയാനും ഉള്‍ക്കൊള്ളാനും ദാഹിക്കുന്ന സമൂഹമാണ് കേരളമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇവിടെ കൊളുത്തുന്ന ദീപം ആസ്വാദകരുടെ പ്രജ്ഞയില്‍ ഒരു ജ്വാലയായി ആളിപ്പടരണമെന്ന് റോസ് മേരി പറഞ്ഞു. എഴുത്തിലെ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന സംഗമമാണ് 'ക'യെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. ഇന്ന് നാട്ടില്‍ എല്ലായിടത്തും പുസ്തകോത്സവങ്ങള്‍ നടക്കുന്നുണ്ട്. അത് മാതൃഭൂമി ഉള്‍പ്പെടെ നടപ്പാക്കിയ വലിയ ഇടപെടലിന്റെ പ്രതിഫലനമാണ്. പുസ്തകച്ചന്ത എന്ന വാക്കുതന്നെ വലിയസാംസ്കാരികമാറ്റത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുപേർക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കുകയും വിയോജിക്കുകയും ചെയ്യുന്നതാണ് യഥാർഥ കലയെന്ന് ജി.ആർ.ഇന്ദുഗോപൻ പറഞ്ഞു. പത്രപ്രവർത്തനം ഉപേക്ഷിച്ച്‌ എഴുതാനായി മാത്രം ഇറങ്ങിത്തിരിച്ചപ്പോള്‍, തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മാതൃഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡയറക്ടർ- ഡിജിറ്റല്‍ ബിസിനസ്സ് മയൂരാ ശ്രേയാംസ് കുമാർ, ഡയറക്ടർ- ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ് കുമാർ എന്നിവരും പങ്കെടുത്തു.

പുസ്തകങ്ങള്‍ക്കൊപ്പം അക്ഷരോത്സവ ടിക്കറ്റും ഇളവുകളും

തിരുവനന്തപുരം: മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് കനകക്കുന്നിലെ മേളയിലുള്ളത്. മാതൃഭൂമി അക്ഷരോത്സവത്തിനെത്തുന്ന ഇന്ത്യൻ, വിദേശ എഴുത്തുകാരുടെയെല്ലാം പ്രമുഖ പുസ്തകങ്ങള്‍ ഇവിടെയുണ്ടാകും. 3000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവർക്ക് അക്ഷരോത്സവത്തിന്റെ ഒരു ദിവസത്തെ പ്രവേശന പാസും 5000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവർക്ക് രണ്ടു ദിവസത്തെ പാസും ലഭിക്കും. പുസ്തകോത്സവത്തിലേക്ക് പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. രാവിലെ ഒൻപതു മുതല്‍ രാത്രി ഒൻപതു വരെയാണ് മേള.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Feb, 09:01


*📢വിദ്യാര്‍ത്ഥികള്‍ റിസ്‌ക് എടുക്കണം, സര്‍ക്കാര്‍ ജോലിക്കുപകരം ബിസിനസ് ആലോചിക്കണം- എ.എൻ. ഷംസീര്‍*

കൊച്ചി: വിദ്യാർത്ഥികള്‍ ജീവിതത്തില്‍ റിസ്ക് എടുക്കാൻ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സർക്കാർ ജോലി സ്വപ്നംകാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്ബനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാർത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ജെയിൻ സർവ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് ഭാവിയെക്കുറിച്ചുള്ള ചർച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ റിസ്ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടർന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്ക് ആണ്', ഷംസീർ പറഞ്ഞു.

'ഇനി സീറ്റ് കിട്ടുമോ, അഥവാ കിട്ടിയാല്‍ ജയിക്കുമോ എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാർത്ഥികളുടെ ലക്ഷ്യം സർക്കാർ ജോലിയാണ്. ഈ ചിന്താഗതി മാറണം. താൻ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ്.
നിങ്ങള്‍ കമ്ബനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്ക് എടുത്തവർ മാത്രമെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങള്‍ മനസിലാക്കണം', വിദ്യാർത്ഥികളോട് സ്പീക്കർ പറഞ്ഞു.

വെള്ളം, വൈദ്യുതി, തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരണം. നമ്മുടെ കുട്ടികള്‍ സ്വയംപര്യാപ്തരാകണം. എട്ട് മണി മുതല്‍ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴില്‍ ചെയ്യാൻ പ്രേരിപ്പിക്കണം. നിങ്ങള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം കൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. ജെയിൻ യൂണിവേഴ്സിറ്റി ഇതില്‍ മാതൃകയാകണം. അങ്ങനെയായാല്‍ കാമ്ബസ് കൂടുതല്‍ മെച്ചപ്പെടുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഷംസീറിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് വിദ്യാർത്ഥികള്‍ ഏറ്റെടുത്തത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Feb, 09:01


*📢ഊട്ടിയിലും മൈസൂരിലുമുണ്ടായ ആ മാറ്റത്തില്‍ പൊറുതിമുട്ടിയത് മലയാളികള്‍, വില കുതിച്ചുയരുന്നു*

ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പഴങ്ങള്‍ എത്തുന്നത്. അവിടെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാല്‍ ഇത്തവണ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. എന്നാല്‍ വിപണിയിലെ വിലയുടെ പകുതിപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇറക്കുമതി ചാർജും ജി.എസ്.ടിയുമെല്ലാം ചേർക്കുമ്ബോഴാണ് ഇത്രയും വിലയാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വ്യത്യസ്തയിനം ആപ്പിളുകളാണ് ഇപ്പോള്‍ വിപണിയിലെ താരം. ഇതില്‍ ഇന്ത്യൻ ആപ്പിള്‍ ഇല്ലെന്നാണ് വ്യാപാരികളുടെ വാദം.

യു.എസ് ആപ്പിളിന് 300മുതല്‍ 280 രൂപവരെയാണ് വില. ന്യൂസിലൻഡിന് 260- 280, ഇറ്റലിക്ക് 280, തൂർക്കിക്ക് 240 - 260, ഇറാൻ 220 , ന്യൂസിലൻഡ് പിങ്ക് ലേഡി 280 രൂപ എന്നിങ്ങനെയാണ് വില. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്.
വില കിലോയ്ക്ക്

ഓറഞ്ച് : 80-100

മുന്തിരി : 100-160

പേരയ്ക്ക : 80- 120

ഡ്രാഗണ്‍ ഫ്രൂട്ട് : 160

തണ്ണിമത്തല്‍ : 40

മൊസമ്ബി : 180

മാതളം : 240

പൈനാപ്പിള്‍ 80

കിവി : 260

ചോദിക്കുന്ന വിലl
പഴ വർഗങ്ങളുടെ വില വർദ്ധനവില്‍ നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ ഇടപെടുന്നില്ല. ബില്ല് പോലുമില്ലാതെയാണ് പഴ വർഗങ്ങള്‍ വില്‍ക്കുന്നത്. ആവശ്യക്കാരേറുന്നതിന് അനുസരിച്ച്‌ വില വർദ്ധിപ്പിക്കാറുമുണ്ട് വ്യാപാരികള്‍.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Feb, 09:01


*📢അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിനുവേണ്ടിയാകും, കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും - പി പ്രസാദ്*

കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്ബസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050-ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി.

ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച്‌ ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷണമാണെന്നും മന്ത്രി പറഞ്ഞു.

'നിർമ്മിതബുദ്ധിയുടെ വികാസം അത്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യൻ പ്രകൃതിയില്‍ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ഞാൻവാദിക്കുന്നത്. ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. കൃഷിഭൂമി കോർപ്പറേറ്റ് ഭീമന്മാരുടെ കൈവശമെത്തിയാല്‍ ഈ അവകാശം ലംഘിക്കപ്പെട്ടേക്കാം. വിശപ്പിന് വിലയിടുന്നത് അനുവദിച്ചാല്‍ വലിയ ദുരന്തത്തിന് വഴിയൊരുക്കും'- മന്ത്രി പറഞ്ഞു.

യുവതലമുറയെ ഭൂമിയെ സ്നേഹിക്കുവാൻ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് കാണപ്പെടുന്ന ഭൂരിഭാഗം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. ഇവിടെയാണ് രാജ്യം കൃഷിക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത. നാളെയേ കുറിച്ചുള്ള വലിയ സ്വപ്നങ്ങളും കാഴ്ച്ചപ്പാടുകളുമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ചർച്ചയാകുന്നത്. ആഗോള ശ്രദ്ധനേടുന്ന പരിപാടിയില്‍ കൃഷിയും പ്രകൃതിയും പ്രധാന വിഷയങ്ങളായതിനാല്‍ യുവതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനല്‍കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

30 Jan, 10:56


*📢മണ്ണില്ലാത്തവര്‍ക്കും കിടിലൻ അടുക്കളത്തോട്ടം ഉണ്ടാക്കാം, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും എളുപ്പം; 75 ശതമാനം സബ്‌സിഡി*

തിരുവനന്തപുരം: അത്യാവശ്യം വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും നട്ടുണ്ടാക്കുക എന്നത് ഏത് വീട്ടമ്മയുടെയും സ്വപ്നമാണ്.

എന്നാല്‍ വീട്ടുമുറ്റത്ത് മണ്ണില്ലാത്തവർക്ക് അത് സാധിക്കാറില്ല. ഒരു സ്‌ക്വയർ മീറ്റർ സ്ഥലത്ത് ചെയ്യാവുന്ന വെർട്ടിക്കല്‍ കൃഷിരീതി പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികള്‍ച്ചർ റിസർച്ചാണ് അർക്ക വെർട്ടിക്കല്‍ ഗാർഡനിംഗ് രീതി രൂപപ്പെടുത്തിയത് .

ഇരുമ്ബ് സ്ട്രക്ചറില്‍ സ്ഥാപിച്ച 16 ചെടിച്ചട്ടികള്‍ 75 ശതമാനം സർക്കാർ സബ്സിഡിയോടെയാണ് നല്‍കുന്നത്. ഈ സ്ട്രക്ചറുകള്‍ക്ക് ഒരു സ്‌ക്വയർ മീറ്റർ സ്ഥലം മാത്രം മതി. സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. സ്ട്രക്ചറില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമാകും. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ്.

 ഒരു യൂണിറ്റിന് 24,000 രൂപയാണ് ചെലവ്. ഇതിന്റെ 25 ശതമാനമായ 6,575 രൂപമാത്രം ഗുണഭോക്തൃ വിഹിതമായി നല്‍കണം.
നാല് അടുക്കിലുള്ള അർക്ക വെട്ടിക്കല്‍ ഗാർഡൻ സംവിധാനത്തിനൊപ്പം 16 ചെടിച്ചട്ടികള്‍,80 കിലോ പരിപോഷിപ്പിച്ച ചകിരിച്ചോർ ,ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയവയുടെ വിത്ത്,സസ്യപോഷണ സംരക്ഷണ വസ്തുക്കള്‍, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടാകും.

 ശേഷിക്കുന്നത് ഏതാനും യൂണിറ്റുകള്‍

2022 ല്‍ സംസ്ഥാന ഹോർട്ടികള്‍ച്ചർ മിഷൻ നടപ്പാക്കിയ അർക്ക വെർട്ടിക്കല്‍ ഗാർഡൻ യൂണിറ്റുകള്‍ ഏറെ പ്രചാരം നേടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയില്‍ ഇക്കൊല്ലം ഇനി ഏതാനും യൂണിറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2330857, 9188954089.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :30-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

30 Jan, 10:56


*📢അപേക്ഷാ തിയതിയില്‍ മാറ്റം*

പാലക്കാട് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന കെ.ജി.ടി.ഇ കമ്ബ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്ന തീയതി ഫെബ്രുവരി ഏഴ് വരെ നീട്ടിയെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. മുന്നോക്ക സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

ഫോണ്‍: 0495 2723666, 0495 2356591, 9037527407
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :30-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

29 Jan, 09:43


*📢കൂവ വെറും കാട്ടുചെടിയല്ല; ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യവും ഉന്മേഷവും വര്‍ധിക്കും*
ചുറ്റും സുലഭമായിരുന്നിട്ടും ആളുകള്‍ ശ്രദ്ധിക്കാതെപോയ ചെടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരുകൃഷി ഓഫീസർ.
പത്തനംതിട്ട ജില്ലയില്‍ സുലഭമായുള്ളതാണ് ചണ്ണ എന്ന് അറിയപ്പെടുന്ന കൂവ. കാട്ടുചെടിപോലെ ഉണ്ടാകുമെങ്കിലും ഇപ്പോള്‍ ആരും ഇത് കാര്യമായി ഉപയോഗിക്കുന്നില്ല.

ഇതിന്റെ ഉപയോഗം കൂട്ടാനും സംസ്കരണരീതി പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയിട്ടുള്ളത് കോഴഞ്ചേരി കൃഷി ഓഫീസർ പി. രമേശ്കുമാർ. കൂവപ്പൊടി സംസ്കരണത്തിനും വിപണത്തിനും താത്പര്യമുള്ളവരെ കണ്ടെത്തി വേണ്ട പരിശീലനവും നിർദേശങ്ങളും നല്‍കുന്നു.

കർഷകർക്കുവേണ്ടി മലപ്പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് ക്ലാസ് നല്‍കി. 75 പേർ പങ്കെടുത്തു. അവർ കൊണ്ടുവന്ന പൊടി ഉപയോഗിച്ച എല്ലാവർക്കും തൃപ്തിയായി. കൂവക്കിഴങ്ങിന് 40 മുതല്‍ 70 വരെയാണ് വില. എന്നാല്‍, സംസ്കരിച്ച്‌ പൊടിയാക്കി നല്‍കിയാല്‍ നല്ല ലാഭം നേടാം. വൃശ്ചികമാണ് വിളവെടുപ്പ് സമയം.കർഷകനായ കെ.എ. ജേക്കബ് (വലത്ത്) ശേഖരിച്ച കൂവക്കിഴങ്ങ്. കൃഷി ഓഫീസർ രമേശ് കുമാർ സമീപം.

കോഴഞ്ചേരിയില്‍ കിടങ്ങാലില്‍ കെ.എ. ജേക്കബ് എന്ന കർഷകൻ നിലവില്‍, കൃഷി ഓഫീസറുടെ സഹായത്തോടെ കൂവപ്പൊടി ഉത്പാദിപ്പിക്കുന്നുണ്ട്.

കൂവ മൂന്നുതരം

മഞ്ഞള്‍വർഗത്തില്‍പ്പെട്ടതാണ് കൂവ. വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്ന് തരമുണ്ടെന്ന് രമേശ് പറഞ്ഞു. ഇതില്‍ വെള്ള, നീല എന്നിവയില്‍നിന്നാണ് ഔഷധഗുണമുള്ള കൂവപ്പൊടി തയ്യാറാക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും, പ്രായമുള്ളവർക്കും ഏറെ ഗുണപ്രദം. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യവും ഉന്മേഷവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴുകി വൃത്തിയാക്കിയ കൂവക്കിഴങ്ങ് കുഴമ്ബ് രൂപത്തില്‍ അരയ്ക്കണം. ഈ കുഴമ്ബ് അരിച്ചിട്ട് കോട്ടണ്‍ തുണിയില്‍ പിഴിഞ്ഞ് എടുക്കണം. ഇത് നൂറ് അടിയുന്നതിനായി വെള്ളത്തിലിടണം. പച്ചമാവില ഇട്ടുവെച്ചാല്‍ നൂറ് പെട്ടെന്ന് അടിയും. പിന്നീട് തെളി മാറ്റി കോട്ടണ്‍ തുണിയില്‍ പിഴിഞ്ഞ് പൊടി 24 മണിക്കൂർ വെയിലത്തുവെച്ച്‌ ഉണക്കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :29-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

29 Jan, 09:43


*📢റെയില്‍വേയില്‍ 32,438 അവസരം; പത്താംക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം യോഗ്യത*

റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്ബളസ്കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരില്‍ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ.
രാജ്യത്തെ മുഴുവൻ റെയില്‍വേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയിലാണ്. റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 540 പേർക്കാണ് ഈ വിഭാഗത്തില്‍ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.

പരസ്യവിജ്ഞാപന നമ്ബർ: 08/2024
തസ്തികകള്‍: അസിസ്റ്റന്റ് (സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗണ്‍, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്നർ. സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കല്‍, എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴിലാണിവ.
അടിസ്ഥാന ശമ്ബളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എൻ.സി.എല്‍.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറല്‍, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എല്‍.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരില്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യത: പത്താംക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി.). അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാനർഹരല്ല. അപേക്ഷ: വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റില്‍ ലഭിക്കും. ചെന്നൈ ആർ.ആർ.ബി.യുടെ
വെബ്സൈറ്റ് വിലാസം: www.rrbchennai.gov.in അവസാന തീയതി: ഫെബ്രുവരി 22.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :29-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

27 Jan, 10:57


*📢അടുക്കള തോട്ടത്തില്‍ തക്കാളി ഇനി ഇരട്ടിയുണ്ടാകും; ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ.*

തക്കാളി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നമ്മുടെ അടുക്കളയില്‍ തന്നെ തക്കാളി ഇല്ലാത്ത ദിവസങ്ങള്‍ വിരളമായിരിക്കും.

ആഹാരത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും തക്കാളി പ്രധാനിയാണ്. തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്കുകള്‍ മുഖത്തിന് തിളക്കമേകുന്നതിനാല്‍ വൻ ഡിമാൻഡ് ആണ്. ലൈക്കോപെര്‍സിക്കണ്‍ എസ്‌കുലെന്റം എന്നതാണ് ശാസ്ത്രീയ നാമം. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും വിലയുടെ കാര്യത്തിലും ചിലപ്പോഴെങ്കിലും നമ്മുടെ കൈ പൊള്ളിക്കാറുണ്ട് തക്കാളി. എന്നാല്‍, ഒന്നു മനസ്സുവെച്ചാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാൻ സാധിക്കുന്നതും മികച്ച വിളവ് ലഭിക്കുന്നതുമായ ഒന്നാണ് തക്കാളി. ചട്ടികളിലോ, ബാഗുകളിലോ, ചാക്കുകളിലോ നമുക്ക് എളുപ്പത്തില്‍ തക്കാളി കൃഷി ചെയ്യാവുന്നതാണ്. സാധാരണ ഗതിയില്‍ തക്കാളി തൈകളാണ് നടാൻ നല്ലത്. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നീ ഇനങ്ങളാണ് തക്കാളി കൃഷിക്ക് ഉത്തമം. ഇവ ബാക്ടീരിയയെ ചെറുക്കാൻ ഏറെ ശേഷിയുള്ള ഇനങ്ങളാണ്. ഇലച്ചുരുള്‍ രോഗം, വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളുരോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് പ്രധാനമായും തക്കാളിയെ ബാധിക്കുക.

സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍

തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തൈ നടാനായി തടമെടുക്കുമ്ബോള്‍ രണ്ടടി താഴ്ചയില്‍ തടമെടുത്ത് അഞ്ച് കിലോ ചാണകപ്പൊടി, ഒരു കിലോ ആട്ടിൻ കാഷ്ഠം, 250 ഗ്രാം എല്ലുപൊടി, 200 ഗ്രാം കുമ്മായം, 100 ഗ്രാം ഉപ്പ് എന്നിവ മണ്ണുമായി കൂട്ടി കലർത്തുക. ശേഷം ആ പ്രതലത്തില്‍ തൈ നടുക. ആദ്യഘട്ടത്തിലെ ഈ വളപ്രയോഗം കഴിഞ്ഞാല്‍ പിന്നീട് നാല് ഇല പ്രായമാകുമ്ബോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

മികച്ച വിളവ് ലഭിക്കാൻ ചില പൊടിക്കൈകള്‍

പുളിപ്പിച്ച ദോശമാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുക്കുക.

ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.

തക്കാളി പൂവിട്ടു തുടങ്ങിയാല്‍ അതിരാവിലെ തണ്ട് പിടിച്ചു പതുക്കെ ചെടി ഇളക്കിക്കൊടുക്കുക. നന്നായി പരാഗണം നടക്കുകയും കായ്ക്കുകയും ചെയ്യും.

അതിരാവിലെ മോരും വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

ഓറഞ്ചുതൊലി 10 ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

27 Jan, 10:57


*📢തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Kerala Disaster Management Authority ) മുന്നറിയിപ്പ്.*

ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ ജില്ലകളില്‍ വ്യാഴാഴ്ച ( 30/01/2025 ) യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

*മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം*

27/01/2025 : തെക്കൻ ആൻഡമാൻ കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗങ്ങള്‍, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Summary: Light rain will continue in Kerala today fishermen advised to be cautious.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

27 Jan, 10:57


*📢ഇന്ത്യയില്‍ ശരാശരി ജോലിസമയം ആഴ്ചയില്‍ 42 മണിക്കൂറെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം ശമിക രവി കഴിഞ്ഞദിവസം പുറത്തുവിട്ട പഠനത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്.*

ദിവസം 422 മിനിറ്റാണ് ശരാശരി ഒരുജീവനക്കാരൻ ജോലിചെയ്യുന്നത്. ആഴ്ചയില്‍ ആറുദിവസം എന്ന് കണക്കാക്കിയാണ് ശരാശരി സമയം വിലയിരുത്തിയത്.

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ 2019-ലെ ടൈം യൂസ് സർവേ അടിസ്ഥാനമാക്കിയാണ് ശമിക രവി റിപ്പോർട്ട് തയ്യാറാക്കിയത്. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ 'ആഴ്ചയില്‍ 70 മണിക്കൂർ ജോലി' പ്രസ്താവനയില്‍ ചർച്ച തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്.

നഗരമേഖലയില്‍ ഒരു തൊഴിലാളിയുടെ ദിവസശരാശരി 7.8 മണിക്കൂറാണെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാല്‍, ഗ്രാമമേഖലയില്‍ ഇത് 6.65 മണിക്കൂറാണ്. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേക്കാള്‍ 45 മിനിറ്റ് കുറവാണ് സർക്കാർ ജോലിക്കാരുടെ ജോലിസമയം. അതേസമയം, നഗരമേഖലയിലെ സർക്കാർ ജോലിക്കാർ ഗ്രാമമേഖലയിലുള്ളവരേക്കാള്‍ ഒരുമണിക്കൂർ കൂടുതല്‍ ജോലിചെയ്യുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

കേന്ദ്രഭരണപ്രദേശമായ ദാമൻ- ദിയു, ദാദ്രനാഗർ ഹവേലി എന്നിവിടങ്ങളില്‍ 600 മിനിറ്റാണ് ദിവസം ജോലിസമയം. എന്നാല്‍, ഗുജറാത്തിലും വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലും 360 മിനിറ്റാണ് ശരാശരി. ഡല്‍ഹിയില്‍ ഇത് 498 മിനിറ്റും ഗോവയില്‍ 330 മിനിറ്റുമാണ്. നഗരമേഖലയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ രണ്ട് മണിക്കൂർ കുറവാണ് ജോലിചെയ്യുന്നത്. ഗ്രാമമേഖലയില്‍ സ്ത്രീ- പുരുഷ അന്തരം 1.8 മണിക്കൂറാണ്.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

27 Jan, 10:57


*📢ന്യൂഡല്‍ഹി: കോളജുകളില്‍നിന്ന് ലഭിച്ച സ്റ്റൈപ്പൻഡ് വിശദാംശങ്ങളോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കോളജുകള്‍ക്കെതിരെ സ്വീകരിച്ച നടപടികളോ വെളിപ്പെടുത്താൻ വിസമ്മതിച്ച്‌ ദേശീയ മെഡിക്കല്‍ കമീഷൻ (എൻ.എം.സി).*

കേരളത്തിലെ ഒഫ്താല്‍മോളജിസ്റ്റായ ഡോക്ടർ കെ.വി ബാബു നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കമീഷന്റെ മൗനം.

ബിരുദ ഇന്റേണുകള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും നല്‍കിയ സ്റ്റൈപ്പന്റുകളുടെ വിശദാംശങ്ങള്‍ സമർപ്പിക്കാത്തതിന് 115 സർക്കാർ, 83 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് 2024 നവംബർ 28ന് മൂന്ന് ദിവസത്തെ സമയപരിധിയോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വെളിപ്പെടുത്താനാണ് ഇന്ത്യയുടെ അപെക്സ് മെഡിക്കല്‍ റെഗുലേറ്ററി അതോറിറ്റി വിസമ്മതിച്ചത്.

ഈ വിഷയം എൻ.എം.സിയുടെ നിയമ വിഭാഗമായ യു.ജി.എം.ഇ.ബി (അണ്ടർ ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷൻ ബോർഡ്) യിലേക്ക് എടുത്തിട്ടുണ്ടെന്ന' എവിടെയും തൊടാത്ത മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് ഡോ. ബാബുവിന് എൻ.എം.സി മറുപടി നല്‍കി.

'എന്തുകൊണ്ടാണ് കോളജുകള്‍ നല്‍കുന്ന സ്റ്റൈപ്പൻഡുകള്‍ വെളിപ്പെടുത്താൻ എൻ.എം.സി ആഗ്രഹിക്കാത്തത്? പ്രത്യേകിച്ചും സ്റ്റൈപ്പന്റുകളെ നിയന്ത്രിക്കുന്ന നിർദേശങ്ങള്‍ പാലിക്കാൻ കോളജുകള്‍ ബാധ്യസ്ഥരായിരിക്കുമ്ബോള്‍'- 2019 മുതല്‍ സർക്കാർ,സ്വകാര്യ കോളജുകള്‍ സ്റ്റൈപ്പന്റ് നല്‍കുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തങ്ങള്‍ നടത്തുന്ന ഡോ. ബാബു ചോദിക്കുന്നു.

ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജ്, അടല്‍ ബിഹാരി വാജ്‌പേയി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്, കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ബരാസത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കോളജുകളില്‍ ഉള്‍പ്പെടുന്നു.

ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശപ്രകാരം എൻ.എം.സി 2023ല്‍ കോളേജുകളില്‍ നിന്നുള്ള സ്റ്റൈപ്പന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിരുന്നു. അപര്യാപ്തമായ സ്റ്റൈപ്പൻഡുകളെകുറിച്ച്‌ മെഡിക്കല്‍ വിദ്യാർഥികളില്‍ നിന്ന് എൻ.എച്ച്‌.ആർ.സിക്ക് പരാതികള്‍ ലഭിച്ചിരുന്നു

ചില സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്കും താമസക്കാർക്കും 50,000 മുതല്‍ 1,00,000 രൂപ വരെ സ്‌റ്റൈപ്പൻഡായി ലഭിച്ചേക്കാം. എന്നാലിത് വളരെ കുറവോ തീരെ ഇല്ലാത്ത അവസ്ഥയോ ആണ് ചില സ്വകാര്യ കോളജുകളില്‍.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Jan, 09:12


*📢മാള: ചൈനീസ് കാബേജ്, ബ്രോക്കോളി, വയലറ്റ് കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ ശീതകാല പച്ചക്കറികള്‍ക്ക് ഇനി ഹൈറേഞ്ചില്‍ പോയി പണം ചെലവഴിക്കേണ്ട.*

കോള്‍ക്കുന്നിലെ കൈലാൻ ചന്ദ്രന്റെ തോട്ടം ഇതിനകം തന്നെ ഫാം ഫ്രഷ് പച്ചക്കറികളാല്‍ ജനപ്രിയമാകുകയാണ്. റിലയൻസ്, ലുലു തുടങ്ങിയ മുൻനിര സൂപ്പർമാർക്കറ്റുകളില്‍ മാത്രം ലഭ്യമായ പച്ചക്കറികള്‍ ഇപ്പോള്‍ തോട്ടത്തില്‍ നേരിട്ട് ലഭ്യമാക്കിയാണ് ചന്ദ്രൻ ശ്രദ്ധേയനാകുന്നത്. കൈലാൻ ചന്ദ്രൻ കോള്‍കുന്നില്‍ അര ഏക്കർ സ്ഥലത്ത് വയലറ്റ് കാബേജ്, ചൈനീസ് കാബേജ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികള്‍ വിജയകരമായി കൃഷി ചെയ്യുന്നു. പലരും നമ്മുടെ നാട്ടില്‍ ശീതകാല പച്ചക്കറികളില്‍ നിന്നും വിളവ് കിട്ടുമോ... എന്ന് സംശയിച്ചിട്ടും തന്റെ ശ്രമത്തിലൂടെയും കൃഷി ഓഫീസർ എ.റുബീനയുടെ ഉപദേശങ്ങളും സ്വീകരിച്ച്‌ ചന്ദ്രൻ ശീതകാല പച്ചക്കറികള്‍ വിളയിച്ച്‌ അതിനു മറുപടി നല്‍കി.

നവംബർ, ഡിസംബർ മാസങ്ങളിലാണ് ശീതകാല പച്ചക്കറികള്‍ക്കായുള്ള കൃഷി ആരംഭിക്കുന്നത്. ആദ്യം ട്രാക്ടർ ഉപയോഗിച്ച്‌ മണ്ണ് പരുവപ്പെടുത്തി ഒരു സെന്റിന് ഒന്ന് മുതല്‍ രണ്ട് കിലോ വരെ കുമ്മായം ചേർത്ത് മണ്ണിന്റെ പി.എച്ച്‌ നില ഉറപ്പാക്കുന്നു. ഒരാഴ്ച സമയത്തിന് ശേഷം കോഴിക്കാഷ്ടം അടിവളമായി ചേർത്ത് മണ്ണിനെ കൂടുതല്‍ പുഷ്ടിയുള്ളതാക്കി വാരം ഉണ്ടാക്കി

15 ദിവസം പ്രായമുള്ള ചെടികള്‍ 50 സെന്റിമീറ്റർ അകലത്തില്‍ നടുന്നു. ഫാറ്റം ഫോസ്, പൊട്ടാഷ്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേർത്ത് ചെടിയുടെ ചുറ്റിലും മണ്ണിട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ഇത് ആവർത്തിക്കുന്നു. 45 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ എന്നിവയുടെ വിളവെടുപ്പ് പൂർത്തിയാക്കാം.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Jan, 09:12


*📢ന്യൂഡല്‍ഹി: അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളില്‍ എം.എസ്സി.യും പിഎച്ച്‌.ഡി.യുമുള്ളവർക്ക് മെഡിക്കല്‍ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന നിലവിലെ വ്യവസ്ഥ ഉപാധികളോടെ തുടരാമെന്ന് നിർദേശിച്ച്‌ നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ.*

മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക യോഗ്യതകള്‍ സംബന്ധിച്ച കരട് (ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024) നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ് ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്.

എന്നാല്‍, ഇത്തരം നിയമനങ്ങള്‍ താത്കാലികാടിസ്ഥാനത്തിലായിരിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി.

അതായത് ഈ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കല്‍ ബിരുദധാരികളെ മതിയായ തോതില്‍ ഫാക്കല്‍റ്റിയില്‍ ലഭ്യമായില്ലെങ്കില്‍ മാത്രമായിരിക്കും ഇത്തരക്കാരുടെ നിയമനങ്ങള്‍.

അനാട്ടമി-മെഡിക്കല്‍ അനാട്ടമിയില്‍ എം.എസ്സി., പിഎച്ച്‌.ഡി.; ബയോകെമിസ്ട്രി -മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ എം.എസ്സി, പിഎച്ച്‌.ഡി.; ഫിസിയോളജി -മെഡിക്കല്‍ ഫിസിയോളജിയില്‍ എം.എസ്സി., പിഎച്ച്‌.ഡി. എന്നിങ്ങനെയാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കില്‍ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്കു മാത്രം ഫാക്കല്‍റ്റി അംഗമാകാം എന്നാണ് പുതിയ കരട് മാർഗരേഖയില്‍. ഇവരുടെ നിയമനകാലം പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുക.

മൂന്ന് വിഷയങ്ങളിലും എം.ഡി. ബിരുദധാരികള്‍ക്ക് തന്നെയാകും അധ്യാപകനിയമനത്തില്‍ മുൻഗണനയെന്നും അവരില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇതേ വിഷയങ്ങളില്‍ എം.എസ്സി.യും പിഎച്ച്‌.ഡി.യുമുള്ളവരെ നിയമിക്കേണ്ടതെന്നും എൻ.എം.സി. വൃത്തങ്ങള്‍ അറിയിച്ചു. എൻ.എം.സി. അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍നിന്ന് എം.എസ്സി.യും പിഎച്ച്‌.ഡി.യും നേടിയവർക്കാണ് നിയമനം നല്‍കേണ്ടത്.

ബന്ധപ്പെട്ട വകുപ്പുകളിലെ മൊത്തം അധ്യാപക തസ്തികകളുടെ 15 ശതമാനം മാത്രമായിരിക്കണം ഇവർ.

കരട് നിർദേശങ്ങളിന്മേല്‍ ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിർദേശം.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Jan, 09:12


രണ്ടടി വിസ്തൃതിയും ആഴവുമുള്ള കുഴിയെടുത്ത് അഞ്ച് കിലോ ഉണക്കച്ചാണകവും അരക്കിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി മേല്‍മണ്ണിനോട് ചേർത്ത് കുഴിമൂടുക. മധ്യത്തില്‍ ചെറിയൊരു കുഴിയെടുത്ത് (പിള്ളക്കുഴി) അതില്‍ ലെയർചെയ്ത തൈകള്‍ നടുക. ചാമ്ബയ്ക്ക് ലെയർ ചെയ്ത തൈകളാണ് കൂടുതല്‍ അഭികാമ്യം. വെയിലുള്ള സ്ഥലത്താണ് നടേണ്ടത്. നന അധികംവേണ്ട. ആഴ്ചയില്‍ ഒരു തവണയോ വാട്ടം അനുഭവപ്പെടുമ്ബോഴോ നനച്ചാല്‍ മതിയാകും. പൂവിട്ട് കഴിഞ്ഞാല്‍ നന പരമാവധി കുറയ്ക്കണം. നന കൂടിയാല്‍ അത് പഴത്തിന്റെ രുചിയെ ബാധിക്കും.

കണ്ടെയ്നറിലാണ് (ചട്ടിയിലോ ഗ്രോബാഗിലോ) കൃഷിയെങ്കില്‍ നന അല്പംകൂടി അധികം വേണം. എങ്കിലും മറ്റു ഫലവൃക്ഷങ്ങള്‍ക്ക് നല്‍കുന്നത്ര വേണ്ട. കൂടുതല്‍ വിളവിന് മണ്ണില്‍ത്തന്നെ നടുന്നതാണ് നല്ലത്. വർഷത്തില്‍ രണ്ടുതവണ ജൈവവളമിടണം. രാസവളം പ്രയോഗിക്കുന്നുണ്ടെങ്കില്‍ യൂറിയ, എൻ.പി.കെ. വളം, പൊട്ടാഷ് എന്നിവ യഥാക്രമം 60 ദിവസത്തെ ഇടവേളകളില്‍ മൂന്ന് ഘട്ടങ്ങളിലായി അല്പം (രണ്ട് ടീസ്പൂണ്‍) ഇടാം. തൈകള്‍ പൂവിടേണ്ട ഘട്ടത്തിലാണ് പൊട്ടാഷ് ഇടേണ്ടത്.

കായീച്ച ശല്യവും പുഴുക്കേടുമാണ് ചാമ്ബകൃഷിയില്‍ നേരിടുന്ന പ്രധാന പ്രശ്നം. തളിരിലകള്‍ പുഴുക്കള്‍ തിന്ന് നശിപ്പിക്കും. കൃഷിയിടത്തില്‍ ഫെറമോണ്‍ കെണി സ്ഥാപിച്ചാല്‍ കായീച്ചകളില്‍നിന്ന് ചെടിയെ രക്ഷിക്കാനാകും. സാഫ്പോലുള്ള ഫംഗിസൈഡോ ജൈവകീടനാശിനിയോ പ്രയോഗിക്കുന്നതും ഒരുപരിധിവരെ പുഴുക്കുത്തില്‍നിന്ന് മോചനം നേടാൻ ഉപകരിക്കും. പക്ഷികളില്‍നിന്നും കേടുപാടുകളില്‍നിന്നും സംരക്ഷിക്കാൻ പഴങ്ങള്‍ വായുസഞ്ചാരമുള്ള കവറുകളില്‍ മൂടുന്നത് നല്ലതാണ്. നല്ല വളർച്ചയ്ക്കും കായ്പിടിത്തത്തിനും കൊമ്ബുകോതല്‍ (പ്രൂണിങ്) അത്യന്താപേക്ഷിതമാണ്. വിളവെടുത്ത ശേഷമാണ് കൊമ്ബുകോതേണ്ടത്. ഇത് വർഷത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ചെയ്യണം.

*കൊള്ളാവുന്ന ഇനങ്ങള്‍ കുറച്ചുമാത്രം*

നൂറുകണക്കിന് ഇനം ചാമ്ബകളുണ്ടെങ്കിലും രുചിയില്‍ മുന്നിലുള്ളത് കുറച്ചുമാത്രം. വിശ്വസ്തമായ നഴ്സറികളില്‍നിന്നോ കർഷകരില്‍നിന്നോ തൈകള്‍ ശേഖരിക്കുകയാണ് പ്രധാനം.

-റഷീദ് തൊണ്ടിക്കോടൻ, കർഷകൻ, അധ്യാപകൻ, രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂള്‍

*നന കൂടരുത്*

മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച്‌ ചാമ്ബയ്ക്ക് കുറച്ചുമാത്രം നന മതി. വാട്ടംവരുമ്ബോള്‍ മാത്രമേ കാര്യമായി നനയ്ക്കേണ്ടതുള്ളൂ. വർഷത്തില്‍ രണ്ടു തവണയെങ്കിലും ജൈവവളങ്ങളിടണം.

-ഡയസ് പി. വർഗീസ്, കർഷകൻ, കൂത്താട്ടുകുളം

▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Jan, 09:12


*📢പുളിയും മധുരവും ചേർന്ന 'ഉള്ളിച്ചാമ്ബകള്‍' നമ്മുടെ കൃഷിയിടത്തില്‍ പണ്ടേയുണ്ടായിരുന്നു. പറിച്ചുകഴിക്കുന്നതിനെക്കാള്‍ കൂടുതലും ഇവ മരച്ചുവട്ടില്‍വീണ് നശിക്കുകയാണ് പതിവ്.*

രുചിക്കുറവാണ് ഈ നാടൻചാമ്ബകളെ അത്ര പ്രിയങ്കരമല്ലാതാക്കിയത്. തായ്ലാൻഡ്, ഇൻഡൊനീഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്ത ചാമ്ബയിനങ്ങള്‍ ക്രമേണ നമ്മുടെ നാട്ടിലുമെത്തിത്തുടങ്ങി. കശുമാങ്ങയുടെ മാതൃകയിലും 'ബെല്‍' ആകൃതിയിലുമൊക്കെ വലുതും പല നിറഭേദങ്ങളുമുള്ളവയാണ് ഇത്തരം ചാമ്ബകള്‍.

നൂറുകണക്കിന് ഇനങ്ങളുണ്ടെങ്കിലും നല്ലൊരു ശതമാനം ചാമ്ബകളും മധുരത്തിലും രുചിയിലും പിന്നിലാണ്. എന്നാല്‍, അവയില്‍ ആപ്പിളിനെ വെല്ലുന്ന മധുരവും 'ക്രിസ്പി'യുമായ ചില ഇനങ്ങളുണ്ട്. തായ്ലാൻഡ് റെഡ് (ഹൈറേയ്ഞ്ച് ഫ്ലോറ), ബാലി ചാമ്ബ, റെഡ് തായ്വാൻ (കിങ്), ദെല്‍ഹേരി, മധു, മധുബെല്ലി, എഗ് വൈറ്റ് എന്നിവയെല്ലാം തേനൂറുന്ന മധുരം തരുന്നു. നമ്മുടെ കാലാവസ്ഥയില്‍ ഇവയെല്ലാം നന്നായി കായ്ക്കുകയും ചെയ്യും. നട്ട് ഒന്നരവർഷംകൊണ്ട് കായ്ഫലവും തരും. വർഷത്തില്‍ രണ്ടോ മൂന്നോ തവണ കായ്ക്കുമെന്നതും ഇത്തരം ചാമ്ബകളുടെ സവിശേഷതയാണ്. ദെല്‍ഹേരി ഒഴിച്ച്‌ മിക്കയിനങ്ങളും പൂവിട്ട് 40-45 ദിവസത്തിനകം പാകമാകും. ദെല്‍ഹേരി പാകമാകാൻ 55-60 ദിവസമെടുക്കും. മഴക്കാലത്ത് മധുരം കുറയുമെങ്കില്‍ വേനല്‍ക്കാലത്ത് ഇവ അതിമധുരം തരുമെന്നുറപ്പ്.

*ഉമ്മർ ചാമ്ബ*

മധുരത്തിലും 'ക്രിപ്സി'യിലുമെല്ലാം ഏറെ മുന്നിലാണ് ഉമ്മർ ചാമ്ബ. വളാഞ്ചേരി സ്വദേശിയായ ഉമ്മർ പാലാറ തായ്ലാൻഡ് ഇനത്തില്‍പ്പെട്ട ചാമ്ബയില്‍നിന്ന് 15 വർഷംമുൻപ് കൂടുതല്‍ മധുരമുള്ള ഒരിനം കണ്ടെത്തുകയായിരുന്നു. അത് ലെയർ ചെയ്ത് തൈകളുണ്ടാക്കി കർഷകരിലെത്തിച്ചു. ഇതോടെ 'ഉമ്മർ ചാമ്ബ' എന്ന പേരില്‍ ഈ ഇനം കർഷകർക്കിടയില്‍ പ്രിയങ്കരമായി. കശുമാങ്ങയുടെ ആകൃതിയിലുള്ള ഈ ചുവന്നചാമ്ബയ്ക്ക് ശരാശരി 150 ഗ്രാം ഭാരമുണ്ടാകും. അകം വെള്ളനിറമായിരിക്കും. കുലകളായി കായ്ക്കും.

*ബാലി ചാമ്ബ*

ഇൻഡൊനീഷ്യൻ സ്വദേശിയായ ബാലി ചാമ്ബയും രുചിയില്‍ കേമനാണ്. ചുവപ്പു നിറമുള്ള കുരുവില്ലാത്ത ഈ ചാമ്ബ ശരാശരി 100 ഗ്രാം തൂക്കം വരും.

*റെഡ് തായ്വാൻ*

കിങ് കോങ് എന്ന പേരിലും അറിയപ്പെടുന്ന റെഡ് തായ്വാൻ 'ബെല്‍' ആകൃതിയിലുള്ള ചാമ്ബയാണ്. മാംഗോസ്റ്റിന്റേതു പോലുള്ള വലിയ ഇലയാണ് ഇതിനുള്ളത്. പുഴുശല്യം താരതമ്യേന കുറവാണ്. ചുവപ്പ് നിറമുള്ള ഇതിന്റെ ഒരു കുലയില്‍ 15 എണ്ണം വരെയുണ്ടാകും. നന്നായി കായ്ക്കുമെന്ന പ്രത്യേകതയുമുണ്ട്.

*വെള്ളച്ചാമ്ബകള്‍, തായ്ലാൻഡ് റെഡ്*

*തായ്ലാൻഡ് റെഡ്*

ഹൈറേഞ്ച് ഫ്ളോറ എന്ന പേരിലും അറിയപ്പെടുന്ന തായ് ലാൻഡ് റെഡ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ചാമ്ബകളിലൊന്നാണ്. ചുവപ്പുനിറമുള്ള ഇത് പ്രചാരത്തിലും മധുരത്തിലും മുന്നിലാണ്. കുരുവില്ലാത്ത തായ് ലാൻഡ് റെഡിന് ശരാശരി 120 ഗ്രാം ഭാരമുണ്ടാകും.

*ദെല്‍ഹേരി*

അടുത്തകാലത്ത് കേരളത്തിലെത്തിയ ചാമ്ബകളില്‍ രുചിയിലും പ്രചാരത്തിലും മുന്നിലാണ് ദെല്‍ഹേരി. തായ്ലാൻഡില്‍നിന്നുള്ള ഇതിന്റെ ഇല മറ്റു ചാമ്ബകളില്‍നിന്ന് അല്പം വ്യത്യസ്തമാണ്. നീണ്ട കട്ടികുറഞ്ഞ ഇലയാണ് ഇതിനുള്ളത്. മറ്റു ചാമ്ബകളില്‍നിന്ന് വ്യത്യസ്തമായി ഇത് പാകമാകാൻ 10-15 ദിവസം അധികമെടുക്കും. അതായത് പൂവിട്ട് 55-60 ദിവസം വേണ്ടിവരും.

പാകമാകുന്ന കര്യത്തില്‍ ആളുകളെ കുഴയ്ക്കുന്ന സ്വഭാവം ഇതിനുണ്ട്. മറ്റു ചാമ്ബകളെപ്പോലെ 40-45 ദിവസമാകുമ്ബോഴേക്കും പഴത്തിന് ചുവപ്പ് നിറമാകുമെങ്കിലും അത് പൂർണമായി പാകമായതാവില്ല. പഴം മുഴുവൻ ഇരുണ്ട ചുവപ്പ് (ഡാർക്ക് റെഡ്) നിറമാകുമ്ബോഴാണ് പൂർണമായും പാകമാകൂ. പൂർണമായി പാകമായ പഴത്തിന്റെ ഉള്‍ഭാഗത്ത് ചുവപ്പ് ഷെയ്ഡുണ്ടാകും.
https://ezzalive.com/12686/
*പച്ചച്ചാമ്ബകള്‍*

ഒട്ടേറെ ഇനം പച്ചച്ചാമ്ബകള്‍ ഉണ്ടെങ്കിലും മധുരത്തില്‍ മുന്നിലുള്ളത് വളരെ കുറച്ച്‌ ഇനങ്ങള്‍ മാത്രമാണ്. മദർ പ്ലാന്റില്‍നിന്നുള്ള പഴങ്ങളുടെ ഗുണം അറിഞ്ഞ് വിശ്വസ്തമായ നഴ്സറികളില്‍നിന്നോ കർഷകരില്‍നിന്നോ വേണം തൈകള്‍ ശേഖരിക്കാൻ. തായ് ലാൻഡില്‍നിന്നുള്ള കരിമ്ബിന്റെ രുചിയുള്ള പച്ചച്ചാമ്ബ (ഷുഗർകെയ്ൻ) അതിലൊന്നാണ്. പല പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. രുചിയില്‍ നേരിയ വ്യത്യാസമുള്ള 'ഗ്രീൻ' ഇനങ്ങളുണ്ട്. ഇൻഡൊനീഷ്യയില്‍നിന്നുള്ള മധുബെല്ലി, തായ് ലാൻഡില്‍നിന്നുള്ള കിയോജോക്ക് തുടങ്ങിയവ രുചിയേറിയ പച്ചച്ചാമ്ബകളാണ്.

