മൗലിദ് പഠനം @moulidstudy Channel on Telegram

മൗലിദ് പഠനം

@moulidstudy


വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://wa.me/919744990511

മൗലിദ് പഠനം (Malayalam)

മൗലിദ് പഠനം എന്ന ടെലിഗ്രാം ചാനൽ ഒരു വിശ്വാസികളുടെ സമൂഹമാണ്. ഇത് ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് ഇതിലെ മുഖ്യ ഉദ്ദേശം. ഇതിന്റെ ഉദ്ദേശം അന്ധവിശ്വാസത്തെ സംവിധാനങ്ങളോടും പരിഹരിക്കുകയും ജീവിതത്തിലേക്ക് ദൈവിക സന്ദേശങ്ങളെ പരിചയപ്പെടുത്തുകയുമാണ്. ചാനലിലെ പ്രവചനങ്ങള്‍ പഠിക്കുന്നതിനും അതിന്റെ പുറത്തും ചര്‍ച്ചിച്ചു ചോദിക്കുന്നതിനും നിങ്ങള്‍ അടുത്തുള്ള ചാനലില്‍ സേരാം. ചാനലിലെ പോസ്റ്റുകളില്‍ നിന്ന് ആകര്ഷകമായ വിവരങ്ങള്‍ ലഭിക്കുന്നതിനും നന്ദി ഞങ്ങള്‍ ഇതില്‍ സഹായം ചെയ്യും. ചാനലില്‍ പ്രവചനം ചെയ്യാനും ഇതില്‍ പങ്കാളിയായി സംസാരിക്കാനും ഇത് ഒരു അവസരം ആണ്. ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് ചാനലിലെ അംഗത്വം ഉറപ്പാക്കാം. ഇതിന് വിശദാംശങ്ങള്‍ ലഭിക്കാം: https://wa.me/919744990511

മൗലിദ് പഠനം

08 Dec, 16:54


മൗലിദിലെ ഇശൽമാറ്റം

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി

പ്രശ്നം : ജനങ്ങൾ സംഘടിക്കുകയും വിശുദ്ധ ഖുർആനിൽ നിന്ന് ആയത്തുകൾ ഓതുകയും പിന്നീട് നബി(സ) യുടെ ജനനസമയത്തെ അത്ഭുത സംഭവങ്ങളെയും മറ്റും പരാമർശിക്കുന്ന ആയത്തുകളും ഹദീസുകളും ബൈത്തുകളുമെല്ലാം ഓതുകയും പാടുകയും ചെയ്തതിനു ശേഷം ഭക്ഷണമോ മധുരപദാർത്ഥങ്ങളോ വിതരണം നടത്തുകയും ചെയ്യുന്ന ഒരു നല്ല സമ്പ്രദായം ഒട്ടുമിക്ക നാടുകളിലും പതിവ് ഉണ്ടല്ലോ. എന്നാൽ പതിവുപ്രകാരം തന്നെയാണെങ്കിലും പലസ്ഥലങ്ങളിലും ഉദ്ദേശ്യത്തെ അലങ്കോലപ്പെടുത്തുന്ന വിധം വിവിധ രീതിയിലും ഈണത്തിലും അതിലുള്ള ബൈത്തുകളെ ആലപിക്കുന്നതായി നമുക്ക് കേൾക്കാൻ കഴിയും. ഉദാ: ആലിമുസിർറി എന്ന സ്ഥലത്ത് ആലിമൂ സിർറി..... ഇങ്ങനെ പല സ്ഥലങ്ങളിലുമുണ്ട്. ഇത് പാടുള്ളതാണോ ?

ഉത്തരം : മൗലിദുപരിപാടി എന്നു ചുരുക്കിപ്പറയുന്നതിനെയാണല്ലോ താങ്കൾ വിശദീകരിച്ചത്. അതൊരു നല്ല സമ്പ്രദായമാണെന്ന് താങ്കൾ കുറിച്ച പോലെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ ഹദീസിയ്യ : 109.
ഇതിൽ പാരായണം ചെയ്യപ്പെടുന്ന ബൈത്തുകൾ ചൊല്ലുമ്പോൾ ഉന്മേഷവും ആവേശവും ലഭിക്കാൻ ഇടയ്ക്കിടെ ഇശലുകൾ മാറ്റുന്ന വേളയിൽ സംഭവിക്കുന്നതാണല്ലോ താങ്കൾ പറയുന്ന പദവ്യത്യാസങ്ങൾ. ശീലുകളുടെ വൃത്തവും പ്രാസവും മറ്റും യോജിക്കുന്നതിനായി പദങ്ങളിൽ മദ്ദില്ലാത്തിടത്തു മദ്ദ് ചെയ്യലും ശദ്ദു കൂട്ടലും കുറക്കലും ഗ്രാമറിന് വിരുദ്ധമായി ഇഅ്റാബ് ചെയ്യലുമെല്ലാം വേണ്ടി വരുമല്ലോ. ളറൂറത്തുശ്ശിഅ്റ്  എന്നാണിതിനു പറയുക. ഇതിനുവേണ്ടിയുള്ള നിയമവിരുദ്ധങ്ങൾ പൊറുക്കപ്പെടുന്നതാണെന്നതു  പൊതുവെ സുവിദിതമാണ്

മൗലിദ് പഠനം

04 Dec, 11:18


ചേറ്റുവാ: അബ്ദുൽ ഖാദർ മാസ്റ്ററുടെ രണ്ടാം ഖാദിരി വഴി

(ചാവക്കാട് വെമ്പേനാടിനടുത്ത പൈങ്കണ്ണിയൂരിലെ മുഹമ്മദലി (മുസ്ല്യാർ)യും (ബാപ്പ നാലകത്ത് പൊറ്റോത്ത് കുഞ്ഞിമോൻ എന്ന കയർ വിൽപ്പന നടത്തി ഏറെ സൂക്ഷ്മത പുലർത്തി ജീവിച്ച ഹദ്ധാദിന്റെ ഇജാസത്ത് ഒക്കെയുള്ള സാത്വികൻ .. ഒരു സുബ്ഹിക്ക് പളളിയിൽ വെച്ച് മരിച്ചു.) ഉമ്മ(ആമിന)യുമൊക്കെ ചികിത്സക്കും ഇജാസത്തിനുമൊക്കെയായി പഴുന്നാന ഉമർ കാത്തിബിയുടെ ശിഷ്യൻ ചേറ്റുവായിലെ ഹാജി അബ്ദുൽ ഖാദർ മാസ്റ്റർ ഖാദിരിയെ സമീപിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച ത്വരീഖത്ത് സംബന്ധിയായ ഫാത്തിഹാ - ദിക്റുകളുടെ ഇജാസത്തുകൾ സൂക്ഷിച്ച് വരുന്നു. രിഫാഈ ത്വരീഖത്തിന്റെ ഹിസ്ബ്, ലഖദ് ജാഅക്കും അടക്കം രോഗികൾക്കോ പിശാച് ബാധ ഉള്ളവർക്കോ മുന്തിക്കാനുള്ളത് (7 ദിവസം തുടരാനുള്ളത്), ഖാദിരി ദിക്ർ - റാത്തീബ് ഒക്കെയാണ് അതിലുള്ളത്. മേൽ മുഹമ്മദലി മകൻ പൊന്നാനി ദർസിൽ പഠിച്ച, അത്തിപ്പറ്റയിൽ അദ്ധ്യാപകനായ ഇസ്ലാമിക ചരിത്രപണ്ഡിതൻ കൂടിയായ മുഹമ്മദ് മുസ്ത്വഫായിൽ നിന്നാണ് ഹാജി ചേറ്റുവാ അബ്ദുൽ ഖാദിർ ഖാദിരിയുടെ കാത്തിബി വഴിക്കുള്ള ഖാദിരി സിൽസില ലഭിക്കുന്നത്.
ഐലക്കാട് സിറാജുദ്ധീൻ ഖാദിരി (റ) വിന്റെ മൗലിദ് കിതാബിലൊക്കെ പ്രശസ്തമാണ് ഈ സിൽസില. ചാവക്കാട് നിന്ന് ഹാമിദ് കോയമ്മത്തങ്ങൾ വഴിക്ക് മാസ്റ്റർക്കുള്ള ഖാദിരി സിൽസിലക്ക് പുറമേയാണിത് -)

ഖലീഫ ഹാജി അബ്ദുൽ ഖാദിർ ഖാദിരി
( ചേറ്റുവാ )

ശൈഖ് പഴുന്നാന ഉമറുൽ കാത്തിബി (റ)

ശൈഖ് അൽ വലിയ്യ് സിറാജുദ്ധീൻ സഈദ് ബ്ൻ ഉഹൈമിദിൽ ഖാദിരിയ്യ് (റ)
(ഐലക്കാട് )

മുഹമ്മദ് ബ്ൻ മൂസൽ ഖാദിരിയ്യ് റ്ര)

അഹ്മദ് ബ്ൻ മുഹമ്മദ് അൽ ഖാദിരിയ്യ് (റ)

അബ്ദുർറഹ്മാൻ ബ്ൻ അഹ്മദ് അൽ ഖാദിരി (റ)

നൂറുദ്ധീൻ ഉസ്മാൻ അൽ ഖാദിരി (റ)

അബ്ദിർറഹ്‌മാൻ ബിൻ അബ്ദിൽ ഖാദിറിൽ ഖാദിരിയ്യ് (റ)

സയ്യിദ് അഹ്മദ് ബ്ൻ മുഹമ്മദുൽ ബുഖാരിയ്യിൽ ഖാദിരി
( കടപ്പുറം വലിയ മഖാം)

സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയ്യിൽ ഖാദിരിയ്യ്
(കണ്ണൂർ )

സയ്യിദ് മുഹമ്മദുൽ ബുഖാരിയ്യുൽ ഖാദിരി - (പൊന്നാനി)

സയ്യിദ് അഹമദുൽ ബുഖാരിയിൽ ഖാദിരിയ്യ് - (കവരത്തി)

സയ്യിദ് ഇസ്മായീലുൽ ബുഖാരിയ്യിൽ ഖാദിരി
(കൊച്ചി - ചെമ്പിട്ട പള്ളി)

സയ്യിദ് അഹമദ് ജലാലുദ്ധീൻ ബ്ൻ ഇസ്മാഈൽ ബ്ൻ മഹമൂദുൽ ബുഖാരിയ്യി വൽ ജലാലിയ്യി വൽ ഖാദിരിയ്യ് -
(വളപട്ടണം കക്കുളങ്ങര )

ശൈഖ് സ്വലാഹുദ്ധീൻ ബ്ൻ ജുംഅത്തുൽ ഖാദിരി - യമൻ

ശൈഖ് ശംസുദ്ധീൻ ഖാദിരി

ശൈഖ് ഇസ്ഹാഖ് ഖാദിരി

ശൈഖ് മുഹമ്മദ് ശരീഫുൽ ഖാദിരി

ശൈഖ് ബഹാഉദ്ധീൻ അൻസ്വാരി

ശൈഖ് സയ്യിദ് മൂസൽ ഖാദിരി

ശൈഖ് അലിയ്യുൽ ഖാദിരി

ശൈഖ് അലിയ്യുൽ ഖാദിരി

ശൈഖ് മുഹമ്മദുൽ ഖാദിരി

ശൈഖ് ഹസനുൽ ഖാദിരി

ശൈഖ് സ്വൻവിയ്യുൽ ഖാദിരി

സയ്യിദ് മുഹ്യുദ്ധീൻ അബീ റഫറിൽ ഖാദിരി

സയ്യിദ് അബൂ സ്വാലിഹ്

സയ്യിദ് അബ്ദുർറസാഖ്

ഗൗസുൽ അഅ്ളം
ശൈഖ് സയ്യിദ് അബ്ദുൽ ഖാദിറിൽ ജീലാനി ( ഖ: അ)

ശൈഖ് അബീ സഈദ് അലി അൽ മുഖർറമി

ശൈഖ് അബിൽ ഹസൻ അലി

ശൈഖ് മുഹമ്മദ്

ശൈഖ് അബ്ദിൽ വാഹിദ്

ശൈഖ് അബീബകർ

ശൈഖ് അബിൽ കാസിം ജുനൈദുൽ ബാഗ്ദാദി

ശൈഖ് സിർറിയ്യുസ്സഖ്ത്വി

ശൈഖ് മഅ്റൂഫുൽ ഖർഖി

സയ്യിദ് അലിയ്യുർറിളാ

സയ്യിദ് ഇമാം മൂസൽ കാളിം

സയ്യിദ് ഇമാം ജഅഫറു സ്വാദിഖ്

സയ്യിദ് ഇമാം മുഹമ്മദുൽ ബാഖിർ

സയ്യിദ് ഇമാം അലി സൈനുൽ ആബിദീൻ

സയ്യിദ് ശുഹദാ ഇമാം ഹുസൈൻ ( റ )

ബാബുൽ ഇൽമ്
സയ്യിദ് ഇമാം അലി ബ്ൻ അബീത്വാലിബ്

സയ്യിദിനാ വഹബീബിനാ
മുഹമ്മദ് മുസ്ത്വഫാ ബ്ൻ അബ്ദുല്ലാഹി ഖാതിമുർറുസുലി (സ്ര: അ )

റൂഹുൽ അമീൻ
ജിബ്രീൽ ( അ)

അല്ലാഹു സുബ്ഹാന ജല്ല ജലാലുഹു

https://www.facebook.com/share/p/18Re7SVGK3/?mibextid=WC7FNe

https://www.facebook.com/share/4fZipUnQoB1MW8Va/

- അലി സയ്യിദ് -

മൗലിദ് പഠനം

02 Dec, 07:09


ഇന്ന് റമളാൻ 28
*ചേറൂർ_ശുഹദാക്കൾ*
ആണ്ട് ദിനം

മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദ്ദേശപ്രകാരം ചേറൂരിൽ നടന്ന സമരത്തിൽ ശഹാദത് പദവി നേടിയ മഹത്തുക്കക്കൾ അന്തിയുറങ്ങുന്നത് തിരൂരങ്ങാടിയുടെ സമീപത്തുള്ള ചെമ്മാട്ടാണ്.

ഹിജ്‌റ 1252 റജബ് മാസത്തിൽ വെന്നിയൂരിൽ നിന്നും മൂന്നുവീതം സ്ത്രീപുരുഷന്മാർ മമ്പുറം തങ്ങളുടെ സമീപത്തെത്തി. ഹൈന്ദവ സമുദായത്തിൽപ്പെട്ടവരായിരുന്ന അവർ സ്വേഷ്ടപ്രകാരം ഇസ്‌ലാമാശ്ലേഷിക്കാൻ താല്പര്യമറിയിച്ചു. അക്കാലത്ത് മലബാറിന്റെ മതനേതാവ് മമ്പുറം തങ്ങളായിരുന്നല്ലോ. ഒരു അമുസ്‌ലിം കലിമതുശ്ശഹാദ ചൊല്ലിത്തരാൻ ആവശ്യപ്പെട്ടാൽ ഉടനെ അത് ചൊല്ലിക്കൊടുക്കൽ ആരോടാണോ ആവശ്യപ്പെട്ടത് അയാൾക്ക് നിർബന്ധമാണെന്നാണ് ഇസ്‌ലാമികനിയമം. അതനുസരിച്ച് മമ്പുറം തങ്ങൾ അവർക്ക് കലിമ ചൊല്ലിക്കൊടുത്തു. അവർ ഇസ്‌ലാം സ്വീകരിച്ചു. പുരുഷന്മാർക്ക് തൊപ്പിയും സ്ത്രീകൾക്ക് മേൽക്കുപ്പായവും ധരിപ്പിച്ചു. അവരുടെ മുൻനാമങ്ങൾ മാറ്റി അഹ്‌മദ്‌, ഹുസൈൻ, സാലിം എന്നിങ്ങനെ ആണുങ്ങൾക്കും ആഇശ, ഖദീജ, ഹലീമ എന്നിങ്ങനെ പെണ്ണുങ്ങൾക്കും നാമകരണം ചെയ്തു. സന്തോഷത്തോടെ മമ്പുറം തങ്ങൾ അവരെ യാത്രയാക്കി.

വെന്നിയൂർ പ്രദേശത്തെ ജന്മി കപ്രാട്ട് കൃഷ്ണപണിക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ പാടത്ത് കൃഷിചെയ്യുന്ന കീഴ്ജാതിക്കാരായ കർഷകരായിരുന്നു ഇസ്‌ലാംസ്വീകരിച്ച ആറുപേർ. ഇവരുടെ ഇസ്‌ലാമാശ്ലേഷം അറിഞ്ഞ ജന്മിക്ക് അത് സഹിക്കാനായില്ല. അയാൾ വയലിൽ പണിയെടുത്തുകൊണ്ടിരുന്ന നവമുസ്ലിംകളുടെ അടുത്തുവന്ന് സ്ത്രീകളുടെ മേൽകുപ്പായം വലിച്ചൂരുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇസ്‌ലാം മതമുപേക്ഷിക്കാനും പഴയ ആചാരങ്ങളിലേക്ക് മടങ്ങാനും അയാൾ അവരെ നിർബ്ബന്ധിച്ചു.

പുതുവിശ്വാസികളായ അവർക്കുണ്ടായ ഈ ദുരനുഭവം നിമിത്തം മമ്പുറം തങ്ങൾ നന്നായി ദുഃഖിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഹേളിക്കുന്ന തന്റെ പ്രവൃത്തി മമ്പുറം തങ്ങൾക്ക് സഹിക്കില്ലെന്ന വീണ്ടുവിചാരമുണ്ടായ കപ്രാട്ട് കൃഷ്ണപ്പണിക്കർ മമ്പുറത്ത് വന്ന് താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും അത് കള്ളക്കഥയാണെന്നും പറഞ്ഞു. ഇതുകേട്ടതും സംഭവത്തിന്റെ യാഥാർഥ്യമറിയുന്ന മമ്പുറം തങ്ങൾ പറഞ്ഞു: "ഛെ, നിന്റെ പ്രവൃത്തി വളരെ മോശം, പിന്നെ നീ കളവും പറയുന്നു." നിൽക്കക്കള്ളിയില്ലെന്നുകണ്ട പണിക്കർ മാപ്പുപറഞ്ഞു. മമ്പുറം തങ്ങൾ പ്രതിവചിച്ചു: "നീ ചെയ്തത് വലിയ അപരാധം തന്നെ. ചെയ്ത തെറ്റിന് അനുഭവിക്കേണ്ടിവരും."

അനന്തരം ജന്മിയുടെ പ്രതാപം നഷ്ടപ്പെടുകയും അയാൾക്ക് ഭീമമായ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. വിനിമയസൗകര്യങ്ങൾ സാർവ്വത്രികമല്ലാത്തിരുന്നതിനാൽ മുസ്ലിംകളെയും ഇസ്‌ലാമിനെയും അപമാനിച്ചകഥ വാമൊഴിയായി നാടുകളിൽ നിന്നു നാടുകളിലേക്ക് പരന്നു.

വെന്നിയൂരിലെ ജനങ്ങൾ ജന്മിയോട് പകരം ചോദിക്കാത്തത് വാർത്ത കേട്ട പലരെയും കുപിതരാക്കി. പൊന്മള ദേശത്തെ പ്രമാണിയും പ്രമുഖനുമായിരുന്ന പൂവ്വാടൻ മൊയ്തീൻ എന്നവർ ജന്മിയോട് പകരംവീട്ടുമെന്ന് പ്രതിജ്ഞചെയ്തു. പട്ടർക്കടവ് മാഹിന്റെ മകൻ ഹുസൈൻ, മരക്കാർ മുഹ്‌യിദ്ദീൻ, പൂന്തിരുത്തി ഇസ്മായിൽ തുടങ്ങിയ പ്രദേശത്തെ കുറച്ചു യുവാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വലിയ ആരവങ്ങളോടെ നാട്ടുകാർ ഇവരെ യാത്രയാക്കുകയും അനന്തരമിവർ മമ്പുറത്ത് ചെന്ന് സയ്യിദ് അലവി തങ്ങളുടെ ആശീർവാദം വാങ്ങുകയും ചെയ്തു. ശേഷം, വെന്നിയൂരിൽ ചെന്ന് എട്ടുദിവസത്തോളം കഴിഞ്ഞ് കിട്ടിയതക്കത്തിന് ജന്മിയെ വകവരുത്തി. റമളാൻ 16 നായിരുന്നിത്. ആ നീചന്റെ അന്ത്യത്തിൽ മമ്പുറം തങ്ങൾ അതിയായി സന്തോഷിച്ചു.

സംഭവമറിഞ്ഞ ജന്മിയുടെ ബന്ധുക്കൾ ചേറൂരിൽ സമരസന്നാഹങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. ഇതറിഞ്ഞ ജന്മിയെ വകവരുത്തിയ നാലുയുവാക്കൾ പ്രതിരോധത്തിനുറച്ചു. അതിനിടെ കുന്നാഞ്ചേരി അലിഹസൻ, ബുഖാരി എന്നിവർ സംഘത്തിൽ ചേർന്നു. അവരൊന്നിച്ച് മലപ്പുറം പുതിയമാളിയക്കൽ സയ്യിദ് അബ്ദുറഹ്മാൻ എന്ന അകത്തെക്കോയ തങ്ങളെ കണ്ട് ആശീവാദം വാങ്ങി. അനന്തരം നാട്ടിൽ തിരിച്ചെത്തിയ അവരുടെകൂടെ ഇസ്മായിലിന്റെ മകൻ മൂസ എന്നൊരാൾ കൂടി ചേർന്നു. കുടുംബങ്ങളോട് സമ്മതം വാങ്ങിയ ശേഷം അവർ മമ്പുറത്ത് വന്നു അനുഗ്രഹം വാങ്ങി.

ശേഷം മമ്പുറം തങ്ങളുടെ നിർദ്ദേശാനുസരണം ചേറൂരിലേക്ക് നീങ്ങി. വധിക്കപ്പെട്ട ജന്മിയുടെ കുടുംബാംഗമായ രാവുപ്പണിക്കരുടെ വീട് ആക്രമിച്ചു. അടുത്തുള്ള ഒഴിഞ്ഞ ഒരു വീടിന്റെ മാളികയിൽ കയറി ഇരിപ്പുറപ്പിച്ചു. എന്നാൽ ശത്രുക്കൾക്ക് നേരിടാൻ ഭയമായിരുന്നതിനാൽ അവർ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായംതേടുകയാണ് ചെയ്തത്. അങ്ങനെ എഴുപതോളം അംഗങ്ങൾ വരുന്ന ഇംഗ്ലീഷ്പട്ടാളം റമളാൻ 28 വൈകുന്നേരം ചേറൂരിലെത്തി. ജന്മിയുടെ ബന്ധുക്കൾ ഇവർക്ക് സ്വീകരണമൊരുക്കിയിരുന്നു. പിറ്റേന്ന് റമളാൻ 29 രാവിലെ യുദ്ധമാരംഭിച്ചു. ഏഴു മാപ്പിളപടയാളികൾക്കു മുമ്പിൽ പത്തിരട്ടിയുള്ള ബ്രിട്ടീഷ് സൈന്യം പകച്ചു പിന്തിരിഞ്ഞോടിയത് ചരിത്രം.

കനത്തപോരാട്ടത്തിനൊടുവിൽ ഏഴു മാപ്പിള പോരാളികളും ശഹീദായി. ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് ഒരു സുബേദാറും മൂന്ന് ശിപായികളും കൊല്ലപ്പെട്ടു. ക്യാപ്റ്റനും അഞ്ചു സൈനികർക്കും ഗുരുതരമായി പരുക്കേറ്റു.

മൗലിദ് പഠനം

02 Dec, 07:09


മാപ്പിള പോരാളികൾക്കൊപ്പം പോരാടാൻ മമ്പുറം തങ്ങൾ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഞാൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് പോരാളികളോട് മമ്പുറം തങ്ങൾ പറയുകയും ചെയ്തിരുന്നു. ഈ യുദ്ധത്തിൽ തുടക്കേറ്റ വെടിയാണ് വഫാത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. അതിനാലാണത്രെ മമ്പുറം തങ്ങൾ ശഹീദ് ആയിരുന്നെന്നു പലയിടത്തും രേഖപ്പെടുത്തിക്കാണുന്നത്.

ഇന്ന്, പോരാട്ടം നടന്ന സ്ഥലത്ത് ശുഹദാക്കളുടെ സ്മരണയുയർത്തുന്ന ചേറൂർ ശുഹദാ മസ്ജിദും ദർസും നിലകൊള്ളുന്നു. ചേറൂർ പടക്കുവന്ന മമ്പുറം സയ്യിദ് അലവി തങ്ങൾ നിസ്കരിച്ച മുസ്വല്ല ആകൃതിയിലുള്ള ഒരുകല്ല് ഇന്നും ഈ പള്ളിയിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. ശുഹദാക്കളുടെ വാളുകളും മറ്റും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്ന ഒരുകിണർ ഈ സ്ഥലത്ത് കാണാം.

പോരാട്ടം കഴിഞ്ഞ ശേഷം ഏഴു ശുഹദാക്കളുടെ ശരീരങ്ങൾ ബ്രിട്ടീഷുകാർ തിരൂരങ്ങാടി പോലീസ് താവളത്തിലെത്തിച്ചു. അവിടെ വെച്ച് മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കാനായിരുന്നത്രെ അവരുടെ ശ്രമം. പെട്രോളൊഴിച്ച് തീകത്തിച്ചിട്ടും തിരുദേഹങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. ഈ രംഗം കണ്ട് പരിഭ്രാന്തിയിലായ ബ്രിട്ടീഷുകാർ പ്രദേശത്തെ മുസ്‌ലിംകൾക്ക് മയ്യിത്തുകൾ വിട്ടുനൽകി. അവർ അവ ആദരപൂർവ്വം മറവുചെയ്തു.

ഇവരുടെ ഖബറിടങ്ങൾ സന്ദർശിക്കുന്നത് മുസ്‌ലിംകൾക്ക് സമരപ്രചോദനമാകുമോ എന്ന സംശയം നിമിത്തം ഇവരെ സിയാറത്ത് ചെയ്യാൻ ബ്രിട്ടീഷുകാർ വിലക്കേർപ്പെടുത്തി. അങ്ങനെ കാലാന്തരത്തിൽ എവിടെയാണ് ഖബ്റുകൾ എന്നുപോലും ജനങ്ങൾക്ക് അറിയാത്ത അവസ്ഥ വന്നത്രെ. അങ്ങനെയിരിക്കെ തൃക്കുളത്തുള്ള ഒരുകർഷകൻ നിലമൊരുക്കുന്നതിനിടെ ഒരശരീരി കേൾക്കുകയും അങ്ങനെ ശുഹദാക്കളുടെ ഖബ്റുകൾ ജനങ്ങൾ തിരിച്ചറിയുകയും ചെയ്തുവെന്ന് ചരിത്രം. ചെമ്മാട് ടൗണിന്റെ പിൻഭാഗത്തായാണ് മഖ്ബറ സ്ഥിതിചെയ്യുന്നത്. ദൈനംദിനം വിശ്വാസികൾ സിയാറത്തിനെത്തുകയും എല്ലാവർഷവും റമളാനിൽ വിപുലമായ ആണ്ടുപരിപാടി നടന്നുവരുകയും ചെയ്യുന്നു.

മറ്റേത് സമരത്തെക്കാളും ചേറൂർ സമരസ്മരണകൾ മാപ്പിളമാർക്ക് ആവേശം പകർന്നിരുന്നു. വാമൊഴിയും വരമൊഴിയുമായി അതിന്റെ വീരകഥകൾ മാപ്പിളമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതുതിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ചേറൂർ പടയെ അനുസ്മരിക്കുന്ന കൃതികൾ കണ്ടുകെട്ടി. ചേറൂർ മമ്മദ്കുട്ടി, മുഹ്‌യിദ്ദീൻ എന്നിവരെഴുതിയ ചേറൂർ പടപ്പാട്ട്, പരപ്പനങ്ങാടി ഖയ്യാത്ത് രചിച്ച ചേറൂർ ചിന്ത് എന്നിവ ബ്രിട്ടീഷ് ക്രൂരതക്ക് ഇരയായ രചനകളാണ്. ചേറൂർ പടപ്പാട്ടിനെക്കുറിച്ച് ഡോ. പി. സകീർ ഹുസൈൻ തയാറാക്കിയ പ്രഢമായൊരു പുസ്തകം ഐപിബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശുഹദാക്കളുടെ പദവിക്കിണങ്ങുന്ന ഒരു മൗലിദ് മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേറൂർ പടയെക്കുറിച്ചുള്ള ലഭ്യമായ ഏറ്റവുംവലിയ ചരിത്രരേഖയായ 'അശ്ശുഹ്ദത്തുൽ ഹലിയ്യ ഫീ മനാഖിബി ശ്ശുഹദാഇ ചേറൂരിയ്യ' എന്ന ഈ മൗലിദ് അറബിസാഹിത്യപരമായും
ഔന്നത്യം പ്രകടമാക്കുന്നു. ഹിജ്‌റ 1252 റമളാൻ 29 (1843 ഒക്ടോബർ 19) നായിരുന്നു ചേറൂർപ്പട നടന്നത്. റമളാൻ 28 നായിരുന്നെന്നും അഭിപ്രായമുണ്ട്.

ശുഹദാക്കളുടെ പേരുകൾ:
1. പൂവ്വാടൻ മൊയ്തീൻകുട്ടി പൊന്മള.
2. പട്ടർക്കടവൻ ഹുസൈൻ ബിൻ മാഹീൻ പട്ടർക്കടവ്.
3. മരക്കാർ മുഹ്‌യിദ്ദീൻ പട്ടർക്കടവ്.
4. പൂന്തിരുത്തി ഇസ്മാഈൽ പട്ടർക്കടവ്.
5. പൂന്തിരുത്തി മൂസക്കുട്ടി പട്ടർക്കടവ്.
6. കുന്നാഞ്ചേരി അലിഹസൻ പൊന്മള.
7. ചോലക്കൽ ബുഖാരി പൊന്മള.

അല്ലാഹു ശുഹദാക്കളുടെ വഴിയിൽ ഈമാനോടെ ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ, ആമീൻ

✍️ശംവീൽ ഇരുമ്പുചോല

മൗലിദ് പഠനം

28 Nov, 08:10


കാരാട്ട് കുഞ്ഞിപരി മുസ്ലിയാർ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലയാളക്കരയിൽ ജീവിച്ച കാരാട്ട് കുഞ്ഞിപ്പരി മുസ്ലിയാരെന്ന തിരുപ്പാണ്ടി ഫരീദ് മൗലവി, ഹി. 1268 മലപ്പുറം ജില്ലയിലെ തിരൂരിൽ കാരാട്ട് മുഹമ്മദിന്റെ മകനായിട്ടാണ് ജനിച്ചത്. അക്കാലത്തെ പൊന്നാനി ഉലമാക്കളിൽ പ്രശസ്തരും പ്രധാനികളുമായ സൈനുദ്ദീൻ മഖ്ദൂം അഖീർ, മഖ്ദൂം ചെറിയ ബാവ മുസ്ലിയാർ, കൊങ്ങണം വീട്ടിൽ ഇബ്രാഹീം മുസ്ലിയാർ തുടങ്ങിയവർക്കു കീഴിലാണ് മഹാനവർകൾ മതപഠനം നടത്തിയത്.

പുത്തനങ്ങാടി ശുഹദാക്കളുടെ മൗലിദ്, ഫത്ഹുൽ കബീർ എന്ന മമ്പുറം മൗലിദ്, കാഞ്ഞിരമുറ്റം ശൈഖ് ഫരീദ് ഔലിയ മൗലിദ്, ബദ്ർ മൗലിദ് എന്നിവയും അറബിയിൽ ധാരാളം കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹി. 1333 ൽ വഫാത്തായ അദ്ദേഹം തിരൂർ കോട്ട്പള്ളി പരിസരത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്.

മൗലിദ് പഠനം

22 Nov, 15:25


#മാപ്പിള_ലബ്ബ(ഖ.സി);
#ജലാലിയ്യ_റാതീബിന്റെ_ശിൽപ്പി

തമിഴ്നാട്ടുകാരനെങ്കിലും കർമം കൊണ്ടും ആത്മീയ സാമീപ്യം കൊണ്ടും കേരളീയർക്ക് ഏറെ പരിചിതനാണ് മാപ്പിള ലബ്ബ ആലിം സാഹിബ്(ഖ.സി). നമ്മുടെ നാടുകളിലെല്ലാം ചൊല്ലിവരുന്ന ജലാലിയ്യ റാതീബിന്റെ രചയിതാവ് എന്ന വിശേഷണം മാത്രം മതി മഹാനവർകളുടെ മഹാത്മ്യം തിരിച്ചറിയാൻ. കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(റ) തങ്ങളുടെ ശിഷ്യനായ ഉമറുൽ ഖാഹിരി(റ)യുടെ ശിഷ്യനാണ് ലബ്ബ ആലിം സാഹിബ്. മൗലാ തങ്ങളുമായി അഗാധമായ ആത്മീയ ബന്ധമുണ്ടായിരുന്നു അവിടുത്തേക്ക്. മൗലാ തങ്ങളുടെ പേരിലാണ് വിശ്രുതമായ തന്റെ ജലാലിയ്യ റാതീബ് മാപ്പിള ലബ്ബ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ, മിന്‍ഹതുല്‍ ബാരി ഫീ മിദ്ഹതില്‍ ബുഖാരി എന്ന പേരില്‍ മൗലല്‍ ബുഖാരി തങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു മൗലിദും ആ തൂലികയിലൂടെ പ്രകാശിതമായിട്ടുണ്ട്.

സാഹിത്യരംഗത്ത് മാത്രമല്ല ദീനീ പ്രബോധന രംഗത്തും മാതൃകാപരമായ ഒട്ടേറെ സേവനങ്ങൾ അവിടുന്ന് നടത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ 360 മസ്ജിദുകളും അത്ര തന്നെ സ്ഥാപനങ്ങളും നിർമിച്ചിട്ടുണ്ട്. കണ്ണൂരിലും മഹാനവർകൾ ധാരാളം പള്ളികൾ നിർമിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ആസ്ഥാനമായ അറൂസിയ്യ മദ്രസ ഇന്ന് കാണുന്ന രീതിയിലേക്ക് പരിവർത്തിപ്പിച്ചത് ലബ്ബ ആലിം സാഹിബായിരുന്നു. ശംസുൽ ഉലമാ ശൈഖ് അബ്ദുൽ വഹാബ് ഹസ്റത് ബാഖിയാത് സ്ഥാപിക്കുന്നതിന് മുമ്പ് കീളക്കരയിലെത്തി അറൂസിയ്യയിലെ സിലബസും അധ്യാപനരീതിയും പഠിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

1816ല്‍ കായല്‍പട്ടണത്താണ് മാപ്പിള ലബ്ബ ആലിം സാഹിബ് ജനിക്കുന്നത്. ശൈഖ് മീരാന്‍ ലബ്ബ ആലിം സാഹിബിന്റെ പുത്രന്‍ ശൈഖ് അഹ്മദാണ് പിതാവ്. മാതാവ് ആമിന. ഖുത്ബിയ്യതിന്റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പരമ്പരയിൽ പെട്ടവരാണ് മാതാപിതാക്കള്‍. ഒമ്പതാം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. കീളക്കര തൈക്കാ സാഹിബാണ് പ്രധാന ഗുരു. തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറയാണ് ആലിം ലബ്ബയുടെ സഹധർമിണി. മറ്റു മരുമക്കളെല്ലാം സമ്പന്നരായത് കാരണം സാഹിബിന്റെ ഭാര്യക്ക് ഈ ബന്ധത്തോട് അത്ര താല്‍പര്യമില്ലായിരുന്നു. വെറുമൊരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ മാപ്പിള ലബ്ബ. 'ഭാവിയില്‍ ഈ കുട്ടി സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തിന്റെ അധിപനാകും’. അപ്പോൾ ഭാര്യയെ സാന്ത്വനിപ്പിച്ച് കൈകാ സാഹിബ് ഇങ്ങനെ പറഞ്ഞു. പിന്നീട് മഹാകവിയായിത്തീർന്ന മാപ്പിള ലബ്ബ ടിപ്പു സുൽത്വാന്റെ കവി സമ്മേളനത്തിലേക്ക് വിളിക്കപ്പെടുകയും രാജ സിംഹാസനത്തിലിരിക്കാന്‍ ക്ഷണിക്കപ്പെടടുകയും ചെയ്തു. മലികുശ്ശുഅറാഅ് എന്ന സ്ഥാനപ്പേര് നല്‍കിയാണ് അന്ന് മാപ്പിള ലബ്ബ ആദരിക്കപ്പെട്ടത്.

അറബി, അറബിത്തമിഴ്, തമിഴ് തുടങ്ങിയ ഭാഷകളിലായി 150 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ആലിമുല്‍ അറൂസ് മാപ്പിള ലബ്ബ. കർമശാസ്ത്ര ഗ്രന്ഥമായ മഗാനി, ഫാത്വിമ ബീവിയുടെ പ്രകീര്‍ത്തന കാവ്യം തലഫാത്വിമ, മനാഹിലു റബ്ബില്‍ അര്‍ബാബ് ഫീ മദാഇഹി ഖുതുബില്‍ അഖ്താബ് എന്ന മുഹ്‌യിദ്ദീന്‍ മൗലിദ്, ശാദുലി മൗലിദ്, നാഗൂര്‍ ശാഹുല്‍ ഹമീദ് തങ്ങൾ മൗലിദ്, ഇമാം ശാഫിഈ(റ) മൗലിദ്, അജ്മീര്‍ ഖാജ(റ) മൗലിദ്, ഏര്‍വാടി മൗലിദ്, മഖ്ദൂം തങ്ങള്‍ മൗലിദ്, ഖുതുബ്ബിയ്യത് ബൈത്തിന്റെ രചയിതാവ് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ) മനാഖിബ്, ഹസന്‍(റ), ഹുസൈന്‍(റ) മനാഖിബ്
തുടങ്ങിയ രചനകൾ അവയിൽ ചിലതാണ്. ദക്ഷിണേന്ത്യയിൽ നിന്ന് വിരചിതമായ ആദ്യ നോവല്‍ മദീനത്തുന്നുഹാസും അവിടുത്തെ രചനയത്രെ. നിരവധി കറാമതുകൾ പ്രകടിപ്പിച്ച ആലിം സാഹിബിനെ കുറിച്ച് പലരും മൗലിദുകൾ രചിച്ചിട്ടുണ്ട്.

ഹിജ്‌റ1316/1898 റജബ് അഞ്ചിനായിരുന്നു ആലിമുല്‍ അറൂസ് ഇഹലോകവാസം വെടിഞ്ഞത്. കീളക്കര അറൂസിയ്യാ തൈക്കാവില്‍ തൈക്കാ സാഹിബിന് ചാരത്താണ് ഖബ്ർ. സഹോദരങ്ങളെ, അവിടുത്തെ ആണ്ടിന്റെ അവസരമാണിത്. ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ മദദ് കൊണ്ട് അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ...

മൗലിദ് പഠനം

22 Nov, 15:22


ആത്മജ്ഞാനികൾ അനവധിയുള്ള ഇടമാണ് വയനാട്. വയനാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് വാരാമ്പറ്റ മഖാം.1800കളുടെ അവസാനത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽനിന്നു വന്ന സയ്യിദ് അലി ശാഹ് അക്ബർ അൽ ഖാദിരി എന്ന സൂഫിവര്യരാണ് ഇവിടെ മറവിട്ടുകിടക്കുന്നത്. അലിഅക്ബർ ദില്ലിക്കോയ തങ്ങൾ എന്നപേരിൽ പ്രസിദ്ധനായ മഹാൻ 90-ം വയസ്സിലാണ് മൺമറഞ്ഞതെന്ന് കരുതപ്പെടുന്നു.

കബനിയുടെ പ്രധാന കൈവഴിയായ കടമാൻതോടിൻ്റെ തീരത്താണ് വാരാമ്പറ്റ പള്ളിയും മഖാമും നിലകൊള്ളുന്നത്.1850നോടടുത്ത കാലത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. ഗ്രാമീണതയുടെ തനിമ വിളിച്ചോതുന്ന മദ്രസയും വാരാമ്പറ്റ ഹൈസ്കൂളും പരിസരത്തുണ്ട്. ആഴ്ച്ച എന്ന് അർത്ഥമുള്ള വാരം എന്ന പദവും അങ്ങാടിയെ സൂചിപ്പിക്കുന്ന പേട്ടയും ചേർന്ന് വാരാമ്പറ്റ എന്ന സ്ഥലനാമം രൂപപ്പെട്ടതാകാമെന്ന ഒരു സാധ്യത ഡോ. ബാവ കെ. പാലുകുന്ന് വയനാടൻ ഗ്രാമങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്.

''വാരാമ്പറ്റ പോയാൽ പോരാൻ പറ്റൂലാ'' എന്ന് ഉള്ളിൽ കവിതയുള്ള ഏതോ ഒരു വിദ്വാൻ പണ്ടെങ്ങോ പറഞ്ഞുവെച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയിൽനിന്ന് അല്പം ഉള്ളിലോട്ട് പോകേണ്ടതിനാൽ ഇവിടേക്കുള്ള ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തയോ വിരുന്നു വന്നവരെ തിരിച്ചുപോരാൻ അനുവദിക്കാത്ത ഈ നാട്ടുകാരുടെ ഉയർന്ന ആഥിത്യമര്യാദയോ ആകാം ഈ പ്രയോഗത്തിൻ്റെ പിന്നിൽ.

കഴിഞ്ഞ ദിവസം ജാമിഅഃ നൂരിയ ജൂനിയർ കോളേജ് ഫെസ്റ്റിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മഖാമിനു പരിസരത്തെ സആദഃ അറബിക് കോളേജ് സന്ദർശിക്കുന്നത്.അലി അക്ബർ ദില്ലിക്കോയ തങ്ങൾ പകർന്നുകൊടുത്ത ആത്മീയ ചൈതന്യം സആദഃയിലൂടെ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. വർത്തമാന കാലം പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവ പണ്ഡിതൻ ഉസ്താദ് ശുഐബുൽ ഹൈത്തമി ഈ നാട്ടിൻപുറത്തിൻ്റെ സംഭാവനയാണ്.

മൗലിദ് പഠനം

22 Nov, 07:37


കിടങ്ങയം
ഇബ്‌റാഹീം മുസ്‌ലിയാര്‍

കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഇതിഹാസ സമാനമായ ജീവിതം നയിച്ച പണ്ഡിത പ്രതിഭയാണ് കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍. സ്വാതന്ത്ര്യ സമര സേനാനി, അറബി സാഹിത്യത്തിലെ കുലപതി, ആയുര്‍വേദിക് യൂനാനി വെദ്യശാസ്ത്രത്തിലെ ഗവേഷകന്‍, സഞ്ചാരി, അധ്യാപകന്‍, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, സൂക്ഷ്മശാലിയായ സൂഫി തുടങ്ങിയ വിശേഷണങ്ങള്‍ക്കര്‍ഹനായ അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.

പട്ടിക്കാട് കാടന്‍തൊടിക കെ.ടി മൊയ്തു മൊല്ല-കാരാട്ട്‌തൊടി കെ. മൊയ്തുട്ടി മകള്‍ ഫാത്തിമ ദമ്പതികളുടെ മകനായി 1897/1315-ലാണ് ജനനം. പട്ടിക്കാട് കക്കാടന്‍ കുഞ്ഞാലന്‍ ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക മതപഠനം. പട്ടിക്കാട് സ്‌കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും നേടി. പിന്നീട് അമാനത്ത് ഹസന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് കരുവാരക്കുണ്ടില്‍ വെള്ളില കളത്തില്‍ അലവി മുസ്‌ലിയാരുടെയും, തിരൂരങ്ങാടിയില്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെയും വണ്ടൂരില്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാരുടെയും ദര്‍സുകളില്‍ പഠിച്ചു. ശേഷം അലനല്ലൂര്‍ മുണ്ടത്തു പള്ളിയില്‍ ദര്‍സ് ആരംഭിച്ചു. ഇതിനിടയില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു.

1920-21 കാലയളവിലായിരുന്നു അലനല്ലൂരില്‍ താമസിച്ചിരുന്നത്. ഗുരുനാഥനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരില്‍ ആകൃഷ്ടനായി ദര്‍സ് നിര്‍ത്തി സ്വാതന്ത്ര്യ സമരരംഗത്ത് സജീവമായി. തന്റെ പ്രസംഗ പാടവം സമരാവേശം പടര്‍ത്താന്‍ ഉപയോഗപ്പെടുത്തി. ലഹള ശക്തിപ്പെട്ടപ്പോള്‍ ഇബ്‌റാഹീം മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്നീട് മൈസൂര്‍ വഴി ബോംബെയിലെത്തി. കല്യാണിലെ ഒരു പള്ളിയില്‍ ഇമാമും മുദരിസുമായി പത്തു മാസം കഴിച്ചുകൂട്ടി. പിന്നീട് വെല്ലൂര്‍ ലത്വീഫിയ്യയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച് ബോംബെയിലേക്കു തന്നെ മടങ്ങി. അബ്ദുല്‍ അസീസ് ഹസ്‌റത്തില്‍ നിന്നാണ് സനദ് സ്വീകരിച്ചത്.

നീണ്ട പത്തു വര്‍ഷക്കാലം ബോംബെയില്‍ വൈജ്ഞാനിക സേവനത്തിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും കഴിച്ചുകൂട്ടി. അനന്തരം ഓമച്ചപ്പുഴ ഹാഫിള് അബൂബക്കര്‍ മുസ്‌ലിയാരെ മുദരിസായി നിയമിച്ച് നാട്ടിലേക്ക് തിരിച്ചു. പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ള്യാകുര്‍ശ്ശി, കിടങ്ങയം, മേല്‍മുറി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. മേല്‍മുറിയില്‍ ദര്‍സ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് രാമസിംഹന്‍ സംഭവമുണ്ടാകുന്നത്. ഇബ്‌റാഹീം മുസ്‌ലിയാര്‍ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം പ്രതി ചേര്‍ക്കപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും ബോംബെയിലെത്തി. പീന്നീട് തിരിച്ചുവന്ന് കിടങ്ങയത്ത് ദര്‍സ് തുടര്‍ന്നു. മരിക്കുമ്പോള്‍ കായംകുളം ഹസനിയ്യ കോളേജ് പ്രിന്‍സിപ്പളായിരുന്നു.ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍, കെ.പി ബാപ്പുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, തഴവ മുഹമ്മദ്കുഞ്ഞി മൗലവി, ശിഹാബുദ്ദീന്‍ മൗലവി കൊല്ലം, കിടങ്ങയം പുഴക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാഴാമ്പുറം സെയ്താലി മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, മഞ്ഞപ്പെട്ടി എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ധര്‍മ്മടം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മമ്മാകുന്ന് അബ്ദുള്ള മുസ്‌ലിയാര്‍, ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.

