️ العلم النافع 📚 @al_ilmunnafie Channel on Telegram

️ العلم النافع 📚

@al_ilmunnafie


മുത്തും പവിഴങ്ങളും 💎️ സലഫു സ്വാലീഹീങ്ങളുടെ വഴിയേ... ⚖️

العلم النافع 📚 (Arabic)

في قناة العلم النافع 📚 المشهورة باسم al_ilmunnafie ، نجد مصدرًا قيمًا للمعرفة والتعلم. هذه القناة مخصصة للمهتمين بالعلم والمعرفة في مجالات متنوعة. تدعو القناة القراء والمتابعين للاستفادة من المحتوى التعليمي الذي تقدمه. بغض النظر عن اهتماماتك أو مجالات دراستك ، ستجد هنا موارد قيمة تساعدك على زيادة معرفتك وتطوير مهاراتك. سواء كنت تبحث عن معلومات علمية أو ثقافية أو دينية ، فإن العلم النافع سيكون لديك مكان للاستفادة والتعلم. انضم إلينا اليوم وابدأ رحلتك في عالم العلم والمعرفة!

️ العلم النافع 📚

22 Jan, 11:03


https://chat.whatsapp.com/I4aqv64Ul6Y8GBGBX7G0kX

📌 PLEASE SHARE

️ العلم النافع 📚

22 Jan, 11:02


https://chat.whatsapp.com/Hqgb0GFQccM481Hbr5AzYw

📌PLEASE SHARE

️ العلم النافع 📚

06 Jan, 04:07




പ്രയാസഘട്ടത്തിലെ പ്രാർത്ഥനകൾ 🤲

⬇️ʀᴇᴀᴅ⬇️

https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v/1079

️ العلم النافع 📚

01 Jan, 17:56





റജബ് മാസം: എന്തെങ്കിലും പ്രത്യേകതയുണ്ടോ⁉️

🛑 റജബ് മാസത്തിൽ കടത്തിക്കൂട്ടിയ ചില ബിദ്അത്തുകൾ

അല്ലാഹു പവിത്രമാക്കിയ നാലു മാസങ്ങളിലൊന്നാണ് റജബ്. ദുൽ ഖ‌അ്ദ, ദുൽഹിജ്ജ, മുഹറം എന്നിവയാണ് ബാക്കി മൂന്നു മാസങ്ങൾ. ഈ മാസങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞു:

إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚفَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ

“തീർച്ചയായും അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം, അവൻ ആകാശഭൂമികളെ പടച്ച അന്നുമുതൽ, അവന്റെ (വിധിയാകുന്ന) ഗ്രന്ഥത്തിൽ, പന്ത്രണ്ടു മാസങ്ങളാണ്. അവയിൽ നാലെണ്ണം പവിത്രമായതുണ്ട്. അതാകുന്നു നേരായ മതം. അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ സ്വദേഹങ്ങളോട് തന്നെ അക്രമം കാണിക്കരുത്.”

📌തൗബ: 36

പവിത്ര മാസങ്ങളിലൊന്നാണ് റജബ്. എല്ലാ മാസങ്ങളിലും പാപങ്ങളിൽ നിന്ന് നാം വിട്ടുനിൽക്കുക. അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ അക്കാര്യം പ്രത്യേകം സൂക്ഷിക്കുക. ഈ ഒരു പ്രത്യേകതയല്ലാതെ റജബ് മാസത്തിന് മറ്റൊരു സവിശേഷതയുമില്ല. റജബ് 27 നാണ് ഇസ്‌റാഉം മി‌അ്റാജും നടന്നത് എന്നൊരു തെറ്റിദ്ധാരണ പല മുസ്‌ലിംകൾക്കിടയിലുമുണ്ട്. ഈ പേരിൽ റജബ് ഇരുപത്തി ഏഴിന് ചിലയാളുകൾ പ്രത്യേകമായി നോമ്പെടുക്കുന്നുമുണ്ട്. ഇത് ശരിയല്ല. മറിച്ച് ബിദ്അതാണ്.

കാരണം അല്ലാഹുവിന്റെ റസൂൽ ﷺ ഇങ്ങനെ ഒരു കർമ്മം നമ്മെ പഠിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ റസൂൽ -ﷺ- അല്ലാഹുവിനെ എങ്ങനെ ഇബാദത്ത് ചെയ്തുവോ അതുപോലെ മാത്രമേ നമുക്ക് റബ്ബിന് ഇബാദത്ത് ചെയ്യാൻ അനുവാദമുള്ളൂ. കാരണം ഇസ്‌ലാം പൂർത്തിയായ മതമാണ്. ഇതിൽ ഇനിയൊന്നും കൂട്ടിച്ചേർക്കാൻ ഒരാൾക്കുമവകാശമില്ല.