*വെള്ളച്ചാമ്ബകള്‍*

ഇൻഡൊനീഷ്യയില്‍നിന്നുള്ള 'മധു', വിയറ്റ്നാമില്‍നിന്നുള്ള 'എഗ് വൈറ്റ്' എന്നിവ മികച്ച വെള്ളച്ചാമ്ബകളാണ്. കൂടാതെ, തായ് ലാൻഡില്‍നിന്ന് ഉള്‍പ്പെടെയുള്ള ചിലയിനം വെള്ളച്ചാമ്ബകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയില്‍ രുചിയുള്ള ഇനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടു മാത്രമേ തൈകള്‍ ശേഖരിക്കാവൂ.

*എങ്ങനെ കൃഷിചെയ്യാം*

EZZA LIVE®

18 Jan, 11:00


*✈️TODAY TRAVEL UPDATES*
▂▂▂▂▂▂▂▂▂▂▂▂▂▂

TODAYS FARE

*COK-DXB*
18-Jan 22000
19-Jan 20600
20,21-Jan 18500
22-Jan 17300
23-25-Jan 15000
26-Jan 15500
27-31-Jan 14500
01-03-Feb 14500
04-15-Feb 14500

*CCJ DXB*

19-Jan 20000
20-Jan 18000
21-Jan 16000
22-Jan 15000
23,24-Jan 14500
25-31-Jan 14500
01-15-Feb 13800

*COK-AUH 20 KG*

24-Jan 14500
25-Jan 13000
26-Jan 15000
27-Jan 12500

*CCJ-AUH 20KG*

23,25-Jan 11000

*CCJ-DMM 20KG*

23,24-Jan 14500
25,26-Jan 14500
27-31-Jan 14500

*CCJ-RUH 30KG IX*

23,24-Jan 25000
28-31-Jan 25500

*CCJ-BAH 30KG*

24,25-Jan 16000
28,29,31-Jan 16000


*OMAN VISA*

*10 DAYS* - 2000
*30 DAYS* - 5300
==============
*UAE 🇦🇪 Visit Visa | Dubai*
*Normal Visa*

*1 month | 2 months*
8300 11300

*Child Below 18 with Parent*
*1 month | 2 months*
*2000 2900*
*------------------------------------*

📌 *Note: For same-day posting, please send payment by or before 4:30 PM.*

*Otherwise, applications will be submited next day before noon.* ☀️📬

———————————————————-
🚨 *Important Notice*🚨

*Dear Travel Partners,*

As per the latest update from immigration, the following additional documents are now mandatory when applying for a UAE visa:

1. *Return Ticket
2. *Hotel Booking

Please upload only *genuine return tickets and confirmed hotel bookings.*

Fake or dummy documents can result in *visa rejection* by immigration.

Let’s ensure a smooth and hassle-free process together!

Thank you for your cooperation.
▂▂▂▂▂▂▂▂▂▂▂▂▂▂
*Other Services👇*
*🇦🇪Dubai Tour Package*
*📄Certificate Attestation*
*🚊Train Ticket*
*🚌Bus Ticket*
*🚕Airport Taxi*
*⛱️Tour Packages*
*🖥️Online Services*
*📘Passport Service*
*🕋Hajj & Umrah Services*
*✈️Norka Services*
*💵Money Tranfer*
-------------------------------------
*EZZA TOURS & TRAVELS*
📞🪀 +917994644411
Web: www.ezzagroup.com
▂▂▂▂▂▂▂▂▂▂▂▂▂▂
*EZZA LIVE ®️*
_One Point Solution_
*Date :18-01-2024*
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇
https://ezzalive.com/12686//3

EZZA LIVE®

18 Jan, 06:36


1.45 ലക്ഷം പോർട്ടബിള്‍ ശുചിമുറികള്‍ സ്ഥാപിക്കല്‍, തുടർച്ചയായ ശുചീകരണത്തിനായി നിരവധി തൊഴിലാളികളെ വിന്യസിക്കല്‍, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തല്‍, സമഗ്രമായ മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കല്‍ എന്നിവ കുംഭമേളയ്ക്കായി അധികമായി നടപ്പാക്കി.

പാരിസ്ഥിതിക സുസ്ഥിര മാലിന്യ സംസ്‌കരണം, ആരോഗ്യ അപകടസാദ്ധ്യതകള്‍ കുറയ്ക്കല്‍, പാരിസ്ഥിതിക തടസങ്ങള്‍ കുറയ്ക്കല്‍, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. വലിയ ഒത്തുചേരലുകള്‍ സൃഷ്ടിക്കുന്ന സങ്കീർണമായ ലോജിസ്റ്റിക്കല്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന് ഈ മഹാ കുംഭമേള ഒരു തെളിവാണ്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ഭാവി സൃഷ്ടിക്കാൻ സാങ്കേതികവിദ്യയും പരമ്ബരാഗത രീതികളും എങ്ങനെ ഇണക്കിച്ചേർക്കാമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഇത് മാറുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Jan, 05:46


*📢സാമ്ബത്തിക മേഖല മുള്‍മുനയിലേക്ക്*

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയും രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലക്കുതിപ്പും ഇന്ത്യൻ സാമ്ബത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തലമായ 85.97 വരെ താഴ്ന്നിരുന്നു. ഇതിനിടെ റഷ്യക്കെതിരെ അമേരിക്ക സാമ്ബത്തിക ഉപരോധം ശക്തമാക്കിയതോടെ ക്രൂഡോയില്‍ വില നാല് മാസത്തിനിടെ ആദ്യമായി ബാരലിന് 80 ഡോളർ കവിഞ്ഞു. ഇതോടെ ഇന്ത്യയുടെ ധന, സാമ്ബത്തിക, വ്യവസായ മേഖലകള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില വർദ്ധനയും ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കും. ഇറക്കുമതി ചെലവ് കൂടുമെന്നതിനാല്‍ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില വരും ദിവസങ്ങളില്‍ കൂടുമെന്നാണ് വിലയിരുത്തുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് മുന്നില്‍ കാര്യമായ വഴികളില്ല. ബാഹ്യമായ കാരണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നതിനാല്‍ പലിശ വർദ്ധന ഉള്‍പ്പെടെയുള്ള ധന നിയന്ത്രണ നടപടികള്‍ കാര്യമായ ഫലം ചെയ്യില്ലെന്ന് വിലയിരുത്തുന്നു. രാജ്യം സാമ്ബത്തിക തളർച്ചയിലൂടെ നീങ്ങുന്നതിനാല്‍ ഉപഭോഗം നിയന്ത്രിക്കുവാനുള്ള ഏതൊരു തീരുമാനവും കമ്ബനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

വെല്ലുവിളികള്‍ ശക്തം

1. റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നതാണ് ഇന്ധന വിപണിയില്‍ സമ്മർദ്ദം ശക്തമാക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെടുമെന്ന വാർത്തകളും എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു.

2. ട്രംപ് ഭരണ കാലം തുടങ്ങുന്നതിന് മുന്നോടിയായി യു.എസ് ബോണ്ടുകളുടെ മൂല്യവർദ്ധന രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡുകളനുസരിച്ച്‌ താമസിയാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്ന് താഴേക്ക് നീങ്ങിയേക്കും
3. ആഗോള സാമ്ബത്തിക അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുന്നതും നിക്ഷേപകർക്ക് ആശങ്കയാണ്. ആഭ്യന്തര നിക്ഷേപകരുടെ ആവേശവും ചോരുകയാണ്

4. വിപണിയിലെ ഉപഭോഗ തളർച്ചയും ഉത്പാദന ചെലവിലെ വർദ്ധനയും കോർപ്പറേറ്റ് മേഖലയില്‍ സമ്മർദ്ദം ശക്തമാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നീ വിപണികളിലെ മാന്ദ്യ സാഹചര്യങ്ങള്‍ കയറ്റുമതി സാദ്ധ്യതകളെയും പ്രതികൂലമായി ബാധിക്കും

ക്രൂഡോയില്‍ വില ബാരലിന് 80 ഡോളർ കടന്ന് മുന്നോട്ട്

ഡോളറിനെതിരെ രൂപ 86ന് തൊട്ടടുത്ത്

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Jan, 05:46


*📢കുരുമുളകിന് ക്ഷാമം; വിലയില്‍ കുതിപ്പ്*

https://ezzalive.com/12686/

വിപണിവിശേഷം / കെ.ബി. ഉദയഭാനു വിയറ്റ്നാം നാണയമായ ഡോംഗില്‍ കുരുമുളക് വില ഒന്നരലക്ഷം രൂപയ്ക്ക് മുകളില്‍, മുൻവാരം സൂചിപ്പിച്ചതാണ് അവിടെ മുളക് കിട്ടാക്കനിയെന്ന്.
ഒസാക്കയില്‍ റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നു, വിപണി സാങ്കേതിക തിരുത്തല്‍ പൂർത്തിയാക്കിയെന്ന് വ്യക്തമായതോടെ ഫണ്ടുകള്‍ ഏപ്രില്‍, മേയ് അവധികളില്‍ പിടിമുറുക്കുന്നു. നാളികേര വിളവെടുപ്പിന് തുടക്കംകുറിച്ചിട്ടും വിപണിയിലെ ചരക്ക് ക്ഷാമം തുടരുന്നു.

വിയറ്റ്നാമിലെ മുഖ്യ കാർഷിക വിപണികളില്‍ കുരുമുളക് വില കിലോ 1,51,000 ഡോംഗിലേക്ക് കയറി. രൂക്ഷമായ മുളക് ക്ഷാമമാണ് നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്. പിന്നിട്ട വാരത്തിലും വില ഉയർന്നെങ്കിലും വില്‍പ്പനക്കാരുടെ അഭാവം വാങ്ങലുകാരെ അസ്വസ്ഥരാക്കി. സ്ഥിതിഗതികള്‍ അത്ര അനുകൂലമല്ലെന്ന് വ്യക്തമായതോടെ ഇതര ഉത്പാദക രാജ്യങ്ങളും നിരക്ക് ഉയർത്താൻ നീക്കം തുടങ്ങി. വിയറ്റ്നാമില്‍ വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം.

ചൈനീസ് ലൂണാർ ന്യൂ ഇയർ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് ഇനിയും കണ്ടെത്തിയിട്ടില്ല. ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന റീസെല്ലർമാരില്‍നിന്നും കുരുമുളക് ശേഖരിക്കാൻ നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ലെന്നാണ് സൂചന. ഉത്സവദിനങ്ങളിലെ ആവശ്യങ്ങള്‍ക്ക് 20,000 ടണ്ണില്‍ അധികം കുരുമുളക് ചൈനയ്ക്ക് ആവശ്യമാണ്.

അന്താരാഷ്‌ട്ര മാർക്കറ്റില്‍ വൈറ്റ് പെപ്പറിനും ആവശ്യം വർധിച്ചു. ബ്രസീലില്‍ ചരക്കുക്ഷാമം മൂലം പുതിയ ക്വട്ടേഷൻ ഇറക്കുന്നില്ല. ഇന്തോനേഷ്യൻ വെള്ളക്കുരുമുളക് 8950 ഡോളറില്‍ നീങ്ങിയപ്പോള്‍ വിയറ്റ്നാം 9600 ഡോളർവരെ ആവശ്യപ്പെട്ടു. മലേഷ്യൻ വൈറ്റ് പെപ്പർ വില ടണ്ണിന് 10,900 ഡോളറില്‍നിന്നും 11,100ലേക്ക് ഉയർന്നു.

കേരളം, കർണാടക സംസ്ഥാനങ്ങളിലെ ഉത്പാദകരുടെ സ്റ്റോക്കിസ്റ്റുകളും വില്‍പ്പനയില്‍നിന്നും പിൻവലിഞ്ഞതിനാല്‍ പുതുവർഷം പിറന്നശേഷം ഏല്ലാ ദിവസങ്ങളിലും വാങ്ങലുകാർ നിരക്ക് ഉയർത്തുകയാണെങ്കിലും
ചരക്കുക്ഷാമം രൂക്ഷമാണ്. പകല്‍ താപനില അപ്രതീക്ഷിതമായി ഉയർന്നത് കാർഷിക മേഖലയെ പിരിമുറുക്കത്തിലാക്കി. കൊച്ചിയില്‍ അണ്‍ഗാർബിള്‍ഡ് 63,700 രൂപയില്‍നിന്ന് 64,700 രൂപയായി. ഗാർബിള്‍ഡ് 66,700 രൂപയില്‍ വാരാന്ത്യം ഇടപാടുകള്‍ നടന്നു.

റബർ വില ഉ‍യർന്നേക്കും

ഒസാക്ക എക്സ്ചേഞ്ചില്‍ സാങ്കേതിക തിരുത്തലുകള്‍ പൂർത്തിയാക്കി റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. ഡിസംബറില്‍ 378 യെന്നില്‍ തുടങ്ങിയ തിരുത്തല്‍ വേളയില്‍ തന്നെ സൂചിപ്പിച്ചതാണ് വിപണി ബുള്ളിഷ് മൂഡിലാണെന്ന്. മൂന്നാഴ്ച്ചയില്‍ ഏറെ തിരുത്തലുകള്‍ക്കിടയില്‍ കഴിഞ്ഞവാരം വ്യക്തമായ 351 യെന്നിലെ സപ്പോർട്ട് വിപണി നിലനിർത്തി, 354 യെന്നിലേക്ക് ഇടിഞ്ഞ ശേഷം വീണ്ടും മികവിന്‍റെ പാതയിലാണ്, വാരാന്ത്യം ഏപ്രില്‍ അവധി 372 യെന്നിലേക്ക് ഉയർന്നു. വാരാന്ത്യം ബാങ്കോക്കില്‍ റബർ വില 19,785 രൂപയിലാണ്. ചൂടിനെ തുടർന്ന് പല ഭാഗങ്ങളിലും മരങ്ങളില്‍നിന്നുള്ള പാല്‍ ലഭ്യത പെടുന്നനെ കുറഞ്ഞു. പ്രതികൂല കാലാവസ്ഥ മുൻനിർത്തി പലരും വെട്ടുചുരുക്കി. ഇതിനിടയില്‍ അപ്രതീക്ഷിതമായി ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത് കണക്കിലെടുത്താല്‍ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഈവാരം മഴയ്ക്കുള്ള സാധ്യത തെളിയുന്നു. വരണ്ടു തുടങ്ങിയ ഭൂമിക്ക് മഴയുടെ വരവ് കുളിര് സമ്മാനിക്കാം. ഇതിനിടയില്‍ വിപണി ഷീറ്റ് ക്ഷാമത്തില്‍ നീങ്ങുന്നതിനിടയില്‍ വിദേശ വില ഉയർന്നതോടെ ടയർ കമ്ബനികള്‍ നാലാം ഗ്രേഡിനെ 190ലേക്ക് ഉയർത്തി.

ടയർ വ്യവസായികള്‍ പിരിമുറുക്കത്തിലാണ്, രൂപയുടെ മൂല്യത്തകർച്ച അവരെ സമ്മർദത്തിലാക്കി. കഴിഞ്ഞവാരം 85.78ല്‍ നിലകൊണ്ട രൂപയുടെ മൂല്യമിപ്പോള്‍ 85.95ലേക്ക് ദുർബലമായി. മുൻവാരം സൂചിപ്പിച്ചതാണ് രൂപയുടെ തകർച്ച അവസാനിച്ചിട്ടില്ല. മൂല്യം ഇനിയും ഇടിയുമെന്ന് വ്യക്തമായതിനാല്‍ ആഭ്യന്തര വിപണിയില്‍നിന്നും ഷീറ്റ് ശേഖരിക്കാൻ അവർ നീക്കം നടത്തും.
വിളവ് ചുരുങ്ങി

കേരളത്തിലും കർണാടകയിലും കാപ്പി വിളവെടുപ്പു പുരോഗമിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിമിത്തം വിളവ് ചുരുങ്ങിയെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ വ്യവസായികള്‍ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ രംഗത്തിറങ്ങി. വയനാട്ടില്‍ ഉണ്ടക്കാപ്പി 54 കിലോ 12,200 രൂപയിലും കാപ്പി പരിപ്പ് കിലോ 410 രൂപയിലുമാണ്.

‌ആഭരണ കേന്ദ്രങ്ങളില്‍ സ്വർണവില ഉയർന്നു. പവൻ 57,720 രൂപയില്‍നിന്നും 58,280ലേക്ക് ഉയർന്നു.

പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ്

നാളികേര വിളവെടുപ്പ് തുടങ്ങി. കൊപ്രയും പച്ചത്തേങ്ങയും റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാല്‍ പരമാവധി വേഗത്തില്‍ പുതിയ ചരക്ക് വില്‍പ്പനയ്ക്കിറക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതില്‍ വിളവെടുപ്പു തുടങ്ങി, മാസത്തിന്‍റെ രണ്ടാം പകുതിയില്‍ വിളവടുപ്പ് ഊർജിതമാകും.

EZZA LIVE®

13 Jan, 05:46


പച്ചത്തേങ്ങ ശേഖരിക്കാൻ ചെറുകിട മില്ലുകാർ രംഗത്തുണ്ട്. തമിഴ്നാട്ടിലെ ചരക്കുക്ഷാമം മൂലം നമ്മുടെ നിരക്കിലും ക്വിന്‍റലിന് 150 രൂപ ഉയർന്നാണ് അവിടെ കൊപ്രയുടെ കൈമാറ്റം. തമിഴ്നാട് അതിർത്തി ജില്ലകളില്‍ ഏജന്‍റുമാരെ ഇറക്കി കേരളത്തില്‍നിന്നും അവർ പച്ചത്തേങ്ങ ശേഖരിക്കുന്നുണ്ട്. കൊച്ചിയില്‍ കൊപ്ര 14,900ലും വെളിച്ചെണ്ണ 22,300 രൂപയിലുമാണ്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Jan, 05:46


*📢കുട്ടികളുടെ വിവരങ്ങളെല്ലാം രക്ഷിതാക്കളുടെ വിരല്‍ത്തുമ്ബില്‍; സ്‌കൂള്‍ മൊബൈല്‍ ആപ്പ് 'സമ്ബൂര്‍ണ പ്ലസ്' സുസജ്ജം*

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ഹാജരും പരീക്ഷയിലെ മാർക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി രക്ഷിതാക്കളുടെ വിരല്‍ത്തുമ്ബില്‍.
ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങള്‍ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായി. സ്കൂളുകള്‍ക്കായി കൈറ്റ് സജ്ജമാക്കിയ 'സമ്ബൂർണ പ്ലസ്' മൊബൈല്‍ ആപ്പിലാണ് ഈ സൗകര്യം.

സംസ്ഥാനത്തെ 12,943 സർക്കാർ-എയ്ഡഡ്-അണ്‍എയ്ഡഡ് സ്കൂളുകളിലെ 36.44 ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ക്രിസ്മസ് പരീക്ഷമുതല്‍ സംവിധാനം സജ്ജമായി. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് എണ്ണായിരത്തോളം സ്കൂളുകള്‍ സമ്ബൂർണയില്‍ ലഭ്യമാക്കി.
ഇങ്ങനെ ഉപയോഗിക്കാം

പ്ലേ സ്റ്റോറില്‍ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം

ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളില്‍ ചേർത്തപ്പോള്‍ നല്‍കിയ ഫോണ്‍നന്പർ നല്‍കണം. മൊബൈല്‍ നമ്ബർ കൃത്യമായി സമ്ബൂർണയില്‍ ഉള്‍പ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം.

ഈ നന്പറില്‍ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച്‌ ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്ബോള്‍ ആ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍നിന്ന് അയക്കുന്ന മെസേജുകള്‍, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം.
ആപ്പില്‍ കിട്ടും ഈ വിവരങ്ങള്‍

• ഹാജരും പഠനവിവരങ്ങളും

• സ്കൂള്‍ ബസിന്റെ സമയം

• ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച്‌ സന്ദേശംവഴി ആശയവിനിമയം നടത്താം

• പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍

• കുട്ടികളുടെ പഠനപുരോഗതി

• പ്രോഗ്രസ് റിപ്പോർട്ട്

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Jan, 09:58


*✈️TODAY TRAVEL UPDATES*
▂▂▂▂▂▂▂▂▂▂▂▂▂▂

*COK-DXB*

09-Jan 17500
10,11-Jan 20600
12-Jan 22800
13-Jan 18500
14,15-Jan 18500
16-19-Jan 16500
20-31-Jan 14500
01-15-Feb 14000

*CCJ DXB*

09-Jan 17300
11-Jan 20600
12-Jan 18500
13-Jan 16800
14-Jan 15300
15,16-Jan 15300
17-20-Jan 15300
21-31-Jan 13000
01-15-Feb 13500

*CCJ-DMM*

17-Jan 14000

*OMAN VISA*

*10 DAYS* - 2000
*30 DAYS* - 5300
==============
*UAE 🇦🇪 Visit Visa | Dubai*
*Normal Visa*

*1 month | 2 months*
8300 11300

*Child Below 18 with Parent*
*1 month | 2 months*
*2000 2900*
*------------------------------------*

📌 *Note: For same-day posting, please send payment by or before 4:30 PM.*

*Otherwise, applications will be submited next day before noon.* ☀️📬

———————————————————-
🚨 *Important Notice*🚨

*Dear Travel Partners,*

As per the latest update from immigration, the following additional documents are now mandatory when applying for a UAE visa:

1. *Return Ticket
2. *Hotel Booking

Please upload only *genuine return tickets and confirmed hotel bookings.*

Fake or dummy documents can result in *visa rejection* by immigration.

Let’s ensure a smooth and hassle-free process together!

Thank you for your cooperation.
▂▂▂▂▂▂▂▂▂▂▂▂▂▂
*Other Services👇*
*🇦🇪Dubai Tour Package*
*📄Certificate Attestation*
*🚊Train Ticket*
*🚌Bus Ticket*
*🚕Airport Taxi*
*⛱️Tour Packages*
*🖥️Online Services*
*📘Passport Service*
*🕋Hajj & Umrah Services*
*✈️Norka Services*
*💵Money Tranfer*
-------------------------------------
*EZZA TOURS & TRAVELS*
📞🪀 +917994644411
Web: www.ezzagroup.com
▂▂▂▂▂▂▂▂▂▂▂▂▂▂
*EZZA LIVE ®️*
_One Point Solution_
*Date :9-01-2024*
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇
https://ezzalive.com/12686//3

EZZA LIVE®

09 Jan, 09:58


*📢തൃശ്ശൂർ: തിരുവില്വാമലയിലെ വി.കെ.എൻ. സ്മാരകത്തില്‍ ഒരു ആരാധകൻ നല്‍കിയ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളുണ്ട്.*

വി.കെ.എൻ. ഉപയോഗിച്ച വസ്തുക്കള്‍ സൂക്ഷിക്കാനായി 45 അറകളുള്ള അലമാരയും എഴുത്തുകസേര ഉയർത്തിവയ്ക്കാനുള്ള പീഠവുമാണിത്. പ്രവാസിയായ ഇരിങ്ങാലക്കുടയിലെ പ്രദീപ് എന്നയാളാണ് ഇവ ജനുവരി ഒന്നിന് സ്മാരകമന്ദിരത്തില്‍ എത്തിച്ചുനല്‍കിയത്.

മന്ദിരത്തിലെ പ്രവേശനമുറിയില്‍ത്തന്നെ ഇവ വെച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനാകുന്നില്ല. നിർമാണം പൂർത്തിയാക്കി മന്ദിരം തുറന്നിട്ട് 10 വർഷമായിട്ടും ഇതേവരെ കെട്ടിടത്തിനുള്ളിലെ മുറികളില്‍ വയറിങ് നടത്തിയിട്ടില്ല എന്നതാണ് കാരണം. 2014 ഫെബ്രുവരി 13-ന് അന്നത്തെ സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്ത സ്മാരകത്തില്‍ വൈദ്യുതി കണക്ഷൻ നല്‍കിയതു മുന്നിലെ തിണ്ണയില്‍മാത്രം. പത്തുവർഷംമുമ്ബ് അവിടെ ഉദ്ഘാടനത്തിനായി നടത്തിയ വയറിങ്ങും കണക്ഷനും അവിടംകൊണ്ട് നിർത്തി.

വി.കെ.എൻ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പുരസ്കാരങ്ങള്‍

വി.കെ.എന്റെ വീടിനു മുന്നില്‍ വീട്ടുകാർ സൗജന്യമായി നല്‍കിയ ഏഴ് സെന്റിലാണ് 1000 ചതുരശ്രയടിയില്‍ സ്മാരകമന്ദിരം നിർമിച്ചത്. തിണ്ണ ഒരു സ്റ്റേജിന്റെ രീതിയില്‍ നിർമിച്ച്‌ ഉള്ളില്‍ വലിയൊരു ഹാളും ഓഫീസ്മുറിയുമാണുള്ളത്. ഹാളില്‍ രണ്ട് പെട്ടിയിലും ഒരു മരപ്പെട്ടിയിലും ഇരുമ്ബിന്റെ ഫ്രെയിം മാത്രമുള്ള അലമാരയിലുമാണ് വി.കെ.എന്റെ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

എഴുതിയ പേന മുതല്‍ മൂക്കിപ്പൊടിഡപ്പയും കളിച്ച ചീട്ടിന്റെ പെട്ടിയും എഴുതിയ കടലാസുകളും വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും ടൈപ്പ് റൈറ്ററും റേഡിയോയും മുതല്‍ കാല്‍ കയറ്റിവെച്ചിരുന്ന ചെറിയ മരബെഞ്ചുവരെ ഇവിടെയുണ്ട്. കിട്ടിയ സമ്മാനങ്ങളും ഫലകങ്ങളും സർട്ടിഫിക്കറ്റുമുണ്ട്. ഇവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാനും കാണാനെത്തുന്നവർക്ക് കൃത്യമായി കാണാനുമായാണ് എല്‍.ഇ.ഡി. ലൈറ്റുകളോടുകൂടിയ മൂന്ന് അലമാരകളും എഴുത്തുകസേര സുരക്ഷിതമായി ഉയർത്തിവയ്ക്കാനുള്ള ആധുനികപീഠവും ആരാധകൻ സമ്മാനിച്ചത്. പക്ഷേ, ഇവ കൃത്യമായി പ്രവർത്തിപ്പിക്കാൻ വൈദ്യുതി കണക്ഷൻ വേണം. അത് കിട്ടാൻ കെട്ടിടം വയറിങ് നടത്തണം.

വി.കെ.എൻ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ കസേര

നോവലിസ്റ്റ് കെ. രഘുനാഥനാണു സുഹൃത്ത് പ്രദീപിനെ സ്മാരകത്തിലെത്തിച്ചതും പുതുമോടിക്കായുള്ള വഴിയൊരുക്കിയതും. കേരള സാഹിത്യ അക്കാദമിയുടെ നിയന്ത്രണത്തിലാണ് സ്മാരകമുള്ളത്.

വി.കെ.എൻ. സ്മാരകസമിതിയാണ് ദൈനംദിനകാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ സ്മാരകവികസനത്തിനായി വി.കെ.എന്റെ കുടുംബം നാലുസെന്റ് സ്ഥലംകൂടി വിട്ടുനല്‍കിയിട്ടുണ്ട്. ഇരുപത്തഞ്ചിനാണ് വി.കെ.എന്റെ 21-ാം ചരമവാർഷികം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Jan, 09:58


എന്നാല്‍, ചിലപ്പോഴൊക്കെ അവരുടെ വഴികള്‍ വേറെയാണ്. The Negro Speaks of Rivers എന്ന കവിതയില്‍ 'എനിക്ക് പരിചിതമായ നദികളുണ്ട്, ലോകത്തോളം പുരാതനമായ, മനുഷ്യന്റെ സിരകളിലൊഴുകുന്ന രക്തത്തോളം പഴക്കമേറിയ നദികള്‍/ഞാൻ കോംഗോ നദിക്കരികില്‍ എന്റെ കുടിലുകെട്ടി, അതെന്നെ താരാട്ടുപാടിയുറക്കി. നൈല്‍ നദിക്കുമുകളില്‍ ഞാൻ പിരിമിഡുകളുയർത്തി' എന്നൊക്കെ ഹ്യൂസ് കറുത്തവന്റെ അനന്തമായ ശക്തിയെപ്പറ്റി വാചാലനാകുമ്ബോള്‍ 'ശനിയാഴ്ചകളില്‍ മുത്തശ്ശിയും അമ്മയും സഹോദരിയും എല്ലാ കറുത്ത സ്ത്രീകളും അലക്കിയ കീറത്തുണികളെടുത്ത് ജീവനില്ലാത്ത സ്വീകരണമുറികളുടെ പൊടി തുടയ്ക്കുന്ന'തിനെപ്പറ്റിയാണ് ജിയൊവാനി എഴുതുന്നത്. എത്ര തുടച്ചാലും അമേരിക്കൻ അഴുക്കുമാത്രമേ പോവുകയുള്ളൂ, ആഫ്രിക്കൻ പൊടി അവിടെത്തന്നെ അവശേഷിക്കും എന്നുകൂടി കറുത്തവന്റെ ഗതികേടിനെ എഴുത്തുകാരി തെളിച്ചുകാട്ടുന്നു.

വെള്ളക്കാരന് ഒരിക്കലും മനസ്സിലാകാത്ത കറുത്തവന്റെ സ്വത്വത്തെപ്പറ്റി 'Nikki Rosa' എന്ന പ്രശസ്തമായ കവിതയില്‍ ജിയൊവാനി എഴുതുന്നുണ്ട്: 'വെളുത്തവന് എന്നെപ്പറ്റി എഴുതാൻ കാരണങ്ങളില്ല, കറുത്തവന്റെ പ്രണയം കറുത്തവന്റെ വൈപുല്യം ഇതൊന്നും അവന് മനസ്സിലാകില്ല, അവൻ എന്റെ കഠിനമായ ബാല്യത്തെപ്പറ്റി പറഞ്ഞേക്കും. പക്ഷേ, അപ്പോഴൊക്കെ ഞാനെത്ര ആഹ്ലാദവതിയായിരുന്നുവെന്ന് അവന് മനസ്സിലാവുകയേയില്ല.' കറുത്തവർഗക്കാരനായ അമേരിക്കൻ എഴുത്തുകാരൻ അമിരി ബറാഖ (Amiri Baraka) എഴുതി: 'നിങ്ങള്‍ പോകാനിരിക്കുന്നിടത്തുനിന്നാണ് ഞാൻ വരുന്നത്; അതുകൊണ്ട് എനിക്കുപറയാനാകും: ഒരിക്കല്‍ ക്രിസ്മസ്, പരേതാക്കളുടെ ദിനമായ ഹാലോവീൻ ആയി മാറും. ക്രിസ്മസ് വൃക്ഷവും നക്ഷത്രവും അസ്ഥികൂടത്തിനും പ്രേതവിളക്കിനും വഴിമാറും.' ഇതുതന്നെ ജിയൊവാനിയുടെ കവിതയും പ്രവചിക്കുന്നു, വാക്കുകളില്‍ മുളയ്ക്കുന്ന കറുത്ത കണ്ണുള്ള വിത്തുകളിലൂടെ.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Jan, 09:58


*📢തന്റെ എഴുത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അമേരിക്കൻ എഴുത്തുകാർക്കിടയില്‍ സവിശേഷമായ സ്ഥാനം നേടിയ നിക്കി ജിയൊവാനിയെക്കുറിച്ച്‌.*

നൊബേല്‍ പുരസ്കാരം നേടിയ ടോണി മോറിസണ്‍, മറ്റു പ്രശസ്ത ആഫ്രിക്കൻ -അമേരിക്കൻ എഴുത്തുകാരായ സോറ നീല്‍ ഹർട്സണ്‍, ആലിസ് വാക്കർ, മായാ ഏഞ്ജെലൗ തുടങ്ങിയവരെപ്പോലെയാണ് സാഹിത്യലോകം അവരെ പരിഗണിക്കുന്നത്.ജയകൃഷ്ണൻ എഴുതുന്നു.

നിക്കി ജിയൊവാനിയെ എങ്ങനെയാണ് നിർവചിക്കുക? അവർ തന്റെ ആഫ്രിക്കൻ വേരുകളിലാണോ അഭിമാനംകൊണ്ടിരുന്നത്? അതോ, താൻ ജനിച്ച 'അപ്പലേച്ചിയൻ' ഭൂഭാഗത്തിന്റെ സവിശേഷതകളിലോ? അവർ അമേരിക്കയുടെ വിമർശകയായിരുന്നോ? അതോ, തന്റെ രാജ്യം അത്രയൊന്നും കുഴപ്പം പിടിച്ചതല്ലെന്നാണോ കരുതിയിരുന്നത്? അവർ കവികളുടെ അപ്രമാദിത്വത്തില്‍ അഹങ്കരിച്ചിരുന്നോ? അതോ, അതിനെ പരിഹസിക്കുകയായിരുന്നോ? - ആണെന്നും അല്ലെന്നും പറയാം. രണ്ടിനും അവരുടെ കവിതയിലും ജീവിതത്തിലും തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഡിസംബറില്‍ അന്തരിക്കുന്നതുവരെ അവരെ ഒരു കള്ളിയിലും ഒതുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല; അതിനുശേഷവും കഴിയുമെന്ന് തോന്നുന്നുമില്ല.

പക്ഷേ, ഈ വൈരുധ്യങ്ങള്‍ക്കിടയിലും അവരുടെ നിലപാടുകള്‍ ഉറച്ചതുതന്നെയായിരുന്നു. സ്വയം അറിയുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അവർ കരുതി. ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് ബാള്‍ഡ്വിനുമായുള്ള ഒരു അഭിമുഖസംഭാഷണത്തിനിടയില്‍ അവർ പറഞ്ഞതിങ്ങനെ: ''സ്വയം മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റാരെയും മനസ്സിലാക്കാനാവില്ല. ഒരു സർപ്പത്തെപ്പറ്റി നിങ്ങള്‍ക്കാകെ അറിയാവുന്നത് അതിനെ നിരീക്ഷിക്കുക എന്നതുമാത്രമാണ്; നിങ്ങള്‍ക്കത് ഒരു സർപ്പമാണെന്നറിയാം. പക്ഷേ, അതിനെപ്പറ്റി ഒന്നും അറിയുകയുമില്ല.'' അമേരിക്കക്കാരെ ലോകത്താർക്കും ഇഷ്ടമില്ലെന്ന് ബാള്‍ഡ്വിൻ പറയുമ്ബോള്‍ ജിയൊവാനി പറയുന്നത് പരസ്പരം ഒരിക്കലും ഇഷ്ടപ്പെടാത്ത രണ്ടുകൂട്ടരേയുള്ളൂ-അടിമകളും ഉടമകളും എന്നത്രെ. ലോകത്തെ മുഴുവനും തങ്ങളുടെ അധീനതയിലാക്കാനുള്ള അമേരിക്കയുടെ ശ്രമത്തെയാണ് രണ്ടെഴുത്തുകാരും വിമർശിക്കുന്നത്. പക്ഷേ, അമേരിക്കക്കാർ അടിമകളാക്കിവെച്ച, ഇപ്പോഴും
രണ്ടാംതരക്കാരെന്നുകരുതുന്ന മറ്റൊരു വിഭാഗം അമേരിക്കക്കാരോ? അവരെ ആരിഷ്ടപ്പെടും? വെളുത്തവരല്ലാത്തവരായ അമേരിക്കക്കാർ നേരിടുന്ന ഈ ദാർശനികസമസ്യയാണ് ജിയൊവാനിയുടെ കവിതകള്‍ക്ക് ആഴം നല്‍കുന്നത്.

1943-ല്‍ അമേരിക്കയിലെ ടെനെസ്സി സംസ്ഥാനത്തിലെ നോക്സ്വില്‍ എന്ന സ്ഥലത്താണ് നിക്കി ജിയൊവാനി (Yolande Cornelia 'Nikki' Giovanni) ജനിച്ചത്. തന്റെ എഴുത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അമേരിക്കൻ എഴുത്തുകാർക്കിടയില്‍ സവിശേഷമായസ്ഥാനം അവർ ആർജിച്ചു. നൊബേല്‍ പുരസ്കാരം നേടിയ ടോണി മോറിസണ്‍, മറ്റു പ്രശസ്ത ആഫ്രിക്കൻ - അമേരിക്കൻ എഴുത്തുകാരായ സോറ നീല്‍ ഹർട്സണ്‍, ആലിസ് വാക്കർ, മായാ ഏഞ്ജെലൗ തുടങ്ങിയവരെപ്പോലെയാണ് സാഹിത്യലോകം അവരെ പരിഗണിക്കുന്നത്. 1960-കളുടെ അവസാനത്തില്‍ സജീവമായിരുന്ന Black Arts Movement-ല്‍ സജീവമായിരുന്നു അവർ. 'കറുത്തവരുടെ വിപ്ലവകവി' എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. എഴുത്തിലെന്നപോലെ ജീവിതത്തിലും ജിയൊവാനി എന്നും വിവാദനായികയായിരുന്നു. വിവാഹം കഴിക്കാതെ അമ്മയായതിന്റെ പേരില്‍ സമൂഹം അവർക്ക് വിലക്കേർപ്പെടുത്തി. പ്രശസ്തമായ ലാങ്സ്റ്റണ്‍ ഹ്യൂസ് അവാർഡ് അടക്കമുള്ള ഉന്നത ബഹുമതികള്‍ അവർ നേടി. എഴുതാൻ മാത്രമല്ല, ചൊല്ലാനുള്ളതുകൂടിയാണ്
കവിത എന്നാണ് അവർ കരുതിയിരുന്നത്. തന്റെ കവിതയില്‍ റാപ്പ് സംഗീതത്തിന്റെ സവിശേഷതകള്‍ അവർ കൂട്ടിച്ചേർത്തു. കവിതകളുടെ സംഗീതാവിഷ്കാരത്തിന് Grammy Award for Best Spoken Word Album അവർക്ക് ലഭിച്ചു. Chasing Utopia, Blues: For All the Changes, Bicycles: Love Poems, Make Me Rain, Quilting the Black Eyed Pea തുടങ്ങിയവയാണ് ജിയൊവാനിയുടെ പ്രധാന രചനകള്‍.

ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിന് അധികമാനങ്ങള്‍ നല്‍കിയ ലാങ്സ്റ്റണ്‍ ഹ്യൂസിനെ (Langston Hughes) ജിയൊവാനിയുടെ മുൻഗാമിയെന്നു വിളിക്കാം. ജിയൊവാനിയുടെ കവിതകളില്‍ റാപ് സംഗീതമാണെങ്കില്‍, ഹ്യൂസിന്റെ കവിതകള്‍ക്ക് താളം നല്‍കുന്നത് ജാസ് സംഗീതമാണ്. Drum എന്ന കവിതയില്‍ ഹ്യൂസ് എഴുതി: 'മനസ്സില്‍ വെക്കൂ: മരണം ഒരു ചെണ്ടയാണ് അവസാനത്തെ പുഴുക്കളും വന്ന് അതിന്റെ വിളി കേള്‍ക്കുന്നതുവരെ, അവസാനനക്ഷത്രവും വീഴുന്നതുവരെ, എന്നേക്കും മുഴങ്ങുന്ന ചെണ്ട.' ആ ചെണ്ടയെ മനസ്സില്‍ കണ്ടിട്ടാവണം I am Jazz എന്ന കവിതയില്‍ ജിയൊവാനി എഴുതിയത്: 'നീ അപസ്വരങ്ങളോടെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്നിട്ട് ഒരു പഴന്തുണിക്ക് കല്പനകള്‍ നല്‍കി. ഒരുപക്ഷേ, ഒന്നോ രണ്ടോ പ്രാർഥനകള്‍പോലും അവിടെയെവിടെയെങ്കിലും ഉണ്ടായിരിക്കാം.' രണ്ടുതാളങ്ങളില്‍ രണ്ടുകവികള്‍ ഒരേ കാര്യം പറയുന്നു.

https://ezzalive.com/12686/

EZZA LIVE®

09 Jan, 09:58


*📢 തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.*

*മന്ത്രിയുടെ പ്രതികരണം…..*

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ പരാതികളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വലിയ നേട്ടമാണ്. ഇത് കൂട്ടായ്മയുടെ പ്രവര്‍ത്തനമാണെന്നും കൂട്ടായ്മയില്‍ എല്ലാവരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം യുവജനോത്സവം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തന്നുതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്‌കൂള്‍ തലം മുതലുള്ള മത്സരങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു. അതില്‍ കണ്ട ചില കാര്യങ്ങളുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യതയാണിതെന്നതാണ് ഒന്നാമത്തെ കാര്യം. പ്രത്യേകിച്ച്‌ ഡാന്‍സ് ഉള്‍പ്പടെയുള്ള ഇനങ്ങളില്‍. അതില്‍ വളരെ പാവപ്പെട്ട കുട്ടികളും ഉണ്ട്. നല്ല സാമ്ബത്തിക ശേഷിയുള്ള ചില സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളുമാണെങ്കില്‍ സാമ്ബത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ്. സമ്ബത്തിന്റെ വേര്‍തിരിവ് ഇക്കാര്യത്തില്‍ കാണുന്നുണ്ട്. അക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. രണ്ടാമത്തെത്, സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളാണല്ലോ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ വരുന്നത്. ജില്ലാ തലത്തിലും സ്‌കൂള്‍ തലത്തിലും കുറച്ച്‌ കൂടി ശ്രദ്ധവേണം എന്ന് ആലോചിക്കുന്നു. ഈ തലങ്ങളില്‍ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്ന രീതിയും മാനദണ്ഡവുമെല്ലാം പരിഗണിക്കണം. അതിനുസരിച്ച്‌ മാനുവലില്‍ അല്‍പ്പം കൂടി പരിഷ്‌കരണം വേണമെന്ന് ആഗ്രഹിക്കുന്നു. അതിനൊരു ഉന്നതതല സമിതിയെ നിയോഗിക്കാനുള്ള ആലോചനയുണ്ട്.

The post കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും appeared first on Malayalam Express.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Jan, 10:30


*📢സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്: 10 വരെ അപേക്ഷിക്കാം*
https://ezzalive.com/12686/

സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളില്‍നിന്ന് 2024-ല്‍ 70 ശതമാനം മാർക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ്ടു തലത്തില്‍ സി.ബി.എസ്.ഇ.സ്കൂളില്‍ തുടർന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അത് പെണ്‍കുട്ടിയായിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണനല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.യോഗ്യത: ഇന്ത്യക്കാരായിരിക്കണം. 2024-ലെ സി.ബി.എസ്.ഇ. ക്ലാസ് 10 പരീക്ഷയില്‍ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം. ക്ലാസ് 11-ലെ പഠനം സി.ബി.എസ്.ഇ. അഫിലിയേഷനുള്ള സ്കൂളിലാകണം. പഠിക്കുന്ന സ്കൂളിലെ പത്താംക്ലാസ് പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലെ പ്രതിമാസട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. രക്ഷിതാക്കളുടെ/കുടുംബത്തിന്റെ പ്രതിവർഷ വരുമാനം എട്ടുലക്ഷം രൂപ കവിയരുത്.

ഇതുസംബന്ധിച്ച രക്ഷിതാവിന്റെ നോണ്‍-ജുഡീഷ്യല്‍ നോട്ടറൈസ്ഡ് സ്റ്റാമ്ബ് പേപ്പറില്‍ നല്‍കുന്ന സെല്‍ഫ്-ഡിക്ളറേഷൻ അപേക്ഷയ്ക്കൊപ്പം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.എൻ.ആർ.ഐ. വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ കവിയരുത്.പത്താംക്ലാസില്‍ 70 ശതമാനം മാർക്കുവാങ്ങിയ മറ്റു വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെണ്‍കുട്ടികള്‍ക്കും സ്കോളർഷിപ്പ് അനുവദിക്കും. പ്രതിമാസം 1000 രൂപ നിരക്കില്‍, രണ്ടുവർഷത്തേക്കാണ് ഇ.സി.എസ്./എൻ.ഇ.എഫ്.ടി. വഴി സ്കോളർഷിപ്പ് അനുവദിക്കുക. സ്കൂള്‍/മറ്റ് ഓർഗനൈസേഷനുകള്‍ നല്‍കുന്ന മറ്റുസൗജന്യങ്ങള്‍ ഈ സ്കോളർഷിപ്പിനൊപ്പം സ്വീകരിക്കാം.
11-ാം ക്ലാസില്‍ കുറഞ്ഞത് 70 ശതമാനം മാർക്കുനേടി പാസായി ക്ലാസ് 12-ലേക്ക് പ്രൊമോഷൻ ലഭിക്കുന്നവർക്ക് രണ്ടാം വർഷത്തിലും സ്കോളർഷിപ്പ് ലഭിക്കും. നല്ല സ്വഭാവം, ഹാജർ ആവശ്യകത എന്നിവയ്ക്കു വിധേയമാണിത്. തിരഞ്ഞെടുത്ത കോഴ്സ് പൂർത്തിയാകുമുൻപ് ഉപേക്ഷിക്കുക, കോഴ്സ്/സ്കൂള്‍ മാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്കോളർഷിപ്പ് തുടരല്‍/പുതുക്കല്‍, സി.ബി.എസ്.ഇ. തീരുമാനത്തിനു വിധേയമായിരിക്കും. ഒരിക്കല്‍ റദ്ദാക്കപ്പെടുന്ന സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നതല്ല.

വിശദമായ മാർഗനിർദേശങ്ങള്‍, ഓണ്‍ലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് എന്നിവ, https://www.cbse.gov.in-ല്‍ ലഭിക്കും (മെയിൻ വെബ് സൈറ്റ് > സ്കോളർഷിപ്പ് ലിങ്കുകള്‍) അപേക്ഷ ജനുവരി 10-നകം നല്‍കണം. 2023-ല്‍ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാൻ ഓണ്‍ലൈനായി അപേക്ഷ നല്‍കാനും ഇതേ സൈറ്റില്‍ 10 വരെ അവസരമുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :03-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Jan, 10:30


*📢ഇഗ്നോ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം*

https://ezzalive.com/12686/

വടകര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ രണ്ടാംവർഷത്തേക്കും മൂന്നാംവർഷത്തേക്കും തുടർപഠനത്തിനുള്ള റീ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതിയും 31 ആണ്. onlinerr.ignou.ac.in എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്- 0496 2525281
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :03-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Jan, 10:30


*📢ഒരു കിലോ അരിക്ക് വില 250 രൂപ, ഒരേക്കറില്‍ നിന്ന് 500 കിലോവരെ വിളവ്, പ്രിയപ്പെട്ട കൃഷിയെക്കുറിച്ച്‌ ദാമോദരനുണ്ണി*

ചേലക്കര: ഏറെ ഔഷധഗുണമുള്ള ഞവര നെല്‍ക്കൃഷി അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത് വിളവെടുക്കുകയാണ് പങ്ങാരപ്പിള്ളി തെക്കും നമ്ബിടി വീട്ടില്‍ ദാമോദരനുണ്ണി മാസ്റ്റർ.
അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം ഞവര നെല്‍ക്കൃഷിയോടുള്ള താല്‍പര്യം കൂടിയെങ്കിലും വിളവെടുപ്പിന് ശേഷമുള്ള പ്രതിസന്ധികളില്‍ നട്ടം തിരിയുകയാണ് അദ്ദേഹം. നെല്ല് കുത്തി അരിയാക്കാൻ ദൂരത്തുള്ള മില്ലുകളെ ആശ്രയിക്കണം. എല്ലാ മില്ലിലും ഞവര കുത്തല്‍ സാദ്ധ്യമല്ല. നെല്ല് അരിയാക്കണമെങ്കില്‍ പ്രത്യേക മില്ലിലെത്തിക്കണം. ഒപ്പം വിളവ് കുറവും. എന്നാല്‍ കൊയ്ത് മെതിക്കുന്നതിന് ചെലവ് ഏറെയും. മറ്റു നെല്‍ക്കൃഷിയെ അപേക്ഷിച്ച്‌ വിളവ് മൂന്നിലൊന്നാണ് ലഭിക്കുന്നത്.