ഇബ്‌റാഹീം മുസ്‌ലിയാരുടെ രചനാ പാടവവും ഭാഷാ മികവും വിസ്മയകരമാണ്. കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന മൂന്നുവാള്യങ്ങളുള്ള കശ്ഫുന്‍ താരീഖിയ്യുന്‍ ലി തത്വവ്വുരി മലൈബാര്‍ അറബി മലയാളത്തിലെ ആദ്യ കേരള ചരിത്രമാണ്. മഖ്‌സനുല്‍ മുഫ്‌റദാത്ത് ഫിത്തിബ്ബ് പച്ച മരുന്നുകളുടെയും മറ്റു ഔഷധങ്ങളുടെയും നാമങ്ങളും ഫലങ്ങളും വിവരിക്കുന്ന വൈദ്യശാസ്ത്ര നിഘണ്ടുവാണ്. കിതാബുന്‍ ഫില്‍ ബുറൂജി വല്‍ മനാസിലി വസ്സബ്ഇസ്സയ്യാറ ഗോളശാസ്ത്ര പഠനമാണ്. അല്ലഫല്‍ അലിഫ് വ്യാഖ്യാനം, മന്‍ഖൂസ് മൗലിദ് അറബി വ്യാഖ്യാനം, തുഹ്ഫത്തുല്‍ ഹുജ്ജാജ്, അല്‍ ഖസ്വീദത്തുല്‍ ബദ്‌രിയ്യ, മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍, കെ.എം മൗലവിയുടെ അല്‍വിലായത്തു വല്‍കറാമ എന്ന കൃതിയുടെ ഖണ്ഡനം, മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി, ബദ്‌രിയ്യത്തുല്‍ ഹംസിയ്യ, തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ്, മുഅ്ജമുല്ലുഗത്ത്(ഉര്‍ദു നിഘണ്ടു), ഖവാഇദെ ഉര്‍ദു തുടങ്ങിയവയാണ് മറ്റു കൃതികള്‍. പന്ത്രണ്ടോളം ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു.

നെല്ലിക്കുത്ത് എ.പി മുഹമ്മദലി മുസ്‌ലിയാര്‍ ജാമാതാവാണ്. 1951/1370 റബീഉല്‍ ആഖര്‍ 28-നായിരുന്നു വിയോഗം. കിടങ്ങയം ജുമുഅത്ത്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

മൗലിദ് പഠനം

21 Nov, 13:47


.

മൗലിദ് പഠനം

21 Nov, 13:43


അറക്കൽ മുഹമ്മദ് ഹാജി

മൗലിദ് പഠനം

20 Nov, 15:21


العلماء الذين أجازوا مولد النبي الشريف

الحافظ ابن الجوزي ت 510 هـ

الإمام النووي صاحب رياض الصالحين

الإمام أبي خطاب ابن دُحية ت 633 هـ

الإمام أبو شامة المقدسي ت 665 هـ

الإمام الحافظ الذهبي ت 748

الإمام الحافظ ابن كثير ت 774 هـ

ابن عباد النفزي المالكي ت 792 هـ

الحافظ العراقي ت 806 هـ

ابن ناصر الدين الدمشقي ت 842 هـ

الحافظ ابن حجر العسقلاني ت 852 هـ

الحافظ السخاوي ت 902 هـ

الإمام جلال الدين السيوطي ت 911 هـ

الحافظ الشهاب القسطلاني ت 923 هـ

الإمام ابن الديبع الشيباني ت 944

الإمام ابن حجر الهيتمي ت 973

الإمام الخطيب الشربيني ت 977 هـ

الإمام مُلّا علي القاري ت 1014 هـ

الإمام المقري التلسماني ت 1040 هـ

الإمام الرزنجي ت 1103 هـ

الشيخ ابن عابدين الحنفي ت 1252 هـ

الإمام ابن خلكان ت 1282 هـ

ابن حاج المالكي ت 1336 هـة

ويقول ابن تيمية في كتابه اقتضاء الصراط المستقيم الصفحة297

الاحتفال بالمولد النبوي الشريف مشروع، وإحياء ذكرى بزوغ نوره عليه السلام غير ممنوع، بل هو تعبير عن الفرح بالرحمة المهداة وعن محبته عليه السلام، وفيه تعظيم لشعائر الله تعالى، وتثبيت لقلوب المؤمنين، ومناسبة لاستحضار الأخلاق والمعجزات والشمائل المحمدية الواجب الاقتداء بها.

മൗലിദ് പഠനം

20 Nov, 11:02


ان بيتا أنت ساكنه……..

"വല്ല വീട്ടിലുമങ്ങു താമസിച്ചാല്‍
വേണ്ടവിടെ വിളക്കുകളൊന്നുമന്നേരം" എന്നു തര്‍ജമ ചെയ്യാവുന്ന മൗലൂദിലെ വരികള്‍ എന്തൊരു കവിതയാണ്..!

അപ്പോള്‍ മൗലവി: നബി അയല്പക്കത്തു നിന്നും വിളക്ക് കടം വാങ്ങി എന്നു ഹദീസില്‍ ഇല്ലേ..? സ്വന്തം വീട്ടില്‍ വിളക്കു കത്തിച്ച നബി എങ്ങനെയാണ് സ്വയം വിളക്കാവുക..?

അപ്പോള്‍ മുസ്ലിയാര്‍: കളഞ്ഞുപോയ സൂചി തിരയുന്ന ആള്‍ക്ക് നബി അങ്ങോട്ടു വന്നപ്പോള്‍ അത് കണ്ടുകിട്ടീന്ന് ഹദീസിലില്ലേ..അത് നബി തന്നെ വെളിച്ചം ആയതു കൊണ്ടല്ലേ..?

കവിതയെ ചൊല്ലിയുള്ള തർക്കം തുടരുന്നു..
ഉള്ളിൽ കവിതയില്ലാത്തതിന്റെ കുഴപ്പമേ ഇതിലുള്ളൂ..
കൂട്ടം കൂടിയിരുന്ന് സലാം ബൈത്ത് ചൊല്ലി കുറേ കവിതയോതി രുചിയുള്ള ഭക്ഷണം കഴിച്ച്
സലാം ചൊല്ലിപ്പിരിയുന്ന
മൗലൂദ് സദസ്സുകൾക്കെന്തൊരു സ്വാദാണ്..!

മൗലിദ് പഠനം

20 Nov, 11:00


നബി(സ)യുടെ മദ്ഹുകൾ പാടി പറയുന്ന മൗലിദ് സദസ്സുകൾ ജീവനുള്ളതാക്കുക. കേവല ചടങ്ങുകൾ ആകാതിരിക്കുക. ഇഷ്ഖ് പെയ്യും മജ്ലിസുകളും മഹ്ഫിലുകളും നമ്മുടെ മനസ്സിനേയും ആത്മാവിനേയും തരളിതമാക്കും, ആനന്ദം നൽകും.
പാട്ടും ബൈതും കവിതയും കഥകളും കഥാഖ്യാനങ്ങളും അകറ്റി നിർത്തി ..... ക്ലാസും പ്രസംഗവും സെമിനാറും സിമ്പോസിയവും മാത്രമായി മതവിശ്വാസ ആചരണ രീതികൾ മാറിപ്പോവുമ്പോൾ..... അനുഭവവേദ്യമായ ഒരു മതജീവിതം തേടുന്ന ബഹു ഭൂരിപക്ഷം അകറ്റി നിർത്തപ്പെടുന്നുണ്ട്.
ഒരു മണിക്കൂർ പ്രസംഗത്തിലെ പ്രൗഡമായ പോയന്റുകൾ മുഴുവൻ കേട്ട് കഴിഞ്ഞ് , ' എന്താപ്പോ അയാൾ പറഞ്ഞേ' എന്ന് സങ്കടപ്പെടുന്ന അനേകർ, അവർക്ക് അതിലും ഭക്തിയും ആത്മീയാവേശവും കിട്ടും നല്ല ചില ബൈതുകളും ശീലുകളും കവിതയും ജവാബും സ്വലാത്തും ഈണത്തിലെ അവതരണങ്ങളും കേട്ടാൽ.
ഹൃദയം തൊടുന്ന ഇശ്ഖനുഭവമാണ് മൗലിദ്. ആ അതിവിശിഷ്ട വ്യക്തിത്വത്തെ പറഞ്ഞു പറഞ്ഞ് ഇഷ്ടപ്പെടലും ഇഷ്ടപ്പെട്ടതിനാൽ പറഞ്ഞ് പാടിപ്പറഞ്കൊണ്ടിരിക്കലും എന്തൊരനുഭൂതിയാണ്. ആ ജീവചരിതത്തിലൂടെ ഒന്നു കൂടി കടന്നുപോകാൻ ഒരവസരം. ആ മഹത് ജീവിതം ഒരു മഹാസംഭവമായിരുന്നു എന്ന ഉൾക്കൊള്ളൽ സംഭവിച്ചത് കുട്ടിക്കാലത്ത് കിട്ടിയ മധുരം ചാലിച്ച നബി യവതരണങ്ങളിൽ നിന്നാണ്.
മൗലിദ് സദസുകൾ, പ്രവചക അപദാനങ്ങൾ വാഴ്ത്തപ്പെടുന്ന മഹ്ഫിലുകൾ അറബി ബൈത്തുകളോടൊപ്പം സ്വന്തം ഭാഷയിലെ ആഖ്യാനങ്ങൾക്കും അനുഭവങ്ങൾക്കുമുളള അവസരങ്ങൾ കൂടി ആകട്ടെ.
കവിതയും കഥയും പാട്ടും ഉറവ പൊട്ടുന്ന അവതരിപ്പിക്കുന്ന ഒരു സമൂഹത്തിലേ ക്രിയാത്മകതയും സർഗ്ഗാത്മഗതയും ഉണ്ടാവൂ..

محمد ذكره روح لأنفسنا. .. محمد شكره فرض على الأمم

മൗലിദ് പഠനം

18 Nov, 15:34


_കേരളക്കരയിലെ നവോത്ഥാന നായകരില്‍ ഒരാളായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാര്‍, സയ്യിദ് ഹുസൈന്‍ ജിഫ്രിയെ കുറിച്ച് രചിച്ച മൗലിദാണ് അല്‍ഫൈളുല്‍ മുന്‍ജി. അറബി ഭാഷയിലെ അമൂല്യമായ ഈ അപദാന കൃതിയെ പരിചയപ്പെടാം._

അസ്‍ലഹി നൗഫല്‍ ഹുദവി മേലാറ്റൂര്‍

അല്‍ഫൈളുല്‍ മുന്‍ജി: രചനയും ആസ്വാദനവും

https://islamonweb.net/ml/Alfaylul-Munji-Composition-and-Enjoyment

മൗലിദ് പഠനം

15 Nov, 13:28


ചങ്കുറപ്പോടെ ചേറൂർ ശുഹദാ .

ധീര ദേശാഭിമാനിയും മാപ്പിളപ്പോരാളിയുമായ ആലി മുസ്‌ലിയാരുടെയും സഹകാരികളുടെയും
നെഞ്ചിടിപ്പു കേൾക്കുന്ന തിരൂരങ്ങാടിയിലെ
ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ചരിത്രമുറങ്ങുന്ന വലിയ പള്ളിയിൽ നിന്നും നിസ്കരിച്ച് പുറത്തിറങ്ങി കിഴക്കെ മുറ്റത്തെ കെട്ടിനകത്ത് മയങ്ങുന്ന മഹാരഥന്മാർക്കു അഭിവാദ്യമർപ്പിച്ച് ശാന്തയായി ഒഴുകുന്ന കടലുണ്ടിപ്പുഴ കടന്ന് ഇതിഹാസ പുരുഷനും ആത്മീയ ജ്യോതിസ്സുമായ ഖുത്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സവിധത്തിൽ കുറേ നേരം ചെലവഴിച്ച ശേഷം ഓർമ്മകൾ ത്രസിക്കുന്ന മനസ്സുമായി ചെമ്മാട് നഗരത്തിലുള്ള ; മാപ്പിള സമരാർജ്ജവത്തിന്റെ പ്രതീകങ്ങളായ ചേറൂർ രക്തസാക്ഷികളുടെ വിശ്രമ സങ്കേതത്തിലെത്തി .
(നഗര മധ്യത്തിൽ നഗര സഭാ കാര്യാലയത്തിന്റെ പരിസരത്ത് സീനത്ത് വസ്ത്രാലയത്തിന് പിറകിൽ )
പട്ടണത്തിന്റെ ബഹളങ്ങളില്ലാതെ പാർപ്പിടങ്ങൾക്കിടയിൽ ലളിതമായൊരു കെട്ടിനകത്താണ് ഏഴു ധീര രക്ത സാക്ഷികൾ അന്തിയുറങ്ങുന്നത് .
സന്ദർശകരുടെ സൗകര്യത്തിന് ഒരു ചെറിയ ഹാളുമുണ്ട് .
ഓർമ്മകളെ മേയാൻ വിട്ട് കുറെ നേരം അവിടെ തങ്ങി .
ഒരു മഹാ ഇതിഹാസത്തിന്റെ ഉജ്ജ്വല പരിസമാപ്തിയുണ്ടായ ചരിത്ര സ്ഥാനമാണിവിടം .

അധിനിവേശപ്പിശാച്ചുക്കൾക്കും അവർക്കു ഓശാന പാടിയിരുന്ന സവർണ്ണ കഴുകന്മാർക്കുമെതിരെ 1843 ഒക്ടോബറിൽ ( ഹിജ്റ 1252 റമളാൻ 29 ) മലബാറിലെ ചേറൂരിൽ നടന്ന സായുധ വിപ്ലവം ചരിത്ര രേഖകളിൽ പ്രസിദ്ധമാണ് .
സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ച അധഃസ്ഥിത വിഭാഗക്കാരിയായ സഹോദരിയെ ക്രൂരമായി മർദ്ദിച്ച തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ നാട്ടു പ്രമാണിയുടെ കൊല പാതകത്തെ തുടർന്ന് രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് വേങ്ങരക്കടുത്ത ചേറൂരിൽ വെച്ച് മാപ്പിള സമര പോരാളികളും സർവ സജ്ജരായ ബ്രിട്ടീഷ് പട്ടാളവും തമ്മിൽ നടന്ന മക്ത രൂക്ഷിത യുദ്ധത്തിൽ കലാശിച്ചത് .
ദൃഢ വിശ്വാസവും സമർപ്പണവും കൊണ്ട് പടക്കിറങ്ങിയ മാപ്പിള മക്കൾ അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടെ വന്ന വെള്ളപ്പിശാച്ചുക്കൾക്ക് കനത്ത നാശം സമ്മാനിച്ചു ; ഒടുവിൽ ഏഴു വിശ്വാസികളും രക്ത സാക്ഷികളായി . പൊന്മളക്കാരായ പുവ്വാടൻ മൊയ്തീൻ കുട്ടി . കുന്നഞ്ചേരി അലി ഹസൻ , ചോലക്കൽ ബുഖാരി എന്നീ മൂന്നു പേരും പട്ടർ കടവുകാരായ പൂന്തിരിത്തി ഇസ്മാഈൽ .പൂന്തിരിത്തി മൂസക്കുട്ടി , ഹുസൈനുബ്നു മാഹീൻ , മരക്കാർ മുഹ്‌യുദ്ദീൻ (റ) എന്നീ നാലു പേരുമായിരുന്നു ശഹീദായ സൗഭാഗ്യവാന്മാർ . തിരു നബി (സ്വ) യുടെ പിതൃവ്യൻ സയ്യിദുശ്ശുഹദാ ഹംസത്തുൽ കർറാർ (റ) ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളുടെ സംഗമ സ്ഥാനത്ത് പറുദീസയിലെ പൂന്തോപ്പുകളിൽ പറന്നുല്ലസിക്കാൻ ആ മഹത്തുക്കൾക്ക് ഭാഗ്യം ലഭിക്കട്ടെ آمين
മഹാനായ മമ്പുറം തങ്ങളുടെ പങ്കാളിത്തം ധീര ഭടന്മാർക്ക് ആവേശവും ഊർജ്ജ ദായകവുമായി . ഇവിടെ വെച്ച് വെടിയേറ്റ മുറിവാണ് മമ്പുറം തങ്ങളുടെ ദേഹ വിയോഗത്തിന് ഹേതുവായത് !
ചേറൂരിൽ വെച്ച് രക്ത സാക്ഷികളായ ഏഴു പേരുടെയും ഭൗതിക ശരീരങ്ങൾ കിരാതന്മാരായ വെള്ളക്കാർ തിരുരങ്ങാടിയിലെത്തിച്ചു നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . അവസാനം അടയാളങ്ങൾ അവശേഷിപ്പിക്കാതെ ചെമ്മാട്ടങ്ങാടിയുടെ തൊട്ടടുത്ത് മറമാടപ്പെട്ടു . അവിടെ സന്ദർശിക്കുന്നതും മറ്റും കർശനമായി വിലക്കി .
ഭീരുക്കളായ സാമ്രാജ്യത്വ ശക്തികൾ ജീവനുള്ള പോരാളികളേക്കാൾ ഭയപ്പെട്ടത് പ്രജ്ഞയറ്റ രക്ത സാക്ഷികളുടെയും പുണ്യ പുരുഷന്മാരുടെയും അന്ത്യ വിശ്രമ കേന്ദ്രങ്ങളെയും സമര കാവ്യങ്ങളെയുമായിരുന്നുവെന്നത് ഏറെ വിചിത്രം തന്നെ .
മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാന്വലിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് .
സമകാലികരും തദ്ധേശീയരുമായ മമ്മദ് കുട്ടി , മുഹ് യദ്ദീൻ എന്നിവർ ചേർന്ന് രചിച്ച " ചേറൂർ പടപ്പാട്ട് വസ്തു നിഷ്ഠമായി പ്രസ്തുത സംഭവ വികാസങ്ങളുടെ ആവിഷ്കാരമാണ് . പക്ഷെ അതും വെള്ളച്ചെകുത്താന്മാർ കണ്ടുകെട്ടി .
ഇപ്പോഴും അവിടെ ഖബ്റുകൾ നിശാൻ കല്ലുകൾ പോലുമില്ലാതെ അവ്യക്തമാണ് .
മലബാറിന്റെ ബൂസ്വീരി മർഹൂം തിരുരങ്ങാടി ബാപ്പു ഉസ്താദിന്റെ അനുഗ്രഹീത തൂലികയിൽ നിന്നും നമുക്കു ലഭിച്ച ചേറൂർ ശുഹദാക്കളുടെ മൗലിദ്
الشهدة الحلية في مناقب الشهداء الجيرورية
ആഖ്യാനത്തിലും പദവിന്യാസത്തിലും പ്രയോഗങ്ങളുടെ ലാളിത്യത്തിലും സ്വരച്ചേർച്ചയുടെ സൗന്ദര്യത്തിലും മികച്ച സംഭാവന തന്നെ .
പടിയിറങ്ങുമ്പോൾ മനസ്സ് അസ്വസ്ഥമായി . സത്യ വിശ്വാസത്തിന്റെ ഗാഢതയാൽ ശത്രുവിനെതിരെ സമര സജ്ജരായി ഒടുവിൽ ഇലാഹീ മാർഗ്ഗത്തിൽ ജീവാർപ്പണം ചെയ്ത ധീര പുരുഷന്മാർ ശത്രു കൊതിച്ചതു പോലെ വിസ്മൃതിയുടെ തിരശ്ശീലക്കു പിന്നിൽ മറയുകയാണോ ?

മൗലിദ് പഠനം

15 Nov, 05:42


രിഫാഈ മൗലിദ്

മൗലിദ് പഠനം

14 Nov, 11:31


ഒരു വർഷത്തെ സേവനത്തിനു ശേഷം 1969 മുതൽ വേന്മനാട്ടിൽ ഖത്വീബും മുദരിസുമായി സേവനം ചെയ്യുന്നു. ബദറുദ്ദീൻ ബാഖവി കൊല്ലം, മുസ്തഫ ദാരിമി കരുനാഗപ്പള്ളി, അബ്ദുൽ കരീം ഫൈസി തിരുവനന്തപുരം, ഹംസ സഖാഫി മണപ്പള്ളി, മുഹമ്മദ് സഖാഫി തൊഴുപാടം, അബ്ദുസ്സലാം ബാഖവി വടക്കേക്കാട് (ഇ കെ വിഭാഗം മുശാവറ മെമ്പർ) എന്നിവർ ശിഷ്യന്മാരാണ്.
ജ്ഞാന വൃക്ഷങ്ങളാൽ
നിബിഡമായ ഞമനേക്കാട്
----------------------
കാടിന്റെ വന്യതയെ ജ്ഞാനം കൊണ്ട് വകഞ്ഞു മാറ്റിയ നാടാണ് ഞമനേക്കാട്. കാടുപിടിച്ച് കിടന്ന പ്രദേശമായിരുന്നതു കൊണ്ടാണത്രേ വടക്കേക്കാട്, തെക്കേക്കാട്, ഞമനേക്കാട് എന്നിങ്ങനെ കാടിൽ അവസാനിക്കുന്ന സ്ഥലനാമങ്ങൾ രൂപപ്പെട്ടത്. പാരമ്പര്യ വൈദ്യന്മാരും വിദ്വാന്മാരും താമസിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ജ്ഞാനക്കാട് എന്നാരോ വിളിച്ചു. അതു പിന്നീട് ഞമനേക്കാടായി മാറി. തൊള്ളായിരത്തിന്റെ ആരംഭത്തിൽ തന്നെ ധാരാളം വിദ്യാസമ്പന്നർ ഇവിടെയുണ്ടായിരുന്നു. ഞവണക്കാട് ലോപിച്ച് ഞമനേക്കാടായതാണെന്നും അഭിപ്രായമുണ്ട്.
കൃഷിയും കച്ചവടവുമായിരുന്നു പൊതുവിൽ വടക്കേകാടിന്റെ ധനാഗമന മാർഗങ്ങൾ. മലബാറിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസമാരംഭിക്കുന്നതിനു മുമ്പേ ഇവിടെ നിന്ന് ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും നിരവധിപേർ തൊഴിലന്വേഷിച്ച് കുടിയേറിയിരുന്നുവെന്ന് എസ്.എസ്.എഫ്. മുൻ സ്റ്റേറ്റ് കൗൺസിലർ ഹമീദ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ വലിയുപ്പ മലേഷ്യയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അതുപോലെ മലേഷ്യയുമായി ബന്ധമുള്ള അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്.
ഞമനേക്കാടു മഹല്ലിലിന്ന് അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നു. ആദ്യകാലത്ത് മന്ദലാംകുന്ന് പള്ളിയായിരുന്നു ആശ്രയം. ഇവിടെ ജുമാ മസ്ജിദ് സ്ഥാപിതമായ വർഷം കൃത്യമായി പറയാവുന്ന രേഖകളില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു തീർച്ച. ആദ്യം ഓടിട്ട പള്ളിയായിരുന്നു. എഴുപതുകളിലാണ് ഇന്നു കാണുന്ന കോൺക്രീറ്റ് കെട്ടിടം പണിതത്. വിശ്രുത പണ്ഡിതൻ ഏനിക്കുട്ടി മുസ്‌ലിയാരുടെ മഖാം പള്ളിയുടെ മുൻവശത്തായി സ്ഥിതി ചെയ്യുന്നു. വിശാലമായ ഖബർസ്ഥാനുമുണ്ട്. സ്വാതന്ത്രസമര സേനാനി എ. മുഹമ്മദ് സാഹിബ് ഇവിടെയാണ് കബറടക്കപ്പെട്ടത്.
അസൂയാവാഹമായ പള്ളിദർസും നടന്നുവരുന്നു. പലരും ദർസ് നടത്തിയിട്ടുണ്ടെങ്കിലും നിലവിലെ മുദരിസ് സുബൈർ സഅദി അൽഅർശദി (വളാഞ്ചേരി) സേവനം തുടങ്ങിയതു മുതൽക്കാണ് ദർസ് വിപുലമായത്. 2008 ൽ 12 വിദ്യാർത്ഥികളുമായാണ് തുടക്കം. ഇന്ന് അദ്ദേഹത്തിനു കീഴിൽ ദർസിലും ഹിഫ്ളിലുമായി എൺപത് പേർ പഠിക്കുന്നു. ഹിഫ്ളു പഠനത്തിന് പള്ളിയോടു ചേർന്ന് പ്രത്യേകം കെട്ടിടമുണ്ട്. താജുൽ ഇസ്‌ലാം മദ്രസയും അതിൽ പ്രവർത്തിക്കുന്നു.

ശൈഖ് സൈനുദ്ദീൻ നജഖൂതി
എന്ന ഏനിക്കുട്ടി മുസ്‌ലിയാർ
--------------------------------------
ഞമനേക്കാടിന്റെ അക്ഷരദീപമാണ് ശൈഖ് സൈനുദ്ദീൻ നജഖൂതി എന്ന ഏനിക്കുട്ടി മുസ്‌ലിയാർ. പണ്ഡിതൻ, ഗ്രന്ഥകാരൻ, കവി, ആത്മീയാചാര്യൻ എന്നീ നിലകളിൽ പ്രസിദ്ധൻ. ഹി. 1271 (എ.ഡി.1855) ൽ ഞമനേക്കാട് പീടികക്കൽ തറവാട്ടിൽ ജനിച്ചു. പീടിയക്കൽ മുഹിയുദ്ദീനാണ് പിതാവ്.
മതപണ്ഡിതന്മാരോട് ചാരിയും ചേർന്നും നടന്ന മത ഭക്തനായിരുന്നു പീടിയക്കൽ മുഹിയുദ്ദീൻ. ഒരിക്കൽ അദ്ദേഹം വെളിയങ്കോട് ഉമർ ഖാളിയെ സന്ദർശിച്ച് ആൺകുട്ടികളില്ലാത്തതിന്റെ പരിഭവം പറഞ്ഞു. അദ്ദേഹം സ്വാലിഹായ ഒരു ആൺകുട്ടിക്കു വേണ്ടി പ്രാർത്ഥിച്ചു. വൈകാതെ ഭാര്യ ഗർഭിണിയായി. സുമുഖനായ ഒരു സന്താനത്തിന് ജന്മം നൽകി. ആ കുഞ്ഞാണ് ഞമനേക്കാട് ആത്മീയ സൗഭഗം ഏനിക്കുട്ടി എന്ന സൈനുദ്ദീൻ മുസ്‌ലിയാർ.
പിച്ചവെച്ചു നടക്കാൻ തുടങ്ങിയ പുത്രനെ അനുഗ്രഹപ്രാർത്ഥന ലഭിക്കാൻ പിതാവ് ഉമർ ഖാളിയുടെ സന്നിധിയിൽ കൊണ്ടുപോയി. സന്ദർശനത്തിനിടയിൽ കൊച്ചു ഏനിക്കുട്ടി ഉമർ ഖാളിയുടെ ഇടതു കാൽവിരലുകളിലൊന്ന് ചപ്പി. ഇത് ശ്രദ്ധയിൽപ്പെട്ട ഖാളി പറഞ്ഞു: “ഉമർ ഒരു കുട്ടിയെ തന്നു. കുട്ടി ഉമറിൽ നിന്ന് ചപ്പിയെടുത്തു. ഇനി കൊണ്ട് പൊയ്ക്കോ.”
പഠനകാലം
------------------
പൂളംതറക്കൽ ഹൈദറോസ് മുസ്‌ലിയാരിൽ നിന്ന് ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പ്രസിദ്ധ പണ്ഡിതൻ എരമംഗലം ചീയ്യാമു മുസ്‌ലിയാർ (മ.ഹി. 1331), പെരുമ്പടപ്പ് നൂണക്കടവ് സൈനുദ്ദീൻ റംലി (മ.ഹി. 1309) , കുഞ്ഞൻ ബാവ മുസ്‌ലിയാർ എന്നിവരിൽ നിന്ന് വിവിധ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടി. ഉപരിപഠനം പൊന്നാനിയിൽ. സൈനുദ്ദീൻ മഖ്ദൂം അഖീർ (മ.ഹി.1305) ആയിരുന്നു അവിടത്തെ പ്രധാന ഗുരുനാഥൻ.
പരിശ്രമശാലിയായ വിദ്യാർത്ഥിയായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർ. തസ്വവ്വൂഫും ഫിഖ്ഹുമായിരുന്നു ഇഷ്ടവിഷയം. വ്യാകരണം, ചരിത്രം, ഹദീസ്, തഫ്സീർ എന്നിവയിലും അഗ്രഗണ്യൻ. നിദ്രാവിഹീനനായി പുലർകാലം വരെ പഠന മനനങ്ങളിൽ വ്യാപൃതനാകും. ഓരോ പാഠവും നാൽപതു പ്രാവശ്യം മുറ തെറ്റാതെ ആവർത്തിച്ചുറപ്പിക്കും. വിവിധ ഭാഷകളിലും അദ്ദേഹം വൈദഗ്ധ്യം നേടി.
മിക്ക കിതാബുമെ ഹൃദിൽ ഹിഫ്ളായെ
മേദിനി എല്ലാസ്ഥലം മശ്ഹൂറായെ
ദിക്ക് ഫലേദിനും തേടി ജനം എത്തി

മൗലിദ് പഠനം

14 Nov, 11:31


ധീരർ മൗലവിയാരെ ഹള്റത്തിൽ
എത്തും സുആലിന് അടുത്ത് മറുപടി
ഏവർക്കും നൽകും ഇബാറത്തോടും കൂടി
ശുദ്ധം മലയാളം സംസ്കൃത വ്യാകരണം
സ്വന്തം സുറിയാനി ഹിന്ദുസ്ഥാൻ നല്ലോണം
ഫലേ ഭാഷുകൃതിയും നിർമ്മിക്കാൻ
മതിയായ അറിവും തുറവുള്ളോരും ഫക്കാ
ഫക്കാ ഫിഖ്ഹും തസ്വവ്വുഫും മാതാമേ
ഫലഖും മൻത്വിഖ് മആനിയും ഫാഠാമെ
ഒക്കെയ്ദിലും നല്ല ഫാഇഖ് ആതാണോരാം
ഉടയോനെ ഉള്ളഫോൽ ഉള്ളാൽ അറിന്തോരാം
(കറമുൽഉലമാ മാലയിൽ നിന്ന്. രീതി ബദ്ർ മാല മട്ടം)
പഠനാനന്തരം ഹജ്ജും ഉംറയും നിർവഹിക്കാനായി പുണ്യഭൂമിയിൽ പോയി. ഹജ്ജും സിയാറത്തും കഴിഞ്ഞ് മക്കയിലെ പണ്ഡിത പ്രതിഭകളെ അടുത്തറിയുകയും പല പ്രഗൽഭരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഹജ്ജ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഏനിക്കുട്ടി മുസ്‌ലിയാർ ശിഷ്ടകാലം ആത്മീയ സംസ്കരണത്തിലും വിജ്ഞാന പ്രചാരണത്തിലുമായി കഴിച്ചുകൂട്ടി. ഞമനേക്കാട് ജുമുഅത്ത് പള്ളിയിലും പൊന്നാനി വലിയ പള്ളിയിലും അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്.
സവിശേഷ വ്യക്തിത്വം
-------------------------------------
വേറിട്ട വ്യക്തിത്വമായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർ. നാട്ടു നടപ്പുകൾക്കുള്ള ഒരു തിരുത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പാണ്ഡിത്യത്തിന്റെ പ്രൗഢി പ്രകാശിപ്പിക്കുന്ന ജീവിതശൈലി. ആകർഷക വസ്ത്രധാരണ. അലക്കിത്തേച്ച തൂവെള്ള വസ്ത്രം, നെറ്റിയിലേക്കിറങ്ങി നിൽക്കുന്ന തോപ്പി, ചുവന്ന കോട്ട്.
നെറ്റി മറക്കുന്ന തൊപ്പി കണ്ട് പലരും നെറ്റി ചുളിച്ചു. പരിഹാസങ്ങൾ പരിധി വിട്ടെങ്കിലും അദ്ദേഹം എല്ലാം ചിരിച്ചു തള്ളി. ആക്ഷേപകർ മഖ്ദൂമിനെ സമീപിച്ചു. മഖ്ദൂം ശിഷ്യനെ വിളിച്ച് കാരണമന്വേഷിച്ചു. “എന്റെ ശരീരത്തിലെ ഏറ്റവും വിശുദ്ധ അവയവമാണ് നെറ്റി. സുജൂദിന്റെ മർമ്മ സ്ഥാനം. ആ നെറ്റി സദാ തുറന്നിടാനും ധിക്കാരികൾക്കും അവിശ്വാസികൾക്കും കപട വിശ്വാസികൾക്കും മുമ്പിലത് പ്രദർശിപ്പിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൂക്ഷ്മതയെ ധ്വനിപ്പിക്കുന്ന മറുപടി കേട്ട് മഖ്ദൂം സംതൃപ്തനായി. വിമർശകർ വിടാൻ ഭാവമില്ലായിരുന്നു. നിസ്കരിക്കുമ്പോൾ എന്ത് ചെയ്യുമെന്നായി അവർ. വിസർജന സമയം നിങ്ങൾ വസ്ത്രമെന്തു ചെയ്യുമെന്ന മറു ചോദ്യത്തിനു മുമ്പിൽ അവർക്ക് ഉത്തരം മുട്ടി.

പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പ്രതിഫലത്തുക മുൻകൂർ നിശ്ചയിച്ചാണ് പ്രാർത്ഥിക്കുക. ഫലവും ലഭിക്കും. അതാണനുഭവം. ഒരിക്കൽ ഒരു സംഘം അദ്ദേഹത്തെ സമീപിച്ച് മഴക്കുവേണ്ടി പ്രാർത്ഥിക്കാനഭ്യർത്ഥിച്ചു. ഏനിക്കുട്ടി മുസ്‌ലിയാർ പ്രതിഫലം ആവശ്യപ്പെട്ടു. ഒരാൾ മാത്രം കാശ് കൊടുക്കാതെ മാറിനിന്നു. മഴ വർഷിച്ചപ്പോൾ പക്ഷേ, മാറി നിന്നവന്റെ സ്ഥലത്തു മാത്രം മഴ പെയ്തതില്ല. ഇങ്ങനെ എത്രയോ അനുഭവങ്ങളുണ്ട്. പ്രത്യുപകാരമായി ലഭിക്കുന്ന പണം ആവശ്യങ്ങൾ കഴിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യും. ഒന്നും ബാക്കി വെക്കില്ല. തവക്കുലും തവാളുഉമാണ് അദ്ദേഹത്തെ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യനാക്കിയത്.
താനുമായി അഭിപ്രായ വ്യത്യാസങ്ങളുള്ളരാണെങ്കിൽ പോലും മറ്റുള്ളവർ അവരെ അനാദരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രസിദ്ധ പണ്ഡിതനും സൂഫിവര്യനുമാണ് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ. ചില വിഷയങ്ങളിൽ ഇരുവർക്കുമിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ആയിടക്ക് കുട്ട്യാമു മുസ്‌ലിയാർക്ക് ഒരാളിൽ നിന്ന് പ്രഹരമേറ്റു. ഇക്കാര്യം ഏനിക്കുട്ടി മുസ്‌ലിയാർ അറിഞ്ഞാൽ സന്തോഷിക്കുമെന്ന് കരുതിയ ഒരാൾ ആഹ്ലാദപൂർവ്വം ശൈഖവർകളെ അറിയിച്ചു. “ഒരു ആലിമിന് അടി കിട്ടിയതിൽ സന്തോഷിക്കുകയോ, കാഫിറാവൂലേ?” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
നിമിഷക്കവി
---------------------
അറബി ഭാഷയിൽ അതിശയിപ്പിക്കുന്ന വൈദഗ്ധ്യമുണ്ടായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർക്ക്. വെളിയങ്കോട് പള്ളിദർസിൽ പഠിക്കുന്ന കാലം മുതൽ വെള്ളിയാഴ്ച ഖുതുബ നിർവഹിച്ചിരുന്നത് വിദ്യാർത്ഥിയായ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരായിരുന്നു. അസൂയ മൂത്ത സതീർത്ഥ്യരിൽ ചിലർ അദ്ദേഹത്തിനൊരു പണികൊടുക്കാൻ തീരുമാനിച്ചു. ഖുതുബയുടെ ഏടിൽ നിന്ന് അന്നോതേണ്ട ഭാഗം അവർ കീറിയെടുത്തു. ഏനിക്കുട്ടി മുസ്‌ലിയാർ മിമ്പറിൽ കയറി ഏടു തുറന്ന് പരിഭ്രമിച്ചു നിൽക്കുന്ന രംഗം അവർ ഭാവനയിൽ കണ്ടു. ചതിക്കപ്പെട്ട ഏനിക്കുട്ടി മുസ്‌ലിയാർ പക്ഷേ, ഒട്ടും പരിഭ്രമിക്കാതെ വളരെ സുന്ദരമായി ഖുതുബ നിർവഹിച്ചു. പ്രസ്തുത സംഭവം അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം നൽകി.
ക്ഷണനേരം കൊണ്ട് അറബിക്കവിത രചിക്കാൻ അതിവിദഗ്ധനായിരുന്നു. പൊന്നാനിയിലെ പഠനകാലത്ത് സതീർത്ഥ്യനായി മറ്റൊരു ഏനിക്കുട്ടിയുണ്ടായിരുന്നു. ഇരുവരും നല്ല കവിതാപാടവമുള്ളവർ. ഒരാൾ ഉത്തരപാദവും മറ്റേയാൾ പൂർവ്വപാദവും പാടി കവിതാപയറ്റ് നടത്തും.

മൗലിദ് പഠനം

14 Nov, 11:31


ഒരിക്കൽ ഇരുവരും കിണറ്റിൻകരയിൽ ചക്കരയും ഉള്ളിയും തിന്നുകൊണ്ടിരിക്കെ സതീർത്ഥ്യനായ ഏനിക്കുട്ടി കിണറ്റിൻകരയിൽ വച്ച് ഭക്ഷിക്കുന്നത് കവിതയാക്കി:
വ അക് ലു സൈനൈനി ലൈലൻ ജാലിസൈനി അലാ
ബൈത്തിന്റെ ആദ്യഭാഗത്തോട് (സ്വദ്ർ) കൂട്ടിച്ചേർത്ത് ബാക്കി ഭാഗം (അജ്സ്) ഏനിക്കുട്ടി മുസ്‌ലിയാർ ചൊല്ലി:
ത്വർഫിൽ ലിബിഅ് രി ത്വരീഖിൻ സുകറൻ ബസ്വലാ
(രാത്രി കിണറ്റിൻകരയിലിരുന്ന് രണ്ട് സൈനുമാരുടെ ഉള്ളിയും ശർക്കരയും തീറ്റ)
വീടുകളുടെ ഭിത്തികളിലും മറ്റുമായി പലയിടത്തും ഏനിക്കുട്ടി മുസ്‌ലിയാർ ധാരാളം ബൈത്തുകൾ ആലേഖനം ചെയ്തിരുന്നു. ചിലതെല്ലാം കണ്ടെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷവും നഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം കൊത്തിയുണ്ടാക്കിയ മനോഹരങ്ങളായ കാലിഗ്രാഫികൾ ഇന്നും പല വീടുകളിലും നിലനിർത്തിപ്പോരുന്നു.
പകർച്ചവ്യാധി മാറ്റിയ റാതിബ്
----------------------------------------------------
ചാവക്കാടിനടുത്ത് വട്ടേക്കാടിൽ പകർച്ചവ്യാധി വ്യാപിച്ചു. ധാരാളം പേരുടെ ജീവനെടുത്തു. പകർച്ചവ്യാധിക്ക് ഒരു കുറവുമില്ല. അവിടെയെത്തിയ ഏനിക്കുട്ടി മുസ്‌ലിയാരോട് ജനങ്ങൾ സങ്കടം പറഞ്ഞു. തെറ്റുകൾ തിരുത്തി സദാചാര മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കാൻ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. രോഗം പരിസര പ്രദേശങ്ങളിലേക്ക് സംക്രമിക്കാതിരിക്കാനായി നാടിന്റെ നാലതിരുകളിലും കൊടികൾ നാട്ടി. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ റാതിബ് നടത്തി. സർവരും അതിൽ പങ്കാളികളായി. രോഗവും അപ്രത്യക്ഷമായി.
അന്നദ്ദേഹം നടത്തിയ റാതിബാണ് 'റാതിബു ശികായതുസ്സ്വുഗ് ലൂഖ് ബിതവസ്സുലി മുലൂകിൽമുലൂക് '. ഗദ്യ പദ്യ സമ്മിശ്ര രൂപത്തിലുള്ള ഈ റാതിബിന് 50 പേജുണ്ട്. ശൈഖവർകളുടെ കവിത്വവും ഭാഷാ നൈപുണ്യവും പ്രതിഫലിക്കുന്ന അനുപമ രചനയാണിത്. പ്രസിദ്ധ പണ്ഡിതൻ കല്ലൂർ അബൂബക്കറുബ്നു ൽബുഖാരി 190 പേജുള്ള ഒരു വ്യാഖ്യാനം ഇതിനു തയ്യാറാക്കിയിട്ടുണ്ട്. റാതിബിന്റെ പ്രഥമ പതിപ്പ് ഹി. 1372 ൽ പുത്രൻ ടി. എ. കുഞ്ഞമുഹമ്മദ് പ്രസിദ്ധീകരിച്ചു. പിന്നീട് പൗത്രൻ മുഹമ്മദ് സൈനുദ്ദീൻ എന്ന അഷ്റഫ് പുനഃപ്രസിദ്ധീകരിച്ചു.
കിടയറ്റ രചയിതാവ്
----------------------------------
ഏനിക്കുട്ടി മുസ്‌ലിയാരുടെ രചനാ വൈഭവം അതുല്യ മാതൃകയാണ് "റാതിബു ശികായതുസ്സ്വുഗ് ലൂഖ് ബിതവസ്സുലി മുലൂകിൽമുലൂക്ക്." കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത് മോന്താലിൽ അന്ത്യവിശ്രമം കൊള്ളുന്ന ചാവക്കാട് സ്വദേശി കൊങ്ങണം വീട്ടിൽ അബ്ദുറഹ്മാൻ ശൈഖിനെ കുറച്ചെഴുതിയ ”മിൻഹതുല്ലാഹിൽമന്നാൻ" എന്ന മൗലിദാണ് മറ്റൊരു രചന.

അഞ്ചു ഗദ്യങ്ങളും അത്രതന്നെ പദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ മൗലിദ് മോന്താൽ ജുമുഅത്ത് മസ്ജിദ് & മഖാം പരിപാലന കമ്മിറ്റിയാണ് പ്രസിദ്ധീകരിക്കുന്നത്.
മന്ദലാംകുന്നിലെ ശൈഖ് ഹള്റമിയെ സംബന്ധിച്ചുള്ള മൗലിദ് വളരെ ശ്രദ്ധേയമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഏക ചരിത്ര രേഖയും കൂടിയാണത്. മാഹി കല്ലാപ്പള്ളിയിൽ മറപ്പെട്ടു കിടക്കുന്ന ശൈഖ് മീ അലവി തങ്ങളെ കുറിച്ചുള്ള മൗലിദ്, ഖസമുൽഅഖ്സാം ബൈത്ത് എന്നിവയാണ് മറ്റു രചനകൾ.
വിയോഗം
----------------
ഒരു ദിവസം ചാവക്കാട് തിരുവത്രക്കാരായ ഏതാനും പേർ ശൈഖിനെ സന്ദർശിച്ച് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. ദുആക്കു ശേഷം പക്ഷേ, അദ്ദേഹം പ്രതിഫലം ആവശ്യപ്പെട്ടില്ല. അതു പതിവില്ലാത്തതാണ്. കാരണന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ ഏനിക്കുട്ടിക്ക് ഇനി പൈസയുടെ ആവശ്യമില്ല.” മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച മഹാൻ അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള യാത്രക്ക് സജ്ജമായി നിന്നു. ഹി. 1352 ൽ ആ പുണ്യാത്മാവ് വിട പറഞ്ഞു. ഞമനേക്കാടു പള്ളിയുടെ മുൻവശത്ത് കബറടക്കി. അദ്ദേഹത്തിൻ്റെ മഖാം സിയാറത്തോടുകൂടിയാണ് ഞമനേക്കാടിന്റെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്.
ശൈഖ് സൈനുദ്ദീൻ മുസ്‌ലിയാരെ കുറിച്ച് കല്ലൂർ അബൂബക്കർ മുസ്‌ലിയാർ 'മഫാതീഹുൽഐൻ ഫീ മദാഇഹിസ്സൈൻ' എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥവും വാഴപ്പുള്ളി അബ്ദുല്ല 'കറമുൽഉലമാ സൈനുദ്ദീൻ മാല' എന്ന പേരിൽ ഒരു മാലയും രചിച്ചിട്ടുണ്ട്. 'ശൈഖ് സൈനുദ്ദീൻ നജഖൂതി ജീവിതം, ദർശനം'എന്ന ഒരു പുസ്തകവും ഞമനേക്കാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഹ്മദ് മുസ്‌ലിയാർ
----------------------------------
ഞമനേക്കാടിന്റെ വിജ്ഞാനപ്പെരുമക്ക് മാറ്റുകൂട്ടിയ മഹാ പണ്ഡിതനും ഗ്രന്ഥകാരനുമാണ് പൂളന്തറക്കൽ അഹ്മദ് മുസ്‌ലിയാർ. ആത്മീയ ചികിത്സകൾ പ്രതിപാദിക്കുന്ന അദ്ദേഹത്തിൻ്റെ ശ്രദ്ധേയ രചനയാണ് 'മുഹിമ്മാതുൽഇഖ് വാൻ ഫീ ഖൽഇസ്സഇഹ് രി വശ്ശൈത്വാൻ'. ആഭിചാരക്രിയകളുടെയും പിശാചിന്റെയും പലവക അടയാളങ്ങളും അവയുടെ വൈദ്യങ്ങളും മന്ത്രങ്ങളും നക്ഷത്രങ്ങളുടെ ഗ്രഹണവും മറ്റും ഇതിൽ വിശദമായി വിവരിക്കുന്നു. ഹി.1307 (1890) ൽ ഇതിന്റെ പ്രഥമ കോപ്പി മുദ്രണം ചെയ്യപ്പെട്ടു. ശേഷം 1935 ൽ പൊന്നാനി എ.എം. മൗലവി കമ്പനി പുനപ്രസിദ്ധീകരിച്ചു.