അഞ്ഞൂറ് കിലോ വരെയാണ് ഒരു ഏക്കറില്‍ നിന്നുള്ള ശരാശരി വിളവ്. നെല്ലിന് 80 മുതല്‍ 120 വരെ വില ലഭിക്കുമ്ബോള്‍ അരിക്ക് 250 വരെ വില ലഭിക്കാറുണ്ട്. ക്ഷേത്രത്തിലെ താഴികക്കുടം നിറയ്ക്കാൻ നെല്ലിനായും കർക്കടക കഞ്ഞിക്കൂട്ടിനായും ആയുർവേദ ഞവരക്കിഴിക്കായും പലരും സമീപിക്കുന്നത് ദാമോദരനുണ്ണി മാസ്റ്ററെയാണ്. ആവശ്യക്കാർ വർദ്ധിക്കുന്തോറും കൃഷി വിപുലീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രതിസന്ധികള്‍ മൂലം നിലവില്‍ അരയേക്കറിലാണ് കൃഷി. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും ഞവര നെല്‍ക്കൃഷിയോടുള്ള താല്‍പര്യം കൂടുകയുള്ളൂവെന്ന് പങ്ങാരപ്പിള്ളി പാടശേഖര സമിതിയുടെ പ്രധാന ചുമത വഹിക്കുന്ന മാസ്റ്റർ പറയുന്നു.

പാടശേഖര സമിതിക്കൊപ്പം ഏഴേക്കറോളം സ്ഥലത്ത് മട്ടത്രിവേണിയും കുഞ്ഞൂഞ്ഞും കൃഷി ചെയ്ത് വിളവെടുക്കുന്നതിനേക്കാള്‍ സന്തോഷം ഞവര നെല്ല് കൃഷി ചെയ്യുമ്ബോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല.

ദാമോദരനുണ്ണി
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :03-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Jan, 10:30


*📢വിദ്യാര്‍ത്ഥിനികളെ കുരുക്കാൻ ലഹരി വല*

തൃശൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകുന്ന സ്‌കൂള്‍ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും എണ്ണം കൂടുന്നു. ചില സ്‌കൂളുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ടിലും ഒമ്ബതിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയടക്കം പിടികൂടി.
ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

മയക്കുമരുന്ന് മാഫിയ വിദ്യാർത്ഥിനികളെയും യുവതികളെയും കൂടുതലായി രംഗത്തിറക്കുകയാണെന്നാണ് ഇന്റലിജന്റ്‌സ് വിഭാഗത്തിന് ലഭിച്ച വിവരം. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പുറമേ വിദ്യാർത്ഥിനികളെ കാരിയർമാരാക്കിയും വില്‍പ്പനയുണ്ട്. നഗരത്തോട് ചേർന്നുള്ള ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടികൂടാനെത്തിയപ്പോള്‍ ഗുണ്ടാസംഘങ്ങളാണ് എതിർപ്പുമായെത്തിയത്. ഒടുവില്‍ അവരെ നേരിടാൻ കഴിയാതെ പിന്മാറേണ്ടി വന്നു.

പുതുവർഷാഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി പിടിയിലായ നാലംഗ സംഘത്തില്‍ ഒരു യുവതിയെ അടക്കമാണ് തളിപ്പറമ്ബ് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂരില്‍ 14കാരൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ ഒപ്പം പെണ്‍കുട്ടിയുമുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥിനികള്‍ക്ക് താമസിച്ച്‌ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള രഹസ്യകേന്ദ്രങ്ങള്‍ വരെ ഇടനിലക്കാർ നഗരത്തില്‍ ഒരുക്കിയിരുന്നത് മാസങ്ങള്‍ക്ക് മുമ്ബ് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.

മരുന്നടിക്ക് താവളങ്ങളും

മയക്കുമരുന്നടിച്ച്‌ തിരിച്ചുപോയാല്‍ പിടികൂടുമെന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി താമസിക്കാനുള്ള സൗകര്യമാണ് മാഫിയ ഒരുക്കുന്നത്. പലരും വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് ഈ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇവിടെ ഒരു ദിവസം താമസിച്ച്‌ മയക്കുമരുന്നടിച്ച ശേഷം കോളേജിലേക്ക് മടങ്ങും. പ്രൊഫഷണല്‍ കോളേജുകളിലടക്കം പെണ്‍കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് കൂടിവരികയാണ്. പ്രായപൂർത്തിയാകാത്തതിനാല്‍ കേസെടുക്കാനോ പേരുവിവരങ്ങള്‍ പുറത്തു വിടാനോ കഴിയാറില്ല. തൃശൂർ ഗവ. മെഡിക്കല്‍ കോളേജിലെ ചില എം.ബി.ബി.എസ് വിദ്യാർത്ഥികളെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഉന്നതങ്ങളിലെ സമ്മർദ്ദത്തെ തുടർന്ന് സംഭവം തേച്ചുമാച്ചു കളഞ്ഞു. കോളേജ് വിദ്യാർത്ഥിനികള്‍ക്ക് മയക്കുമരുന്നെത്തിക്കുന്ന വൻ മാഫിയാ സംഘമാണ് നഗരത്തിലുള്ളത്.

പെണ്‍കുട്ടികളും യുവതികളുമൊക്കെ യാതൊരു സങ്കോചവും കൂടാതെയാണ് കണ്ണികളാകുന്നത്. കായിക സംസ്‌കാരം കൈവിട്ട് കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുകയാണ്. ഇതിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് എക്‌സൈസ് സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാഫിയ സംഘത്തെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും എക്‌സൈസ് നടത്തുന്നുണ്ട്.

എ.ബി.പ്രസാദ്
ഇൻസ്‌പെക്ടർ
എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോ.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :03-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Dec, 06:47


*📢30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി*

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച്‌ ഡിസംബര്‍ 26 വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രാരംഭ ശൈശവ കാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്ബ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച്‌ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. സ്ഥല പരിമിതി അനുസരിച്ച്‌ 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആര്‍കെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ. എന്നീ ഫണ്ടുകള്‍ സംയുക്തമായി വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കിയത്.

ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Dec, 06:47


*📢സി.ഐ.എസ്.എഫ്. അംഗങ്ങള്‍ക്ക് ഇനി ഇഷ്ടപ്പെട്ടയിടത്ത് ജോലിചെയ്യാം*

കൊണ്ടോട്ടി: കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ജീവനക്കാർക്ക് ഇഷ്ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കാൻ അനുമതി.10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കുക. വനിതകള്‍ക്കും വിരമിക്കാറായവർക്കും കൂടുതല്‍ പരിഗണന കിട്ടും.

സേനാംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട 10 സ്ഥലങ്ങള്‍ നിർദേശമായി നല്‍കാം. ഇതില്‍ ഒഴിവുള്ള സ്ഥലം അനുവദിക്കും. വിരമിക്കാറായവർക്ക് മൂന്നു സ്ഥലങ്ങള്‍ നിർദേശിക്കുന്നതിലൊന്നില്‍ നിയമനം നല്‍കും. സ്ഥലംമാറ്റത്തില്‍ ഇവർക്ക് ആദ്യ പരിഗണന നല്‍കും. നിലവില്‍ വിരമിക്കുന്നതിന് ഒരുവർഷം മുൻപായിരുന്നു ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കാനാകുക. ഇത് രണ്ടുവർഷമാക്കി.

വനിതകള്‍ക്കും ദമ്ബതിമാരായ സേനാംഗങ്ങള്‍ക്കും ആറുവർഷത്തെ സേവനത്തിനുശേഷം ഇഷ്ടപ്പെട്ടയിടത്തേക്ക് നിയമനം ലഭിക്കും. ദമ്ബതിമാർക്ക് ഒരേയിടത്ത് ഒരുമിച്ച്‌ പ്രവർത്തിക്കുന്നരീതിയില്‍ സ്ഥലംമാറ്റം ക്രമപ്പെടുത്തും.
ഒരുമിച്ച്‌ പ്രവർത്തിക്കുന്നരീതിയില്‍ സ്ഥലംമാറ്റം ക്രമപ്പെടുത്തും.

കായികതാരങ്ങള്‍ക്കും താത്പര്യമുള്ളവർക്കും നാഷണല്‍ സ്പോർട്സ് ഫെഡറേഷനുമായി ചേർന്ന് ഒന്നിലധികം വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്.

സി.ഐ.എസ്.എഫില്‍ നിലവില്‍ 1.9 ലക്ഷം അംഗങ്ങളുണ്ട്. രാജ്യത്തുടനീളമായി 359 യൂണിറ്റുകളുമുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Dec, 06:47


*📢ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ബോണ്‍ നത്താലെ 27 ന്*

സി.ജി. ജിജാസല്‍ തൃശൂർ: കണ്ണുകളെ ആശ്ചര്യപ്പെടുത്തുന്ന, മനസുകളെ കോരിത്തരിപ്പിക്കുന്ന, നാടിന്‍റെ അഭിമാനം വാനോളം ഉയർത്തുന്ന നയനമനോഹര കാഴ്ചകള്‍ക്കും ക്രിസ്‍മസ് പാപ്പാമാരുടെ സംഗമത്തിനും വേദിയൊരുക്കുന്ന തൃശൂരിന്‍റെ സ്വന്തം ബോണ്‍ നത്താലെയ്ക്ക് രണ്ടുനാള്‍മാത്രം ബാക്കി.ജില്ലയുടെതന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു സമാപനംകുറിക്കുന്ന ആഘോഷത്തിന് അതിരൂപതയ്ക്കുകീഴിലുള്ള 110 ഇടവകകളും ഒരുങ്ങിക്കഴിഞ്ഞു. ചടുലനൃത്തച്ചുവടുകളോടെ സ്വരാജ് റൗണ്ട് കീഴടക്കാനായി ക്രിസ്‍മസ് പാപ്പാമാർ ഇതിനോടകംതന്നെ പരിശീലനവും പൂർത്തീകരിച്ചു.

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ചയാണ് പതിനായിരത്തിലേറെ പാപ്പാമാരും ഭീമൻ ടാബ്ലോകളും അണിനിരക്കുന്ന ബോണ്‍ നത്താലെ അരങ്ങേറുക. ഭീമൻനക്ഷത്രം, ക്രിസ്‍മസ് പാപ്പായുടെ തൊപ്പി, മോശയും കടലും, അരയന്നവും സ്വർഗകവാടവും ഉള്‍പ്പെടെ ആകർഷകമായ ടാബ്ലോകള്‍ക്കൊപ്പം കേരളത്തെ ഒന്നടങ്കം പിടിച്ചുലച്ച വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിന്‍റെ ഓർമപ്പെടുത്തലും ബോണ്‍ നത്താലെയിലൂടെ ജനങ്ങള്‍ക്കു മുൻപില്‍ എത്തും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ഒരുക്കുന്ന ദൃശ്യചാരുതയാർന്ന ഏദൻതോട്ടത്തിന്‍റെ നിർമാണവും അവസാനഘട്ടത്തിലാണ്. 27 നു വൈകീട്ട് അഞ്ചിന് സെന്‍റ് തോമസ് കോളജില്‍നിന്ന് ആരംഭിക്കുന്ന ക്രിസ്മസ് പാപ്പാമാരുടെ റാലി സ്വരാജ് റൗണ്ട് ചുറ്റി കോളജില്‍തന്നെ സമാപിക്കും. വിവിധ ഇടവകകളില്‍നിന്നുള്ള ആറു പ്ലോട്ടുകള്‍ അടക്കം 21 പ്ലോട്ടുകളാണ് റാലിയില്‍ അണിനിരക്കുക.

കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, സുരേഷ്ഗോപി, സിബിസിഐ പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ അഡ്വ. കെ. രാജൻ, പ്രഫ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി. ബാലചന്ദ്രൻ എംഎല്‍എ, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവില്‍, കല്‍ദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂർ അധ്യക്ഷൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് മേധാവി ആർ. ഇളങ്കോ എന്നിവർ ചേർന്നു റാലി ഫ്ളാഗ് ഓഫ് ചെയ്യും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Dec, 06:32


*📢കര്‍ഷകര്‍ക്ക് ഇത് ബെസ്റ്റ് ടൈം; കിലോയ്ക്ക് ഒറ്റയടിക്ക് കൂടിയത് 90 രൂപ*

കോലഞ്ചേരി: കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും വെളിച്ചെണ്ണ വിലയിലെ കുതിപ്പ് സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് വലിയ ബാദ്ധ്യതയാകുന്നു.
ഒരു മാസം മുമ്ബ് 40 മുതല്‍ 50 രൂപ വരെയായിരുന്ന പൊതിച്ച തേങ്ങയുടെ ചില്ലറ വില്പന കിലോ നിലവില്‍ 80 രൂപയ്ക്കടുത്തെത്തി. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയുടെയും കുതിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ശബരിമല സീസണ്‍ തുടങ്ങിയതോടെയാണ് വിലക്കയറ്റം തുടങ്ങിയത്. ഇതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 190 രൂപയില്‍ നിന്നും ഒറ്റയടിക്ക് 280 രൂപ വരെ ഉയര്‍ന്നു.

വിളവ് മോശമായതോടെ നാടന്‍ തേങ്ങയുടെ ലഭ്യത കുറഞ്ഞു. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവ് കൂടിയതും വിലക്കയറ്റത്തിന് കാരണമാണ്. നാട്ടിന്‍ പുറങ്ങളിലെ തെങ്ങുകള്‍ ഒന്നിടവിട്ട വര്‍ഷമാണ് നല്ല വിളവു തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷം നല്ല വിളവ് ലഭിച്ചപ്പോള്‍ ഇക്കുറി കുറഞ്ഞതായും കര്‍ഷകര്‍ പറയുന്നു.
തേങ്ങയുടെ വില ഇടിഞ്ഞ് കര്‍ഷകര്‍ വന്‍നഷ്ടം നേരിട്ടപ്പോള്‍ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച്‌ സര്‍ക്കാര്‍ സംഭരിച്ചിരുന്നു. നാടന്‍ തേങ്ങയുടെ വില ഉയരുമ്ബോഴും പാണ്ടിത്തേങ്ങ ലഭിച്ചിരുന്നു. വില കൂടിയതോടെ പാണ്ടിതേങ്ങയും കൊപ്രയാക്കി മാറ്റുന്നതിനാല്‍ വരവ് കുറഞ്ഞു. പാണ്ടിതേങ്ങയ്ക്ക് ഗുണം പോരെങ്കിലും അടുക്കള ആവശ്യങ്ങള്‍ക്ക് താത്കാലിക പരിഹാരമായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Dec, 06:32


*📢മാലിന്യമുക്ത നവകേരളം: തൃശൂര്‍ കോര്‍പറേഷന്‍റേതു മികച്ച സംഭാവന: മന്ത്രി എം.ബി. രാജേഷ്*

തൃശൂർ: കോർപറേഷൻ മാലിന്യമുക്ത നവകേരള പദ്ധതിയും കോർപറേഷന്‍റെ സീറോ വേസ്റ്റ് കോർപറേഷൻ പദ്ധതിയും സംയോജിപ്പിച്ച്‌ മാലിന്യനിർമാർജനരംഗത്തു തൃശൂർ നടത്തുന്ന മുന്നേറ്റങ്ങള്‍ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാതൃകയാണെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനു സംസ്ഥാനസർക്കാരിനു മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഒന്നാമത്തെ തദ്ദേശസ്വയംഭരണസ്ഥാപനം തൃശൂർ കോർപറേഷനാണെന്നും അദ്ദേഹം പ്രശംസിച്ചു.

കോർപറേഷന്‍റെ സിഎൻജി പ്ലാന്‍റിന്‍റെ നിർമാണോദ്ഘാടനവും കോർപറേഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് മള്‍ട്ടിലെവല്‍ കാർ പാർക്കിംഗിന്‍റെ സമർപ്പണവും നഗരസൗന്ദര്യവത്കരണ ഒന്നാംഘട്ടം പൂർത്തീകരിച്ചതിന്‍റെ പ്രഖ്യാപനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യരംഗത്തു ചരിത്രപരമായ നേട്ടമാണ് എട്ടുമാസത്തിനുള്ളില്‍ സിഎൻജി പ്ലാന്‍റിന്‍റെ നിർമാണം പൂർത്തീകരിച്ചുകൊണ്ട് കോർപറേഷൻ നടപ്പിലാക്കാൻ പോകുന്നത്. പ്രതിദിനം 30 ടണ്‍ ജൈവമാലിന്യം സംസ്കരിച്ച്‌ ഒരു ടണ്‍ സിഎൻജി ആക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എംഎല്‍എ, ഡെപ്യൂട്ടി മേയർ എം.എല്‍. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ്‍, കരോളിൻ പെരിഞ്ചേരി, ശ്യാമള മുരളീധരൻ, ജയപ്രകാശ് പൂവത്തിങ്കല്‍, മുകേഷ് കൂളപ്പറന്പില്‍, കൗണ്‍സിലർമാരായ സിന്ധു ആന്‍റോ ചാക്കോള, പൂർണിമ സുരേഷ്, കൗണ്‍സിലർമാർ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.കെ. മനോജ്, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Dec, 06:32


*📢തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുവർഷമായി ഉന്നതവിദ്യാഭ്യാസ പ്രവേശനം നേടുന്ന പട്ടികജാതി ആണ്‍കുട്ടികളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ പിന്നിലെന്ന് പഠനറിപ്പോർട്ട്.*

ഉന്നതവിദ്യാഭ്യാസത്തില്‍ മികവുള്ള സംസ്ഥാനത്ത് ഇക്കാര്യത്തിലെന്തുകൊണ്ട് പുറകോട്ടുപോയി എന്നതില്‍ പരിശോധന വേണമെന്ന് റിപ്പോർട്ട് തയ്യാറാക്കിയ പബ്ലിക് പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) ആവശ്യപ്പെട്ടു.

പട്ടികജാതിക്കാർക്കുള്ള പദ്ധതികളും നയവും ഗൗരവമായി അവലോകനം ചെയ്യണമെന്നാണ് സർക്കാരിനുള്ള ശുപാർശ. ധനവകുപ്പിനു കീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് പി.പി.ആർ.ഐ. പന്ത്രണ്ടാം ക്ലാസ് പാസായ 18-23 പ്രായക്കാരില്‍, ഓരോ നൂറുപേരിലും പഠിക്കാനെത്തുന്നവരുടെ എണ്ണമനുസരിച്ചാണ് പ്രവേശനാനുപാതം കണക്കാക്കുന്നത്. 2016-17ലെ മൊത്തം ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ 32.4 ശതമാനമുള്ള കേരളം അഞ്ചുവർഷത്തില്‍ 41.30 ശതമാനമായി ഉയർന്നു. 2016-17ലെ ദേശീയ ശരാശരി 24.1 ശതമാനവും 2021-22ലേത് 28.4 ശതമാനവും.

കോളേജിലെത്തുന്ന മറ്റെല്ലാ വിഭാഗങ്ങളിലും മുന്നിലാണെങ്കിലും പട്ടികജാതി ആണ്‍കുട്ടികളുടെ പ്രവേശനത്തില്‍ പിന്നിലാണ് കേരളം. 2016-17ല്‍ ദേശീയതലത്തില്‍ 21.8 ശതമാനം പട്ടികജാതി ആണ്‍കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ കേരളത്തില്‍ 17 ശതമാനമേയുള്ളൂ. 2021-22ല്‍ ദേശീയശരാശരി 25.8 ശതമാനമായി. പക്ഷേ, കേരളത്തില്‍ 20.4 ശതമാനമേയുള്ളൂ. അഞ്ചുവർഷമായിട്ടും ദേശീയശരാശരിയില്‍ എത്താനായില്ല. അതേസമയം, കേരളത്തിലെ പട്ടികജാതി പെണ്‍കുട്ടികളുടെ പ്രവേശനം 2016-17ല്‍ 30.2 ശതമാനമുള്ളത് 2021-22ല്‍ 36.8 ശതമാനമായി കൂടി. ദേശീയശരാശരിയാവട്ടെ, 2016-17ല്‍ 20.2 ശതമാനവും 2021-22ല്‍ 26 ശതമാനവും.

*പട്ടികവർഗക്കാർ കരയേറി*

2016-17ല്‍ ദേശീയശരാശരിയെക്കാള്‍ പിന്നിലായിരുന്നു കേരളത്തിലെ പട്ടികവർഗ വിഭാഗ ആണ്‍കുട്ടികളുടെ കോളേജ് പ്രവേശനം. ദേശീയശരാശരി-16.7 ശതമാനവും കേരളത്തിലേത് 15.4 ശതമാനവും. എന്നാല്‍, അഞ്ചുവർഷത്തിനുള്ളില്‍ 24 ശതമാനവുമായി കേരളം കരയേറി. 2021-22ല്‍ ദേശീയശരാശരി 21.4 ശതമാനവും രേഖപ്പെടുത്തി.


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

20 Dec, 05:13


*📢കേരളത്തിന് പുതിയൊരു വരുമാന സ്രോതസ്സ് കൂടി; നിസാരമെന്നു കരുതിയ സാധനം വിദേശനാണ്യം നേടുന്ന പട്ടികയില്‍*
വടാക്കഞ്ചേരി: അത്ര വിലകുറച്ച്‌ കാണേണ്ട, നിസാരക്കാരനായ ചാരത്തിന് ഡിമാൻഡ് ഏറെയാണ്. കേരത്തിന്റെ ചരിത്രത്തിലാദ്യമായി ചാരം കയറ്റുമതി ചെയ്യുകയാണ്
.അതും അങ്ങ് ജർമനിയിലേക്ക്. വടക്കഞ്ചേരി ജയഭാരത് റൈസ് മില്ലില്‍ നിന്നാണ് ഇന്നലെ ഒരു കണ്ടെയ്‌ന‌ർ ചാരം ലോഡ് കയറ്റിയത്. 600 ചാക്കിലായി 28 ടണ്‍ ചാരമാണ് ഇന്നലെ തന്നെ ലോഡിനായി ഒരുക്കിയത്. ക്ലീറൻസിനു ശേഷം ഏത് ജർമനിയിലേക്ക് കയറ്റി അയക്കും. വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഒടുവില്‍ ചാരവും വിദേശനാണ്യം നേടുന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ഗുജറാത്ത് ആസ്ഥാനമായുള്ള റാം കൃപ ഇന്റർനാഷണല്‍ ഏജൻസിയാണ് ചാരം കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നായി ആഴ്ചയില്‍ പത്ത് കണ്ടെയ്നർ ചാരം ഇവർ സ്ഥിരമായി കയറ്റി അയക്കുന്നുണ്ട്. കേരളത്തില്‍ ആദ്യ ലോഡ് വടക്കഞ്ചേരിയില്‍ നിന്നാണ്. കേരളത്തിലെ സാധ്യത മനസിലാക്കിയാണ് സംസ്ഥാന ചുമതലയുള്ള കമ്ബനി മനേജർ മാവേലിക്കര സ്വദേശി അശോക് കുമാർ ജയഭാരത് മില്ലുടമ ഖനിയുമായി ധാരണയിലെത്തിയത്.
കൂടാതെ റൈസ് മില്ലുകള്‍ ധാരമായുള്ള ജില്ലയായ പാലക്കാട് നിന്ന് മുടങ്ങാതെ ലോഡ് ലഭിക്കുമെന്നും കമ്ബനി കരുതുന്നു.
നെല്ല് കുത്തിയശേഷം ലഭിക്കുന്ന കറുത്ത നിറമുള്ള ചാരം ആദ്യം സംഭരിക്കും. ഇത് ഒരാഴ്ച്ചയോളം ഗോഡൗണില്‍ സൂക്ഷിച്ച്‌ വെളുത്ത നിറമാവുമ്ബോള്‍ യന്ത്ര സഹായത്തോടെ പൊടിച്ചാണ് ചാക്കില്‍ നിറക്കുക. ചാരം ചാക്കില്‍ നിറക്കാനുള്ള ചിലവായ 60 രൂപ കമ്ബനി നല്‍കും.
മുമ്ബ് പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി ചാരം കൊണ്ടുപോയിരുന്നു. എന്നാല്‍ കൃത്യമായി ഇത്‌ നടക്കാത്തതിനാല്‍ ഒരുപാട് സ്റ്റോക്ക് ചാരം കെട്ടിക്കിടക്കുമായിരുന്നു. എന്നാല്‍ അതിനൊരു പരിഹാരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ആഴ്ചയില്‍ ഒരു ലോഡ് ഈ കമ്ബനി വാങ്ങുമെന്നും ചാരം സൂക്ഷിക്കുകയെന്ന റിസ്‌ക് ഒഴിവാകുമെന്നും ഖനി പറഞ്ഞു. നിസാരമെന്ന് കരുതിയ ചാരത്തിനും ഭാവിയില്‍ വലിയ വില ലഭിക്കുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ഇതോടെ കേരത്തില്‍ പുതിയൊരു വരുമാന
സ്രോതസ്സ് കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

20 Dec, 05:13


*📢പരിഷ്‌കരിച്ച ഉള്ളടക്കവുമായി മാതൃഭൂമി ഇയര്‍ബുക്ക് 2025 പുറത്തിറങ്ങി*

: സമ്ബൂർണമായി പരിഷ്കരിച്ച ഉള്ളടക്കവുമായി 2025-ലെ 'മാതൃഭൂമി മലയാളം ഇയർബുക്ക്' പുറത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രകാശനം നിർവഹിച്ചു.

യു.പി.എസ്.സി., പി.എസ്.സി. പരീക്ഷകള്‍ക്ക് പരിശീലനം നേടുന്ന ഉദ്യോഗാർഥി ദേവികാ ശ്രീകുമാർ ആദ്യപ്രതി സ്വീകരിച്ചു.

മത്സരപരീക്ഷകള്‍ക്ക് ഒരുങ്ങുന്നവർക്കും വസ്തുതാപരമായ വിവരശേഖരണം നടത്താൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ രീതിയിലാണ് ഇയർബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മുപ്പത് വിഷയങ്ങളെ വിശകലനംചെയ്ത് വിദഗ്ധർ എഴുതുന്ന മുപ്പത് ലേഖനങ്ങള്‍ വിവരണാത്മക മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകമാണ്. പി.എസ്.സി. പരീക്ഷയില്‍ റാങ്ക് നിർണയിക്കുന്ന ആയിരം ചോദ്യങ്ങളുമുണ്ട്. വാങ്ങുന്നവർക്ക് ഓണ്‍ലൈനില്‍ സൗജന്യ പരീക്ഷാപരിശീലനത്തിന് അവസരം നല്‍കും.

2025-ലെ അൻപത് പ്രധാന വാർഷികങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും സമകാലികസംഭവങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടം സയൻസിന്റെ കാണാപ്പുറങ്ങള്‍, കേരളത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം, ലോകചരിത്രത്തിന്റെ നാള്‍വഴികള്‍ തുടങ്ങി
സമഗ്രവിവരശേഖരണത്തിന് ഉപയോഗിക്കാവുന്ന എട്ട് ഫോളിയോകള്‍ പ്രധാന ആകർഷണമാണ്.

കേന്ദ്ര-കേരള സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ഓണ്‍ലൈനിലൂടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും വിദ്യാർഥികള്‍ക്കും സാധാരണക്കാർക്കും ഏറെ സഹായകമാവും. വരിക്കാർക്കായി ഒരു വർഷത്തേക്ക് ഇയർബുക്ക് വെബ്സൈറ്റിലേക്ക് സൗജന്യ പ്രവേശനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കറന്റ് അഫയേഴ്സ് അപ്ഡേറ്റും പരിശീലനങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. 250 രൂപ വിലയുള്ള ഇയർബുക്ക് പ്രധാന ബുക്സ്റ്റാളുകളില്‍ ലഭിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

20 Dec, 05:13


*📢കല്യാണിയും ദാക്ഷായണിയും' മോഹിനിയാട്ടരൂപത്തില്‍; ചിട്ടപ്പെടുത്തിയത് ഒന്നരവര്‍ഷമെടുത്ത്*
എഴുത്തുകാരി ആർ. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' മോഹിനിയാട്ടരൂപത്തില്‍ അരങ്ങിലെത്തുന്നു.
ഡിസംബർ 31-ന് തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിലാണ് 'കല്യാണിയും ദാക്ഷായണിയും' എന്നപേരില്‍ മോഹിനിയാട്ട നൃത്താവിഷ്കാരം അരങ്ങേറുക.

മോഹിനിയാട്ടം നർത്തകിയായ പി. സുകന്യയുടെ നേതൃത്വത്തില്‍ ആറുപേരാണ് നൃത്തവുമായെത്തുന്നത്. ഒന്നരവർഷമെടുത്ത് ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം ഒന്നരമണിക്കൂറാണ് വേദിയില്‍ അവതരിപ്പിക്കുക. കേരളത്തില്‍ നിലനിന്നിരുന്ന ജാതിരാഷ്ട്രീയ പുരുഷമേധാവിത്വത്തിന്റെ ഇടനാഴികളിലൂടെയാണ് കല്യാണിയും ദാക്ഷായണിയും നടന്നുനീങ്ങുന്നതെന്ന് പി. സുകന്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കല്യാണിയും ദാക്ഷായണിയും നാട്ടിൻപുറത്തെ സ്ത്രീകളായതിനാല്‍ത്തന്നെ ഏറ്റവും ലളിതമായരീതിയിലാണ് നൃത്തത്തിന്റെ വേഷവിധാനങ്ങള്‍. പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നിരുന്ന മോഹിനിയാട്ട കഥപറച്ചിലില്‍ പുത്തൻകാലത്തെ കഥകളെ രംഗത്തെത്തിക്കാൻ ശ്രമിക്കുന്ന ശ്രാവണിക അമാല്‍ഗമേഷൻ ഓഫ് ആർട്സാണ് നൃത്തം അരങ്ങിലെത്തിക്കുന്നത്. സുകന്യതന്നെയാണ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.

കല്യാണിയായി സുകന്യയും ദാക്ഷായണിയായി ദേവിക എസ്. നായരും മറ്റുകഥാപാത്രങ്ങളായി എ.ടി. സൗമ്യ, ഇ. അനാമിക, ആർ.ജെ. റിതുനന്ദ, സ്നിഷിത സുനില്‍കുമാർ എന്നിവരും അരങ്ങിലെത്തുന്നു. സ്റ്റേജ് ഡിസൈനിങ് സംവിധായകൻ ടി. ദീപേഷും വരികളൊരുക്കിയിരിക്കുന്നത് സുരേഷ് നടുവത്തും സംഗീതം നല്‍കി പാടിയത് ഡോ. ദീപ്ന അരവിന്ദുമാണ്.

തിരുവനന്തപുരം ഗണേഷം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.45-നാണ് അവതരണം

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Dec, 10:23


*📢തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതല്‍ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.*

വരും മണിക്കൂറുകളില്‍ ന്യൂനമർദ്ദം ശക്തി പ്രാപിച്ച്‌ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും.

ഇവിടെ നിന്ന് വടക്ക് ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

*തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായിട്ടാണ് നിലവില്‍ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വരുന്ന അഞ്ച് ദിവസം കേരളത്തിലും മഴ തുടരും.*

ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. മഴ സാധ്യത ഉണ്ടെങ്കിലും ഒരു ജില്ലയിലും മഴ മുന്നറിയിപ്പായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നിലവില്‍ നല്‍കിയിട്ടില്ല.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Dec, 10:23


*🚀നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?*

വളരെ കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് അടുത്ത ലെവലിലേക്ക് വളർത്താം Ezza Digital Media- യിലൂടെ.

കൂടുതൽ അറിയുവാൻ വാട്സ്ആപ്പ് ചെയ്യുക.
+917994644455

ഫ്രീയായി നിങ്ങളുടെ പരസ്യം പോസ്റ്റ് ചെയ്യുവാൻ താഴെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://www.ezzads.com/

Ezza Business ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://chat.whatsapp.com/H1Be2dgbVr6Li7djEwlEmm

EZZA LIVE®

19 Dec, 10:23


*📢ഇഷ്ടം പോലെ പാല്‍ സംഭരിക്കാം; മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറത്ത്*

കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ മില്‍മ ഇനി പാല്‍പൊടിയായും വിപണിയില്‍ എത്തിക്കുന്നു. മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂര്‍ക്കനാട് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയരക്ടര്‍ കെ.സി.
ജയിംസ് എന്നിവര്‍ അറിയിച്ചു. മില്‍മ പാല്‍പൊടിയുടെ ലോഞ്ചിംഗും ചടങ്ങില്‍ നടക്കും. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ആധുനിക യന്ത്രങ്ങളോടു കൂടിയ പ്ലാന്റിന്റെ നിര്‍മാണം ടെട്രാപാക്കാണ് നിര്‍വ്വഹിച്ചത്. 131.3 കോടിയില്‍ രൂപയില്‍ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമാണ്. ബാക്കി തുക മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമാണ്. നേരത്തെ മില്‍മക്ക് ആലപ്പുഴയില്‍ പാല്‍പൊടി നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തന ക്ഷമമല്ലാതായി.
ഉല്‍പ്പാദനക്ഷമത 10 ടണ്‍

കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവര്‍ത്തിക്കുന്നതുമാണ് ഈ പ്ലാന്റെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. 10 ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും അത് പാല്‍പൊടി തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ ഉണ്ടായേക്കാവുന്ന പാല്‍ സംഭരണത്തിലെ വ്യത്യാസത്തെ ഒരു പരിധി വരെ സന്തുലിതപ്പെടുത്താനും ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധിക്കും.
പ്രതികൂല സാഹചര്യങ്ങളില്‍ പാല്‍ മിച്ചം വരുമ്ബോള്‍ പൊടിയാക്കി മാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് മില്‍മ മാനേജിംഗ് ഡയരക്ടര്‍ കെ.സി.ജയിംസ് പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ മില്‍മ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ന്ന അളവില്‍ സംഭരിച്ച പാലിന്റെ കൈകാര്യം ചെയ്യല്‍. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്തൊട്ടാകെ വന്‍തോതില്‍ പാല്‍ മിച്ചം വന്നിരുന്നു. അതു കൊണ്ടു തന്നെ പാല്‍പൊടിയാക്കി മാറ്റാന്‍ ഫാക്ടറികളില്‍ ഡിമാന്റുമേറെയായിരുന്നു. തമിഴ്നാട്ടിലെ ഫാക്ടറികളില്‍ പാല്‍ എത്തിച്ചാണ് മില്‍മ പാല്‍പൊടി നിര്‍മിച്ചിരുന്നത്.
മില്‍മ ഡെയറി വൈറ്റ്‌നര്‍

ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം മില്‍മ പാല്‍പ്പൊടിയായ ഡെയറി വൈറ്റ്‌നര്‍ വിപണിയിലിറങ്ങും. പാലില്‍ നിന്ന് കൂടുതല്‍ കാലം കേടുകൂടാതിരിക്കുന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കും. 25 കിലോ, 10 കിലോ, ഒരു കിലോ, 500 ഗ്രാം 200 ഗ്രാം, 50 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളില്‍ പാക്ക് ചെയ്താണ് ഡെയറി വൈറ്റ്‌നര്‍ പുറത്തിറക്കുന്നത്. മില്‍മ പാല്‍പ്പൊടി ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും നൂറില്‍പ്പരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ പാല്‍ ആവശ്യം വരുന്നതിനാല്‍ പശുവളര്‍ത്തല്‍ മേഖലയിലും ഉണര്‍വുണ്ടാകുമെന്നും മില്‍മ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Dec, 10:23


*📢പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജനുവരി 15 വരെ*

കേരളത്തില് ഫയര്മാന് ആവാം. കേരള ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് , ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) റിക്രൂട്ട്മെന്റ് നടത്തുന്നു.കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് ജനുവരി 15ന് മുന്പായി അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

കേരള ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് , ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) റിക്രൂട്ട്മെന്റ്. പ്രതീക്ഷിത ഒഴിവാണുള്ളത്.

കാറ്റഗറി നമ്ബര്: 471/2024

ശമ്ബളം

ജോലി ലഭിച്ചാല് 27,900 രൂപ മുതല് 63,700 രൂപ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18നും 26നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികള് 02.01.1998നും 01.01.2006നും
ഇടയില് പ്രായമുള്ളവര്ക്കാണ് അവസരം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

പ്ലസ് ടു വിജയം. കമ്ബ്യൂട്ടര് ആപ്ലിക്കേഷനില് ഡിപ്ലോമയുള്ളവര്ക്ക് മുന്ഗണനയുണ്ട്. കൂടാതെ നീന്തല് അറിയുന്നവരുമായിരിക്കണം.

ഉദ്യോഗാര്ഥികള് ഫിസിക്കലി ഫിറ്റായിരിക്കണം.

ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്സ്പാന്ഷന്)

ശമ്ബളം

27,900 രൂപ മുതല് 63,700 രൂപ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Dec, 10:23


*📢ഒരുകോടി രൂപയുടെ പച്ചക്കറി വിറ്റു; പച്ചക്കറി ഉത്പാദനത്തില്‍ 'കോടിപതി'യായി ശിവദാസൻ*
ടിപതിയാകാൻ ഭാഗ്യക്കുറി അടിക്കുകയൊന്നും വേണ്ട, മണ്ണിലിറങ്ങി നന്നായി അധ്വാനിച്ചാല്‍ മതി. പാലക്കാട്, എലവഞ്ചേരി പനങ്ങാട്ടിരി കൊളുമ്ബിലെ ശിവദാസന്റെ ഉറപ്പാണിത്
കോവി.എഫ്.പി.സി.കെ. യുടെ എലവഞ്ചേരി സ്വാശ്രയ കർഷകസമിതിയില്‍ ഈ സാമ്ബത്തികവർഷം ശിവദാസൻ നല്‍കിയത് ഒരുകോടി രൂപയുടെ പച്ചക്കറിയാണ്. വി.എഫ്.പി.സി.കെ.യുടെ 24 വർഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകൻ ഈ നേട്ടം കൈവരിക്കുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബർ ആറുവരെയുള്ള കണക്കുപ്രകാരം 76.98 ലക്ഷം രൂപയുടെ പാവയ്ക്കമാത്രം സമിതിയില്‍ നല്‍കി. 14.79 ലക്ഷംരൂപയുടെ പടവലം, 5.29 ലക്ഷത്തിന്റെ പയർ, 1.18 ലക്ഷത്തിന്റെ കുമ്ബളങ്ങ, 1.48 ലക്ഷത്തിന്റെ മത്തങ്ങ, 67,000 രൂപയുടെ പീച്ചിങ്ങ, 23,000 രൂപയുടെ നാളികേരം എന്നിവയാണ് നല്‍കിയത്. ഇതിനു പുറമേ ഓയില്‍പാം ഇന്ത്യയ്ക്ക് 3.94 ലക്ഷം രൂപയുടെ നെല്ലും അളന്നു.

എലവഞ്ചേരി പന്നിക്കോട് ഊമനടിയില്‍ സ്വന്തമായുള്ള എട്ടേക്കറും ഊമനടിയിലും കാച്ചാങ്കുറുശ്ശിയിലും പാട്ടത്തിനെടുത്ത 20 ഏക്കറും ഉള്‍പ്പെടെ 28 ഏക്കറിലാണ് കൃഷി. പത്തേക്കറില്‍ നെല്ലും 18 ഏക്കറില്‍ പച്ചക്കറിയുംകൃഷിചെയ്യുന്നു. 12 ഏക്കറില്‍ പാവയ്ക്ക, അഞ്ചേക്കറില്‍ പടവലം, ഒരേക്കറില്‍ പയർ, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്ബളം, മത്തൻ എന്നിവയും കുറച്ച്‌ തെങ്ങുമുണ്ട്. പത്താംക്ലാസ് പഠനശേഷം ശിവദാസൻ തൂമ്ബയെടുത്ത് ഇറങ്ങിയതാണ്. ഭാര്യ പ്രിയദർശിനി കൂട്ടായി ഒപ്പമുണ്ട്. 30 സ്ഥിരം പണിക്കാരുണ്ട് ശിവദാസന്റെ കൃഷിയിടത്തില്‍. ജൈവകൃഷിയും രാസവളം ഉപയോഗിച്ചുള്ള ശാസ്ത്രീയകൃഷിയും സംയോജിപ്പിച്ചാണ് പരിപാലനം. ജലസേചനത്തിന് തുള്ളിനനയാണ്. വി.എഫ്.പി.സി.കെ.യും കൃഷിഭവനും പ്രോത്സാഹനമായുണ്ട്.

'സദാസമയം ശ്രദ്ധിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്താല്‍ കൃഷി ലാഭകരമാകുമെന്ന് ശിവദാസൻ പറയുന്നു. വരുമാനത്തിന്റെ 25-30 ശതമാനം ലാഭംകിട്ടും. വി.എഫ്.പി.സി.കെ.യാണ് ശാസ്ത്രീയ കൃഷിരീതികളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉത്പന്നങ്ങളുടെ വിപണനവും സാധ്യമാക്കിയത്. പനങ്ങാട്ടിരി രാമൻവാധ്യാരുടെയും വത്സലയുടെയും മകനായ ശിവദാസൻ കാല്‍നൂറ്റാണ്ടായി കാർഷികരംഗത്തുണ്ട്. അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു.

വ്യാഴാഴ്ചരാവിലെ പത്തിന് പനങ്ങാട്ടിരി സ്വാശ്രയ കർഷകസമിതി ശിവദാസനെ ആദരിക്കും. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ബിന്ദുമോള്‍ പങ്കെടുക്കും. പനങ്ങാട്ടിരി സമിതി ഈവർഷം 15 കോടിരൂപയുടെ വിറ്റുവരവ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

16 Dec, 07:52


*📢 വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശനം: സംസ്ഥാനക്വാട്ടയില്‍ അട്ടിമറി*
തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തരബിരുദ പ്രവേശനത്തില്‍ സംസ്ഥാനത്തുള്ളവർക്കുണ്ടായിരുന്ന സംവരണത്തില്‍ അട്ടിമറി.
പി.ജി. സീറ്റുകളില്‍ 75 ശതമാനം സംസ്ഥാനക്വാട്ടയും ബാക്കി ദേശീയക്വാട്ടയുമാണ്. സംസ്ഥാനക്വാട്ടയ്ക്കുള്ള പ്രവേശനപരീക്ഷ കേരള വെറ്ററിനറി സർവകലാശാലയാണ് നടത്തുന്നത്. ഇത് മറ്റുസംസ്ഥാനത്തുള്ളവരും എഴുതും.

എന്നാല്‍, കേരളത്തിലുള്ളവർക്ക് മുൻഗണനനല്‍കി റാങ്ക് പട്ടികയ്ക്ക് പുറമേ സെലക്ഷൻ പട്ടികകൂടി പ്രസിദ്ധീകരിച്ചാണ് പ്രവേശനംനല്‍കുന്നത്. ഇത്തവണ സെലക്ഷൻ പട്ടിക പ്രസിദ്ധീകരിക്കാതെ അലോട്മെന്റ് നടത്തുന്നതായാണ് പരാതി.

സംസ്ഥാനസംവരണം അട്ടിമറിച്ചതിനാല്‍ റാങ്ക്പട്ടികയിലെ ആദ്യ 55 റാങ്കില്‍ 14 പേർ മറ്റുസംസ്ഥാനക്കാരാണ്. ഇത് പ്രധാനപ്പെട്ട ക്ലിനിക്കല്‍ വിഷയങ്ങളില്‍ കേരളത്തിലുള്ളവർക്ക് പ്രവേശനംകിട്ടാത്ത സാഹചര്യമുണ്ടാക്കുമെന്ന് വിദ്യാർഥികള്‍ പറയുന്നു. മറ്റുസംസ്ഥാനത്തുനിന്നുള്ളവർ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസർച്ചിന്റെ പരീക്ഷയെഴുതി 25 ശതമാനം സീറ്റില്‍ മാർക്കടിസ്ഥാനത്തില്‍ത്തന്നെ
പ്രവേശനംനേടുമ്ബോഴാണ് കേരളത്തിലുള്ളവർ പിന്തള്ളപ്പെടുന്നത്.

പ്രോസ്പെക്ടസിലെ വ്യവസ്ഥയ്ക്കുവിരുദ്ധമായി പുതിയബാച്ചിനുള്ള പ്രവേശനപ്പട്ടിക തിരക്കിട്ട് പ്രസിദ്ധീകരിച്ച്‌ അലോട്മെന്റ് നടത്താനുള്ള നീക്കത്തിലും വിദ്യാർഥികള്‍ പ്രതിഷേധിച്ചു. 12-ാംതീയതി പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയില്‍ രണ്ടാംപ്രവൃത്തിദിനമായ 16-നാണ് അലോട്മെന്റ് നടത്തുന്നത്. 18-ന് സർവകലാശാലയില്‍ പ്രവേശനമെടുക്കണം.

സ്കോളർഷിപ്പും വെട്ടിക്കുറച്ചു

പി.ജി. കോഴ്സിലെ സ്കോളർഷിപ്പും ഈവർഷം പകുതിപ്പേർക്കായി കുറച്ചു. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് ഒരാള്‍ക്കും പരമാവധി രണ്ടുപേർക്കുമെന്നാണ് ഇത്തവണ എണ്ണം നിശ്ചയിച്ചത്.

മുൻപ് എല്ലാവർക്കും സ്കോളർഷിപ്പ് ലഭിച്ചിരുന്നു. മാസം 9000 രൂപയാണ് സ്കോളർഷിപ്പ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

16 Dec, 07:52


*📢 ജൈവകൃഷി ചെയ്യുന്നവര്‍ ഈ കീടനിയന്ത്രണങ്ങള്‍ പരീക്ഷിച്ചു നോക്കൂ; വിളവ് ഇരട്ടിയാക്കാം*

വീടിനോട് ചേർന്ന് ഒരു അടുക്കള തോട്ടം ഉണ്ടാക്കുന്നത് വളെരയേറെ നല്ലതാണ്. അവിടെ നിന്ന് വിഷം ചേർക്കാത്ത നല്ല പച്ചക്കറികള്‍ നമ്മുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച്‌ പറിച്ചെടുക്കാം
നല്ലൊരു ജൈവകൃഷിത്തോട്ടം ഉണ്ടാക്കി എടുക്കാനുള്ള ചില വഴികള്‍ നോക്കാം…

*കൃത്യമായ പരിപാലനം*
കൃത്യമായ പരിപാലനം ഉണ്ടെങ്കില്‍ മാത്രമേ അടുക്കള തോട്ടത്തില്‍ നിന്ന് നല്ല വിളവ് ലഭിക്കൂ. വിവിധങ്ങളായ രോഗബാധകള്‍ പലപ്പോഴും കൃഷിത്തോട്ടങ്ങളില്‍ ഭീഷണി ആകാറുണ്ട്.