മൗലിദ് പഠനം

14 Nov, 11:31


ഞമനേക്കാടിന്റെ മഹിമ
പറയങ്ങാടിന്റെയും
--------------------------------
തൃശ്ശൂർ ജില്ലയിലെ പുരാതന മുസ്‌ലിം അധിവാസ കേന്ദ്രമാണ് വടക്കേക്കാട് പറയങ്ങാട്. കൈത്തോടുകളും കൃഷിപ്പാടങ്ങളും കേരത്തോപ്പുകളും കൈകോർത്തു നിൽക്കുന്ന പറയങ്ങാടു നാടിന് ഇസ്‌ലാം സംസ്കൃതിയുടെ പ്രതാപം പേറുന്ന നൂറ്റാണ്ടുകളുടെ ഭൂതകാലമുണ്ട്. പഞ്ചായത്തിൽ ആദ്യമായി ജുമുഅത്ത് പള്ളി സ്ഥാപിതമായത് ഇവിടെയാണ്. പരിസരപ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ പ്രശ്നപരിഹാരത്തിനും സത്യം ചെയ്യാനും ആശ്രയിച്ചിരുന്ന ഇടമായിരുന്നു ഈ പള്ളി. പ്രസിദ്ധ സൂഫിവര്യൻ ചേക്കു മുസ്‌ലിയാരുടെ ആത്മീയ സാന്നിധ്യമാണ് പറയങ്ങാടിന്റെ പൊലിമ.
വടക്കേക്കാട് അങ്ങാടിയിൽ നിന്ന് പറയങ്ങാട്ടേക്കുള്ള പാതയിൽ ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന കല്ലിങ്ങൽ മുനാരം കാണാം. യാത്രക്കാർ ചുമടുകളിറക്കിവച്ചിരുന്ന അത്താണി ഉണ്ടായിരുന്നിടം. കല്ലിങ്ങൽ ഉപ്പാവ എന്ന ചെറിയ മരക്കാർ ഒരു ദിവസം നാഗൂർ ശാഹുൽഹമീദ് തങ്ങളെ സ്വപ്നം കണ്ടു. തങ്ങൾ തന്റെ ഒരു സ്മാരകം പണിയാൻ അദ്ദേഹത്തോട് നിർദേശിക്കുകയും സ്ഥാനം നിർണയിച്ചു കൊടുക്കുകയും ചെയ്തുവത്രേ. അതുപ്രകാരം അത്താണിക്കു സമീപം മരക്കാർ സാഹിബ് നിർമ്മിച്ചതാണ് മുനാരമടങ്ങുന്ന ഈ സ്മാരക സമുച്ചയം. നാഗൂർ തങ്ങളുടെ പേരിൽ ഇവിടെ നേർച്ചയും നടക്കാറുണ്ട്.
ചേക്കു മുസ്‌ലിയാർ
-------------------------------
ആധ്യാത്മിക ജ്ഞാനി, സൂഫീവര്യൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ചേക്കു എന്ന ശൈഖ് മുസ്‌ലിയാർ. യഥാർത്ഥ നാമം മുഹമ്മദ്. ഹി. 1221(1806 )ൽ വടക്കേക്കാട് പറയങ്ങാട് ജനിച്ചു. പിതാവ് സൈനുദ്ദീൻ. പൊന്നാനി പള്ളിദർസിൽ പഠിച്ച് വിവിധ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടി. വെളിയങ്കോട് ഉമർ ഖാളി സമകാലികനും ഉറ്റ സുഹൃത്തുമായിരുന്നു. ഒരു ആശ്ചര്യഭരിത സംഭവത്തെ തുടർന്ന് ഉമർ ഖാളി അദ്ദേഹത്തെ ശൈഖെന്നു വിശേഷിപ്പിക്കുകയും അതു ലോപിച്ച് ചേക്കു ആയിമാറുകയും ചെയ്തുവെന്നാണ് ശ്രുതി.
പഠനാനന്തരം ഹജ്ജിനായി മക്കയിൽ പോയി. രണ്ടു വർഷക്കാലം അവിടെ ചെലവഴിച്ചു. വിശ്രുത പണ്ഡിതന്മാരുടെ ശിഷ്യത്വം നേടി. വിവിധ ഇജാസത്തുകളും കരസ്ഥമാക്കി. മൗലാനാ മുഹമ്മദുബ്നു സുലൈമാൻ അൽകുർദി, ശൈഖ് അഹ്മദ് റുഹൈബി അൽമിസ്വ് രി എന്നിവർ അതിൽ പ്രധാനികളാണ്. ഖാദിരീ സരണിയിലെ ആത്മീയ ഗുരുക്കളെ സമീപിച്ച് ത്വരീഖത്തും സ്വീകരിച്ചു.
സ്വദേശത്ത് മടങ്ങിയെത്തിയ ചേക്കു മുസ്‌ലിയാർ നാട്ടിൽ ഒരു പള്ളി സ്ഥാപിച്ചു. ദീർഘകാലം അവിടെ മുദരിസും ഖാളിയുമായി സേവനമനുഷ്ഠിച്ചു. ഖാദിരിയ്യ ത്വരീഖത്തിന്റെ മാർഗദർശിയും പ്രചാരകനുമായിരുന്നു. അനവധി മുരീദുമാരും അദ്ദേഹത്തിനുണ്ട്. വിനയവും വിരക്തിയും മുഖമുദ്രയാക്കി വളരെ സൂക്ഷ്മതയോടെ വിശുദ്ധ ജീവിതം നയിച്ചു. പള്ളിപ്പറമ്പിലെ മണ്ണ് പുറത്തു പോകാതിരിക്കാൻ അദ്ദേഹം തന്റെ ചെരുപ്പുകൾ രണ്ടും നന്നായി തട്ടിയശേഷമായിരുന്നുവത്രേ അവിടെ നിന്നിറങ്ങുക.
ചേക്കു മുസ്‌ലിയാരിൽ നിന്ന് ധാരാളം അസാധാരണ സംഭവങ്ങൾ പ്രകടമായിരുന്നു. ദർസു നിർത്തി ദിക്റുകളിൽ മുഴുകി നടന്ന കാലത്ത് വീട്ടു ചെലവിനെക്കുറിച്ച് മാതാവിന് ആധിയായി. ദർസൊഴിവാക്കി 'ഹസ്ബുനല്ലാ' ചൊല്ലി നടന്നാൽ പട്ടിണി മാറുകയില്ലെന്ന് അവർ പരിഭവം പറഞ്ഞു. അദ്ദേഹം അതു കേട്ട് പുഞ്ചിരിച്ച് പള്ളിയിൽ പോയി. അല്പം കഴിഞ്ഞ് ഏതോ അപരിചിതൻ ശൈഖ് മുസ്‌ലിയാർക്ക് നേർച്ചയാക്കിയതാണെന്നും പറഞ്ഞ് അരിയും പച്ചക്കറിയും വീട്ടിലേൽപ്പിച്ചു. അക്കാര്യം മകനെ അറിയിച്ചപ്പോൾ 'ഹസ്ബുനല്ലാ' നൽകിയതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഹി. 1275 (എ.ഡി. 1858) റബീഉൽ അവ്വൽ 16ന് വഫാത്തായി. പറയങ്ങാട് ജുമുഅത്തു പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു. വടക്കേക്കാട് അങ്ങാടിയിൽ നിന്ന് കല്ലിങ്ങൽ ചൂതംകുളം വഴി പറയങ്ങാടെത്താം.
ശാഹിദുൽഉലമാ
ടി.പി. അബൂബക്കർ മുസ്‌ലിയാർ
---------------------------------------------------
വേന്മേനാട് ഉസ്താദ് എന്നറിയപ്പെടുന്ന ശാഹിദുൽഉലമാ ടി.പി. അബൂബക്കർ മുസ്‌ലിയാരെ സംബന്ധിച്ച് ഇതേ പംക്തിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തെ പരാമർശിക്കാത്ത പറയങ്ങാടിന്റെ ചിത്രം അപൂർണ്ണമായിരിക്കും. അരനൂറ്റാണ്ടിലധികം വെണ്മനാട്ടിൽ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ പണ്ഡിത പ്രതിഭയാണ് അദ്ദേഹം. വിജ്ഞാനം ഒരു മനുഷ്യനെ എത്രമേൽ വിനയാന്വിതനാക്കുമെന്ന് മനസ്സിലാക്കണമെങ്കിൽ ഉസ്താദിനെ കണ്ടാൽ മതി.
സമസ്തയുടെ കേന്ദ്ര മുശാവറ അംഗമാണ് ശാഹിദുൽഉലമാ ടി.പി. അബൂബക്കർ മുസ്‌ലിയാർ. പ്രസിദ്ധ പണ്ഡിത തറവാടായ വട്ടേക്കാട് പൂളന്തറക്കൽ കുടുംബത്തിൽ ജനനം. പിതാവ് കോടംമ്പുള്ളി സൈനുദ്ദീൻ മുസ്‌ലിയാർ ഞമനേക്കാട്. തൃശൂർ ജില്ലയിലെ കല്ലൂർ, മലപ്പുറം ജില്ലയിലെ ക്ലാരി, പരപ്പനങ്ങാടി, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളിൽ പഠനം. കല്ലൂർ ചേമ്പുത്തകായിൽ അബൂബക്കർ മുസ്‌ലിയാണ് (കല്ലൂർ ഉസ്താദ്) പ്രധാന ഗുരു. ഇ. കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരും ഉസ്താദുമാരാണ്.

പഠനാനന്തരം കോഴിക്കോട് ജില്ലയിലെ മുക്കമാണ് ആദ്യ കർമമണ്ഡലമായി തിരഞ്ഞെടുത്തത്.

മൗലിദ് പഠനം

13 Nov, 14:27


ശൈഖ് അബ്ദുൽ ഖാദിർ(ബാവ) അൽ ഖാദിരി (റ)


പറമ്പിൽ ബസാർ : ജനനവും വിദ്യാഭ്യാസവും

കോഴിക്കോട് പറമ്പിൽ കടവ് എഴുത്തച്ഛൻ കണ്ടി തറവാട്ടിൽ ശൈഖ് കോയക്കുട്ടി മുസ്‌ലിയാർ അൽ ഖാദിരി (റ) യുടെ മകൻ ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി(റ)യുടേയും കാരന്തൂർ മണ്ടാളിൽ മൊയ്തീൻ ഹാജി (ന.മ)യുടെ മകൾ ആമിനഎന്നവരുടേയും മകനായി ഹിജ്റ 1344 ജമാദുൽ ഊലാ 9 ന് ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാദിരി (റ) ഭൂജാതരായി.

ഉപ്പാപ്പയായ ശൈഖ് കോയക്കുട്ടി
മുസ്ലിയാർ അൽ ഖാദിരി (റ)യിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പിന്നീട് സ്വപിതാവായ ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ)യിൽ നിന്നും ശേഷം പിതൃസഹോദരനായ ശൈഖ് ഉസ്‌മാൻ മുസ്ലിയാർ അൽ ഖാദിരി (റ), ശൈഖ് അബ്ദുല്ലാഹിൽ ഖാദിരി(റ) എന്നവരിൽ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് നരിക്കുനി മുഹമ്മദ് മുസ്ലിയാർ, സി.പി.ഖാദിർ മുസ്ലിയാർ എന്നിവരിൽ നിന്നും വിദ്യനേടി പിന്നീട് നന്തി ദാറുസ്സലാമിൽ ചേർന്നു. മൂത്താപ്പയായിരുന്ന ശംസുൽ ഉലമ പ്രിൻസിപ്പാളായിരുന്ന നന്തിയിലെ പഠനശേഷം കള്ളൻതോട്
ജുമാമസ്‌ജിദ് ഇമാമും മഹല്ല് ഖാളിയുമായി സേവനം അനുഷ്ഠിച്ചു.

*വിവാഹം*

പ്രശസ്‌ത സൂഫീവര്യനും പണ്‌ഢിതനുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടേയും ഫാത്വിമ എന്നവരുടേയും മകൾ 'റംല'യാണ് ഭാര്യ. ഈ വിവാഹ ജീവിതത്തിൽ ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാദിരി (റ) അവർകൾക്ക് ആറ് സന്താനങ്ങൾ ഉണ്ട്. ശരീഫ. ബതൂൽ, ജൗഹറ(നഫീസ), ആഇശ എന്നിങ്ങനെനാല് പെൺമക്കളും
മുഹമ്മദ് രിളാ, ദർവേഷ് എന്നീ ആൺകുട്ടികളും ഉണ്ട്.

*സ്വഭാവ ഗുണങ്ങൾ*

വളരെ ലാളിത്യവും അനുകരണീയവുമായിരുന്നു ജീവിതരീതി സൂഫി ചക്രവാളത്തിലെ അതുല്യ പ്രതിഭയായ ശൈഖ് അവർകൾ ഒരു സാധാരണ കർഷകനായും പാവങ്ങളുടെ അത്താണിയായും കൂട്ട്കാരിലെ രസികനായ സുഹൃത്തായും ജീവിച്ചു. ഇതൊക്കെയാണെങ്കിലും സാദാത്തീങ്ങളേയും ഉലമാക്കളേയും മുത്തഅല്ലിമുകളെയും അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.

*ദിക്റിന്റെ മാസ്‌മരികതയിൽ*

പറമ്പിൽ ബസാറിലെ പള്ളിയിൽ നടന്നിരുന്ന ഖാദിരിയ്യാ റാത്തീബിന്റെ സദസ്സിന് പിതാവിന് ശേഷം അധികവും നേതൃത്വം നൽകിയത് ശൈഖുനാ ഇ.കെ. അബ്ദുൽ ഖാദിരിൽ ഖാദിരി(റ) ആയിരുന്നു ദിക്ർ ആരംഭിച്ചു കഴിഞ്ഞാൽ ശൈഖ് അവർകളുടെ അവസ്ഥ പെട്ടെന്ന് മാറുകയും ദിക്റിൽ ലയിച്ചു പോവുകയും പതിവാണ്. ഒരിക്കൽ ഹൽഖ ആരംഭിച്ച് 'തഹ്‌ലീൽ' തുടങ്ങിയതോടെ സ്മര്യപുരുഷന്റെ അവസ്ഥക്ക് ഭാവമാറ്റം ഉണ്ടായി. റാത്തീബിൽ പറഞ്ഞിട്ടുള്ള എണ്ണവും കഴിഞ്ഞ് തഹ്‌ലീൽ തന്നെ ശൈഖ് അവറുകൾ ലയിച്ച് ചൊല്ലി ചൊല്ലി മുന്നോട്ടുപോയി. ആ സദസ്സിൽ ഉണ്ടായിരുന്ന പല ഉസ്താദുമാരും ശൈഖ് അവർകളെ തട്ടി വിളിച്ചിട്ടും ഉണർത്തിയിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് മറ്റുള്ളവർ ബാക്കി ദിക്റുകളുടെ എണ്ണം പൂർത്തിയാക്കി റാത്തീബ് നിർത്തിയെങ്കിലും സ്മര്യപുരുഷൻ തന്റെ അവസ്ഥയിൽ മുന്നോട്ടു പോവുകയും ഏറെ കഴിഞ്ഞു മാത്രമാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നത്. ഇത് അവർ സംബന്ധിച്ചിട്ടുള്ള മിക്ക ഹൽഖകളിലും സംഭവിക്കാറുണ്ടായിരുന്നു. കാരണം ദിക്റിൽ സമ്പൂർണ്ണമായ ലയനം അവിടുത്തെ പ്രത്യേകതയായിരുന്നു. പിതാവായ ഉമ്മർ ഹാജി(റ)യും അവിടുത്തെ സന്താനങ്ങളും ഇത്തരം അവസ്ഥ പ്രാപിക്കുക പതിവായിരുന്നു എന്നത് അത്തരം സദസ്സുകളിൽ സംബന്ധിച്ചവർക്ക് അനുഭവമാണ് എന്നതും സത്യമാണ്.

*തിരുനബി (സ:അ)യെ ദർശിച്ചു*

അശ്റഫുൽ ഹൽഖ് മുഹമ്മദ് റസൂലുല്ലാഹി (സ:അ)യെ ദർശിക്കുക എന്നത് ഏതൊരു സത്യവിശ്വാസിയുടെയും അഭിലാഷമാണ്. തിരുനബി നബി (സ:അ)യെ അങ്ങേയറ്റം പ്രണയിച്ച മഹാപുരുഷനാണ് നമ്മുടെ സ്മര്യപുരുഷൻ ശൈഖ് അബ്ദുൽ ഖാദർ അൽ ഖാദിരി (റ). അതിന്റെ ഭാഗമായാണ് തിരുനബി (സ:അ)യുടെ പേരിൽ മൗലിദ് രചന നിർവഹിച്ചത്. പ്രസ്തുത മൗലിദിന്റെ രചന നിർവഹിച്ച ശേഷം ഒരു രാവിൽ തിരുനബി (സ:അ)യെ
ദർശിക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചു. ദർശനവേളയിൽ മുത്ത് നബി (സ.അ) ശൈഖ് അവർകളുടെ ശിരസ്സിൽ മന്ത്രിക്കുകയും ആശീർവദിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തു‌. ഇവരുടേയും അവരുടെ മശാഇഖുമാരുടേയും ജാഹ് കൊണ്ട്
മുത്ത് നബി(സ:അ)യെ കാണുവാനുള്ള നിരവധി അവസരങ്ങൾ നമുക്കും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

*ബാവയെ സൂക്ഷിക്കണം*

വളരെ സാധാരണക്കാരനായി നാട്യങ്ങളില്ലാതെ ജീവിച്ച അബ്ദുൽ ഖാദിരിൽ ഖാദിരി (റ)യെ കുടുംബത്തിൽ വിളിച്ചിരുന്ന ഓമനപ്പേരാണ് ബാവ പ്രത്യേകിച്ചും ശൈഖുന ഇ.കെ. മുഹമ്‌മദ് ദാരിമി അൽ ഖാദിരി (റ)യുടെ നാവിൻതുമ്പിലൂടെ ആ വാക്ക് ഒഴുകിവരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. തുളുമ്പുന്ന സ്നേഹത്തോടെയും വാത്സല്യത്തോടെയും ഏറ്റവും ഇളയ അനുജനായ
സ്‌മര്യപുരുഷനെ വിളിച്ചിരുന്ന "ബാവ" എന്ന ഓമനപ്പേരിൽ ഒത്തിരി ഒത്തിരി ഇഷ്ടം പ്രകടമായിരുന്നു. ഉമ്മയോടൊപ്പം എന്നും ജീവിക്കാൻ ഭാഗ്യം ലഭിച്ച ഈ 'ബാവ' ചില്ലറക്കാരനല്ലെന്നും ഉന്നതി പ്രാപിച്ച വലിയ്യാണെന്നും പ്രഖ്യാപിക്കുന്ന തരത്തിലാണ് "ബാവയെ സൂക്ഷിക്കണമെന്ന്" ശൈഖുനാ ഇ.കെ.ദാരിമി ഉസ്‌താദ് (റ) പറഞ്ഞിട്ടുള്ളത്. ഈ ലേഖകനോടും ശൈഖവർകൾ ഇത് ഉണർത്തിയിട്ടുണ്ട്. തന്റെ എറ്റവും ഇളയ സഹോദരനെക്കുറിച്ച് മുത്ത സഹോദരന്റെ ദീർഘദൃഷ്ടി എത്ര വലുതായിരുന്നു എന്നത് കാലം തെളിയിച്ച സത്യമായി നിലനിൽക്കുന്നു.

മൗലിദ് പഠനം

13 Nov, 14:27


*വഫാത്ത്*

ചുറ്റിലും പ്രകാശം പരത്തിയും വീട്ടുകാർക്കും കുട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായി - സാധാരണക്കാരോടൊപ്പം അവരിൽ ഒരുവനായി പാവപ്പെട്ടവരുടെ അത്താണിയായി യുവപ്രസരിപ്പോടെ ഓടി നടന്ന് പ്രവർത്തിച്ചു വരുന്നതിനിടയിൽ ആ മഹാപ്രതിഭ നമ്മോട് വിടപറഞ്ഞു. ഹിജ്റ 1411 ജമാദുൽ ഊല 10 ന് മഗ്‌രിബ് സമയം (2012 ഏപ്രിൽ 20 തിങ്കളാഴ്‌ച) അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. ശൈഖ് ഉമറുൽഖാദിരി (റ)യുടെ ആറ് മക്കളിൽ മൂന്നാമനായിരുന്നു ശൈഖുനാ ഇ.കെ.അബ്ദുൽ ഖാദിരിൽഖാദിരി (റ) എന്ന ബാവ മുസ്ലിയാർ സ്വപിതാവിന്റെ ദർഗ്ഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു.

പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മൂത്ത സഹോദരൻ ശൈഖ് തഖിയുദ്ദീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി(റ) വഫാത്തായത് മഹാനവർകളും ഇതേ ദർഗ്ഗയിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരുടെയെല്ലാം ദാജകൾ അല്ലാഹു
സദാഉയർത്തട്ടെ ആമീൻ. മഹാത്മാക്കളായ ഇവരുടെ ബറക്കത്തുകൊണ്ട് ഇവരോടൊപ്പം പരലോകത്ത് ഒരുമിക്കുവാൻ റബ്ബ് തൗഫീക്ക് നൽകട്ടെ ആമീൻ.

( ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ)
*ജീവിതവും കറാമത്തുകളും*

ടി ഉമർ മുസ്‌ലിയാർ താമരക്കുളം ✍️)

മൗലിദ് പഠനം

11 Nov, 11:51


പ്രസിദ്ധ സൂഫിവര്യന്മാരായ അയ്യായ മൊയ്തീൻ മുസ്‌ലിയാർ, താനൂർ അബ്ദുറഹ്മാൻ ശൈഖ്, പൊന്നാനി കറുപ്പാക്ക വീട്ടിൽ അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ, താനൂർ ഖാളി ശൈഖ് (വലിയ) മുഹമ്മദ് മുസ്‌ലിയാർ അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു.
പഠനാനന്തരം പൊന്നാനി വലിയ ജുമാഅത്ത് പള്ളി, തിരൂരങ്ങാടി നടുവിൽ പള്ളി, പെരുമ്പടപ്പ് പുത്തൻപള്ളി എന്നിവിടങ്ങളിൽ ദർസ് നടത്തി. അദ്ദേഹത്തിൻ്റെ സാന്നിധ്യം നടുവിൽ പള്ളിയെ വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി. ശൈഖ് റംലിയുടെ പാണ്ഡിത്യവും അധ്യാപന മികവും നാൾക്കുനാൾ പ്രസിദ്ധിയാർജിച്ചു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം വിദ്യാർഥികളും വലിയ പണ്ഡിതന്മാരും വിദ്യ നുകരാൻ അവിടെയെത്തി. അവസാനകാലത്ത് സ്വവസതിയിൽ വെച്ചായിരുന്നു അധ്യാപനം.
ആത്മീയ നക്ഷത്രം
-------------------------------
ശൈഖ് സൈനുദ്ദീൻ റംലി ബാല്യകാലം മുതലേ ഏകാന്തതയെ പ്രണയിച്ചിരുന്നു. കളി വിനോദങ്ങളിൽ നിന്നെല്ലാം അകന്നുനിന്നു. അറിയാവുന്ന കർമ്മങ്ങളെല്ലാം അനുഷ്ഠിക്കും. സുന്നത്തുകൾ പതിവാക്കി. പഠനകാലത്ത് ആരാധനകൾക്ക് കൂടുതൽ വ്യാപ്തിയും സൂക്ഷ്മതയും കൈവന്നു. അറിവായിരുന്നു സഹയാത്രികൻ. ആധ്യാത്മിക ഗുരുക്കന്മാരുടെ ഓരം ചേർന്ന് സഞ്ചരിച്ചു.
പൊതുജനങ്ങളുടെ അഭയകേന്ദ്രവും പണ്ഡിതന്മാരുടെ അവസാന വാക്കുമായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. മത വിഷയങ്ങളിലും ഭൗതിക കാര്യങ്ങളിലും താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു. മതവിധികൾ അന്വേഷിച്ചും സംശയനിവാരണം വരുത്താനും പണ്ഡിതന്മാർ ആ ആത്മീയ വിളക്കിന് ചുറ്റും കൂടി. ആശീർവാദത്തിനും രോഗശാന്തിക്ക് പ്രാർത്ഥിക്കാനും പ്രശ്നപരിഹാരങ്ങൾ തേടിയും കുടുംബ വഴക്കുകൾക്ക് അറുതി വരുത്താനും ജാതിമതഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിൻ്റെ വാക്കുകൾ സ്വീകരിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു.
ത്വരീഖത്തിന്റെ വെളിച്ചം
-----------------------------------------
ഖാദിരിയ്യ, രിഫാഇയ്യ,ചിശ്തിയ്യ,നഖ്ശബന്ദിയ്യ ത്വരീഖത്തുകളുടെ ആത്മീയ ഗുരുവായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. പ്രസിദ്ധ സൂഫിവര്യൻ കണ്ണൂരിലെ നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖിൽ നിന്നാണ് അദ്ദേഹവും സതീർത്ഥ്യനായ താനൂർ അബ്ദുറഹ്മാൻ ശൈഖും നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഖിർഖ സ്വീകരിച്ചത്.
നൂഞ്ഞേരി ശൈഖിന്റെ മുരീദും നഖ്ശബന്ദി ത്വരീഖത്തിന്റെ പ്രധാന പ്രചാരകനുമായിരുന്ന കണ്ണൂരിലെ പാലത്തുങ്കര ശൈഖ് റമളാൻ ഔലിയയുടെ ആശീർവാദവും അംഗീകാരവും ശൈഖ് റംലിയുടെ ആത്മീയ ശോഭയ്ക്ക് തിളക്കം കൂട്ടി. ശൈഖ് റംലിയും ശിഷ്യന്മാരായ ചിയാമു മുസ്‌ലിയാരും പുത്തൻപള്ളി മൂപ്പരും ചേർന്ന് ശൈഖ് റമളാനെ കാണാൻ പോയ സംഭവം വിശ്രുതമാണ്.
നഖ്ശബന്ദി ത്വരീഖത്തിന്റെ വഴിവെളിച്ചവും ശൈഖിന്റെ ആശീർവാദവും കൊതിച്ച് ആ മൂവർ സംഘം നൂണക്കടവിൽ നിന്ന് കണ്ണൂരിലെ പാലത്തുങ്കരയിലേക്ക് യാത്ര തിരിച്ചു. അറിവുകൾ പങ്കുവെച്ചും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും യാത്ര തുടർന്നു. ശൈഖിന്റെ വിരുന്ന് സൽക്കാരത്തിൽ കിട്ടാനാഗ്രഹിക്കുന്ന വിഭവങ്ങളും സംസാരത്തിൽ കടന്നുവന്നു. ഒരാൾക്ക് കുത്തരിച്ചോറും ചക്കക്കൂട്ടാനും രണ്ടാമന് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും മണലിൽ മൂപ്പർക്ക് പത്തിരിയും കോഴിക്കറിയും കിട്ടിയാൽ കൊള്ളാമെന്നായി.
നീണ്ട യാത്രക്ക് ശേഷം അവർ ശൈഖിന്റെ സമീപത്തെത്തി. വിവരങ്ങളന്വേഷിച്ച് വിരുന്നിന് ക്ഷണിച്ചു. നിരത്തിവെച്ച വിഭവങ്ങൾ കണ്ടപ്പോൾ മൂവരും ആശ്ചര്യപ്പെട്ടു! അവർ ആഗ്രഹം പ്രകടിപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ ഓരോരുത്തരുടെയും മുന്നിൽ വച്ചിരിക്കുന്നു! ഗുരുവിന്റെ അസാധാരണ സിദ്ധി അവർക്ക് ബോധ്യപ്പെട്ടു.
വിരുന്നു കഴിഞ്ഞ് ശൈഖ് റമളാൻ അതിഥികൾക്ക് അർഹമായ അംഗീകാരം നൽകി. ഒരു പച്ച ഷാളെടുത്ത് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശിരസ്സിൽ വച്ച് "ഈ മകൻ എവിടെയായിരുന്നാലും വലിയ ഐശ്വര്യമുണ്ടാകും" എന്ന് ആശീർവദിച്ചു. പ്രസ്തുത ഷാൾ തിരിച്ചു വാങ്ങി ഹിശാം മുസ്‌ലിയാരെ പുതപ്പിച്ച് പറഞ്ഞു: "ഇത് റസൂലുല്ലാഹി നിങ്ങൾക്ക് തരാൻ പറഞ്ഞ ആദരവാണ്." ശൈഖ് റംലിയുടെ അവസരമെത്തിയപ്പോൾ "നിങ്ങൾക്ക് ഞാനല്ല, നിങ്ങൾ എനിക്കാണ് തരാൻ അർഹതപ്പെട്ടത്" എന്നായിരുന്നു പ്രതികരണം. ശൈഖ് റംലിയുടെ ആത്മീയ പ്രഭാവത്തിനുള്ള അംഗീകാരമായിരുന്നു ആ പ്രസ്താവന.
പുത്തൻപള്ളി മൂപ്പർ
ശൈഖ് റംലിയുടെ സന്നിധിയിൽ
---------------------------------
വിഷചികിത്സക്ക് പ്രസിദ്ധനായിരുന്നു പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ വിശ്രമം കൊള്ളുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്തുള്ള കക്കാട് ആണ് അദ്ദേഹത്തിൻ്റെ ജന്മദേശം. ഉപരിപഠനാർത്ഥം അദ്ദേഹം പൊന്നാനിയിലെത്തിലെത്തിയതായിരുന്നു. മലബാറിലെ ഇബ്നു ഖല്ലിക്കാൻ എന്നീ പേരെടുത്ത ശൈഖ് സൈനുദ്ദീൻ ആഖിർ (ഹി. 1225-1305) ആണ് അന്ന് പ്രധാന മുദരിസ്. അറബി സാഹിത്യത്തിൽ പ്രസിദ്ധിയാർജിച്ച 'തൽഖീസ്വുൽമിഫ്താഹ്' ഓതാനുള്ള തൻ്റെ ആഗ്രഹം പുത്തൻപള്ളി മൂപ്പർ ഗുരുവിനോട് പ്രകടിപ്പിച്ചു.

മൗലിദ് പഠനം

11 Nov, 11:51


പ്രഥമ വായനയിൽ തന്നെ അത് ഹൃദിസ്ഥമാക്കും. ഹജ്ജു കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മുസ്‌ലിയാർ ശൈഖ് സൈനുദ്ദീൻ റംലിയെ അന്വേഷിച്ച് പെരുമ്പടപ്പിലെ നൂണക്കടവിലെത്തി. സലാം പറഞ്ഞ് പരിചയപ്പെട്ടു. ഇന്ന ഗ്രന്ഥം ഓതാൻ വന്നതാണെന്ന് ആഗതൻ അറിയിച്ചു. ശൈഖ് സസന്തോഷം ആ ഗ്രന്ഥം വായിച്ചു കേൾപ്പിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ശൈലി. ഏതു ഗ്രന്ഥവും എവിടെവച്ചും എപ്പോഴും ഓതിക്കൊടുക്കും.
കുറേ ദിവസം വായനയും വിവരണവും തുടർന്നു. ഉസ്താദിന്റെ വശം കിത്താബില്ല. പഠിതാവ് വായിക്കുന്നത് വിശദീകരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു ദിവസം ശിഷ്യൻ വായിക്കുന്നതിനിടയിൽ മൗനം പൂണ്ടു. ഏതാനും പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു. തുടർന്നു വായിക്കാൻ സാധിക്കുകയില്ല. വിഷമം ഗുരുവിനെ അറിയിച്ചു. ശൈഖ് കടലാസും ഖലമും എടുക്കാനാവശ്യപ്പെട്ടു. നഷ്ടപ്പെട്ടയത്രയും ഉസ്താദ് പറഞ്ഞുകൊടുക്കുകയും ശിഷ്യൻ എഴുതിയെടുക്കുകയും ചെയ്തു. ശൈഖിന്റെ ശിഷ്യനായിരുന്ന കല്ലൂർ ചുള്ളിയിൽ അബൂബക്കർ മുസ്‌ലിയാർ വഴി മക്കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാമൊഴിളാണിത്. കല്ലൂർ ഐ.എം.കെ. ഫൈസിയിൽ നിന്നാണ് ഈ ലേഖകൻ ഇത് കേട്ടത്.
വിയോഗം
------------------
അല്ലാഹുവിനെ ഭയന്നും അറിവുകളെ പ്രണയിച്ചും ആത്മീയ വഴിത്താരയിലൂടെ ജീവിതം നയിച്ച മണലിൽ മൂപ്പർക്ക് കുടുംബമോ കുട്ടികളോ ഉണ്ടായിരുന്നില്ല. കോക്കൂരിൽ നിന്ന് ഒരു മഹിളാരത്നത്തെ സഹധർമ്മിണിയാക്കിയിരുന്നെങ്കിലും ഒരു മാസം മാത്രമാണ് ആ ദാമ്പത്യബന്ധം നിലനിന്നത്. ഹി. 1309 ജമാദുൽഉഖ്റയിൽ ആധന്യജീവിതം അവസാനിച്ചു.
നൂണക്കടവ് ജുമുഅത്ത് പള്ളിയിലെ മുൻമുദരിസായിരുന്ന ഉബൈദ് അസ്ഹരി അദ്ദേഹത്തെക്കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്; ഫൈളുൽഅലിയ്യ് ഫീ മനാഖിബി അശ്ശഐഖ് സൈനിദ്ദീനിർറംലി.

മൗലിദ് പഠനം

11 Nov, 11:51


നവാഗതനായ വിദ്യാർത്ഥിയുടെ വിജ്ഞാന താൽപര്യവും ആത്മീയോൽക്കർഷതയും തിരിച്ചറിഞ്ഞ മഖ്ദൂം അദ്ദേഹത്തോട് മണലിൽ മൂപ്പരുടെ ദർസിൽ ചേർന്നു പഠിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് പുത്തൻപള്ളി ശൈഖ് സൈനുദ്ദീൻ റംലിയുടെ പർണ്ണശാലയിൽ എത്തിച്ചേരുന്നത്. അവിടെ വച്ചാണ് അദ്ദേഹം സർവ്വ ഗുണങ്ങളുമൊത്ത ആത്മീയ ഗുരുവായി വളർന്നത്. അദ്ദേഹത്തെപ്പോലെ അനേകം ആത്മീയ നക്ഷത്രങ്ങൾ ആ പഠനശാലയിൽ നിന്ന് ഉദിച്ചുയർന്നിട്ടു.
ഗുരുക്കന്മാരുടെ ഗുരു
-----------------------...
മലബാർ സാക്ഷ്യം വഹിച്ച ഗുരുക്കന്മാരുടെ ഗുരുവാണ് ശൈഖുൽമശാഇഖ് ശൈഖ് സൈനുദ്ദീൻ റംലി. കേരള മുസ്‌ലിംകൾ ആദരവോടെ സ്മരിക്കുന്ന പേരെടുത്ത ഒട്ടനവധി ഉലമാഇനെയും സൂഫിവര്യന്മാരെയും സ്ഫുടം ചെയ്തെടുത്ത ആത്മീയാചാര്യനാണ് ശൈഖ് സൈനുദ്ദീൻ റംലി. അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളധികവും വിവിധ ഭാഗങ്ങളിൽ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും തണൽ വിരിച്ച പ്രകാശ വൃക്ഷങ്ങളായി പരിലസിച്ചു. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം പണ്ഡിതന്മാരുടെയും ഗുരുശൃംഗല അദ്ദേഹത്തിലൂടെയാണ് കടന്നു പോകുന്നത്.
പൊന്നാനി മഖ്ദൂം കുഞ്ഞൻ ബാവ മുസ്‌ലിയാർ എന്ന അബ്ദുറഹ്മാൻ മഖ്ദൂമി (1268-1341), തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ (1273-1341), എരമംഗലം ഹിശാം മുസ്‌ലിയാർ (ഹി. 1254-1331.ഇദ്ദേഹം ശൈഖ് സൈനുദ്ദീൻ റംലിയുടെ സഹമുദരിസുമായിരുന്നു), പൊന്നാനി അലി ഹസ്സൻ എന്ന കോയകുട്ടി മുസ്‌ലിയാർ (1263-1297), ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാർ (1274-1352), പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (1269-1332), കൊങ്ങണം വീട്ടിൽ അഹമ്മദ് ബാവ മുസ്‌ലിയാർ (127-1378), അനേകം വർഷം ഹറമിൽ ദർസ് നടത്തിയ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാർ (1260-1323), കല്ലൂർ ചുള്ളിയിൽ അബൂബക്കർ മുസ്‌ലിയാർ (1263-1343), ഐലക്കാട് ശൈഖ് സിറാജുദ്ദീൻ ഖാദിരി (1277-1378), ബദർ മൗലിദ് രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (1269-1322), കുറ്റൂർ കമ്മ്യൂണ്ണി മുസ്‌ലിയാർ (1270-1354), കോറോത്തയിൽ മറപ്പെട്ട് കിടക്കുന്ന പുന്നയൂർ അഹമ്മദ് മുസ്‌ലിയാർ (1268-1338), കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (1258-1340), ഖാളി അബ്ദുള്ള മുസ്‌ലിയാർ കാസർഗോഡ് (1261-1337), ശുജാഈ മൊയ്തു മുസ്‌ലിയാർ അണ്ടത്തോട് (1278-1336), ഹാഫിള് അമ്മു മുസ്‌ലിയാർ അണ്ടത്തോട് (1269-1319) എന്നിവർ അവരിൽ ചിലർ മാത്രം.
കമ്പ്യൂട്ടറിനെ വെല്ലുന്ന
മനപ്പാഠശേഷി
-----------------------....-
അല്ലാഹു അനുഗ്രഹിച്ച അസാധാരണ പ്രതിഭയായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. പഠിക്കാനും പകർത്താനും അത്യുസാഹം കാണിക്കുന്ന പ്രകൃതം. അതിശയിപ്പിക്കുന്ന ഗ്രാഹ്യ ശേഷിക്കുടമ. അതിലേറെ വിസ്മയവഹമായിരുന്നു അദ്ദേഹത്തിൻ്റെ ഓർമ്മശക്തി. ശിലയിൽ കൊത്തിയ ചിത്രം കണക്കെ കേട്ടതെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കും. ഒരിക്കൽ വായിച്ചതെല്ലാം അക്ഷരം തെറ്റാതെ ഓർത്തെടുക്കും. ഗ്രന്ഥത്തിന്റെ ആദ്യ വരി വായിച്ചു കേൾപ്പിച്ചാൽ ബാക്കി ഭാഗം അവസാനം വരെ ശൈഖിന്റെ വായിൽ നിന്ന് നിലക്കാതെ പ്രവഹിക്കും. അതായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി.
അച്ചടി ശാലകളും സാങ്കേതികവിദ്യകളും വ്യാപകമല്ലാതിരുന്ന കാലം. അദ്ദേഹത്തിൻ്റെ ഏതാനും ശിഷ്യന്മാർ അൽഫിയ്യയുടെ വ്യാഖ്യാനമായ 'ഉശ്മൂനി' യുടെ ഒരു കോപ്പി വളരെ പാടുപെട്ട് സംഘടിപ്പിച്ചു. ആവേശപൂർവം മറിച്ച് നോക്കി. മധ്യഭാഗത്തെത്തിയപ്പോൾ സന്തോഷം സങ്കടത്തിനു വഴിമാറി. ഒരു കുറാസ് (16 പേജ്) നഷ്ടപ്പെട്ടിരിക്കുന്നു! മറ്റൊരു കോപ്പി തരപ്പെടുത്താൻ മാർഗവുമില്ല. വിവരം ഉസ്താദിനെ ധരിപ്പിച്ചു.
ഗുരു പറഞ്ഞു:" വറഖും വലിമും' (പേപ്പറും പേനയും) കൊണ്ടുവരൂ!" ഏതാനും ദിവസങ്ങൾ ഉസ്താദ് അവരെ മുന്നിലിരുത്തി "ഉശ്മൂനി' ലെ നഷ്ടപ്പെട്ട വരികൾ ഓർത്തെടുത്ത് പറഞ്ഞുകൊടുത്തു. അവരത് പൂർണ്ണമായും പകർത്തിയെഴുതി. കേട്ടെഴുത്ത് പേജുകൾ പിന്നിട്ടു. ഉസ്താദ് അക്ഷരങ്ങളും വരികളും വിടാതെ പറഞ്ഞുകൊണ്ടിരുന്നു. അവസാനം 'ഫഖാല ...'എന്നിടത്ത് എത്തിയപ്പോൾ അവർ പറഞ്ഞു: "മതി, മതി! ബാക്കി ഇതിലുണ്ട്."
ശൈഖ് സൈനുദ്ദീൻ റംലിയുടെ ജീവിതത്തിൽ നടന്ന സമാനമായ മറ്റൊരു സംഭവവും പ്രസിദ്ധമാണ്. ഹജ്ജ് നിർവഹിക്കാനായി മക്കയിൽ പോയ ഒരു മലയാളീപണ്ഡിതൻ താൻ ആശിച്ച ഒരു ഗ്രന്ഥം കൈവശപ്പെടുത്താൻ പല ബുക്ക്ഷോപ്പുകളിലും കയറിയിറങ്ങി. എവിടെയും കിട്ടാനില്ല. അന്വേഷിച്ചപ്പോൾ പ്രസ്തുത ഗ്രന്ഥം സുഊദിയിൽ നിരോധിക്കപ്പെട്ടതാണെന്നറിഞ്ഞു. അന്വേഷകന്റെ തീവ്ര നൈരാശ്യം മുഖത്തുനിന്ന് വായിച്ചെടുത്ത ഒരു മലയാളി പറഞ്ഞു:
"ഒരു കോപ്പി എൻ്റെ കൈവശമുണ്ട്. പക്ഷേ, കേടുപാടുകൾ സംഭവിച്ചതാണ്. വിൽക്കാൻ കൊള്ളില്ല. അതിനാൽ മാറ്റി വച്ചതാണ്. അതു വേണമെങ്കിൽ തരാം. കഴിഞ്ഞവർഷം പെരുമ്പടപ്പു കാരനായ ഒരു മുസ്‌ലിയാർ ഇവിടെ വന്നിരുന്നു. അദ്ദേഹം ഈ ഗ്രന്ഥം മുഴുവൻ വായിച്ചുതീർത്തിട്ടുണ്ട്. അദ്ദേഹം അന്നത് വാങ്ങിയിട്ടുണ്ടാകാം. അദ്ദേഹത്തെ സമീപിച്ചാൽ ഗ്രന്ഥത്തിന്റെ പൂർണ രൂപം കിട്ടിയേക്കും."

ശൈഖ് റംലി യഥാർത്ഥത്തിൽ ഗ്രന്ഥം വാങ്ങിയിരുന്നില്ല. ഷോപ്പുടമയുടെ സമ്മതം വാങ്ങി ഗ്രന്ഥം പാരായണം ചെയ്യുന്നതാണ് അദ്ദേഹത്തിൻ്റെ രീതി.