*മികച്ച വിളവ്*
മികച്ച വിളവ് ലഭിക്കാൻ നടത്തേണ്ട പ്രധാന കീടനിയന്ത്രണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

*ജൈവവളം*
ട്രൈക്കോഡെർമ ചേർത്തു സമ്ബുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നല്‍കിയാല്‍ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. അടിവളമായി നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ പല തവണയായി മേല്‍വളമായും നല്‍കാം.

*വേപ്പെണ്ണ എമല്‍ഷൻ*
അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമല്‍ഷൻ ആഴ്‌യിലൊരിക്കല്‍ തളിക്കാം.

*മാറി മാറി*
വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കല്‍ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം.

*മഞ്ഞക്കെണി*
ഇലയുടെ അടിയില്‍ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി തൂക്കുക.

*ചിലന്തി*
ചിലന്തികളുണ്ടെങ്കില്‍ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയില്‍ വൈക്കോല്‍ നിക്ഷേപിക്കാം. പന്തലിട്ടുള്ള കൃഷിയാണെങ്കില്‍ പന്തലില്‍ തന്നെ വൈക്കോല്‍
വച്ചു കൊടുക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

16 Dec, 07:52


*📢 പാഴ്‌മരമെന്ന് കരുതി വെട്ടിക്കളയല്ലേ, ഒരു മരത്തില്‍ നിന്ന് 7500 രൂപ വരെ ലഭിക്കും, വളവും പരിപാലനവും വേണ്ട*

തൃശൂർ: പാഴ് മരമെന്ന് കരുതി വെട്ടിക്കളയേണ്ട, 12 വർഷമായാല്‍ മട്ടി മരത്തില്‍ നിന്നും 7,500 രൂപ മുതല്‍ വില കിട്ടും.
തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാൻ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലാത്ത നിലയിലാണ്. വനമേഖലയിലും തരിശിടങ്ങളിലും വ്യാപകമായിരുന്ന മട്ടി പ്ലാന്റേഷൻ കൂടി ഇല്ലാതായതോടെ തീപ്പെട്ടി നിർമ്മാതാക്കള്‍ കാർഷിക സർവകലാശാലയിലെ കോളേജ് ഒഫ് ഫോറസ്ട്രിയെ തേടിയെത്തി.

വ്യവസായികളുടെയും ശാസ്ത്രജ്ഞരുടെയും കർഷകരുടെയും മരംമുറിക്കാരുടെയുമെല്ലാം കണ്‍സോർഷ്യം രൂപീകരിച്ച്‌ മട്ടിക്കൃഷി ഇനി വ്യാപകമാക്കും. ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളില്‍ കർഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി ശാസ്ത്രസാങ്കേതിക പരിഹാരങ്ങള്‍ നിർദ്ദേശിക്കും. കൃഷി കൂടുതല്‍ ലാഭകരവും സുസ്ഥിരവും ഫലപ്രദവുമാക്കും. കേരളത്തിന്റെ വിവിധയിടങ്ങളിലെ നൂറോളം മട്ടിക്കർഷകരാണ് കോളേജ് ഒഫ് ഫോറസ്ട്രിയിലെ ശില്‍പ്പശാലയിലെത്തിയത്. കീടങ്ങളുടെ ആക്രമണം, വനനിയമത്തിലെ സാങ്കേതിക തടസം എന്നിവയെല്ലാം കർഷകർ ഉന്നയിച്ചെങ്കിലും അതിനെല്ലാം പരിഹാരം നിർദ്ദേശിച്ചു.
അഗർബത്തിക്കും മട്ടിപ്പശ

മട്ടിയില്‍ നിന്നും ടാപ്പ് ചെയ്‌തെടുക്കുന്ന മട്ടിപ്പശ അഗർബത്തി നിർമ്മാണത്തിനും പെയിന്റ് ഉണ്ടാക്കാനും ആവശ്യമായ റെസിനായി (ഒരുതരം പശ) ഉപയോഗിക്കുന്നു. കറ ഉള്ളതിനാല്‍ പേപ്പർ പള്‍പ്പ് പ്ലൈവുഡ് ആവശ്യങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കില്ല. കുന്തിരിക്കം പോലെ മറ്റ് സുഗന്ധദ്രവ്യ നിർമ്മാണത്തിനും ഉപയോഗിക്കാം. ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഡൈയുകള്‍ കറുപ്പുനിറം ഉള്ളതാണ്. തൊലിയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കുറഞ്ഞ അളവില്‍ എണ്ണ കിട്ടും. ഔഷധഗുണങ്ങള്‍ ഉള്ള മട്ടി തണല്‍ മരമായും കുരുമുളക് പടർത്താനും വശങ്ങളില്‍ നിന്നുള്ള വെയിലിനെ പ്രതിരോധിക്കാത്തതിനാല്‍ ഇടവിള കൃഷിക്കും അനുയോജ്യമാണ്.

*മരത്തിന് വേണ്ടി ആദ്യകൂട്ടായ്മ*

കേരളത്തില്‍ ആദ്യമായാണ് ശാസ്ത്രജ്ഞരെയും വൃക്ഷകർഷകരെയും വ്യവസായികളെയും സംരംഭകരെയും ഏകോപിപ്പിച്ച്‌ വൃക്ഷ കർഷക കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നത്. കോളേജ് ഒഫ് ഫോറസ്ട്രി, എ.ഐ.സി.ആർ.പി അഗ്രോഫോറസ്ട്രി, സ്റ്റേറ്റ് മാച്ച്‌ സ്പ്ലിന്റ്‌സ് ആൻഡ് വെനീർസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും (കെ.എസ്.എം.എസ്.വി.എം.എ) സംയുക്തമായാണ് 'ശാസ്ത്രീയ വൃക്ഷാധിഷ്ഠിത കൃഷി രീതിയിലൂടെ: തീപ്പെട്ടി വ്യവസായ പുനരുജ്ജീവനം' എന്ന ശില്‍പ്പശാല നടത്തിയത്.

മുഖ്യആകർഷണം ഇവ

മരം വളരാൻ കൂടുതല്‍ പരിചരണങ്ങളും പരിപാലനച്ചെലവും വേണ്ട
ആദ്യ വർഷങ്ങളില്‍ രാസവളങ്ങള്‍ ഒന്നും നല്‍കേണ്ട.
കേരളത്തിലെ കാലാവസ്ഥയും മണ്ണും വളർച്ചയ്ക്ക് ഏറെ അനുകൂലം
വനത്തോട് ചേർന്ന് പ്ലാന്റേഷനുകളുണ്ടാക്കാം, കർഷകർക്ക് ലാഭകരം
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

16 Dec, 04:23


*🇦🇪തൊഴിൽ അവസരങ്ങൾ*

*Abu Obaida Bin Al Jarah Private School Career 2024*


ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

👉🏻https://www.ezzads.com/listing/abu-obaida-bin-al-jarah-private-school-career-2024
ശ്രദ്ധിക്കുക:

ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.

മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 12-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Dec, 09:40


*🇦🇪തൊഴിൽ അവസരങ്ങൾ*

*Roohi Recruitment Services - Calicut*

ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

👉https://www.ezzads.com/listing/roohi-recruitment-services-calicu
ശ്രദ്ധിക്കുക:

ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.

മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 09-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Dec, 09:40


*📢പ്ലസ്ടു, സയൻസ് സ്ട്രീമില്‍ ജയിച്ചവർക്ക് നാവികസേനയില്‍ ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം.*

2025 ജൂലായില്‍ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

*പരിശീലനം ഏഴിമല നേവല്‍ അക്കാദമിയില്‍*

കണ്ണൂർ ഏഴിമല നേവല്‍ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച്‌ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കല്‍ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നില്‍ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോള്‍ ചെയ്യപ്പെടും. ബി.ടെക്. ബിരുദം ജവാഹർലാല്‍ നെഹ്റു സർവകലാശാല നല്‍കും.

പഠനവും പരിശീലനവും സൗജന്യം. എക്സിക്യുട്ടീവ്, ടെക്നിക്കല്‍ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. പരമാവധി ഏഴ് ഒഴിവുകളിലേക്ക് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കും. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കല്‍ (എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കല്‍) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

*യോഗ്യത*

2006 ജനുവരി രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ജനിച്ചവരാകണം. അംഗീകൃതബോർഡില്‍നിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയങ്ങള്‍ക്കും കൂടി 70 ശതമാനം മാർക്കു മൊത്തത്തില്‍ വാങ്ങി ജയിച്ചിരിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2024-ല്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം. മെഡിക്കല്‍ സ്റ്റാൻഡാർഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വെബ് സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍ നിലവാരത്തില്‍ ആർക്കും ഇളവ് ലഭിക്കുന്നതല്ല.

*തിരഞ്ഞെടുപ്പ്*

ജെ.ഇ.ഇ. മെയിൻ 2024 പേപ്പർ 1 കോമണ്‍ റാങ്ക് ലിസ്റ്റിലെ (സി.ആർ.എല്‍.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇൻറർവ്യൂവിന് ഷോർട്ലിസ്റ്റ് ചെയ്യുന്നത്. എസ്.എസ്.ബി. ഇന്റർവ്യൂ 2025 മാർച്ച്‌ മുതല്‍ ബെംഗളൂർ/ഭോപാല്‍/കൊല്‍ക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നില്‍ പ്രതീക്ഷിക്കാം. സായുധസേനയില്‍ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബി.-യില്‍ വിലയിരുത്തപ്പെടും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാംഘട്ടത്തില്‍. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസംമുതല്‍ അഞ്ചുദിവസംവരെ നീണ്ടുനില്‍ക്കാവുന്ന മെഡിക്കല്‍ പരിശോധനയുമുണ്ടാകും.

*ആദ്യനിയമനം സബ് ലഫ്റ്റനന്റ് റാങ്കില്‍*

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ടെക്. ബിരുദം ലഭിക്കും. ഒപ്പം, കമ്മിഷൻഡ് റാങ്കോടെ നേവിയില്‍ നിയമനവും ലഭിക്കും. ആദ്യനിയമനം സബ് ലഫ്റ്റനൻറ് റാങ്കില്‍. അടിസ്ഥാനശമ്ബളം 56,100 രൂപയും മിലിട്ടറി സർവീസ് പേ, 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.

പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയല്‍ എന്നിവ ഉള്‍പ്പെടെ) പൂർണമായും ഇന്ത്യൻ നേവി വഹിക്കും. അനുവദനീയമായ ക്ലോത്തിങ്, മെസ്സിങ് എന്നിവയും കേസറ്റുകള്‍ക്ക് ലഭിക്കും.

*അപേക്ഷ*

അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.joinindiannavy.gov.in കാണുക. അവസാനതീയതി: ഡിസംബർ 20.

എൻജിനിയറിങ് ബിരുദവും നേവിയില്‍ കമ്മിഷൻഡ് റാങ്കോടെ നിയമനവും


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Dec, 09:40


*📢 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,040 രൂപയായി.*

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,130 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,778 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 56,920 രൂപയായിരുന്നു.

നവംബർ പകുതിയോടെയാണ് സ്വർണവിലയില്‍ ഞെട്ടിപ്പിക്കുന്ന കുറവ് സംഭവിച്ചത്. അത്തരത്തിലുളള മാറ്റം ഡിസംബറിലെ ആഗോള വിപണിയില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ഈ മാസം ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. വില കുത്തനെ ഉയർന്നാലും ഇടിവുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് കേരളത്തിലെ ജനങ്ങള്‍ സ്വർണത്തെ കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

*ഇന്നത്തെ വെളളിവില*

സംസ്ഥാനത്തെ വെളളിവിലയില്‍ മാറ്റം സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ രൂപയുടെ മൂല്യത്തില്‍ വരുന്ന കയറ്റിറക്കങ്ങളും വെളളിവിലയെ സ്വാധീനിക്കും.


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Dec, 09:40


*📢കോഴിക്കോട്: 2024 അവസാനിക്കാൻ 24 ദിവസം ബാക്കിനില്‍ക്കെ ദേവഗിരിയില്‍ അപൂർവസാഹിത്യസംഗമം. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കോളേജുകളിലെ മലയാളം അധ്യാപകരുടെ 24 പുസ്തകങ്ങള്‍ ഒന്നിച്ച്‌ ഒരൊറ്റവേദിയില്‍ പ്രകാശനംചെയ്തു.*

'കമ' അക്ഷരോത്സവമെന്ന പരിപാടി ദേവഗിരി കോളേജ് മലയാളവിഭാഗത്തിന്റെയും അധ്യാപകക്കൂട്ടായ്മയായ അക്ഷരപ്പൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

ദേവഗിരി കോളേജ് സെമിനാർ ഹാളില്‍നടന്ന ചടങ്ങില്‍ ഡോ. രാജേന്ദ്രൻ എടത്തുംകര അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പല്‍ ഡോ. ബോബി ജോസ് ഉദ്ഘാടനംചെയ്തു. എഴുത്തുകാരുടെ ജോലിയിലെ സമാനത പുസ്തകങ്ങളുടെ ആശയത്തിലില്ല. വ്യത്യസ്ത ആശയങ്ങളിലുള്ള 24 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കവിതാസമാഹാരങ്ങള്‍, നിരൂപണങ്ങള്‍, വിവർത്തനങ്ങള്‍, മാധ്യമപഠനങ്ങള്‍, സാഹിത്യചരിത്രപഠനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണിവ. ഈ സാഹിത്യ സംഗമത്തിന് സാക്ഷികളായി അൻപതോളം അധ്യാപകരും ഒത്തുചേർന്നു.പുതിയ പുസ്തകങ്ങള്‍ കോളേജിലെ നവീകരിച്ച ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാനത്ത് പുതുതായി തുടങ്ങിയ നാലുവർഷ ബിരുദ കോഴ്സിലെ മലയാളപഠനത്തിന്റെ സാധ്യതകളെയും പ്രശ്നങ്ങളെയുംകുറിച്ച്‌ ചർച്ചയും സംഘടിപ്പിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Dec, 09:39


*📢 തൃക്കാക്കര: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്.എളംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ.ജെറ്റ് ഐർവേസ്‌ മാനേജിങ് ഡയറക്ടറുമായി ചേർന്ന് സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് നിങ്ങള്‍ക്കെതിരെ കേസ്*

എടുത്തിട്ടുണ്ടെന്നും,പിന്നീട് അറസ്റ്റ് ചെയ്യുമെന്നും ഭീഷണയപ്പെടുത്തി 85 കാരനായ എളംകുളം സ്വദേശി ജെയിംസ് കുര്യന് കഴിഞ്ഞ മാസം 22 ഭീഷണി സന്ദേശം എത്തിയത്.പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു ഭീഷണി.പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വീഡിയോ കോളില്‍ വന്നതായിരുന്നു ഭീഷണി.എന്നാല്‍ താൻ അത്തരത്തില്‍ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഭീഷണി തുടർന്നു.നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ തുകയും ആർ.ബി.ഐ ക്ക് പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.ഒടുവില്‍ ഗത്യന്തരം ഇല്ലാതായതോടെ 22 ന് 5,000 രൂപയും,28 ന് ഒരു ലക്ഷം രൂപയും,തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും ഉള്‍പ്പടെ 17,05,000/- തട്ടിയെടുത്തു.

വേരിഫിക്കേഷന് ശേഷം പണം തിരികെ കിട്ടാതായതോടെ ജെയിംസ് കുര്യൻ സൈബർ പോലിസിനെ സമീപിക്കുകയായിരുന്നു.










▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Dec, 08:37


*📢റബ്ബറിന് പി.എം. ഇൻഷുറൻസ്; പ്രാദേശിക കാലാവസ്ഥാമാറ്റങ്ങളിലെ നഷ്ടവും പരിഗണിക്കണമെന്ന് റിപ്പോര്‍ട്ട്*

കോട്ടയം: പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് സ്കീമില്‍ റബ്ബറിനെ ഉള്‍പ്പെടുത്തുന്നതിന് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് റബ്ബർ ബോർഡിന് നല്‍കി.
പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം രൂപംനല്‍കുമ്ബോള്‍ പരിഗണിക്കേണ്ട വിഷയങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഓരോ ജില്ലകളിലുമുള്ള പ്രാദേശികമായ കാലാവസ്ഥാപ്രശ്നങ്ങളില്‍ ഉണ്ടാകാവുന്ന കാർഷികനഷ്ടം പരിഗണിക്കണമെന്നതാണ് മുഖ്യനിർദേശം. ഡിസംബർ 10-ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങളോടെ നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമെടുക്കും.

• ഇൻഷുറൻസ് കമ്ബനികള്‍ സീസണ്‍ അധിഷ്ഠിതമായി കാര്യങ്ങളെ കാണുന്ന രീതി മാറ്റണം. കാലാവസ്ഥാവ്യതിയാനം വന്നതോടെ വേനല്‍ക്കാലത്തും അപ്രതീക്ഷിത വെള്ളപ്പൊക്കം, മഴക്കാലത്ത് പൊടുന്നനെ വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കീടബാധ, രോഗങ്ങള്‍ എന്നിവയെല്ലാം നഷ്ടപരിഹാരത്തിന് പരിഗണിക്കണം.
• എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രയോജനം കിട്ടണം. മുൻപുണ്ടായിരുന്ന ചില ഇൻഷുറൻസ് പദ്ധതികള്‍ പ്രീമിയത്തിലെ പ്രശ്നങ്ങള്‍ കാരണം നിലച്ചുപോയി. എല്ലാവർക്കും പ്രയോജനപ്പെടാൻ പ്രീമിയം തുക കുറയ്ക്കണം.

• ഒരു ഹെക്ടറിന് 1500 രൂപ പ്രീമിയം എന്ന് കർഷകരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രീമിയം എത്ര കുറയുന്നോ അത്രയും പ്രാതിനിധ്യം വർധിക്കും.

• രണ്ട് കമ്ബനികളാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ ടേംഷീറ്റ് ചർച്ചചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പ്രീമിയത്തില്‍ ഇനിയും ചർച്ചയാകാമെന്ന് അവർ അറിയിച്ചു.

• അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാനിലയത്തില്‍ ഇൻഷുറൻസ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകണം നഷ്ടപരിഹാരം.
• 72 മണിക്കൂറിനുള്ളില്‍ നാശവിവരം കൃഷിക്കാർ ഇൻഷുറൻസ് കമ്ബനിയെ അല്ലെങ്കില്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്ന ഏജൻസിയെ അറിയിക്കണം. ഇൻഷുറൻസ് കമ്ബനി പ്രതിനിധി നഷ്ടം തിട്ടപ്പെടുത്തും

• അഗ്രിക്കള്‍ച്ചറല്‍ ഇൻഷുറൻസ് കമ്ബനി തയ്യാറാക്കിയ നിബന്ധനകള്‍ കേരളത്തിന് യോജ്യമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചു. കമ്ബനിയുടെ ടേം ഷീറ്റും അംഗീകരിച്ചിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Dec, 08:37


*📢കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില ലഭ്യമാക്കും : മന്ത്രി പി.പ്രസാദ്*

വയനാട് : നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്കെല്ലാം അടിസ്ഥാന വില ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കൃഷി വകുപ്പിന്റെ പത്ത് ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്‌പൈസസ് ആന്‍ഡ് അഗ്രോ ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്ബനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ 'കേരളാഗ്രോ' ബ്രാന്‍ഡ് സ്റ്റോറും കിസാന്‍ മേളയും വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയില്‍ കര്‍ഷകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകള്‍ മൂലം ലാഭകരമായി കൃഷി ചെയ്യാന്‍ പലപ്പോഴും കൃഷിക്കാര്‍ക്ക് സാധിക്കാറില്ല. കാര്‍ഷിക വിഭവങ്ങള്‍ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാര്‍ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്ബത്തിക സാങ്കേതിക സഹായങ്ങളും നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

കേരളഗ്രോ എന്ന ബ്രാന്‍ഡില്‍ ഏതൊരു കര്‍ഷകനും തന്റെ കാര്‍ഷിക ഉല്‍പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പി.ജി.എസ് ജൈവ
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്ബനി ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Dec, 08:37


*📢ക്രിസ്മസ്, പുതുവത്സര രാവുകള്‍ക്കിനി കൃഷി തിളക്കം: കാര്‍ഷിക മേളകള്‍ക്കായി കേരളമൊരുങ്ങി*

കേരളത്തിന്റെ ശീതകാല രാവുകള്‍ക്ക് കൃഷിയുടെ പച്ചപ്പു നല്‍കി കാര്‍ഷികമേളകള്‍ക്ക് തുടക്കം. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചി ഫ്‌ളവര്‍ഷോ, തിരുവനന്തപുരം കനകക്കുന്നിലെ പുഷ്‌പോത്സവം, പാലക്കാട് മലമ്ബുഴയിലെ ഫ്‌ളവര്‍ഷോ, തൃശൂരിലെ കാര്‍ഷിക പ്രദര്‍ശനം, നേര്യമംഗലം ഫാം ഫെസ്റ്റ്, കൃഷി മന്ത്രിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ നടക്കുന്ന കരപ്പുറം കാഴ്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം തുടങ്ങി ചെറുതും വലുതുമായ നിരവധി കാര്‍ഷികപ്രദര്‍ശനങ്ങള്‍ക്കാണ് ക്രിസ്മസും ന്യൂഇയറും വേദിയാകുന്നത്.
കാര്‍ഷിക പ്രദര്‍ശന വിപണന മേളയാണ് ഇതില്‍ പ്രധാനം. കൗതുക കാഴ്ചകളൊരുക്കുന്ന ഭക്ഷ്യവിളകള്‍ ഇത്തരം കാര്‍ഷിക പ്രദര്‍ശനങ്ങള്‍ക്കായി മാത്രം ഉത്പാദിപ്പിക്കുന്ന ധാരാളം കര്‍ഷകരുമുണ്ട് കേരളത്തില്‍. 100 കിലോ തുക്കമുള്ള ചേന, കപ്പ, കാച്ചിലുകള്‍ തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെയും വിളകളുടെയും വിപണനവും കാര്‍ഷിക കൗതുകകാഴ്ചകളുമൊക്കെ ഒരുമിക്കുന്നതാണ് മേളകള്‍.

*നേര്യമംഗലം ഫാം ഫെസ്റ്റ്*

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് ഡിസംബര്‍ 6,7,8,9 തീയതികളില്‍ നടക്കും. കാര്‍ഷിക പ്രദര്‍ശനവും വിപണനവും, സെമിനാറുകളും, കുട്ടികള്‍ക്കുള്ള കാര്‍ഷിക ക്വിസ്, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്ബ്, കലാപരിപാടികള്‍, ഫാം വാക്ക്, കുതിര സവാരി, വടംവലി എന്നിവ ഫാം ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. കാര്‍ഷിക യന്ത്രോപകരണങ്ങളുടെ നാല് ദിന സര്‍വീസ് ആന്‍ഡ് റിപ്പയറിംഗ് ക്യാമ്ബുകളും ഫെസ്റ്റിനോടനുബന്ധിച്ച്‌ നടത്തും. കര്‍ഷകരുടെയും കാര്‍ഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും പ്രവര്‍ത്തന രഹിതമായ കാര്‍ഷിക യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തനക്ഷമമാക്കും. യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനര്‍ റിപ്പയറുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും പരമാവധി 1,000 രൂപ വരെ സൗജന്യമായിരിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും കര്‍ഷക സംഘങ്ങളും മുന്‍കൂട്ടി അപേക്ഷിണം. ഫോണ്‍- 8943198880, 9496246073. കൃഷിവകുപ്പിന്റെ നേര്യമംഗലം ഫാമിനു സമീപം പ്രധാന റോഡരികില്‍ തന്നെയാണ് ഇത് നടക്കുന്നത്.

ഇതിനു തൊട്ടുപിന്നാലെയാണ് 'കരപ്പുറം കാഴ്ച'

കരപ്പുറം കാഴ്ച' കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം

കരപ്പുറം കാഴ്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കും. ചേര്‍ത്തലയുടെ കാര്‍ഷിക പ്രദര്‍ശന വിപണന, സാസ്‌കാരിക കലാമേളകള്‍ ഉള്‍പ്പെടുന്നതാണ് പരിപാടി. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകളും സെമിനാറുകളും ബി ടു ബി മീറ്റുകളും ഇന്‍ക്യുബേറ്റര്‍ സെന്ററുകളും വായ്പാ സഹായ കേന്ദ്രങ്ങളും പരിപാടിയുടെ ഭാഗമാണ്. പരമ്ബരാഗത വ്യവസായ, മത്സ്യബന്ധന മേഖലകളേയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

കൊച്ചിന്‍ ഫ്‌ളവര്‍ഷോ

നാല്‍പത്തൊന്നു വര്‍ഷമായി കൊച്ചിയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ രാവുകള്‍ക്ക് കുളിര്‍മയുടെ പച്ചപ്പേകുന്നതാണ് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്‌ളവര്‍ ഷോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെയാണിത് നടക്കുന്നത്.

ജില്ലാ കളക്ടര്‍ പ്രസിഡന്റായിട്ടുള്ള ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും(ജിസിഡിഎ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതുമകള്‍ ഏറെയുള്ളതാണ് ഈ വര്‍ഷത്തെ ഫ്‌ളവര്‍ ഷോ. 54,000 ചതുരശ്ര അടിയില്‍ കലാപരമായി ഒരുക്കുന്ന പൂച്ചെടികളുടെയും പൂക്കളുടെയും പ്രദര്‍ശനം ഇന്ത്യയിലെ തന്നെ ഏറ്റവും വലുതായിരിക്കും. ഇതില്‍ 5000 നു മേല്‍ ഓര്‍ക്കിഡുകള്‍, അഡീനിയം, റോസ്, ആന്തൂറിയം, വിവിധ നിറത്തില്‍ പൂക്കളുമായി വാര്‍ഷികപൂച്ചെടികള്‍, ബോണ്‍സായ് ചെടികള്‍, പല തരം സക്കുലന്റ് ചെടികള്‍, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ് എല്ലാം ഉള്‍പ്പെടും. കൂടാതെ മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാ ലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസേലിയ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് കൗതുകമുണര്‍ത്തുന്നവയാകും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Dec, 08:37


*📢അഖിലേന്ത്യ മെഡിക്കല്‍ പി ജി കൗണ്‍സലിങ്; രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ഒമ്ബതിനകം പൂര്‍ത്തിയാക്കണം*

ന്യൂഡല്‍ഹി| അഖിലേന്ത്യ മെഡിക്കല്‍ പി ജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ് നടപടികള്‍ ആരംഭിച്ചു.
മെഡിക്കല്‍ കൗണ്‍സിലിങിന്റെ ആഭിമുഖ്യത്തിലാണ് നടപടികള്‍ തുടങ്ങിയത്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ്, ചോയ്‌സ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ എന്നിവ ഡിസംബര്‍ ഒമ്ബതിനകം പൂര്‍ത്തീകരിക്കണം.

നീറ്റ്-പി.ജി 2024 റാങ്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 12ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും. 13-20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം. അഖിലേന്ത്യ ക്വാട്ടയിലും കല്‍പിത/കേന്ദ്ര സര്‍വകലാശാലകളിലും മറ്റും ഒഴിവുള്ള സീറ്റുകളിലേക്കാണ് രണ്ടാം റൗണ്ട്‌ സീറ്റ് അലോട്ട്‌മെന്റ്. കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂള്‍, സ്ഥാപനങ്ങള്‍, മെഡിക്കല്‍ പി.ജി കോഴ്‌സുകള്‍, സീറ്റുകള്‍ എന്നിവ www.mcc.nic.inല്‍ ലഭിക്കും.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Dec, 08:37


*📢55000 രൂപ സ്‌റ്റൈപ്പൻഡ്; Biotechnology, Life Sciences ഗവേഷണത്തിന് DBT റിസര്‍ച്ച്‌ അസോസിയേറ്റ്ഷിപ്പ്*

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്നോളജി (ഡി.ബി.ടി.) വകുപ്പ് നല്‍കുന്ന റിസർച്ച്‌ അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പരിശീലനം നല്‍കി ബയോളജി, ബയോടെക്നോളജി മേഖലകളില്‍ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

സ്റ്റൈപ്പൻഡ്

രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങള്‍, സർവകലാശാലകള്‍, നോണ്‍പ്രോഫിറ്റ് റിസർച്ച്‌ ആൻഡ് ഡിവലപ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാകും പദ്ധതി നടപ്പാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പദ്ധതിയില്‍ തുടരാം. ആദ്യവർഷം കഴിയുമ്ബോള്‍ ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിച്ചാല്‍ കാലാവധി നാലുവർഷംവരെ നീട്ടാം.

പ്രതിമാസ സ്റ്റൈപ്പൻഡ് 55,000 രൂപയാണ്. പ്രതിവർഷ റിസർച്ച്‌ കണ്ടിജൻസി ഗ്രാന്റ് 50,000 രൂപയും. മൈനർ എക്വിപ്മെന്റ്,
കണ്‍സ്യൂമബിള്‍സ്, കണ്ടിജൻസീസ്, ഡൊമസ്റ്റിക് ട്രാവല്‍ എന്നിവയ്ക്ക് ഗ്രാന്റ് ഉപയോഗിക്കാം. എച്ച്‌.ആർ.എ.യും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ സീനിയർ ശാസ്ത്രജ്ഞരുടെ മെന്ററിങ് ലഭിക്കാനും അവരുടെ ആധുനിക ഗവേഷണസജ്ജീകരണങ്ങള്‍ ഉപയോഗിക്കാനും അവസരം ലഭിക്കാം.

യോഗ്യത

അപേക്ഷകർക്ക് സയൻസ്/എൻജിനിയറിങ് മേഖലയിലെ പിഎച്ച്‌.ഡി. ബിരുദമോ, മെഡിസിനിലെ ഏതെങ്കിലും മേഖലയിലെ എം.ഡി./എം.എസ്. ബിരുദമോ വേണം. ബയോടെക്നോളജി, ലൈഫ് സയൻസസ് മേഖലകളില്‍ ഗവേഷണതാത്പര്യം, മികച്ച അക്കാദമിക് ചരിത്രം എന്നിവയും വേണം.

പിഎച്ച്‌.ഡി./എം.ഡി./എം.എസ്. തിസീസ് നല്‍കിയവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം ഉയർന്ന പ്രായപരിധി 3.1.2025ന് പുരുഷൻമാർക്ക് 40ഉം വനിതകള്‍ക്ക് 45ഉം ആയിരിക്കും.
അപേക്ഷ നല്‍കുമ്ബോള്‍ ജോലിയുള്ളവർക്കും (സ്ഥിരം, കരാർ) അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫെലോഷിപ്പ് ലഭിക്കാൻ ജോലി ഉപേക്ഷിക്കേണ്ടിവരും.

തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് സ്ഥാപനം അഡ്മിനിസ്ട്രേറ്റീവ്, ഇൻഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങള്‍ അസോസിയേറ്റിന് നല്‍കണം.

പിഎച്ച്‌.ഡി. ഗൈഡ്/കോഗൈഡിനൊപ്പം ഗവേഷണം നടത്താനോ പിഎച്ച്‌.ഡി./എം.ഡി./എം.എസ്. നേടിയ സ്ഥാപനം പദ്ധതിക്ക് തിരഞ്ഞെടുക്കാനോ പറ്റില്ല. മെന്റർ, ഇന്ത്യയിലെ അംഗീകൃതസ്ഥാപനത്തില്‍ ഒരു റഗുലർ അക്കാദമിക്/റിസർച്ച്‌ സ്ഥാനം വഹിക്കുന്നുണ്ടായിരിക്കണം; സയൻസ്/എൻജിനിയറിങ് പിഎച്ച്‌.ഡി./എം.ഡി./എം.എസ്. ബിരുദം ഉണ്ടായിരിക്കണം. ഓണററി പ്രൊഫസർമാർ, എമിററ്റസ് പ്രൊഫസർമാർ/ശാസ്ത്രജ്ഞർ, ഡി.ബി.ടി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർമാർ തുടങ്ങിയവർക്കും റിസോഴ്സസ് ലബോറട്ടറി സൗകര്യങ്ങള്‍ എന്നിവ അവർക്ക് ലഭ്യമാണെങ്കില്‍ മെന്റർ ആകാം.
ഒരുസമയത്ത് ഒരു മെന്റർക്ക് രണ്ടില്‍ക്കൂടുതല്‍ റിസർച്ച്‌ അസോസിയേറ്റുകള്‍ പാടില്ല.

അപേക്ഷ

വിശദമായ വിജ്ഞാപനം dbtindia.gov.in - ല്‍ ലഭ്യമാണ് (ലേറ്റസ്റ്റ് അനൗണ്‍സ്മെന്റ്). അപേക്ഷ, വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജനുവരി മൂന്നുവരെ നല്‍കാം. സഹായങ്ങള്‍ക്ക്: [email protected] | 0129 2848531

വിശദാംശങ്ങള്‍ക്ക്: www.myscheme.gov.in/schemes/ra
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Dec, 10:07


*📢അമിതമായാല്‍ ചെറുധാന്യങ്ങളും അപകടം; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍*

ചെറുധാന്യങ്ങള്‍ നല്ലതുതന്നെ, പക്ഷേ അമിതമായാല്‍ അതും അപകടമുണ്ടാക്കാം. ചെറുധാന്യങ്ങള്‍ മാത്രം സ്ഥിരം കഴിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കാം.
ഒന്നിടവിട്ട ദിവസങ്ങളില്‍ ചെറുധാന്യങ്ങള്‍ (മില്ലറ്റ്) ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാകും നന്നാകുക. ചെറുധാന്യ ഉപയോഗം പൂര്‍ണമായും പ്രശ്‌നരഹിതമല്ല. പക്ഷേ, ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നരഹിതമാക്കാം! ഇവയുടെ പോഷക, ഔഷധ ഗുണങ്ങളെക്കുറിച്ചും ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ചില ശാസ്ത്രീയ വിവരങ്ങള്‍ മനസിലാക്കാം.

ഗോതമ്ബ്, ബാര്‍ലി, റൈ എന്നിവയുള്‍പ്പെടെ ചില ധാന്യങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് 'ഗ്ലൂട്ടന്‍'. ബാര്‍ലി, യവം എന്ന് കൂടി അറിയപ്പെടുന്നു, ഇത് മില്ലറ്റ് അല്ല, ഗോതമ്ബ് പോലൊരു വന്‍ ധാന്യമാണ് (cereal). ഗ്ലൂട്ടന്‍ ഒരു ബൈന്‍ഡര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്ലൂട്ടന്‍ ഉള്ളതു കൊണ്ടാണ് പൊറോട്ട വീശിയടിക്കാന്‍ കഴിയുന്നതും, ബ്രഡ്, പിസ, ചപ്പാത്തി എന്നിവ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതും. ഗ്ലൂട്ടന്‍ ഇല്ലെങ്കില്‍ കുഴച്ചമാവ് വീശുമ്ബോള്‍ എളുപ്പത്തില്‍ കീറിപ്പോകും.

ഗോതമ്ബ് അടങ്ങിയ ഭക്ഷണങ്ങളുമായി ഗ്ലൂട്ടന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂട്ടന്‍ അലര്‍ജി അഥവാ 'സീലിയാക്' എന്ന രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 'ഗ്ലൂട്ടന്‍' തീരെയില്ലാത്ത ചെറുധാന്യങ്ങള്‍ അനുഗ്രഹമാണ്.
സീലിയാക് രോഗവും ഗ്ലൂട്ടനും

ഗോതമ്ബ് അടങ്ങിയ ഭക്ഷണങ്ങളുമായി ഗ്ലൂട്ടന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂട്ടന്‍ അലര്‍ജി അഥവാ 'സീലിയാക്' എന്ന രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 'ഗ്ലൂട്ടന്‍' തീരെയില്ലാത്ത ചെറുധാന്യങ്ങള്‍ അനുഗ്രഹമാണ്. സീലിയാക് രോഗമുള്ള ആളുകള്‍ക്ക് ഗ്ലൂട്ടന്‍ രഹിത ഭക്ഷണക്രമം ആവശ്യമാണ്. ഗ്ലൂട്ടനോടുള്ള സ്വയം രോഗപ്രതിരോധ പ്രതികരണം എന്ന നിലയില്‍ ശരീരം ചെറുകുടലിനെ പ്രതിരോധിച്ച്‌ വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാകും. സീലിയാക് രോഗമുള്ള ആളുകള്‍ക്ക് ഒരു തരത്തിലും ഗ്ലൂട്ടന്‍ സഹിക്കാന്‍ കഴിയില്ല, മാത്രമല്ല അവരുടെ ജീവിതകാലം മുഴുവന്‍ ഗ്ലൂട്ടന്‍-രഹിത ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.

അത്‌പോലെ തന്നെ, ചെറുധാന്യങ്ങളുടെ ' ഗ്ലൈസെമിക് ഇന്‍ഡക്‌സ്' (glycemic index- GI) കുറവായതിനാല്‍ ചയാപചയം നടക്കുമ്ബോള്‍ ഗ്ലൂക്കോസ് രക്തത്തില്‍ കലരുന്ന പ്രക്രിയ സാവധാനത്തിലേ നടക്കുകയുള്ളൂ. അതിനാല്‍ ടൈപ് 2 പ്രമേഹ രോഗികള്‍ക്ക് ഇതു മികച്ച ഭക്ഷണമാണ്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് എന്നത് ഒരു ഭക്ഷണത്തിന് ഒരാളുടെ രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) എത്ര വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കഴിയും എന്നതിന്റെ അളവുകോലാണ്.

മില്ലറ്റ് കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളും സി-റിയാക്ടീവ് പ്രോട്ടീനും കുറയ്ക്കുകയും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുകയും ചെയ്യുന്നു. നമ്മുടെ കരള്‍ നിര്‍മ്മിക്കുന്ന ഒരു പ്രോട്ടീനാണ് സി-റിയാക്ടീവ് പ്രോട്ടീന്‍- CRP.

മലബന്ധം ഒഴിവാക്കും

എല്ലാ ചെറുധാന്യങ്ങളിലും ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബറിന് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവ് കുടലില്‍കൂടി ഭക്ഷണം കടന്നു പോകുന്ന സമയം വര്‍ധിപ്പിക്കുന്നു. ഈ പ്രക്രിയ ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, കുടല്‍വ്യൂഹത്തില്‍ ആഹാരസാധനങ്ങളുടെ ജലമയം വര്‍ധിപ്പിക്കുന്നതിന് മില്ലറ്റുകള്‍ സഹായിക്കുന്നു. ഇതിനാല്‍ മലബന്ധം ഒഴിവാകും.

മില്ലറ്റുകളില്‍ അടങ്ങിയിരിക്കുന്ന നയാസിന്‍ (niyacin/vitamin B3) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പോഷകങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച്‌ ഇവയെ സംരക്ഷക ഭക്ഷണങ്ങള്‍ (protective foods) എന്ന വിഭാഗത്തില്‍പ്പെടുത്തിയും പറയാറുണ്ട്.


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :4-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Dec, 10:06


*📢അരി വേവിക്കണ്ട, വെറുതെ വെള്ളത്തിലിട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ചോറ് റെഡി; 'മാജിക്കല്‍ റൈസ്' നമ്മുടെ കേരളത്തിലും വിളവെടുത്തു*

പാലക്കാട്: വെറുതെ വെള്ളത്തില്‍ ഇടുവെച്ചാല്‍ മതി, അരമണിക്കൂർ കൊണ്ട് ചോറ് റെഡി. 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് കേരളത്തിലും വിളഞ്ഞിരിക്കുകയാണ്.
പാലക്കാട് എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ് വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാൻ കഴിയുന്ന അത്ഭുത നെല്ല് കതിരണിഞ്ഞത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്ത ചരിത്രമുണ്ട് എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിന്. അര മണിക്കൂർ നേരം വെറുതെ വെള്ളത്തിലിട്ടുവച്ചാല്‍ ചോറായി മാറും എന്നതാണ് അഗോനിബോറ അരിയുടെ പ്രത്യേകത.

പടിഞ്ഞാറൻ അസമാണ് അഗോനിബോറയുടെ ജന്മദേശം. തണുത്ത വെള്ളത്തില്‍ അരി ഇട്ട് അടച്ചുവെച്ചാല്‍ 30 മിനിറ്റ് മുതല്‍ 45 മിനിറ്റ് വരെ സമയം കൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റുമതി.പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്.
അസമില്‍നിന്ന് വിത്ത് എത്തിച്ച്‌ 12 സെന്റിലാണ് ജൂണില്‍ കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്‌, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനുമുൻപ്, ഉഴുതമണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയില്‍ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തില്‍ നെല്‍ച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി.

പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്ക്ക് പ്രശ്‌നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്‌മണ്യൻ, വൈസ് ചെയർപേഴ്‌സണ്‍ ദീപ സുബ്രഹ്‌മണ്യൻ, എം.ഡി. വിശ്വനാഥൻ എന്നിവർ പറഞ്ഞു. 12 സെന്റില്‍നിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രിചൂടില്‍ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയില്‍ നല്‍കുന്നത്.
പരീക്ഷണം വിജയിച്ചതിനാല്‍ അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.

മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതല്‍ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങള്‍ അത്താച്ചി ഫാമില്‍ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്നപേരില്‍ സൂക്ഷിച്ചിട്ടുമുണ്ട്. കറുപ്പ് കൗനി (തമിഴ്‌നാട്), ജോഹ (അസം), ജാസ്മിൻ റൈസ് (തായ്‌ലാന്ഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്‌നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയില്‍ ചിലതാണ്. തവളക്കണ്ണൻ, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്ബരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :4-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Dec, 10:06


*📢കേരളത്തിലെ ആദ്യ അമേരിക്കൻ കോര്‍ണര്‍ കുസാറ്റില്‍ ആരംഭിച്ചു*

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയുടെയും ആഭിമുഖ്യത്തില്‍ കുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററില്‍ കേരളത്തിലെ ആദ്യത്തെ 'അമേരിക്കൻ കോർണർ' ആരംഭിച്ചു.
വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്ബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ പബ്ലിക് അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.

അമേരിക്കയിലെ പഠനസാധ്യതകളെക്കുറിച്ചറിയാൻ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജുക്കേഷണല്‍ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) ഒരുക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്‍സള്‍ട്ടേഷനുകള്‍, എജുക്കേഷൻ യു.എസ്.എ., യു.എസ്. ഫുള്‍ബ്രൈറ്റ് പ്രോഗ്രാമുകള്‍, എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ തുടങ്ങിയവ കോർണറില്‍ നടത്തും. തിങ്കള്‍മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :4-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Dec, 10:06


*📢 സഹകരണ സംഘം/ബാങ്കുകളില്‍ അവസരം, 291 ഒഴിവ്*

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.
291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-1, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.

നിയമന രീതി: പരീക്ഷാബോർഡ് നടത്തുന്ന ഓണ്‍ലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

അപേക്ഷ സമർപ്പിക്കല്‍: ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി www.cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :4-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Dec, 09:10


*📢 ന്യൂഡല്‍ഹി: എഫ്‌ഐസിസിഐ ടർഫ് 2024: 14ാം ഗ്ലോബല്‍ സ്പോർട്സ് സമിറ്റില്‍ സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മി ബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷൻ (എല്‍എൻസിപിഇ) സ്വന്തമാക്കി.*

ന്യൂഡല്‍ഹിയിലെ ഫെഡറേഷൻ ഹൗസില്‍ നടന്ന ചടങ്ങിലാണ് ബഹുമതി എല്‍എൻസിപിഇയെ തേടിയെത്തിയത്. കായിക വിദ്യാഭ്യാസവും ഗവേഷണവും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിരന്തരം പരിശ്രമത്തിനാണ് അംഗീകാരം.

ഇന്ത്യയിലെ കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഗവേഷണം എന്നീ മേഖലകളില്‍ ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്. എഫ്‌ഐസിസിഐയോടും, ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ നേട്ടം, ഭാരതത്തിന്റെ കായിക ഭാവിയെ ഉയർത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാചൈതന്യത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും എന്ന് പ്രിൻസിപ്പലും എല്‍എൻസിപിഇയുടെ റീജിയണല്‍ ഡയറക്ടറുമായ ഡോ. ജി. കിഷോർ പറഞ്ഞു.

സായ് നാഷണല്‍ സെന്റർ ഓഫ് എക്സലൻസ് (NCOE), ആകർഷകമായ പരിശീലന പദ്ധതികള്‍ വഴി ദേശീയ-അന്തർദേശീയ തലങ്ങളില്‍ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. നിലവില്‍ അത്ലറ്റിക്സ് , ബാഡ്മിന്റണ്‍, ബോക്സിങ്, ഹോക്കി, ജൂഡോ, റസ്ലിങ് എന്നീ വിഭാഗങ്ങളില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.





▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :3-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Dec, 09:10


*📢നന്മണ്ട: അഞ്ചാംവയസ്സില്‍ പോളിയോബാധിച്ച ഹരിദാസന് കൃഷി തപസ്യയാണ്. ചെറുപ്പത്തില്‍ വലതുകാലിന് പോളിയോ ബാധിച്ചുവെങ്കിലും വിധിയുടെമുന്നില്‍ തോല്‍ക്കാൻ ഹരിദാസൻ തയ്യാറായില്ല.*

ആലിൻചുവട് വേവറമലയില്‍ ഹരിദാസൻ (63) ആണ് പോളിയോ വരുത്തിയ ശാരീരിക വെല്ലുവിളിയെ അതിജീവിച്ച്‌ കൃഷിയില്‍ വിജയഗാഥരചിച്ച്‌ മുന്നേറുന്നത്.

അഞ്ചാംവയസ്സില്‍ തന്നെ ബാധിച്ച വൈകല്യം തനിക്ക് ജീവിതം മുറികള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ല എന്ന ഉറച്ച വിശ്വാസമായിരുന്നു കാർഷിക സംസ്കൃതിയുടെ കാവലാളായി മാറാൻ ഹരിദാസനെ പ്രേരിപ്പിച്ചത്.

ചെറുപ്പത്തില്‍ത്തന്നെ കുടിയേറ്റമേഖലയായ തലയാട് എത്തി നന്മണ്ടക്കാരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ജീവനക്കാരനായി. കുടിയേറി വന്ന കർഷകരില്‍നിന്നും കൃഷിയുടെ ബാലപാഠം മനസ്സിലാക്കി. കാടുകള്‍ വെട്ടിത്തെളിച്ച്‌ കപ്പ, വാഴ, ഇഞ്ചി ഇവയെല്ലാം കൃഷി ചെയ്തു. രണ്ടരപ്പതിറ്റാണ്ട് മലയോരമേഖലയില്‍ കാർഷിക സംസ്കൃതിയുടെ സൈറണ്‍ മുഴക്കി.

ഭിന്നശേഷിക്കാരനായിട്ടും മണ്ണിനോട് മല്ലിടുന്ന ഹരിദാസന്റെ പ്രവൃത്തികണ്ട് കുടിയേറ്റക്കർഷകർപ്പോലും മൂക്കത്ത് വിരല്‍വെച്ച കാര്യം ഹരിദാസൻ ഓർക്കുന്നു. നന്മണ്ട സ്വദേശിയായ കൊല്ലങ്കണ്ടി അച്യുതന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് തൊഴിലാളിയായ ഹരിദാസൻ, ബാലുശ്ശേരിയിലെ ഭാരതി ബാലന്റെ തലയാട്ടുള്ള സ്ഥലവും കൃഷിക്കായി ഉപയോഗിച്ചിരുന്നു. 16 വർഷം മുൻപ് അച്ഛന്റെ മരണത്തോടെ സ്വദേശമായ നന്മണ്ടയിലേക്ക് തിരിച്ചെത്തി. വീട്ടുപറമ്ബില്‍ ഇഞ്ചി, മഞ്ഞള്‍, കപ്പ എന്നിവയെല്ലാം കൃഷിചെയ്യുന്നു. കൃഷിയിടത്തിലെ സന്ദർശനത്തിനുശേഷം തൊട്ടടുത്ത ഫർണിച്ചർ കടയില്‍ സഹായിക്കാനും പോകുന്നുണ്ട്.









▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :3-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Dec, 09:10


*📢കൊരട്ടി: രണ്ടുദിവസങ്ങളായി തുടരുന്ന മഴയില്‍ കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ നെല്‍കൃഷി വെള്ളത്തിനടിയിലായി.*

കാടുകുറ്റി പഞ്ചായത്തിലെ വിസ്തൃതിയേറിയ പാടശേഖരങ്ങളിലൊന്നായ ചാത്തൻചാല്‍ വെസ്റ്റ് - ഈസ്റ്റ് പാടശേഖരങ്ങളില്‍ 10 ദിവസം മുതല്‍ 45 ദിവസംവരെ പ്രായമെത്തിയതുമായ മൂന്നൂറോളം ഏക്കർ നെല്‍കൃഷിയാണ് മഴയെ തുടർന്ന് നാശത്തിന്‍റെ വക്കിലെത്തിനില്‍ക്കുന്നത്.

പഞ്ചായത്തിലെ കുലയിടം, ചെറുവാളൂർ പാടശേഖരങ്ങളും വെള്ളത്തിലാണ്. അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൂട്ടുകൃഷി സംഘത്തിന്‍റെ കീഴില്‍ കൃഷിയിറക്കിയ കോതിരപാടം, കാക്കമാവ്, എരട്ടക്കുളം, വഴമ്ബനക്കാവ്, വാപ്പറമ്ബ് പടവുകളിലും വെള്ളംനിറഞ്ഞു. കൊരട്ടി പഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷൻ, ആറാംതുരുത്ത്, കൂട്ടാലപ്പാടം തുടങ്ങിയ പാടശേഖരങ്ങളും മഴക്കെടുതി നേരിടുകയാണ്. മണ്ണൊരുക്കല്‍, വിത്തിടല്‍, നടീല്‍, വളം, കീടനാശിനിപ്രയോഗം അടക്കമുള്ള പ്രവൃത്തികള്‍ പൂർത്തിയായതിനു ശേഷമാണ് കർഷകരെ ആശങ്കയിലാക്കി കൃഷിയിടങ്ങളില്‍ പെയ്ത്തുവെള്ളം നിറഞ്ഞത്.

വെള്ളം കെട്ടിക്കിടക്കുന്നതിലൂടെ ചെയ്ത നെല്‍ക്കൃഷി നശിച്ചുപോകുമോയെന്ന ഭീതിയാണ് കർഷകർക്ക്. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോടുകള്‍ കാലങ്ങളായി നവീകരിക്കാത്തതുമൂലം സ്വാഭാവിക നീരൊഴുക്കിന് തടസംനേരിടുകയാണ്.

തോടുകള്‍ മാലിന്യങ്ങളും ചേറും നിറഞ്ഞ നിലയിലാണ്. ലക്ഷങ്ങള്‍മുടക്കി പുനരുദ്ധരിച്ച കൊരട്ടിച്ചാലില്‍ പലയിടങ്ങളിലും ചണ്ടിയും പായലുമാണ്. തോട്ടില്‍ വെള്ളംനിറഞ്ഞ് ചണ്ടിയും പായലും പാടശേഖരങ്ങളിലെത്തുന്നത് കർഷകർക്ക് ഇരുട്ടടിയാകും. കൃഷിസംബന്ധമായ ആവശ്യങ്ങള്‍ക്ക് വൻതുക വിനിയോഗിക്കേണ്ടിവരുന്ന കർഷകർക്ക് തോടുകളുടെ പുനരുദ്ധാരണത്തിനും മറ്റു പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനും പണം കണ്ടെത്തുക ദുഷ്കരമാകും.

വിഷയങ്ങളില്‍ ഇടപെടാൻ പഞ്ചായത്തോ, ബന്ധപ്പെട്ട അധികാരികളോ തയാറാകുന്നില്ലെന്ന പരാതികളാണ് കർഷകർ പങ്കുവയ്ക്കുന്നത്. ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം വന്നടിയുന്നത് താരതമ്യേന താഴ്ന്നുകിടക്കുന്ന ഈ പാടശേഖരങ്ങളിലാണ്. വെയിലിനെയും മഴയെയും അവഗണിച്ച്‌, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ അതിജീവിച്ച്‌ നാടിനെ അന്നമൂട്ടുന്ന കർഷകർ നേരിടുന്ന ഇത്തരം വിഷമഘട്ടങ്ങള്‍ മുന്നില്‍കണ്ട് ലഘൂകരിക്കാനും പാടശേഖങ്ങളില്‍ കഷകർക്കാവശ്യമായ പശ്ചാത്തലസൗകര്യങ്ങളൊരുക്കാനും അധികൃതർ തയാറാകണമെന്നാണ് കർഷകർ പറയുന്നത്.









▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :3-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

03 Dec, 09:10


*🇦🇪തൊഴിൽ അവസരങ്ങൾ*

*Urgent Requirement for DESCON, ABU DHABI 3 Month Shutdown Project*


ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

👉https://www.ezzads.com/listing/urgent-requirement-for-descon-abu-dhabi-3-month-shutdown-project
ശ്രദ്ധിക്കുക:

ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.

മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 03-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

29 Nov, 08:48


*✈️TODAY TRAVEL UPDATES*
▂▂▂▂▂▂▂▂▂▂▂▂▂▂

*COK-DXB*

29-Nov 11500
30-Nov 13900
01-Dec 13000
02-Dec 14000
03-Dec 15900
04,05-Dec 13000
06,07-Dec 13000
08-Dec 13900
09-Dec 13000
10-13-Dec 13600
14-16-Dec 15000
17,18-Dec 15900
19-Dec 18000
20,21-Dec 20000
22-24-Dec 22500
25-31-Dec 25300

*CCJ DXB*

30-Nov 13500
01-Dec 13000
02-Dec 13900
03-Dec 15000
04-Dec 13500
05,06-Dec 12900
07-09-Dec 13500
10-Dec 13900
11-13-Dec 13950
14-Dec 14500
15-18-Dec 15500
19-Dec 16500
20-Dec 19500

*DXB-COK*

15-Dec 27000

*COK-AUH*

05-Dec 12000
06-Dec 11000
09,10-Dec 11300
11-13-Dec 11300

*CCJ-AUH*
09,10-Dec 12500
21,22-Dec 16000

*CCJ-RUH*

09-Dec 18600
10-Dec 18500
11,12-Dec 17900
13-Dec 18900
14-Dec 19600
15-18-Dec 18900
19-Dec 18500

*CCJ-BAH 30KG*

07-Dec 16000
11-Dec 16000
13-Dec 16000
14-Dec 16000
17-Dec 16500
18-Dec 16500
20-Dec 16500
21-Dec 16500
24-Dec 17000
25-Dec 17000

*COK- DOH*
*EXPRESS*

01 Dec @16000
02 Dec @14200
03 Dec @14000
05 Dec @13500
06 Dec@13000
07 Dec @13900
08,09,10 Dec @12900

🇴🇲 *OMAN VISIT VISA*

*10 DAYS* - 2000
*30 DAYS* - 5300
==============
*UAE 🇦🇪 Visit Visa | Dubai*
*Normal Visa*

*1 month | 2 months*
7600 10800

*Child Below 18 with Parent*
*1 month | 2 months*
*1500 2500*
*------------------------------------*

📌 *Note: For same-day posting, please send payment by or before 4:30 PM.*

*Otherwise, applications will be submited next day before noon.* ☀️📬

———————————————————-
🚨 *Important Notice*🚨

*Dear Travel Partners,*

As per the latest update from immigration, the following additional documents are now mandatory when applying for a UAE visa:

1. *Return Ticket
2. *Hotel Booking

Please upload only *genuine return tickets and confirmed hotel bookings.*

Fake or dummy documents can result in *visa rejection* by immigration.

Let’s ensure a smooth and hassle-free process together!

Thank you for your cooperation.
▂▂▂▂▂▂▂▂▂▂▂▂▂▂
*Other Services👇*
*🇦🇪Dubai Tour Package*
*📄Certificate Attestation*
*🚊Train Ticket*
*🚌Bus Ticket*
*🚕Airport Taxi*
*⛱️Tour Packages*
*🖥️Online Services*
*📘Passport Service*
*🕋Hajj & Umrah Services*
*✈️Norka Services*
*💵Money Tranfer*
-------------------------------------
*EZZA TOURS & TRAVELS*
📞🪀 +917994644411
Web: www.ezzagroup.com
▂▂▂▂▂▂▂▂▂▂▂▂▂▂
*EZZA LIVE ®️*
_One Point Solution_
*Date :29-11-2024*
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇
https://ezzalive.com/12686//3

EZZA LIVE®

21 Nov, 07:06


*📢കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു, നവംബര്‍ 26 വരെ അപേക്ഷിക്കാം*

കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സിവില്‍ എഞ്ചിനീയര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആര്‍.ബി.ഐ അഡൈ്വസര്‍ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 26 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍- ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സിവില്‍ എഞ്ചിനീയര്‍, ആര്‍.ബി.ഐ അഡൈ്വസര്‍ നിയമനങ്ങള്‍. മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകളാണുള്ളത്.

പ്രായപരിധി

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് = 41 വയസ് വരെ.
സിവില്‍ എഞ്ചിനീയര്‍ = 36 വയസ് വരെ.
ആര്‍.ബി.ഐ അഡൈ്വസര്‍ = 65 വയസ് വരെ.
ശമ്ബളം

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് = 60,000 രൂപ പ്രതിമാസം.
സിവില്‍ എഞ്ചിനീയര്‍ = 35,000 രൂപ.
ആര്‍.ബി.ഐ അഡൈ്വസര്‍ = 35,000 രൂപ.

യോഗ്യത

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് അംഗമായിരിത്തണം. സിഎ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. കമ്ബനികളുടെ അക്കൗണ്ട് അന്തിമമാക്കുന്നതിലും വാര്‍ഷിക സാമ്ബത്തിക പ്രസ്താവനകള്‍ തയ്യാറാക്കുന്നതിലും പരിചയം. എന്‍ബിഎഫ്സികളിലെ പരിചയം അഭികാമ്യം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ബിടെക്. സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരായിരിക്കും അപേക്ഷകന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഓണ്‍സൈറ്റ് മേല്‍നോട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പിഡബ്ല്യുഡി മാനുവല്‍/കെഎംബിആര്‍ എന്നിവയിലെ പരിജ്ഞാനവും സ്ട്രക്ചറല്‍ ഡിസൈനിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും ഉള്ള പരിചയവും അത്യന്താപേക്ഷിതമാണ്.

ആര്‍.ബി.ഐ അഡൈ്വസര്‍

കൊമേഴ്സ്/ ഫിനാന്‍സ്/ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്/ ബാങ്കിംഗ്/ ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ മികച്ച ധാരണയും റിസ്‌ക് മാനേജ്മെന്റ് പരിശീലനവും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. ആര്‍ബിഐയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും.
അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//സന്ദര്‍ശിക്കു
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Nov, 07:06


*📢വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു | Self Employment Loan*
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും. 18 മുതല്‍ 55 വരെ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് ആറ് മുതല്‍ എട്ട് വരെ ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക (Self Employment Loan).
ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. അപേക്ഷ ഫോറം www.kswdc.org വെബ്സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് മഞ്ചേരിയിലെ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2760550, 9778512242,9446748584.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//സന്ദര്‍ശിക്കു
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

21 Nov, 07:06


*📢ഒരുലക്ഷം ഏക്കര്‍ കൃഷിയില്‍ സൗജന്യ സഹായങ്ങള്‍ 'പറന്നെത്തിക്കാൻ' ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ്*

കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി ഒരുലക്ഷം ഏക്കർ കൃഷിയില്‍ ആവശ്യമായ സഹായങ്ങള്‍ സൗജന്യമായി നല്‍കാൻ ഡ്രോണ്‍ ടെക് സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇനവേഷൻസ്
വിളനിരീക്ഷണം, വളപ്രയോഗം തുടങ്ങിയവയില്‍ നൂതന സാങ്കേതിക സഹായങ്ങള്‍ എത്തിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വിളവ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ആലപ്പുഴ മുല്ലയ്ക്കല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ഹരിഹരപുത്ര ധർമപരിപാലനസഭ ട്രസ്റ്റുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. പൂർണ ധനസഹായം ട്രസ്റ്റിലൂടെയാണ്. ഓരോ പ്രദേശത്തെയും ഭൂമിയുടെയും വിളകളുടെയും വൈവിധ്യമാർന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, ഡ്രോണ്‍ ഉപയോഗിച്ച്‌ കൃഷി നിരീക്ഷിച്ച്‌ പരിഹാരങ്ങള്‍ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷൻ സെന്ററിലാണ് നാലുവർഷമായി കമ്ബനി പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത്.

പിന്നാക്ക, ആദിവാസി മേഖലയിലുള്ളവർക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ഫ്യൂസലേജ് ഇനവേഷൻസ് എം.ഡി. ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. നാലു മാസത്തിനുള്ളില്‍ കേരളം,തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കാർഷിക മേഖലയില്‍ ആവശ്യമായ സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും ഒരുക്കും. ആധുനിക കാർഷികരീതികള്‍ നടപ്പാക്കും. വിള നിരീക്ഷണത്തോടൊപ്പം ഡ്രോണ്‍ പകർത്തിയ ചിത്രങ്ങളുടെ രൂപത്തിലുള്ള ഡേറ്റ ചില എ.ഐ. ടൂളുകള്‍ ഉപയോഗിച്ച്‌ വിശകലനംചെയ്യും. ശേഷം ആവശ്യമായ വളപ്രയോഗം നടത്തും.

ഗൂഗിള്‍ ഫോമിലൂടെ അപേക്ഷ ക്ഷണിച്ച്‌ അർഹരായവരെ കണ്ടെത്തും. ആധുനികതയിലൂടെ കാർഷിക മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് മാനേജിങ് ട്രസ്റ്റി അജയ്കുമാർ കൈപ്പുഴ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 5,200 കർഷകരുടെ ഉപഭോക്തൃ അടിത്തറ ഉറപ്പാക്കി. ഫ്യൂസലേജിന്റെ ഉപഭോക്താക്കളില്‍ ഹാരിസണ്‍ മലയാളം, സിന്തൈറ്റ്, ഇസ്കോ തുടങ്ങിയവയുണ്ട്. പത്തുലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച കമ്ബനിയുടെ കഴിഞ്ഞവർഷത്തെ വിറ്റുവരവ് അഞ്ചരക്കോടി രൂപയായിരുന്നു. വെബ്സൈറ്റ്:
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//സന്ദര്‍ശിക്കു
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Nov, 05:55


*📢ഡല്‍ഹി: രാജ്യത്തെ കോച്ചിംഗ് സെന്‍ററുകള്‍ക്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസർക്കാർ. വ്യാജ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.*

ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈനുകളിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.വ്യാജ പരസ്യങ്ങള്‍ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം.സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് മാർഗ നിർദേശങ്ങള്‍ പുറത്തിറക്കിയത്.

സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ലഭിച്ച പരാതികളില്‍ ഇതുവരെ 18 കോച്ചിംഗ് സെൻ്ററുകള്‍ക്ക് നോട്ടീസ് നല്‍കുകയും 54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരം വിജയിച്ച വിദ്യാർഥികളുടെ പേരുകളോ ഫോട്ടോകളോ രേഖാമൂലമുള്ള സമ്മതമില്ലാതെ കോച്ചിംഗ് സെന്‍ററുകള്‍ ഉപയോഗിക്കാൻ പാടില്ല.

കോച്ചിംഗ് സെന്‍ററുകളിലെ കോഴ്സുകളെയും കാലാവധിയേയും കുറിച്ച്‌ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കാൻ പാടില്ല. ഫീസ് നിരക്കുകള്‍, ഫീസ് റീഫണ്ട്, തൊഴില്‍ സാധ്യത, ശമ്ബളം എന്നിവയിലും വ്യാജ വാഗ്ദാനങ്ങള്‍ പാടില്ല. ഈ നിർദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കർശന നടപടി ഉണ്ടാകും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Nov, 05:55


*📢ആലപ്പുഴ : ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഇടവേളകളില്‍ വേറിട്ട വിനോദ പരിപാടികള്‍ കൂടി സ്ഥാനംപിടിക്കും.അതില്‍ ഒന്നാണ് പള്ളിക്കുടം ടിവിയുടെ ഗാനമേള.*

കേരളത്തിലെ ഗായകരായിട്ടുള്ള സ്കൂള്‍ കോളേജ് വിദ്യാർത്ഥികളെയും അധ്യാപകരെയും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു മ്യൂസിക് ഷോ ആണിത്.

തുടക്കത്തില്‍ സംഗീത റിയാലിറ്റി ഷോയില്‍ മാറ്റുരച്ച വിദ്യാർത്ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് അധ്യാപകരും കുട്ടികളും മാത്രം ഗായകരായ എത്തുന്ന ഒരു പ്രഫഷണല്‍ ഗാനമേള സംഘം രൂപീകൃതമാകുന്നത്. പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിലാണ് മ്യൂസിക് ബാൻഡ് ഉദ്ഘാടനം നടക്കുന്നത്.

പ്രശസ്ത ചിത്രകാരൻ ഡോ. ജിതേഷ്ജി, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ചിത്രം വേഗവരയിലൂടെ വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് പള്ളിക്കുടം ടിവി ചീഫ് എഡിറ്റർ എല്‍ സുഗതൻ പറഞ്ഞു.

പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, വിദ്യാഭ്യാസ പ്രവർത്തകനായ എൻ ശ്രീകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ ഡോ: അരുണ്‍ ജി കുറുപ്പ്,കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, സംഗീതജ്ഞനായ ആലപ്പി ഋഷികേശ്, കരിയർ ഗുരു ആകാശ് വിജയ്,ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Nov, 05:55


*📢കോട്ടയം: കൈതച്ചക്കയ്ക്ക് ഭേദപ്പെട്ട വിലയുണ്ട്, ആവശ്യക്കാരും. പക്ഷേ, കൊണ്ടുപോകാൻ ലോറി കിട്ടാനില്ല. സവാള വില ഉയർന്നതോടെ ചരക്കെടുപ്പിന് വടക്കേ ഇന്ത്യയിലേക്ക് ലോറികള്‍ പോകാതായതാണ് പ്രശ്നം.*

കൈതച്ചക്കയുമായി പോകുന്ന ലോറികളില്‍ വലിയൊരു വിഭാഗമാണ് സവാളയുമായി കേരളത്തിലേക്ക് വന്നിരുന്നത്.

മഹാരാഷ്ട്രയില്‍ സവാളയ്ക്ക് ചില്ലറവില കിലോഗ്രാമിന് 120 രൂപ വരെയാണ്. മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊത്തവില 85 രൂപയാണ്. ഒക്ടോബറിലെ കനത്ത മഴയാണ് സവാളയെ ബാധിച്ചത്. ഇതോടെ വരവ് അഞ്ചിലൊന്നായി. ഡിസംബറിലാണ് ഇനി വിളവെടുപ്പ്. അപ്പോഴേ ലോറി നീക്കം സജീവമാകൂ.

ദീപാവലി പ്രമാണിച്ച്‌ ഡ്രൈവർമാർ കൂട്ടത്തോടെ ജോലിക്കെത്താഞ്ഞതും പ്രശ്നമായെന്ന് കൈതച്ചക്ക കൃഷിക്കാരനായ എൻ.എ. സോമൻ പറഞ്ഞു. ഡല്‍ഹി, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് പൈനാപ്പിള്‍ കൊണ്ടുപോയിരുന്നത്.

പഴുത്ത കൈതച്ചക്കയ്ക്ക് കിലോഗ്രാമിന് 46 രൂപയും പച്ചയ്ക്ക് 40 രൂപയുമുണ്ട്. സെപ്റ്റംബറില്‍ 55 രൂപ വരെയെത്തിയിരുന്നു. ന്യായവിലയാണ് ഇപ്പോഴുമുള്ളതെന്ന് കൃഷിക്കാർ കരുതുന്നു.

മാർച്ച്‌, ഏപ്രില്‍ മാസത്തിലെ കനത്ത വേനല്‍കാരണം ഉത്പാദനം 40 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. വടക്കേ ഇന്ത്യൻ വിപണിയില്‍ ആവശ്യം വർധിച്ചതും വില കൂടാൻ കാരണമായി. കൈതയുടെ തൈയ്ക്കും ക്ഷാമമുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

15 Nov, 05:55


*📢തൃശ്ശൂർ: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഈ അധ്യയനവർഷം പുതുതായി ഇറക്കിയ ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു.*

ഒന്നാം ക്ലാസുകാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമാണെന്ന വിമർശനമുയർന്നതിനെത്തുടർന്നാണിത്. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക നിർമാണ ശില്പശാല കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്നു.

ഈ വർഷം പുതുക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ച്‌ എസ്.സി.ആർ.ടി. അധ്യാപകരില്‍നിന്ന് ഗൂഗിള്‍ഫോം വഴി അഭിപ്രായം തേടിയിരുന്നു. ഇതില്‍ ലഭിച്ച പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുത്തല്‍. എസ്.സി.ആർ.ടി. പ്രതിനിധികളും പാഠപുസ്തക നിർമാണസമിതി അംഗങ്ങളും വിവിധ ജില്ലകളില്‍നിന്നുള്ള ഒന്നാംക്ലാസ് അധ്യാപകരുമാണ് പങ്കെടുത്തത്.

കുട്ടികള്‍ക്കിടയില്‍ മുൻവർഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കിട്ടിയിട്ടില്ലെന്നാണ് അധ്യാപകരുടെ അനുഭവം. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകർ പറയുന്നു. ഒന്നാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ബാഹുല്യമാണ് പ്രധാനമായും അധ്യാപകർ പങ്കുവെച്ചത്.

ഒന്നാംപാഠംതന്നെ പൂർത്തിയാക്കാൻ മാസങ്ങള്‍ വേണ്ടിവന്നെന്നാണ് വിമർശനം. പഠനാനുബന്ധ പ്രവർത്തനങ്ങളുടെ എണ്ണക്കൂടുതലും കുട്ടികളെ മടുപ്പിക്കുന്നു. അധ്യയനദിവസങ്ങള്‍ പലകാരണങ്ങളാല്‍ നഷ്ടപ്പെടുമ്ബോള്‍ പാഠഭാഗങ്ങള്‍ ഓടിച്ചുതീർക്കേണ്ട സാഹചര്യമാണ്. പ്രവർത്തനപുസ്തകത്തില്‍ ഏറെ ചെയ്തുതീർക്കാനുള്ളതിനാല്‍ കുട്ടികള്‍ക്ക് മറ്റ് ക്ലാസ് റൂം അനുഭവങ്ങള്‍ക്ക് സമയംകിട്ടുന്നില്ല. പാഠപുസ്തകത്തിനൊപ്പം പ്രവർത്തനപുസ്തകവും അധ്യാപകസഹായിയും പരിഷ്കരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായം പരിഗണിച്ച്‌ പാഠപുസ്തകം പരിഷ്കരിക്കുന്നതെന്നാണ് എസ്.സി.ആർ.ടി.ഇ.യുടെ അവകാശവാദം. എന്നാല്‍, ഈ വർഷത്തെ ഒന്നാംക്ലാസുകാരെ പരീക്ഷണത്തിന് വിട്ടുകൊടുത്തതുവഴി അവർക്കുണ്ടായ പഠനപ്രയാസങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നാണ് അധ്യാപകരുടെ ചോദ്യം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686//
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

14 Nov, 09:32


*📢കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തുന്നു.*

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 18 ന് വൈകുന്നേരം നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസ്സില്‍ പ്രവേശനം ഉണ്ടാകുവെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0497 2763473.

The post ആട് വളര്‍ത്തല്‍ പരിശീലന ക്ലാസ്സ് appeared first on Times Kerala.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

14 Nov, 09:32


*📢കട്ടപ്പന: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്കയ്ക്ക് വിപണിയില്‍ മികച്ച വില കിട്ടുമ്ബോഴും പ്രയോജനമില്ലാതെ കർഷകർ.*

അതേസമയം, റീപൂളിംഗെന്ന കള്ളക്കളിയിലൂടെ ഏജൻസികള്‍ കോടികളാണ് കൊയ്യുന്നത്.കർഷകർ പതിക്കുന്ന ഏലയ്ക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തില്‍ പിടിച്ച്‌ വീണ്ടും ലേലത്തില്‍ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഈ കള്ളക്കളിയിലൂടെ നേട്ടം ഉത്തരേന്ത്യൻ വ്യാപാരികള്‍ക്കം ഏജൻസികള്‍ക്കുമാണ്. ഓണ്‍ലൈൻ ലേലത്തില്‍ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയില്‍ വില കാര്യമായി കുറയില്ല. എന്നാല്‍ ഇവിടെ വില ഉയരുന്നതിന് അനുസരിച്ച്‌ അവിടെ ഉയരുകയും ചെയ്യും. വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്.

രണ്ടാഴ്ചക്കിടെ 300 രൂപയിലേറെ വർദ്ധിച്ച്‌ ഏലയ്ക്കയുടെ ശരാശരി വില 2715 രൂപയിലെത്തി. പരമാവധി വില 3000 ആയി. ഇന്നലെ രാവിലെ പുറ്റടി സ്‌പൈസസ് പാർക്കില്‍ കുമളി സ്‌പൈസ് മോർ ട്രേഡിംഗ് കമ്ബനി നടത്തിയ ഇ ലേലത്തില്‍ ഉയർന്ന വില മൂവായിരവും ശരാശരി വില 2715.97 രൂപയുമാണ്. 212 ലോട്ടുകളിലായി പതിഞ്ഞ 63805.4 കിലോ ഏലക്കയില്‍ 62,815.8 കിലോയും വിറ്റുപോയി. ഹൈറേഞ്ചിലെ കമ്ബോളത്തില്‍ 2600നും 2700നുമിടയില്‍ വില ലഭിക്കുന്നുണ്ട്. ഏപ്രില്‍ അവസാനത്തോടെ 2000 രൂപ കടന്ന വിലയില്‍ പിന്നീട് ഇടിവുണ്ടായിട്ടില്ല. പച്ച ഏലക്കയ്ക്ക് 500 രൂപ വിലയുണ്ട്.

ഗുണം കിട്ടാതെ കർഷകർ

പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരില്‍ നിന്ന് കഴിയുന്നത്ര വില കുറച്ച്‌ വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും കൂട്ടുനില്‍ക്കുന്നു. വരള്‍ച്ചയില്‍ മാത്രം 60 ശതമാനത്തോളം ഏലച്ചെടികള്‍ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്തെ കൃഷി നാമാവശേഷമായി 100 കോടിയിലധികം നഷ്ടമുണ്ടായി. അവശേഷിച്ചിരുന്ന ചെടികളിലെ ഉത്പന്നമാണിപ്പോള്‍ കമ്ബോളങ്ങളില്‍ എത്തുന്നത്. എന്നാല്‍ റീപൂളിംഗിലൂടെ യഥാർത്ഥ ഉത്പാദനത്തിന്റെ ഇരട്ടിയിലധികം ഏലയ്ക്കയാണ് ലേലത്തിനെത്തുന്നത്.

'വരള്‍ച്ച ഉത്പാദനത്തെ സാരമായി ബാധിച്ചതാണ് ഇപ്പോള്‍ വില ഉയരാൻ കാരണം. വില്‍ക്കാൻ കായില്ലാത്തതിനാല്‍ കർഷകന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.'

ആന്റണി മാത്യു (കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ്)
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Nov, 07:37


*📢ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍*

രാജ്ഗിര്‍: ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ ഭാരതത്തിന് വിജയ തുടര്‍ച്ച. രണ്ടാം മത്സരത്തില്‍ ഇന്നലെ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഭാരതം വിജയിച്ചു.
ഇരട്ടഗോളുമായി ദീപികയും ഒരു ഗോള്‍ സംഭാവന ചെയ്ത് സംഗീത കുമാരിയും വിജയത്തില്‍ പ്രധാനികളായി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ സംഗീതയിലൂടെയാണ് ഭാരതം അക്കൗണ്ട് തുറന്നത്. 20-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി നില്‍ക്കെ 34, 38 മിനിറ്റുകളില്‍ ഗോളുകള്‍ നേടിക്കൊണ്ട് കൊറിയ സമനില പിടിച്ച്‌ ഭാരതത്തെ വെല്ലുവിളിച്ചു. ഒടുവില്‍ 57-ാം മിനിറ്റില്‍ വിജയഗോല്‍ നേടി ഭാരതം മത്സരം സ്വന്തമാക്കി. ആദ്യമത്സരത്തില്‍ മലേഷ്യയ്‌ക്കെതിരെ ഭാരതം വമ്ബന്‍ വിജയമാണ് നേടിയത് (4-0).
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Nov, 07:37


*📢റബ്ബര്‍മരങ്ങള്‍ വര്‍ഷങ്ങളായി വളര്‍ത്തുന്നവര്‍ പോലും വെട്ടിമാറ്റി ഈ കൃഷി ചെയ്യുന്നു, ഉത്തരേന്ത്യയില്‍ നിന്നുവരെ ആവശ്യക്കാര്‍*

മൂവാറ്റുപുഴ: തുടർച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു. വർഷങ്ങളായുള്ള റബർ മരങ്ങള്‍ വെട്ടിമാറ്റിയാണ് പൈനാപ്പിള്‍ കൃഷി ഇറക്കുകയാണ് പലരും.
നിലവില്‍ പൈനാപ്പിള്‍ കൃഷി ചെയ്തിരുന്നവർ കൃഷി വ്യാപിപ്പിക്കുന്ന തിരക്കിലും. ഇതോടെ പൈനാപ്പിള്‍ കാനിക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പൈനാപ്പിള്‍ കയറ്റി അയക്കാൻ ലോറി ലഭിക്കാത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഒരു മാസം മുമ്ബ് പൈനാപ്പിള്‍ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു. ഇപ്പോള്‍ പച്ചയ്ക്ക് 40 രൂപയും പഴത്തിന് 46 രൂപയും ലഭിക്കുന്നുണ്ട്. ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണികളില്‍ ഡിമാൻഡ് കൂടിയതുമാണ് പൈനാപ്പിളിന് വിലകൂടാൻ കാരണം.

മൗറീഷ്യസ് ഇനത്തില്‍പ്പെട്ട പൈനാപ്പിള്‍ തൈകള്‍ ടിഷ്യുകള്‍ച്ചർ രീതിയില്‍ വളർത്തിയെടുക്കുന്നതിന് സർക്കാർ ഗവേഷണ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഭൗമസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളിലാണ് കൃഷിചെയ്യുന്നത്.

കാനിയില്ല, ലോറിയും

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏക്കറിന് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശരാശരി പാട്ടത്തുക. മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. പച്ച ചക്കയ്ക്ക് 35ഉം പഴുത്ത ചക്കയ്ക്ക് 40ഉം രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂ.ഒരു ചെടി കായ്ക്കുന്നത് വരെ 35 40 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്. കഴിഞ്ഞ വർഷം അഞ്ചു മുതല്‍ ഒമ്ബതു രൂപയ്ക്ക് വരെ ലഭിച്ച പൈനാപ്പിള്‍ കാനിക്ക് ഇപ്പോള്‍ 15 മുതല്‍ 17 രൂപയായി.

1. ഏതാനും മാസങ്ങളായി പൈനാപ്പിളിന് സമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കർഷകർ കൃഷി വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ പൈനാപ്പിള്‍ കാനി പുറത്തേക്ക് നല്‍കുന്നില്ല. ഇതാണ് ക്ഷാമത്തിന്പ്രധാന കാരണം.

2. കഴിഞ്ഞ വേനലിലെ വരള്‍ച്ചയില്‍ നിന്ന് ഇനിയും പൈനാപ്പിള്‍ കൃഷി കരകയറിയിട്ടില്ല. വേനല്‍ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തില്‍ 30 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

3. ഡല്‍ഹി, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റി അയക്കാൻ ലോറി ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. കേരളത്തില്‍ നിന്ന് ലോഡുമായി പോകുന്ന ലോറികള്‍ സവാള കയറ്റിയാണ് തിരികെ എത്താറുള്ളത്. ഇപ്പോള്‍ സവാള ലഭ്യത കുറഞ്ഞതിനാല്‍ പലരും തിരികെ എത്തിയിട്ടില്ല. ഒരു വശത്തേക്ക് മാത്രം ലോഡുമായി ഓടുന്നത് നഷ്ടമായതിനാലാണ് ലോറിക്കാർ ലോഡ് എടുക്കാൻ വരാത്തത്.

▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

13 Nov, 07:37


*📢കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം, നവംബര്‍ 30ന് മുന്‍പായി അപേക്ഷിക്കാം*
കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം ഒരുങ്ങുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ പോസ്റ്റില്‍ ആണ് നിയമനം നടക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ നവംബര്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
https://ezzalive.com/12686/
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ (മെക്കാനിക്കല്‍), ഇലക്‌ട്രിക്കല്‍ പോസ്റ്റുകളിലാണ് നിയമനം. ആകെ 3 ഒഴിവുകള്‍

ശമ്ബളം

ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം 47,000 രൂപയും, രണ്ടാം വര്‍ഷം 48,000 രൂപയും മൂന്നാം വര്‍ഷം 50,000 രൂപയും ശമ്ബളമായി ലഭിക്കും. അധിക സമയം ജോലി ലഭിച്ചാല്‍ 3000 രൂപയും പ്രതിമാസം ലഭിക്കും.

യോഗ്യത

സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ (മെക്കാനിക്കല്‍)

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്ബനി, ഷിപ്പ് റിപ്പയര്‍ കമ്ബനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്ബനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്ബനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം

കമ്ബ്യൂട്ടറൈസ്ഡ് പ്രാവീണ്യമുള്ളത് അഭികാമ്യം. ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.

സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ (ഇലക്‌ട്രിക്കല്‍)
▂▂▂▂▂▂▂▂▂▂▂▂▂▂സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍ (ഇലക്‌ട്രിക്കല്‍) ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്വകലാശാലയില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്ബനി, ഷിപ്പ് റിപ്പയര്‍ കമ്ബനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്ബനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്ബനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം

കമ്ബ്യൂട്ടറൈസ്ഡ് പ്രാവീണ്യവും ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവു അഭികാമ്യം.

തിരഞ്ഞെടുപ്പ്

ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി.

സിഎസ്‌എല്‍ കൊല്‍ക്കത്ത ഷിപ്പ് റിപ്പയര്‍ യൂണിറ്റ് / മറ്റേതെങ്കിലും സിഎസ്‌എല്‍ യൂണിറ്റുകള്‍ / കമ്മിറ്റി ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ പോസ്റ്റിംഗ്.
അപേക്ഷ

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. https://cochinshipyard.in/.
EZZA LIVE ®
One Point Solution
Date :13-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

12 Nov, 07:02


*🚀നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?*

വളരെ കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് അടുത്ത ലെവലിലേക്ക് വളർത്താം Ezza Digital Media- യിലൂടെ.

കൂടുതൽ അറിയുവാൻ വാട്സ്ആപ്പ് ചെയ്യുക.
+917994644455

ഫ്രീയായി നിങ്ങളുടെ പരസ്യം പോസ്റ്റ് ചെയ്യുവാൻ താഴെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://www.ezzads.com/

Ezza Business ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://chat.whatsapp.com/H1Be2dgbVr6Li7djEwlEmm

EZZA LIVE®

12 Nov, 07:02


*📢 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.*

നവംബർ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വിവധ ജില്ലകളിള്‍ മുന്നറിയിപ്പുണ്ട്. നാളെ 5 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍‌ യെല്ലോ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റർ മുതല്‍ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശൂർ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാളെ തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല

Alaka KV Oneindia

source: oneindia.com
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :12-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

12 Nov, 07:02


*📢കോട്ടയം : ആയിരം രൂപയില്‍ നിന്ന് പിടിവിട്ട് താഴേയ്ക്ക് പോയ കൊക്കോ വിപണിയില്‍ വീണ്ടും പ്രതീക്ഷ. റബർ വില കൂപ്പുകുത്തിയതിന് പിന്നാലെ കൊക്കോവിപണിയിലെ ഉയർച്ച മലയോര മേഖലയ്ക്ക് തെല്ലാശ്വാസം നല്‍കുന്നു.*

ജില്ലയില്‍ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്ബാടി ബ്ലോക്കുകളിലാണ് കൃഷി. 6 മാസം മുൻപ് 1000 പിന്നിട്ട കൊക്കോ പരിപ്പ് വില പെട്ടെന്ന് 200 ലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിപ്പിന് ജില്ലയില്‍ 490-580 രൂപ വരെ വിലയുണ്ട്. മുൻ വർഷങ്ങളില്‍ ഇതേ സമയത്ത് കിലോയ്ക്ക് 220 വരെയായിരുന്നു വില. അതേസമയം മുൻ അനുഭവം വച്ച്‌ വില ഇടിയുമോയെന്ന ഭയം കർഷകർക്കുണ്ടെങ്കിലും വില ഉയർന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുമുണ്ട്. വർഷം മുഴുവൻ പൂക്കുകയും കായ്കളും ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കർഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. പ്രധാനമായും ചോക്ലേറ്റ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.

കണ്ണ് തെറ്റിയാല്‍ അകത്താക്കും

കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ. കുരങ്ങുകള്‍ കൊക്കോ തോട്ടത്തിലെത്തി മൂപ്പെത്തിയ കായ്കള്‍ ഭക്ഷിക്കുന്നതോടൊപ്പം ശേഷിക്കുന്നവ നശിപ്പിക്കുകയും ചെയ്യുന്നു. മരപ്പട്ടി ശല്യവും ഏറുകയാണ്. കായ്ച്ചു തുടങ്ങിയ കൊക്കോയുടെ ചുവട്ടില്‍ ഗ്രീൻ നെറ്റ് വിരിച്ച്‌ അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്ക്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം കർഷകർ സ്വീകരിച്ച്‌ തുടങ്ങി.

അന്താരാഷ്ട്ര വിപണിയില്‍ ഡിമാൻഡ്

കാലാവസ്ഥ വ്യതിയാനം ഉത്പാദനം കുറച്ചു

ആവശ്യത്തിന് അനുസരിച്ച്‌ കൊക്കോ ലഭിക്കുന്നില്ല

കൊക്കോ പരിപ്പിന്റെ ദൗർലഭ്യം പ്രതിസന്ധി

ചോക്ളേറ്റ് കമ്ബനികള്‍ വിപണി കൈയടക്കി

''റബർ വെട്ടിമാറ്റിയപ്പോള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊക്കോ കൃഷിയിലേക്ക് തിരിയുമ്ബോള്‍ ലാഭം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വില ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.

-രാമചന്ദ്രൻ, വാഴൂർ
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :12-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

12 Nov, 07:02


*📢തിരുവനന്തപുരം > വിവിധ കാറ്റഗറികളിലേക്കായി 34 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.*

വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന പ്രധാന തസ്തികകള്‍: ആരോഗ്യ വകുപ്പില്‍ ജൂനിയർ സയന്റിഫിക് ഓഫീസർ, വാട്ടർ അതോറിറ്റിയില്‍ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/സബ് എൻജിനിയർ (കേരള വാട്ടർ അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരില്‍ നിന്നും മാത്രം), കോ- ഓപറേറ്റീവ് മില്‍ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ (കെസിഎംഎംഎഫ് ലിമിറ്റഡ്) ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയറി) (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ (കയർഫെഡ്) മാർക്കറ്റിങ് മാനേജർ (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡില്‍ (കേരഫെഡ്) ഫയർമാൻ (പാർട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), ഫിനാൻഷ്യല്‍ കോർപറേഷനില്‍ അസിസ്റ്റന്റ്, ലേബർ വെല്‍ഫയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനി/ബോർഡ്/കോർപറേഷൻ/സൊസൈറ്റി/ ലോക്കല്‍ അതോറിറ്റികളില്‍ സ്റ്റെനോഗ്രാഫർ/കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്.

ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: വയനാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2. വിവിധ ജില്ലകളില്‍ പൊതുമരാമത്ത് (ഇലക്‌ട്രിക്കല്‍ വിങ്) വകുപ്പില്‍ ലൈൻമാൻ.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവീസസില്‍ വെല്‍ഫയർ ഓഫീസർ ഗ്രേഡ് 2 (പട്ടികവർഗം), സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലർക്ക് (പട്ടികവർഗം).

എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) (എസ്സിസിസി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയർ സെക്കൻഡറി സ്കൂള്‍ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി, പട്ടികവർഗം), വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), എക്സൈസ് വകുപ്പില്‍ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (എസ്‌ഐയുസി നാടാർ, എസ്സിസിസി, പട്ടികജാതി), പൊലീസ് വകുപ്പില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയൻ) (പട്ടികവർഗം). അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഈഴവ/തിയ്യ/ബില്ലവ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കോബ്ലർ (മുസ്ലിം).

ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസർ (എസ്‌ഐയുസി നാടാർ, ധീവര), സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്റർപ്രൈസസ് ലിമിറ്റഡില്‍ ജൂനിയർ അസിസ്റ്റന്റ് (എല്‍സി/എഐ). അസാധാരണ ഗസറ്റ് തീയതി 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ ഡിസംബർ ഒന്ന് ലക്കം പിഎസ്സി ബുള്ളറ്റിനില്‍.

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) ( 503/2023, 504/2023) തസ്തികയില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കോട്ടയം, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്‌എസ്) മലയാളം മീഡിയം (78/2024), കാസർകോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്‌എസ്) മലയാളം മീഡിയം ( 441/2023) തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :12-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Nov, 07:10


*📢കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്രസംഭാവനാ പുരസ്കാരം കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പി.കെ.ഗോപിക്ക് സമ്മാനിച്ചു.*

അനാരോഗ്യംമൂലം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് മലാപ്പറമ്ബിലെ 'നന്മ' വസതിയിലെത്തിയാണ് സാഹിത്യ അക്കാദമി പ്രവർത്തകർ പുരസ്കാരം നല്‍കിയത്. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവില്‍ പുരസ്കാരം സമർപ്പിച്ചു.

മലയാള കാവ്യപരമ്ബരയുടെ മഹനീയമായ തുടർച്ച നിലനിർത്തുന്നതോടൊപ്പം തന്റേതായ വഴിയിലൂടെ മുന്നേറിയ കവിയാണ് പി.കെ. ഗോപിയെന്ന് അശോകൻ ചരുവില്‍ അഭിപ്രായപ്പെട്ടു.

ഗ്രാമീണശുദ്ധിനിറഞ്ഞ കവിതകളും കവിതപോല്‍ മനോഹരമായ ചലച്ചിത്രഗാനങ്ങളുമാണ് പി.കെ. ഗോപിയെ വേറിട്ടുനിർത്തുന്നതെന്ന് ചടങ്ങില്‍ അതിഥിയായെത്തിയ മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു.

അക്കാദമി നിർവഹണസമിതി അംഗം എം.കെ. മനോഹരൻ അധ്യക്ഷനായി. സെക്രട്ടറി സി.പി. അബൂബക്കർ, ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. മിനി പ്രസാദ്, പ്രോഗ്രാം ഓഫീസർ കെ.എസ്. സുനില്‍കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കവി എഴുതിത്തയ്യാറാക്കിയ മറുമൊഴി മരുമകൻ ജോബി ജോസഫ് വായിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :09-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Nov, 07:10


*📢മലപ്പുറം: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഈ വർഷത്തെ അബ്ദുറഹ്മാൻ സാഹിബ് സ്മാരക പുരസ്കാരം ടി.പദ്മനാഭന്.*

സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. നവംബർ 22-ന് വൈകീട്ട് മൂന്നിന് മലപ്പുറം വ്യാപാരഭവനില്‍ നടക്കുന്ന അബ്ദുറഹ്മാൻ അനുസ്മരണത്തില്‍ രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എം.എൻ. കാരശ്ശേരി അബ്ദുറഹ്മാൻ അനുസ്മരണപ്രഭാഷണം നടത്തും. എ.പി. അനില്‍കുമാർ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, സെക്രട്ടറി വീക്ഷണം മുഹമ്മദ്, മുല്ലശ്ശേരി ശിവരാമൻ നായർ, പരി ഉസ്മാൻ, കെ. ശ്രീധരൻ, ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :09-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

09 Nov, 07:10


*📢തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ആദിത്യ എല്‍ വണ്ണിന്റെ സൗര നിരീക്ഷണ പഠനങ്ങളിലും വിവിധ ജ്യോതിശാസ്ത്ര പ്രപഞ്ച ഗവേഷണങ്ങളിലും നിസ്തുലമായ പങ്കുവഹിക്കുന്ന പൂനെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിന്റെ (IUCAA) ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രമായി (UCAA Centre for Astronomy Research and Development) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തെ തെരഞ്ഞെടുത്തു.*

രാജ്യത്ത് നിലവില്‍ പ്രവർത്തിക്കുന്ന മുപ്പതോളം IUCAA ഗവേഷണ വികസന കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ സർക്കാർ കോളേജ് ആണ് യൂണിവേഴ്‌സിറ്റി കോളേജ്. ജ്യോതിശാസ്ത്രവും പ്രപഞ്ച പഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകള്‍, വർക്ക്‌ഷോപ്പുകള്‍, അധ്യാപകർക്കും വിദ്യാർഥികള്‍ക്കുമായുള്ള വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്തുന്നതിനുള്ള പൂർണമായ ധനസഹായം വരുന്ന രണ്ടു വർഷത്തേക്ക് കോളേജിന് ലഭിക്കും.