മൗലിദ് പഠനം

11 Nov, 11:51


നൂണക്കടവ്:
പണ്ഡിതകേരളത്തിന്റെ ജ്ഞാനക്കടവ്
----------------------------------------
വന്നേരി നാടിന്റെ പൈതൃകപ്പെരുമയും പൊന്നാനിയുടെ വൈജ്ഞാനിക പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഗ്രാമമാണ് പെരുമ്പടപ്പ് പഞ്ചായത്തിലെ നൂണക്കടവ്. നരണിപ്പുഴയോരത്ത് നീണ്ടുനിവർന്ന് കിടക്കുന്ന കോൾപാടവും പക്ഷി സങ്കേതമായ ഉപ്പുങ്ങൽ കടവും സംഗമിക്കുന്ന പ്രദേശം. മലപ്പുറം-തൃശ്ശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ ദേശത്തിന് മുസ്‌ലിം പൈതൃകത്തിന്റെ മഹിമകൾ പെരുത്ത് ചെല്ലാനുണ്ട്. പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് നൂണക്കടവ്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള നൂണക്കടവ് മസ്ജിദും മണലിൽ മൂപ്പരുടെ മഖ്ബറയും ഈ ദേശത്തിന്റെ ഇസ്‌ലാം സംസ്കൃതിയുടെ മായാമുദ്രകളാണ്. ഋതുപകർച്ചൾക്കനുസരിച്ച് കായലായും നെൽപ്പാടമായും കാഴ്ചകൾ സമ്മാനിക്കുന്ന പുഞ്ചപ്പാടയോരത്ത് വാനിലേക്ക് മിഴിയുരുത്തി നിൽക്കുന്ന ഹരിതമുനാരങ്ങളും പലതരം മാവുകളും പേരയും മാംഗോസ്റ്റീനും റംബൂട്ടാനും ചാമ്പയും വിവിധതരം ചെടികളും വർണ്ണാഭമാക്കുന്ന ഖബർസ്ഥാനാനും സന്ദർശകരെ ഹൃദ്യമായി വിരുന്നൂട്ടുന്നു. മണ്ണിട്ടു നികത്തിയതിനാൽ പഴയ പള്ളിക്കുളം ചരിത്രത്തിലേക്ക് ഉൾവലിഞ്ഞു.
ഏന്തീൻ കുട്ടി മുസ്‌ലിയാരാണ് മൂണക്കടവിൽ പള്ളി സ്ഥാപിച്ചത്. അവിടെ വലിയൊരു പാറയുണ്ടായിരുന്നു. ശൈഖ് റംലി ആരാധനകൾ നിർവ്വഹിക്കാൻ ആ പാറപ്പുറമാണ് തിരഞ്ഞെടുത്തത്. അംഗശുദ്ധി വരുത്താൻ അടുത്തൊരു കുളവുമുണ്ടായിരുന്നു. ആരാധനയിലും അധ്യാപനത്തിനും മുഴുകി അദ്ദേഹം ജീവിച്ചു. അതിനിടെ സമീപത്ത് താമസിച്ചിരുന്ന നമ്പൂതിരി ഇല്ലത്തിൽ ഒരു മാറാവ്യാധി പിടിപെട്ടു. പല ചികിത്സകളും നടത്തി. ഒന്നും ഫലിച്ചില്ല. അവസാനം ഏന്തീൻ കുട്ടി മുസ്‌ലിയാരെ സമീപിച്ചു. അദ്ദേഹം പ്രാർത്ഥിക്കുകയും അസുഖം ഭേദമാവുകയും ചെയ്തു. പ്രത്യുപകാരമായി ലഭിച്ച സ്ഥലത്ത് അദ്ദേഹം നിർമ്മിച്ചതാണ് നുണക്കടവ് പള്ളി.
പുല്ലും ഓലയും മേഞ്ഞ നിസ്കാരപ്പള്ളിയായിരുന്നു ആദ്യം. പിന്നീടത് ഓടും മരവുമാക്കി വിപുലീകരിച്ചു. 2002 ലാണ് ഇന്നു കാണുന്ന രൂപത്തിൽ പുനർനിർമ്മിച്ച് ജുമുഅ സ്ഥാപിച്ചത്. പുത്തൻപള്ളി ജാറം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജുമുഅത്ത് പള്ളിയിൽ കല്ലൂർ ബശീർ സഖാഫിക്ക് കീഴിൽ നല്ല നിലയിൽ ദർസ് നടന്നുവരുന്നു. കക്കടിപ്പുറം അബ്ദുല്ലക്കുട്ടി ഖാസിമി കാമിൽ സഖാഫിയാണ് ഖത്വീബ്.
പള്ളിയുടെ ചാരത്തുള്ള കെട്ടിനകത്താണ് മണലിൽ മൂപ്പരുടെ ഖബർ സ്ഥിതിചെയ്യുന്നത്. അതിനുള്ളിലുള്ള മറ്റു രണ്ടു ഖബറുകൾ ശൈഖിന്റെ സേവകനായിരുന്ന കൗങ്ങിൽ മമ്മിക്കുട്ടി മുസ്‌ലിയാരുടെതും അദ്ദേഹത്തിൻ്റെ പത്നിയുടെതുമാണ്. ഉമർ ഖാളിയുടെ പെങ്ങളുടെ പുത്രിയാണ് മഹതി.
ശൈഖുൽമശാഇഖ്
മണലിൽ ഏന്തീൻ കുട്ടി മുസ്‌ലിയാർ
--------------------------------------
ചെറിയ ശാഫിഈ എന്ന ഖ്യാതി നേടിയ ഇമാം റംലിയെ പരിചയമില്ലാത്ത ശാഫിഈ പണ്ഡിതരുണ്ടാവില്ല. ഈജിപ്തിലെ റംല ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ആ പണ്ഡിതനാമത്തെ അനുസ്മരിപ്പിക്കുന്ന ജ്ഞാനപ്രവരരാണ് മണലിൽ ഏന്തീൻ മുസ്‌ലിയാർ എന്ന ശൈഖ് സൈനുദ്ദീൻ റംലി. മണലിൽ അറബീകരിച്ചതാണ് റംലി.
ശൈഖുൽമശാഇഖ് എന്ന് വിശേഷണത്തിന് എല്ലാ അർത്ഥത്തിലും അർഹനായ ആത്മീയ ഗുരുവാണ് ശൈഖ് സൈനുദ്ദീൻ റംലി പെരുമ്പടപ്പ്. ഹി.1249 ൽ പെരുമ്പടപ്പ് മണലിൽ കുടുംബത്തിൽ ജനനം. ഹി. 1253 ലാണ് എന്നും കാണുന്നു. മതപ്രതിപത്തിയുള്ള കുടുംബം. പിതാവ് മണലിൽ മുഹിയുദ്ദീൻ. അറിവുള്ളവരെ ആദരിക്കുകയും ആരാധനകളിൽ നിഷ്കർഷ പുലർത്തുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം.
ആത്മീയ ഗുരുവും 18 വിജ്ഞാന ശാഖകളിൽ പ്രാൽഭ്യവുമുള്ള മഹാ ജ്ഞാനിയായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. ഖുർആനും പാരായണ നിയമങ്ങളും ഇസ്‌ലാമിന്റെ മറ്റു ബാലപാഠങ്ങളും പിതാവിൽ നിന്ന് തന്നെയാണ് അഭ്യസിച്ചത്. പിന്നീട് പ്രസിദ്ധ സൂഫി പണ്ഡിതനും മമ്പുറം തങ്ങളുടെ മുരീദുമായിരുന്ന പരപ്പനങ്ങാടി ഔക്കോയ എന്ന അബൂബക്കർ ഇബ്നു ഹിശാം മുസ്‌ലിയാരുടെ (ഹി. 1222-1292) ദർസിൽ ചേർന്നു. നാനാവിധ വിജ്ഞാനീയങ്ങളും അദ്ദേഹം ഔക്കോയ മുസ്‌ലിയാരിൽ നിന്ന് ആർജിച്ചെടുത്തു.
ശൈഖ് റംലിയുടെ വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിലാഷം അവിടംകൊണ്ടും അവസാനിച്ചില്ല. പുതിയ ആകാശങ്ങൾ തേടി യാത്ര തുടർന്നു. മമ്പുറം തങ്ങളുടെ മറ്റൊരു മുരീദായിരുന്ന വെളിയങ്കോട് ഉമർ ഖാളിയുടെ (ഹി. 1177-1273) പാഠശാലയിലെത്തി. കവിയും സാഹിത്യകാരനും എല്ലാറ്റിലുമുപരി തികവൊത്ത ആത്മീയ ഗുരുവുമായിരുന്നു ഉമർ ഖാളിയിൽ നിന്ന് എല്ലാ വിജ്ഞാനീയങ്ങളിലും അവഗാഹം നേടി.
ഈജിപ്തിലെ അൽഅസ്ഹർ സർവ്വകലാശാലയിലും അദ്ദേഹം പഠനം നടത്തി. വിശുദ്ധ ഹറമിൽ ദീർഘകാലം താമസിക്കുകയും അല്ലാമാ അബ്ദുൽ ഹമീദുശ്ശർവാനീ (ഹി. 1215-1294), ശൈഖ് സൈനീ ദഹ് ലാൻ (ഹി.1233-1304), ഹസ്ബുല്ലാഹിൽമക്കീ (ഹി. 1244-1335) തുടങ്ങി അക്കാലത്തെ പ്രഗൽഭ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

മൗലിദ് പഠനം

10 Nov, 03:46


അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ



യാ സയ്യിദീ യാ റസൂലല്ലാഹ്,
യാ സയ്യിദീ യാ റസൂലല്ലാഹ്..
അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ മനസ്സുരുകി തിരു ഹബീബി(സ്വ)നെ വിളിക്കുകയാണ്. ആ അധരങ്ങളിൽ നിന്നും ആവർത്തിച്ചാവർത്തിച്ച്
ആ മധുര ശബ്ദം മുഴങ്ങുന്നു. ഞങ്ങൾ ഭവ്യതയോടെ അവിടുത്തെ മുഖത്തേക്ക് നോക്കി. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോസ്പിറ്റലിലാണ് രംഗം. കൂടെ സഹപാഠിയായ മണ്ണാർക്കാട് മുഹമ്മദലി സഖാഫിയുമുണ്ട്. എങ്ങനെ തങ്ങളെ അഭിമുഖീകരിക്കും?. തങ്ങൾ അവശനിലയിലാണ്. ഞങ്ങൾ നിസഹായരായി. ഒരുപക്ഷെ ഇനി തങ്ങളവർകളെ കാണാൻ കഴിഞ്ഞെന്ന് വരില്ല. നമുക്ക് സലാം പറഞ്ഞ് മടങ്ങാം. അൽപനേരം കഴിഞ്ഞ് ആ ചാരത്ത് നിന്ന് സലാം ചൊല്ലി മടങ്ങുമ്പോഴും അവിടുന്ന് തിരുനബി(സ്വ)യെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മർകസിൽ പഠിക്കുന്ന കാലം. സ്വഹീഹുൽ ബുഖാരി ക്ലാസിനിടെ ശൈഖുനാ സുൽത്വാനുൽ ഉലമ എപി ഉസ്താദ് അവേലത്ത് തങ്ങളെ പ്രകീർത്തിച്ച് ദീർഘനേരം സംസാരിക്കുകയും ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് മഹാനവർകളെ കാണണമെന്ന ഉദ്ധേശത്തോടെ കാന്തപുരത്തെ അവേലത്ത് തറവാട്ടിലെത്തുന്നത്. അപ്പോഴാണ് അറിയുന്നത് തങ്ങൾ ഹോസ്പിറ്റലിലാണെന്ന്. ഉടൻ ഞങ്ങൾ അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു. അല്ലാഹുവിന്റെ നിശ്ചയങ്ങൾ ആർക്കും ലംഘിക്കാനാവില്ലല്ലോ. അവേലത്ത് തങ്ങളുടെ അവസാന നിമിഷങ്ങളായിരുന്നു അത്. സുന്നീ കൈരളിയെ കണ്ണീരിലാഴ്ത്തി അന്നേ ദിവസം തന്നെ അവേലത്തെ ആ അഭയകേന്ദ്രം അല്ലാഹുവിന്റെ റഹ്മതിലേക്ക് യാത്രയായി. ആ ദുഖവാർത്തയറിയുമ്പോൾ ഞങ്ങൾ തിരിച്ച് മർകസിൽ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഏത് കാര്യത്തിൽ വ്യാപൃതമാണോ ഒരാളുടെ ജീവിതം, അപ്രകാരമായിരിക്കും അദ്ദേഹത്തിന്റെ മരണവും എന്നാണല്ലോ മഹദ് വചനം. അവേലത്ത് തങ്ങളെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം ശരിയായിരുന്നു അത്. ഉപരിസൂചിത അനുഭവം പലരോടും പങ്കുവെച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങളും മറ്റൊന്നല്ല. യാ സയ്യിദീ യാ റസൂലല്ലാഹ് എന്ന നബി(സ്വ) സ്നേഹവാക്യം മൊഴിയുക അവിടുത്തെ പതിവായിരുന്നു. മദീനയിലെ രാജാവിനോടുള്ള പ്രണയം എങ്ങനെ നിരർത്ഥകമാവാനാണ്?. ആരാരുമില്ലാത്ത ലോകത്ത് മുറുകപിടിക്കാൻ നമുക്ക് ആ പാശമല്ലാതെ മറ്റെന്താണുള്ളത്?. അസ്മാഉൽ ഹുസ്ന ചൊല്ലി, മുത്ത് റസൂലിനെ വിളിച്ച് ഈ ലോകത്തോട് വിട പറയാൻ അവേലത്ത് തങ്ങൾക്ക് തുണയായതും തിരുസ്നേഹത്തിന്റെ പവിത്രത കൊണ്ടാണ്. അസ്വലാത്തു വസ്സലാമു അലൈക യാ സയ്യിദീ യാ റസൂലല്ലാഹ്.

സുന്നീ ആദർശ പ്രസ്ഥാനത്തിന്റെ നട്ടെല്ലായിരുന്നു സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ അവേലം. ശൈഖുനാ സുൽത്വാനുൽ ഉലമ എപി ഉസ്താദിന്റെയും മർകസിന്റെയും വളർച്ചയിൽ നിർണ്ണായക സ്ഥാനമുള്ള മഹാമനീഷി. ശൈഖുനാ ഉസ്താദവർകളെ നിഷ്ക്രിയനാക്കാൻ തക്കംപാർത്തിരുന്നവരെ തന്റേടത്തോടെ നേരിട്ട ധൈര്യശാലി. നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. കാന്തപുരത്ത് കൊരൂർ ത്വരീഖതിന്റെ അരങ്ങേറ്റമുണ്ടായപ്പോൾ ദീർഘവീക്ഷണത്തോടെ വികലവാദക്കാരെ ചെറുത്തുതോൽപ്പിച്ചത് തങ്ങളുടെ നേതൃപാടവമായിരുന്നു. കൃത്രിമ രേഖകളുണ്ടാക്കി പൂനൂരിലെ പള്ളി വഹാബികൾ കയ്യേറിയപ്പോൾ അത് തിരിച്ചുപിടിക്കാനും തങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു.

1928 സെപ്തംബര്‍ 22 (1347 റബീഉല്‍ ആഖിര്‍ 7) നാണ് അവേലത്ത് തങ്ങള്‍ ജനിക്കുന്നത്. പൂനൂർ കുഞ്ഞിബ്റാഹീം മുസ്‌ലിയാരായിരുന്നു പ്രധാനഗുരുനാഥൻ. ശംസുൽ ഉലമ ഇ കെ ഉസ്താദ് , സി എം വലിയ്യുല്ലാഹി, വടകര മുഹമ്മദാജി തങ്ങൾ തുടങ്ങിയ പണ്ഡിതരോടും സ്വൂഫിവര്യന്മാരോടും അടുത്ത ബന്ധമുണ്ടായിരുന്നു തങ്ങളവർകൾക്ക്. 2002(ഹി. 1423 ) ജമാദുൽ ഊലാ 5നായിരുന്നു അവിടുത്തെ വിയോഗം. സഹോദരങ്ങളെ, തങ്ങളവർകളുടെ ആണ്ടിന്റെ അവസരമാണിത്. എല്ലാവരും ഒരു ഫാതിഹയെങ്കിലും ഓതി ആ സന്നിധിയിലേക്ക് ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അഭിവന്ദ്യരായ തങ്ങളവർകളോടൊപ്പം സ്വർഗീയ പൂങ്കാവനത്തിൽ ഉല്ലസിക്കാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകട്ടെ..

മൗലിദ് പഠനം

09 Nov, 19:08


ഇമാമീങ്ങൾ ഒരുമിച്ച് മൗലിദ് സദസ്സിൽ

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) വിവരിക്കുന്നു

وعمل المولد السلطاني على العادة فى اليوم الخامس عشر فحضره البلقيني والتفهني وهما معزولان وجلس القضاة المسفزون على اليمين وجلسنا على اليسار والمشايخ دونهم واتفق أن السلطان كان صائما فلما من السماط جلس على العادة مع مع الناس إلى إن فرغوا فلما دخل وقت المغرب صلوا ثم أحضرت سفرة لطيفة فاكل هو ومن كان صائما من القضاة وغيرهم

إنباء القمر بأبناء العمر ٤١٨/٣ - ابن حجر العسقلاني ( ت ٨٥٢)

പതിവായി നടത്തപ്പെടാറുള്ള രാജകീയ മൗലിദ് സദസ്സ് റബീഉൽ അവ്വൽ 15 ന് അരങ്ങേറി. ഇമാം ബുൽഖൈനി(റ ), ഇമാം തഫ്‌ഹന്നി (റ )അടക്കമുള്ള വലിയ വലിയ പണ്ഡിതന്മാർ പങ്കെടുത്തു. ഖാളിമാരും മുഫസ്സിരീങ്ങളും സദസ്സിന്റെ വലത് ഭാഗത്തും ഇവർ ഇടത് ഭാഗത്തും ഇരുന്നു. മറ്റു മശാഇഖുമാർ പിന്നിലും ഇരുന്നു. രാജാവും അന്ന് നോമ്പു കാരനായിരുന്നു. അദ്ധേഹം ജനങ്ങൾക്കൊപ്പം വിരിപ്പിൽ വന്നിരുന്നു. അങ്ങനെ വൈകുന്നേരം നോമ്പ് തുറക്കുന്നത് വരെ ആ മൗലിദ് മജ്ലിസ് തുടർന്നു. എല്ലവരും നിസ്‌കരിച്ചു ഭക്ഷണം കഴിച്ചു.

ഇൻബാഉൽ ഗുമർ- ഇമാം അസ്ഖലാനി : 3/418

ഈ ഗ്രന്ഥത്തിൽ അസ്ഖലാനി ഇമാം തന്റെ കാലത്ത് വർഷാവർഷവും നടന്നുവരാറുള്ള വിപുലമായ മൗലിദ് സദസ്സിനേയും അതിൽ പങ്കെടുക്കാറുള്ള മഹാത്മാക്കളെയും വ്യക്തമായി പരിചയപ്പെടുത്തുന്നുണ്ട്. ഇമാം ബുൽഖൈനി(റ) അസ്ഖലാനി ഇമാമിന്റെ ഉസ്താദും ശൈഖുമാണ്.

മൗലിദ് പഠനം

09 Nov, 13:51


*ഒരേ ദിവസം അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര തിരിച്ച രണ്ടു ആത്മ സുഹൃത്തുക്കൾ*

*വല്ലുപ്പ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീഹ് തങ്ങൾ (ഖ)*

*വലിയുല്ലാഹി ഉമയനല്ലൂർ ഉപ്പ (ഖ)*

പ്രിയ ഉപ്പ *നജ്മുസ്സാദാത്ത് നാസിമുദ്ദീൻ ബാഫഖി തങ്ങൾ* പരിശുദ്ധ ദീൻ പഠിക്കുവാൻ വേണ്ടി പോകാനുള്ള ഏറ്റവും വലിയ പ്രചോദനം ഉമയനല്ലൂർ ഉപ്പയായിരുന്നൂ.
കൊല്ലം പട്ടാളത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാഖിയത്തിലെ ഹസ്രത്തായിരുന്ന ആയിരക്കണക്കിന് ഉസ്താദുമാരുടെ ഗുരു വര്യർ *മുസ്ത്വഫ ആലിം സാഹിബ് (ഖ: സി)* അവർകളുടെ ഖബറിൻ്റെ സമീപത്ത് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്ന എൻ്റെ ഉപ്പയുടെ അടുക്കലേക്ക് ഉമയനല്ലൂർ ഉപ്പ വന്ന് പരിചയപ്പെട്ടു.
സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ മകനാണെന്നറിഞ്ഞതും ഹാ..എൻ്റെ സുഹൃത്തിൻ്റെ മകനാനല്ലോ! വാപ്പയോട് ഇവിടം വരെ വരാൻ പറയണം എന്ന് പറഞ്ഞ് ഇരുവരും പിരിഞ്ഞു.
അവിടുത്തെ ആവശ്യ പ്രകാരം സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഉമയനല്ലൂർ ഉപ്പയെ സന്ദർശിച്ചു. കണ്ട മാത്രയിൽ ഉമയനല്ലൂർ ഉപ്പ പറഞ്ഞു ഈ മകനെ ഓതാൻ വിടണം ഭാവിയുണ്ടാകും. ആ നിർദ്ദേശപ്രകാരം നാസിമുദ്ധീൻ ബാഫഖി തങ്ങളെ ഓതാൻ അയച്ചു.
പ്രതിസന്ധികളുടെ കൈപ്പുചാൽ മധുരമായി വയനാടൻ ചുരങ്ങൾക്ക് പോലും ആ കഥകൾ പറയാനുണ്ടാവും. വെല്ലൂർ ബാഖിയാത്ത് സ്വലിഹാത്തിൽ മുതവ്വലിൽ പ്രവേശന അനുമതി ലഭിച്ചു, കാലാവസ്ഥ പ്രതികൂലമാതിനാൽ അവിടെ നിന്നും പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ നിന്നും ഫൈസി ബിരുദം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി. ഇന്ന് തെക്കൻ കേരളത്തിൽ അഞ്ച് ഉലമാക്കളുടെ പേര് പറയാൻ പരഞ്ഞാൽ അതിൽ ഒരു നാമം സയ്യിദ് നാസിമുദ്ധീൻ ബാഫഖി തങ്ങൾ എന്നായിരിക്കും. അത്രമേൽ അല്ലാഹു ഉയർത്തി.
ജമാദുൽ അവ്വൽ ആറാം ദിവസം ഉമയനല്ലൂർ ഉപ്പ ഇഹലോക വാസം വെടിഞ്ഞത് അറിഞ്ഞപ്പോൾ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പറഞ്ഞു ഇന്ന് വലിയൊരു മനുഷ്യൻ യാത്ര പറഞ്ഞു ഇനി എന്തിനാണ് ഇവിടുത്തെ താമസം? ശേഷം അവിടുന്ന് ദിക്റിലായി ആ ദിവസം തള്ളി നീക്കി അടുത്ത പ്രഭാതത്തിൽ സുബഹി ബാങ്ക് വിളിക്കുന്ന സമയം ഉപ്പയുടെ മടിയിൽ കിടക്കുന്ന വല്യുപ്പ നെറ്റിത്തടം വിയർത്ത് ശഹാദത്തു ചൊല്ലി അല്ലാഹുവിൻ്റ റഹ്മത്തിലേക്ക് യാത്രയായി.
ജമാദുൽ അവ്വൽ ആറാം ദിവസം മദ്യാന സമയത്ത് ഉമയനല്ലൂർ ഉപ്പയേയും അന്നേ ദിവസം വൈകുന്നേരം സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി തങ്ങളെയും അടക്കം ചെയ്തു

അല്ലാഹു രണ്ടു പേരുടേയും ദറജ ഉയർത്തിക്കൊടുക്കട്ടെ.....🌹🌹🌹🌹
ഇരുവരുടെയും ഹഖ് കൊണ്ട് അല്ലാഹു നമുക്ക് ഇരു ലോക വിജയം നൽകട്ടെ

ആമീൻ

*✍🏻 സയ്യിദ്‌ അഹ്മദുൽ അമീൻ ബാഫഖി തങ്ങൾ അൽ അസ്ഹരി*

*(ചീഫ് ഇമാം മസ്താൻ പള്ളി* *ആലപ്പുഴ)*

മൗലിദ് പഠനം

08 Nov, 05:19


Another

https://t.me/moulidstudy/329

മൗലിദ് പഠനം

08 Nov, 05:15


https://youtu.be/cxcqqDwedAA?feature=shared

മൗലിദ് പഠനം

08 Nov, 05:15


https://youtu.be/o53BtHAu2bw?feature=shared

മൗലിദ് പഠനം

08 Nov, 05:15


https://youtu.be/XUHTYh4OmTs?feature=shared

മൗലിദ് പഠനം

08 Nov, 05:14


https://youtu.be/BeKyoywZWzs?feature=shared

മൗലിദ് പഠനം

08 Nov, 05:12


https://youtu.be/5Bmb5ev1_Wo?feature=shared

മൗലിദ് പഠനം

04 Nov, 06:55


حكمة المولد

الْموْلدُ هُوَ شُكْرٌ للهِ تعالى عَلَى أنَّهُ أَظْهَرَ مُحَمَّدًا في مِثْلِ هَذا الشَّهر، لَيْسَ عِبَادَةً لِمُحَمَّدٍ : نَحْنُ لا نَعْبُدُ مُحَمَّدًا وَلا نَعْبُدُ شَيْئًا سِوى اللهِ، لَكِنْ نُعَظِّمُهُ تَعْظيمًا فَقَط، نُعَظِّمُ مُحَمَّدًا أَكْثَرَ مِنْ غَيْرِهِ مِنَ الأَنبياءِ والْمَلائِكَةِ، ثُمَّ نُعَظِّمُ كُلَّ الأَنْبياءِ ولا نَعْبُدُ واحِدًا مِنْهُم، لا نَعْبُدُ مُحَمَّدًا ولا أَيَّ مَلَكٍ وَلا أَيَّ نَجْمٍ ولا الشَّمْسَ ولا القَمَرَ، نِهَايَةُ التَّذَلُّلِ عِنْدَنا لله، نَضَعُ جِباهَنا بِالأرْضِ وَنُقَدِّسُهُ، نِهايةُ التَّذَلُّلِ هِيَ العِبادَةُ، هَذِهِ نَحْنُ لا نَفْعَلُها لِسَيِّدِنا مُحَمَّدٍ، إِنَّما نَحْنُ عِبادَتُنا للهِ، نَحْنُ لا نَعْبُدُ مُحمَّدًا بَلْ نَعْتَبِرُ مُحَمَّدًا دَاعِيًا إلى اللهِ، هَدَى النَّاسَ وَيَسْتَحِقُّ التَّعْظيمَ، أَقَلَّ مِنَ العِبادَةِ، أَقَلَّ مِنْ أَنْ يُعْبَدَ، واللهُ تعالى امْتَدَحَ الَّذينَ ءامنُوا بِهِ صلى الله عليه وسلم وَعَزَّرُوهُ أي عظَّمُوهُ فَقالَ عَزَّ وَجَلَّ { فَالَّذِينَ ءامَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذي أُنْزِلَ مَعَهُ أُولئِكَ هُمُ الْمُفْلِحُون } [سورة الأعراف، 157].

മൗലിദ് പഠനം

04 Nov, 06:49


*കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്‌ലിയാര്‍(ഖ സി)*


തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്നു *കോട്ടക്കര ഉസ്താദ്* എന്നറിയപ്പെട്ടിരുന്ന *കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്‌ലിയാര്‍(ഖ സി)* അവർകളുടെ ആണ്ടുദിനം.

അബ്ദുര്‍റഹ്‌മാന്‍ - ഫാത്തിമ കുഞ്ഞ് ദമ്പതികളുടെ മകനായി 1908ല്‍ കാഞ്ഞിരപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.

മഹാനായ *ശൈഖുല്‍ അസാതീദ് മൂപ്പര്‍ മുസ്‌ലിയാര്‍(ഖ സി)* അവര്‍കളാണ് ഉസ്താദിന്റെ പ്രധാന ഉസ്താദും വഴികാട്ടിയും. എല്ലാ വിജ്ഞാന ശാഖകളിലും വിശിഷ്യാ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.

കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.

ആകര്‍ഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകള്‍, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഖ്റവിയ്യായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.

അറബി കവിത രചനയില്‍ അഗ്രഗണ്യനായിരുന്നു ഉസ്താദ്. അതുപോലെ നിരവധി രചനകളും അവിടുന്ന് നിര്‍വ്വഹിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളായ *മുതഫര്‍രിദ്, നൂറുല്‍ അബ്‌സാര്‍ ഇവയുടെ സംക്ഷിപ്തമായി അല്‍ഇനാറ എന്ന ഗ്രന്ഥം, അല്‍ജലീലാനി എന്ന കിതാബ്, ബദ്രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്‌നു അലീ(റ), ശഹീദാര്‍ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങള്‍ തുടങ്ങിയ മഹാന്മാരെ കുറിച്ചുള്ള മൗലിദുകള്‍* എന്നിവ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.

അവിടുന്ന് ദര്‍സ് നടത്തിയിരുന്ന വളവുപച്ചയില്‍ സിറാജുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിച്ചിട്ടുണ്ട്. പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേല്‍ അബ്ദുല്‍കരീം മുസ്‌ലിയാര്‍, ആലംകോട് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മര്‍ഹൂം പെരിങ്ങമല യൂസുഫ് സാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫാ മുസ്‌ലിയാര്‍ തുടങ്ങി പേരുകേട്ട ധാരാളം ശിഷ്യഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.

ജീവിതത്തില്‍ ദീനി വിഷയങ്ങളിലുള്ള ജാഗ്രതയെ സൂചിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയില്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ദുആ ചെയ്തു. ആ പ്രാര്‍ത്ഥനക്ക് ഫലം കണ്ടു. ഉല്‍ഘാടന ദിവസം തന്നെ പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ പൊട്ടിത്തെറിയോടു കൂടെ തിയറ്റര്‍ അവസാനിക്കുകയും ചെയ്തു.

ഹി.1389 ജമാദുല്‍ അവ്വല്‍ 1 (16/07/1969) ന് തന്റെ 63-ാം വയസ്സില്‍ ഉസ്താദ് വിടപറഞ്ഞു.

അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യ വിശ്രമം കൊള്ളുന്നു. അല്ലാഹു മഹാനോരുടെ ദറജ ഉയർത്തട്ടെ ആമീൻ

https://t.me/moulidstudy/2171

മൗലിദ് പഠനം

02 Nov, 16:25


സുൽത്വനുൽ ഹിന്ദ്.pdf

മൗലിദ് പഠനം

02 Nov, 14:38


കോടഞ്ചേരി മരക്കാർ മുസ്ലിയാർ

മൗലിദ് പഠനം

31 Oct, 06:19


*ഇ. കെ അബ്ദുല്ല മുസ്‌ലിയാർ(ന.മ).*


കേരളത്തിൽ സുന്നത്ത് ജമാഅത്തിന്റെ വളർച്ചയിൽ വലിയ സേവനങ്ങൾ അർപ്പിച്ച ഇ.കെ കുടുംബത്തിലെ ഇളയ സഹോദരൻ ഇ.കെ അബ്ദുല്ല മുസ്‌ലിയാർ(ന.മ). ജ്യേഷ്ഠന്മാരായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ(ഖ), കമാലുദ്ദീൻ ഇ.കെ ഉമർഹാജി(ന.മ), ഇ.കെ ഹസൻ മുസ്‌ലിയാർ(ന.മ) തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. വലിയ ചികിത്സകനും അറബി കവിയുമായിരുന്ന മഹാൻ ധാരാളം രചനകൾ നിർവഹിച്ചിട്ടുണ്ട്. ജേഷ്ഠന്മാരായ കമാലുദ്ദീൻ ഇ.കെ ഉമർ ഹാജി(ന.മ), മുറ്റിച്ചൂർ അഹമ്മദ് ഹാജി(ന.മ) എന്നിവരുടെ മൗലിദ്, പറമ്പിൽ പള്ളി മഖാം പരിസരത്ത് അന്ത്യവിശ്രമംകൊള്ളുന്ന മംഗലാപുരം തങ്ങളെ കുറിച്ച് ജാലിബത്തുൽ അറബ് വജാലിയത്തുൽ കുറൂബ് എന്നപേരിൽ മൗലിദ്, മടവൂർ സി എം വലിയുള്ളാഹി(ഖ.സി) അവർകളെ തവസ്സുൽ ചെയ്തുള്ള പ്രശസ്തമായ ‘നഹ്മദുല്ലാഹൽ മുജീബ കുല്ല ദഅ്വാത്തിൻ…’ എന്ന് തുടങ്ങുന്ന ബൈത്തും മൗലിദിന്റെ ചില ഭാഗങ്ങളും തുടങ്ങിയവ ചിലതാണ്.

ചാവക്കാട് പുന്നയിലാണ് ദർസ് നടത്തിയിരുന്നത്. നീണ്ട അരനൂറ്റാണ്ടുകാലം (45 വർഷം) ഇവിടെ തന്നെ സേവനം ചെയ്ത മഹാൻ 2012 മാർച്ച് 21ന് (റബീഉൽആഖിർ 27) വിടപറഞ്ഞു. പറമ്പിൽപള്ളി മഖാമിൽ പിതാവ് കോയട്ടി മുസ്‌ലിയാർക്ക് തൊട്ടടുത്തു തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്…

മൗലിദ് പഠനം

28 Oct, 09:14


ഭാഷാ സംസ്ഥാന വിഭജനത്തിൽ തിരുവിതാംകൂർ മുസ്‌ലിംകൾക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടത് അവരുടെ ചരിത്രത്തിൻ്റെ അടിവേരുകളാണ്. അത്രമാത്രം ചരിത്ര പ്രസക്തമായ നിരവധി ശിലാ രേഖകളും തെളിവുകളും ഖബറുകളും ശിലാ നിർമിത മസ്ജിദുകളും നിറഞ്ഞ പ്രദേശമാണ് കേരളം തമിഴ്നാടിന് വിട്ടുകൊടുത്ത കന്യാകുമാരി ജില്ല.

തേങ്ങാപട്ടണം, കുളച്ചൽ, തിരുവിതാംകോട്, കോട്ടാർ എന്നിവിടങ്ങളിൽ ദ്രാവിഡ - ഇസ്‌ലാമിക് ആർക്കിടെക്ചർ മാതൃകയിൽ നിർമിക്കപ്പെട്ട പഴക്കമേറെയുള്ള കല്ലു നിർമിത പള്ളികളിൽ പലതും അറിയപ്പെടുന്നത് മാലിക്കു ബ്നു ദീനാർ മസ്ജിദ് എന്നാണ്. ഇവയുടെ വിശദ ചരിത്രവും കാലഗണനയുമെല്ലാം സമർഥിക്കുന്ന ആധികാരിക തെളിവുകൾക്ക് ഇനിയും ഗവേഷണങ്ങൾ വേണ്ടതുണ്ട്. രിസാലത്തു ളുഹൂരിൽ ഇസ്‌ലാം ഫീ ദിയാരി മലൈബാർ എന്ന കൃതി എഴുതിയ മാലിക്കു ബിൻ മുഹമ്മദ് (റ) ഖബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലമാണ് തിരുവിതാംകോട് . മലബാറിലെ ഇസ്‌ലാമിൻ്റെ ആഗമനം വിവരിക്കുന്ന ഈ കൃതി കണ്ണൂർ മാടായി പള്ളിയിൽ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മലബാറിൻ്റെ അതിർത്തി കന്യാകുമാരി വരെയാണെന്ന് സഞ്ചാര കൃതിയായ രിഹ്‌ലയിലെ ഇബ്നു ബത്തൂത്തയുടെ പരാമർശം ഇവിടെ പ്രസക്തമാണ്.

അര നൂറ്റാണ്ടിലേറെ തിരുവിതാംകോട് പള്ളിയിൽ ഇമാം പദവി അലങ്കരിച്ച ഷാഹുൽ ഹമീദ് അൻവരി ആലിം സാഹിബ് യാത്രയാക്കുമ്പോൾ ഞങ്ങൾക്ക് സമ്മാനിച്ചത് അദ്ദേഹത്തിൻ്റെ ചരിത്ര ശേഖരത്തിൽ നിന്നെടുത്ത മാലിക്കു ബിൻ മുഹമ്മദ് മൗലിദിൻ്റെ കൈയ്യെഴുത്തു പ്രതി ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതവും സന്ദേശവും അറബിയിൽ വിവരിക്കുന്ന ഈ മൗലിദിൻ്റെ രചയിതാവ് കായൽ പട്ടണം സ്വദേശിയായ ശൈഖ് ഇസ്മായിൽ നഹ് വിയാണ്.

മലയാളത്തിൻ്റെയും തമിഴിൻ്റെയും ഭാഷയും സംസ്കാരവും ഒത്തിണങ്ങുന്ന തിരുവിതാംകൂർ ഭരണ സിരാകേന്ദ്രമായിരുന്ന പ്രദേശത്തെ ഈ പ്രത്യേക നാട്ടിൽ നിന്ന് കണ്ടെടുക്കേണ്ട ധാരാളം ചരിത്ര വേരുകൾ ഇനിയും ബാക്കിയുണ്ട്. ഈ മേഖലയിലേക്ക് പുതുതലമുറ ചരിത്ര വിദ്യാർഥികളുടെയും ഗവേഷകരുടെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലാവശ്യമാണ്.

മൗലിദ് പഠനം

28 Oct, 05:30


💦


മമ്പുറം തങ്ങൾ
💨💦💨💦💨💦💨💦💨💦💨💦💨💦💨

കേരളത്തിലെ മുസ്ലീങ്ങളുടെ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു മമ്പുറം തങ്ങൾ. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ.തങ്ങളുടെ കുടുംബവേരുകൾ പ്രവാചക പുത്രി ഫാത്വിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു . ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം.പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യർഥനപ്രകാരമാണ് ഈ യാത്ര എന്ന് പറയപ്പെടുന്നു.കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് മമ്പുറത്തെത്തി അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത് ശൈഖ് ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്വിമയെയാണ് സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.

മതവിജ്ഞാനവും അറബിഭാഷയും ചെറുപ്പത്തിലേ പഠിച്ചു. 1769ൽ വളർത്തു മ്മയുടെ അനുമതിയോടെ മുഖല്ലാ തുറമുഖത്തു നിന്ന്, മലബാറിലേക്ക് കപ്പലേറി കോഴിക്കോട്ടെത്തി. ബന്ധുവായ ശൈഖ് ജിഫ്രിയുടെ
നിർദേശപ്രകാരമായിരുന്നു ഈ യാത്ര. കോഴിക്കോട്ടെത്തിയ അലവി തങ്ങളെ ശൈഖ് ജിഫ്രി മമ്പുറത്തെത്തിച്ചു. അന്നദ്ദേഹത്തിന് പതിനേഴ് വയസ്സ്. ഖാദി ജമാലുദ്ദീന് അടക്കമുള്ള പ്രമുഖരുമായി പരിചയത്തിലായ തങ്ങൾ മമ്പുറത്ത് തന്നെ താമസമാക്കി. ശൈഖ് ഹസൻ ജിഫ്രിയുടെ മകൾ ഫാതിമയെ വിവാഹം ചെയ്തതോടെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് `മാളിയേക്കൽ' എന്ന സ്വന്തം ഭവനം പണിതു. ആദ്യഭാര്യയിൽ രണ്ടു പെണ്മക്കൾ ജനിച്ചുവെങ്കിലും ആദ്യത്തെ മകൾ മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നു കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്ര് മദനിയുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഈ ഭാര്യയിലാണ് പ്രഗത്ഭനായ സയ്യിദ് ഫദ്ല് പൂക്കോയ തങ്ങൾ ജനിച്ചത്. പൊന്മുണ്ടം സ്വദേശി ആഇശയെയും തങ്ങൾ വിവാഹം ചെയ്തിരുന്നു. ഫാത്വിമ എന്ന പുത്രി ഈ ഭാര്യയിൽ ജനിച്ചു.
വിശുദ്ധ ഖുർആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാൻ നിർദേശിക്കുകയും ചെയ്ത മഹാനായിരുന്നു തങ്ങൾ. അതീവ ഭക്തനായിരുന്നു അദ്ദേഹം. മതഭേദമന്യേ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് വില കൽപ്പിച്ചു. ലഭിച്ചിരുന്ന സമ്മാനങ്ങൾ പാവങ്ങൾക്ക് നൽകിയിരുന്ന തങ്ങളെ ദരിദ്ര ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടു. പള്ളികൾക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ തങ്ങൾ പ്രഗത്ഭനായിരുന്നു. താനൂർ വടക്കേപ്പള്ളി, കൊടിഞ്ഞി, ചാപ്പനങ്ങാടി, കാനഞ്ചേരി, മുന്നൂർ ഒടുങ്ങാട്ട് ചിനക്കൽ, വെളിമുക്ക്, മുട്ടിയറക്കൽ, പൊന്മുണ്ടം പള്ളികൾ അതിൽ പെടുന്നു.

മമ്പുറത്ത് താമസമാക്കിയതോടെ മലയാളം പഠിച്ച തങ്ങൾ, അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരോടെല്ലാം സൗഹൃദത്തിലായി. വെളിയങ്കോട് ഉമർ ഖാദിയും പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാരുമൊക്കെ അതിലുൾപ്പെടുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഉമർ ഖാദിയുടെ സ്വാധീനത്തിൽ നിന്നാകാം വളരെ വേഗം അലവി തങ്ങളും ബ്രിട്ടീഷുകാരുടെ എതിർപക്ഷത്തായി. ഹിന്ദുക്കളോടും മുസ്ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാൻ അദ്ദേഹം നിർദേശിച്ചു.

തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകർഷി ക്കുകയും നാൾക്കുനാൾ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വർധിച്ചു വരികയും ചെയ്തു.മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങൾ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തിൽ ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്ത തങ്ങൾ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളിൽ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥർക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കൽപ്പത്തിൽ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നായകനായി മാറാൻ സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങൾ രംഗത്തു വന്നത്.

ഹൈന്ദവ വീടുകളിൽ വിവാഹ നിശ്ചയങ്ങളിൽ വരെ തങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിർവരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.

മൗലിദ് പഠനം

28 Oct, 05:30


മൂന്നിയൂർ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായിരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില് ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി മിതത്വമുളള ചരിത്രകാരന്മാർ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.

മലബാറിലെ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ട ജനനായകൻ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങൾ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടർന്നത്.

പഴമയുടെ മഹിമമായാതെ നിൽ ക്കുന്ന മമ്പുറം തങ്ങളുടെ ഓല മേഞ്ഞ വീട് കാണാൻ സന്ദർശകരുടെ പ്രവാഹം തന്നെയാണ്. മമ്പു തങ്ങൾ താമസിച്ചിരുന്ന വീട് മഖാമിന് സമീപത്തെ ഒറ്റക്കാമൽ ജുമാ മസ്ജിദിന് മുൻവശത്താണ്.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ചരിത്രപെരുമയുമായി മഹിമ മായാതെയാണ് ഓല മേഞ്ഞ വീട് നിലകൊള്ളുന്നത്.തങ്ങളുടെ പാദം പതിഞ്ഞ കല്ലും വീട്ടിലുണ്ട്
തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ചേറൂർ പടയിൽ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തിൽ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരിൽ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.

മൗലിദ് പഠനം

27 Oct, 11:25


കാവ്യലോകത്തെ പ്രതിഭ...

കടമേരി റഹ്മാനിയ അറബിക് കോളേജിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. ഫൈനൽ വിദ്യാർഥികൾക്കുള്ള ക്ലാസ് പഠിതാക്കളെല്ലാം ആവേശപൂർവ്വം ഉസ്താദിൻറെ വിശദീകരണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉസ്താദ് അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ എന്ന ബഹുമുഖ പ്രതിഭയാണ് ക്ലാസ് നയിക്കുന്നത്.

സരസവും കാര്യമാത്ര പ്രസക്തവുമാണ് അദ്ദേഹത്തിൻറെ ക്ലാസ്.

ക്ലാസ് നടന്നുകൊണ്ടിരിക്കെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശക്തി കൂടി. കാറ്റിന് വേഗത കൂടിയതിനാൽ നിവർത്തി വച്ചിരിക്കുന്ന കിതാബിന്റെ പേജുകൾ മറിഞ്ഞപ്പോൾ ആ നിമിഷത്തിൽ അദ്ദേഹം ചൊല്ലിഃ

مروحه تقلب القرطاس من الكتاب وتمنع التدريس

(ഫാനിന്‍റെ കാറ്റ് കിതാബിന്റെ കടലാസ് മറിക്കുകയും അധ്യാപനത്തിനും തടസ്സം നേരിടുകയും ചെയ്തു.)

ഏതൊരു വിഷയത്തിലും തൽസമയം കവിത ചെല്ലാൻ കഴിയുന്ന നിമിഷ കവിയായിരുന്നു അരീക്കൽ ഓര്‍ എന്ന ആ പണ്ഡിത പ്രതിഭ.

സാധാരണഗതിയിൽ കോളേജിലെ വിദ്യാർത്ഥികൾ ആണ് നിസ്കാരങ്ങൾക്ക് ഇമാമായി നിൽക്കാറുള്ളത്. പഠിതാക്കളെ പരിശീലിപ്പിക്കലാണ് ലക്ഷ്യം. ഉയർന്ന ക്ലാസിൽ വിദ്യാർത്ഥികൾ ക്രമപ്രകാരം ഇമാമത്ത് നിർവഹിക്കും.

ഒരിക്കൽ എന്തോ കാരണത്താൽ വലിയ കുട്ടികൾ എത്തിച്ചേരാൻ വൈകി. അപ്പോൾ കോളേജിലെ പ്രഗൽഭനായ ഒരു ഉസ്താദ് ഇമാമായി കോഡൂർ സ്വദേശിയായ അദ്ദേഹത്തെ കോഡൂർ ഉസ്താദ് എന്നാണ് വിളിക്കാറുള്ളത്.

നിസ്കാരം കഴിഞ്ഞ ഉടനെ അരിക്കൽ ഓര്‍ ചൊല്ലി.

امرا صلاه الى كودر لمعكول والعون من سائر الاخواني مامول

(നിസ്കാരം കോഡൂരിലേക്ക് ഏൽപ്പിക്കപ്പെട്ടു. മറ്റ് സഹോദരങ്ങൾ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.)

ഇങ്ങനെ ധാരാളം കവിതകൾ അനുഗ്രഹീത മനസ്സിൽ നിന്നും നിർഗളിച്ചിട്ടുണ്ട്.

നബിസല്ലല്ലാഹു അലൈഹി വസല്ലമയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു നീണ്ട കവിത അദ്ദേഹം രചിക്കുകയുണ്ടായി. ഒരിക്കൽ അബുദാബി സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ശൈഖ് ഹസ്രജിയുടെ നേതൃത്വത്തിലുള്ള ഒരു സദസ്സിൽ വച്ച് ആ മദ്ഹ് ഗാനം ആലപിച്ചു.

അറബികൾ അത് ശ്രദ്ധാപൂർവ്വം കേൾക്കുകയും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഈ മനോഹരമായ മദ്ഹ് ഗാനം പ്രസിദ്ധീകരിക്കാൻ ഗസ്രജി താൽപര്യം കാണിക്കുകയും അബുദാബിയിലെ ലജ്നതു തുറാസിൽ നിന്ന് സംഖ്യ അനുവദിക്കുകയും ചെയ്തു. കാവ്യലോകത്തെ പ്രതിഭയായിരുന്നു അബ്ദുറഹിമാൻ മുസ്‌ലിയാർ.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ അഹ്മദ് മുസ്ലിയാരുടെയും പ്രശസ്തനായ അബ്ദുള്ള മുസ്ലിയാരുടെ മകൾ ഫാത്തിമയുടെയും മകനായി 1938 ജൂലൈ 10 ഞായറാഴ്ച (ഹിജ്റ 1357) വടകര കടുത്ത മൂയിപോത്തായിരുന്നു അബ്ദുറഹ്മാൻ മുസ്ലിയാരുടെ ജനനം.

പിതാവിൽ നിന്ന് പ്രാഥമിക പഠനം നേടിയശേഷം പ്രമുഖ പണ്ഡിതരുടെ പാഠശാലകളിൽ നിന്ന് വിദ്യ നുകർന്നു.

നാദാപുരം അഹമ്മദ്ശ്ശീറാസി, വെളിയങ്കോട് കുട്ട്യാമ്മു മുസ്ലിയാർ, പയ്യോളി ചെരിച്ചിൽ പള്ളിയിൽ അബ്ദുൽ അസീസ് മുസ്ലിയാർ, കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാർ, മേപ്പിലാച്ചേരി മുഹിയുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ പ്രതിഭാധനന്മാര്‍ സ്മര്യപുരുഷൻറെ ഗുരുവര്യന്മാരാണ്.

വിനയത്തിന്റെയും വിശാലമായ സൗഹൃദ വലയത്തിന്റെയും നിദർശനമായിരുന്നു അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ.

ജാതിമതഭേദമന്യേ ആദരണീയനായ അദ്ദേഹം പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുന്നതിൽ പ്രാവിണ്യം നേടുകയും ചെയ്തിരുന്നു.

ഒരിക്കൽ തോടന്നൂരിൽ ഒരു പ്രശ്നമുണ്ടായി.. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നമായിരുന്നു അത്.

അവഗണിച്ച് തള്ളാവുന്ന നിസ്സാരമായ പ്രശ്നം ചിലർ പർവതീകരിക്കുകയായിരുന്നു.

പ്രശ്നം രൂക്ഷമാകുന്ന ഘട്ടമായപ്പോൾ ഉസ്താദ് ഇടപ്പെട്ടു. ഇരുകക്ഷികളെയും ക്ഷണിച്ചുവരുത്തി സാഹോദര്യത്തെയും സൗഹൃദത്തെയും കുറിച്ച് സംബന്ധിച്ചു ഉപദേശം നൽകി. അതോടെ ആ പ്രശ്നം അവസാനിക്കുകയും കക്ഷികൾ പരസ്പരം ഹസ്തദാനം നൽകി പിരിയുകയും ചെയ്തു.

അരീക്കൽ ഓർ പടച്ചവനെ പേടിച്ചു ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹത്തെ അനുസരിക്കാതിരുന്നാൽ ദൂരവ്യാപകമായ നാശമായിരിക്കും ഫലം എന്ന് ആ ബാലവൃദ്ധരും ഉറച്ചു വിശ്വസിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ആ മഹാമനീഷി അവസാനകാലങ്ങളിൽ കടമേരി റഹ്മാനിയ അറബി കോളേജിലാണ് സേവനം ചെയ്തിരുന്നത്.

സൂക്ഷ്മതയിൽ അധിഷ്ഠിതമായ ജീവിതം നയിച്ച അബ്ദുറഹ്മാൻ മുസ്‌ലിയാർ 2005 സെപ്റ്റംബർ നാലിന് ശനിയാഴ്ച ഇഹലോകവാസം വെടിഞ്ഞു.

67 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന് അന്ത്യം കുറിച്ചു അദ്ദേഹത്തിൻറെ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ- ആമീൻ

മൗലിദ് പഠനം

25 Oct, 08:38


ഇസ്ലാമിക വിജ്ഞാനത്തിന്റെ സർവ്വ മേഖലകളിലും അപാര പണ്ഡിത്യമുണ്ടായിരുന്ന പോക്കർ മുസ്‌ലിയാരുടെ ദർസ് ഏറെ പ്രശസ്തി നിറഞ്ഞതായിരുന്നു.
പ്രഗൽഭരായ ഉലമാക്കളുടെ അടുത്ത് ഓതി പഠിച്ചിരുന്ന മുതഅല്ലിമീങ്ങൾ അവരുടെ ഉസ്താദുമാരുടെ നിർദ്ദേശ പ്രകാരവും വലിയ ദറസുകൾക്ക് നേതൃത്വം നൽകിയിരുന്ന മുദരിസൻന്മാർ ഒഴിവു സമയങ്ങളിലും പോക്കർ മുസ്‌ലിയാരിൽ നിന്നും തബറുക്കിന് വേണ്ടി കിതാബ് ഓതാൻ വരാറുണ്ടായിരുന്നു.
പള്ളി ദറസുകളിലെ പ്രാരംഭ കിതാബായ മീസാൻ മുതൽ അൽഫിയയും, ഫത്ഹുൽ മുഈനും പൂർത്തിയാകുന്നത് വരെ മാത്രമേ അവരുടെ ദറസിൽ അവർ ഓതി കൊടുക്കാറുണ്ടായിരുന്നുള്ളു.
അത്രയും ഓതി തീരുമ്പോഴേക്കും ഏഴ് വർഷമെടുക്കും. ഏഴ് വർഷം പോക്കർ മുസ്‌ലിയാരുടെ ദറസിൽ ഓതി പഠിച്ചാൽ ഏത് കിതാബും ദറസ് നടത്താൻ കഴിയുന്ന തികഞ്ഞ പണ്ഡിതനായി തീരും... ഇങ്ങനെയായിരുന്നു അവരുടെ ദറസിന്റെ രീതി. തുടർന്നും ഓതണമെന്നുള്ളവർക്ക് മറ്റു ദറസുകളെ ആശ്രയിക്കാൻ നിർദ്ദേശിക്കുമായിരുന്നു.

പോക്കർ മുസ്‌ലിയാരുടെ ശിഷ്യന്മാരിൽ പ്രധാനിയും അവരുടെ ഖാദിമും, പണ്ഡിതനും, സമസ്ത മുശാവറ മെമ്പറും, മുഫ്തിയുമായിരുന്നു നിറമരതൂർ ബീരാൻകുട്ടിമുസ്‌ലിയാർ.