ഈ രംഗത്തെ വിഖ്യാതരായ ശാസ്ത്രജ്ഞന്മാരുടെ വിവിധ പ്രഭാഷണങ്ങളും ആസൂത്രണം ചെയ്യാൻ കഴിയും. ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്ക് സ്‌കൂള്‍/ കോളേജ് തലങ്ങളില്‍ പ്രചാരം കൊടുക്കുക എന്നതും കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. യൂണിവേഴ്‌സിറ്റി കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. പ്രിൻസ് പി.ആർ. ആണ് കേന്ദ്രത്തിന്റെ കോർഡിനേറ്റർ.

ബഹിരാകാശ കാലാവസ്ഥ, സൗരാന്തരീക്ഷം, മെറ്റീരിയല്‍ സയൻസ് തുടങ്ങിയ മേഖലകളില്‍, നിലവില്‍ ഭൗതികശാസ്ത്ര വിഭാഗത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :09-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

08 Nov, 10:31


*✈️TODAY TRAVEL UPDATES*
▂▂▂▂▂▂▂▂▂▂▂▂▂▂
*COK-DXB*

09,10-Nov 14300
11-Nov 12300
12-Nov 12100
13-16Nov 11700
17-19Nov 11600
20-25Nov 11500
26,27-Nov 11800
28,29-Nov 12800
30-Nov 13800
01-10Dec 15600

*CCJ- DXB*

08-Nov 13300
09-Nov 14800
10-Nov 15300
11-Nov 13200
12-14Nov 11400
15-17Nov 12000
18-25Nov 11400
26-28Nov 11800
29-Nov 12800
30-Nov 14700

*CCJ -JED*

01-05Dec 21300

*CCJ-DXB*

10-Nov 16100

*CCJ-SHJ*

10-Nov 15500

*CCJ-AUH*

11-Nov 14800
12-15No 11800
16-Nov 12800
17-Nov 12600
18-Nov 11300
19-Nov 11800
20-Nov 11500
21-Nov 11800
22-Nov 12300
23,24-Nov 11800
25-Nov 11700

*CCJ-RUH*

12,13-Nov 17800
14-Nov 18000
15-Nov 21800
16-Nov 18300
17,19-Nov 17700
20,21-Nov 18000
22-Nov 17700
23-Nov 18200

*CNN-AUH*

11-Nov 9800
13-Nov 8900
14-Nov 9800
15,16-Nov 9900
17-Nov 11100
18-Nov 9800
19-22Nov 8900

*CNN-RUH*

10-Nov 18300
17-Nov 18300
22-Nov 18200
24-Nov 18200

*COK-RUH*

10-Nov 18800
17-Nov 16800
24-Nov 16800

*COK AUH*

11-Nov 12300
12-Nov 11300
13-Nov 9700
14-Nov 10300
15-Nov 9700
16-18Nov 10300
19-27Nov 9600

🇴🇲 *OMAN VISIT VISA*

*10 DAYS* - 2000
*30 DAYS* - 5300
==============
*UAE 🇦🇪 Visit Visa | Dubai*
*Normal Visa*

*1 month | 2 months*
7600 10800

*Child Below 18 with Parent*
*1 month | 2 months*
*1500 2500*
*------------------------------------*
*UAE Visa Change:*
One Month: 980 AED/
Two Month: 1110AED/
▂▂▂▂▂▂▂▂▂▂▂▂▂▂
*Other Services👇*
*🇦🇪Dubai Tour Package*
*📄Certificate Attestation*
*🚊Train Ticket*
*🚌Bus Ticket*
*🚕Airport Taxi*
*⛱️Tour Packages*
*🖥️Online Services*
*📘Passport Service*
*🕋Hajj & Umrah Services*
*✈️Norka Services*
*💵Money Tranfer*
-------------------------------------
*EZZA TOURS & TRAVELS*
📞🪀 +917994644411
Web: www.ezzagroup.com
▂▂▂▂▂▂▂▂▂▂▂▂▂▂
*EZZA LIVE ®️*
_One Point Solution_
*Date :08-11-2024*
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇
https://ezzalive.com/12686//3

EZZA LIVE®

08 Nov, 04:49


*📢 ഡിസീസ് ബയോളജി, ന്യൂറോ ബയോളജി, പ്ലാൻറ്് സയൻസ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയവയുടെ വ്യത്യസ്ത മേഖലകളിലെ, പിഎച്ച്‌.ഡി.*

പ്രോഗ്രാം (2025 ജനുവരി സെഷൻ) പ്രവേശനത്തിന്, കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി (ആർ.ജി.സി.ബി.), തിരുവനന്തപുരം (പൂജപ്പുര), അപേക്ഷ ക്ഷണിച്ചു.യുനെസ്കോയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫരീദാബാദ് റീജണല്‍ സെൻറർ ഫോർ ബയോ ടെക്നോളജി (ആർ.സി.ബി.) യുമായാണ് സ്ഥാപനത്തിന് അഫിലിയേഷൻ ഉള്ളത്.

*യോഗ്യത*

ലൈഫ്, അഗ്രിക്കള്‍ച്ചറല്‍, എൻവയണ്‍മെന്റല്‍, വെറ്ററനറി, ഫാർമസ്യൂട്ടിക്കല്‍, മെഡിക്കല്‍ സയൻസസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ഒന്നില്‍ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദംവേണം. യോഗ്യതാ പ്രോഗ്രാമില്‍ മൊത്തത്തില്‍ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. വിദേശ സ്ഥാപനത്തില്‍നിന്നുള്ള അംഗീകൃത തത്തുല്യയോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

മൊത്തം അഞ്ചുവർഷം സാധുതയുള്ള, സർക്കാർ നല്‍കുന്ന ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ് (ജെ.ആർ.എഫ്.) വേണം. യു.ജി.സി./സി. എസ്.ഐ.ആർ./ഐ.സി. എംആർ./ഡി.ബി.ടി./ഡി.എസ്.ടി. - ഇൻസ്പയർ/മറ്റേതെങ്കിലും ദേശീയതല സർക്കാർ ഫെലോഷിപ്പ് എന്നിവയില്‍ ഒന്ന് ആകാം.

വിശദാംശങ്ങള്‍ rgcb.res.in/ ലെ 'പിഎച്ച്‌.ഡി. അഡ്മിഷൻസ് - ജനുവരി 2025' ലിങ്കില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ ഇതേ ലിങ്ക് വഴി നവംബർ 20-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.പട്ടിക/ഭിന്നശേഷി/സാമ്ബത്തിക പിന്നാക്ക വിഭാഗക്കാർ ഒഴികെയുള്ളവർ, പ്രൊസസിങ് ഫീസായി 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ, ഫാക്കല്‍ട്ടി സയൻറിസ്റ്റുമായി നേരിട്ടു നടത്തുന്ന ഇൻററാക്ഷൻ അടിസ്ഥാനമാക്കിയാകും അന്തിമ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവിഭാഗക്കാരും ആദ്യ 10 സെമസ്റ്ററുകളില്‍ ഓരോ സെമസ്റ്ററിലും 5,000 രൂപയും അതിനു ശേഷമുള്ള ഓരോ സെമസ്റ്ററിലും 10,000 രൂപ നിരക്കിലും അഡ്മിനിസ്ട്രേറ്റീവ് ഫീസ് അടയ്ക്കണം.സഹായങ്ങള്‍ക്ക്: [email protected]
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :8-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

08 Nov, 04:49


*📢 എറണാകുളം : കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു*

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.The post ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു appeared first on Malayalam Express.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :8-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

08 Nov, 04:49


*📢കിളിമാനൂർ: അടയ്‌ക്കക്കിപ്പോള്‍ പൊന്നിൻ വില. എന്നാല്‍ അടയ്ക്ക കിട്ടാനുമില്ല. നാട്ടിൻപുറങ്ങളില്‍ നിന്ന് കമുകും അടയ്ക്കയും അപ്രത്യക്ഷമായിത്തുടങ്ങി.അടിക്കടി രോഗം ബാധിക്കുന്നതിനാല്‍ അടയ്ക്കാ കൃഷി പൂർണമായും മതിയാക്കിയിരിക്കുകയാണ് ഭൂരിഭാഗം കർഷകരും.*

അടയ്ക്കാ കിട്ടാനില്ലാതെയായതോടെ വിലയും കൂടുകയായിരുന്നു. വെറ്റില മുറുക്കുന്നവർ കുറഞ്ഞതോടെയും, ദക്ഷിണ കൊടുക്കാൻ മാത്രമായി അടയ്ക്കായുടെ ആവശ്യം ഒതുങ്ങിയതോടെയും കേരളത്തില്‍ അടയ്ക്കാ ഉത്പാദനം കുറയുകയായിരുന്നു.

നിലവില്‍ നിജം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനാണ് കേരളത്തില്‍ നിന്ന് അടയ്ക്ക കയറ്റി അയക്കുന്നത്. തമിഴ്നാട് കർണാടക എന്നിവിടങ്ങളിലെ ലൈസൻസികള്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന അടയ്ക്കയാണ് കയറ്റിയയ്ക്കുന്നത്.മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്.

സീസണായിട്ടും

കേരളത്തില്‍ ഇപ്പോള്‍ അടക്കയുടെ സീസണാണ്. എന്നാല്‍ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

പാക്കിന് വിപണി വില

ഒരെണ്ണം - 3 രൂപ

കൊട്ടടയ്ക്ക; കിലോഗ്രാമിന്‌ 300 - 350 രൂപ

കമുക് ഒരു വരം

ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്കാ കൃഷി.കമുകിന്റെ ഉപ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരെറെയായിരുന്നു. പാള മുതല്‍ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിനുവരെ കമുക് ആവശ്യമായിരുന്നു.

കൃഷി അന്യം

വടക്കൻ കേരളത്തില്‍ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാല്‍ രോഗബാധ കുറവാണ്. തെക്കൻ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. നാട്ടില്‍ വെറ്റില മുറുക്കുന്നതിന് പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമ്മാണത്തിനായി കൊണ്ടുപോകുകയാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :08-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

08 Nov, 04:48


*📢വീട്ടിലെ പൂന്തോട്ടത്തില്‍ റോസാച്ചെടി വളർത്താത്തവരായി ആരുമുണ്ടാവില്ല. അത്രയേറെ പ്രിയമാണ് റോസാച്ചെടികള്‍ക്ക് ഉള്ളത്.*

മുള്ളുള്ള ചെടികളില്‍ ആണ് ഉണ്ടാകുന്നത് എങ്കിലും റോസാ പൂക്കള്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇനി വീട്ടിലെ പൂന്തോട്ടത്തില്‍ റോസാച്ചെടി കാട് പോലെ വളർത്തിയെടുക്കാം.

നിറയെ പൂക്കള്‍ ലഭിക്കുന്നതിന് വളരെയേറെ പരിപാലനം ആവശ്യമുള്ള ചെടി ഒന്നുമല്ല റോസാച്ചെടി. കൃത്യമായി കമ്ബ് മുറിച്ചു കൊടുക്കുകയും വളപ്രയോഗം കൃത്യമായി ചെയ്യുകയും ആണെങ്കില്‍ വീട്ടിലെ റോസാച്ചെടി ഇനി നിറയെ പൂക്കള്‍ തരും. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ആവശ്യമായ പോഷകങ്ങള്‍ ചെടികള്‍ക്ക് നല്‍കുകയും ചെയ്യുന്നതിന് ജൈവവളങ്ങള്‍ നല്‍കുന്നതാണ് ഉത്തമം.

റോസാപ്പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിനായി കമ്ബോസ്റ്റ് അടക്കമുള്ള ജൈവവളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ധാരാളമായി ഫോസ്ഫറസ്, പൊട്ടാസ്യം, നൈട്രജൻ എന്നിവ അടങ്ങിയ ജൈവവളങ്ങളാണ് ചെടികള്‍ക്ക് ധാരാളമായി പൂക്കള്‍ വിരിയുന്നതിന് ഏറ്റവും അനുയോജ്യം.

കൃത്യമായ പ്രൂണിംഗ് നടത്തുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ഉണങ്ങിയതും ദുർബലമായതുമായ കമ്ബുകള്‍ നീക്കം ചെയ്ത് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രൂണിങ് നടത്തുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :08-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Nov, 04:51


*📢ഒരു സംസ്ഥാനം, ഒരു ഗ്രാമീണ ബാങ്ക്'; 15 ബാങ്കുകള്‍ ഇല്ലാതാകും*

തൃശൂർ: വിവിധ സംസ്ഥാനങ്ങളില്‍ സർക്കാർ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ഗ്രാമീണ ബാങ്കുകള്‍ (റീജനല്‍ റൂറല്‍ ബാങ്ക് -ആർ.ആർ.ബി) വീണ്ടും സംയോജിപ്പിക്കുന്നു.
നിലവിലെ 43 ബാങ്കുകള്‍ 28 ആയി കുറക്കാനാണിത്. സംയോജനത്തിന്‍റെ വിശദാംശങ്ങള്‍ അതത് ഗ്രാമീണ ബാങ്കുകളുടെ സ്പോണ്‍സർ ബാങ്കുകളുടെ ചെയർമാൻ, എം.ഡി, സി.ഇ.ഒ എന്നിവർക്ക് കേന്ദ്ര ധനമന്ത്രാലയം രേഖാമൂലം അയച്ചു. ഇതില്‍ ഈമാസം 20നകം അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാനാണ് മന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗം റീജനല്‍ റൂറല്‍ ബാങ്ക് വിഭാഗം ഡയറക്ടർ സുശീല്‍കുമാർ സിങ് തിങ്കളാഴ്ച അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 'ഒരു സംസ്ഥാനം, ഒരു ഗ്രാമീണ ബാങ്ക്' എന്ന ആശയത്തിന്‍റെ ഭാഗമായാണ് സംയോജനമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേന്ദ്രത്തിന്റെ അവകാശവാദം

കേന്ദ്ര സർക്കാറും അതത് സംസ്ഥാന സർക്കാറുകളും സ്പോണ്‍സർ ചെയ്യുന്ന പൊതുമേഖല ബാങ്കും ചേർന്ന് നിയന്ത്രിക്കുന്ന ഗ്രാമീണ ബാങ്കുകളുടെ ഭരണപരമായ ചെലവ് കുറക്കല്‍, സാങ്കേതിക സംവിധാനങ്ങളുടെ ചെലവ് ചുരുക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് നടപടി. 2004-'05 മുതല്‍ 2020-'21 വരെ മൂന്നു ഘട്ടങ്ങളിലായി സംയോജിപ്പിച്ച്‌ ബാങ്കുകളുടെ എണ്ണം 196ല്‍നിന്ന് 43 ആക്കി കുറച്ചു. നബാർഡ് തയാറാക്കിയ റോഡ് മാപ്പ് പ്രകാരമാണ് ഇത് വീണ്ടും കുറച്ച്‌ 28 ആക്കുന്നത്.
ബാങ്കിങ് സമൂഹം കാണുന്ന അപകടം

എൻ.ഡി.എ സർക്കാറിന്‍റെ ബാങ്കിങ് സ്വകാര്യവത്കരണ താല്‍പര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ബാങ്കിങ് മേഖലയിലെ സംഘടനകളും വിദഗ്ധരും ഗ്രാമീണ ബാങ്കുകളുടെ സംയോജനത്തില്‍ അപകടം ചൂണ്ടിക്കാട്ടുന്നത്. പല പൊതുമേഖല ബാങ്കുകളും സ്വകാര്യവത്കരണ പട്ടികയിലാണെന്നിരിക്കെ അവ സ്പോണ്‍സർ ചെയ്യുന്ന ഗ്രാമീണ ബാങ്കുകളുടെ ഭാവിയും അപകടത്തിലാണ്. അതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് എണ്ണം കുറക്കുന്നതെന്നും അവർ പറയുന്നു. നിലവിലെ 43 ഗ്രാമീണ ബാങ്കില്‍ എട്ട് എണ്ണത്തിന്‍റെ സ്പോണ്‍സറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പുതിയ സംയോജനത്തോടെ ഒന്നിന്‍റെ മാത്രം സ്പോണ്‍സറാക്കുന്നത് ഈ അപകടത്തിന്റെ സൂചനയായും അവർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍

സംസ്ഥാനത്ത് ഈ സംയോജനം നേരത്തെ നടന്നു. കണ്ണൂർ ആസ്ഥാനമായ നോർത്ത് മലബാർ ഗ്രാമീണ്‍ ബാങ്കും മലപ്പുറം ആസ്ഥാനമായ സൗത്ത് മലബാർ ഗ്രാമീണ്‍ ബാങ്കും സംയോജിപ്പിച്ച്‌ 2013 ജൂലൈ എട്ടിന് കേരള ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ചു. മലപ്പുറമാണ് ആസ്ഥാനം, കനറാ ബാങ്കാണ് സ്പോണ്‍സർ.
https://ezzalive.com/12686/
സംയോജിപ്പിക്കുന്ന ബാങ്കുകള്‍
ആന്ധ്രപ്രദേശ്
നിലവിലെ ഗ്രാമീണ ബാങ്കുകള്‍ (ബ്രാക്കറ്റില്‍ സ്പോണ്‍സർ ബാങ്ക്) : ആന്ധ്ര പ്രഗതി ഗ്രാമീണ ബാങ്ക് (കനറാ ബാങ്ക്), ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക് (യൂനിയൻ ബാങ്ക്), സപ്തഗിരി ഗ്രാമീണ ബാങ്ക് (ഇന്ത്യൻ ബാങ്ക്), ആന്ധ്രപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് (എസ്.ബി.ഐ) എന്നിവ സംയോജിപ്പിച്ച്‌, കനറാ ബാങ്ക് സ്പോണ്‍സറായി ഒറ്റ ബാങ്ക് വരും.

 ബിഹാർ
ദക്ഷിണ്‍ ബിഹാർ ഗ്രാമീണ്‍ ബാങ്ക് (പഞ്ചാബ് നാഷനല്‍ ബാങ്ക്), ഉത്തർ ബിഹാർ ഗ്രാമീണ്‍ ബാങ്ക് ( സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവ ചേർത്ത്, പഞ്ചാബ് നാഷനല്‍ ബാങ്കിന് കീഴില്‍ ഒന്നാകും.

ഗുജറാത്ത്
ബറോഡ ഗുജറാത്ത് ഗ്രാമീണ്‍ ബാങ്ക് ( ബാങ്ക് ഓഫ് ബറോഡ), സൗരാഷ്ട്ര ഗ്രാമീണ്‍ ബാങ്ക് (എസ്.ബി.ഐ) എന്നിവയെ ബാങ്ക് ഓഫ് ബറോഡയുടെ കീഴില്‍ ഒന്നാക്കും.

ജമ്മു-കശ്മീർ
എല്ലാക്വ ദെഹാതി ബാങ്ക് (എസ്.ബി.ഐ), ജെ ആൻഡ് കെ ഗ്രാമീണ്‍ ബാങ്ക് (ജെ ആൻഡ് കെ ബാങ്ക്) എന്നിവയെ ജെ ആൻഡ് കെ ബാങ്കിന്‍റെകീഴില്‍ സംയോജിപ്പിക്കും.

കർണാടക
കർണാടക ഗ്രാമീണ്‍ ബാങ്കും കർണാടക വികാസ് ഗ്രാമീണ്‍ ബാങ്കും ഒന്നാക്കും. നിലവില്‍ രണ്ടിന്‍റെയും സ്പോണ്‍സറായ കനറാ ബാങ്ക് തന്നെയാവും സ്പോണ്‍സർ.

മധ്യപ്രദേശ്
മധ്യപ്രദേശ് ഗ്രാമീണ്‍ ബാങ്ക് (ബാങ്ക് ഓഫ് ഇന്ത്യ ), മധ്യാഞ്ചല്‍ ഗ്രാമീണ്‍ ബാങ്ക് ( എസ്.ബി.ഐ ) എന്നിവ ബാങ്ക് ഓഫ് ഇന്ത്യക്കു കീഴില്‍ സംയോജിപ്പിക്കും.

മഹാരാഷ്ട്ര
മഹാരാഷ്ട്ര ഗ്രാമീണ്‍ ബാങ്ക് (ബാങ്ക് ഓഫ് മഹാരാഷ്ട്ര), വിദർഭ കൊങ്കണ്‍ ഗ്രാമീണ്‍ ബാങ്ക് ( ബാങ്ക് ഓഫ് ഇന്ത്യ) സംയോജപ്പിച്ച്‌ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കീഴില്‍ പുതിയ ബാങ്ക്.

ഒഡിഷ
ഒഡിഷ ഗ്രാമ്യ ബാങ്ക് (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ഉത്കല്‍ ഗ്രാമീണ്‍ ബാങ്ക് ( എസ്.ബി.ഐ) എന്നിവ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ സ്പോണ്‍സർഷിപ്പില്‍ ഒന്നാക്കും.

രാജസ്ഥാൻ
ബറോഡ രാജസ്ഥാൻ ക്ഷേത്രീയ ഗ്രാമീണ്‍ ബാങ്ക് (ബാങ്ക് ഓഫ് ബറോഡ), രാജസ്ഥാൻ മറുധര ഗ്രാമീണ്‍ ബാങ്ക് ( എസ്.ബി.ഐ) സംയോജിപ്പിച്ച്‌ ബാങ്ക് ഓഫ് ബറോഡയെ സ്പോണ്‍സറാക്കും.

തെലങ്കാന
ആന്ധ്രപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക്, തെലങ്കാന ഗ്രാമീണ ബാങ്ക് എന്നിവ സംയോജിപ്പിച്ച്‌ സ്പോണ്‍സറായ എസ്.ബി.ഐയുടെ കീഴില്‍ പുതിയ ബാങ്ക്.

ഉത്തർപ്രദേശ്
ആര്യാവർത്ത് ബാങ്ക് (ബാങ്ക് ഓഫ് ഇന്ത്യ), ബറോഡ യു.പി ബാങ്ക് (ബാങ്ക് ഓഫ് ബറോഡ) പ്രഥമ യു.പി ഗ്രാമീണ്‍ ബാങ്ക് (പി.എൻ.ബി) എന്നിവ ബാങ്ക് ഓഫ് ബറോഡയെ സ്പോണ്‍സർ ആക്കിയാണ് ഒന്നാക്കും.

EZZA LIVE®

06 Nov, 04:51


പശ്ചിമ ബംഗാള്‍
ബംഗിയ ഗ്രാമീണ്‍ വികാസ് ബാങ്ക് (പി.എൻ.ബി), പശ്ചിം ബംഗ ഗ്രാമീണ്‍ ബാങ്ക് (യൂക്കോ ബാങ്ക്), ഉത്തർ ബംഗ ക്ഷേത്രീയ ഗ്രാമീണ്‍ ബാങ്ക് (സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവ സംയോജിപ്പിച്ച്‌ പി.എൻ.ബിയുടെ കീഴില്‍ ഒറ്റ ബാങ്ക്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Nov, 04:51


*📢ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ലാഭം, 8.2 ശതമാനംവരെ പലിശ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകള്‍*

ഇടത്തരം വരുമാനക്കാരില്‍ സമ്ബാദ്യശീലം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ സേവിങ് സ്കീമുകള്‍. ഓരോ മാസവും ചെറിയ തുക നീക്കിവച്ച്‌ നല്ലൊരു സമ്ബാദ്യം നേടിയെടുക്കാൻ ഇതിലൂടെ അവർക്ക് കഴിയും
ചെറുകിട സമ്ബാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങളും നേടിയെടുക്കാം.

ആദ്യത്തേത്, ഈ സ്കീമുകള്‍ സർക്കാർ പിന്തുണയുള്ളതിനാല്‍ സ്ഥിരമായ വരുമാനവും നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. രണ്ടാമതായി നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവും ലഭിക്കുന്നുണ്ട്. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതി ഇളവ് ലഭിക്കുക. അവസാനമായി, ചെറുകിട സമ്ബാദ്യ പദ്ധതികള്‍ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്ബത്തിക സ്ഥിരത വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള 9 ചെറുകിട സമ്ബാദ്യ പദ്ധതികളും അവയുടെ പലിശ നിരക്കുകളും നോക്കാം.

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് (SB): ഈ അക്കൗണ്ട് വ്യക്തിഗതമായോ ജോയിന്റായോ തുറക്കാം. 500 രൂപയാണ് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് പ്രതിവർഷം 4% ആണ്.
നാഷണല്‍ സേവിങ്സ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആർഡി): ഈ സ്കീമില്‍ പ്രതിമാസം 100 രൂപ മുതല്‍ നിക്ഷേപം നടത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 6.7% ശതമാനമാണ് പലിശ നിരക്ക്. ഒറ്റയ്ക്കോ പ്രായപൂർത്തിയായ മൂന്നു പേർ ചേർന്നോ അക്കൗണ്ട് തുറക്കാം.

നാഷണല്‍ സേവിങ്സ് മാസവരുമാന പദ്ധതി (എംഐഎസ്): 10000 രൂപ നിക്ഷേപിച്ച്‌ ഈ സ്കീമില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരാമവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപവരെയും നിക്ഷേപിക്കാം. പലിശ നിരക്ക് പ്രതിവർഷം 7.4% ആണ്.

സീനിയർ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം അക്കൗണ്ട് (എസ്‌സിഎസ്‌എസ്): ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി പരിധി 30 ലക്ഷം രൂപയാണ്. ഈ അക്കൗണ്ട് 8.2% വാർഷിക പലിശ വാഗ്‌ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിപിഎഫ്): ഒരു സാമ്ബത്തിക വർഷത്തില്‍ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം, പരമാവധി പരിധി 1.5 ലക്ഷം രൂപ. പലിശ നിരക്ക് 7.1% ആണ്.

സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്‌എസ്‌എ): ഒരു സാമ്ബത്തിക വർഷത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പ്രതിവർഷം 8.2% ആണ് പലിശ നിരക്ക്.

നാഷണല്‍ സേവിങ്സ് സർട്ടിഫിക്കറ്റുകള്‍ (എൻഎസ്‌സി): നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി പരിധിയില്ല. പ്രതിവർഷം 7.7% ആണ് പലിശ. ഈ സ്കീം പ്രകാരം എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും തുറക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.

നാഷണല്‍ സേവിങ്സ് സർട്ടിഫിക്കറ്റുകള്‍ (എൻഎസ്‌സി): നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി പരിധിയില്ല. പ്രതിവർഷം 7.7% ആണ് പലിശ. ഈ സ്കീം പ്രകാരം എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും തുറക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.

കിസാൻ വികാസ് പത്ര (കെവിപി): ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി പരിധിയില്ല, പലിശ നിരക്ക് 7.5% ആണ്.

മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്: ഈ സ്കീം തുടങ്ങാൻ കുറഞ്ഞത് 1,000 രൂപ നിക്ഷേപം ആവശ്യമാണ്. പരമാവധി പരിധി 2 ലക്ഷം രൂപ. പ്രതിവർഷം 7.5% പലിശ നിരക്ക് നല്‍കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Nov, 04:51


*📢ഒരാള്‍ക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും*

കാസർകോട്: വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ജോലിനല്‍കിയാല്‍ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി 'നോർക്ക റൂട്ട്സ്' നല്‍കും.
ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കില്‍ പരമാവധി 400 രൂപ ഇതില്‍ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴില്‍ ഒരു വർഷം പരമാവധി 50 തൊഴിലാളികള്‍ക്ക് ആനുകൂല്യം കിട്ടും. ഒരു തൊഴിലാളിക്ക് ഓരോ മൂന്നുമാസവും 25 ദിവസംവെച്ച്‌ പരമാവധി 100 ദിവസത്തെ തുകയാണ് ഒരുവർഷം അനുവദിക്കുക. അതായത് ഒരു തൊഴിലാളിക്ക് പരമാവധി 40,000 രൂപ നല്‍കും. തൊഴിലാളികളും തൊഴിലുടമകളും നോർക്കയില്‍ രജിസ്റ്റർചെയ്യണം.

നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് സ്കീം(നെയിം) പ്രകാരമാണിത് നടപ്പാക്കുന്നത്. നോർക്ക തിരഞ്ഞെടുക്കുന്ന തൊഴില്‍മേഖലയിലാകും തുടക്കത്തില്‍ ഇത് നടപ്പാക്കുക. ഒരു തൊഴിലാളിക്ക് ഒരുവർഷംമാത്രമേ ആനുകൂല്യം ലഭിക്കൂ.
'നെയി'മില്‍ ചേരാൻ

• കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലിചെയ്ത നിലവില്‍ തൊഴില്‍ വിസ ഇല്ലാത്തവരോ മടങ്ങിവന്ന് ആറുമാസം കഴിഞ്ഞവരോ ആകണം.

• കുറഞ്ഞ പ്രായപരിധി 25 വയസ്സ്; കൂടിയത് 70 വയസ്സ്.

• കുടുംബവാർഷികവരുമാനം മൂന്നുലക്ഷംരൂപയോ അതില്‍ താഴെയോ ആകണം.

• 90 ശതമാനം അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളായിട്ടുള്ള തൊഴില്‍, വ്യവസായ, സേവന, സംരംഭ സഹകരണസംഘങ്ങള്‍, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുള്ള സ്വകാര്യ, സഹകരണ, വ്യവസായ, വ്യാപാര, സേവന സ്ഥാപനങ്ങള്‍, സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ എന്നിവർക്ക് തൊഴില്‍ ദാതാക്കളായി രജിസ്റ്റർചെയ്യാം.
തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വേണം തൊഴിലുടമ വേതനം നല്‍കാൻ. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കേ നോർക്ക തുക അനുവദിക്കൂ.

• തൊഴിലാളിക്ക് വർഷം മുഴുവനും സ്ഥാപനം തൊഴില്‍നല്‍കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

06 Nov, 04:51


*📢'കേര' പദ്ധതിക്ക് ലോകബാങ്ക് അനുമതി*

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച്‌ കൃഷി നടത്തുന്നതിന് സംസ്ഥാന കൃഷിവകുപ്പ് സമര്‍പ്പിച്ച 'കേര' (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിന്‍ ) പദ്ധതിക്ക് ലോകബാങ്ക് അനുമതി.
ഒക്ടോബര്‍ 31ന് കൂടിയ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗമാണ് 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 1655.85 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. ഇതില്‍ സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും. കാലാവസ്ഥാനുപൂരകമായ കൃഷി രീതികളുടെ പ്രയോജനം നാലു ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും ലഭിക്കും. സ്ത്രീകള്‍ നടത്തുന്ന ചെറുകിട, ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്ക് 76 കോടി രൂപ പ്രത്യേക ധനസഹായവും ലഭിക്കും. 1980നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി ലോക ബാങ്ക് സഹായത്തോടെ ഒരു സമഗ്ര പദ്ധതി തയാറാകുന്നത്. അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.

1980 നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി ലോക ബാങ്ക് സഹായത്തോടെ ഒരു സമഗ്ര പദ്ധതി തയാറാകുന്നത്. അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.
1980 നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി ലോക ബാങ്ക് സഹായത്തോടെ ഒരു സമഗ്ര പദ്ധതി തയാറാകുന്നത്. അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.
കൃഷിയിലെ കാലാവസ്ഥ പ്രതിരോധവും ലഘൂകരണവുമാണ് ഒന്നാമത്തേത്. ഇതിന് 790.439 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ ആധാരമാക്കി കാലാവസ്ഥാ അനുരോധ കൃഷി നടപ്പാക്കുന്നതിനാണിത്.

മൂല്യവര്‍ധനയ്ക്കായി കാര്‍ഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളുടെ വാണിജ്യവത്കരണം വര്‍ധിപ്പിക്കുകയാണ് ഘടകം രണ്ടില്‍. 899.136 കോടി ഇതിനായി ചെലവിടും. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്ബനികള്‍, റബര്‍, കാപ്പി, ഏലം വിളകളുടെ പുനരുജ്ജീവനം എന്നിവ ഉള്‍പ്പെടുന്നു.

508.898 കോടി രൂപ വകയിരുത്തിയ ഘടകം മൂന്നില്‍ കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനമാണ് ലക്ഷ്യമിടുന്നത്. അഗ്രി-ഫുഡ് എസ്‌എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷക ഉത്പാദന സംഘടനകള്‍, ഫുഡ് പാര്‍ക്കുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Nov, 06:08


*📢തൃശൂര്‍: മംഗളൂരു മുതല്‍ കന്യാകുമാരി വരെ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നും 35 റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായി നവീകരിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തൃശൂരില്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.പുതുക്കിനിർമിക്കുന്ന തൃശൂർ റെയില്‍വേ സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്താനും പരിശോധനകള്‍ക്കും എത്തിയതായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി.*

മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ മൂന്നും നാലും പാതകള്‍ നിര്‍മിക്കും. ഷൊര്‍ണൂര്‍ മുതല്‍ കന്യാകുമാരി വരെ വിവിധ ഘട്ടങ്ങളായി മൂന്നാം പാതയും നിര്‍മിക്കും. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ പാതയിലും മൂന്നും നാലും റെയില്‍പാതകള്‍ നിര്‍മിക്കും. നിലവില്‍ പുരോഗമിക്കുന്ന പാത ഇരട്ടിപ്പിക്കലിനായി 460 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്.

ഇതുവരെ 63 ഹെക്ടര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ആവശ്യമായതിന്റെ 14 ശതമാനം മാത്രമാണിത്. ഭൂമി ഏറ്റെടുക്കലിന് കേന്ദ്രം 2100 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കേരളത്തിലെ റെയില്‍ ഗതാഗതത്തിന്റെ വേഗം വര്‍ധിപ്പിച്ചു. ഷൊര്‍ണൂര്‍-എറണാകുളം പാത ഒഴിച്ച്‌ മറ്റു ഭാഗങ്ങളില്‍ മണിക്കൂറില്‍ വേഗം 100 കിലോമീറ്ററായും ചിലയിടങ്ങളില്‍ 110 കിലോമീറ്ററായുമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളിലൊന്നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍. തൃശൂര്‍ സ്റ്റേഷൻ വികസനത്തിന് 393 കോടി രൂപ അനുവദിച്ചു.

10 വര്‍ഷം മുമ്ബ് റെയില്‍വേ വികസനത്തിന് ബജറ്റ് വിഹിതമായി 370 കോടിയാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അത് 3000 കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12.45ന് പ്രത്യേക ട്രെയിനിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി. മുരളീധരന്‍, ബി.ജെ.പി ദേശീയ സമിതി അംഗവും റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :04-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Nov, 06:08


*📢തൊടുപുഴ: തുടർച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു.*

വർഷങ്ങളായി കൃഷി ചെയ്യുന്ന റബർ മരം വെട്ടി കന്നാര നട്ടവർ നിരവധിയാണ്. ഇതോടെ കന്നാര കാനിക്ക് (പൈനാപ്പിള്‍ തൈ) കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണികളില്‍ ഡിമാൻഡ് കൂടിയതുമാണ് പൈനാപ്പിളിന് വിലകൂടാൻ കാരണം. ഒരു മാസം മുമ്ബ് പൈനാപ്പിള്‍ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു. ഇപ്പോള്‍ പച്ചയ്ക്ക് 45 രൂപയും പഴത്തിന് 50 രൂപയും ലഭിക്കുന്നുണ്ട്. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് വേണ്ടിയുള്ള അന്വേഷണം കൂടി. അതേസമയം, കഴിഞ്ഞ വേനലിലെ വരള്‍ച്ചയില്‍ നിന്ന് ഇനിയും പൈനാപ്പിള്‍ കൃഷി കരകയറിയിട്ടില്ല. വേനല്‍ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തില്‍ 30- 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ഉണക്ക് ബാധിച്ച മേഖലകളിലെല്ലാം ഇപ്പോഴും ഉത്പാദനം കുറവാണ്. ഉത്പാദനം സാധാരണ നിലയിലാകാൻ ഇനിയും ഒരു മാസം കൂടിയെടുക്കും.

കൃഷി വ്യാപിപ്പിച്ച്‌ കർഷകർ

ഏതാനും മാസങ്ങളായി പൈനാപ്പിളിന് സമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കർഷകർ കൃഷി വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കന്നാരകാനി പുറത്തേക്ക് നല്‍കുന്നില്ല. ഇതാണ് ക്ഷാമത്തിന് കാരണമായത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏക്കറിന് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശരാശരി പാട്ടത്തുക. മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. പച്ച ചക്കയ്ക്ക് 35ഉം പഴുത്ത ചക്കയ്ക്ക് 40ഉം രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂ.

 ഒരു ചെടി കായ്ക്കുന്നത് വരെ 35- 40 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്.

കഴിഞ്ഞ വർഷം അഞ്ചു മുതല്‍ ഒമ്ബതു രൂപയ്ക്ക് വരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയായി

 വേനല്‍ക്കാല സംരക്ഷണ ചെലവ് അധികമായുണ്ട്

4 ഗ്രേഡുകള്‍
എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതല്‍ ഒരു കിലോവരെയുള്ളവ ബി ഗ്രേഡും അതിന് താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് പരിഗണിക്കുക.

ഭൗമസൂചിക പദവി ലഭിച്ച പഴം

കേരളത്തിലെ പൈനാപ്പിള്‍ സിറ്റി എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളമാണ് പൈനാപ്പിളിന്റെ പ്രധാന വിപണന കേന്ദ്രം. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളിലാണ് വാഴക്കുളം ലേബലില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ച ഒരു ഉത്പന്നവുമാണിത്. ഇവിടങ്ങളില്‍ വിളയുന്ന പൈനാപ്പിളിന്റെ പ്രത്യേക ഗന്ധവും രുചിയും വലിപ്പവുമൊക്കെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :04-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Nov, 06:08


*📢കൊച്ചി: ഒളിമ്ബിക്സ്‌ മാതൃകയിലുള്ള കേരള സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വെച്ച്‌ നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.*

സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.

മറ്റ് വർഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിമ്ബിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളില്‍ 29000 മത്സരാർത്ഥികള്‍ മേളയുടെ ഭാഗമാകും.ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് സ്കൂള്‍ ഒളിമ്ബിക്സിന്റെ പ്രത്യേകത. മന്ത്രി പി രാജീവ് സംഘാടക സമിതി കണ്‍വീനറായി 15 സബ് കമ്മിറ്റികള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല. KSTA KP STA തുടങ്ങി അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയർമാരാകും .

ഫോർട്ട് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. പഴയിടം മോഹനൻ നമ്ബൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. രാവിലെ 10 മണിയ്ക്ക് കലവറയുടെ പാല്‍കാച്ചല്‍ കർമ്മം മന്ത്രി വി ശിവൻ കൂട്ടി നിർവ്വഹിക്കും. കായിക മേളയോടനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗതപരിഷ്കരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാർത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :04-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

04 Nov, 06:08


*📢കേരള സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കേരള സര്‍ക്കാരിന് കീഴില്‍ വാട്ടര്‍ അതോറിറ്റിയില്‍ ആണ് ജോലിയവസരം ഉള്ളത്.*

കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുകയാണ്. പി.എസ്.സി നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവും

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ നിയമനം. ആകെ ഉള്ളത് 2 ഒഴിവുകള്‍ ആണ്. കാറ്റഗറി നമ്ബര്‍: 3712024

പായപരിധി

18 മുതല്‍ 36 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

1) Associate Member of the Institute of Chartered Accountants of India.
OR
Associate Membership of the Institute of Cost and Works Accountants of India.

2) Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education

ശമ്ബളം

83,000 രൂപ മുതല്‍ 1,37,700 രൂപ വരെ.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം കാണുക.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :04-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

02 Nov, 07:24


*📢 നിത്യചൈതന്യയതി നമ്മെ ക്ഷണിച്ചത് ഏതെങ്കിലും വിശ്വാസങ്ങളിലേക്കോ മതത്തിലേക്കോ തത്ത്വചിന്തയിലേക്കോ ഗുരുക്കന്മാരിലേക്കോ തന്നിലേക്കോ അല്ല.*

https://ezzalive.com/12686/

മറിച്ച്‌ ജീവിതത്തിലേക്കാണ്

''ഇവിടെ ഒരു ബന്ധവും അറത്തുമുറിക്കേണ്ടതായിട്ടില്ല. ഞാൻ കാണുന്നത്, ഓരോ നിമിഷവും നാം പരസ്പരം ചൊരിയുന്ന സ്നേഹവിശ്വാസങ്ങള്‍കൊണ്ട് ധന്യമായ മാനുഷികബന്ധങ്ങള്‍ മാത്രമാണ്. അവയൊന്നും ഭയപ്പെടേണ്ടതായ ബന്ധനങ്ങളല്ല. ഈ ബന്ധങ്ങളിലൂടെ നാം പരസ്പരം പുലർത്തുന്ന സ്നേഹപൂർണമായ കരുതലാണ് സാർഥകമായ ഒരു ജീവിതത്തിന്റെ സാരാംശം. ഞാൻ മുക്തനാകേണ്ടതുണ്ടെങ്കില്‍ത്തന്നെ അത് എന്റെ ദീർഘവീക്ഷണമില്ലായ്മയില്‍നിന്നായിരിക്കണം. എന്റെ തെറ്റായ വിധികളില്‍നിന്ന്, തിരക്കിട്ട തീരുമാനങ്ങളില്‍നിന്ന്, പിന്നെ ഞാൻ കണ്ടുമുട്ടുന്ന സ്നേഹവാന്മാർക്കും സ്നേഹവതികള്‍ക്കും എന്നെ പൂർണമായി വിട്ടുകൊടുക്കാൻ സമയമില്ലാതെവരുമ്ബോള്‍ അനുഭവപ്പെടാറുള്ള ആ നേരിയ ഒരു അസ്വസ്ഥതയില്‍നിന്ന് -ഇവയില്‍നിന്നെല്ലാമായിരിക്കണം ഞാൻ മുക്തിനേടേണ്ടത്''

-ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളാണിത്. ഗുരുവിന്റെ നൂറാം ജന്മദിനമായ ഇന്ന് ഗുരുവിനെ സ്മരിക്കുമ്ബോള്‍ അനിർവചനീയമായ നിർവൃതിയും ഹൃദയംനീറുന്ന വേദനയും ഒന്നിച്ചനുഭവിക്കുന്നുണ്ട്. കാലം അതിന്റെ എല്ലാ കാലുഷ്യങ്ങളോടെയും നമ്മെ ആവേശിക്കുമ്ബോള്‍ ഇതുപോലെ വെളിച്ചംപകർന്ന സാന്നിധ്യങ്ങള്‍ അദൃശ്യമായെങ്കിലും നമുക്കൊപ്പമുണ്ടല്ലോ എന്നതാണ് സമാധാനം. എല്ലാതരത്തിലുള്ള അതിരുകളും ഇല്ലായ്മചെയ്യുന്ന വിശാലമായ ചിന്തയും വാക്കും പ്രവൃത്തിയും നമുക്കുമുന്നില്‍ ജീവിച്ച്‌ കടന്നുപോയ അനേകം മനുഷ്യരുണ്ടായിട്ടും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ വീണ്ടും വീണ്ടും നാം പോരടിക്കുന്നല്ലോ, അക്രമികളായി അഴിഞ്ഞാടുന്നല്ലോ എന്നതാണ് വേദന.

*വ്യത്യസ്തനായ സന്ന്യാസി*

ഗുരു നിത്യ തികച്ചും വ്യത്യസ്തനായ ഒരു സന്ന്യാസിയായിരുന്നു. എന്തെങ്കിലും ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, കൂട്ടിച്ചേർക്കേണ്ടതിനെക്കുറിച്ചാണ്. ആത്മീയതയെന്നാല്‍ മൂല്യബോധവും സൗന്ദര്യബോധവുമാണെന്നാണ് അദ്ദേഹം ജീവിച്ചനുഭവിപ്പിച്ചത്. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ശാസ്ത്രത്തിന്റെയും സ്പർശമില്ലാതെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല; എഴുതിയിട്ടില്ല. കലയുടെ മനശ്ശാസ്ത്രം, മൂല്യങ്ങളുടെ കുഴമറിച്ചില്‍, നെരൂദയുടെ ഓർമ്മക്കുറിപ്പുകള്‍, ഹെർമൻ ഹെസ്സെയുടെ ദേശാടനം, സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു, റൂമി പറഞ്ഞ കഥകള്‍, ഊർജതാണ്ഡവം, സങ്കീർത്തനം, പരിശുദ്ധ ഖുർആന് ഹൃദയാഞ്ജലി, ദൈവം സത്യമോ മിഥ്യയോ?, പരിവർത്തനോന്മുഖ വിദ്യാഭ്യാസം, രോഗംബാധിച്ച വൈദ്യരംഗം, അപൂർവവൈദ്യന്മാർ, ബൃഹദാരണ്യകോപനിഷത്ത് വ്യാഖ്യാനം തുടങ്ങിയുള്ള അദ്ദേഹത്തിന്റെ നൂറ്റമ്ബതിലധികംവരുന്ന കൃതികളുടെ പേരുകളിലൂടെമാത്രം കടന്നുപോയാല്‍മതി, എത്ര വൈവിധ്യമാർന്ന ലോകത്തെയാണ് അദ്ദേഹം ഹൃദയത്തിലേക്ക് സ്വാംശീകരിച്ചതെന്നും അതിന്റെ വെളിച്ചം നമുക്ക് പകർന്നുതന്നതെന്നും അറിയാൻ.

സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ മതം. ലോകമായിരുന്നു അദ്ദേഹത്തിന്റെ ദേശം. ഏകലോകവീക്ഷണവും വിശ്വപൗരബോധവുമായിരുന്നു അദ്ദേഹത്തെ പുണർന്നുനിന്നത്. സാങ്കേതികമായി ഞാനൊരു ഇന്ത്യൻ പൗരനാണെങ്കിലും വൈകാരികമായി ഞാൻ വിശ്വപൗരനാണെന്ന് അദ്ദേഹം പറഞ്ഞത് തീവ്രദേശീയതയുടെ കാലത്ത് അത്രമാത്രം പ്രസക്തമാണ്. ഒരാള്‍ സന്ന്യാസിയാകുന്നത് കാലത്തിലും ദേശത്തിലും തന്നെ അടയാളപ്പെടുത്തുന്നതില്‍നിന്നും മുക്തിലഭിക്കുമ്ബോഴാണെന്നായിരുന്നു ഗുരു പറഞ്ഞത്. ജീവിച്ചനുഭവിപ്പിച്ചത്.