അദ്ദേഹം പോക്കർമുസ്‌ലിയാരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..
ഏഴുവർഷം ഞാൻ പോക്കർ മുസ്‌ലിയാരുടെ അടുത്ത് കിതാബോതി മീസാൻ മുതൽ അൽഫിയയും, ഫത്ഹുൽ മുഈനും തീരുന്നത് അത്രയും സമയമെടുത്താണ്. ഇക്കാലമത്രയും ഞാൻ ഉസ്താദിന്റെ ശിഷ്യനും ഖാദിമുമായിരുന്നു. ഇഷാ നമസ്കാരം കഴിഞ്ഞ് വേഗം ഉറങ്ങുന്ന മൊയ്‌ല്യേരുപ്പാപ്പ രാത്രി രണ്ടുമണി സമയത്ത് തന്നെ എഴുന്നേൽക്കും പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി പുറത്തിറങ്ങുമ്പോൾ ഉസ്താദിന് വേണ്ട സഹായങ്ങൾ ചെയ്യാനും പാതിരാത്രിയിൽ ഒറ്റക്കാകുന്ന മൊയ്‌ല്യേരുപ്പപ്പാക്ക് കൂട്ടിരിക്കാനുമായി ഞാനും എഴുന്നേൽക്കും. പുറത്തെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അംഗ ശുദ്ധി വരുത്തി പള്ളിയിലെത്തിയാൽ എന്നോട് ഉറങ്ങാൻ പറയും
പിന്നെ മൊയ്‌ല്യേരുപ്പാപ്പ ഉറങ്ങാറില്ല. നേരം പുലരുവോളം നിസ്കാരവും മറ്റു ഇബാദത്തുക്കളുമായി കഴിച്ച്കൂട്ടും ഇതായിരുന്നു പതിവ്.

ഏഴ് വർഷത്തെ പഠനം കഴിഞ്ഞ് എന്നോട് ഇവിടുത്തെ ഓത്തു കഴിഞ്ഞു..ഇനി ദറസ് നടത്തണം എന്നാവശ്യപ്പെട്ടു.
എനിക്ക് ഇനിയും ഓതണം എന്ന് താല്പര്യപ്പെട്ടപ്പോൾ ഒരു കത്ത് തന്ന് എന്നെ താനൂരിലേക്കയച്ചു.
ഇരുമ്പലാശ്ശേരി ഉസ്താദിന്റെ അടുത്തേക്കായിരുന്നു ഓതാൻ അയച്ചത് അവിടെ എത്തിയപ്പോൾ പോക്കർ മുസ്‌ലിയാരിൽ നിന്നും ഫത്ഹുൽ മുഈൻ ഓതിയ എന്നെ താനൂരിൽ മുപ്പതിലധികം മുതഅല്ലിമീങ്ങൾക്ക് ദറസ് നടത്തി കൊടുക്കാൻ ഇരുമ്പാലശ്ശേരി ഉസ്താദ്‌ ഏൽപ്പിച്ചു

പലപ്പോഴും ഞാൻ ദറസ് നടത്തുമ്പോൾ ഉസ്താദും വന്നിരിക്കാറുണ്ടായിരുന്നു. പോക്കർ മുസ്ലിയാരിൽ നിന്ന് ഫത്ഹുൽ മുഈൻ ഓതിയവർക്ക് അന്ന് വലിയ അംഗീകാരമായിരുന്നു

അധികകാലം കഴിയും മുമ്പേ തലക്കട്ടുരിൽ നിന്ന് ചിലർ ഒരെഴുത്തുമായി താനൂരിലെത്തി അവർക്കൊരു മുദരിസിനെ ആവശ്യപ്പെട്ട് ചെമ്പ്രയിൽ ചെന്നപ്പോൾ മൊയ്‌ല്യേരുപ്പാപ്പ അവരെ ഒരെഴുത്തും നൽകി താനൂരിലേക്കയച്ചതായിരുന്നു.
നിറമരുതൂരിലെ ബീരാൻ കുട്ടിയെ ഇവരുടെ കൂടെ തലക്കട്ടൂരിലേക്ക് മുദരിസായി പറഞ്ഞയക്കണമെന്നായിരുന്നു അവരുടെ കൈവശമുണ്ടായിരുന്ന കത്തിലെ ഉള്ളടക്കം
പോകാൻ വിസ്സമ്മതിച്ച എന്നോട് ചെമ്പ്രയിൽ പോയി പറയാൻ ഇരുമ്പാലശേരി ഉസ്താദ് നിർദ്ദേശിച്ചു.
ചെമ്പ്രയിൽ എത്തിയ എന്നോട് നിർബന്ധമായും ഇവരുടെ കൂടെ തലകട്ടൂരിൽ പോകണം എന്ന് കൽപ്പിച്ചു
അങ്ങനെ ഞാൻ അവിചാരിതമായി മുദരിസാകേണ്ടി വന്നു.

പിൽകാലത്ത് ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ പകരം വെക്കാനില്ലാത്ത പണ്ഡിതനായിരുന്നു നിറമരതൂർ ബീരാൻകുട്ടി മുസ്‌ലിയാർ
ശൈഖുൽ ഫഖീഹ് എന്ന അപരനാമത്തിലാണ് അവർ പിന്നീട് അറിയപ്പെട്ടിരുന്നത്.

എണ്ണിയാൽ തീരാത്ത അനവധി ശിഷ്യഗണങ്ങളുള്ള ബീരാൻകുട്ടി മുസ്‌ലിയാരുടെ എല്ലാ വളർച്ചയിലും പോക്കർ മുസ്‌ലിയാരെന്ന ഈ മഹാമനീഷിയുടെ സ്വാധീനം ഉണ്ടായിരുന്നു

1985ൽ ബീരാൻകുട്ടി മുസ്‌ലിയാരുമായി അൽ ഇർഫാദ് മാസികക്ക് വേണ്ടി മർഹൂം പി എം കെ ഫൈസി മോങ്ങം നടത്തിയ അഭിമുഖത്തിൽ പോക്കർ മുസ്ലിയാരെ കുറിച്ച് ബീരാൻകുട്ടി മുസ്‌ലിയാർ പറയുന്നത് ഇങ്ങനെയാണ്
ഏഴ് വർഷം ഞാൻ പോക്കർ മുസ്‌ലിയാരുടെ ദറസിൽ പഠിച്ചിട്ടുണ്ട് വല്ലാത്ത മനുഷ്യനായിരുന്നു മൂപ്പർ സൂഫിയും മുഹഖിഖുമായിരുന്നു. വളരെ അധികം അത്ഭുതങ്ങൾ പ്രകടമായിരുന്നു അദ്ദേഹത്തിൽ നിന്ന്
[ പോക്കർ മുസ്‌ലിയാരിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമായിരുന്നു എന്നതിന്ന് ഇതിൽ പരം തെളിവുകളുടെ ആവിശ്യമില്ല ]
പ്രമുഖ പണ്ഡിതനായിരുന്ന അരീക്കാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ പറയുന്നത് ഇങ്ങനെയാണ്, ഖതർനദാ വരെ മാത്രമേ എനിക്ക് പോക്കർ മുസ്‌ലിയാരിൽ നിന്ന് ഓതാൻ കഴിഞ്ഞൊള്ളു അപ്പോഴേക്കും മൊയ്‌ല്യേരുപ്പാപ്പക്ക് പ്രായധിക്യവും അസുഖവും കാരണം ദറസ് നടത്താൻ കഴിയാതായി
എന്നോട് ചെറിയമുണ്ടം കുഞ്ഞീദു മുസ്‌ലിയാരുടെ ദറസിലേക്ക് പോകാൻ കൽപ്പിച്ചു. നഹ്‌വിൽ ഏറെ കഴിവുള്ള പണ്ഡിതനായിരുന്നു കുഞ്ഞീദു മുസ്‌ലിയാർ അതുകൊണ്ട് തന്നെയാവാം ഒരു തുടക്കകാരനായ എന്നോട് അവരുടെ ദറസിൽ ചേരാൻ നിർദ്ദേശിച്ചത്.

മൗലിദ് പഠനം

25 Oct, 08:38


യാത്രക്കിടയിൽ ബുദ്ധിമുട്ടുകളില്ലാതിരിക്കാൻ സാധാരണയിൽ കവിഞ്ഞ വലുപ്പമുള്ള ഒരു ഏലസ് പോക്കർ മുസ്‌ലിയാർ ഹാജിക്ക് നൽകിയിരുന്നു..
ആ ഏലസ് അണിഞ്ഞുകൊണ്ടായിരുന്നു അവരുടെ യാത്ര ഒരുതരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും അവർക്കുണ്ടായിരുന്നില്ല
ഒരിക്കൽ മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ മരുഭൂമിയിലൂടെയായിരുന്നു യാത്ര
കൊള്ളക്കാരായ ശത്രുക്കൾ മമ്മുട്ടിഹാജിയെ തടഞ്ഞുവെച്ചു ശരീരത്തിൽ പരിശോധിക്കുന്നതിനിടയിൽ അരയിൽ തപ്പിയപ്പോൾ പോക്കർ മുസ്‌ലിയാർ നൽകിയ ഏലസ് കയ്യിൽ തട്ടി കൊള്ളക്കാരന് പിന്നീട് കയ്യെടുക്കാൻ കഴിയാതെ വന്നു.. അയാൾ മാപ്പ് പറഞ്ഞു ഹാജിയെ മദീനയിൽ എത്തിച്ചു കൊടുത്ത സംഭവം മമ്മുട്ടിഹാജിയുടെ മകനും പൗരപ്രമുഖനുമായിരുന്ന മർഹൂം ബാവുഹാജി ലേഖകനുമായി പങ്ക് വെക്കുകയുണ്ടായി.

ഉപ്പ മരിച്ചപ്പോൾ അരയിൽ നിന്നും ഏലസെടുത്ത് ഞാൻ സൂക്ഷിച്ചിരുന്നു പഴയ വീട്പൊളിച്ചു പുതിയവീട് പണിയുന്ന വേളയിൽ അത് നഷ്ട്ടപ്പെട്ടു എന്നും ബാവുഹാജി ലേഖകനോട് പറഞ്ഞു
*കുളക്കരയിലൊരു പള്ളി*

ചെമ്പ്ര പള്ളിയെ ചുറ്റി നിറഞ്ഞ് നിൽക്കുന്ന കൃഷിയിടത്തിലൂടെ കാർഷിക വിളകൾ കണ്ടാസ്വദിച്ചും കർഷകരോട് കുശലം പറഞ്ഞും പോക്കർ മുസ്ലിയാർ നടന്ന് നീങ്ങുന്നത് ഓരോ സായാഹ്നങ്ങളിലെയും നിത്യ കാഴ്ചയായിരുന്നു

രണ്ട് ചൂണ്ട് വിരലുകകളും അന്തരീക്ഷത്തിലേക്കുയർത്തി ശഹാദത്തിൻ്റെ വചനങ്ങൾ അത്യുച്ചത്തിൽ ഉരുവിട്ട് കൊണ്ടായിരുന്നു ആ നടത്തം
മഹാനവറുകളെ കണ്ട് പാടവരമ്പത്തേക്ക് ഓടി എത്തുന്നവരോട് കുശലാന്വേശണങ്ങൾ നടത്തിയും പ്രയാസങ്ങൾക്ക് പരിഹാരം നിർദേശിച്ചും ദഅവത്തിൻ്റെ പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയായിരുന്നു മഹാനായ ആസൂഫീ വര്യൻ

ഇടക്കിടെ ഈസ്റ്റ് മീനടത്തൂരിലെ തഖ്‌വ പള്ളി ലക്ഷ്യമാക്കി ഒരു നടത്തമുണ്ടായിരുന്നുവത്രേ..അവിടെ എത്തിയാൽ ആദ്യം പള്ളിക്കുളത്തിൽ ഒരു കുളിയും

ആ യാത്രകളിൽ ചെമ്പ്ര കൈതക്കുളം ഭാഗത്തെത്തിയാൽ കുളത്തിൽ കാലികളെ കഴുകാനെത്തിയവരെയും കൃഷിപ്പണി കഴിഞ്ഞ് കുളിക്കാൻ വന്നവരെയും കൊണ്ട് അവിടം തിങ്ങി നിറഞ്ഞ് നിൽക്കുന്നത് ഒരു പതിവ് കാഴ്ചയാണ് അക്കാലത്തെ കർഷക തുരുത്തായിരുന്നു അവിടം

സ്ഥിരമായി ഈ ആൾകൂട്ടം കാണുന്ന
ആ വലിയ മനുഷ്യൻ്റെ ചിന്തയിൽ ഒരാശയം ഉദിച്ചു ഇവിടെ ഈ കുളക്കരയിൽ കർഷകർക്കായി നിസ്കരിക്കാനൊരിടം

തൻ്റെ ഈ ആഗ്രഹം ശിഷ്യനും ഖാദിമുമായ വടക്കിനിയേടത്ത് മമ്മുട്ടി ഹാജിയോട് അവതരിപ്പിക്കുന്നു
അദ്ദേഹം അത് സന്തോശത്തോടെ സ്വീകരിക്കുകയും കുളത്തിൽ നിന്ന് അംഗശുദ്ധി വരുത്തി നിസ്കാരം നിർവ്വഹിക്കാൻ കഴിയും വിധം ഒരു സ്രാമ്പ്യ അവിടെ ഒരുക്കി കൊടുക്കുന്നു

കൈതോല മുടഞ്ഞ് അഞ്ച് പേർക്ക് നിസ്ക്കരിക്കാൻ പാകത്തിലാണ് അദ്യം അത് സജ്ജീകരിച്ചത് സൂഫിവര്യരായ പോക്കർ മുസ്ലിയാർ ആദ്യ നിസ്കാരം നിർവ്വഹിച്ചാണത്രെ തുടക്കം
പിന്നീട് പല തവണ വിപുലീകരണത്തിന് വിധേയമായി
ഇപ്പോൾ നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ ഈ പള്ളി മനോഹരമായി പുതുക്കിപണിതിട്ടുണ്ട്

പ്രായധിക്യവും രോഗവും കാരണം പോക്കർ മുസ്‌ലിയാർക്ക് ദർസ് നടത്താൻ കഴിയാതെയായി പ്രാഥമിക കാര്യങ്ങൾക്കുവരെ പരസഹായം വേണ്ടിവന്നു അത്തരം സന്ദർഭങ്ങളിൽ ശിഷ്യന്മാരും ഖാദിമീങ്ങളുമാണ് മൊയ്‌ല്യാരുപ്പാപ്പയെ ശുഷ്രൂഷിച്ചിരുന്നത്

ചെമ്പ്ര പള്ളിയിൽ നിന്നും നെല്ലും കാർഷികവിളകളുമായിരുന്നു മോല്യേരുപ്പാപ്പയ്ക്ക് അധികവും കൂലിയായി ലഭിച്ചിരുന്നത്.
തന്റെ ഏക സഹോദരി ഉപ്പാപ്പയുടെ മരണം വരെ ഇടക്കിടക്ക് ചെമ്പ്രയിലെത്തി അത് വാങ്ങികൊണ്ടുപോകാറാ യിരുന്നു പതിവ് എന്നു പഴമക്കാർ പറയുന്നു.
സഹോദരിക്ക് നൽകി ബാക്കിയുള്ളത് അദ്ദേഹം സ്വദഖചെയ്തു
ഉപ്പാപ്പയുടെ കിതാബുകളും ശേഷിപ്പുകളുമെല്ലാം വഫാത്തിന്റെ ദിവസങ്ങൾക്കുമുമ്പ് തന്റെ പ്രധാന ശിഷ്യന്മാർക്കും ഖാദിമീങ്ങൾക്കും അവർ വീതിച്ചു നൽകിയിരുന്നു

*വഫാത്*
ഹിജ്‌റ 1285ൽ ജനിച്ച് [കൃത്യമല്ല] പരശ്ശതം ജനങ്ങൾക്ക് അറിവ് കൊണ്ടും കറാമത്ത് കൊണ്ടും തണൽ വിരിച്ച പോക്കർ മുസ്ലിയാരുപ്പപ്പാ ഹിജ്‌റ 1361റജബ് 12ന് ഞായറാഴ്ച തൻ്റെ ശൈഖും ഉസ്താദുമായ കുട്ട്യാമു മുസ്ലിയാർ വഫാതായ റജബ് മാസത്തിൽ തന്നെ ഈ ലോകത്തോട് വിട പറഞ്ഞു

മൺമറഞ്ഞിട്ടും അനേകം ആളുകൾക്ക് ഇപ്പോഴും ആശ്വാസമായി ചെമ്പ്ര ജുമാ മസ്ജിദിന്റെ ചാരത്ത് ആ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു

നാഥൻ അവരുടെ
ഉഖ്റവിയായ
ദറജകൾ ഉയർത്തി കൊടുക്കട്ടേ...... ആമീൻ.......

https://www.facebook.com/100063871923577/posts/815154797290244/?mibextid=Nif5oz

മൗലിദ് പഠനം

25 Oct, 08:38


പറപ്പൂത്തടം പള്ളിയിലായിരുന്നു അവർ ദറസ് നടത്തിയിരുന്നത് പിന്നീട് എൻ്റെ സഹോദരങ്ങളും ദറസ് പഠനം തുടങ്ങിയത് കുഞ്ഞീദു മുസ്‌ലിയാരുടെ അടുത്ത് നിന്നാണ്
*ശിഷ്യന്മാർ*
നിറമരതൂർ ബീരാൻകുട്ടി മുസ്‌ലിയാർ, അരീക്കാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ, എന്നിവർക്ക് പുറമെ ഒറ്റപ്പാലം മുദരിസായി അറിയപ്പെട്ടിരുന്ന അഗാഥ ജ്ഞാനിയായിരുന്ന കാഞ്ഞിരത്തിങ്ങൽ സൈദാലി മുസ്‌ലിയാർ,
പ്രമുഖ പണ്ഡിതനും പഴയ കാലത്ത് അറിയപ്പെട്ട മുദരിസ്സുമായിരുന്ന അലയാറ്റിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ
പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന താനൂർ തോട്ടുങ്ങൽ പള്ളി മുദരിസ് തലകെട്ടൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, പണ്ഡിതനും പഴയ കാലത്തെ മികച്ച മതപ്രഭാഷകനുമായിരുന്ന പൂക്കാട്ടിൽ അഹമ്മദ്‌മുസ്‌ലിയാർ, ചെമ്പ്ര ഖത്തീബായിരുന്ന അണ്ണച്ചം പള്ളി അഹ്‌മദ്‌ മുസ്‌ലിയാർ, നടുവിലങ്ങാടി ഖത്തീബായിരുന്ന മഠത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങി നിരവധി പ്രഗൽഭരായ ശിഷ്യ സമ്പത്ത് കൊണ്ട് അനുഗ്രഹീതനായിരുന്നു പോക്കർ മുസ്‌ലിയാർ

*അനുഗ്രഹം തേടി*

ഒരു ദിവസം പോക്കർ മുസ്‌ലിയാർ തന്റെ ശിഷ്യൻമാരോട് പറഞ്ഞു.. ഇന്ന് നമുക്ക് രണ്ട് അതിഥികൾ വരാനുണ്ട്. ഫോൺ സംവിധാനമൊന്നുമില്ലാത്ത കാലത്താണ് മഹാനവറുകൾ ഇന്ന് വൈകീട്ട് നമുക്ക് രണ്ട് അതിഥികൾ വരും എന്ന് പറയുന്നത്. ശിഷ്യന്മാർ വൈകുന്നേരമായപ്പോഴേക്കും നെയ്യപ്പവും ചായയുമൊക്കെ തയ്യാറാക്കി
അഥിതികളെ കാത്ത് നിന്നു..നിസ്കാരം കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ ചെമ്പ്ര പള്ളിയിലേക്കെത്തിയ അതിഥികൾ കേരള മുസ്ലിം നവോഥാന നായകനും, സമസ്തയുടെ സ്ഥാപക നേതാക്കളുമായിരുന്ന മർഹൂം പാങ്ങിൽ ഉസ്താദും, വാളക്കുളം അബ്ദുൽ ബാരി ഉസ്താദുമായിരുന്നു

കേരള മുസ്‌ലീങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി രൂപീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിറവിക്ക് മുന്നോടിയായി അനുഗ്രഹവും പ്രാർത്ഥനയും തേടി വന്നതാണവർ
സമസ്ത എന്ന മഹാപ്രസ്ഥാനത്തിൻ്റെ വിജയത്തിനായി ഭക്തി നിർഭരമായ പ്രാർത്ഥനയും നടത്തിയാണ് അവർ പിരിഞ്ഞുപോയത്

തന്റെ ഉസ്താദും വലിയ്യുമായിരുന്ന കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ പരിത്യാഗിയായി ജീവിക്കുന്ന തന്റെ ശിഷ്യനെ കാണാൻ പലപ്പോഴും ചെമ്പ്ര പള്ളിയിലെത്താറുണ്ടായിരുന്നു. നിരവധി ത്വരീഖത്തുകളുടെ ശൈഖും പ്രമുഖ സൂഫിയുമായിരുന്ന ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ. സൂഫിവര്യനും ഖിലാഫത്ത് പ്രവർത്തകനുമായിരുന്ന നാടുവിലങ്ങാടി പോക്കരുട്ടി മുസ്‌ലിയാർ, കരിമ്പനക്കൽ പോക്കർ മുസ്‌ലിയാർ, വളവന്നൂർ പരീക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രഗൽഭരായ പണ്ഡിതന്മാരും ചെമ്പ്രയിലെത്തി പോക്കർ മുസ്‌ലിയാരെ സന്ദർശിക്കാറുണ്ടായിരുന്നു.
*പട്ടാളം പള്ളിയിൽ*

1921പോക്കർ മുസ്‌ലിയാർ ചെമ്പ്രപള്ളിയിൽ ദർസ് നടത്തുന്ന കാലം ഒരു മഗ് രിബ് നമസ്കാരശേഷം പട്ടാളം പള്ളിക്കുമുന്നിലെത്തി കൂട്ടത്തിൽ ഒരാൾ പാദരക്ഷ പോലും അഴിച്ച് വെക്കാതെ പള്ളിക്കുള്ളിൽ കയറി പരാക്രമം നടത്തി കലാപകാരികളിൽ ചിലർ പള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്നാരോ പിച്ചാണ് പരാക്രമം.

പള്ളിയിലുള്ളവർ പട്ടാളക്കാരനെതിരെ തിരിഞ്ഞു അവരെ പിന്തിരിപ്പിച്ചുകൊണ്ട് പോക്കർ മുസ്‌ലിയാർ പറഞ്ഞു...അവനെ വെറുതെ വിട്ടേക്കൂ..അവന്റെ അവസാനത്തെ പരാക്രമമാണത്.

സുബ്ഹിക്ക് മുമ്പ് തിരൂർ ചന്തയിൽ ജോലിക്കെത്തിയവരിൽ ചിലർ ഒരു പട്ടാളക്കാരൻ വയറ്റിൽ കയറിയ കത്തിയുമായി മരിച്ചുകിടക്കുന്നത് കണ്ടു..ഓടി കൂടിയവരിൽ ചിലർ ചെമ്പ്രക്കാരുമുണ്ടായിരുന്നു
അവരാണ് തിരിച്ചറിഞ്ഞത് തലേന്ന് രാത്രിയിൽ ചെമ്പ്രപള്ളിയിൽ പരാക്രമം കാണിച്ച പട്ടാളക്കാരനായിരുന്നു അത് എന്ന്

ഈ സംഭവത്തോടെയാണ് പോക്കർ മുസ്‌ലിയാർ ചെമ്പ്രക്ക് പുറത്തും അറിയപ്പെടാൻ തുടങ്ങിയത് ..പിന്നീട് നീറുന്ന നൊമ്പരങ്ങളും വ്യഥകളും വേദനകളമായി ചെമ്പ്ര പള്ളിയിലേക്ക് ദൂര ദിക്കിൽ നിന്നുപോലും ജനങ്ങളുടെ ഒഴുക്കായിരുന്നു ആവലാതികളും രോഗവും പറഞ്ഞുവരുന്നവർക്ക് അപ്പോൾ തന്റെ മുമ്പിൽ എന്താണോ ഉള്ളത് അത് എടുത്ത്കൊടുക്കാറായിരുന്നു പതിവ്. ഹൗളിൽ നിന്നുവരെ വെള്ളം മുക്കി കൊടുത്ത് മാരകരോഗങ്ങൾ സുഖപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
അദ്ദേഹത്തിൽ നിന്ന് ഉണ്ടായമഹാൽഭുതങ്ങൾ മാത്രം എഴുതുകയാണെങ്കിൽ ഒട്ടനവധിയുണ്ട് മുഴുവൻ കറാമത്തുകളും എഴുതി അറിയിക്കുക എന്നത് ഉദ്ദേശമില്ലാത്തതിനാൽ ഇവിടെകുറിക്കുന്നില്ല

*ചെമ്പ്രയിലെ നാട്ടു മൗലിദ്*

1935,40 കാലഘട്ടത്തിൽ തലമ്മൽതട്ടി എന്ന് നാട്ടുകാർ വിളിച്ചിരുന്ന പ്ലേഗ് ചെമ്പ്രയിലും പരിസരത്തും പടർന്ന് പിടിച്ചു
മകര മാസമായപ്പോഴേക്കും രോഗം ശക്തിയായി വ്യാപിക്കാൻ തുടങ്ങി
ഒരു വീട്ടിൽ നിന്ന് തന്നെ ഒന്നിലധികം പേർ മരണത്തിന് കീഴടങ്ങി..ഒരു ദിവസം ചെമ്പ്രപള്ളി ശ്മാശാനത്തിൽ മുപ്പത് മയ്യിത്തുകൾ വരെ മറവു ചെയ്ത സംഭവമുണ്ടായി
ഖബർകുഴിക്കാനും മയ്യിത്ത്‌ പരിപാലിക്കാനും ആരും തയ്യാറാകാത്ത അവസ്ഥ..!!!
പരിഭ്രാന്തരായ ജനങ്ങൾ പോക്കർ മുസ്‌ലിയാരെ സമീപിച്ചു ഈ വിപത്തിൽ നിന്നും രക്ഷ ലഭിക്കാനായി അങ്ങ് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു.. ജനങ്ങളുടെ ആവലാതി കേട്ട പോക്കർ മുസ്‌ലിയാർ ജനങ്ങളോടെല്ലാം അസർ നിസ്കരിക്കാൻ പള്ളിയിലെത്താൻ ആവശ്യപ്പെട്ടു

മൗലിദ് പഠനം

25 Oct, 08:38


വീട്ടിൽ കന്നുകാലികളെ വളർത്തുന്നവർ ഒരു നാണയമെടുത്ത് കാലികളുടെ തലഉഴിഞ്ഞു കൊണ്ടുവരാനും, വീട്ടിലെ ആളുകൾക്കെണ്ണം ഒരോ പത്തിരി തയ്യാറാക്കി പള്ളിയിലെത്തിക്കാനും ആവശ്യപെട്ടു. ജനങ്ങൾ അപ്രകാരം അസർനിസ്കരിക്കാൻ പള്ളിയിലെത്തി
നിസ്കാരം കഴിഞ്ഞ് മൗലിദ് ആരംഭിച്ചു മങ്കൂസ് മൗലിദിൽ നിന്ന് തുടങ്ങി മുഹിയദ്ധീൻ മൗലിദും, രിഫാഈ മൗലിദും ബദ്ർ മൗലിദും പാരായണം ചെയ്തു അതിനിടക്ക് മഗ്‌രിബും ഇശാഉം പിന്നിട്ടു ഇശാനിസ്കാരത്തിനു ശേഷം അശറഖ ബൈതും ചൊല്ലി മൊയ്‌ല്യാരുപ്പാപ്പയുടെ ഭക്തി നിർഭരമായ പ്രാർത്ഥന നേരം പുലർന്നു കൂട്ടമരണങ്ങളില്ല, പുതിയ രോഗികളില്ല, അസുഖം ബാധിച്ചവർക്കെല്ലാം സുഖപ്പെടുകയും ചെയ്തു

അങ്ങനെ ആ മഹാമാരി ആരങ്ങൊഴിഞ്ഞു ഇന്നും മകര മാസം വന്നാൽ ചെമ്പ്രയിലെ എല്ലാ പള്ളികളിലും ഈ നാട്ടു മൗലിദ് വർഷം തോറും നടന്നു വരുന്നു

*പോക്കർ മുസ്ലിയാരുടെ നബിദിനാഘോഷം*
വലിയ പ്രവാചകപ്രേമിയായിരുന്നു പോക്കർ മുസ്‌ലിയാർ
റബിഉൽ അവ്വൽ മാസം പിറന്നാൽ പള്ളിയിൽ വെച്ച് എല്ലാ ദിവസവും തന്റെ ശിഷ്യൻമാരെയും ഖാദിമുകളെയും വിളിച്ചുകൂട്ടി വലിയ മൗലിദ് സദസ്സ് തന്നെ സംഘടിപ്പിക്കാറുണ്ടായിരുന്നു.
മാത്രവുമല്ല റബീഉൽ അവ്വൽ മാസം പിറന്നാൽ പള്ളിയിലും പരിസരങ്ങളിലുമെല്ലാം ധാരാളം മെഴുകുതിരി കത്തിച്ചു വെക്കൽ പതിവായിരുന്നു
മാസം 12വരെ ഇത് തുടരും അസർ നിസ്കാരം കഴിഞ്ഞാൽ ആളുകൾ മെഴുകുതിരിയുമായി പള്ളിയിലെത്തലും പതിവായിരുന്നു. പരിസര നാടുകളിൽ നിന്ന് പോലും റബീഉൽ അവ്വൽ മാസത്തിൽ ചെമ്പ്ര പള്ളിയിലേക്ക് ആളുകൾ മെഴുകുതിരി നേർച്ചയാക്കാറുണ്ടായിരുന്നു
ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ചെമ്പ്ര പള്ളിയും പരിസരവും പ്രകാശപൂരിതമായി നിൽക്കുന്നത് കാണാമായിരുന്നു എന്ന് പോക്കർ മുസ്‌ലിയാരുടെ ഖാദിമീങ്ങളിൽ നിന്നും കേട്ടവർ അനുസ്മരിക്കുന്നു.
പോക്കർ മുസ്‌ലിയാരുടെ മരണത്തിന്ന് ശേഷവും അവരുടെ ഖാദിമീങ്ങൾ റബീഉൽ അവ്വൽ മാസത്തിൽ മെഴുകുതിരി കത്തിച്ചു വെക്കാറുണ്ടായിരുന്നു .
പള്ളിയോട് പാലിക്കേണ്ട ആദരവുകൾ അദ്ദേഹം പാലിച്ചിരുന്നു പതിറ്റാണ്ടുകളോളം പള്ളയിൽ മാത്രം ജീവിച്ചിട്ടും ഒരു ചെറിയ അനാദരവ് പോലും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെ അടയാളമായി പണ്ഡിതൻമാർ വിലയിരുത്തുന്നു

പള്ളിയിലെ ഒരു ജീവനക്കാരൻ ശരീരത്തിൽ തൈലം പുരട്ടി പള്ളിയിൽ നടന്നതിന് പോക്കർ മുസ്‌ലിയാരിൽ നിന്ന് ശാസന കേൾക്കേണ്ടിവന്നു. എന്നിട്ടും അത് ആവർത്തിച്ചതിനാൽ പ്രസ്തുത വ്യക്തിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ പോക്കർ മുസ്‌ലിയാർ നിർദ്ദേശം നൽകിയ സംഭവമൊക്കെ ചെമ്പ്രയിലെ പഴമക്കാർ എഴുത്തുകാരനോട് പങ്ക് വെച്ചിരുന്നു.

ഐ.പി.എച്ച് ൻ്റെ വിജ്ഞാന കോശത്തിൽ വൈലത്തൂർ അബൂബക്കർ മുസ്‌ലിയാർ എന്ന തലക്കെട്ട് നൽകി ചെമ്പ്ര പോക്കർ മുസ്‌ലിയാരെ പരിചയപെടുത്തുന്നുണ്ട്.അറിയപ്പെട്ട നാട്ടുവൈദ്യനും സിദ്ധനും വലിയ മതപ്രഭാഷകനുമായിരുന്നു എന്നും അവർ എഴുതി വെച്ചിരിക്കുന്നു
റജബ് 12 ഞായറാഴ്ച മരണപ്പെട്ടു ചെമ്പ്ര ജുമാഅത്ത് പള്ളിയിൽ മറവു ചെയ്തു എന്നും വിജ്ഞാന കോശം രേഖപ്പെടുത്തീട്ടുണ്ട്.

കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ രചിച്ച ഖസാഇദുൽ ഖാദിരിയ്യ എന്ന തവ്വസ്സുൽ ബൈത്തിലും വൈലത്തൂർ അബൂബക്കർ മുസ്‌ലിയാർ എന്നാണ് പരിചയപ്പെടുത്തുന്നത്.
വ അലൽ വലിയ്യിൽ വൈലത്തൂരി ഔറഅ ഫീ ചെമ്പ്രലഹൂ മസാറു ഔസഹാ എന്നാണ് ആ ബൈത്തിലുള്ളത്

പ്രമുഖ സൂഫി പണ്ഡിതനായ ചെറിയമുണ്ടം കുഞ്ഞിപോക്കർ മുസ്‌ലിയാർ രചിച്ച ഹിദായത്തുൽ മുതലത്വഖ്‌ ബി ഗവായത്തുൽ മുത്തശ്ശയ്യഖ് എന്നപ്രശസ്തമായ ഗ്രന്ഥത്തിൽ ആഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സമ്മതപത്രം എഴുതി നൽകിയ ആക്കാലത്തെ പേരുകേട്ട പണ്ഡിതന്മാരുടെ കൂട്ടത്തിലും ചെമ്പ്ര മുദരിസ് പോക്കർ മുസ്‌ലിയാൽ ഇടം പിടിച്ചിട്ടുണ്ട്

മാത്രവുമല്ല.. കുഞ്ഞിപ്പോക്കർ മുസ്‌ലിയാരുടെ എല്ലാ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന് മുമ്പ് ചെമ്പ്ര പോക്കർ മുസ്‌ലിയാർക്ക് വായിക്കാൻ നൽകി സമ്മതപത്രം വാങ്ങാറുണ്ടായിരുന്നു

[തൻവീറു സ്വദ്രി ദ മദ്ഹി ശൈഖ് അബീബക്കർ ] ഓമച്ചപ്പുഴ മൊയ്‌ലെരുപ്പാപ്പ മൗലിദ്, കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ മൗലിദ്, [മിനഹുൽ അഖിയാർ, ] സിപി ബാസിത്ത് ഹുദവിയുടെ നിറമരുതൂർ മരക്കാർ മുസ്‌ലിയാർ

ഉസ്താദ് അബ്ദുൽ ഗഫൂർ കാസിമിയുടെ മൺമറഞ്ഞ മഹാ മാനുഷികർ ,
പകര സുവനീർ,
1985 മെയ്‌ അൽ ഇർഫാദ് മാസിക,1998ഫെബ്രുവരി അൽ ഇർഫാദ് മാസിക തുടങ്ങിയ നിരവധിരേഖകളിൽ പോക്കർ മുസ്‌ലിയാർ പല രൂപത്തിൽപരാമർശിക്കപ്പെട്ടിട്ടുണ്ട്
മറ്റു പല ഗ്രന്ഥങ്ങളിലും ചെമ്പ്ര പോക്കർ മുസ്‌ലിയാരെ കുറിച്ച് പ്രതി പാതിച്ചിട്ടുണ്ടെങ്കിലും എഴുത്തുകാരന് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.

*പോക്കർ മുസ്ലിയാരുടെ ഏലസ്സ്*

നിരവധി കിതാബുകൾ പോക്കർ മുസ്‌ലിയാരുടെ കൈവശമുണ്ടായിരുന്നു മക്കയിൽ നിന്നും മദീനയിൽ നിന്നും മറ്റു വിദേശനാടുകളിൽ നിന്നും അവർ കിതാബുകൾ വരുത്തിയിരുന്നു
പോക്കർ മുസ്‌ലിയാരുടെ ഖാദിമീങ്ങളിൽ പ്രധാനിയായിരുന്ന വടക്കിനിയേടത്ത് മമ്മുട്ടി ഹാജിയാണ് അധിക കിതാബുകളും കൊണ്ടുവന്നു നൽകിയിരുന്നത്.
കാൽനടയായും കപ്പൽ വഴിയും അവർ പല നാടുകളും സഞ്ചരിച്ചിട്ടുണ്ട്

മൗലിദ് പഠനം

25 Oct, 08:37


കുട്ട്യാമു മുസ്ലിയാരെ കുറിച്ച് ചരിത്രകാരനായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ അൽ ഇർഫാദ് മാസികയിൽ എഴുതിയ ലേഖനത്തിൽ ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കുട്ട്യാമു മുസ്ലിയാരുടെ പ്രധാന ശിഷ്യന്മാരായി പരിചയപ്പെടുത്തിയ എട്ട് പേരിൽ ഒരാൾ നമ്മുടെ കഥാപുരുഷൻ ചെമ്പ്ര പോക്കർ മുസ്ലിയാരാണ്

കുട്ട്യാമു മുസ്ലിയാരുടെ മരുമകനായ പുതിയാപ്പിള അബ്ദു റഹിമാൻ മുസ്ലിയാരിൽ നിന്നും പോക്കർ മുസ്ലിയാർ ചില കിതാബുകൾ ഓതിയിട്ടുണ്ട്

പൊന്നാനിയിലെ പഠനശേഷം ഉസ്താദുമാരുടെ നിർദേശപ്രകാരം പൊന്നാനിയിലെ ആദ്യ പള്ളികളിലൊന്നായ മഖ്ദൂമിയ അകത്തെ പള്ളിയിൽ പോക്കർ മുസ്ലിയാർ ദർസ് നടത്തിയിട്ടുണ്ട്

പൊന്നാനിയിൽ ദർസ് നടത്തുന്ന കാലത്ത്
പൊന്നാനി ഉലമാക്കളുമായി വലിയ ബന്ധമുണ്ടായിരുന്ന ചെമ്പ്ര ബാവ മാസ്റ്റർ മൂപ്പനാണ് പോക്കർ മുസ്ലിയാരെ ചെമ്പ്രയിലേക്ക് ക്ഷണിക്കുന്നത്.
പൊന്നാനിയുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ചെമ്പ്ര സ്വദേശി വഞ്ചിക്കാരൻ മരക്കാർ എന്നവരും പോക്കർ മുസ്ലിയാരോട് ചെമ്പ്രയിലേക്ക് മാറാൻ പ്രേരണ നൽകി

അങ്ങനെ ചെമ്പ്രയിലെത്തിയ പോക്കർ മുസ്ലിയാർ മൂന്ന് പതിറ്റാണ്ടിലതികം [കൃത്യമല്ല] ചെമ്പ്ര പള്ളിയിൽ ദർസ് നടത്തി
ക്രമേണ വൈലത്തൂർ അബൂബക്കർ മുസ്ലിയാർ ചെമ്പ്ര പോക്കർ മുസ്ലിയാരായി മാറി


*സഹപാഠികളും കൂട്ടുകാരും മുരീദന്മാരും*

മഹാ പണ്ഡിതനും അനേകം പണ്ഡിത കുലപതികളുടെ ഗുരുവുമായിരുന്ന ഇരുമ്പാലശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ്ലിയാർ,
തറക്കണ്ടി ഓർ എന്ന പേരിൽ വിശ്രുതനായി മാറിയ പ്രമുഖ പണ്ഡിതൻ ആയഞ്ചേരി അബ്ദുറഹിമാൻ മുസ്ലിയാർ,
പ്രമുഖ സൂഫീ പണ്ഡിതനായിരുന്ന വെളിയങ്കോട് താണ പാടം മുഹമ്മദ് മുസ്ലിയാർ,
ഹിജ്റ 1353 ൽ വഫാതായ കോടഞ്ചേരി ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്ലിയാർ എന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ, സൂഫിവര്യരും പ്രമുഖപണ്ഡിതനുമായിരുന്ന യാഫിഈ സൈദാലി മുസ്ലിയാർ തുടങ്ങിയ അഗ്രേസരരായ ഉലമാക്കൾ പോക്കർ മുസ്ലിയാരുടെ സഹപാഠികളും കൂട്ടുകാരുമായിരുന്നു

തൻ്റെ പ്രധാന ഉസ്താദും വലിയ സൂഫീ പ്രമുഖനുമായിരുന്ന തട്ടാങ്കര കുട്ട്യാമു മുസ്ലിയാരിൽ നിന്നും മഖ്ദൂമി കുഞ്ഞൻബാവ മുസ്ലിയാരിൽ നിന്നും ആത്മീയ ശിക്ഷണവും ത്വരീഖതും സുമ്മിൻ്റെ ഇജാസതടക്കം മറ്റു പല ഇജാസതുകളും സ്വീകരിച്ച പോക്കർ മുസ്ലിയാർ പീന്നീട് വലിയ സൂഫിയും സാഹിദുമായി മാറി

നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പണ്ഡിതൻമാരും സാദാരണക്കാരും സൂഫിയാക്കളും ചെമ്പ്ര പോക്കർ മുസ്ലിയാരിൽ നിന്ന് ത്വരീഖത്ത് സ്വീകരിക്കാനും ബറക്കത്തെടുക്കാനുമെത്തിയിരുന്നു.
വൈലത്തൂർ ചിലവിൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന കാവുംപുറം അവറു മുസ്ലിയാർ,ഓമച്ചപ്പുഴ പുത്തമ്പള്ളി ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാർ, വലിയ സൂഫിയും പൗരപ്രമുഖനും ദനാഡ്യനുമായിരുന്ന കൽകഞ്ചേരി കൊച്ചുണ്ണി മൂപ്പൻ, വളവന്നൂർ മാട്ടുപ്പുറം പൊട്ടച്ചോല സൈതാലി മുസ്ലിയാർ
തുടങ്ങിയ മഹാരധന്മാർ ചെമ്പ്ര പോക്കർ മുസ്ലിയാരുടെ പ്രധാന മുരീദന്മാരാണ്

വിഷഭാധ ഏറ്റവരെ മന്ത്രിച്ചൂതി സുഖപ്പെടുത്തിയിരുന്ന വലിയ സൂഫിയും പൗരപ്രമുഖനുമായിരുന്നു കൽപകഞ്ചേരി കൊച്ചുണ്ണി മൂപ്പൻ

തൻ്റെ അരികിൽ സുമ്മിൻ്റെ ഇജാസതിനായ് വരുന്നവരോട് തൻ്റെ പക്കലുള്ളത് ചെമ്പ്ര പോക്കർ മുസ്ലിയാരുടെ ഇജാസതാണ് അദ്ദേഹം വലിയ മഹാനാണ് എന്നും കൊച്ചുണ്ണി മൂപ്പൻ പറയാറുണ്ടായിരുന്നു

പ്രയാസങ്ങൾ പറഞ്ഞ് വരുന്നവരോട് ചെമ്പ്ര പോക്കർ മുസ്ലിയാരുടെ ഖബർ സിയാറത് ചെയ്യാനും അദ്ദേഹം കൽപിച്ചിരുന്നു

ഇപ്പോഴും ഇടക്കിടെ ചെമ്പ്ര സിയാറത്തിനെത്തുന്ന ഒരു പണ്ഡിതനുമായി ആശയവിനിമയം നടത്തിയപ്പോൾ തന്നോട് കൊച്ചുണ്ണി മൂപ്പൻ നിർദേശിച്ചത് പ്രകാരമാണ് ഇവിടെ സിയാറത്തിന് എത്തുന്നത് എന്നായിരുന്നു മറുപടി

പുത്തൻപള്ളി ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാരും കാവുംപുറം അവറു മുസ്ലിയാരും ആഴ്ചയിൽ പല തവണ ചെമ്പ്ര പള്ളിയിൽ എത്താറുണ്ടായിരുന്നു പലപ്പോഴും പാതിരാത്രിയിലാണ് അവരുടെ ആത്മീയ ചർച്ചകൾ അവസാനിച്ചിരുന്നത്

മർഹൂം ചെമ്പ്ര മരക്കാർ മുസ്ലിയാർ പറയുന്നുന്നത് ഇങ്ങനെയാണ്
ചെമ്പ്ര മോല്യേരുപ്പാപ്പയെ കാണാൻ ദിനംപ്രതി അനേകം വലിയ വലിയ മഹത്തുക്കൾ ചെമ്പ്രയിൽ വരാറുണ്ടായിരുന്നു
ഓമച്ചപ്പുഴ മോല്യേരും
അവറുമോല്യേരും ആഴ്ചയിൽ ഒന്നിലതികം തവണ എത്താറുണ്ട് പാതിരാത്രി പന്നിട്ടശേഷമാണ് അവർ പിരിയാറുള്ളത്

അവറുമോല്യേരും ചെമ്പ്ര മോല്യേരുപ്പാപ്പയും തമ്മിൽ വലിയ സൗഹൃദവുമുണ്ടായിരുന്നു അവർ തമ്മിലുള്ള അവസാന കൂടിക്കാഴ്ചക്ക് ഞാനും സാക്ഷിയായിരുന്നു

അന്ന് ഞാൻ കുട്ടിയാണ് വല്യുപ്പയുടെ കൂടെ ഞാൻ എപ്പോഴും പള്ളിയിൽ പോകാറുണ്ടായിരുന്നു
ഒരു ദിവസം പതിവ് പോലെ അവറു മുസ്ലിയാർ ഉപ്പാപ്പ യെ കണ്ട് പുറത്തിങ്ങിയിരുന്നു..വീണ്ടും പള്ളിയിൽ നിന്ന് മോല്യേരുപ്പാപ്പയുടെ വിളി കേട്ട് അവറു മുസ്ലിയാർ തിരിച്ചു കയറി
ഒന്നൂല്യ അവറോല്യേരേ...നിങ്ങളെ ഒരിക്കൽ കൂടി കാണാനായ് വിളിച്ചതാണ് എന്നായിരുന്നു മറുപടി
തൊട്ടടുത്ത ദിവസം തന്നെ മോല്യേരുപ്പാപ്പ വഫാതായി ഇതവരുടെ അവസാന കൂടികാഴ്ചയായിരുന്നു അത്

*പ്രശസ്തമായ ദർസ്*

മൗലിദ് പഠനം

25 Oct, 08:37


#വൈലത്തൂർ_അബൂബക്കർ_മുസ്ലിയാർ #ചെമ്പ്രക്കാരുടെ_മോല്യേരുപ്പാപ്പ
✍️✍️✍️✍️✍️✍️✍️✍️✍️
#എംഎ_റഊഫ്_കണ്ണന്തളി

#ഉദ്ദേശം എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്
ഭൗതിക പ്രശസ്തിയും സുഖാഡംബരങ്ങളും പൂർണമായും ഉപേക്ഷിച്ച് പൊതുരംഗങ്ങളിൽ അതികമൊന്നും പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളോളം അല്ലാഹുവിൻ്റെ ഭവനത്തിൽ അറിവ് പകർന്നും,ഇബാദത്തിലുമായി കഴിഞ്ഞു കൂടിയ മഹാപണ്ഡിതനും ആരിഫും വലിയ്യുമായിരുന്നു മർഹൂം വൈലത്തൂർ അബൂബക്കർ മുസ്ലിയാർ എന്ന ചെമ്പ്ര പോക്കർ മുസ്‌ലിയാർ

നീറുന്ന നൊമ്പരങ്ങളും വ്യഥകളും വേദനകളുമായി കഴിഞ്ഞിരുന്നവർക്ക് പോക്കർ മുസ്ലിയാരുടെ സാനിധ്യം വലിയ പ്രതീക്ഷയായിരുന്നു

സങ്കടങ്ങൾ പറയാനും പ്രയാസങ്ങളുടെ കെട്ടഴിക്കാനും ദിനംപ്രതി അനേകം പേർ ആസവിദത്തിൽ എത്തിയിരുന്നു

വൈദ്യശാസ്ത്രം അത്രമേൽ വളർന്നിട്ടില്ലാത്ത അക്കാലത്ത് മാറാവ്യാധി പിടിപെട്ടവർക്ക് പോലും പോക്കർ മുസ്ലിയാരുടെ സാനിധ്യം വലിയ ആശ്വാസമായിരുന്നു