*വെളിച്ചം വീശിയ ദർശനം*

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തെരുവിലിറങ്ങാൻ തീരുമാനിച്ച സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ശേഷാദ്രിസാർ തന്റെ ഭാവിപരിപാടികളെക്കുറിച്ച്‌ നിത്യനോട് ചോദിച്ചു. എന്തിനുവേണ്ടിയാണോ തത്ത്വചിന്ത പഠിച്ചത്, ആ ലക്ഷ്യം നിറവേറ്റാനായി ഏതോ അജ്ഞേയതയിലേക്ക് ഞാൻ യാത്രതിരിക്കുകയാണെന്നായിരുന്നു നിത്യയുടെ മറുപടി. ഒരിക്കല്‍ തന്റെയും ലക്ഷ്യം അതായിരുന്നെന്ന് ആത്മഗതംചെയ്ത് ആ അധ്യാപകൻ പറഞ്ഞു: ''ഓരോ മനുഷ്യഹൃദയത്തിലും ദൈവം വസിക്കുന്നുണ്ട് എന്ന സത്യം ഓർക്കുക; വഴിയില്‍ കണ്ടുമുട്ടുന്ന ഏതൊരാളിലും നമുക്ക് ദൈവത്തെ തിരിച്ചറിയാൻ കഴിയണം. അതുകൊണ്ട് നമ്മുടെ സുഹൃത്ത് എപ്പോഴും ദൈവംമാത്രമായിരിക്കുന്നു. ക്ലാസ്മുറികളിലിരുന്നുപഠിച്ച തത്ത്വചിന്ത അതിന്റെ പ്രാഥമിക പാഠങ്ങള്‍മാത്രമാണ്; പ്ലേറ്റോ, ശങ്കരൻ, കാന്റ്, ഹെഗല്‍ തുടങ്ങിയ ചിന്തകരുടെയൊന്നും കണ്ടെത്തലുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പ്രയോജനപ്പെട്ടെന്നുവരില്ല. അതിനാല്‍, മറ്റേതൊരു തത്ത്വചിന്തകനെയുംപോലെത്തന്നെ നിങ്ങളും നിങ്ങളുടെ സ്വന്തം തത്ത്വചിന്ത കണ്ടെത്തി അതിനെ സ്വന്തമാക്കുകയാണുവേണ്ടത്.''

EZZA LIVE®

02 Nov, 07:24


ഗുരു നിത്യയുടെ ജീവിതവും ദർശനവും പരിശോധിക്കുമ്ബോള്‍ തന്റെ ആന്തരിക സ്വഭാവത്തിനനുസരിച്ച്‌ രൂപപ്പെട്ടുവന്ന തികച്ചും സ്വതന്ത്രമായ മനുഷ്യപ്പറ്റുള്ള ജീവിതമാണ് നാം കാണുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ചത് ശേഷാദ്രിസാർ നല്‍കിയ മറ്റൊരു ഉപദേശമായിരുന്നു. ഒരുപക്ഷേ, അങ്ങനെയൊരു മനസ്സ് ജന്മസിദ്ധമായിത്തന്നെ നിത്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാവാം ആ വാക്കുകള്‍ അത്രമാത്രം അദ്ദേത്തിന്റെ ജീവിതത്തില്‍ വെളിച്ചംവീശിയ ദർശനമായി മാറിയത്.

നിത്യചൈതന്യയതിയോടൊപ്പം ലേഖകൻ
തത്ത്വചിന്തയില്‍നിന്ന് കവിതയെയും സംഗീതത്തെയും അന്യവത്കരിക്കരുത് എന്നതായിരുന്നു ആ ഉപദേശം: ''ഒരു തത്ത്വചിന്തകന്റെ കൈയില്‍ ഗണിതപരമായ താർക്കികത അതിശക്തമായ ഒരു ഉപകരണമാണ്; എന്നാല്‍, അത് കവിതയെയും സംഗീതത്തെയും പ്രത്യേകിച്ച്‌ നമ്മുടെ ഭക്തിസാഹിത്യത്തിന്റെ ഗൂഢാവബോധപരമായ സൗന്ദര്യത്തെയും തത്ത്വചിന്തയില്‍നിന്ന് ഒഴിവാക്കാൻ കാരണമാകരുത്.

*സിനിമ കാണുന്ന ഗുരു*

വ്യക്തിപരമായ എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു ഗുരു നിത്യ. ഗുരുവിനൊപ്പം നാലു വർഷത്തോളം ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ താമസിക്കാൻ ഭാഗ്യമുണ്ടായി. ഗുരുകുലത്തിലെത്തിയ ആദ്യദിനങ്ങളിലൊന്നില്‍ ഗുരു ചോദിച്ചത് സത്യജിത്ത് റായ് യുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു. ഭഗവദ്ഗീത വായിച്ചിട്ടുണ്ടോ, പ്രാണായാമം ചെയ്യാറുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആശ്രമത്തില്‍നിന്ന് നാം പ്രതീക്ഷിക്കുക. എന്നാല്‍, ചോദിക്കാൻ ഒരു സാധ്യതയുമില്ലാത്ത ചോദ്യമാണ് ഗുരുവില്‍നിന്നുണ്ടായത്. പിന്നീടുള്ള മൂന്നുദിവസം ഞങ്ങള്‍ കുറച്ചുപേർ ഗുരുവിനൊപ്പമിരുന്ന് പഥേർ പാഞ്ജലി, അപുർസൻസാർ, അപരാജിതോ എന്നീ സിനിമകള്‍ കണ്ടു. സിനിമ കണ്ടുകൊണ്ടിരിക്കുമ്ബോള്‍ ഇടയ്ക്കിടയ്ക്ക് ടൗവ്വലെടുത്ത് കണ്ണുനീർ തുടയ്ക്കുന്ന ഗുരുവിനെ കണ്ടു. നാലാംദിവസം ക്ലാസില്‍ ഗുരു പറഞ്ഞു: മണ്ണില്‍ കാലുറപ്പിച്ചുനിന്ന് വിണ്ണിനെ സ്പർശിക്കുന്നതാണ് ആത്മീയത. കണ്ണിലും ഹൃദയത്തിലും നനവില്ലാത്ത യാത്രകളെല്ലാം നിരർഥകമാണ്. വേദനിക്കുന്നവർക്കായി വിതുമ്ബുന്ന ഉള്ളം എന്നും നമുക്കൊപ്പമുണ്ടാകണം.

*സൗഹൃദത്തിന്റെ രാജപാത*

മനുഷ്യനനുഭവിക്കുന്ന ദുരിതത്തിന് ഏറ്റവും പ്രധാനമായ കാരണം വിഭാഗീയതതന്നെയാണ്. ഞങ്ങളും നിങ്ങളും എന്ന വിഭജനം. ദൈവത്തിന്റെയും അറിവിന്റെയും പേരില്‍ രൂപപ്പെട്ട ഇടങ്ങളില്‍പ്പോലും അതുണ്ട്. ജാതി-മത-ദേശ രാഷ്ട്രീയലോകങ്ങളില്‍ അതുണ്ട്. അതിന് ഒരറുതിയുണ്ടാകുക സൗഹൃദത്തിലൂടെമാത്രമാണ്. മതസൗഹാർദമല്ല നമുക്കുവേണ്ടത്. സൗഹൃദത്തെ മതമാക്കലാണാവശ്യം. ആ വഴിയേയാണ് നാരായണഗുരു ജീവിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സോദരരായി കഴിയുന്ന ഇടമാണ് അകമേയും പുറമേയും ഉണ്ടാകേണ്ടതെന്നും അത് വാദിക്കാനോ ജയിക്കാനോ അല്ലെന്നും അറിയാനും അറിയിക്കാനുമാണെന്നും ഗുരു പറഞ്ഞു. അറിവും അറിയിക്കലും സമാധാനത്തെയാണെന്നും ഉണർത്തിച്ചു. ആ വഴിയിലൂടെത്തന്നെയായിരുന്നു ഗുരു നിത്യയുടെയും സഞ്ചാരം.

അതുകൊണ്ടുതന്നെയാണ് ഷൗക്കത്തിനും ജോസഫിനും മിയാക്കോ കമാട്ടയ്ക്കും ജ്യോതിക്കും സുഗതയ്ക്കും പീറ്റർ ഓപ്പണ്‍ ഹൈമർക്കും എല്ലാം ഒരു അന്യഥാബോധവുമില്ലാതെ അദ്ദേഹത്തോടൊപ്പം കഴിയാനായത്; ലോകത്തുണ്ടായ സർവദർശനങ്ങളും കലയും സാഹിത്യവും സംഗീതവും ശാസ്ത്രവും അദ്ദേഹത്തില്‍നിന്ന് അനുഭവിക്കാനായത്. അവിടെ ദർശനം സൗഹൃദമായിരുന്നു. എല്ലാവരോടും എല്ലാറ്റിനോടുമുള്ള സൗഹൃദം.

അദ്ദേഹം നമ്മെ ക്ഷണിച്ചത് ഏതെങ്കിലും വിശ്വാസങ്ങളിലേക്കോ മതത്തിലേക്കോ തത്ത്വചിന്തയിലേക്കോ ഗുരുക്കന്മാരിലേക്കോ തന്നിലേക്കോ അല്ല. മറിച്ച്‌ ജീവിതത്തിലേക്കാണ്. പല കാരണങ്ങളാല്‍ നമ്മില്‍നിന്ന് അന്യമാണെന്നുതോന്നിയവരെ, തോന്നിയതിനെ ചേർത്തുപിടിക്കാനുള്ള ഒരുള്ളമാണ് നിത്യ നമുക്ക് പകർന്നത്. ആദ്യമായി ഗുരുവിനെ കണ്ടപ്പോള്‍ അദ്ദേഹമെന്നെ ചേർത്തുപിടിച്ചു. ആ അനുഗൃഹീതനിമിഷത്തില്‍ ഗുരു എന്നെ തന്നോടുചേർത്തുപിടിച്ചതായല്ല എനിക്കുതോന്നിയത്. ഞാൻ എന്നില്‍നിന്ന് അകറ്റിയതോ ഞാൻ അകന്നുമാറിയതോ ആയ എന്നെയും അത്രമാത്രം എന്റെതന്നെ ഭാഗമായ സർവതിനെയും ചേർത്തുപിടിച്ചതുപോലെയാണ്.

(നിത്യചൈതന്യയതിയുടെ ശിഷ്യനാണ് ലേഖകൻ)



▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :02-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

02 Nov, 07:24


*📢 തൃശൂർ: പീച്ചി ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം തുറന്നുവിട്ട് കർഷകർക്കും വ്യാപാരികള്‍ക്കും കോടികളുടെ നഷ്ടമുണ്ടായ സംഭവത്തില്‍ കളക്ടർ റിപ്പോർട്ട് നല്‍കിയെങ്കിലും നടപടിയെടുക്കാൻ മടിച്ച്‌ സർക്കാരും പൊലീസും.*

കഴിഞ്ഞ ജൂലായ് 29നാണ് പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടത്. കനത്ത മഴയില്‍ വെള്ളം ഉയർന്നതോടെ പരമാവധി 30 സെന്റിമീറ്റർ വരെ ഷട്ടറുകള്‍ ഉയർത്താനായിരുന്നു നിർദ്ദേശം. എന്നാല്‍ രാത്രിയില്‍ 175 സെന്റിമീറ്ററോളം ഉയർത്തിയതോടെ മണലിപ്പുഴയില്‍ ജലനിരപ്പ് ഉയർന്ന് സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയായിരുന്നു.

ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ പരാതിയെത്തുടർന്നാണ് കളക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് സബ് കളക്ടർ മുഹമ്മദ് ഷഫീക്കിനെ ചുമതലപ്പെടുത്തിയത്. ഇതില്‍ 43 കോടിയുടെ നഷ്ടം കണ്ടെത്തിയിരുന്നു. സെപ്തംബറില്‍ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടികളുണ്ടായിട്ടില്ല. തുടർന്ന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഡി.ജി.പിയോടും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയോടും തുടർനടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയെങ്കിലും എഫ്.ഐ.ആർ പോലും ഇട്ടിട്ടില്ല.

*ഒറ്റരാത്രിയില്‍ നഷ്ടം കോടികള്‍*

ഒറ്റ രാത്രികൊണ്ട് വെള്ളം ഇരച്ചു കയറിയതോടെ വീടുകളിലെ സാധനങ്ങള്‍ നശിക്കുകയും മോട്ടോറുകളും കാർഷിക വിളകളും വെള്ളത്തിനടിയിലാകുകയും ചെയ്തു. കർഷകരും വ്യാപാരികളും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് തെളിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സർക്കാരും പൊലീസും ഒളിച്ചുകളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സാധാരണക്കാരായ കർഷകരുടെ പതിനായിരക്കണക്കിന് വാഴകളാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത്. ഒട്ടുമിക്ക കർഷകരും ലോണെടുത്താണ് വാഴക്കൃഷി നടത്തിയിരുന്നത്. ഡാമിലെ വെള്ളം തുറന്നുവിട്ടതു മൂലമല്ല വെള്ളപ്പൊക്കമുണ്ടായതെന്നാണ് മന്ത്രി കെ. രാജന്റെ നിലപാട്. പ്രളയം മനുഷ്യനിർമിതമാണെന്ന് പറഞ്ഞാല്‍ നഷ്ടപരിഹാരം കിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.

ഇനിയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ലോകായുക്തയെ സമീപിക്കും. കോടികളുടെ നഷ്ടമുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. അവസാനം വരെ സാധാരണക്കാരായ കർഷകർക്കായി പോരാടും.

- അഡ്വ. ഷാജി കോടങ്കണ്ടത്ത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :02-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

02 Nov, 07:24


*📢 ലണ്ടൻ: ഇംഗ്ലീഷ് ഗായിക ചാർളി എക്സ് സി. എക്സിന്റെ ഇക്കൊല്ലം ജൂണില്‍ പുറത്തിറങ്ങിയ 'ബ്രാറ്റ്' എന്ന ആല്‍ബം ലോകമെമ്ബാടും തരംഗമുണ്ടാക്കിയിരുന്നു.*

ആല്‍ബത്തിന്റെ തലക്കെട്ടായി ചാർളി ഉപയോഗിച്ച ബ്രാറ്റ് (BRAT) ആണ് 2024-ലെ വാക്കായി കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്തത്. ആത്മവിശ്വാസമുള്ളതും സ്വതന്ത്രവും സുഖസന്തോഷങ്ങളിഷ്ടപ്പെടുന്നതുമായ സമീപനത്തെയാണ് 'ബ്രാറ്റ്' എന്നതുകൊണ്ടർഥമാക്കുന്നത്. 'ബ്രാറ്റ് സമ്മർ' എന്ന പ്രയോഗത്തിലൂടെ 2024-ല്‍ ഏറ്റവും ചർച്ചയായ വാക്കുകളിലൊന്നായി ഇതുമാറിയെന്ന് നിഘണ്ടുവിദഗ്ധർ പറഞ്ഞു. പോരായ്മകളെ അംഗീകരിച്ച്‌, നിഷേധസ്വരങ്ങളെ പിഴുതെറിഞ്ഞുള്ള ഒരാളുടെ ശാക്തീകരണമാണ് 'ബ്രാറ്റ് സമ്മർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ പ്രത്യേകിച്ച്‌ കൗമാരക്കാർക്കിടയില്‍ ട്രെൻഡ്സെറ്ററായിരുന്നു ബ്രാറ്റ് ആല്‍ബം. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാഹാരിസ് തന്റെ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിനായി ബ്രാറ്റ് ആല്‍ബത്തിന്റെ ലൈംഗ്രീൻ നിറമുള്ള കവർ തിരഞ്ഞെടുത്തിരുന്നു. പരമ്ബരാഗതമായി ബ്രാറ്റ്, 'ഒന്നിനും കൊള്ളാത്ത ചെറുക്കൻ', 'ഗുണം കെട്ടവൻ' തുടങ്ങിയ അർഥത്തിലൊക്കെ ഉപയോഗിച്ചുവന്നവാക്കാണ്. അതിനാണ് ചാർളി തന്റെ ആല്‍ബത്തിലൂടെ വ്യത്യസ്തമാനം നല്‍കിയത്. ലോകത്തുടനീളം ബ്രാറ്റെന്നത് ഒരു സാസ്കാരിക പ്രതിഭാസമായി പ്രതിധ്വനിച്ചെന്നും 'ബ്രാറ്റ് സമ്മർ' എന്ന പ്രയോഗം സൗന്ദര്യാത്മകമായ ഒരു ജീവിതശൈലിയായി സ്വയം സ്ഥാപിച്ചെടുത്തെന്നും വിദഗ്ധർ പറയുന്നു.

ആംഗ്ലോ-അമേരിക്കൻ കമ്ബനിയായ ഹാർപർകോളിൻസാണ് കോളിൻസ് നിഘണ്ടുവിന്റെ പ്രസാധകർ. 2000 കോടി വരുന്ന തങ്ങളുടെ പദസഞ്ചയം തിരഞ്ഞാണ് കോളിൻസ് ഓരോ കൊല്ലവും ശ്രദ്ധേയവാക്കുകളുടെ പട്ടിക തയ്യാറാക്കുന്നത്. എറ, ആന്റി ടൂറിസം, ഡെലുലു(delulu), റോഡോഗ്ഗിങ് തുടങ്ങിയവയാണ് ഇക്കുറി അന്തിമപട്ടികയിലിടം നേടിയ മറ്റുവാക്കുകള്‍. 'എ.ഐ.'ആയിരുന്നു കഴിഞ്ഞകൊല്ലത്തെ കോളിൻസിന്റെ വാക്ക്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :02-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

02 Nov, 07:24


*📢കോട്ടയം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എഴുത്തുകാരൻ എൻ.എസ്. മാധവൻ അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.*

എസ്.കെ. വസന്തൻ ചെയർമാനും ഡോ. ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ്ജ് എന്നിവർ അംഗങ്ങളും സി.പി. അബൂബക്കർ മെമ്ബർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ്‌എൻ.എസ്. മാധവനെന്ന് അദ്ദേഹം മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും വാർത്താ മ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :02-11-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

01 Nov, 09:02


*🚀നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?*

വളരെ കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് അടുത്ത ലെവലിലേക്ക് വളർത്താം Ezza Digital Media- യിലൂടെ.

കൂടുതൽ അറിയുവാൻ വാട്സ്ആപ്പ് ചെയ്യുക.
+917994644455

ഫ്രീയായി നിങ്ങളുടെ പരസ്യം പോസ്റ്റ് ചെയ്യുവാൻ താഴെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://www.ezzads.com/

Ezza Business ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://chat.whatsapp.com/H1Be2dgbVr6Li7djEwlEmm

EZZA LIVE®

26 Oct, 11:28


*📢 സംസ്ഥാനത്ത് തുലാവര്‍ഷ പെയ്ത്ത് ശക്തമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നും ഇന്ന് വ്യാപക പെയ്ത്ത് ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.*

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ അധികം വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സര്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത 72 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ദാന ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കേരളത്തില്‍ മഴ ശക്തമാക്കിയതെന്നാണ് നിഗമനം. അതേസമയം തീരം തൊട്ട ദാന ചുഴലിക്കാറ്റ് ഇതതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കിയിട്ടില്ല.

സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെട്ടു. എറണാകുളം പറവൂരിലാണ് മരണം രേഖപ്പെടുതര്തിയത്. ഇവിടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ അടിയൊഴുക്കിനെത്തുടര്‍ന്ന് പുഴയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന വയോധികനാണ് മുങ്ങിമരിച്ചത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

26 Oct, 11:28


*📢 നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ചീര. മികച്ച ശോദനം മുതല്‍ ശരീരത്തിന് പല ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.*

ഈ ഇലക്കറിയില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും അങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര ഗുണങ്ങള്‍ ആണ് ഉള്ളത്.

ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിയോക്സിഡന്റ്സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത്രയേറെ ഗുണങ്ങള്‍ അടങ്ങിയ ചീര വീട്ടുവളപ്പില്‍ തന്നെ നട്ടു വളര്‍ത്താം. തോട്ടത്തിലെന്നപോലെ ഒരു കണ്ടെയ്നറില്‍ എളുപ്പത്തില്‍ വളരുന്ന വിളകളില്‍ ഒന്നാണ് ചീര. വീട്ടാവശ്യത്തിനുള്ളതും വില്‍പ്പനയ്ക്കും വേണ്ടി ചീര കൃഷി ചെയ്ത് എങ്ങനെ ആദായകരമായി നട്ടുവളര്‍ത്താമെന്ന് അറിയാം.

*ചീര വിത്ത് പാകും മുന്‍പ്*

ചീര വിത്ത് പാകും മുന്‍പ് ആദ്യം നിങ്ങളുടെ മണ്ണിനെ അറിയുക. നിങ്ങളുടെ മണ്ണ് ചീരയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. ചട്ടികളിലോ ഗ്രോ ബാഗുകളിലോ ആണ് വളര്‍ത്തുന്നത് എങ്കില്‍ പോട്ടിംഗ് മിശ്രിതം വാങ്ങാവുന്നതാണ്. ഓര്‍ഗാനിക് പോട്ടിംഗ് മിക്‌സ് ഉപയോഗിക്കുന്നത് മണ്ണിന്റെ pH ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

*വളര്‍ച്ചയുടെ ഘട്ടത്തില്‍*

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും വിത്ത് മുളയ്ക്കാന്‍ പറ്റിയതുമായ സ്ഥലം ആണ് തിരഞ്ഞെടുക്കേണ്ടത്. മാത്രമല്ല തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. ആരോഗ്യകരമായ വിത്ത് മുളയ്ക്കുന്നതിന് ജൈവവളം നല്‍കേണ്ടത് അനിവാര്യമാണ്. മണ്ണ് നന്നായി നനച്ച്‌ ഈര്‍പ്പമുള്ളതാക്കുക. എന്നാല്‍ അധികമായി നനയ്ക്കരുത്. ഇത് വേരിന്റെ വളര്‍ച്ചയെ ബാധിക്കുന്നു.

*മാറ്റി നടേണ്ടത്*

വിത്ത് മുളച്ച്‌ വരുന്നതിന് 7 മുതല്‍ 10 ദിവസം വരെ എടുത്തേക്കാം. നിങ്ങളുടെ ചെടികള്‍ക്ക് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും മണ്ണ് സ്ഥിരമായി ഈര്‍പ്പമുള്ളതാണെന്നും ഉറപ്പാക്കുക. കൂടാതെ താപനില 18-22 ° C ആയിരിക്കണം. വിത്ത് മുളച്ച്‌ 2- 3 ഇലകള്‍ വളരുന്നതിന് അനുസരിച്ച്‌ നിങ്ങള്‍ക്ക് ആരോഗ്യമുള്ള തൈ മറ്റൊരു കണ്ടെയ്‌നറിലേക്കോ മാറ്റി നടാം. 15 ദിവസത്തിനുശേഷം, തൈകള്‍ നനയ്ക്കുന്നത് 20% കുറയ്ക്കുക. വിതച്ച്‌ 21-25 ദിവസങ്ങള്‍ക്ക് ശേഷം, പറിച്ചുനടല്‍ ആരംഭിക്കുക. വൈകുന്നേരങ്ങളില്‍ (വൈകിട്ട് 4 മണിക്ക് ശേഷം) നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഇത് നിങ്ങളുടെ ചീരയുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കും.

ചീരച്ചെടികള്‍ 3-4 ഇഞ്ച് വരെ വളരുകയും മണ്ണില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ വളമിടുന്നത് നല്ലതാണ്. ഓര്‍ഗാനിക് പ്ലാന്റ് ഫുഡ് ഉപയോഗിച്ച്‌ അവരെ നന്നായി പോറ്റുക; മികച്ച വേരൂന്നാനും വളര്‍ച്ചയ്ക്കും വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയത്. വിളവെടുപ്പ് സമയം നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയെയും നിങ്ങള്‍ തിരഞ്ഞെടുത്ത വിത്തിന്റെ വൈവിധ്യത്തെയും ആശ്രയിച്ചിരിക്കുന്നു. വിത്ത് പാകി 6-8 ആഴ്ചകള്‍ക്ക് ശേഷം ചീര ചെടികള്‍ വിളവെടുപ്പിന് പാകമാകും.

അതിരാവിലെ ചീര വിളവെടുക്കുന്നതാണ് നല്ലത്. ഇലകള്‍ നല്ല ഫ്രഷ് ആയിരിക്കും. ചീര 4-6 ഇഞ്ച് വരെ വളരുമ്ബോഴാണ് വിളവെടുക്കാന്‍ പറ്റിയ സമയം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

26 Oct, 11:28


*📢 കേരളത്തില്‍ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറില്‍ ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.*

ആർ ബിന്ദു പറഞ്ഞു.

നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബി.പി.ഒ.) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറില്‍ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകള്‍, വീല്‍ ചെയറുകള്‍, ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കുമുള്ള സഹായക ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയില്‍ പ്രൊഫഷണല്‍ പരിശീലനം നല്‍കുന്ന കോഴ്സാണിത്.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ആർട്ടിഫിഷ്യല്‍ ലിമ്ബ് സെന്ററുകള്‍ എന്നിവയില്‍ മികച്ച തൊഴില്‍ സാധ്യതയുള്ള പ്രൊഫഷണല്‍ ബിരുദമാണ് ബി.പി.ഒ. വിദേശത്തും മികച്ച തൊഴില്‍സാധ്യതയുണ്ട്. ദേശീയതലത്തില്‍ ആർസിഐ അംഗീകാരമുള്ള അറുനൂറ് ബിരുധാരികള്‍ മാത്രമേയുള്ളു. കേരളത്തില്‍ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതില്‍ താഴെയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്‍ബിഎസിനാണ് പ്രവേശനച്ചുമതല. തുടക്കത്തില്‍ 20 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. പ്ലസ് ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചവർക്കാണ് യോഗ്യത. പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്കായി എല്‍ബിഎസില്‍ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഈ കോഴ്സിന് ഓപ്ഷൻ നല്‍കണമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. റീഹാബിലിറ്റേഷൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെല്‍ത്ത് സയൻസ് സർവ്വകലാശാലക്കാണ്. പ്രവേശന നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

26 Oct, 11:28


*📢തൊടുപുഴ: ജില്ലയിലെ ഏത്തവാഴ കർഷകരെ പ്രതിസന്ധിയിലാക്കി നേന്ത്രക്കായക്ക് വൻ വിലയിടിവ്. കിലോക്ക് 40 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.*

തമിഴ്നാട്ടില്‍നിന്നു വൻതോതില്‍ ഏത്തക്കുലകള്‍ എത്തുന്നതാണ് വിലത്തകർച്ചക്ക് മുഖ്യകാരണമായി പറയപ്പെടുന്നത്.

ഇവിടെ ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞ ഏത്തക്കുലകളാണ് തമിഴ്നാട്ടില്‍നിന്ന് എത്തുന്നത്. എന്നാല്‍, വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ വ്യാപാരികള്‍ ഇത് കൂടുതലായി വാങ്ങുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടം സഹിച്ചും ഇവിടത്തെ കർഷകർക്ക് തുച്ഛവിലയില്‍ കുല വില്‍ക്കേണ്ടി വരുന്നത്. ഓണക്കാലത്തുപോലും നേന്ത്രക്കായക്ക് മികച്ച വില ലഭിക്കാതിരുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയായി. വൻതോതില്‍ നേന്ത്രക്കായ വില്‍പന നടന്ന ഓണം സീസണിലും കിലോക്ക് 40 രൂപയാണ് കർഷകർക്ക് ലഭിച്ചത്.

നിലവില്‍ 32 മുതല്‍ 36 രൂപ വരെയാണ് കിലോക്ക് കർഷകർക്ക് ലഭിക്കുന്നത്. നേരത്തേ 70-80 രൂപ വരെ വില വന്നിരുന്ന സ്ഥാനത്താണ് ഇത്തരത്തില്‍ കൂപ്പുകുത്തിയത്. ഏറെ പരിചരണം ആവശ്യമായി വരുന്ന കൃഷിയെന്ന നിലയില്‍ വാഴക്ക് കൃഷിച്ചെലവുകളും ഏറെയാണെന്ന് കർഷകർ പറയുന്നു.

അതിനാല്‍ നഷ്ടം സഹിച്ചാണ് പലരും ഏത്തവാഴ കൃഷി ചെയ്യുന്നത്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് കൂടുതല്‍ ദുരിതത്തിലായത്. കടകളിലും കാർഷിക വിപണികളിലുമാണ് ഏത്തക്കുലകള്‍ കർഷകർ വില്‍പന നടത്തുന്നത്. ഇവിടെയെല്ലാം തന്നെ കുറഞ്ഞ വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിലും കുറഞ്ഞ വിലയില്‍ തമിഴ്നാട് നേന്ത്രക്കായ ലഭിക്കുന്നതിനാല്‍ കൂടുതല്‍ വില നല്‍കി പ്രാദേശിക കർഷകരുടെ ഉല്‍പന്നം എന്തിന് വാങ്ങണമെന്നാണ് വ്യാപാരികളുടെ നിലപാട്. തമിഴ്നാട്ടിലെ മേട്ടുപാളയം, കർണാടകയിലെ മൈസൂരു എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയ തോതില്‍ ഏത്തക്കായ് ഇവിടേക്ക് എത്തുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ ഏത്തവാഴ കൃഷി ചെയ്യുന്നത്. നടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ വാഴക്ക്
പരിചരണവും സംരക്ഷണവും ആവശ്യമാണ്. മറ്റ് കൃഷികളെ അപേക്ഷിച്ച്‌ കൃത്യമായ ജലസേചനവും വളപ്രയോഗങ്ങളും ഉണ്ടെങ്കില്‍ മാത്രമേ മികച്ച വിളവു ലഭിക്കൂ. പലപ്പോഴും കാലവർഷക്കെടുതികളും വേനലും കൃഷിയെ പ്രതികൂലമായി ബാധിക്കും. വേനല്‍ക്കാലങ്ങളില്‍ ജലസേചനം കൃത്യമായി നല്‍കണം. വിളവെടുപ്പിന് പാകമെത്തും മുമ്ബ് ശക്തമായ കാറ്റില്‍ വാഴകള്‍ നിലംപൊത്തുന്നതും രോഗബാധയെത്തുടർന്ന് ഇല കരിഞ്ഞും തണ്ടുകള്‍ ഒടിഞ്ഞും നശിക്കുന്നതും പതിവ്.

വാഴകൃഷിക്കായി കൃഷിഭവൻ വഴി സബ്സിഡിക്കായി അപേക്ഷ സ്വീകരിക്കാറുണ്ടെങ്കിലും ഇതെല്ലാം നാമമാത്രമാണ്. പ്രകൃതിക്ഷോഭങ്ങളില്‍ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരവും തുച്ഛം. ഇതും ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം മാത്രമാണ് ലഭിക്കുന്നത്. വാഴ ഇൻഷുർ ചെയ്യുന്ന കർഷകർക്ക് കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കും. എല്ലാ വർഷവും കൃഷി ഇൻഷുർ ചെയ്യുക എന്നത് സാധാരണ കർഷകരെ സംബന്ധിച്ച്‌ ബുദ്ധിമുട്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

കർഷകർ നല്‍കുന്ന നേന്ത്രക്കുലകള്‍ക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നതെങ്കിലും വിപണിയില്‍ നേന്ത്രപ്പഴത്തിനും ഉപ്പേരിക്കും വിലയില്‍ കുറവില്ല. കടകളില്‍ നേന്ത്രപ്പഴം കിലോക്ക് 50 രൂപ മുതല്‍ വില നല്‍കണം. 400 മുതല്‍ 420 വരെയാണ് ഒരു കിലോ നേന്ത്രക്ക ഉപ്പേരിയുടെ വില.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Oct, 04:25


*സ്ത്രീകൾക്കുജോലി*

🔖Sponsored
*Kissanmithracoconutagrisosaitey*

സ്ത്രീകൾക്കുജോലി


കിസ്സാൻമിത്ര കോക്കനട്ട് &ഫ്രൂട്ട് പ്ലാന്റ്സ് ഡിസ്ട്രിബ്യു ട്ടേഴ്‌സ് കമ്പനി (ഗവ :അപ്പ്രൂവ് )യുടെ മൂവാറ്റുപുഴ, പെരുമ്പവൂർബ്രാഞ്ച് കളിലേക്ക് വനിതാ ഫീൽഡ് എക്സിക്യുട്ടീവ് മാരെ നിയമിക്കുന്നു ശമ്പളം 15000/-35000/-മറ്റുസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് താമസം, ഭക്ഷണം വാഹന സൗകര്യം എന്നിവ സൗജന്യമാണ്

യോഗ്യത 10ാം തരം മുതൽ പ്രായം 20 മുതൽ 50 വരെ

ഉടൻ വിളിക്കുക 9946161215


🪀 *CONTACT US*
9946161215

*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/uuuu-34-uuu
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com

EZZA LIVE®

25 Oct, 04:25


വാക്സിന്‍ നല്‍കുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗര്‍ഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി.പി. ആര്‍. വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാം. ആടുവളര്‍ത്തല്‍ സംരംഭം നടത്തുന്ന കര്‍ഷകര്‍ തൊട്ടടുത്ത വെറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഈ അവസരം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Oct, 04:25


*📢ആടുവളര്‍ത്തല്‍ മേഖലയില്‍ കനത്ത സാമ്ബത്തികനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ സ്മാള്‍ റൂമിനന്റ്‌സ് മോര്‍ബില്ലി എന്നയിനം വൈറസുകളാണ് കാരമക്കാര്‍.*

https://ezzalive.com/12686/

പി.പി.ആര്‍. (പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് - Peste des petits Ruminants) എന്നു ശാസ്ത്രനാമം. ഒരു കാലത്ത് കാലിവളര്‍ത്തല്‍ മേഖലയെ പിടിച്ചു കുലുക്കിയ കാലിവസന്ത രോഗവുമായി സമാനതകള്‍ ഏറെയുള്ളതിനാല്‍ കാലിവസന്തയുടെ അപരന്‍ (സ്യൂഡോ റിന്‍ഡര്‍പെസ്റ്റ്)എന്ന വിളിപ്പേരുമുണ്ട്. ആടുകളില്‍ ഒറ്റയടിക്ക് കൂട്ടമരണം വിതയ്ക്കാന്‍ ശേഷിയുള്ളതിനാലാണ് ആടുകളിലെ പ്ലേഗ് എന്നു വിളിക്കുന്നത്. ഈ രോഗത്തെ തുടച്ചുനീക്കാന്‍ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് പരിപാടി. മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളിലെത്തി ആടുകള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും. 2030- ല്‍ കേരളത്തെആടുവസന്തമുക്തമാക്കുകയാണു ലക്ഷ്യം.

ന്യുമോണിയയും വയറിളക്കവും മൂര്‍ച്ഛിച്ച്‌ മരണം

ഇന്ത്യയില്‍ ആദ്യമായി തമിഴ്‌നാട്ടിലെ വില്ലിപുരത്ത് 1989- ല്‍ ചെമ്മരിയാടുകളിലാണ് രോഗം കണ്ടെത്തിയത്. ഇന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍വ്യാപകമാണ് ആടുവസന്ത. മതിയായ ആരോഗ്യപരിശോധനകളോ ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് രോഗവാഹകരായ ആടുകളെ ഇറക്കുമതി ചെയ്തതിലൂടെയാണ് കേരളത്തിലേക്ക് രോഗമെത്തിയത്. ചെമ്മരിയാടുകളേക്കാള്‍ മറ്റ് ആടുകള്‍ക്കാണ് രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും ആടുവസന്തരോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കും. മരണസാധ്യത 85 മുതല്‍ 90 ശതമാനം വരെയാണ്. രോഗം ബാധിച്ച ആടുകള്‍ വിസര്‍ജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍ എന്നിവ വഴിയും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും ചെമ്മരിയാടുകളും ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തുവന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ചെറുസ്രവ കണികകള്‍ വഴി വായുവിലൂടെയും രോഗം എളുപ്പത്തില്‍ വ്യാപിക്കും.

കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്‌ആടുവസന്തയുടെ ആരംഭ ലക്ഷണങ്ങള്‍.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്‌ആടുവസന്തയുടെ ആരംഭ ലക്ഷണങ്ങള്‍. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വാസനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വാസതടസം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വാസതടസവും ന്യുമോണിയയും വയറിളക്കവും നിര്‍ജ്ജലീകരണവും മൂര്‍ച്ഛിച്ചാണ് ആടുകള്‍ ചാവുന്നത്. രോഗനിര്‍ണയത്തിനായി ലക്ഷണങ്ങളെയും പോസ്റ്റ് മോര്‍ട്ടം, ലബോറട്ടറി പരിശോധനകളെയും ആശ്രയിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ മാത്രം പ്രതിരോധം

ആടുവസന്തനിര്‍മാര്‍ജനപദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്‌സിന്‍ ആടുവസന്തപ്രതിരോധിക്കാന്‍ അതീവ ഫലപ്രദമാണ്. ആടുകള്‍ക്ക് നാലുമാസമെത്തുമ്ബോള്‍ പി.പി.ആര്‍. തടയാനുള്ള വാക്സിന്‍ നല്‍കാം. ഏകദേശം മൂന്ന് വര്‍ഷം വരെ പി.പി.ആര്‍. വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിനു കഴിയും.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ആടുവസന്തഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തില്‍ ഉള്‍പ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകള്‍ക്ക് രണ്ടുവയസു വരെ വര്‍ഷത്തില്‍ ഒരിക്കലും, പിന്നീട് വാക്സിന്റെ പരമാവധി പ്രതിരോധ കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്ബും വാക്സിന്‍ ആവര്‍ത്തിക്കാന്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിന്‍ നല്‍കുന്നതിന് മുമ്ബായി ആടുകളെ വിരയിളക്കണം. മുതിര്‍ന്ന ആടുകള്‍ക്ക് പ്രജനനനത്തിന് മുമ്ബായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണി ആടുകള്‍ക്കും പി.പി.ആര്‍.

EZZA LIVE®

25 Oct, 04:25


*📢കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ 2024-25 അധ്യയനവർഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബർ 15 വരെ നീട്ടി.*

28 യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണുള്ളത്. ഇതില്‍ ആറ് പ്രോഗ്രാമുകള്‍ നാലുവർഷ ബിരുദഘടനയിലാണ്. നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നല്‍കും. ഓപ്പണ്‍ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മാതൃകയിലാണ് ക്ലാസുകള്‍.

മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി.സി. നിർബന്ധമല്ല. നിലവില്‍ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാൻ സാധിക്കും. വിവരങ്ങള്‍ക്ക്: ംംം.ഴെീൗ.മര.ശി. ഫോണ്‍: 0474 2966841, 9188909901, 9188909902, 9188909903 (ടെക്നിക്കല്‍ സപ്പോർട്ട്).
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Oct, 04:25


*📢എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്സി. (നഴ്സിങ്) കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി റൗണ്ട് നടപടികള്‍ mcc.nic.in ല്‍ തുടങ്ങി.*

https://ezzalive.com/12686/

ഓള്‍ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ, കേന്ദ്ര, കല്പിത സർവകലാശാലകള്‍, ഇ.എസ്.ഐ.സി. എന്നിവയിലെ ഒഴിവുള്ള സീറ്റുകള്‍ പ്രക്രിയയില്‍ ഉള്‍പ്പെടും. നിലവിലെ ഒഴിവുകളുടെ പട്ടിക കോഴ്സ്, കോളേജ്, കാറ്റഗറി തിരിച്ച്‌, എം.സി.സി. വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എം.സി.സി. അലോട്മെന്റ് വഴിയോ സംസ്ഥാന ക്വാട്ട വഴിയോ നിലവില്‍ പ്രവേശനം ഇല്ലാത്തവർക്കേ, സ്ട്രേ വേക്കൻസി റൗണ്ടില്‍ പങ്കെടുക്കാല്‍ കഴിയൂ.

എം.സി.സി. മൂന്നാംറൗണ്ടില്‍ അലോട്മെന്റ് ലഭിച്ച്‌ പ്രവേശനം നേടാത്തവർക്ക് സ്ട്രേ വേക്കൻസി റൗണ്ടില്‍ പങ്കെടുക്കാൻ കഴിയില്ല. എന്നാല്‍, എം.സി.സി. മൂന്നാം റൗണ്ട് അലോട്മെന്റ് പ്രകാരം, 'നോട്ട് റിപ്പോർട്ടഡ്' നിലയില്‍ ഉള്ളവർക്ക് സ്റ്റേറ്റ് യു.ജി. കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. സ്ട്രേ റൗണ്ടില്‍ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷൻ നടത്തണം. സ്ട്രേ റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാത്തവരെ സ്ട്രേ റൗണ്ട് അലോട്മെന്റിന് പരിഗണിക്കുന്നതല്ല.

ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 12 വരെ https://mcc.nic.in വഴി, സ്ട്രേ റൗണ്ടിന് രജിസ്ട്രേഷൻ നടത്താം.
തുക അടയ്ക്കാനുള്ള സൗകര്യം വൈകീട്ട് മൂന്നുവരെ ഉണ്ടാകും.
ചോയ്സ് ഫില്ലിങ് സൗകര്യം 26-ന് രാവിലെ എട്ടുവരെ.
ചോയ്സ് ലോക്കിങ് 25-ന് വൈകീട്ട് നാലുമുതല്‍ 26 രാവിലെ എട്ടുവരെ നടത്താം.
അലോട്മെന്റ് ഫലം 29-ന് പ്രഖ്യാപിക്കും. അലോട്ട് ചെയ്യപ്പെട്ട കോളേജില്‍ പ്രവേശനംനേടാൻ 30 മുതല്‍ നവംബർ അഞ്ചുവരെ സൗകര്യമുണ്ടാകും.
ഈ റൗണ്ടില്‍ അലോട്മെന്റ് ലഭിച്ച്‌ പ്രവേശനം നേടാത്തവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. അടുത്തവർഷത്തെ നീറ്റ് യു.ജി. അഭിമുഖീകരിക്കുന്നതില്‍നിന്ന് അവരെ വിലക്കുന്നതുമാണ്.
ഒഴിവുകള്‍ 1184

സ്ട്രേ റൗണ്ടിലേക്ക് വിവിധ വിഭാഗം സ്ഥാപനങ്ങളിലായി എം.ബി.ബി.എസിന് 677-ഉം, ബി.ഡി.എസിന് 391-ഉം, ബി.എസ്സി.(നഴ്സിങ്) 116-ഉം ഒഴിവുകള്‍ ഉള്‍പ്പെടെ 1184 സീറ്റ് ലഭ്യമാണ്.

എം.ബി.ബി.എസ്. കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്: തമിഴ്നാട്- 102, മഹാരാഷ്ട്ര- 94, പുതുച്ചേരി- 52, കർണാടക- 50, ഉത്തർപ്രദേശ്- 49, തെലങ്കാന- 36, വെസ്റ്റ്ബംഗാള്‍- 32.
എം.ബി.ബി.എസിന് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 449-ഉം ഓപ്പണ്‍ സീറ്റ് ക്വാട്ടയില്‍ 22-ഉം ഒഴിവുകളുണ്ട്. ഡീംഡ്/പെയ്ഡ് സീറ്റ്- 143, എൻ.ആർ.ഐ.- 59.
കേരളത്തില്‍ ഓള്‍ ഇന്ത്യ ക്വാട്ടയിലെ ഒഴിവുകള്‍: എം.ബി.ബി.എസ്.- 12 ഒഴിവ് (ഓപ്പണ്‍-5, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.- 2, എസ്.സി.-4).
കോളേജ് തിരിച്ചുള്ള ഒഴിവുകള്‍: കൊല്ലം: ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. - ഒന്നുവീതം; കോന്നി: ഓപ്പണ്‍ -2, എസ്.സി. -2; ഇടുക്കി: ഓപ്പണ്‍- 1, ഇ.ഡബ്ല്യു.എസ്.-1, എസ്.സി.- 1; പാലക്കാട്: ഓപ്പണ്‍- 2; തൃശ്ശൂർ - എസ്.സി.- 1.
ബി.ഡി.എസിന് കേരളത്തില്‍ 27 ഒഴിവുണ്ട്. ആലപ്പുഴ- 4, തൃശ്ശൂർ- 5, കണ്ണൂർ- 7, കോട്ടയം- 5, കോഴിക്കോട്- 3, തിരുവനന്തപുരം- 3.
എം.സി.സി. യു.ജി. ആദ്യ മൂന്ന് റൗണ്ടുകള്‍പ്രകാരം പ്രവേശനം നേടിയവരുടെ ലിസ്റ്റ് എം.സി.സി. യു.ജി. സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ സംസ്ഥാന യു.ജി. കൗണ്‍സലിങ്ങിന്റെ സ്ട്രേ റൗണ്ടില്‍നിന്ന് ഒഴിവാക്കുന്നതാണ്. സംസ്ഥാന സർക്കാർ കൗണ്‍സലിങ് വഴിയുള്ള മൂന്നു റൗണ്ടുകളിലായി മെഡിക്കല്‍ പ്രവേശനം നേടിയവരുടെ പട്ടിക സംസ്ഥാന കൗണ്‍സലിങ് ഏജൻസി എം.സി.സി.ക്ക് കൈമാറുന്നതാണ്. എം.സി.സി. സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടില്‍നിന്ന് ഇവരെ ഒഴിവാക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

25 Oct, 04:25


*📢തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എല്‍.എല്‍.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു.*

വിദ്യാർഥികള്‍ക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒക്ടോബർ 29 വൈകുന്നേരം 3 മണി വരെ ഓണ്‍ലൈൻ ആയി ഓപ്ഷനുകള്‍ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2525300.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

23 Oct, 04:22


*🏠നിങ്ങളുടെ സ്വപ്ന ഭവനത്തിലൂടെ സഞ്ചരിക്കാം!!*

അത്ഭുത കണ്ടു പിടുത്തം കേരളത്തിലെത്തി.

വീഡിയോ കാണാം 👇

https://www.facebook.com/share/v/HQUW6LUwoezvBtCC/

പുതിയ വീഡിയോ ലഭിക്കുവാനായി പേജ് ഫോളോ ചെയ്യുക.

EZZA LIVE®

23 Oct, 03:46


*📢തിരുവനന്തപുരം: നാലുവർഷബിരുദത്തില്‍ താളപ്പിഴയുടെ ലക്ഷണം ആദ്യവർഷം പ്രകടമായതോടെ, കോളേജ് അധ്യാപകർക്ക് അതിതീവ്ര പരിശീലനം നല്‍കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.*

അധ്യാപകർക്കു വഴികാട്ടാൻ പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. പ്ലസ്ടു വിദ്യാർഥികളെ നാലുവർഷ ബിരുദത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

നാലുവർഷബിരുദത്തിന്റെ പുരോഗതി വിലയിരുത്താൻ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ചേർന്ന സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.

നാലുവർഷബിരുദം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് അധ്യാപകർക്കുള്ള തീവ്രപരിശീലനം. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പരിശീലനം സർവകലാശാലകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കണം. ഇതിനായി ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കൈപ്പുസ്തകം തയ്യാറാക്കിനല്‍കും.

പ്ലസ്ടു വിദ്യാർഥികളെ കോളേജുകളിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണം നടത്തും. എസ്.സി.ഇ.ആർ.ടി.യുമായി സഹകരിച്ച്‌ ജനുവരിയില്‍ ശില്പശാലകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും.