ജീവിതത്തിൽ അതീവ സൂക്ഷ്മത പുലർത്തിയിരുന്ന പോക്കർ മുസ്ലിയാർ മികച്ച മതപ്രഭാഷകനും അറിയപ്പെട്ട സൂഫിയും അക്കാലത്ത് പേര് കേട്ട നാട്ടുവൈദ്യനുമായിരുന്നു എന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു

*ജനനം കുടുംബം*

ചെമ്പ്ര സ്വദേശിയായ സൈനുദ്ദീൻ മുസ്ലിയാരുടെ മകനായി വൈലത്തൂരിലാണ് പോക്കർ മുസ്ലിയാർ ജനിച്ചതും വളർന്നതും

പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്

സൈനുദ്ധീൻ മുസ്ലിയാരെ കുറിച്ചുള്ള അന്വേഷണത്തിൽ എഴുത്തുകാരന് ബോധ്യമായത് പറയാം

മലബാറിലെ മുസ്ലിം നവോത്ഥാന നായകനും ചെമ്പ്ര പള്ളിയുടെ സ്ഥാപകരിൽ പ്രധാനിയുമായിരുന്നു മണ്ഡായപ്പുറത്ത് ബാവ മാസ്റ്റർ മൂപ്പൻ
വലിയ ദനാഡ്യനായിരുന്ന മൂപ്പൻ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ സ്ഥാപക നേതാവാണ്

ചെമ്പ്രയിൽ പള്ളി സ്ഥാപിച്ചപ്പോൾ പള്ളിയിലെ ഇമാമായി പൊന്നാനിയിൽ നിന്നോ മറ്റോ മൂപ്പൻ ചെമ്പ്രയിലെത്തിച്ച പണ്ഡിതനാണ് സൈനുദ്ധീൻ മുസ്ലിയാർ

ഈ സൈനുദ്ധീൻ മുസ്ലിയാർ വൈലത്തൂരിൽ നിന്ന് വിവാഹം ചെയ്ത് അതിൽ ഉണ്ടായ മകനാണ് പോക്കർ മുസ്ലിയാർ പഴമക്കാരുമായി നടത്തിയ അന്വേഷണങ്ങളിൽ നിന്നും എഴുത്തുകാരന് മനസ്സിലാക്കാനായത് ഇങ്ങനെയാണ്

പോക്കർ മുസ്ലിയാർക്ക് ഒരു സഹോദരി ഉണ്ടായിരുന്നു
അവർ മരണം വരെ ചെമ്പ്രയിൽ വരാറുണ്ടായിരുന്നു
പോക്കർ മുസ്ലിയാരും ഉമ്മയും സഹോദരിയും വൈലത്തൂർ ചിലവിൽ മഹല്ലിലായിരുന്നു താമസിച്ചിരുന്നത്
പോക്കർ മുസ്ലിയാർ വിവാഹം ചെയ്തിരുന്നോ എന്ന വിഷയത്തിൽ രണ്ട ഭിപ്രായമുണ്ട്
അവർ വിവാഹം ചെയ്തിരുന്നു എന്നും ഭാര്യ മരണപ്പെട്ടതിൽ പിന്നീട് മറ്റൊരു വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും പറയപ്പെടുന്നു

പോക്കർ മുസ്ലിയാരുടെ അടുത്ത സുഹൃത്തായ ചെമ്പ്ര വഞ്ചിക്കാരൻ മരക്കാർ എന്നവരുടെ മകൻ അഹമ്മദ് കുട്ടി വിവാഹം ചെയ്തത് വൈലത്തൂരിൽ നിന്നാണ് വൈലത്തൂർ ചിലവിൽ സ്വദേശി മണ്ണ്ങ്ങപ്പാട്ട് അലവിയുടെ മകൾ കദിയാമുവിനെയാണ് അവർ വിവാഹം ചെയ്തത്
ഈ വിവാഹ ബന്ധത്തിന് നേതൃത്വം നൽകിയത് പോക്കർ മുസ്ലിയാരണ്

മോല്യേരു പ്പാപ്പയുടെ അയൽവാസിയായിരുന്നു അലവി എന്നയാൾ

ഈ ബന്ധം കൊണ്ട് തന്നെ പോക്കർ മുസ്ലിയാരുടെ സഹോദരി ചെമ്പ്രയിൽഎത്തിയാൽ ഈ കദിയാമുവിൻ്റെ അടുത്തായിരുന്നു തങ്ങിയിരുന്നത്

കദിയാമു എന്ന സ്ത്രീ ഈ അടുത്ത കാലത്താണ് മരണപ്പെട്ടത്

ഞങ്ങളുടെ വീടിൻ്റെ പിറകിലായി ഒരു ചെറിയ വീട്ടിലാണ് മോല്യേരുപ്പാപ്പയും ഉമ്മയും സഹോദരിയും താമസിച്ചിരുന്നത് എന്ന് കദിയാമു എന്ന സ്ത്രീ പറയാറുണ്ടായിരുന്നു എന്ന് അവരുടെ മക്കൾ ഓർത്തെടുക്കുന്നു

ചുരുക്കത്തിൽ പോക്കർ മുസ്ലിയാരുടെ കുടുംബവേരുകൾ തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല എന്നതാണ് വസ്തുത
*പഠനവും ഉസ്താദുമാരും*

വൈലത്തൂരിൽ നിന്ന് തന്നെയാണ് പോക്കർ മുസ്ലിയാരുടെ പ്രാഥമിക പഠനം
ചിലവിൽ പള്ളിയിൽ പ്രമുഖ സൂഫീ പണ്ഡിതൻ കുറ്റൂർ കമ്മുണ്ണി മുസ്ലിയാരായിരുന്നു പ്രഥമ ഗുരു
നാട്ടിലെ പ്രാഥമിക പഠന ശേഷം പ്രശസ്തമായ പൊന്നാനി പള്ളിയിലെത്തി പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലുമായി ജീവിച്ച് പണ്ഡിത ലോകത്തിന് അഭിമാനമായി ജ്വലിച്ച് നിന്ന മഹാ പണ്ഡിതനും മുഫ്തിയുമായിരുന്ന മർഹൂം തട്ടാങ്കര കുട്ട്യാമു മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പണ്ഡിത കേരളത്തിൻ്റെ അവസാന വാക്കായിരുന്നു തട്ടാങ്കര കുട്ട്യാമു മുസ്ലിയാരും മഖ്ദൂമി പുതിയകത്ത് അബ്ദുറഹിമാൻ എന്ന കുഞ്ഞൻ ബാവ മുസ്ലിയാരും

കേരള ഇബ്നു ഹജർ,കേരള റംലി എന്നീ പേരുകളിലാണ് ഇവർ പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നത്

ഇവർ രണ്ട് പേരും ഒരേ സമയം പൊനാനി പള്ളിയിൽ ദർസ് നടത്തിയവരാണ് അതിനാൽ തന്നെ കുഞ്ഞൻ ബാവ മുസ്ലിയാരിൽ നിന്നും പോക്കർ മുസ്ലിയാർ ചില കിതാബുകൾ ഓതിയിട്ടുണ്ട്
പ്രധാന ഉസ്താദ് കുട്ട്യാമു മുസ്ലിയാർ തന്നെയാണ്
അനേകം ശിഷ്യഗണങ്ങളുള്ള കുട്ട്യാമു മുസ്ലിയാരുടെ ശിഷ്യന്മാരിൽ പ്രധാനി കൂടിയായിരുന്നു പോക്കർ മുസ്ലിയാർ

മൗലിദ് പഠനം

24 Oct, 05:34


*മൻഖൂസ് മൗലിദ് പഠനം - *


*മൻഖൂസ് - ചുരുക്കപ്പെട്ടത്*

ഏകദേശം 500 വർഷം പഴക്കമുള്ള മൗലിദാണ് മൻഖൂസ് മൗലിദ് .
ആയിരത്തോളം വർഷം പഴക്കമുള്ള വളരെ സുദീർഘമായിട്ടുള്ള ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ)വിന്റെ സുബ്ഹാന മൗലിദിലുള്ള വളരെ മർമ്മപ്രധാനമായവളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചുരുക്കി കൊണ്ടാണ്ഈ മൗലിദ് രചിക്കുന്നത്.
അതുകൊണ്ടാണ് ചുരുക്കപ്പെട്ടത് എന്ന പേര്നൽകിയത് .

*അൽ മൗലിദുൽ മൻഖൂസ് എന്നാണ് അറബിയിൽ പറയുക .*

*മലയാളവൽക്കരിച്ചുകൊണ്ട് അതിനെ Short ആക്കി മൻഖൂസ് മൗലിദ് എന്ന് പറയുന്നു.*

*സൈനുദ്ധീൻ മഖ്ദൂം ഒന്നാമനാണ് മൻഖൂസ് മൗലിദിന്റെ മുസന്നിഫ്*
ഫത്തഹുൽ മുഹീന്റെ മുസന്നിഫിന്റെ വലിയുപ്പയാണ് മൻഖൂസ് മൗലിദിന്റെ മുസന്നിഫ്.

മഖ്ദൂം ഒന്നാമന്റെ ഉപ്പമാർ യഥാർത്ഥത്തിൽ യമനുകാരായിരുന്നു.പിന്നീടവർ കൊച്ചിയിൽ എത്തുന്നു അതിനുശേഷം അവർ പൊന്നാനിയിലെത്തുന്നു.

*ഉപ്പയുടെ പേര് ശൈഖ് അലി മഹ്ബരി (റ).*
*ഉപ്പയുടെ അനിയന്റെ സഹോദരൻ എളാപ്പ ശൈഖ് ഇബ്രാഹിം മഹ്‌ബരി (റ).*

ഉപ്പയുടെ മരണശേഷം എളാപ്പയുടെ സംരക്ഷണത്തിനാണ് സൈനുദ്ദീൻ മഖ്ദൂം വളരുന്നത്.
പ്രധാനപ്പെട്ട ഒരധ്യാപകൻ എളാപ്പയാണ്.

എളാപ്പയിൽ നിന്നാണ് പ്രാഥമികമായ പഠനവും മറ്റു പഠനങ്ങളെല്ലാം പൂർത്തിയാക്കുന്നത്.

*അതിനുശേഷം വീണ്ടും അവിടത്തെ വിജ്ഞാന ദാഹം മൂത്തു കൊണ്ട് ആ കാലത്ത് അവിടുന്ന് ഈജിപ്തിലേക്ക് പോവുകയാണ്.*

ഈജിപ്തിലേക്ക് പോയ സമയത്താണ് വിശ്രുദ ശാഫീ പണ്ഡിതനായ ബഹുമാനപ്പെട്ട സക്കരിയൽ അൻസാരി (റ)അടുക്കൽ അവർ പഠിക്കുന്നത്.

*ഒരിക്കൽ അവിടുത്തെ ദർസിൽ പഠിച്ചുകൊണ്ടിരിക്കുന്ന* *സമയത്ത് ഉസ്താദിന്റെ കുതിരക്ക് പുല്ല് പറിക്കാൻ വേണ്ടി സൈനുദ്ധീൻ മഖ്ദൂം പോവുകയാണ് തസ്ബീഹ് ചൊല്ലി ചൊല്ലിക്കൊണ്ടാണ് മഹാനവർകൾ പറിക്കുന്നത്.*

*തസ്ബീഹ് ചൊല്ലി പുല്ല് പറിക്കാൻ നോക്കുന്ന സമയത്ത് ആ പുല്ലുകളെല്ലാം മഹാനവർകളുടെ കൂടെ ചെല്ലുന്നു.*

*ഉസ്താദിൻറെ അടുക്കൽ ഓടിച്ചെന്ന് കൊണ്ട് ഈ അത്ഭുത സംഭവം പറഞ്ഞപ്പോൾഉസ്താദ് അവിടുന്ന് പറഞ്ഞു മോനെ നീ ഒരുപാട് വളർന്നു. ആത്മീയമായിട്ടുംഒരുപാട് ഉയർന്നു അതിനാൽ ഇനി മുതൽ നീ ഖാദിമല്ല നീ എനിക്ക് ഖിദ്മത്ത് ചെയ്യേണ്ടവനല്ല.*

*നീ ഒരുപാട് ഉയർന്നവനാണ് നിനക്ക് ഖിദ്മത്ത് എടുക്കാൻ ഒരുപാട് ഖാദിമുകൾ ഉണ്ടാവുന്നതാണ്.*

*അന്നുമുതലാണ് രണ്ടാമതായി ആ കുടുംബത്തിന് മഖ്ദൂം എന്ന് പറയുന്ന ആ പട്ടം തിരിച്ചുപിടിക്കാൻ കഴിയുന്നത് .*

*അതിനുമുമ്പും ഇദ്ദേഹത്തിൻറെ ഉപ്പാപ്പമാർ യമനിലായിരിക്കുന്ന സമയത്ത് മഖ്ദൂമികൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .*

*പക്ഷേ കേരളത്തിൽ അവർ മഹ്ബരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ആ ഒരു പേര് രണ്ടാമതായി തിരിച്ചുപിടിക്കുന്നത് ഈ ഒരു അത്ഭുതത്തിന് ശേഷമാണ്.*

ഇന്ന് നമ്മൾ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ അതിൻറെ കാരണക്കാർ മഖ്‌ദൂമീങ്ങൾ ആയിരുന്നു.

മലബാറിന്റെ മക്ക എന്ന പേരിലാണ് പൊന്നാനി അറിയപ്പെടുന്നത്.

*സൈനുദ്ദീൻ മഖ്ദൂമി തസവ്വുഫിൽ രചിച്ച പ്രധാന ഗ്രന്ഥമാണ് അദ്കിയ എന്ന് പറയുന്നത്. ആത്മീയ ജ്ഞാനത്തിൽ ഏറ്റവും പ്രധാനമായ ഗ്രന്ഥമാണ് അദ്കിയ .*

തസവ്വുഫിന്റെ വിഷയത്തിൽ വളരെ അത്ഭുതമാണ് അദ്കിയയിലുള്ള ഓരോ വരികളും , പദപ്രയോഗങ്ങളും , ആശയഗാമ്പീര്യവും തസവ്വുഫിന്റെ അറിവുകളും എല്ലാം കോർത്തിണക്കിയ വളരെ മനോഹരമായിട്ടുള്ള ഒരു ഗ്രന്ഥമാണ് അദ്കിയ .

ഇതുപോലെ ഒരുപാട് ഗ്രന്ഥങ്ങൾ മഹാനവർകൾ അവിടുന്ന് രചിച്ചിട്ടുണ്ട്.

*മൻഖൂസ് മൗലൂദ് രചിക്കാനുള്ള പാശ്ചാത്തലം*

പൊന്നാനിയിൽ ഖാളിയായിരുന്നു ബഹുമാനപ്പെട്ട സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ .ആ സമയത്താണ് പൊന്നാനിയിലും സമീപപ്രദേശങ്ങളിലും എല്ലാം കോളറ എന്ന മാരകരോഗം പടർന്നു പിടിക്കുന്നത്.

ചികിത്സ കൊണ്ടൊന്നും പരിഹരിക്കാൻ വേണ്ടി സാധിച്ചില്ല.ആളുകൾ വലിയ പ്രതിസന്ധിയിലായപ്പോൾ പരിഹാരത്തിനായി ഖാളിയുടെ അരികിലെത്തുകയാണ്.

ആ ഒരു സാഹചര്യത്തിലാണ് മൻഖൂസ് മൗലൂദ് എഴുതി ഇത് പതിവാക്കിയാൽ ഈ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന് അവിടുന്ന് പറയുന്നതും നാട്ടുകാർ അത് കൃത്യമായിഏറ്റെടുക്കുകയും കോളറിൽ നിന്ന് അവർ രക്ഷപ്പെടുന്നത്.

പ്രിയപ്പെട്ട മുഅ്മിനീങ്ങളെ ഒരു കാര്യം നമ്മൾ ആലോചിക്കേണ്ടതുണ്ട് ഈയൊരു വലിയ പ്രശ്നവുമായി നാട്ടുകാർ അവരുടെ അടുത്തേക്ക് വരുന്ന സമയത്ത് സൈനുദ്ധീൻ മഖ്ദും (റ) ഈ ഒരു വലിയ പ്രശ്നത്തിന് ഏറ്റവും വലിയ പരിഹാരമായിട്ട് കാണുന്നത് മൗലിദ് രചിക്കലും അത് പാരായണം ചെയ്യലുമായിരുന്നു.ഏതു മഹാന്മാരുടെ ചരിത്രം പരിശോധിച്ചു നോക്കിയാലും ഇത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

നമ്മൾ രക്ഷപ്പെടാനുള്ള മാർഗ്ഗം നമ്മളും അവരെ പിന്തുടരലാണ്.അല്ലെങ്കിൽ അവരെക്കാൾ ഏറ്റവും കൂടുതൽ ആത്മീയവും അറിവുമുള്ള ആളുകളായിട്ട് നമ്മൾ മാറി അവരിലും മുകളിൽ എത്തേണ്ടതാണ്.

അവർ മുത്ത് നബിയെ സമീപിച്ച സമയത്തെല്ലാം അവർക്ക് പരിഹാരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട് നമ്മളും മുത്ത് നബിയുടെ മുഹിബ്ബുകളാവുക.അള്ളാഹു അതിന് തൗഫീഖ് നല്‍കട്ടെ ആമീന്‍....

മൗലിദ് പഠനം

24 Oct, 05:10


സൈഫുൽ ഇലഹിന്റെ (റ) മൗലിദിൽ നിന്നും.

മൗലിദ് പഠനം

24 Oct, 05:07


മടുപ്പില്ലാതെ അത്രയും ദീർഗ്ഗമായ സമയം തുടക്കത്തിലുള്ള അതേ ഊർജ്ജത്തോടെ അവസാനം വരെ അവർന്നിലനിർത്തിപ്പോരണമെങ്കിൽ ഈ മൗലിദിന്റെ വശ്യത ഒന്ന് ആലോജിച്ചുനോക്കൂ...!

തിക്കിറിന്റെ ബൈത്തുകളിൽ ഈ മൗലിദിലെ ഈരടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്‌

"ലഖദ്‌ വുലിദ അന്നബിയ്യു ഖുതിൻ.."
"ഫ ഇൻ തഹ്‌ വല്ലദീ അൻ ശാ..."
" ത്വീബു ത്വൈബതൻ തശറാ..."
"ഫലമ്മാ ജാ അ ..."
തുടങ്ങി ഒട്ടനവദി അവിടുത്തെ വരികൾ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞവയാണ്‌.
റബീ ഉൽ അവ്വലിലെ ജാഥയിലും അവിടുത്തെ പല വരികളും സ്വാധീനം നേടിയിട്ടുണ്ട്‌
"കുല്ലുസ്സുറൂരി.." പോലെ...

വടക്കൻ ദ്വീപുകളിൽ അവിടുത്തോട്‌ ചേർന്ന് നിൽക്കുന്ന ആരോ പണ്ഡിത സൂഫികൾ ജീവിച്ചിരുന്നിട്ടുണ്ട്‌. അല്ലെങ്കിൽ ഇത്രത്തോളം വീട്‌ വീടാന്തരങ്ങളിലെ ജനസമൂഹത്തിനിടയിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയില്ലല്ലോ. അന്വേഷണത്തിലാണ്‌. ഇൻ ശാ അല്ലാഹ്‌.

ബലിയ ഇല്ലം അഹ്മദ്‌ മുസ്‌ ലിയാർ (ഖു.സി) , പള്ളിത്തിത്തിയോട അഹ്മദ്‌ നഖ്ശബന്ദി (ഖു സി) , ചൂളത്തിയോട അഹ്മദ്‌ മുസ്‌ ലിയാർ (ഖു സി) ,മൈദാനപ്പുര യൂസുഫ്‌ മുസ്‌ ലിയാർ (ഖു സി) , ബിരിയം തിത്തിയോട ഖാസിം മുസ്‌ ലിയാർ (ഖു സി) , റഹീം കുട്ടി ഇബ്ൻ ആലി മുഹമ്മദ്‌ (ന.മ) , ഖാളി കുമ്പുപുര സിറാജ്‌ കോയാ മുസ്‌ ലിയാർ (ന.മ) തുടങ്ങിയ അറിയപ്പെട്ട പണ്ഡിത മഹത്തുക്കളെല്ലാം ഈ നാട്ടിലും മറുനാടുകളിലും ഈ മൗലിദിന്റെ പ്രചുരപ്രചാരണം നടത്തിയവരും ഈ മൗലിദ്‌ പകർത്തി എഴുതി കൈമാറിയവരും ജവാബുകൾ പഠിപ്പിച്ചവരും എഴുതി പരിശീലിപ്പിച്ചവരുമായിരുന്നു..
ഇന്നും പലരുടെ കയ്യിലും ഇവർ പകർത്തി എഴുതിയ "ത്വർറഫൽ ആലം മൗലിദ്‌" സൂക്ഷിച്ചിരിപ്പുണ്ട്‌.
അവരെല്ലാം ആവേശത്തോടെ ശീലിപ്പിച്ച മൗലിദ്‌ ഇന്ന് വീടുകളിൽ നിന്ന് അന്യം നിന്നിരിക്കുന്നു. ചെറിയപൊന്നാനിയാക്കി മാറ്റിയ പണ്ഡിതവരേണ്യരുടെ മാതൃകകൾ പിൻപറ്റാൻ വൈമനസ്യം കാണിക്കുന്നവരായി നാം കൂപ്പു കുത്തിയിരിക്കുന്നു.

ഇന്ന് ആർക്കും സമയമില്ല. സലാഹുദ്ദീൻ ഖാഹിരി (ഖു സി) പറഞ്ഞ്‌ വെച്ചപോലെ ഓതി തിരുനബി സാന്നിദ്യം ലഭ്യമാക്കണമെന്ന ഉദ്ദേശം പോലുമില്ല പലർക്കും. ഓട്ടമാണ്‌. പെട്ടെന്ന് അവസാനിപ്പിക്കണം എന്ന മട്ടിലാണ്‌. ആരോ ചെയ്ത്‌ വെച്ചത്‌ ഏറ്റെടുത്ത്‌ പോയ ബാധ്യതയായി മാത്രം കണ്ടുപോകുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.

തിരിച്ചുപോകണം നമുക്ക്‌. മാർഗ്ഗദർശ്ശികളായ മുൻഗാമികൾ പഠിപ്പിച്ച്‌ തന്ന പോലെ ആനന്ദപുളകിതമായി അനുരാഗപരിവേശത്തോടെ പ്രവാകാനുരാഗത്തിന്റെ മത്തിൽ മൗലിദുകൾ ഓതണം... തിരു നബി (സ്വ.അ) നമ്മുടെ വീട്ടിലും ആതിത്യമരുളണം...
സുഗന്ധം പരക്കണം.
പടച്ച റബ്ബ്‌ അനുഗ്രഹിക്കട്ടെ.
ആമീൻ ...

മൗലിദ് പഠനം

24 Oct, 05:07


(1218 ബൈത്തുകൾ അബൂബകറിൽ ബഗ്ദാദി (റ) ന്റെ വിത്‌ രിയ്യയ്ക്ക്‌ 1218 ബൈത്തുകൾ ഉപയോഗിച്ച്‌ കൊണ്ട്‌ അവിടുന്ന് രചിച്ച "തശ്‌ ത്വീറുൽ ഖസ്വീദത്തിൽ വിത്‌ രിയ്യ" യിൽ നിന്നുള്ള ഈ വരികൾ അവിടുന്ന് തന്റെ മൗലിദിൽ ഉൾപ്പെടുത്തിയതാണിത്‌).

പ്രവാചകപ്രകീർത്തനങ്ങളുടെ പ്രാസശോഭയാൽ കാവ്യം ചേതോഹരമാക്കി അനുരാഗ ജന്യമായ ദിവ്യാനുഭൂതികൾ ഉൾവഹിക്കാനാവതെ തിരുപ്പിറവി വിശദീകരിക്കുന്നതിനിടെ മദീനയുടെ രാജകുമാരന്റെ ചാരത്ത്‌ ചെന്ന് നിൽക്കുന്നുണ്ട്‌ അവിടുന്ന്. തൃക്കാഴ്ചകൾ ചോദിക്കുന്നുണ്ട്‌. തിരു നൂറിന്റെ സുന്ദരമുഖപ്രസന്നതയ്ക്ക്‌ മുമ്പിൽ "അരുണ" പ്രകാശം മങ്ങിപ്പോവുന്നതും ചന്ദ്ര നക്ഷത്രങ്ങളൊക്കെ അവിടുത്തെ തിളക്കത്തിൽ ഒളിമങ്ങിപ്പോവുന്നതും അവിടുന്ന് അത്ഭുതസന്തോഷത്തോടെ വിളിച്ച്‌ പറയുന്നുണ്ട്‌... യൂസുഫ്‌ നബി (അ) ന്റെ സൗന്ദര്യം എന്റെ ഹബീബിന്റെ (സ്വ.അ) യുടെ സൗന്ദര്യത്തിന്റെ പകുതിമാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് കൈയ്മുറിച്ച്‌ പോയ തരുണീമണികളോട്‌ അവിടുന്ന് വിവരിച്ച്‌ കൊടുക്കുന്നുണ്ട്‌.

പ്രവാചക സ്പർശ്ശനമേറ്റിടങ്ങളെല്ലാം പുളകിതവും ബഹുമാനിതവുമാണെന്ന് ഓരോന്നോരോന്ന് എടുത്ത്‌ എണ്ണിയെണ്ണി അവിടുന്ന് നിരത്തുന്നുണ്ട്‌.
നൂർ നൂറായി ഉദിക്കുന്നതും പരിശുദ്ദപരമ്പരയിലൂടെ ആമിനാ ബീവി (റ) ന്റെ ഗർഭാഷയത്തിൽ നിക്ഷേപിക്കപ്പെട്ടതും, ഗർഭകാല സംഭവങ്ങളും, തിരുപ്പിറവിയിലെ അത്ഭുതങ്ങളും അനുഭൂതികളും അത്ഭുതാവഹമായ രീതിയിൽ അവിടുന്ന് അടയാളപ്പെടുത്തുന്നുണ്ട്‌.

"തിഹാമ" (മക്ക) യിൽ പ്രവാചകപ്പിറവിയുടെ പ്രോജ്വലപ്രഭയിൽ ഖിസ്‌ റയുടെ കൊട്ടാരം ആമിനാബീവി കണ്ടതും "ഖത്തസമ്മാ മുഹമ്മദൻ അഹ്മാദ" എന്ന് അബ്ദുൽ മുത്വലിബ്‌ കഅബയിൽ ചെന്ന് പൊന്നോമനയ്ക്ക്‌ പേരിടുന്നതും അങ്ങനെ അങ്ങനെ തിരുപ്പിറവിയുടെ വിശദവിവരണങ്ങൾ വശീകരണ ശക്തിയുള്ള രചനാവൈഭവത്താൽ കോർത്തിണക്കപ്പെട്ട മൗലിദിനെ കുറിച്ച്‌ എഴുതിയാലും വർണ്ണിച്ചാലും തീരാത്തത്ര ചന്ദം മുന്തിയ സൗഗന്ധികയാണ്‌ അവിടുന്ന് രചിക്കപ്പെട്ട ഈ മൗലിദ്‌.

ആശയ വിസ്മയങ്ങളുടെ വേലിയേറ്റങ്ങൾ ശൈഖവർ കൾ തന്റെ മൗലിദിൽ ആവർത്തിക്കുന്നത്‌ കാണാം.. "ത്വീബ ത്വൈബതൻ ഇൻ തശറ, മക്കത്തുൻ ബിഹി ശറുഫത്‌, വ ശംസുന്നഹാരി വ ബദ്‌ റുല്ലയാലി യഗീബാനി... " തുടങ്ങി ഒരുപാട്‌ ആശയ വിസ്മയങ്ങൾ സാഹിത്യത്തിൽ കടഞ്ഞെടുത്ത വജ്രശോഭിത വശ്യമനോഹരമായ പദാന്തരങ്ങളാൽ പലകുറി ആവർത്തിക്കുന്നുണ്ട്‌. മദീനയുടെ രാജകുമാരനോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ ആഴങ്ങളിൽ മുങ്ങി വിരാചിക്കുമ്പോൾ ആവർത്തനങ്ങൾ ആസ്വാദന മൂർച്ചയുടെ ആരാമങ്ങളിലേയ്ക്ക്‌ വലിച്ചടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരിക്കലും വിരസമായി തോന്നുകയേയില്ലാ...
ഹൃദയ പരതയുടെ നിലയ്ക്കാത്ത ബഹിസ്ഫുരണങ്ങൾ അർത്ഥസമ്പൂർണ്ണതയും ഗ്രാഹ്യവുമാവണമെങ്കിൽ മദീനയുടെ തിരു ഖുബ്ബയെ സ്വന്തം ആത്മഭിത്തിയിൽ പ്രതിഷ്ടിച്ച്‌ "ത്വർ റഫൽ ആലം" മൗലിദിലൂടെ മനസ്സും ശരീരവും യാത്രപോവണം.. ഹൗ.. വല്ലാത്തൊരു അനുഭൂതിയാണത്‌.

മൗലിദിൽ ശൈഖ്‌ സ്വലാഹുദ്ദീൻ (ഖു സി) തിരുനബിയെ സ്ഥിരമായി സ്വപ്നം കാണാറുണ്ട്‌ എന്ന് വളരെ രഹസ്യമായി സൂചിപ്പിക്കുന്ന വരികൾ അനുരാഗപ്രണയ വിവരണങ്ങൾക്കിടെ അവിടുന്ന് പുറത്ത്‌ വിടുന്നുണ്ട്‌

" യാ ഉമ്മ ഖൈരി ഹബീബീ
ഫാറഖ്‌ തുഹു ബി നജീബി
ഇദ്‌ ത അ്ദനീ അൻ അ ഊദ
ലി റു അ് യതീ ലിഹബീ ബി ...

ഇല്ലാ ഫഹാ അന മയ്യിത്തുൻ
ഫ അഞ്ചിദൂ ലി സ്വബീബി"

"ആമിനാ ബീവി (റ) യോട്‌ അവിടുത്തെ പ്രിയപുത്രനെ അവിടുത്തെ കൂട്ടുകാരനിലേയ്ക്ക്‌ മടക്കി അയക്കാൻ ആവശ്യപ്പെട്ട്‌ കൊണ്ട്‌, സ്വപ്നത്തിൽ ആ കൂട്ടുകാരൻ വരാതിരിക്കുമ്പോൾ താൻ കേവലം നിർജ്ജീവമായ മയ്യിത്ത്‌ പോലെയായിപ്പോവുന്നു" എന്ന്
വളരെ വേദനയോടെ ആവശ്യപ്പെടുന്നത്‌ കാണാം.
എവിടെ വെച്ചോ അവിടുത്തെ സ്വപ്നദർശ്ശനം മുടങ്ങിപ്പോയതിന്റെ വേദനാജനകമായ അവസ്ഥയിൽ വിതുമ്പുന്ന മഹാൻ പ്രേമഭാജനം തന്റെ സ്വപനങ്ങളിൽ വീണ്ടും തുടരെത്തുടരെ ആലിംഗനം ചെയ്യാൻ അയക്കാൻ ആവശ്യപ്പെടുന്നത്‌ കേവലം കവിഭാവനകൾക്കപ്പുറം യതാർത്ഥ ആശിഖിന്റെ മനോവ്യഥയാണെന്ന് ആശിഖീങ്ങൾക്ക്‌ പെട്ടെന്ന് മനസ്സിലാവും.

ദ്വീപിടയിൽ ഈ മൗലിദിനോടുള്ള സമീപനം മറ്റ്‌ മൗലിദുകളെ അപേക്ഷിച്ച്‌ വളരെ വ്യത്യസ്തമാണ്‌. ഇത്‌ പഠിപ്പിക്കാനും പഠിക്കാനും പ്രത്യേകമായ അനുകമ്പ മുൻ തലമുറ സ്വീകരിച്ചിരുന്നു.
പ്രവാചകാനുരാഗത്തിന്റെ ഗദ്യ-പദ്യ സമന്വയങ്ങളിലൂടെ ആശിഖീങ്ങളെ മദോന്മുത്തരാക്കുന്ന രചനാവൈഭവം ആസ്വാദനങ്ങൾക്കുമപ്പുറം തിരു നബി (സ്വ.അ) യുടെ സാമീപ്യം അനുഭവിക്കും പോലെയുള്ള അനുഭൂതി നൽകുന്നവയാണ്‌..
അതുകൊണ്ട്‌ തന്നെ ഇത്‌ പഠിപ്പിക്കാൻ മുൻ തലമുറ പ്രത്യേകം ശ്രദ്ദചെലുത്തി. അമ്പതിലധികം വരുന്ന ബൈത്തുകൾക്ക്‌ പല വ്യത്യസ്ത ജവാബുകൾ രചിക്കാനും അത്‌ പരിശീലിപ്പിക്കാനും മുൻ കഴിഞ്ഞ മഹത്തുക്കളായ പണ്ഡിത സൂഫിവര്യന്മാർ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. അച്ചടിയില്ലാത്ത അന്നത്തെ കാലത്ത്‌ അവർ ഒരുപാട്‌ കൈയ്പ്പകർപ്പുകൾ എഴുതി വീടായ വീടുകളിലൊക്കെ ഇത്‌ പാരായണം ചെയ്യിപ്പിച്ചിരുന്നു.

ഒരുപാട്‌ സമയം നീണ്ട്‌ നിൽക്കുന്ന ഈ മൗലിദ്‌ പണ്ട്‌ ഇശാ നിസ്കാരാനന്തരം തുടങ്ങി സുബ്‌ഹി ബാങ്കോളം നീണ്ടു നിൽക്കാറുണ്ടായിരുന്നു.

മൗലിദ് പഠനം

24 Oct, 05:07


*ത്വറഫൽ ആലം മൗലിദ്‌*
(ത്വറബൽ ആലം മൗലിദ്‌)

🖊️
*തഖിയ്യുദ്ധീൻ അലി സി എച്ച്‌*
കിൽത്താൻ
(19-09-2024)

1️⃣

ഒരു കാലത്ത്‌ വടക്കൻ ദ്വീപുകളിൽ ഏറെ പ്രചാരത്തിലുള്ള മൗലിദുകളിൽ ഒന്നാണ്‌ "ത്വറബൽ ആലം" മൗലിദ്‌. ഇന്നും പല വീടുകളിലും പള്ളികളിലും ഇത്‌ ഓതിവരാറുണ്ട്‌. നേർച്ച മൗലിദായി പണ്ട്‌ കാലങ്ങളിൽ കൂടുതൽ ഓതിവന്നിരുന്ന മൗലിദാണിത്‌.

പ്രവാചക പ്രകീർത്തനങ്ങളിൽ ശക്തമായ ശൈലി വിന്യാസവും ആശയ ഗാംഭീര്യവും പ്രതിപാതന ചാരുതയും അകം തുറന്ന മദ്‌ ഹിന്റെ മധുരമനോഹരാക്ഷരങ്ങൾ അടുക്കിവെച്ചത്‌ ഓതിനോക്കുമ്പോൾ പ്രണയോന്മാദത്തിന്റെ അത്യൂന്നതങ്ങളിൽ നാം സ്വയമറിയാതെ ലയിച്ച്‌ പോവും.

പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ആനന്ദമാണ്‌ "ത്വറഫൽ ആലം" മൗലിദ്‌. 'ത്വറഫൽ ആലം' പ്രാപഞ്ചികതയുടെ അറ്റമായവരെ വെച്ച്‌ നീട്ടിയ അല്ലാഹുവിന്‌ സ്ത്രോത്രങ്ങൾ സമർപ്പിച്ച്‌ കൊണ്ട്‌, പ്രസന്ന മുഖഭാവുകത്വത്തിന്റെ ജന്മം കൊണ്ട്‌ മനുഷ്യകുലത്തെ ആദരിക്കുകയും ശ്രേഷ്ടവൽക്കരിക്കുകയും ചെയ്തവന്‌ കൃതജ്ഞത ചെയ്ത്‌ കൊണ്ട്‌ ആരംഭിക്കുന്ന മൗലിദിൽ ഒരിടത്ത്‌ "ത്വറബൽ ആലം" എന്ന് തിരുപ്രകാശത്തെ വിശേഷിപ്പിക്കുമ്പോൾ രോമകൂപങ്ങൾ കുളിരണിയിച്ച്‌ 'ത്വറബൽ ആലം' (പ്രപഞ്ചാനന്ദം) നമ്മെ 'ആനന്ദപൂരകമാക്കുന്നു'. തിരു പ്രകാശത്തിന്റെ ഭൂമിലോകത്തേയ്ക്കുള്ള സഞ്ചാരങ്ങളെ ഇത്രമേൽ പ്രണയാതുരമായ ആനന്ദമാക്കുന്ന വേറെ ഒന്നുണ്ടോ?!!

കായൽ പട്ടണത്തെ മരൈക്കാർ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വിശ്രുത സൂഫി വര്യനാണ്‌ ശൈഖ്‌ സുലൈമാൻ ഖാഹിരി (ഖു സി). ഖലീഫാ അബൂബകർ സ്വിദ്ധീഖ്‌ (റ) ന്റെ വംശപരമ്പരയിൽപ്പെട്ടവരാണവർ. ശംസുദ്ദീൻ ഖാഹിരിയുടെ (ഖു സി) പ്രധാന ശിഷ്യനാണ്‌ അവിടുന്ന്. ശൈഖ്‌ സുലൈമാൻ ഖാഹിരിക്ക്‌ 5 ആണ്മക്കളുണ്ട്‌. അഹ്മദ്‌ മുഹിയുദ്ദീൻ, ശംസുദ്ദീൻ, സ്വദഖതുല്ലാഹിൽ ഖാഹിരി, ശിഹാബുദ്ദീൻ ഖാഹിരി, സ്വലാഹുദ്ദീൻ ഖാഹിരി. ഇവർ അഞ്ച്‌ പേരും വലിയ സൂഫികളും പണ്ഡിതന്മാരുമാണ്‌. മഹാനായ പിതാവിന്റെ മഹത്തുക്കളായ "പഞ്ച നക്ഷത്രങ്ങൾ" !!

ഇവരിൽ സദഖതുല്ലാഹിൽ ഖാഹിരിയെ (ഖു സി) നാം അറിയും. മുഹിയുദ്ദീൻ ശൈഖിന്റെ പേരിലുള്ള ഖുതുബിയ്യത്ത്‌ അവിടുത്തെ രചനയാണ്‌. കായൽപട്ടണത്തെ മീകായിൽ പള്ളിയുടെ ചരിത്രം നാം പലപ്പോഴായി കേട്ടിട്ടുണ്ടാവും. (ആവശ്യമെങ്കിൽ പിന്നീടൊരിക്കൽ വിവരിക്കാം. ഇൻ ശാ അല്ലാഹ്‌) മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഔദ്യോഗിക മുഫ്തികളിൽ ഒരാളായിരുന്നു സദഖത്തുല്ലാഹിൽ ഖാഹിരി (ഖു.സി). കോഴിക്കോട്ടെ മുച്ചൂന്തിപള്ളിയിൽ അവിടുന്ന് ദർസ്സ്‌ നടത്തിയിട്ടുണ്ട്‌ എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്‌ (plz cross check). ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ്‌ ലബ്ബ ഖാഹിരി (ഖു സി) ആണ്‌ "മീസാൻ" "അജ്നാസ്‌" എന്നീ അറബി വ്യാകരണത്തിൽ നാം ദർസ്സുകളിൽ ഓതിവരാറുള്ള കിതാബുകൾ രചിച്ചിരിക്കുന്നത്‌. കീളക്കരയിലാണ്‌ സദഖത്തുല്ലാഹിൽ ഖാഹിരിയുടെ (ഖു.സി) മഖ്ബറ.
ശൈഖ്‌ സുലൈമാന്റെ (ഖു സി) മൂത്തമകൻ അഹ്മദ്‌ മുഹിയുദ്ദീൻ (ഖു.സി) വലിയ്യും മുറബ്ബിയായ ശൈഖുമായിരുന്നു. ജിന്നുകൾക്ക്‌ ക്ലാസെടുത്ത്‌ കൊടുക്കാറുണ്ടായിരുന്നു.
മറ്റൊരു മകൻ ശിഹാബുദ്ദീൻ (ഖു സി) അറബിയിൽ ഇരുത്തം വന്ന കവിയും പണ്ഡിതനും ദാർശ്ശനികനുമായിരുന്നു.

ഇവരിൽ ഏറ്റവും ഇളയവനും പ്രായം കൊണ്ട്‌ വളരെ ചെറുപ്പവുമായിരുന്നു സലാഹുദ്ദീൻ ഖാഹിരി (ഖു സി) (ഹിജ്‌ റ 1051-1098).
എങ്കിലും അറിവ്‌ കൊണ്ടും കഴിവ്‌ കൊണ്ടും തങ്ങളേക്കാളൊക്കെ ഏറ്റവും ഉയർന്നവനാണ്‌ തന്റെ കൊച്ചനുജൻ സ്വലാഹുദ്ദീൻ എന്ന് സദഖതുല്ലാഹിൽ ഖാഹിരി (ഖു. സി) രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സാക്ഷിമൊഴിക്കപ്പുറം അവിടുത്തെ മഹത്വം പറയേണ്ടതില്ലല്ലോ. കലക്കാട്‌ ഏർവ്വാടിയിലാണ്‌ അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്നത്‌.

ഈ സലാഹുദ്ദീൻ ഖാഹിരി (ഖു സി) ആണ്‌ "ത്വറഫൽ ആലം" മൗലിദിന്റെ രചയിതാവ്‌.
അത്‌ അവിടുന്ന് തന്നെ മൗലിദിന്റെ അവസാനത്തെ ബൈത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്‌.

"وعلي ذى العبد صلاح الدين نسل سليمان فاها "
ഈ വരി ഓതുമ്പോഴൊക്കെ ആലോചിക്കും ആരാണീ സ്വലാഹുദ്ദീൻ എന്ന്. ഒരുപാട്‌ വർഷത്തെ അന്വേഷണത്തിനൊടുവിൽ ആ സ്വലാഹുദ്ദീന്റെ വശ്യമനോഹര വരികളിൽ ആകൃഷ്ടനായി തേടി തേടി ക്കൊണ്ടിരിക്കെ ആ പുണ്യാത്മാവിലേയ്ക്ക്‌ ചെന്നെത്തിയത്‌ യാതൃശ്ചികമായിട്ടാണ്‌. അൽ ഹംദുലില്ലാഹ്‌. സ്വലാഹുദ്ദീൻ എന്ന കാവ്യവും അവിടുന്ന് രചിച്ചിട്ടിണ്ട്‌.

അവിടുത്തെ മൗലിദിലെ വരികൾ ആരെയും ആകർഷിപ്പിക്കുന്നതാണ്‌. പല പല ഇടങ്ങളിലായി മൗലിദിൽ ഇടയ്ക്കിടെ അവിടുന്ന് ഓർമ്മിപ്പിക്കാറുണ്ട്‌.
"തിരുനബി (സ്വ.അ) നിങ്ങളുടെ വീട്ടിലും വരും. നിങ്ങൾ വീടുകൾ അലങ്കരിക്കുക, വിളക്കുകൾ തെളിയിക്കുക, ചീരണി ഉണ്ടാക്കുക, ബന്ധുക്കളെല്ലാം ഒത്തുകൂടി മൗലിദ്‌ പാരായണം ചെയ്യുക. ഉറപ്പായും തിരുദൂതർ (സ്വ.അ) നിങ്ങളുടെ അതിഥിയായി വരും".
ഇത്ര ഉറപ്പോടെ പലകുറി നമ്മെ ഉണർത്താൻ അവിടുന്ന് കാണിച്ച ഉത്സുകത തിരുസാന്നിദ്യത്തിന്റെ പ്രേമപ്പൊരുളുകളിലേയ്ക്ക്‌ നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.
"ഇന്നനീ അന മാദിഹു ത്വാഹാ..." തീർച്ചയായും ഞാൻ ത്വാഹാ റസൂൽ (സ്വ.അ) യുടെ മാദിഹാണെന്ന് അർത്ഥശങ്കൈയ്ക്കിടയില്ലാതെ അവിടുന്ന് മൗലിദിനിടയിൽ പ്രഖ്യാപിക്കുന്നുണ്ട്‌.

മൗലിദ് പഠനം

20 Oct, 01:49


'സയ്യിദുനാ അൽ-ഖുഥുബുൽ മജീദ് വൽ ഗൗസുൽ ഹമീദ് സുൽഥ്വാനുൽ ശുഹദാ അസ്സയ്യിദ് ഏർവാടി ഇബ്രാഹീം ബാദുശാ رَضِيَ اللَّهِ عَنْهُ' തങ്ങളുമായി വളരേ അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന ഞങ്ങളുടെ സയ്യിദവര്‍കള്‍ ബാദുഷാ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും തീരുമാനിച്ചിരുന്നത്.

'ഖുഥുബുല്‍ അബ്ദാൽ കോട്ടപ്പുറത്ത് സയ്യിദ് അലവി വലിയ ആറ്റക്കോയ തങ്ങള്‍,ഗൌസുല്‍ ബലദ് സയ്യിദ് കോയഞ്ഞിക്കൊയ തങ്ങള്‍ കൊടുമുടി,ശൈഖ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം,കൂത്തുപറമ്പ് ഞെണ്ടാടി അബൂബക്കര്‍ ശൈഖ്,കല്ലടി മസ്താന്‍ തിരുവനന്തപുരം,സുറുമ മസ്താന്‍ ബീമാപള്ളി,ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍,കീക്കോട്ട് സയ്യിദ്ഹബീബ് കോയ തങ്ങള്‍ പ്രശസ്ത സൂഫി വര്യനും മജ്ദൂബുമായിരുന്ന കീകോട്ട് സയ്യിദ് ആറ്റക്കോയ തങ്ങളുടെ പിതാവ്,പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍,സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍,വേങ്ങര കോയ ഉപ്പാപ്പ,അബംകുന്ന് ബീരാന്‍ ഔലിയാ,ആലുവായി അബൂബക്കര്‍ മുസ്ലിയാര്‍,എരമംഗലം സീയാമു മുസ്ലിയാര്‍,കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍,മടവൂര്‍ സി.എം വലിയുല്ലാഹി,ഈരാറ്റുപേട്ട ശൈഖ് ഫരീദ് ബാവാ ഖാന്‍,തിരുവേഗപ്പുറ കോയണ്ണി മുസ്ലിയാര്‍,മച്ചിങ്ങപ്പാറ ബാപ്പു മുസ്ലിയാര്‍,കണ്ണ്യാല അബ്ദുള്ള ഹാജി قَدَّسَ اللَّهُ أَسْرَاُرَهُمْ' തുടങ്ങിയ അനവധി സൂഫിയാക്കളുമായി അഭേദ്യമായ ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു.

സയ്യിദവര്‍കള്‍ തന്‍റെ ആത്മീയ സരണിയില്‍ അവസാനമായി തന്‍റെ മുറബ്ബിയായ ശൈഖായി ബൈഅത്ത് ചെയ്തിരുന്നത് ശ്രീലങ്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സിദ്ധീഖി വംശജരും മഹാ പണ്ഡിതനും അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രശസ്തമായ 'ഖസീദത്തുല്‍ ഖിളിരിയ്യ'യുടെ രചയിതാവും തമിഴ് നാട്ടിലെ ആഹ്ലുസുന്നയുടെ പ്രമുഖ നായകനും 'ഹൈദരാബാദ് ശൈഖുല്‍ മശായിഖ് അബ്ദുല്‍ഖാദിര്‍ സൂഫി قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' അവര്‍കളുടെ ഖലീഫയും കേരളത്തിലെ പ്രശസ്തരായ പണ്ഡിതന്മാരില്‍ പ്രമുഖനും മുറബ്ബിയുമായ 'ശൈഖുനാ ശംസുല്‍ ഉലമാ قَدَّسَ اللَّهُ سِرَّهُ الْعَزِيزْ,അബൂബക്കര്‍ ഹസ്രത്ത് رَحْمَةُ اللَّهِ عَلَيْهِ' തുടങ്ങിയ മഹത്തുക്കളുടെ ശൈഖുമായിരുന്ന 'ശൈഖുനാ അല്‍-മുര്‍ഷിദ് അബ്ദുല്‍ഖാദിര്‍ സിദ്ധീഖി സൂഫിയ്യില്‍ ഖാഹിരി قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' തങ്ങളെയായിരുന്നു.

'സയ്യിദുനാ മുഹമ്മദു റസൂലുല്ലാഹി ﷺ' തങ്ങളുടെ മുപ്പത്തിയൊമ്പതാം പൗത്രനും പിതാ-താവഴിയിൽ 'അസ്സയ്യിദ് അബ്ദുർറഹ് മാൻ അൽ-സഖാഫ് ഇബ്നു അസ്സയ്യിദ് മുഹമ്മദ് മൗലദ്ദവീല:رَضِيَ اللَّهِ عَنْهُما' തങ്ങളിലൂടെ 'അൽ-സഖാഫ്' ഖബീലയും മാതാ-താവഴിയിൽ 'കൊടിഞ്ഞി അസ്സയ്യിദ് ഹുസൈൻ ജിഫ്രി ഹള്റമി رَضِيَ اللَّهِ عَنْهُ' തങ്ങളിലൂടെ അൽ-ജുഫ്രി ഖബീലയും പരശതം ശിഷ്യ ഗണങ്ങളുടെ ആശാകേന്ദ്രവും വഴികാട്ടിയും ഖാദിരിയ്യത്തുല്‍ അലിയ്യ വ നഖ്ശബന്ധിയ്യത്തുല്‍ അക്ബരിയ്യ ത്വരീഖത്തിന്‍റെ ശൈഖും രിഫാഇയ്യ ത്വരീഖത്തിന്‍റെ കാമിലായ മുറബ്ബിയും ബദ്രിയ്യത്തിന്‍റെ സമ്പൂര്‍ണ്ണനായ ഉപാസകനും സുഹര്‍വര്‍ദി,ശാദുലി,ചിശ്തി,ഹൈദ്രോസി,ബുഖാരി,ബാ അലവി,സഖാഫിയ്യ്‌,ജുഫ്രിയ്യി,തുര്‍മുദി,തുടങ്ങി അനവധി ത്വരീഖത്തിന്‍റെ ഉടമയും നിരവധി റാത്തീബുകളുടെ ഖലീഫയും വിശിഷ്യാ 'ജലാലിയ്യ-ഖാദിരിയ്യ റാത്തീബു'കളുടെ മുജീസും പിതമഹാന്മാര്‍ വഴിക്ക് ഈയുള്ളവന്‍റെ പിത്ര് സഹോദരനുമായ 'കോട്ടപ്പുറത്ത് അസ്സയ്യിദ് മുഹമ്മദ്‌ ബാ-ഹുസൈന്‍ സഖാഫ് പൂക്കോയ തങ്ങള്‍ قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' കൊടുമുടി സയ്യിദവര്‍കളുടെ വഫാത്ത് പിന്നിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ മഹാത്മാവിന്‍റെ ജീവിത ചീന്തിലേക്ക് തിരിഞ്ഞു നോക്കുന്നതും വിലയിരുത്തുന്നതും വൃഥാ ശ്രമമാണന്നറിയാമെങ്കിലും സയ്യിദരുടെ പുണ്യ അനുഗ്രവും മദദും അവിടത്തെ ശഫാഅത്തും മാത്രമാണ് ലക്ഷ്യം.

'അല്ലാഹുവേ,ശഫീഉനാ ശഫീഉൽ വറാ: ഹബീബുല്ലാഹി ﷺ' തങ്ങൾ വരെ എത്തിച്ചേരുന്ന കൊടുമുടി സയ്യിദവർകൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ തങ്ങളുടെ മുഴുവൻ പിതാമഹാന്മാരുടേയും അവിടത്തെ മശായിഖന്മാരുടേയും ഉസ്താദുമാരുടേയും ഹഖ്-ജാഹ്-ബറകത് കൊണ്ട് ഞങ്ങളെ ഇരു ലോകത്തും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ,ആമീൻ യാ അർഹമർറാഹിമീൻ'.

മൗലിദ് പഠനം

20 Oct, 01:49


ബാ-അലവി സാദാതീങ്ങളുടെ സരണിയിലൂടെയുള്ള ജീവിത ക്രമത്തോടൊപ്പം തന്നെ ഹള്റ മൗതിൽ നിന്ന് കേരളത്തിലെത്തി സ്ഥിരവാസമുറപ്പിച്ച അത്യുന്നതരായ സാദാത്തീങ്ങളിലെ പ്രമുഖ മഹത്തുക്കളുടെയും ത്വരീഖത്തിൻറെ വിർദുകളും പ്രത്യേകമായ അമലുകളും സയ്യിദവർകൾ കരസ്ഥമാക്കുകയും അവ ജീവിതാന്ത്യം വരെ അനുസ്യൂതം നിർവ്വഹിക്കുകയും ചെയ്തു.

'പൊന്നാനി വലിയ ജാറം അൽ-ഖുഥുബ് സയ്യിദുനാ അബ്ദുർറഹ്മാൻ അൽ-അയ്ദറൂസി رَضِيَ اللَّـهُ عَنْهُ' തങ്ങൾ വഴിക്കുള്ള 'ഖാദിരിയ്യത്തുൽ അയ്ദറൂസിയ്യ,തൻറെ മാതാവിൻറെ പിതാമഹാനായ 'കൊടിഞ്ഞി സയ്യിദുനാ അൽ-ഹബീബ് ഹുസൈനുൽ ജുഫ്രി ഹള്റമിയ്യി رَضِيَ اللَّـهُ عَنْهُ' വഴിക്കുള്ള ജുഫ്രിയ്യ,'വളപട്ടണം സയ്യിദ് ജലാലുദ്ദീൻ അഹ്മദുൽ ബുഖാരി رَضِيَ اللَّـهُ عَنْهُ' തങ്ങൾ വഴിക്കുള്ള ബുഖാരിയ്യ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ അമലുകളും പതിവാക്കിയിരുന്നു.

മഹാനവർകളുടെ സന്നിധിയിൽ വെച്ചുണ്ടാകാറുള്ള മജ്ലിസുകളിൽ ചില അത്യപൂർവ്വ അവസരങ്ങളിൽ സയ്യിദവർകൾ ദുആ ചെയ്യുന്ന വേളയിൽ മേൽ പറയപ്പെട്ടതും അല്ലാത്തതുമായ നിരവധി മശായിഖന്മാരുടെ ഹള്റത്തിലേക്ക് ഹദിയ ചെയ്തു ദുആ ചെയ്യുന്ന സമയങ്ങളിലാണ് നമുക്ക് ഇത്തരം വസ്തുതകൾ ചെറിയ തോതിലെങ്കിലും മനസ്സിലാക്കാൻ കഴിയാറ്.

കൊടുമുടി സയ്യിദവർകൾക്ക്, 'സയ്യിദുസ്സാദാത് ഖുഥുസ്സമാൻ അൽ-ഗൗസ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല: رَضِيَ اللَّـهُ عَنْهُ' തങ്ങൾ,അവരുടെ പുത്രൻ 'സയ്യിദുനാ ഫള്ല് മൗലദ്ദവീല: പൂക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' വഴിക്ക് പിതാമഹാന്മാരിലൂടെ ലഭിച്ച 'ബാ-അലവിയ്യ' ഥ്വരീഖത്തിൻ്റെ അമലുകൾ പതിവാക്കുകയും വളരെ അപൂർവ്വം ചിലർക്കതു കൈമാറുകയും ചെയ്തിട്ടുണ്ടങ്കിലും 'മമ്പുറം തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ സവിശേഷമായ ഒരു അമലിനെ കുറിച്ചാണ് ഈ ലേഖനത്തിൻറെ തലവാചകമായി നാം രേഖപ്പെടുത്തിയത്.അതിന്ന് ആമുഖമെന്നാണം 'ബാ-അലവി' സാദാതീങ്ങളുടെ പ്രത്യേകമായ സവിശേഷതകളിലേക്ക് സൂചിപ്പിച്ചുവെന്നു മാത്രം.

കൊടുമുടി സയ്യിദവർകളുടെ വഫാത്തിൻറെ ഏതാനും മാസങ്ങൾക്കു മുമ്പ് മർഹൂം 'പാടൂർ സയ്യിദ് മുഹിയിദ്ധീൻ ബുഖാരി കോയമ്മ തങ്ങൾ رَحْمَةُ اللّٰـهِ عَلَيْهِ' പെട്ടെന്നൊരിക്കൽ ഈയ്യുള്ളവന് ഫോൺ ചെയ്ത് കൊണ്ട് പറഞ്ഞു: 'എനിക്ക് നിങ്ങളുടെ സയ്യിദവർകളെ കാണണം, ഞാനാഗ്രഹിക്കുന്ന ഒരു അമലിൻറെ ഇജാസത്ത് അദ്ധേഹത്തിൽ നിന്ന് നേടിയെടുക്കേണ്ടതുണ്ട്'
അതുവരെയും കൊടുമുടി സയ്യിദവർകളുമായി കോയമ്മ തങ്ങൾ സന്ധിച്ചിട്ടുണ്ടായിരുന്നില്ല.കൊടുമുടി സയ്യിദവർകളുടെ മുൻകൂർ അനുവാദം ലഭിക്കാതെ ഈയുള്ളവൻറെ പരിചയവൃന്ദത്തിലുള്ള മിക്കവരെയും ആ സന്നിധിയിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നില്ല.അധികവും അവിടത്തെ സമ്മതം ലഭിച്ചാൽ മാത്രമെ സയ്യിദവർകളുമായി ബന്ധപ്പെടുത്തുമായിരുന്നുള്ളു.

'പാടൂർ കോയമ്മ തങ്ങൾക്ക് അങ്ങയെ കാണണമെന്ന് ആഗ്രഹമുണ്ട്' എന്ന് അറിയിച്ചപ്പോൾ കൂടുതൽ ആലോചിക്കാതെ താമസംവിന സമ്മതം തന്നു.അധികം താമസിയാതെ തങ്ങളെയുമായി,പുറമണ്ണൂരിൽ സയ്യിദ് ത്വാഹാ തങ്ങളുടെ വീട്ടിൽ വിശ്രമിക്കുന്ന 'കൊടുമുടി സയ്യിദ് പൂക്കോയ തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ' അവർകളുടെ സമക്ഷത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഇരുവരും വാതിലടച്ച് ഏകദേശം അര മണിക്കൂർ നേരം ഒരുമിച്ച് കഴിയുകയും, ശേഷം വാതിൽ തുറന്ന് എന്നെ വിളിച്ച് കൊടുമുടി സയ്യിദവർകൾ പറഞ്ഞു: 'ഒന്നിൻറേയും കുറവില്ല,എല്ലാം മൂപ്പരുടെ അടുത്തു തന്നെയുണ്ട്'. തിരിച്ചു പോരുബോൾ ഞാനദ്ധേഹത്തോട് ചോദിച്ചു: 'തങ്ങളെ, നിങ്ങൾ എന്ത് ഉദ്ദേശത്തിലാണ് കൊടുമുടി തങ്ങളെ കാണാൻ വന്നത് ? കോയമ്മ തങ്ങൾ പറയുകയാണ്:'മമ്പുറം ഖുഥുബ്സ്സമാൻ വഴിക്കുള്ള ഒരു അമലും എനിക്കില്ല, അതിനെ കുറിച്ച് ഞാനെൻറെ മശായിഖന്മാരുമായി മുശാവറ നടത്തിയപ്പോൾ കൊടുമുടി പൂക്കോയ തങ്ങളുമായി ബന്ധപ്പെടാനാണ് നിർദ്ദേശം ലഭിച്ചത്.ഞാനത് ആവശ്യപ്പെടാതെ തന്നെ, മമ്പുറം തങ്ങളുടെ അമലാണിതെന്ന് പറഞ്ഞാണ് എനിക്കദ്ധേഹം ബർക്കത്തിന്നായി ഇജാസത്ത് തന്നത്'.

പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത്, കൊടുമുടി സയ്യിദവർകളുമായി ഈയുള്ളവനുള്ള കുടുംബ ബന്ധമോ മറ്റോ ഈ കൂടിക്കാഴ്ച്ച നടക്കുന്നതിൻറെ ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രം പരിചയപ്പെട്ട,ബുഖാരി സാദാത്തീങ്ങളുടെ പാരമ്പര്യ റാതീബുകളുടെയും ത്വരീഖത്തുകളുടെയും അധിപനായിരുന്ന പാടൂർ കോയമ്മ തങ്ങളുമായി ഒരിക്കൽ പോലും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.പല സന്ദർഭങ്ങളിലും അദ്ധേഹം കാണുബോഴൊക്കെ 'നിങ്ങൾക്ക് ഒരു കാമിലായ സയ്യിദുണ്ട്' എന്ന് മന്ദഹസിച്ചു പറയുമായിരുന്നെങ്കിലും ഈയുള്ളവൻ അതിനെല്ലാം മറുപടി ഒരു മറുചിരിയിൽ പരിമിതിപ്പെടുത്തുക മാത്രമെ ചെയ്തിരുന്നുള്ളു.

നമ്മുടെ തലമുറ ചരിത്ര താളുകളില്‍ നിന്നു വായിച്ചെടുക്കുന്ന കേരളത്തിലും പുറത്തും കഴിഞ്ഞു പോയ മഹാമനീഷികളായ അല്ലാഹുവിന്‍റെ അനുഗ്രഹീത ഔലിയാക്കളുടെ വന്‍ നിരയുമായി നിരന്തരം ബന്ധമുണ്ടായിരുന്ന സയ്യിദവര്‍കള്‍ അവരില്‍ നിന്നൊക്കെ അത്യപൂര്‍വമായ പല അമലുകളും ഔറാദുകളും സ്വീകരിക്കുകയും അവയുടെയൊക്കെ പൂര്‍ണ്ണമായ രിയാളകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.അവരില്‍ ചിലരൊക്കെ സയ്യിദവര്‍കളുടെ വിവിധ കാലങ്ങളിലെ ആത്മീയ മാര്‍ഗ ദര്‍ശികളായ മശായിഖന്മാരുമായിരുന്നു.

മൗലിദ് പഠനം

20 Oct, 01:49


'ഖുഥുസ്സമാൻ മമ്പുറം തങ്ങൾ رَضِيَ اللَّـهُ عَنْهُ തങ്ങളുടെ അമലും കൊടുമുടി സയ്യിദവർകളും' (ഭാഗം 2)

കൊടുമുടി സയ്യിദവർകളുടെ പിതാവ് 'സയ്യിദ് അബ്ദുർറഹ്മാൻ സഖാഫ് കോയഞ്ഞിക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തൻറെ ചിരകാല അഭിലാഷം തൻറെ പിതാവ് 'കോട്ടപ്പുറത്ത് സയ്യിദ് ഹുസൈൻ ബാ-ഹുസൈൻ സഖാഫ് വലിയ കുഞ്ഞിസീതിക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ മൂന്നാമത്തെ അനുജ സഹോദരനും കൂടിയായ 'അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ സമക്ഷത്തിൽ ഉണർത്തുന്നതിൻറെ മുമ്പായി തന്നെ, ആഗതരുടെ ഹൃദയാന്തരങ്ങളിലെ രഹസ്യങ്ങൾ അറിയുന്ന അതീവ കശ്ഫ്-കറാമത്തുകൾക്കുടമയായ 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' പറഞ്ഞു: 'വരക്കലിലേക്ക് വേഗം പൊയ്ക്കോളൂ,മുല്ലക്കോയയെ പിടിച്ചാൽ മതി' എന്ന് നിർദ്ദേശിച്ചു.

അധികം താമസിയാതെ തന്നെ കൊടുമുടി സയ്യിദവർകളുടെ പിതാവും സന്തത സഹചാരിയുമായിരുന്ന തിരുവേഗപ്പുറ പനച്ചിക്കൽ ബീരാൻ മുസ്ലിയാരും കൂടി വരക്കലിലേക്ക് യാത്ര തിരിച്ചു.ഒരു ദിവസത്തെ വഴിച്ചെലവിനുള്ള പരിമിതമായ തുകയും കൊണ്ട് വരക്കലിലെത്തിയ അവർക്ക് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു.ഈ മൂന്ന് ദിവസങ്ങളിലും 'സഫീനതുൽ ഉമ്മ: അൽ-ഖുഥുബ് വരക്കൽ സയ്യിദുനാ അബ്ദുർറഹ്മാൻ ബാ-അലവി മുല്ലക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തങ്ങളാകട്ടെ വരക്കൽ പള്ളിയിൽ കഴിയുന്ന ഇവരോട് ആഗമന ഉദ്ദേശം ചോദിച്ചറിയുകയോ സുഖവിവരങ്ങൾ അന്വേഷിക്കുകയോയുണ്ടായില്ല.

പള്ളിയിൽ നിന്ന് വാങ്ക് കൊടുത്താൽ കൃത്യം സമയത്ത് തന്നെ പള്ളിയിലെത്തും.അപരിചിതരായ ഇവരോട് അഞ്ചു വഖ്തിലും പള്ളിയിൽ വരുബോൾ സലാം മാത്രം ചൊല്ലുകയും ചെയ്യും.വരക്കൽ തങ്ങളുടെ ഉന്നതമായ ഗാംഭീര്യവും നിറഞ്ഞു വമിക്കുന്ന മഹത്വവും സമ്മേളിച്ച മുഖം കാണുബോൾ തങ്ങളുടെ ഉദ്ദേശം നേരിട്ടു ചെന്ന് വെളിപ്പെടുത്താൻ മനസ്സിൽ ആദരവിൻറെ പാരമ്യതയിൽ അദബ് ചിട്ടയാക്കിയ ഇവർക്ക് ഭയമായിരുന്നു.ഒടുവിൽ മൂന്നാം നാൾ സുബഹി നിസ്ക്കാര ശേഷം ഇവരിലേക്ക് തിരിഞ്ഞു സയ്യിദുനാ വരക്കൽ മുല്ലക്കോയ തങ്ങൾ ചോദിച്ചു: 'നാട്ടിലേക്ക് തിരിച്ചു പോകാൻ ധൃതിയുണ്ടോ' എന്ന്.'അവിടുന്ന് കൽപ്പിക്കും പോലെ ചെയ്യാമെന്ന്' കൊടുമുടി സയ്യിദവർകളുടെ പിതാവ് താഴ്മയോടെ പ്രത്യുത്തരം നൽകുകയും ചെയ്തു.'എങ്കിൽ നിങ്ങൾക്കു തിരിച്ചു പോകാമെന്ന്' പറഞ്ഞു വരക്കൽ തങ്ങൾ ഇവർക്ക് ബൈഅത്ത് നൽകുകയും പ്രത്യക്ഷവും പരോക്ഷവുമായ ജ്ഞാനങ്ങളുടെ സമുദ്രവും തൻറെ കാലഘട്ടത്തിലെ ഔലിയാക്കന്മാരുടെ ദിശാ സൂചികയുമായ 'സയ്യിദുനാ അൽ-ഇമാം ഹബീബ് ഥ്വാഹിർ ഇബ്നു ഹുസൈൻ ബാ-അലവി رَضِيَ اللَّـهُ عَنْهُمَا' തങ്ങൾ രചിച്ചതും ബാ-അലവി ഥ്വരീഖത്തിൻ്റെയും ഹള്റമി സാദാതീങ്ങളുടെയും അവലംബ കൃതിയായ 'അൽ-മസ്ലകുൽ ഖരീബ് ലി കുല്ലി സാലികിൻ മുനീബ് [اَلْمَسْلَكُ الْقَرِيبُ لِكُلِّ سٰالِكٍ مُنِيبٍ] പ്രകാരം അമൽ ചെയ്യാനും വരക്കൽ മുല്ലക്കോയ തങ്ങൾ അവരോട് നിർദ്ദേശിക്കുകയും ചെയ്തു.

പ്രസ്തുത കൃതിയെ കുറിച്ച് ആരിഫീങ്ങൾ പറയുമായിരുന്നു.

إِنْ شِئْتَ تَحْظَى بِرِضَا الْمُجِيبِ
وَتَقْتَدِى بِالْمُصْطَفَى الْحَبِيبِ
وَتُسَمَّى بِالسَّالِكِ الْمُنِيبِ
فَاعْمَلْ بِمَا فِي الْمَسْلَكِ الْقَرِيب
فَإِنَّ مَا فِيهِ مِنَ الْاَذْكَارِ
مَرْوِيَّةٌ عَنِ النَّبِيِّ الْمُخْتٰا
صَلَّى عَلَيْهِ رَبُّنَا وَسَلَامًا
مَا ذُكِرَ اللَّـهُ بِأَرْضِ وَسَمَا

'അല്ലാഹുവിൻറെ തൃപ്തിയെയും ശഫീഉനാ മുസ്ഥഫ صَلَّى اللَّـهُ عَلَيْهِ وَسَلَّمْ തങ്ങളെ പിൻപറ്റുന്നതിനേയും കാംക്ഷിക്കുന്നവൻ 'മസ്ലകുൽ ഖരീബി'ലുള്ളതു പ്രകാരം സൽക്കർമ്മങ്ങൾ ചെയ്ത് കൊള്ളട്ടെ കാരണം,അവയിലുള്ള മുഴുവൻ ദിക്റുകളും സയ്യിദുനാ നബി صَلَّى اللَّـهُ عَلَيْهِ وَسَلَّمْ തങ്ങളെ തൊട്ട് ഉദ്ദരിക്കപ്പെട്ടതുമാണ്'.

ഒരു വിശ്വാസി തഹജ്ജുദ് നിസ്ക്കാരത്തിന്നായി ഉറക്കിൽ നിന്ന് ഉണർന്നതു മുതൽക്ക് പിന്നീട് ഇശാ നിസ്ക്കാരത്തിനു ശേഷം ഉറങ്ങുന്നതു വരെയുള്ള ദൈനംദിന സൽക്കർമ്മങ്ങളാണ് അവയിൽ പ്രതിപാദിച്ചിട്ടുള്ളത്.ഒടുവിൽ ഗ്രന്ഥത്തിൻറെ പര്യവസാനത്തിൽ പറയുന്നുണ്ട് 'هَذِهِ خُلَاصَةُ طَرِيقَةِ السَّادَاةِ الْعَلَوِيَّةِ'
'ഇതാണ് ബാ-അലവിയ്യ സാദാതീങ്ങളുടെ ഥ്വരീഖത്തിൻറെ സംഗ്രഹം'.ഇതോടനനുബന്ധിച്ചു തന്നെ ബാ-അലവി സാദാതീങ്ങളുടെ പ്രത്യേകമായ അമലുകളും വ്യത്യസ്ത സരണികളിലൂടെ വരുന്ന ഥ്വരീഖത്തിൻറെ വിർദുകളുമുണ്ടാകും.

'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ അനുഗ്രഹമുദ്ദേശത്തോടെ അൽപ്പം കുറിക്കുന്നു.

ഹിജ്റ 1368 ,റമളാൻ 24,1949 ആഗസ്റ്റ് 18-ന് വഫാത്താകുന്നതു വരെ അക്കാലത്ത് ആത്മീയ ദാഹികളുടേയും ഔലിയാക്കളുടേയും സംഗമ കേന്ദ്രവും അഗതികളുടേയും അശരണരുടേയും അഭയ കേന്ദ്രവും കൂടിയായിരുന്നു 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' ഉം കോട്ടപ്പുറം സാദാത്തീങ്ങളുടെ തറവാടും.

മൗലിദ് പഠനം

20 Oct, 01:49


ഖുഥുബുൽ അബ്ദാലായി ഔലിയാക്കൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ മഹാത്മാവിൻറെ രണ്ടു മനാഖിബുകൾ വിരചിതമായിട്ടുണ്ട്.പലപ്പോഴും അതിന്നായി വർഷങ്ങളോളം ശ്രമിച്ചെങ്കിലും അവ കണ്ടെത്താൻ സാധിച്ചില്ല.

1921-ലെ ഖിലാഫത്ത് സമരത്തിൻറെ മലബാറിലെ അജയ്യനായ അമരക്കാരൻ 'ആലി മുസ്ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യുടെ ജാമാതാവും പ്രശസ്ത ചരിത്രകാരനും പണ്ഡിതനുമായിരുന്ന മർഹൂം നെല്ലിക്കുത്ത് മുഹമ്മദു അലി മുസ്‌ലിയാർ نَوَّرَ اللَّـهُ مَرْقَدَهُ അവർകളുടെ പിതാവ് 'എരികുന്നൻ പാലത്ത്മൂലയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യും മർഹൂം കെ.വി.എം പന്താവൂർ نَوَّرَ اللَّـهُ مَرْقَدَهُ അടക്കമുള്ള ഒട്ടനവധി ഉലമാക്കളുടെ ഉസ്താദുമായിരുന്ന 'പുറങ്ങ് കുഞ്ഞു മുഹമ്മദു മുസ്‌ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യും 'കോട്ടപ്പുറം ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' വിനെ കുറിച്ച് മനാഖിബുകൾ രചിച്ചിട്ടുണ്ട്.

ഖാദിരിയ്യ ത്വരീഖത്തിൻറെയും മറ്റു അനവധി ത്വരീഖത്തുകളുടേയും ശൈഖായിരുന്ന 'കീക്കോട്ട് സയ്യിദ് ഇൽയാസ് ഹബീബ് കോയ ബാ-ഹുസൈൻ സഖാഫ് رَضِيَ اللَّـهُ عَنْهُ' തങ്ങൾക്ക് സന്താന ലബ്ധിയില്ലാതെ പ്രയാസപ്പെടുന്ന കാലം.ചില കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അവരൊക്കെ അകാലത്തിൽ മരണപ്പെടുകയോ ഗർഭത്തിൽ വെച്ചു തന്നെ ജീവനറ്റു പോകുകയോ ആയിരുന്നു.

തനിക്ക് പിൻഗാമിയായി ഒരാൺ സന്താനമുണ്ടാകാനുള്ള തൗഫീഖിന്നായി 'സുൽഥ്വാനുൽ ഹിന്ദ് ഗരീബ് നവാസ് അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ മസാർ, കീക്കോട്ട് ഹബീബ് കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ സിയാറത്ത് ചെയ്ത്, ഒരു മാസത്തിലധികം അവിടെ ചെലവഴിച്ച് നാട്ടിലേക്ക് തിരിച്ച് വരികയും അധികം താമസിയാതെ 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ മഖ്ബറയിൽ സിയാറത്തിന്നായി വരുകയും, അവിടെ വെച്ച് തനിക്ക് ആരിഫായ ഒരാൺകുഞ്ഞ് ജനിക്കുന്നതിന്ന് വേണ്ടി 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ ഓമനപ്പേരായ 'ആറ്റക്കോയ' എന്ന് വിളിപ്പേരിടാൻ നേർച്ചയാക്കുകയുമുണ്ടായി.ഇതേ പ്രകാരം തന്നെ 'അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ പുണ്യമാക്കപ്പെട്ട 'മുഈനുദ്ധീൻ' എന്ന നാമവും പ്രധാന നാമമായി വിളിക്കാനും നേർച്ച നേർന്നിരുന്നു.

കീക്കോട് ഹബീബ് കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ അവർകൾക്ക് 'ഗരീബ് നവാസ് അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെയും 'കോട്ടപ്പുറത്ത് സയ്യിദ് ആറ്റക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' അവർകളുടേയും ഹഖ്-ജാഹ് ബറകത്തിനാൽ വരദാനമായി ലഭിച്ച ആൺകുഞ്ഞായിരുന്നു കീക്കോട്ട് സാദാതീങ്ങളുടെ ഇടയിൽ പിൽക്കാലത്ത് ഏറെ പ്രസിദ്ധരായിരുന്ന 'കീക്കോട്ട് ഖാജാ മുഈനുദ്ധീൻ ബാ- ഹുസൈൻ സഖാഫ് ആറ്റച്ചക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' എന്നവർ.

പൊതുവെ കീക്കോട്ട് സാദാത്തീങ്ങൾക്കിടയിൽ 'ആറ്റക്കോയ' എന്ന ഓമനപ്പേര് നേർ ആൺ സന്താന പരമ്പരയിൽ ആദ്യമായി വിളിക്കപ്പെട്ടത് കീക്കോട്ട് സയ്യിദ് ഹബീബ് കോയ തങ്ങളുടെ ഈയൊരു അനുഗ്രഹ പുത്രന് മാത്രമാണെന്ന് കാണാം.ആറ്റക്കോയ എന്ന ഓമനപ്പേര് കോട്ടപ്പുറം സാദാത്തീങ്ങൾക്കിടയിൽ പരക്കെയുണ്ട് താനും.

മലപ്പുറം ജില്ലയിൽ എടപ്പാളിന്നടുത്ത് മാങ്ങാട്ടൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന 'തിരുവേഗപ്പുറ കൊട്ടാരത്തൊടിയിൽ മുഹമ്മദു മുസ്ലിയാർ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' എന്ന 'മാങ്ങാട്ടൂർ ഉപ്പാപ്പ'യെ കുറിച്ച് ഫഖീർ മുഹമ്മദ് ഹനീഫൽ ഖാദിരി രചിച്ച 'كَنْزُ الْمُخْتَارِ عَلَى مِدْحَةِ الشَّيْخِ الْمٰاۼّٰاڊُّوڔِي' എന്ന മൗലിദിൽ വ്യക്തമാക്കുന്നു:

'أَتَتْ بِهِ أُمُّهُ فِي صِغْرِ سِنِّهِ حَضْرَةَ السَّيِّدِ اٰڔَّكّٗويَ كٗوڔَّفُّرَمِيِّ مَسَحَ رَأْسَهُ بِيَدِهِ الشَّرِيفَةِ وَرَقَاهُ فَمِنْ هُنَا نَشَأَ بَيْنَ الْآنَامِ مَعَ الْعَدْلِ وَالْقَبُولِ'

'മാങ്ങാട്ടൂർ ഉപ്പാപ്പയുടെ ചെറുപ്രായത്തിൽ അദ്ധേഹത്തിൻറെ മാതാവ് കോട്ടപ്പുറം ആറ്റക്കോയ തങ്ങളുടെ സന്നിധിയിൽ കൊണ്ടുവരികയും സയ്യിദവർകൾ തൻറെ വിശുദ്ധ കരം കൊണ്ട് മാങ്ങാട്ടൂർ ഉപ്പാപ്പയുടെ ശിരസ്സ് തടവി കൊടുക്കുകയും മന്ത്രിച്ചൂതുകയും പതിവായിരുന്നു.അവിടം മുതൽക്കാണ് മാങ്ങാട്ടൂർ ഉപ്പാപ്പ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യനായി വളരാൻ തുടങ്ങിയത്'.

മലബാറിൽ അക്കാലഘട്ടങ്ങളിൽ കോട്ടപ്പുറം ആറ്റക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ അവർകളുടെ ആശിർവാദവും അനുഗ്രവും നേടിയെടുക്കാത്ത സാദാതീങ്ങളും ഉലമാക്കളും സൂഫിയാക്കളും വളരെ വിരളമായിരുന്നു.പിൽക്കാലങ്ങളിൽ പ്രമുഖ മഹത്തുക്കളുടെ പിൻഗാമികൾ അക്കാര്യം പലപ്പോഴും ഞങ്ങളോടു ഉണർത്തുമായിരുന്നു.
----------------------------------------
നമ്മുടെ ആത്മീയ ഗുണകാംക്ഷിയും വഴികാട്ടിയുമായ സയ്യിദുനാ കൊടുമുടി സയ്യിദവർകളും മസ്ലകുൽ ഖരീബ് പാരായണം ചെയ്യാനും അവയിലെ അമലുകൾ നിർവ്വഹിക്കാനും ഉപദേശിക്കുമായിരുന്നു.തന്നെ സമീപിക്കുന്ന പല ആലിമീങ്ങൾക്കും അവയിലെ ചില വിർദുകൾ ഇജാസത്തായി നൽകുകയും ചെയ്തിരുന്നു.

മൗലിദ് പഠനം

19 Oct, 01:36


സമസ്തയുടെ ചരിത്രത്തിൽ അബ്ദുൽബാരി ഉസ്താദിന്റെ പങ്ക്

കേരളത്തിൽ പാരമ്പര്യ മുസ്‌ലിം ജീവിതം നിലനിര്‍ത്തുന്നതില്‍ നിർണായകമായ ചാലകശക്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. തൊള്ളായിരത്തിന് ശേഷം വ്യതിചലനത്തിന്റെ വിത്തുകളുമായി ബിദഈ പ്രസ്ഥാനവും ഐക്യസംഘത്തിന്റെ രൂപത്തില്‍ രംഗപ്രവേശനം നടത്തുന്ന കാലം. ഈയൊരു ഘട്ടത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയ പ്രചാരണം ലക്ഷ്യമിട്ടായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവി. ഇന്ന് കാണുന്ന മഖ്ദൂം പാരമ്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ പണ്ഡിത നേതൃത്വങ്ങളായിരുന്നു. 98 വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈയൊരു വേളയിൽ ഇന്ന് ഇന്ത്യയിലുടനീളം വ്യാപിച്ച് കിടക്കുന്ന സംഘടനാ സംവിധാനങ്ങളിലും അവയുടെ വളര്‍ച്ചയിലും ഈ പണ്ഡിതരുടെ ഇടപെടല്‍ നിസ്തുലമാണ്. ബഹുമുഖ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സമസ്തയുടെ ചരിത്രത്തില്‍ വളക്കുളം മൗലാന അബ്ദുല്‍ ബാരി ഉസ്താദിന്റെ പങ്ക് നിര്‍ണായകമായിരുന്നു. തന്റെ അറിവും ധൈഷണികതയും സമ്പത്തും വിനിയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തി. ഇന്നും ധാര്‍മിക ജീവിതം കാത്ത് സൂക്ഷിക്കുന്നതിന്റെ നിദാനമായ മദ്‌റസാ സംവിധാനങ്ങളടക്കം പലതും അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ചിന്തകളായിരുന്നു. ആദ്യമായി മദ്‌റസ സ്ഥാപിച്ചത് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു.
മലബാറിലെ പാരമ്പര്യ മുസ്‌ലിം കുടുംബത്തിലായിരുന്നു ഉസ്താദ് ഭൂജാതനായത്. ഹിജ്‌റ 1298-ലായിരുന്നു (ജമാദുല്‍ ഉഖ്‌റ 8ന്) പിതാവ് പണ്ഡിതനും സൂഫി വര്യനുമായ ഖാജാ അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു. മഹാന്‍ രിഫാഈയ്യാ ഖാദരീയ്യ ത്വരീഖത്തിന്റെ ശൈഖും പിന്തുടര്‍ച്ചക്കാരനുമായിരുന്നു. ചെറുപ്പം മുതലേ നല്ല ശിക്ഷണം തന്നെ പിതാവില്‍ നിന്നും കിട്ടിയത് ആത്മീയോന്നതങ്ങളില്‍ എത്തുന്നതില്‍ ഉസ്താദവര്‍കളെ ഏറെ സഹായിച്ചു. ആ പിതാവില്‍ കണ്ട മാതൃകാ ജീവിതമായിരുന്നു പിന്നീട് അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചത്. കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും ഉദാത്തജീവിതം നയിച്ച പിതാവില്‍ നിന്നും തന്നെയായിരുന്നു ഉസ്താദ് പ്രാഥമികമായ ജ്ഞാന പാഠങ്ങള്‍ കരസ്ഥമാക്കുന്നത്, പിന്നീട് ഉയര്‍ന്ന് പഠിക്കാനാഗ്രഹിച്ച് പല ദര്‍സുകളിലും ചെല്ലുകയും സമുന്നതരായ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനത്തിന്റെ തേന്‍ നുകരുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഉയര്‍ന്ന മത കലാലയമായിരുന്ന ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പോയി അഞ്ച് വര്‍ഷം പഠിച്ചു. 1898ല്‍ ബാഖവി ബിരുദം കരസ്ഥമാക്കി. പിന്നീടായിരുന്നു മൗലാന അബ്ദുല്‍ ബാരി ഉസ്താദിന്റെ നാനോന്മുഖ മുന്നേറ്റ വിസ്‌ഫോടനങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നത്. അതില്‍ വിജ്ഞാനമുണ്ട്,സാന്ത്വനമുണ്ട്, വികസനമുണ്ട്. വൈജ്ഞാനിക പ്രസരണത്തിന്‍ മഹാനുഭാവന്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു എഴുത്തും അധ്യാപനവും. ആ തൂലികയിലുടെ വിരിഞ്ഞതില്‍ പ്രധാനപ്പെട്ടതാണ് സ്വിഹാഹു ശൈഖൈനി, ജംഉല്‍ ബാരി, അല്‍ മുതഫരിദ് ഫില്‍ ഫിഖ്ഹ്, അല്‍ വസ്വീലത്തുല്‍ ഉള്മ, അല്‍ മൗലിദുല്‍ മന്‍ഖൂസ്, സ്വിറാതുല്‍ ഇസ്ലാം, തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍.

അതോടൊപ്പം ഉസ്താദിന്റെ ദർസി സംവിധാനത്തിലുടെ ഒട്ടനവധി പണ്ഡിത പ്ര മുഖരെ സമൂഹത്തിലേക്ക് സമർപ്പിച്ചു. കർമശാസ്ത്ര രംഗത്തെ പ്രമുഖ പണ്ഡിതനായ കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ അടക്കം അതിൽ പ്രധാനിയാണ്. മിക്ക വൈജ്ഞാനിക ശാഖകളിലും അവഗാഹം നേടിയ മഹാന്‍ ആനുകാലിക സംഭവങ്ങളുടെ ഇസ്‌ലാമിക വിധി വ്യക്തമാക്കിക്കൊണ്ട് ധാരാളം ഫത്‌വകളും നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, തമിഴ്, ഉറുദു, പാര്‍സി, ഭാഷകള്‍ നന്നായി കൈകാര്യം ചെയ്തിരുന്ന അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു വാളക്കുളം മോല്യാരുപ്പാപ്പ.
താനാര്‍ജ്ജിച്ച വൈജ്ഞാനിക മേഖലയിലേക്ക് മറ്റുള്ളവരെ കൈ പിടിച്ചുയര്‍ത്താന്‍ കൂടി മഹാന് സാധിച്ചു. പുതുപ്പറമ്പില്‍ എല്‍.പി സ്‌കൂള്‍ വരുന്നത് മോല്ല്യേരുപ്പാപ്പയിലൂടെയാണ്. ആവശ്യ സന്ദര്‍ഭങ്ങളില്‍ പ്രഭാഷണ കലയും അദ്ദേഹം പുറത്തെടുത്തു. ദീന്‍ കാര്യങ്ങളും ഭൗതിക വിഷയങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു അബ്ദുല്‍ ബാരി ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും. തന്റെ അറിവിന്റെ ആഴം ബോധ്യപ്പെടുത്തും വിധമായിരുന്നു ജനങ്ങളോട് മഹാനുഭാവന്‍ സംവദിച്ചത്. സാധാരണക്കാര്‍ക്കടക്കം അവിടുത്തെ വാഗ്ധ്വാരണികള്‍ വെളിച്ചം പകര്‍ന്നു.
ഒരു സമൂഹത്തിന്റെ വൈജ്ഞാനിക ദാഹത്തിന് ശമനം നല്‍കുകയും ഒപ്പം നേതൃത്വം എന്ന നിലയില്‍ ജനതക്ക് വേണ്ടതെല്ലാം നല്‍കാന്‍ അദ്ദേഹത്തിനായി എന്നതും എടുത്ത് പറയേണ്ടതാണ്. പാരമ്പര്യ ആശയങ്ങളുടെ തനതു സ്വഭാവം നില നിര്‍ത്തുന്നതിനായി കേരളത്തിലെ ഉന്നത ശീര്‍ഷരായ പണ്ഡിതരെ തേടിയുള്ള യാത്രയാണ് അബ്ദുല്‍ ബാരി ഉപ്പാപ്പയേയും സമസ്തയുടെ ഭാഗമാക്കുന്നത്. 1926ല്‍ സ്ഥാപിച്ചത് മുതല്‍ 1945വരെ ശൈഖുന സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു. 1945മുതല്‍ 1965വരെ പ്രസിഡന്റ് പദവിയും അലങ്കരിക്കുകയുണ്ടായി പിന്നീട് സമസ്തയുടെ കീഴ്ഘടക രൂപീകരണങ്ങളടക്കം പല നയപരമായ വിഷയങ്ങളിലും അനല്‍പ്പമായ പങ്ക് വഹിച്ചു.

നിസാമുദ്ദീൻ പെരിഞ്ചേരി
8075391637

മൗലിദ് പഠനം

18 Oct, 15:51


#ഹിജ്റ #മുന്നൂറിന് #മുമ്പും #മൗലിദ് #സദസ്സുകൾ

ഹിജ്റ മുന്നൂറിന് മുമ്പ് തന്നെ മൗലിദാഘോഷ സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നെന്നും അതില്‍ അക്കാലത്തെ മുഴുവന്‍ പണ്ഡിതന്മാരും പങ്കെടുത്തിരുന്നെന്നും മഹത്തുക്കൾ പഠിപ്പിക്കുന്നു. മാത്രമല്ല; അത്തരം സദസ്സുകളില്‍ പാരായണം ചെയ്യാന്‍ വേണ്ടി മാത്രം രചനകള്‍ പോലും ഉണ്ടായിട്ടുമുണ്ട്. എന്നിട്ടും ചിലരിപ്പോഴും മൗലിദാഘോഷത്തിന് തെളിവില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. തുടർന്ന് വായിക്കൂ.....


7. അശ്ശൈഖ് അഹ്മദുല്‍ ബകരീ (വ: 250 ഹി


وَلَكِنْ لَمَّا جَرَتْ عَادَاتُ الْعُلَمَاءِ الْكِبَارِ، وَسُنَّةُ أَئِمَّةِ الْأَمْصَارِ الصِغَارِ وَالْكِبَارِ، اَنَّهُمْ يَعْقِدُونَ فِي هَذَا الشَهْرِ الْمُبَارَكِ الرَفِيعِ، الْمُسَمَّي بِرَبِيعِ الْمَجَالِسِ الشَّرِيفَةِ، الْمَحَافِلِ الْمُبَارَكَةِ الْمُنِيفَةِ، لِإِظْهَارِ الْفَرَحِ وَالسُرُورِ، وَاِعْلَانِ الْخَيْرِ وَالْحُبُورِ، كُلٌّ يَذْكُرُ بَعْضًا مِنَ الْأَخْبَارِ التِي وَرَدَتْ فِي ظُهُورِ نُورِ هَذَا النَبِيِّ الْمُعَظَّمِ، وَنَشَرَ طَرَفٌ مِنَ الآثَارِ الَّتِي ثَبَتَتْ فِي شَأْنِ هَذَا النَبِيِّ الْمُكَرَّمِ، تَحَيَّرَ الْخَاطِرُ الْفَاتِرُ، أَنْ اَتَشَرَّفَ بِذِكْرِ بَعْضٍ مِنْ شَمَائِلِهِ، وَشَرْحِ نُبَذٍ مِنْ فَضَائِلِهِ لِيَقْرَأَهُ فِي بَعْضِ الْمَجَالِسِ الَّتِي تُعْتَقَدُ فِي هَذِهِ اللَيَالِي وَالْأَيَّامْ، ويُطَيِّبَ اَوْقَاتِ مَنْ حَضَرَ فِيهَا بِاسْتِمَاعِهِ مِنَ الْخَاصِّ وَالْعَامِّ، وَتَصِلَ بَرَكَاتُ هَذِهِ الْأَخْبَارِ اِلَي سَائِرِ الْمُؤْمِنِينَ وَالْمُؤْمِنَاتِ – الأنوار ومصباح السرور والأفكار (ص 10)

ശൈഖവര്‍കളുടെ അല്‍ അന്‍വാര്‍ വമിസ്വബാഹി സ്സുറൂറി വല്‍ അഫ്കാര്‍ വദിക്'രി നൂരി മുഹമ്മദിന്‍ അല്‍ മുസ്തഫല്‍ മുഖ്താര്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നു.

തിരു നബി(സ)യുടെ ജനനത്തില്‍ സന്തോഷിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും റബീഉല്‍ അവ്വല്‍ മാസത്തില്‍ പുണ്യ സദസ്സുകള്‍ സംഘടിപ്പിക്കുന്നത് എല്ലാ നാടുകളിലെയും പണ്ഡിതന്‍മാരുടെ ചര്യയും പതിവുമായിരിക്കുന്നു.

പ്രസ്തുത മജ്ലിസുകളില്‍ തിരുനബി (സ)യുടെ നൂറുമായി ബന്ധപ്പെട്ടതും മറ്റു പ്രധാന കാര്യങ്ങളും അവര്‍ ചര്‍ച്ചചെയ്യും. അപ്പോള്‍ റബീഇന്റെ പുണ്യ ദിന രാത്രങ്ങളില്‍ പാരായാണം ചെയ്യാന്‍ പറ്റുന്ന ഒരു ഗ്രന്ഥം തയ്യാറാക്കാന്‍ ഈ വിനീതന്‍ മുന്നോട്ട് വരികയാണ്. അത് കേള്‍ക്കുന്നതിലൂടെ പ്രസ്തുത മജ്ലിസുകളില്‍ സന്നിഹിതരായ പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവര്‍ ചെലവഴിക്കുന്ന സമയം വിശുദ്ധമാകും. അവയുടെ ബറകത്ത് മുഴുവന്‍ സത്യ വിശ്വാസികളിലേക്കും എത്തുകയും ചെയ്യും. (അല്‍ അന്‍വാര്‍, പേ. 10)

https://www.quranicthought.com/ar/books/%D8%A7%D9%84%D8%A7%D9%94%D9%86%D9%88%D8%A7%D8%B1-%D9%88%D9%85%D8%B5%D8%A8%D8%A7%D8%AD-%D8%A7%D9%84%D8%B3%D8%B1%D9%88%D8%B1-%D9%88%D8%A7%D9%84%D8%A7%D9%94%D9%81%D9%83%D8%A7%D8%B1-%D9%88%D8%B0%D9%83/

മൗലിദ് പഠനം

18 Oct, 15:27


#ശൈഖുനാ കൻസുൽ ഫുഖഹാ കെ.പി. മുഹമ്മദ്‌ മുസ്‌ലിയാർ കൊമ്പം ഉസ്താദ് രചിച്ച #അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പാന്റെ (റ) മൗലിദ്

#മർജാനുൽ_ഹദായാ

ഇനി ഇതാവട്ടെ ; നിങ്ങളുടെ വീട്ടിലും മജ്ലിസിലും ഉപ്പാപ്പാന്റെ മൗലിദ്

കൂടെചൊല്ലാൻ ഹാഫിള് നിസാമുദ്ധീൻ മഹമൂദി കാസർഗോഡ് നേതൃത്വം നൽകുന്ന സമ്പൂർണ മൗലിദ് പാരായണ ദൃശ്യാവിഷ്കാരത്തിന്റെ QR കോഡ് സഹിതം.

കോപ്പികൾക്ക് ബന്ധപ്പെടുക.
#സആദാ_പബ്ലിക്കേഷൻ_മണ്ണാർക്കാട്,

ഫോൺ:9946183565, 8848473717

https://youtu.be/2k4tjyk8Lx0

മൗലിദ് പഠനം

16 Oct, 18:41


അത് ചെയ്യുക, നമുക്ക് ഒരുപാട് ചെയ്ത് തീർക്കാനുണ്ട്. അവിടുത്തെ തിരു സുന്നത്തുകളെ അനുധാവനം ചെയ്യാനുണ്ട്, ലക്ഷക്കണക്കിന് സ്വലാത്തുകൾ ചൊല്ലി തീർക്കാനുണ്ട്, മൗലിദ് ജൽസകളുണ്ട്, ബുർദയും ദലാഇലുൽ ഖൈറാത്തും പാരായണം ചെയ്യാനുണ്ട്, മീലാദ് വിളംബര റാലികളുണ്ട്...