അധ്യാപകർ ആവശ്യപ്പെട്ടതനുസരിച്ച്‌ ആദ്യസെമസ്റ്ററില്‍ പരീക്ഷ തുടങ്ങുന്നത് രണ്ടാഴ്ച നീട്ടിയെങ്കിലും അടുത്ത സെമസ്റ്റർമുതല്‍ ഏകീകൃത അക്കാദമിക് കലണ്ടർ കർശനമായി നടപ്പാക്കാനാണ് നിർദേശം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :23-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

23 Oct, 03:46


*📢തൃശ്ശൂർ: പ്രമുഖ എഴുത്തുകാരിയും വിവർത്തകയുമായ തിരുവമ്ബാടി വാരിയം ലെയ്ൻ നിർമല നിവാസില്‍ സരസ്വതി എസ്. വാരിയർ (98) അന്തരിച്ചു.*

പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാരിയത്ത് കുടുംബാംഗമാണ്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രമണമഹർഷിയുടെ ജീവിതചരിതം, ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, രമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ വചനാമൃതം, രമണാമൃതം, അരുണാചല അക്ഷരമണമാല, തിരുവാചകത്തിന്റെ വ്യാഖ്യാനം, പെരിയപുരാണം (പുനരാഖ്യാനം), നവരാത്രി സ്തുതികളുടെ സമാഹാരമായ ഗൃഹദീപം, സ്വാമി സുഖബോധാനന്ദയുടെ 'മനസേ റിലാക്സ് പ്ലീസ്' (വിവർത്തനം) തുടങ്ങിയവ പ്രധാന കൃതികളാണ്. കാഞ്ചി കാമകോടിപീഠം പരമാചാര്യരായിരുന്ന സ്വാമിചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുള്‍മൊഴികള്‍ തമിഴില്‍നിന്ന് വിവർത്തനം ചെയ്ത് 'ശ്രീഗുരുവായൂരപ്പൻ' മാസികയില്‍ അൻപതിലേറെ വർഷങ്ങളായി തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. സിദ്ധിനാഥാനന്ദപുരസ്കാരം, വാരിയർ സമാജത്തിന്റെ എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം, ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭർത്താവ്: കോഴിക്കോട് ചാലപ്പുറത്ത് വാരിയത്ത് പരേതനായ ശങ്കര വാരിയർ. മക്കള്‍: പരേതനായ എ.വി. ഗോപാലകൃഷ്ണ വാരിയർ, മിനി പ്രഭാകരൻ (റിട്ട. ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ.വി. ഹരിശങ്കർ (എഡിറ്റർ ഇൻ ചാർജ്, ബാലരമ), പരേതയായ അനിത. മരുമക്കള്‍: ഗിരിജ, പരേതനായ എൻ.എം. പ്രഭാകരൻ, ടി.വി. രാജൻ, ഡോ. ജ്യോത്സ്ന കാവ്. സംസ്കാരം ബുധനാഴ്ച മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :23-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

23 Oct, 03:46


*📢ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനുപിന്നില്‍ ബി.ജെ.പി. നേതാവ് ബബിത ഫോഗട്ടെന്ന് ഒളിമ്ബിക് വെങ്കലമെഡല്‍ജേതാവ് സാക്ഷി മാലിക്.*

ബബിതയ്ക്ക് ഗുസ്തി ഫെഡറേഷൻ സ്ഥാനത്തെത്താൻവേണ്ടിയായിരുന്നു ബ്രിജ് ഭൂഷണ് എതിരായ സമരം ആസൂത്രണംചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്നെസ് (സാക്ഷി) എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച്‌ സമരംനടത്താൻ ആദ്യം സമീപിച്ചത് ബബിത ഫോഗട്ടാണെന്നും അതിനുപിന്നില്‍ അവർക്ക് രഹസ്യ അജൻഡകളുണ്ടായിരുന്നെന്നും സാക്ഷി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസാണ് സമരത്തിനുപിന്നിലെന്നായിരുന്നു ആരോപണങ്ങള്‍. എന്നാല്‍, ബബിത ഫോഗട്ട്, ടിരത് റാണ എന്നീ ബി.ജെ.പി. നേതാക്കള്‍ ചേർന്നാണ് പ്രതിഷേധിക്കാനുള്ള സൗകര്യമുണ്ടാക്കിത്തന്നതെന്നും സാക്ഷി പറഞ്ഞു. തങ്ങളെ മുൻനിർത്തി അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു. തങ്ങള്‍ക്കൊപ്പം പോരാട്ടത്തില്‍ ബബിത പങ്കാളിയാകുമെന്നാണ് കരുതിയതെന്നും സാക്ഷി മാലിക് പറഞ്ഞു.

ബ്രിജ്ഭൂഷണില്‍നിന്ന് നേരിട്ടത് ദുരനുഭവം

കസാഖ്സ്താനില്‍ 2012-ല്‍നടന്ന ഏഷ്യൻ ജൂനിയർ ചാമ്ബ്യൻഷിപ്പില്‍ അന്നത്തെ റെസ്ലിങ് ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷണില്‍നിന്ന് ദുരനുഭവം നേരിട്ടിരുന്നതായി സാക്ഷി മാലിക്. രക്ഷിതാക്കളോട് ഫോണില്‍ സംസാരിക്കാനെന്നുപറഞ്ഞ് തന്നെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തു. താൻ തടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ബ്രിജ്ഭൂഷണ്‍ പിന്നോട്ടുപോയതായും കരഞ്ഞുകൊണ്ട് മുറിയില്‍നിന്ന് പുറത്തേക്കോടിയതായും പുസ്തകത്തില്‍ സാക്ഷി പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :23-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

23 Oct, 03:46


*📢ആലപ്പുഴ: ഏകജാലകംവഴി അപേക്ഷിച്ച്‌ പ്ലസ്വണിന് ഇഷ്ടവിഷയവും സ്കൂളും കിട്ടാത്ത ആയിരക്കണക്കിനു പേരുള്ളപ്പോള്‍ മാനദണ്ഡം മറികടന്ന് ഒരുവിഭാഗം കുട്ടികള്‍ പ്രത്യേക ഉത്തരവിലൂടെ പ്രവേശനം നേടുന്നു.*

ഏകജാലക സംവിധാനവും മെറിറ്റും സംവരണവുമെല്ലാം അട്ടിമറിച്ചാണ് വിദ്യാഭ്യാസവകുപ്പ് ഇതിന് കൂട്ടുനില്‍ക്കുന്നത്.

ഇത്തവണ ആയിരത്തഞ്ഞൂറിലധികം പേരാണ് വിവിധ സ്കൂളുകളില്‍ പ്രത്യേക ഉത്തരവിലൂടെ ചേർന്നത്. സീറ്റൊഴിവില്ലാത്ത സ്കൂളുകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏകജാലകംവഴി അപേക്ഷിക്കാത്തവരും ഈ രീതിയില്‍ പ്രവേശനം തരപ്പെടുത്തിയതായാണ് സൂചന.

മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകള്‍ക്കുശേഷം മിച്ചമുള്ള സീറ്റിലേക്ക് തത്സമയ പ്രവേശനം നടത്തുന്നതാണ് രീതി. അതിനുപോലും നിശ്ചിതസമയത്ത് സ്കൂളില്‍ ഹാജരായവരുടെ മെറിറ്റ്പട്ടിക തയ്യാറാക്കിവേണം പ്രവേശനം. ഏകജാലകംവഴി അപേക്ഷിക്കാത്തവരെ പ്രവേശനത്തിന്റെ ഒരുഘട്ടത്തിലും പരിഗണിക്കാറുമില്ല.

2008-ലാണ് ഹയർസെക്കൻഡറി പ്രവേശനം ഓണ്‍ലൈൻ വഴിയാക്കുന്നത്. അന്നുമുതല്‍ അവസാനഘട്ടത്തില്‍ മിച്ചംവരുന്ന സീറ്റില്‍, അപേക്ഷിക്കുന്നതിലെ അപാകം നിമിത്തവും മറ്റും അവസരം നഷ്ടമായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാറുണ്ടായിരുന്നു. കുറച്ചുപേർ മാത്രമാണ് ഇതിലുള്‍പ്പെട്ടിരുന്നത്. എന്നാല്‍, അടുത്തകാലത്തായി എണ്ണം കൂടിവരുന്നു.

കഴിഞ്ഞ അധ്യയനവർഷം തൊള്ളായിരത്തിലധികം കുട്ടികളാണ് ഇങ്ങനെ പ്രവേശനം നേടിയത്. ഇത്തവണ അത് 1,500 കടന്നു. മുൻപ്, ഈ രീതിയില്‍ ചേരുന്നവരുടെ പട്ടിക വെബ് സൈറ്റിലിടാറുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. വി.എച്ച്‌.സി. പ്രവേശനം നേടിയവരാണ് ഏകജാലകം മറികടന്ന് പ്ലസ്വണിലേക്കു വരുന്നവരില്‍ കൂടുതലും. ഐ.ടി.ഐ., പോളിടെക്നിക് കോഴ്സുകള്‍ വേണ്ടെന്നുവെച്ചു വരുന്നവരുമുണ്ട്. പ്ലസ്വണിന് അപേക്ഷിക്കാത്തവരും കൂട്ടത്തിലുണ്ട്.

പിൻവാതില്‍ തുറക്കുന്നത് ഇങ്ങനെ; സമയത്ത് അപേക്ഷിക്കാനായില്ല, മറ്റു കോഴ്സുകളില്‍ ചേർന്നുപോയി തുടങ്ങിയ കാരണങ്ങള്‍ കാണിച്ച്‌ വിദ്യാഭ്യാസമന്ത്രിക്ക് അപേക്ഷ നല്‍കുന്നതാണ് രീതി. തുടർന്ന് വിദ്യാഭ്യാസവകുപ്പ് കുട്ടിയുടെ സങ്കടഹർജി പരിഗണിച്ച്‌ പ്രവേശനത്തിനുള്ള ഉത്തരവിറക്കും. പ്രിൻസിപ്പലിനും കുട്ടിക്കും നല്‍കുന്ന ഉത്തരവിന്റെ പകർപ്പ് ഹയർ സെക്കൻഡറി വകുപ്പിനും കൈമാറും. ഓണ്‍ലൈൻ അപേക്ഷ, ഒപ്ഷൻ നല്‍കല്‍, അലോട്ട്മെന്റ് തുടങ്ങിയ കടമ്ബകളും മിടുക്കരായ കുട്ടികളോടുള്ള മത്സരവുമൊന്നും വേണ്ടാ. ഇഷ്ടസ്കൂളില്‍ ഇഷ്ടവിഷയത്തില്‍ പഠിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :23-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Oct, 04:50


*📢തൃശ്ശൂർ: കേരളത്തിന്റെ ചിന്താരംഗത്തെ മൂല്യവീഴ്ചയെപ്പറ്റി നിരന്തരം ആകുലത പുലർത്തിയ എഴുത്തുകാരനാണ് ബാലചന്ദ്രൻ വടക്കേടത്ത്.*

എഴുത്തുകാരുടെ ഒത്തു തീർപ്പുകളെ അദ്ദേഹം തുറന്നെതിർത്തു. അധികാരക്കസേരകളോടുള്ള മോഹം എഴുത്തുകാരന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നുവന്ന് പ്രസംഗങ്ങളില്‍ ആവർത്തിച്ചുകൊണ്ടിരുന്നു. എഴുത്തുകാരുടെ ചിന്തകളും പ്രതികരണങ്ങളും തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന വിധത്തിലാണെന്നും വടക്കേടത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സഹയാത്രികനായിരിക്കുമ്ബോള്‍ തന്നെ നേതാക്കളുടെ പടലപ്പിണക്കങ്ങളെ വിമർശിച്ചു.

രോഗത്തിന്റെ തീവ്രതയിലും വായന മാറ്റിവെച്ചില്ല വടക്കേടത്ത്. ഏറ്റവും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മുൻ ധാരണകളില്ലാതെ വായിച്ച്‌ വിലയിരുത്തുമായിരുന്നു. ചുമ കൊണ്ട് അവശനായപ്പോള്‍ ഏറ്റവും ഖേദിച്ചത് വായിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. കാലിന് സുഖമില്ലാതെ വീട്ടില്‍ പൂർണ വിശ്രമത്തിലായപ്പോള്‍, ധാരാളം വായിക്കാൻ കഴിഞ്ഞു എന്നാണ് ആശ്വസിച്ചത്. എഴുത്തും വായനയും പോലെ പ്രസംഗവും വടക്കേടത്തിന് ആവേശമായിരുന്നു. യൗവനത്തില്‍ മണിക്കൂറുകളോളം പ്രസംഗിച്ച ഓർമ്മകള്‍ അദ്ദേഹം പങ്ക് വയ്ക്കാറുണ്ടായിരുന്നു.

വായിച്ചു തീർത്ത പുസ്തകങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളും എല്ലാം ആ വാക്കുകളില്‍ പ്രതിഫലിക്കുമായിരുന്നു. പ്രഭാഷണമില്ലാത്ത ഒരു ജീവീതം നിഷ്പ്രയോജനനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും വടക്കേടത്ത് പറഞ്ഞിട്ടുണ്ട്. കലഹിക്കാൻ കഴിയുന്ന സർഗാത്മക മനസ്സ് ജീവിതാവസാനം വരെ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. "കലഹിക്കാത്ത മനുഷ്യൻ ലോകത്തെ അറിയുന്നില്ല എന്ന് എല്ലാ തത്ത്വ ചിന്തകളും എന്നെ ഓർമ്മപ്പെടുത്തുന്നു"എന്നാണ് അദ്ദേഹം ്തിനെ വിശദീകരിച്ചത്.

കൃതികളും പുരസ്കാരങ്ങളും

വായനയുടെ ഉപനിഷത്ത്, വാക്കിന്റെ സൗന്ദര്യ ശാസ്ത്രം, നിഷേധത്തിന്റെ കല, കൂട്ടിവായന, ആനന്ദമീമാംസ, രമണൻ എങ്ങനെ വായിക്കരുത്, ഉത്തരസംവേദനം, അർത്ഥങ്ങളുടെ കലഹം, പുരോഗമന പാഠങ്ങള്‍, മരണവും സൗന്ദര്യവും, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍, പുതിയ ഇടതുപക്ഷം, ആശയം സമൂഹം ഇടതുപക്ഷം, സച്ചിൻ അടിച്ച പന്ത്, ജന്മശ്രാദ്ധം, തിരഞ്ഞെടുത്ത ചെറുകഥാ പ്രബന്ധങ്ങള്‍, വാക്യ രസാത്മകം, വാക്കും വാഴ്ചയും, ഒഴിഞ്ഞ കസേരയില്‍ കയറി ഇരിക്കരുത്, ചെറുത്തു നില്പ്പിന്റെ ദേശങ്ങള്‍, അന്ത്യ സന്ദേശം ആരെഴുതി, വിമർശകന്റെ കാഴ്ചകള്‍, പ്രത്യവമർശം, ഒരു ചോദ്യം രണ്ടുത്തരം, വിമർശനവും അപസർപ്പകതയും, തിരിഞ്ഞു നടപ്പ്, അപവായനകള്‍, അപഹരിക്കപ്പെടുന്ന ബുദ്ധി എന്നിവ പ്രധാന കൃതികളാണ്. അഴീക്കോടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍,സാഹിത്യവും രാഷ്ട്രീയവും (അഴീക്കോട്) എന്നിവ സമാഹരണ കൃതികളാണ്.

രാജരാജവർമ്മ പുരസ്കാരം, സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെന്റ്റ് അവാർഡ്, സി.പി. മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദ രാജ പുരസ്കാരം, ഫാദർ എബ്രഹാം വടക്കേല്‍ അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്കാരം, കാവ്യമണ്ഡലം അവാർഡ് എന്നിവക്ക് അർഹനായിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Oct, 04:50


*📢കോഴിക്കോട്: എഴുത്തുകാർ ഒരേസമയം ബാഹ്യസമ്മർദത്തെയും ആന്തരികസമ്മർദത്തെയും നേരിടുന്നുവെന്നും ഇക്കാലത്ത് ഇത് അതിജീവിക്കാൻ പ്രയാസമാണെന്നും എഴുത്തുകാരൻ എം.മുകുന്ദൻ.*

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രൻ എഴുതിയ 'ജ്ഞാനസ്നാനം' നോവല്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഹ്യസമ്മർദം വിപണിയുടെ സമ്മർദമാണ്. ആന്തരികസമ്മർദം സർഗാത്മകതയുടെ നിരന്തരമായ ഉള്‍വിളിയാണ്. ഇതിനെ രണ്ടും അതിജീവിച്ച്‌ മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെന്ന രാഷ്ട്രീയയാത്രയെ സർഗാത്മകയാത്രയാക്കി മാറ്റാൻ സുഭാഷ് ചന്ദ്രന് കഴിഞ്ഞു.

'ആഖ്യാനമികവുകൊണ്ട് അപൂർവമായ ഈ രചന വലിയ വാചകങ്ങളില്‍ വായനക്കാരെ കുടുക്കിയിടുന്നു. വിശുദ്ധ അമ്മ ത്രേസ്യ 'ദൈവത്തിന്റെ കൈയിലെ പെൻസിലാണ് താനെ'ന്നാണ് സ്വയം വിശേഷിപ്പിച്ചത്. ഈ വിശേഷണം സുഭാഷിനും ചേരും' -മുകുന്ദൻ പറഞ്ഞു.

മലയാള കഥാസാഹിത്യത്തില്‍ കൊത്തിവെച്ച ഈ കൃതി വാക്കുകളുടെ തീക്ഷ്ണതയും ഗാംഭീര്യവുംകൊണ്ട് ശ്രദ്ധേയമാവുന്നെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. 'ഭൂതകാലത്തെയും വർത്തമാനകാലത്തെയും പുസ്തകം കൂട്ടിയിണക്കുന്നു. ഏത് കാലത്തിനുമുള്ള മരുന്നാണ് ഗാന്ധി എന്ന് ഓർമ്മപ്പെടുത്തുന്നു, നിർവചിക്കുന്നു' -സതീശൻ പറഞ്ഞു. എഴുത്തുകാരി സുധാമേനോൻ, ഗായത്രി മധുസൂദനൻ എന്നിവരും സംസാരിച്ചു.

കോണ്‍ഗ്രസുകാരനാകാൻ ആഗ്രഹം

എക്കാലവും കമ്യൂണിസ്റ്റ് സഹയാത്രികനായാണ് താൻ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും കോണ്‍ഗ്രസുകാരനാവാൻ വലിയ ആഗ്രഹം തോന്നുന്നുവെന്ന് തമാശരൂപത്തില്‍ മുകുന്ദൻ പറഞ്ഞു. കോണ്‍ഗ്രസുകാർ എപ്പോഴും തൂവെള്ളവസ്ത്രം ധരിക്കുന്നതിനാലാണിത്. മുൻപ് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുമ്ബോള്‍ വി.ഡി. സതീശനെ കണ്ട കാര്യം ഓർത്തെടുത്തായിരുന്നു മുകുന്ദന്റെ ഈ വെളിപ്പെടുത്തല്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Oct, 04:50


*📢തൃശ്ശൂർ: നാലുവർഷ ബിരുദകോഴ്സിന്റെ ഒന്നാംസെമസ്റ്റർ പരീക്ഷാതീയതി പ്രഖ്യാപിച്ചിരിക്കേ, മതിയായ അധ്യയനദിവസങ്ങള്‍ കിട്ടാതെ കുട്ടികള്‍ ആശങ്കയില്‍.*

നവംബർ രണ്ടാംവാരത്തോടെയാണ് വിവിധ സർവകലാശാലകള്‍ പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.

ജൂലായ് ഒന്നിന് സംസ്ഥാനതലത്തില്‍ കോളേജ് പ്രവേശനോത്സവം നടന്നിരുന്നുവെങ്കിലും കുട്ടികള്‍ പേരിനുമാത്രമായിരുന്നു. കുട്ടികള്‍ കുറവായതിനാല്‍ ആദ്യയാഴ്ചകളില്‍ പുതിയ സംവിധാനം പരിചയപ്പെടുത്തുന്ന ക്ലാസുകളായിരുന്നു കൂടുതലും.

ഒന്നും രണ്ടും അലോട്മെന്റുകള്‍ കഴിഞ്ഞിട്ടും പകുതിയോളം കുട്ടികള്‍ മാത്രമായിരുന്നു പല കോളേജുകളിലും പ്രവേശനം നേടിയത്. കാലിക്കറ്റ് സർവകലാശാലയില്‍ സെപ്റ്റംബർ നാലിനാണ് പ്രവേശനം പൂർത്തിയായത്. ഓഗസ്റ്റ് 20 വരെ കേരളയിലും പ്രവേശനം തുടർന്നു. മറ്റുസർവകലാശാലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പൊതുഅവധികള്‍, ഓണാവധി, മഴ, അധ്യാപകരുടെ മൂല്യനിർണയക്യാമ്ബ് എന്നിങ്ങനെയും അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ടു. സെമസ്റ്ററിന് 75 അധ്യയനദിവസങ്ങള്‍ വേണമെന്നിരിക്കേ, സാങ്കേതികമായിപ്പോലും ആ അക്കത്തിലെത്തിയിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. വൈകി പ്രവേശനം നേടിയ കുട്ടികള്‍ക്ക് പകുതിപോലും അധ്യയനദിവസങ്ങള്‍ കിട്ടിയിട്ടില്ല.

ആദ്യസെമസ്റ്റർ എന്ന നിലയില്‍ മൈനർ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞദിവസങ്ങളില്‍വരെ കോഴ്സുകള്‍ മാറാനുള്ള അവസരവും സർവകലാശാലകള്‍ നല്‍കി.

അടിമുടി പരിഷ്കരിക്കപ്പെട്ട സിലബസിന്റെ മൊഡ്യൂളുകളിലും അവസാനഘട്ടത്തില്‍ മാറ്റങ്ങളുണ്ടായി. പല വിഷയങ്ങളുടെയും പാഠപുസ്തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ് കുട്ടികളുടെ കൈകളിലെത്തിയത്. സയൻസ് വിഷയങ്ങളില്‍ എഴുത്തുപരീക്ഷയ്ക്ക് മുന്നോടിയായാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടത്. എന്നാല്‍, ലാബ് പ്രവർത്തനങ്ങള്‍ പൂർണതോതില്‍ നടന്നിട്ടില്ല. നാലുവർഷ ബിരുദത്തിന്റെ ഭാഗമായുള്ള സിലബസ്, പരീക്ഷാ പരിഷ്കരണത്തിന്റെ നേട്ടങ്ങള്‍ കുട്ടികളിലെത്താതെ പോവുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അധ്യാപകരും പറയുന്നു.

ആഭ്യന്തര വിലയിരുത്തലിനായുള്ള പഠനപ്രവർത്തനങ്ങള്‍ നല്‍കുന്നതിനുപോലും മതിയായ സമയം കിട്ടിയിട്ടില്ല. പല കോഴ്സുകളിലെയും കുട്ടികളെ പരിചയപ്പെട്ടുവരുന്നേയുള്ളൂവെന്നും അധ്യാപകർ പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

19 Oct, 04:50


*📢കാളികാവ്: ഒരുകാലത്ത് ഏറ്റെടുക്കാനാളില്ലാതിരുന്ന ഉല്പന്നമായിരുന്നു വാനില. എന്നാലിപ്പോള്‍ കർഷകരില്‍ പ്രതീക്ഷയുണർത്തി വീണ്ടും വാനിലയുടെ സുവർണകാലം എത്തിയിരിക്കുന്നു.*

വാനിലക്ക് വിലവർധിച്ചതോടെ മലയോരത്ത് വാനില കൃഷിയും പ്രിയം കൂടിവരികയാണ്. പച്ച ബീൻസിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയായതോടെ ശേഖരണം കൂടിയിരിക്കുകയാണെന്ന് കർഷകർ പറയുന്നു. വില ഇനിയും വർദ്ധിക്കുമെന്ന സൂചനയുമുണ്ട്.

കേരളത്തില്‍ 1990കളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി നീണ്ട പത്തുവർഷം മോഹവിലയില്‍ നിറഞ്ഞാടിയ വാനില പിന്നീട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടായി. എന്നാലിപ്പോള്‍ വീണ്ടും നല്ലകാലം തിരിച്ചെത്തുകയാണ്. 90 കളില്‍ പച്ച ബീൻസിന് കിലോക്ക് മുവ്വായിരം മുതല്‍ അയ്യായിരം രൂപ വരെയും ഉണക്ക ബീൻസിന് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപയും ലഭിച്ചിരുന്നു. പിന്നീട് വാനില മലയോരം കീഴടക്കുകയും വില കുത്തനെയിടിയുകയും ബീൻസ് ഏറ്റെടുക്കാനാളില്ലാതെ വരികയുമുണ്ടായി.

ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇടുക്കിയിലും വയനാട്ടിലുമാണ് വാനില കൃഷി നടക്കുന്നത്. കേരളത്തില്‍ ഇടവിളയായാണ് കൂടുതലും വാനില കൃഷി നടക്കുന്നത്.അതിനാല്‍ തന്നെ കാര്യമായ വളപ്രയോഗമോ പരിപാലന ചെലവോ ഇതിനു വരുന്നില്ല.ഈർപ്പം നില നില്‍ക്കുന്നതും 35ഡിഗ്രിയില്‍ ചൂട് കൂടാത്തതുമായ ഏത് സ്ഥലവും വാനിലക്കനുയോജ്യം.വാനിലയുടെ ഒരടി നീളത്തിലുള്ള വള്ളി നട്ടാല്‍ മൂന്നാം വർഷം പുഷ്പിക്കുകയും ചെയ്യും.ഓർക്കിഡ് ഇനത്തില്‍ പെട്ട ഈ ചെടി സ്വയം പരാഗണം നടക്കാത്തതിനാല്‍ കൃത്രിമ പരാഗണം നിർബന്ധമാണ്.താങ്ങുമരത്തിലാണ് വള്ളി പടർത്തേണ്ടത്. പ്രകൃതി ദത്ത വാനിലക്ക് എന്നും ഡിമാന്റുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

ചോക്ലേറ്റുകള്‍, ഐസ്‌ക്രീമുകള്‍, മരുന്നുകള്‍ എന്നിവക്കാണ് പ്രധാനമായും വാനില ഉപയോഗിക്കുന്നത്.എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ കൃത്രിമ എസൻസുകളാണ് ഉപയോഗിക്കപ്പെടുന്നത്. ഇതാണ് വാനിലക്ക് നിലവിലുള്ള മറ്റൊരു ഭീഷണി. ഒരു കിലോ പച്ച ബീൻസ് ഉണക്കിയാല്‍ കിട്ടുന്നത് 250ഗ്രാം ഉത്പന്നമാണ്. കൊക്കൊ കൃഷിക്ക് സമാനമായ അനുഭവമാണ് ഇപ്പോള്‍ വാനിലയും എത്തിപ്പെട്ടിട്ടുള്ളത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

18 Oct, 06:26


*HEALTH INSURANCE*

🔖Sponsored
*ANITHA*

*ഞങ്ങളുടെ പ്രത്യേകതകൾ*

▪️പോളിസി എടുക്കുന്നതിനു പ്രായപരിധില്ല
▪️പോളിസി എടുക്കുന്നതിനു മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല
▪️നിലവിലുള്ള അസുഖങ്ങൾക്ക് സീറോ വെയിറ്റിംഗ് പീരിയഡ് ഡേ ഓൺ കവറേജ്
▪️ആയുർവേദ ചികത്സക്ക് 100% കവറേജ്
▪️ആശുപത്രിയിൽ വരുന്ന ബില്ല് 100% കവർ ചെയുന്നു
▪️3 കോടി വരെ കവറേജ്
▪️ഇന്ത്യയിൽ എവിടെ വേണമെങ്കിലും ചികിത്സ എടുക്കാം കോ പേയ്മെന്റ് ഇല്ല
▪️എല്ലാ രോഗങ്ങൾക്കും റിസ്റ്റോറേഷൻ അൺലിമിറ്റഡ് ആണ്
▪️എല്ലാ ഡേ കെയർ പ്രൊസീജിയർ 100% കവറേജ്
▪️ക്ലെയിം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗ്യാരണ്ടീഡ് ബോണസ് 100% മാക്‌സിമം 1000%
▪️ക്യാൻസർ,സ്ട്രോക്ക്,ഓർഗൻ ട്രാൻസ്പ്ലാന്റ്, ഹാർട്ട് ഡിസീസ് അൺലിമിറ്റഡ്

🪀 *CONTACT US*
8655728566

*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/health-insurance-3
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com

EZZA LIVE®

18 Oct, 06:26


*📢പാലക്കാട്: പഠനത്തിനൊപ്പം വിദ്യാർഥികളില്‍ തൊഴില്‍നൈപുണ്യം വളർത്തിയെടുക്കാൻ പൊതുവിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് ക്ലാസ്മുറികള്‍ ഒരുങ്ങുന്നു.*

സംസ്ഥാനത്ത് 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറുകളാക്കിമാറ്റുക.

വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, പാചകം, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്‌ട്രോണിക്സ് തുടങ്ങി വിവിധ മേഖലകളില്‍ ഇവിടെ പരിശീലനം നല്‍കും. യു.പി. വിഭാഗത്തിലെ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആവശ്യമെങ്കില്‍ സ്കൂളിലെ മറ്റ് വിദ്യാർഥികള്‍ക്കും ക്ലാസ്മുറി ഉപയോഗപ്പെടുത്താം.

പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താൻ ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന 'സ്റ്റാർസ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ് സാങ്കേതികസഹായം നല്‍കുന്നത്. സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലാതലങ്ങളില്‍ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നല്‍കും.

രണ്ടുവർഷത്തിനകം ഒരുപഞ്ചായത്തില്‍ ഒരു സ്കൂളിലെങ്കിലും ക്രിയേറ്റീവ് ക്ലാസ്മുറി ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 300 യു.പി. സ്കൂളുകളില്‍ ഉടൻ ക്രിയേറ്റീവ് ക്ലാസ് മുറികള്‍ പ്രവർത്തനം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

18 Oct, 06:26


*📢നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്ബന്നമായ ഒന്നാണ് ക്യാപ്സിക്കം. ക്യാൻസറിനെ പ്രതിരോധിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലാം സഹായിക്കുന്ന ക്യാപ്സിക്കം വിഷ രഹിതമായി വീട്ടില്‍ തന്നെ കൃഷി ചെയ്യാൻ സാധിക്കും.*

ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

നല്ല വെയില്‍ ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശമായിരിക്കണം ക്യാപ്സിക്കം കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. വിളവ് നല്ലതുപോലെ ലഭിക്കണമെങ്കില്‍ ഇവ രണ്ടും ഉറപ്പാക്കുക എന്നത് പ്രധാനമാണ്. നല്ലതുപോലെ കായ്കള്‍ വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചെടുക്കാതിരുന്നാല്‍ അത് ചെടി ഭാരം കൊണ്ട് ചാഞ്ഞു പോകുന്നതിനും ചെടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനും കാരണമാകും.

ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിന് ദിവസവും രണ്ടു പ്രാവശ്യം നനക്കുകയും വേണം. ഇതുകൂടാതെ തൈ നടുന്നതിന് മുൻപും ശേഷവും വീടുകളില്‍ കൃഷി ചെയ്യുന്നവർ ജൈവവളം ഉപയോഗിക്കുന്നതാണ് നല്ലത്. അതിനായി തേയില, പച്ചക്കറി വേസ്റ്റുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ചെടികളിലേക്ക് ധാരാളമായി സൂര്യപ്രകാശം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ചെടിയില്‍ കൂടുതലായി ഉണ്ടാകുന്ന ഇലകള്‍ പറിച്ചുമാറ്റുകയും ചെയ്യാം.

എല്ലാ ദിവസവും ചെടികള്‍ നിരീക്ഷിച്ച്‌ പ്രാണികളോ പുഴുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും അവ ഉണ്ടെങ്കില്‍ നശിപ്പിക്കാനുള്ള വഴികള്‍ സ്വീകരിക്കുകയും വേണം. ചെടികള്‍ക്ക് ചുവട്ടില്‍ ഈർപ്പം നിലനിർത്തുന്നതിന് പുതയിടുന്നതും നല്ലതാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കായ്കള്‍ വിളവെടുപ്പിന് പാകമാകുന്നത് എങ്കിലും സാധാരണയായി കായ്ച്ച്‌ കഴിഞ്ഞ് പത്തു മുതല്‍ 14 ദിവസത്തിനുള്ളില്‍ തന്നെ ക്യാപ്സിക്കം വിളവെടുക്കാൻ പാകമാകും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

18 Oct, 06:26


*📢ഒരു മത്തങ്ങയ്ക്ക് എത്ര കിലോ ഭാരം വരും ? അഞ്ചോ പത്തോ നൂറോ അല്ല. 1 ,121 കിലോഗ്രാം ഭാരം വരുന്ന മത്തങ്ങയാണ് ഇപ്പോള്‍ മിനിസോട്ടയിലെ താരം.*

മിനിസോട്ടയിലെ ഹോർട്ടികള്‍ച്ചർ അധ്യാപകനായ ട്രാവിസ് ജിയാഞ്ചറാണ് ഈ ഭീമൻ മത്തങ്ങ വിളവെടുത്തത്. സാൻ ഫ്രാൻസിസ്കോയില്‍ എല്ലാ വർഷവറും നടന്നുവരുന്ന പംകിൻ വേയിങ് മത്സരത്തിലെ ചാമ്ബ്യനാണ് അദ്ദേഹം.

ഇത് തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം ഈ മത്സര വിഭാഗത്തില്‍ ചാമ്ബ്യൻ ആകുന്നത്. ഇത്തവണ വിളവെടുത്ത മത്തങ്ങയ്ക്ക് 2,471 പൗണ്ട്‌സ് (1,121 കിലോഗ്രാം) ആണ് ഭാരം. എന്നാല്‍ കഴിഞ്ഞ വർഷം അദ്ദേഹത്തെ ചാമ്ബ്യൻ ആക്കി മാറ്റിയ മത്തങ്ങയ്ക്ക് 2,749 പൗണ്ട്‌സ് (1,347 കിലോഗ്രാം) ആയിരുന്നു ഭാരം.

നല്ല വളക്കൂറുള്ള മണ്ണാണ് ഈ മത്തങ്ങയുടെ വളർച്ചയില്‍ വലിയ പങ്കുവഹിക്കുന്നതെന്നാണ് ട്രാവിസ് പറയുന്നത്. എന്നാല്‍ മഴയും കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവുമാണ് മത്തങ്ങയുടെ ഭാരം കഴിഞ്ഞ വർഷത്തേക്കാള്‍ കുറയാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

18 Oct, 06:26


*📢തിരുവനന്തപുരം: രണ്ടുവർഷമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കെന്ന് കണക്കുകള്‍.*

വിദ്യാഭ്യാസ വകുപ്പുതന്നെ തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച്‌, ഈ അധ്യയനവർഷം രണ്ടുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 25,612 കുട്ടികളുടെ കുറവുണ്ട്. അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍, 18,845 കുട്ടികള്‍ കൊഴിഞ്ഞുപോയി. കഴിഞ്ഞ അധ്യയനവർഷം രണ്ടുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 22,975 വിദ്യാർഥികള്‍ കൊഴിഞ്ഞു. അന്നും അഞ്ചാം ക്ലാസിലായിരുന്നു കൂടുതല്‍-17,122 പേർ.

കോവിഡ് ദുരിതത്തില്‍നിന്ന് കരയേറിയശേഷമുള്ള 2022-'23 അധ്യയനവർഷം മുതലാണ് സർക്കാർ സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ആ വർഷം അഞ്ചാം ക്ലാസില്‍നിന്ന് 7134 പേർ കൊഴിഞ്ഞു പോയി. അതേസമയം, എയ്ഡഡ് സ്കൂളുകളെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവർഷം 599 വിദ്യാർഥികളേ പോയിട്ടുള്ളൂ. ഈ വർഷം 564.

2022-'23 അധ്യയനവർഷം സർക്കാർ സ്കൂളില്‍ രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളിലായി 44,915 കുട്ടികള്‍ പുതുതായി ചേർന്നിരുന്നു. കഴിഞ്ഞ അധ്യയനവർഷമാവട്ടെ, എട്ടില്‍-17,503, ഒമ്ബതില്‍-344, പത്തില്‍ 329 എന്നിങ്ങനെ 18,176 കുട്ടികളേ പുതുതായി പ്രവേശനം നേടിയിട്ടുള്ളൂ. ഈ അധ്യയനവർഷം എട്ടില്‍-15,573, ഒമ്ബതില്‍-1025, പത്തില്‍ 573 എന്നിങ്ങനെ 17,171 കുട്ടികളേ പുതുതായി ചേർന്നിട്ടുള്ളൂ. സർക്കാർ സ്കൂളിലെ കൊഴിഞ്ഞുപോക്കിന് ആനുപാതികമായ വർധന എയ്ഡഡ് സ്കൂളില്‍ വന്നിട്ടില്ല. കേന്ദ്ര സിലബസിലേക്കോ അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കോ പോയിരിക്കാനാണ് സാധ്യത.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

17 Oct, 11:47


*Contour plus*

🔖Sponsored
*CONTOUR*

Contour plus

Blood sugar monitor system.

Mrp:749
OFFER price:620

Test strip FREE 25nos
5 years warranty.

Courier charge extra..

Limited stoke available.

Brand:CONTOUR
Model Name:Blood Glucose Monitoring System Glucometer
Item Weight260 Grams
Battery Cell CompositionLithium Ion
Operating Time5 Seconds
ManufacturerPT. Panasonic Healthcare
Effortless Monitoring: The Contour Plus Glucometer provides seamless blood glucose level monitoring for peace of mind and convenience. Its high accuracy and reliability, coupled with advanced technology, ensure precise results, helping individuals effectively manage their health.

🪀 *CONTACT US*
9995536522

*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/contour-plus
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com

EZZA LIVE®

17 Oct, 07:30


*🇦🇪തൊഴിൽ അവസരങ്ങൾ*

*Electromechanical Credible Contractors LLC*

ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

👉https://www.ezzads.com/listing/electromechanical-credible-contractors-llc
ശ്രദ്ധിക്കുക:

ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.

മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 17-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

17 Oct, 07:29


*HEALTH INSURANCE*

🔖Sponsored
*ANITHA*

*ഞങ്ങളുടെ പ്രത്യേകതകൾ*

▪️പോളിസി എടുക്കുന്നതിനു പ്രായപരിധില്ല
▪️പോളിസി എടുക്കുന്നതിനു മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല
▪️നിലവിലുള്ള അസുഖങ്ങൾക്ക് സീറോ വെയിറ്റിംഗ് പീരിയഡ് ഡേ ഓൺ കവറേജ്
▪️ആയുർവേദ ചികത്സക്ക് 100% കവറേജ്
▪️ആശുപത്രിയിൽ വരുന്ന ബില്ല് 100% കവർ ചെയുന്നു
▪️3 കോടി വരെ കവറേജ്
▪️ഇന്ത്യയിൽ എവിടെ വേണമെങ്കിലും ചികിത്സ എടുക്കാം കോ പേയ്മെന്റ് ഇല്ല
▪️എല്ലാ രോഗങ്ങൾക്കും റിസ്റ്റോറേഷൻ അൺലിമിറ്റഡ് ആണ്
▪️എല്ലാ ഡേ കെയർ പ്രൊസീജിയർ 100% കവറേജ്
▪️ക്ലെയിം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗ്യാരണ്ടീഡ് ബോണസ് 100% മാക്‌സിമം 1000%
▪️ക്യാൻസർ,സ്ട്രോക്ക്,ഓർഗൻ ട്രാൻസ്പ്ലാന്റ്, ഹാർട്ട് ഡിസീസ് അൺലിമിറ്റഡ്

🪀 *CONTACT US*
8655728566

*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/health-insurance-3
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com

EZZA LIVE®

17 Oct, 07:28


*📢മുംബൈ: അഞ്ചുവർഷംകൊണ്ട് ഉത്പാദനമേഖലയില്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ.*

ചന്ദ്രശേഖരൻ. അർധചാലകങ്ങള്‍, ചിപ്പ് നിർമാണം, സവിശേഷ എൻജിനിയറിങ് ഉത്പന്നങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, ബാറ്ററി, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ എന്നിവയിലാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റ് (ഐ.എഫ്.ക്യു.എം.) സംഘടിപ്പിച്ച സിംപോസിയത്തിലാണ് ചന്ദ്രശേഖരൻ ഇക്കാര്യം സൂചിപ്പിച്ചത്.

ഇത് ടാറ്റ ഗ്രൂപ്പിലെ അവസരങ്ങളായിരിക്കും. ഈ മേഖലകളിലായി 500 മുതല്‍ 1,000 വരെ ചെറുകിട, ഇടത്തരം കമ്ബനികള്‍ പുതുതായി വരാനിടയുണ്ട്. അതുകൊണ്ടുതന്നെ ഉത്പാദനമേഖലയില്‍ വലിയ അവസരങ്ങളാണ് രാജ്യത്തു വരാനിരിക്കുന്നത്. 'വികസിത ഭാരതം' യാഥാർഥ്യമാകാൻ ഉത്പാദന മേഖലയില്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തെ വർധിച്ച തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനും ഉത്പാദനമേഖലയുടെ ഇത്തരത്തിലുള്ള വളർച്ച അനിവാര്യമാണ്.

ഇത് ഇന്ത്യയുടെ സമയമാണ്. ഉത്പാദന മേഖലയില്‍ മാറ്റം പ്രകടമാണ്. സർക്കാർ ഇതിനായി പൂർണ പിന്തുണ നല്‍കുന്നു. പദ്ധതികള്‍ കൂട്ടമായി തുടങ്ങുന്നതും നടപ്പാക്കുന്നതും അവിശ്വസനീയമായ വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാറ്റ ഗ്രൂപ്പുതന്നെ ചിപ്പ്, വൈദ്യുത വാഹനം, ബാറ്ററി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളില്‍ വലിയ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ചിപ്പ് നിർമാണ മേഖലയില്‍ പ്രത്യക്ഷത്തില്‍ ഒരവസരം ഉണ്ടായാല്‍ എട്ട് അവസരങ്ങള്‍ പരോക്ഷമായുണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഉത്പാദന മേഖലയുടെ വളർച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിർണായകമാണെന്നും അദ്ദേഹം പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

17 Oct, 07:28


*📢ആദ്യകാലങ്ങളില്‍ കടകളില്‍ നിന്നും വാങ്ങി മാത്രം ഉപയോഗിച്ചിരുന്ന പല പച്ചക്കറികളും ഇപ്പോള്‍ നമ്മുടെ അടുക്കള തോട്ടങ്ങളില്‍ ധാരാളമായി വിളയിക്കുന്നുണ്ട്.*

അത്തരത്തില്‍ ക്യാരറ്റ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അനുയോജ്യമായ സമയം. ഒക്ടോബർ അവസാനിച്ച്‌ നവംബർ ആദ്യത്തോടെ വിത്ത് പാകാവുന്നതാണ്.

നല്ല നിറവും വലിപ്പവും ഉള്ള കിഴങ്ങുകള്‍ ലഭിക്കുന്നത് 16 ഡിഗ്രി സെന്റിഗ്രേഡ് മുതല്‍ 20 ഡിഗ്രി സെന്റി ഗ്രേഡ് വരെയുള്ള താപനിലയാണ് അനുയോജ്യം. താപനില ഉയരന്തോറും കിഴങ്ങുകളുടെ വലിപ്പം കുറയുന്നതിന് കാരണമാകുമെങ്കിലും 28 ഡിഗ്രി വരെയുള്ള ചൂട് താങ്ങാൻ ക്യാരറ്റിന് സാധിക്കും. പറിച്ചു നട്ട് കൃഷി ചെയ്യുന്ന ഒന്നല്ല ക്യാരറ്റ് എന്നതും പ്രധാനമാണ്. അന്നജം സംഭരിച്ചുവെക്കുന്നത് തായ് വേരില്‍ ആയതുകൊണ്ട് തന്നെ പറിച്ച്‌ നടുമ്ബോള്‍ തായ് വേരിന്റെ ശക്തി നഷ്ടപ്പെടുന്നതിനാല്‍ ആകൃതിയില്ലാത്ത വലിപ്പം കുറഞ്ഞ കിഴങ്ങുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

20 ഗ്രാം വിത്ത് ഉപയോഗിച്ച്‌ ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കും. ഒരടി ആഴത്തില്‍ മണ്ണ് കിളച്ചതിനുശേഷം കട്ടകള്‍ ഉടച്ച്‌ പൊടിപരുവമാക്കുകയും പിന്നീട് 20 cm ഉയരമുള്ള വാരങ്ങള്‍ കോരുകയും ചെയ്യണം. പിന്നീട് കുമ്മായം ഒരു സെന്റിന് രണ്ട് കിലോ എന്ന അളവില്‍ ചേർത്തുകൊടുത്ത പുട്ടുപൊടിയുടെ നനവ് നല്‍കി രണ്ടാഴ്ച ഇടണം. കള വളർച്ചയെ നിയന്ത്രിക്കുന്നതിനും മണ്ണിലെ ഫംഗസുകളെ കൊല്ലുന്നതിനും 100 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, രണ്ട് കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്, രണ്ട് കിലോ എല്ലുപൊടി എന്നിവ കൂട്ടിക്കലർത്തിയതിനുശേഷം നിരപ്പാക്കി ഒരാഴ്ചയോളം സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടാവുന്നതാണ്.

കളകള്‍ ഒരു കാരണവശാലും വളർന്നു പൊങ്ങാൻ അനുവദിക്കരുത്. പിന്നീട് ഒരു വാരത്തില്‍ 25 സെന്റീമീറ്റർ അകലത്തില്‍ വിരലുകള്‍ കൊണ്ട് ആഴം കുറഞ്ഞ ചാലുകള്‍ കീറണം. ജീരകം പോലെ ആകൃതിയുള്ള വിത്തുകള്‍ വളരെ ചെറിയതായതിനാല്‍ അഞ്ചിരട്ടി ഉണങ്ങിയ മണല്‍ ചേർത്ത് വളരെ നൈസായി ചാലില്‍ ഇട്ടതിനുശേഷം കൈകൊണ്ട് മണ്ണിട്ടു മൂടുകയും ചെറുതായി നനച്ചു നല്‍കുകയും വേണം.

ചെടികള്‍ വളർന്നു വരുമ്ബോള്‍ ഒരു വരിയില്‍ 7 മുതല്‍ 8 സെന്റീമീറ്റർ അകലത്തില്‍ ഓരോ ചെടികള്‍ മാത്രമേ ഉണ്ടാകാവൂ. വിതച്ച 90 മുതല്‍ 100 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ക്യാരറ്റുകള്‍ യഥാസമയം വിളവെടുത്തില്ലെങ്കില്‍ നാടിന്റെ അംശം കൂടുതലാവുകയും ക്യാരറ്റിന്റെ രുചിയും മൃദുലതയും നഷ്ടമാകുകയും ചെയ്യും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂

EZZA LIVE®

16 Oct, 06:59


*🇦🇪തൊഴിൽ അവസരങ്ങൾ*

*Fly Dubai Career Updates 2024 Latest UAE Jobs*

ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

👉https://www.ezzads.com/listing/fly-dubai-career-updates-2024-latest-uae-jobs
ശ്രദ്ധിക്കുക:

ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.

മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 16-10-2024
▂▂▂▂▂▂▂▂▂▂▂▂▂▂