ഓർക്കുക, ഈ വസന്തം നമ്മുടെ ജീവിതത്തിലെ അവസാനത്തെതാവാം, ഒരുങ്ങാം നമുക്ക് തിരുനൂറിനെ വരവേൽക്കാൻ....

صلو على سيدنا محمد.....اللهم صل وسلم وبارك عليه وعلى آله💚

മൗലിദ് പഠനം

16 Oct, 18:41


വോങ്ങ്വാനകൾ ഹബീബ് സ്വാലിഹിനെ പരിഹസിച്ചു കൊണ്ട് ' ശരീഫു യാ വാ ഗമ' (തേങ്ങാ വെട്ടുകാരുടെ സയ്യിദ്) എന്ന് വിളിച്ചു. നാട്ടുവൈദ്യവും കൈവശമുണ്ടായിരുന്ന മഹാനർ രോഗികൾക്ക് ശമനമേകി.
രോഗികളെ പരിചരിക്കാൻ പോവുമ്പോൾ ആ വീട്ടിലെ കുട്ടികൾക്കുള്ള മധുരം കയ്യിൽ കരുതാനും അവിടുന്ന് മറന്നില്ല.

മീലാദ് വേളകൾ ഏത് നാട്ടിലും എല്ലാ വ്യത്യാസങ്ങളും മറന്ന് മുസ്ലിം ഉമ്മത്തിന് ഒന്നായി കൊണ്ടാടാൻ ഉള്ള സമയമാണല്ലോ. മീലാദിനെ വരവേൽക്കാൻ ഇനി നമുക്ക് നിമിഷങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഞാൻ ദീർഘിപ്പിക്കുന്നില്ല.

ഇനിയാണ് ഹബീബ് ആ നാട്ടിൽ കൊണ്ട് വന്ന ഏറ്റവും വലിയ വിപ്ലവം നമുക്ക് പറയാനുള്ളത്. ഉന്നതരുടെ വീടുകളിൽ മാത്രം ഒരു ചടങ്ങായി നടന്നിരുന്ന മൗലിദ് അവിടുന്ന് വമ്പിച്ച മീലാദാഘോഷമാക്കി മാറ്റി. ഓർക്കണം, 1891 ലെ റബീഉൽ അവ്വലിൽ ഹബീബ് തൻ്റെ കൊച്ചുകുടിലിൽ ആ 'അപരിഷ്കൃതരെ' വിളിച്ച് ഒരു മൗലിദ് നടത്തി. മജ്‌ലിസിൽ ഹബീബ് അവരോട് കൂടിയിരുന്നു. അതോട് കൂടി മസ്ജിദുരിയാള ഒരു വിദ്യാഭ്യാസസ്ഥാപനമായി മാറി. ദീൻ പഠിക്കുന്ന വിദ്യാർഥികൾക്ക് കിടന്നുറങ്ങാൻ ഒരു സ്ഥലവും ഹബീബ് നിർമിച്ചു. ഇത് കിഴക്കൻ ആഫ്രിക്കയിൽ ബ്രിട്ടീഷ് മിഷനറിമാർ സ്കൂളുകൾ സ്ഥാപിക്കാൻ എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പാണെന്ന് നമ്മൾ ഓർക്കണം.

എന്നത്തേയും പോലെ അപരിഷ്കൃതരുടെ മീലാദാഘോഷങ്ങൾ തകർക്കാൻ ഒരു ഉപജാപകസംഘം അവിടെയും ഉടലെടുത്തു. കള്ള് കുടിച്ച് മദോന്മത്തരായി അവർ മീലാദ് ജാഥ അലങ്കോലമാക്കാൻ ശ്രമിച്ചു. പക്ഷേ അവർ എന്തിനാണ് അവിടെ പോയതെന്ന് മറന്ന് പോയി, അവരും അതിൻ്റെ ഭാഗമായി മാറി, മഹാനരെ വീട് വളഞ്ഞ് കൊല്ലാനെത്തിയ ശത്രുക്കൾ കണ്ടത് ചുറ്റും കാവൽ നിൽക്കുന്ന വിഷ സർപ്പങ്ങളെയാണ്.

1911 ൽ എല്ലാവരും മീലാദ് ആഘോഷിക്കുന്ന വേളയിൽ ശത്രുക്കൾ അതേ രാത്രിയിൽ ഒരു വിവാഹസദ്യ നടത്തി. വിവാഹപ്പന്തൽ കാലിയായിരുന്നു. ഹബീബിൻ്റെ വിപ്ലവം വിജയിച്ച് തുടങ്ങിയിരുന്നു. മൗലിദിന് ചുറ്റും പങ്കെടുത്തിരുന്ന വീടുകൾക്ക് ശത്രുക്കൾ തീയിട്ടു. ആരോടും അനങ്ങരുതെന്ന് ഹബീബ് പറഞ്ഞു. അൽഭുതമെന്ന് പറയട്ടെ, ഒരു കാറ്റ് വന്ന് തീയെടുത്ത് പോയി, കത്തിനശിച്ചത് ശത്രുക്കളുടെ വീടുകളായിരുന്നു. അവർ ജീവനും കൊണ്ടോടി.

അങ്ങനെ ഹബീബ് സ്വാലിഹ് ലാമുവിൻ്റെ അനിഷേധ്യ നേതാവായി മാറി. സാൻസിബാറിലെ സുൽത്താൻ പോലും മഹാനറുടെ പൊരുത്തം തേടി അവിടെയെത്തി. കിഴക്കൻ ആഫ്രിക്ക കണ്ട ഏറ്റവും വലിയ മൗലിദ് മജ്‌ലിസ് ആയി അവരുടെ മജ്‌ലിസ് മാറി. അവിടുത്തെ വഫാത്തിന് ശേഷവും മക്കൾ ആ പാരമ്പര്യം തുടർന്ന് പോന്നു. ആ മസ്ജിദിൽ നിന്ന് ഒരുപാട് പണ്ഡിതരും ഇമാമുമാരും പിറന്നു. കിഴക്കൻ ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച പ്രബോധകർ അവിടെ നിന്ന് പുറത്തിറങ്ങി. ഇന്നും ലാമുവിലെ മീലാദാഘോഷം ലോകം ഉറ്റുനോക്കുന്ന ഒരു സംഭവമാണ്.

മീലാദാഘോഷം ഒരു സംസ്കൃതിയെ നിർമിച്ച കഥയാണ് നമ്മൾ വായിച്ചത്. മുത്ത് നബിയുടെ ഓർമകളെയും പാഠങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് ഓരോ റബീഉൽ അവ്വലും.

ദാഗിസ്ഥാൻ നാഇബ് മുഫ്തിയായിരുന്ന ശൈഖ് ശിഹാബ് ഹുസൈനോവ് നോളജ് സിറ്റിയിലേക്ക് വന്ന വേളയിൽ ഞങ്ങളോട് പറഞ്ഞു " ഞങ്ങളുടെ നാട്ടിൽ കമ്മ്യൂണിസം ദീനിനെ മുച്ചൂടും ഇല്ലാതാക്കാൻ ശ്രമിച്ചു, പണ്ഡിതരെയും ദീനിൻ്റെ അടയാളങ്ങളെയും അവർ കുഴിച്ച് മൂടി, പരിഷ്കാരവും മതനിരാസവും പഠിപ്പിച്ച് പുതുതലമുറകളിൽ നിന്ന് അവർ ധാർമികബോധം അറുത്ത്മാറ്റാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ മുത്ത് നബിയുടെ മൗലിദ് ഈരടികളിലൂടെ പിടിച്ച് നിന്നു, മുത്ത് നബി ഉള്ളിടത്തോളം കാലം നിങ്ങൾ പരാജിതരാവുകയില്ലെന്ന ഖുർആനികവചനം ഞങ്ങൾക്ക് ശക്തി പകർന്നു. മീലാദാഘോഷങ്ങൾ ഞങ്ങൾക്ക് ഈമാനിൻ്റെ കരുത്ത് കൂട്ടി, മുത്ത് നബിയിലൂടെ ദാഗിസ്ഥാനിലെ മുസ്‌ലിംകൾക്ക് അവരുടെ എല്ലാ പ്രതാപവും തിരിച്ച് ലഭിച്ചിരിക്കുന്നു...."
കണ്ണീര് തുടച്ച് കൊണ്ട് ശൈഖ് ശിഹാബ് അവസാനിപ്പിച്ചു.

അതുകൊണ്ട് മറ്റ് പല ആഘോഷങ്ങളും പോലെ പാടിയും പറഞ്ഞും മാത്രം തീർക്കാനുള്ളതല്ല മുസ്ലിമിന് റബീഉൽ അവ്വൽ, ഉമ്മത്തിൽ നിന്നും ദീൻ പിടിവിട്ട് പോകുന്ന ഇക്കാലത്ത് നമുക്കുള്ള വജ്രായുധമാണ് മീലാദ്. ഈ സന്തോഷം നമ്മൾ പ്രകടിപ്പിക്കണം, വീടുകൾ അലങ്കരിക്കണം, എന്തിനിത് ചെയ്യുന്നുവെന്ന് നമ്മുടെ മക്കളോട് പറഞ്ഞ് കൊടുക്കണം, കഴിയുന്നത് പോലെ വീടുകളിൽ മൗലിദ് മജ്‌ലിസുകൾ സംഘടിപ്പിക്കണം; പാവപ്പെട്ടവനും ധനികനും ഒരുപോലെ വീട്ടിൽ മൗലിദ് നടത്താൻ വേണ്ടി തരീമിൽ വെള്ളവും കാരക്കയുമാണ് മൗലിദിന് പ്രധാനമായും നൽകുക, ഭക്ഷണമല്ല പ്രധാനം, നമ്മുടെ വീട്ടിലും മുത്ത് നബിയുടെ പേര് പറയാൻ, ഓർമകൾ പങ്ക് വെക്കാൻ ഒരു വേദിയൊരുങ്ങുക എന്നതാണ്, അവിടുത്തെ സീറകൾ കേൾക്കണം, വായിക്കണം, അവിടുത്തെ വർണനകൾ ആസ്വദിക്കണം, അവിടുത്തെ സ്നേഹത്തിൽ അലിഞ്ഞ് രണ്ടുവരിക്കവിതയെഴുതണം. ഹബീബുമായി ബന്ധമുള്ള ആരെ കണ്ടാലും എന്ത് കേട്ടാലും നമ്മുടെ മനസ്സ് കുളിരണിയണം, ഈ വസന്തകാലം നമ്മുടേതാണ്, നമ്മുടേത് മാത്രം. ഇതിനെ നിരാകരിക്കുന്നവരും ഇതിന് തെളിവ് തേടുന്നവരും ഹത ഭാഗ്യരാണ്, നമുക്ക് തർക്കിക്കാൻ സമയമില്ല, നമ്മോടുള്ള റബ്ബിൻ്റെ തേട്ടം അജ്ഞർക്ക് അറിയിച്ച് കൊടുക്കൽ മാത്രമാണ്.

മൗലിദ് പഠനം

16 Oct, 18:41


മീലാദ് ആഘോഷമാക്കുന്നവരോട്
‼️‼️‼️

യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്. പൊതുവേ സ്വാഹിലികൾ എന്നറിയപ്പെടുന്നത് സ്വാഹിലി ഭാഷ സംസാരിക്കുന്ന കെനിയ, ടാൻസാനിയ, കൊമോറോസ്, മയോട്ട, ഉഗാണ്ട, സൊമാലിയ, റുവാണ്ട തുടങ്ങിയ കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലെ വലിയ ഒരു വിഭാഗം മുസ്ലിംകളാണ്. തീരദേശത്തേത് എന്നർത്ഥം വരുന്ന അറബി പദമാണ് "സവാഹിലി". ലാമു ദ്വീപിൽ ഈ വർഗ്ഗീകരണം കുറച്ച് കൂടി കടുപ്പമാണ്. അവിടെ സ്വാഹിലികൾ അവരെ സ്വയം 'വോങ്ങ്വാന' (പരിഷ്കൃതർ) എന്നാണ് പരിചയപ്പെടുത്തുന്നത്.പണ്ട് നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ ജയിച്ചവർ വോങ്ങ്വാനകളും തോറ്റ് അടിമകളായവർ ഉശൻസികൾ എന്നും അറിയപ്പെട്ടു.

ഉശൻസികൾ വോങ്ങ്വാനകളുടെ കൈ ചുംബിക്കണം, ഉശൻസികളുടെ പുതുതായി ജനിക്കുന്ന മക്കൾക്ക് പോലും സമൂഹത്തിൽ ഉന്നതമായ പദവികൾ ലഭിക്കില്ല, കേരളത്തിലെ ഹൈന്ദവജാതിപ്പോരും മേൽകോയ്മയും കണ്ട് മടുത്ത വലിയ ഒരു ഹിന്ദു സമൂഹമാണ് ഇസ്ലാമിൽ സമത്വമുണ്ട് എന്ന് മനസ്സിലാക്കി പൊന്നാനിയിൽ വന്ന് തൊപ്പിയിട്ട മുസ്ലിമായത് എന്ന് കുമാരനാശാൻ തൻ്റെ ദുരവസ്ഥ എന്ന കവിതയിൽ പറയുന്നുണ്ട്. എന്നാല് ലാമുവിൽ മുസ്ലിമായാൽ പോലും ഈ സമത്വമില്ലായിരുന്നു. അവരെ അടിമച്ചന്തയിൽ നിന്ന് വാങ്ങി മുസ്ലിമെങ്കിൽ ശഹാദത്തും നിസ്കാരവും മാത്രം അവർക്ക് പകർന്ന് നൽകി, ഇസ്ലാമിൻ്റെ ബാലപാഠങ്ങളൊന്നും അവർ അറിഞ്ഞില്ല, അവിടെ രാത്രി ഉറങ്ങാൻ പോലും അവർക്ക് അനുവാദമില്ലായിരുന്നു. ഇരുട്ട് മൂടിത്തുടങ്ങിയാൽ അവർ മലഞ്ചെരുവിലേക്ക് നീങ്ങണം, ആഫ്രിക്കൻ കാടുകളുടെ വന്യതയിൽ അവർ അന്തിയുറങ്ങി അതിരാവിലെ ജോലിക്കായി നാട്ടിലേക്ക് തന്നെ തിരിച്ച് വരും. ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് വരാൻ പോലും അവർക്ക് പറ്റിയിരുന്നില്ല, അവരുടെ നിസ്കാരങ്ങൾ അവരുടെ ചെറു കുടിലുകൾക്കുള്ളിൽ നിന്നുള്ള തേങ്ങലുകളിൽ ഒതുങ്ങി.

അങ്ങനെയിരിക്കെ 1866- ൽ തിരുനബി പരമ്പരയിൽ പെട്ട പതിനെട്ട് വയസ്സുകാരനായ ഒരു യുവാവ് തൻ്റെ സുഖമില്ലാത്ത കാലുകൾക്കുള്ള മരുന്ന് തേടി കൊമോറോസിൽ നിന്ന് ലാമുവിലെത്തി. ശരീഫ് സ്വാലിഹ് ബിൻ അലവി ജമലുല്ലൈലി എന്ന വിജ്ഞാനദാഹിയായ ആ യുവാവിൻ്റെ മനസ്സ് ലാമുവിലെ മഹാപണ്ഡിതരുടെ മുന്നിലിരിക്കാൻ കൊതിച്ചു. ഹബീബ് അലി ബിൻ അബ്ദുല്ലാഹ് ജമലുല്ലൈലി, ശൈഖ് അബൂബകർ ബിൻ അഹ്മദ് മുആവി, ഹബീബ് അബൂബകർ ബിൻ അബ്ദുറഹ്മാൻ, സയ്യിദ് അഹ്ദൽ ബിൻ അബൂബകർ അഹ്ദൽ തുടങ്ങിയവർ അവരുടെ ലാമുവിലെ ഗുരുനാഥരായിരുന്നു.

പഠനം തുടങ്ങി നാളുകൾ പിന്നിട്ടപ്പോളാണ് ലാമുവിനെ ഗ്രസിച്ചിരിക്കുന്ന അയിത്തത്തെക്കുറിച്ച് അവിടുന്ന് അറിയുന്നത്. സയ്യിദുമാർ അടക്കമുളള വലിയൊരു സമൂഹം ഇതിനെ പിന്താങ്ങുകയും ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ആ മനസ്സ് വല്ലാതെ വേദനിച്ചു. അടിമ വംശജരായ ബിലാൽ തങ്ങളെയും പേർഷ്യക്കാരനായ സൽമാൻ തങ്ങളെയും ഒരേ സ്ഥാനം നൽകി ആദരിച്ച ആദർശത്തിൻ്റെ പേരാണ് ഇസ്ലാം, നിറത്തിൻ്റെയും കുടുംബത്തിൻ്റെയും തൊഴിലിൻ്റെയും പേരിൽ ദീൻ ആരോടും വിവേചനം കാണിക്കുന്നില്ല. സത്യദീനിനെതിരായ ഈ നിലപാടുകളോട് ശരീഫ് സ്വാലിഹിന് ഒരു നിലക്കും ഒത്തുപോകാൻ കഴിഞ്ഞില്ല. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന ഹബീബ് സ്വാലിഹിനോട് ഇതിന് മുതിരരുതെന്ന് അവർ സൗമ്യമായി പറഞ്ഞുനോക്കി. അവരിലെ സുന്ദരികളായ യുവതികളെ വേൾച്ചു തരാമെന്ന് അവർ പ്രലോഭിപ്പിച്ചു. എന്നാൽ സ്വദേശമായ കൊമോറോസിൽ നിന്ന് തന്നെയാണ് അവിടുന്ന് വിവാഹം കഴിച്ചത്. പിന്നെ അവരുടെ ആവശ്യങ്ങൾക്ക് ഭീഷണിയുടെ സ്വരമായി. അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മഹാനരെ പുറത്താക്കി. തേങ്ങാവെട്ടുകാരായ ഒരുപറ്റം ഉശൻസികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു മഹനരുടെ പുതിയ താമസസ്ഥലം. അവരെപ്പോലെ ചെളിമണ്ണ് തേച്ച ചെറിയൊരു വീട് നിർമിച്ച് അവരോടൊത്ത് തൊഴിലെടുത്ത് അവർക്ക് ദീൻ പഠിപ്പിച്ചായി അവരുടെ പിന്നീടുള്ള ജീവിതം. അവർക്ക് നിസ്ക്കരിക്കാനായി മണ്ണ് കൊണ്ട് തേച്ച് ഓല കൊണ്ട് മെടഞ്ഞ ഒരു മസ്ജിദും അവർ ഉണ്ടാക്കി. മെല്ലെമെല്ലെ ഹബീബ് അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

ജമാഅത്തിന് വരാത്തവരുടെ ലിസ്റ്റ് എടുത്ത് അവരെ ചീത്ത പറഞ്ഞില്ല, അവരോട് വീട്ടിൽ നിന്ന് ജമാഅത്ത് ആയി നിസ്കരിക്കണമെന്ന് ആളുകളെ പറഞ്ഞെൽപ്പിച്ചു. അവർ അങ്ങനെ സത്യദീനിൻെറ സൗന്ദര്യത്തെ അനുഭവിച്ച് തുടങ്ങി. മുതിർന്ന പലർക്കും തന്നെ ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ അവരെ ഓതിപ്പിച്ച് വഷളാക്കിയില്ല. ഓരോ നിസ്കാരശേഷവും മഹാനരോടൊപ്പം ഓതാൻ അവരോട് പറഞ്ഞു. കീറിപ്പിഞ്ഞിയ, അഴുക്ക് നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരെ കണ്ടാൽ അവിടുത്തെ വസ്ത്രം അവർക്ക് കൊടുത്ത് ഇത് തനിക്ക് ഇടാൻ കഴിയാത്ത അവസ്ഥയാണെന്ന് പറയും. അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു വാക്കോ പ്രവർത്തനമോ മഹാനരിൽ നിന്നും ഉണ്ടായില്ല. ഓരോ പ്രഭാതവും ഹബീബ് സ്വാലിഹ് തൻ്റെ മുറ്റം അടിച്ചുവാരുന്നത് കണ്ട നാട്ടുകാർ വൃത്തിയുടെയും ശുദ്ധിയുടെയും ഉപാസകരായി മാറി. തഖ്വയും വിനയവും ബുദ്ധിയും മേളിച്ച ഹബീബിൻ്റെ പ്രവർത്തനങ്ങൾ ആ നാടിന് പ്രകാശമേകി.

മൗലിദ് പഠനം

16 Oct, 18:36


സയ്യിദുമാർക്കും ചരിത്ര കുതുകികൾക്കും ഏറെ ഉപകാരപ്പെടും.

ഹി. 1222 ൽ തരീമിലെ ഒരു പണ്ഡിതകുടുംബത്തിലാണ് സയ്യിദ് ഹുസൈൻ ജിഫ്രി ജനിച്ചത്.ചെറുപ്പത്തിലേ തന്നെ അവിടുന്ന് നന്നായി ഖുർആൻ പാരായണം ചെയ്യുമായിരുന്നു, ഖുർആൻ പാരായണം കേൾക്കാനായി നാട്ടുകാർ ചുറ്റും കൂടുമായിരുന്നു. അന്നത്തെ പ്രശസ്തരായ ബാ അലവി മശായിഖിൽ നിന്ന് തന്നെ അവിടുന്ന് വിദ്യ അഭ്യസിച്ചു. ഇലാഹിയായ സൂചനപ്രകാരം പതിനേഴാം വയസ്സിൽ മലബാർ തീരമണഞ്ഞ സയ്യിദർ നേരെപോയത് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലേക്കായിരുന്നു. അവിടെ ഇബാദത്ത് ത്തിൽ മുഴുകിയ അവർ നിസ്കാരശേഷം ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയപ്പോൾ ജനങ്ങൾ തടിച്ചുകൂടാൻ തുടങ്ങി. ദീനിനെയും ഖുർആനിനെയും സ്നേഹിച്ചിരുന്ന അവരിൽ പലർക്കും അപ്പോഴേക്കും ഈ യുവാവിനെ കൊണ്ട് തങ്ങളുടെ മക്കളെ വേളി കഴിപ്പിച്ചാലോ എന്ന മോഹമുദിച്ചിരുന്നു. അവരിൽ ചിലരത് തങ്ങളോട് പറയുകയും ചെയ്തു. എന്നാൽ അവിടുന്ന് അവിടെ അധികനേരം നിന്നില്ല. അമ്മാവൻ കൂടിയായ ഖുത്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളെ കാണുക എന്നതായിരുന്നു മഹാനരുടെ പ്രധാനലക്ഷ്യം. മമ്പുറത്ത് കുറച്ച് ദിവസം അമ്മാവനോടൊപ്പം താമസിച്ചു.

ജിഫ്രി തങ്ങൾ വരുന്നതിന് കുറെ മുമ്പ് തന്നെ മമ്പുറം തങ്ങളോട് കൊടിഞ്ഞിക്കാർ തങ്ങൾക്ക് മതകാര്യങ്ങൾക്ക് നേതൃത്വം നൽകാൻ നൽകിയ ഒരാളെ വേണമെന്നും അവിടെ തങ്ങൾ നിയമിച്ച ഖത്തീബും ഇമാമുമായിരുന്ന വലിയാക്കത്തൊടി കുഞ്ഞഹ്മദ് ഹാജി എന്നയാൾക്ക് നല്ലൊരു പുതിയാപ്പിളയെ വേണമെന്നും പറഞ്ഞിരുന്നു. ഇരുവരോടും പറ്റിയ ആൾ വരുന്നുണ്ട് എന്നായിരുന്നു തങ്ങൾ പറഞ്ഞിരുന്നത്. കൊടിഞ്ഞി പള്ളിയുടെ നിർമ്മാണം പൂർണമായും മമ്പുറം തങ്ങളുടെ മേൽനോട്ടത്തിൽ ആയിരുന്നല്ലോ. സയ്യിദർ ഹുസ്സൈൻ ജിഫ്രി തങ്ങളെ കൊടിഞ്ഞിയിലേക്ക് അയച്ചു, നിങ്ങൾ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം, അദ്ദേഹവും എന്നെപ്പോലെ ഒരു സ്വാലിഹായ മനുഷ്യനാണ് എന്ന് തങ്ങൾ അറിയിക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ ജീവിതവിശുദ്ധിയും നാവിൻറെ ഫലവും എന്നോ മനസ്സിലാക്കിയ ജനങ്ങൾ സയ്യിദർക്ക് വലിയ വരവേൽപ്പ് തന്നെ നൽകി. താമസിക്കാൻ വീടും നൽകി, അതാണ് 'കൊടിഞ്ഞി പള്ളിക്കൽ' വീട്. നാട്ടിലെ പ്രമുഖനും പണ്ഡിതനുമായ വലിയാക്കത്തൊടി കുഞ്ഞഹ്മദ് ഹാജിയുടെ മകൾ സൈനബിനെ സയ്യിദർ വേൾക്കുകയും ചെയ്തു. അവരിൽ സയ്യിദർക്ക് സയ്യിദ് ഐദറൂസ്, സയ്യിദ് അഹ്മദ്, സയ്യിദ് അലവി, സയ്യിദ് അബ്ദുല്ല എന്നിങ്ങനെ നാല് ആൺമക്കളും ശരീഫ ത്വയ്യിബ എന്ന മകളും ഉണ്ടായി. പിന്നീട് കടലുണ്ടി ജമലമുല്ലൈലി കുടുംബത്തിൽ നിന്നൊരു മഹതിയെയും കിഴക്കേപ്പുറത്ത് നിന്ന് സൈനബ് എന്ന മറ്റൊരു മഹതിയെയും കഴിച്ചിരുന്നു. അവരിൽ സയ്യിദർക്ക് രണ്ട് പെണ്മക്കളാണ് ഉണ്ടായത്. പത്നിമാരിൽ ഒരാൾ മരിച്ചപ്പോൾ നാലാമത് പരപ്പനങ്ങാടിയിൽ നിന്ന് വിവാഹം കഴിച്ച മഹതിയിൽ സയ്യിദ് ത്വാഹിർ, സയ്യിദ് ത്വാഹാ എന്ന രണ്ട് ആണ്മക്കളും ഒരു മകളുമാണ് ഉണ്ടായിരുന്നത്.

അധികം ഉയരമില്ലാത്ത, ദൃഢകായനായ സയ്യിദരുടെ മുഖം കറുത്തതെങ്കിലും പുഞ്ചിരിയും ഈമാനും അതിന് കാന്തിയേകി. സയ്യിദർ കറുത്തിട്ടാണല്ലോ എന്ന് കൊടിഞ്ഞിയിലെ ചിലർ പറഞ്ഞപ്പോൾ മമ്പുറം തങ്ങൾ പറഞ്ഞത്രേ, "നിങ്ങൾ പുറം നോക്കണ്ട, മൂപ്പരുടെ ഉള്ള് വെളുത്തിട്ടാണ്".

പറഞ്ഞത് പോലെ അവിടുത്തെ സ്വഭാവം ആ നാട്ടുകാരെ മുഴുവൻ ആ തിരുഹള്റത്തിലേക്ക് വലിച്ചടുപ്പിച്ചു. എന്നാൽ തെറ്റുകൾ കണ്ടാൽ അവിടുന്ന് ഗൗരവഭാവം പൂകും, ഗുണദോഷിക്കും. കൊടിഞ്ഞിക്കാർക്ക് സയ്യിദർ അക്ഷരാർത്ഥത്തിൽ അവരുടെ ഉപ്പയായി മാറുകയായിരുന്നു. ഖാദിരിയ്യ ആത്മീയസരണിയിലെ മുറബ്ബിയായ ശൈഖായിരുന്ന സയ്യിദർ ഒരുപാട് പേരെ സൽപന്ഥാവിലായി വഴിനടത്തിയിരുന്നു.

മക്കളില്ലാതെ പ്രയാസപ്പെടുന്നവർക്ക് മക്കൾ, പകർച്ച വ്യാധിയുള്ള നാട്ടിൽ മൗലിദ് ആരംഭിച്ച് ഇല്ലാതാക്കി, മാരകരോഗങ്ങൾ സുഖപ്പെടുത്തി അങ്ങനെ തുടങ്ങി നൂറുകണക്കിന് കറാമത്തുകളാണ് മഹാനരിൽ നിന്ന് ജീവിതകാലത്ത് തന്നെ വെളിവായത്.

മമ്പുറം തങ്ങൾ സ്ഥാപിച്ച കൊടിഞ്ഞിയിലെ സത്യം ചെയ്യിപ്പിക്കൽ ഇത്ര പ്രചാരം നേടിയത് ഹുസ്സൈൻ ജിഫ്രി തങ്ങളുടെ കാലത്തായിരുന്നു. ഹുസ്സൈൻ ജിഫ്രി തങ്ങളുടെ ആത്മീയതയും നേതൃപാടവവും വെള്ളക്കാർ വരെ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷ് കോടതിയിൽ തീരുമാനമാവാത്ത കേസുകൾ വെളളിയാഴ്ച ജുമുഅക്ക് ശേഷം നടക്കുന്ന സത്യം ചെയ്യലിലേക്ക് അയക്കുമായിരുന്നു. പ്രതിയെ കയ്യാമമിട്ട് ജുമുഅക്ക് ശേഷം പോലീസുകാർ പള്ളിമുറ്റത്തേക്ക് കൊണ്ട് വരും. ഹുസ്സൈൻ ജിഫ്രി തങ്ങൾ ഇറങ്ങി വരുന്നത് കാണുമ്പോൾ പോലീസുകാർ തല താഴ്‌ത്തും, കുറ്റവാളിയുടെ നെഞ്ച് പിടക്കും, പിന്നെ തങ്ങൾ മെല്ലെ ചോദിക്കും, "ഇവർ പറയുന്ന കുറ്റം നീ ചെയ്തിട്ടുണ്ടോ" ; അയാൾ കരഞ്ഞുകൊണ്ട് പറയും, "ചെയ്തുപോയി തങ്ങളേ...." അങ്ങനെ അയാൾക്ക് കോടതി ശിക്ഷ വിധിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പാണ് ഇതെന്നോർക്കണം. മഹാന്മാരുടെ അപ്രമാദിത്വത്തിന് മുമ്പിൽ ഏതൊരു ഭരണാധികാരിയും തലകുനിക്കും.

മൗലിദ് പഠനം

16 Oct, 18:36


Repost.

"നിങ്ങൾ പുറം നോക്കണ്ട, മൂപ്പരുടെ ഉള്ള് വെളുത്തിട്ടാണ്..."

താനൂർ ഇസ്‌ലാഹിലെ മുദരിസും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സ്ഥാപകരിൽ പ്രധാനിയുമായിരുന്നു പാങ്ങിൽക്കാരൻ എന്ന പേരിൽ പ്രശസ്തരായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ. ഉസ്താദിൻ്റെ വലതുകാലിന് ഒരുദിവസം കലശലായ വേദന വന്നു , ദിവസം കൂടുന്തോറും വേദന കൂടിയതല്ലാതെ തെല്ലും ശമിച്ചില്ല. അന്നത്തെ പേരുകേട്ട ചില വൈദ്യന്മാരുടെ ചികിത്സയിൽ തെല്ലൊരാശ്വാസം ലഭിച്ചെങ്കിലും വേദന തിരിച്ചുവന്നത് പൂർവോപരി ശക്തിയിലായിരുന്നു. ഉസ്താദിന് എങ്ങോട്ടേക്കും പോവാൻ കഴിയാത്ത അവസ്ഥയായി. ഇനി ഒരിക്കലും തനിക്ക് നടക്കാൻ കഴിയില്ലേ എന്ന് പോലും ഉസ്താദ് ചിന്തിച്ച് പോയി. അങ്ങനെ കൊടിഞ്ഞി ജുമുഅത്ത് പള്ളിയുടെ വടക്ക് ഭാഗത്ത് അധികമാരാലും അറിയാതെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി എന്നവരെ കൊണ്ട് തവസ്സുൽ ചെയ്ത ഉസ്താദ് റബ്ബിങ്കലേക്ക് കൈകൾ നീട്ടി. തൻ്റെ അസുഖം മാറിയാലുടൻ സയ്യിദരുടെ ഒരു മനാഖിബ് രചിക്കണമെന്ന് അവിടുന്ന് കരുതുകയും ചെയ്തു. റബ്ബിന്റെ അപാരമായ കഴിവിനാൽ ഉസ്താദിൻറെ അസുഖം പൂർണ്ണമായി ഭേദമായി. അങ്ങനെയാണ് 'ഫൈളുൽ മുഞ്ജി ഫീ മനാഖിബിൽ വലിയ്യിസ്സയ്യിദ് ഹുസൈൻ അൽ ജിഫ്രി അൽ കൊടിഞ്ഞി ' എന്ന ഗ്രന്ഥം വിരചിതമായത്.

റബ്ബിനെ പ്രിയം വെച്ച് അവന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് അവനിലായി ലയിക്കുന്ന മഹാനുഭാവന്മാർക്ക് അവൻ നൽകുന്ന ആദരവാണ് കറാമത്ത്. ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസാലി റളിയള്ളാഹു അൻഹു പറഞ്ഞത് പോലെ ആകാശത്ത് കൂടെ പറക്കാനും വെള്ളപ്പരപ്പിൻ മീതെ നടക്കാനും പലർക്കും പല വഴിക്കും കഴിയും. റബ്ബും മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളും പൊരുത്തപ്പെട്ട വഴിയിലായി അധികദൂരം അനവരതം സഞ്ചരിക്കാൻ കൂടുതൽ ആളുകൾക്കും കഴിയില്ല. ഒരു വർഷം കളവ് പറയില്ല എന്ന് പ്രതിജ്ഞ എടുത്തവൻ പതിനൊന്നാം മാസം ചിലപ്പോൾ നിർബന്ധിതനായി കളവ് പറയേണ്ടി വരും, അഞ്ച് വർഷം ആരോടും സംസാരിക്കില്ല എന്ന് ഉറപ്പിച്ച മഹാന് മൂന്നാം വർഷം സ്വമാതാവ് വന്നപ്പോൾ സംസാരിക്കേണ്ടി വന്നു, ഇനിയൊരിക്കലും ജീവിതത്തിൽ ഒരൊറ്റ ജമാഅത്ത് നിസ്കാരവും മുടക്കില്ല എന്ന് ശപഥം ചെയ്തവന് ചിലപ്പോൾ അത് മുടങ്ങും. ഉദ്ദേശിച്ചത് പോലെ ഇതെല്ലാം നടപ്പിലാവാൻ റബ്ബിൻറെ അപാരമായ തൗഫീഖും വജ്രസമാനമായ നിശ്ചയധാർഢ്യവുമാണാവശ്യം, അതിനെയാണ് ഇസ്തിഖാമത്ത് എന്ന് പറയുക, റബ്ബിനെ അറിഞ്ഞ ആരിഫീങ്ങളുടെ ഏറ്റവും വലിയ കറാമത്ത് ഇസ്തിഖാമത്ത് ആണ്.

ഇസ്തിഖാമത്തിൽ അടിയുറച്ച്, പൊതുജനങ്ങളെ സ്നേഹിച്ച്, വേണ്ട വിധത്തിൽ അവരെ പരിപാലിച്ച് ആധ്യാത്മികതയുടെ സർവലോകങ്ങളും രുചിച്ചറിഞ്ഞ മഹാന്മാരുടെ പറുദീസയാണ് മലബാർ. അവരിലെ സുൽത്താന്മാർ ആയിരുന്നു കോഴിക്കോട്ടെ മാമുക്കോയ ഷെയ്ഖ് എന്നറിയപ്പെട്ട ശൈഖ് അലാഉദ്ദീനുൽ ഹിംസിയും മലപ്പുറത്തെ ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളും കണ്ണൂരിലെ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുമെല്ലാം.

കണക്കില്ലാത്ത സയ്യിദരും പണ്ഡിതരുമാണ് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും പലപ്പോഴായി മലബാർ തീരം ലക്ഷ്യമാക്കി വന്നത്. മക്കയും മദീനയും യമനും സിറിയയും എന്നുവേണ്ട ഇസ്‌ലാമികപൈതൃകത്തിൻറെ ഈറ്റില്ലങ്ങളായ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും പ്രബോധകരും സഞ്ചാരികളും വ്യാപാരികളും മലബാർ തീരമണഞ്ഞു. പറങ്കികളും വെള്ളക്കാരും ഫ്രഞ്ച് സൈന്യവുമെല്ലാം ഇവിടെയുള്ളത് മുഴുവൻ വാരിക്കൊണ്ടുപാവാനായിരുന്നു വന്നതെങ്കിൽ അറബികൾ വന്നത് ഇവിടെ പലതും കൈമാറ്റം ചെയ്യാൻ വേണ്ടിയായിരുന്നു. അവർ മലൈബാരികൾക്ക് മാന്യമായ കച്ചവടം പഠിപ്പിച്ചു, സുന്ദരമായ ജീവിതശൈലി കാണിച്ചുകൊടുത്തു, സത്യമാർഗ്ഗത്തിൻറെ പ്രകാശം തിരിതെളിച്ച് കൊടുത്തു. മലൈബാരികൾ പകരം അവർക്ക് വേണ്ടതെല്ലാം നൽകി.

ലോകസയ്യിദന്മാരുടെ പറുദീസയായ യമനിലെ ഹളറമൗത്തിൽ നിന്നും ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ നിന്നുമൊക്കെ വന്ന അന്നത്തെ സയ്യിദന്മാർക്ക് കേരളത്തിൻറെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പരിസരത്തെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുണ്ടായിട്ടുണ്ട്.

തരീമിലെ ഹുസൈനി സാദാത്ത് പരമ്പരയിലെ ഉറൈളി കൈവഴിയിലെ ബാ അലവി സയ്യിദ് വംശത്തിൽ നിന്ന് പിരിഞ്ഞുണ്ടായ ഒരുപാട് ഉപശാഖകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെട്ടവയാണ് മൗലദ്ദവീലയും ജിഫ്രിയും ജമലുല്ലൈലിയും ബാഹസനും ബാഫഖീഹും സഖാഫും ഐദറൂസിയും ഐദീദും മുനഫറും മുഖൈബിലിയും മുശയ്യഖുമെല്ലാം. ഹുസൈനി സാദാത്ത് പരമ്പരയിലെ തന്നെ മറ്റൊരു കൈവഴിയായ കാളിമി സാദാത്ത് പരമ്പരയിലെ പ്രധാനപ്പെട്ട ഉപശാഖകളാണ് അഹ്ദലും ബുഖാരിയും. ഹസനി സാദാത്ത് പരമ്പരയിൽ നമ്മുടെ നാട്ടിൽ പ്രശസ്തമായവയാണ് ജീലാനിയും ഹതാകും, നമുക്കറിയാത്ത അനേകം ഖബീലകൾ വേറെയുമുണ്ടാവാം.

ദീർഘിപ്പിക്കുന്നില്ല, ഈ അഹ്ലുബൈത്ത് പരമ്പരയിലെ ഒരു പ്രധാനി ആയിരുന്നു കൊടിഞ്ഞിയിലെ സയ്യിദ് ഹുസ്സൈൻ ജിഫ്രി എന്നവർ, അവരാണ് നമ്മുടെ കഥാപുരുഷൻ . ജിഫ്രി സാദാത്തുക്കളുടെ പിതൃപരമ്പരയെക്കുറിച്ച് നമുക്ക് വിശദമായി പിന്നീടൊരിക്കൽ എഴുതാം, അൽ മുഅജമുല്ലതീഫ് എന്ന ചെറുഗ്രൻഥം ബാ അലവി സാദാത്ത് പരമ്പരകളുടെ പേരുകളുടെ പിന്നാമ്പുറങ്ങൾ വിശദീകരിക്കുന്ന ഉപകാരപ്രദമായ ഒരു കൃതിയാണ്.

മൗലിദ് പഠനം

16 Oct, 18:36


അതുകൊണ്ടാണല്ലോ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്നു കഴ്‌സൺ പ്രഭു അജ്മീർ ഖാജയുടെ മസാറിനെ സംബന്ധിച്ച് നൂറ്റാണ്ടുകളായി ഇന്ത്യ ഭരിക്കുന്നത് ഒരു ഖബറിടമാണ് എന്ന് തുറന്ന് സമ്മതിച്ചത്. ഇന്നും കൊടിഞ്ഞി സത്യപ്പള്ളിയിൽ ജുമുഅ നിസ്‌കാരാനന്തരം ആ ചടങ്ങ് നടന്നുവരുന്നുണ്ട്.

കൊടിഞ്ഞിയിലേക്ക് വരുമ്പോൾ സയ്യിദ് ഹുസ്സൈൻ ജിഫ്രി തങ്ങൾക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം, എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു, തന്റെ എല്ലാമായിരുന്നു അമ്മാവൻ മമ്പുറം തങ്ങൾ വഫാത്തായി പത്ത് വർഷമാവുന്നു, അങ്ങനെ തൻ്റെ നാൽപ്പത്തി ഏഴാമത്തെ വയസ്സിൽ ഹിജ്‌റ 1270 ൽ ശഅബാൻ പതിമൂന്നിന് ഒരു ചൊവ്വാഴ്ച ദിനത്തിൽ മഹാനരും ഈ ലോകത്തോട് വിടപറഞ്ഞു. കൊടിഞ്ഞി, മൂന്നിയൂർ, കക്കാട്, കടുങ്ങാത്തുകുണ്ട്, കുണ്ടൂർ തുടങ്ങി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സയ്യിദരുടെ പൗത്രപരമ്പരകൾ ഇന്നും ഉണ്ട്.

റബ്ബ് മേൽപ്പറഞ്ഞ മുഴുവൻ മഹാന്മാരുടെയും ഹഖ് കൊണ്ട് സത്യദീനിൽ അടിയുറച്ച് നിൽക്കാനും ഹിദായത്തിലായി ജീവിക്കാനും ഈമാനിലായി മരിക്കാനും റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.

https://t.me/moulidstudy/1225

മൗലിദ് പഠനം

16 Oct, 17:45


ഇസ്‍ലാമിക ആത്മീയ ആചാരങ്ങളുടെ ഭാഗമാണ് മൗലിദ്. അതോടൊപ്പം പദ്യങ്ങളും ഗദ്യങ്ങളും സങ്കരമായി ചേർന്ന, ഏറെ സമ്പന്നമായ ഒരു സാഹിത്യ രൂപം കൂടിയാണ് മൗലിദ്. ശൈശവ ദശയിൽ തന്നെ അത്ഭുതകരമായ വളർച്ചയും വ്യാപനവും പ്രാപിച്ച സാഹിത്യശാഖ എന്നതും ഇതിന്റെ പ്രത്യേകതയാണ്. അറബ് ലോകത്ത് നിന്ന് മലബാര്‍ തീരത്തെത്തിയ മൗലിദ് സാഹിത്യത്തിന്റെ വിശദമായ ചരിത്രം വായിക്കാം.

സൽമാനുൽ ഫാരിസി ഹുദവി എഴുതുന്നു...

മൗലിദ് സാഹിത്യങ്ങൾ : അറബ് ലോകത്തു നിന്ന് മലബാർ തീരങ്ങളിലേക്കുള്ള യാത്രാപഥങ്ങൾ

https://islamonweb.net/ml/Maulid-Literatures-Itineraries-from-the-Arab-World-to-the-Malabar-Coasts

മൗലിദ് പഠനം

12 Oct, 08:27


അരീക്കല്‍ അഹ്മദ് മുസ്‌ലിയാര്‍

പണ്ഡിതന്‍, അധ്യാപകന്‍, അറബി സാഹിത്യ പ്രതിഭ. 1881/1298-ല്‍ നാദാപുരം മുയിപ്പോത്ത് ജനിച്ചു. കുഞ്ഞഹമ്മദാണ് പിതാവ്. ശൈഖ് അഹ്മദ് ശീറാസി പ്രധാന ഗുരുനാഥനാണ്. ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ചെറുവണ്ണൂര്‍, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളില്‍ ഖാദി സ്ഥാനവും വഹിച്ചു. അറബിയില്‍ നിരവധി കവിതകളും ഗ്രന്ഥങ്ങളും രചിച്ചു. അദ്ദുററുല്‍ മുനള്ളം ഫീ മനാഖിബി ഗൗസില്‍ അഅ്‌ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുല്‍ മുഹദ്ദബ, അന്നൂറുല്‍ അവ്വല്‍ ഫീ മദ്ഹിന്നബി, നള്മു ഖുര്‍റത്തില്‍ ഐന്‍ ലി ഫത്ഹില്‍ മുഈന്‍, മിന്‍ഹത്തുല്‍ ഖവി ബി മിദ്ഹത്തിസ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മക്കളാണ്. 1951-ലായിരുന്നു വിയോഗം.



വിശ്രുത അറബി കവിയും-മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന അരീക്കൽ അഹ്മദ് മുസ്ലിയാർ

അരീക്കൽ വലിയ ഓർ

പണ്ഡിതൻ, അധ്യാപകൻ, അറബി സാഹിത്യ പ്രതിഭ, മാപ്പിളപ്പാട്ട് രചയിതാവ് തുടങ്ങി സർവ്വ തലങ്ങളിലും മികവു തെളിയിച്ച മഹാ ജ്ഞാനിയാണ് അരീക്കൽ അഹ്മദ് മുസ്‌ലിയാർ. 1881/1298-ൽ നാദാപുരം മുയിപ്പോത്ത് ജനിച്ചു.
ജനങ്ങൾ 'അരീക്കൽ വലിയ ഓർ' എന്നു വിളിച്ചു. പ്രഗത്ഭ ആലിമും സൂഫിയുമായിരുന്ന 'നല്ല കുഞ്ഞീതു' മുസ്‌ലിയാരാണ് പിതാവ്. നാദാപുരം പള്ളി മുദർരിസ് ശൈഖ് അഹ്മദ് ശീറാസി, വെളിയങ്കോട് കുട്ടിയമ്മു മുസ്‌ലിയാർ, കിഴക്കയിൽ ഓർ എന്നിവർ
പ്രധാന ഗുരുനാഥരാണ്. ചെറുവണ്ണൂർ, മുയിപ്പോത്ത് എന്നിവിടങ്ങളിൽ ദർസ് നടത്തി. ചെറുവണ്ണൂർ, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളിൽ ഖാദി സ്ഥാനവും വഹിച്ചു.
അറബിയിൽ നിരവധി കവിതകളും
ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദുററുൽ മുനള്ളം ഫീ മനാഖിബി ഗൗസിൽ അഅ്ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുൽ മുഹദ്ദബ, അന്നൂറുൽ അവ്വൽ ഫീ മദ്ഹിന്നബി, നള്‌മു ഖുർറത്തിൽ ഐൻ ലി ഫത്ഹിൽ മുഈൻ (ബാബുൽ ഹജ്ജ് വരെ), മിൻഹത്തുൽ ഖവി ബി മിദ്ഹത്തി സ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അറബി ഭാഷയ്ക്കു പുറമെ മലയാളത്തിലും അറബി മലയാളത്തിലും നിരവധി കവിതകൾ രചിച്ച മഹാനവർകൾ മികച്ച മാപ്പിളപ്പാട്ട് രചയിതാവ് കൂടിയാണ്. അരീക്കൽ അബ്‌ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ തുടങ്ങിയവർ മക്കളാണ്. 1951-ലാ(ശവ്വാൽ 9)യിരുന്നു വിയോഗം.

1,388

subscribers

465

photos

2

videos