നബി -ﷺ- പറഞ്ഞിരിക്കുന്നു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ» (متفق عليه من حديث عائشة، وهذا لفظ مسلم: 1718)

“ആരെങ്കിലും നമ്മുടെ ഈ മതത്തിൽ ഇല്ലാത്ത വല്ലതും ഇതിൽ പുതുതായി കൂട്ടിച്ചേർത്താൽ അത് തള്ളപ്പെടേണ്ടതാണ്.”

📌മുസ്‌ലിം:1718


«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»

“നമ്മുടെ ഈ മതത്തിൽ ഇല്ലാത്ത വല്ല പ്രവർത്തനവും ആരെങ്കിലും (പുതുതായി) ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്".

🛑 റജബ് ഇരുപത്തി ഏഴിന് പ്രത്യേകമായി ചിലർ നോമ്പെടുക്കുന്നു. ചിലർ അന്ന് പ്രത്യേകമായി നിസ്കരിക്കുന്നു. ‘റഗാ‌ഇബ് നിസ്കാരം’ എന്ന് അതിന് പേരും പറയപ്പെടുന്നു. ഇതിനൊന്നും ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ല.🛑

#rajab

️ العلم النافع 📚

28 Dec, 07:45


💎

ഖുർആൻ ഹൃദയത്തിന്റെ വസന്തം ആവണമെങ്കിൽ...🌸🌸



https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v/1056

️ العلم النافع 📚

27 Dec, 16:59





കുടുംബം 🏠
മുസ്‌ലിം ഭാര്യമാർ അറിയാൻ
🎀

𝗣𝗔𝗥𝗧 ➎

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّةَ

✦ ഉമ്മുസലമ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:

ഒരു സ്ത്രീ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തിയുള്ളവനായിരിക്കെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കും. ❞

📚 തിർമുദി: 1161

ഭര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ അയാളോട് സ്നേഹം, ആദരവ് പ്രകടിപ്പിക്കാന്‍ ചില വഴികളിതാ..

📌 വളരെ സൗമ്യമായി കനിവിന്റെ സ്വരത്തില്‍ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭര്‍ത്താവിനോട് പെരുമാറുക.

📌 അയാളുടെ പേര് വിളിക്കുകയോ ഉച്ചത്തില്‍ അരിശത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കുക.

📌 ലോലമായ കാര്യങ്ങളില്‍ പരിഹാസപൂര്‍വ്വം അയാളോട് പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൌര്‍ബല്യങ്ങള്‍ അയാള്‍ക്കുണ്ടെങ്കില്‍ അതിന്റെ പേരില്‍ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അതയാളെ വേദനിപ്പിച്ചേക്കാം.

📌 അയാളുടെ അഭിപ്രായ നിര്‍ദേശങ്ങളെ ഗൌരവപൂര്‍വ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.

📌 അധികാര - അവകാശങ്ങള്‍ക്ക് വേണ്ടി തര്‍ക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോള്‍ ഭര്‍ത്താവ് അങ്ങേയറ്റം കണിശക്കാരന്‍ ആയി മാറും. അല്ലാഹു രണ്ടു പേര്‍ക്കും നല്‍കിയ റോളുകള്‍ ഭംഗിയായി നിറവേറ്റാന്‍ മാത്രം ശ്രമിക്കുക.

📌 ഭര്‍ത്താവിന്റെ കുടുംബത്തോട് സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.

📌 അയാള്‍ ഒറ്റക്കിരിക്കുന്ന സമയത്ത് ശല്യം ചെയ്യരുത്.അയാള്‍ക്കപ്പോള്‍ ആവശ്യം കുറച്ച് വിശ്രമമാണ്.

📌 അയാളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും അതിനെ ബഹുമാനപൂര്‍വ്വം സ്വീകരിക്കുകയും വേണം

📌 ശാരീരിക ആവശ്യം കണ്ടറിഞ്ഞു നിറവേറ്റുക

📌 സ്നേഹബന്ധം എന്നത് ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്. ശാരീരിക ബന്ധവും അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ. ചില സഹോദരിമാര്‍ക്ക് ശാരീരിക ബന്ധം എന്നത് തീരെ താല്പര്യമുള്ള വിഷയമേ അല്ല, ചിലര്‍ക്ക് സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭര്‍ത്താവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള മാര്‍ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച് പ്രവൃത്തിക്കാന്‍ കഴിവതും ശ്രമിക്കണം. പലപ്പോഴും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക്‌ കാരണമാകുന്നത് സെക്സ് ആണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

📌 ഇനി ഭര്‍ത്താവിനെ അനുസരണയുള്ള ഒരു ഉപകരണമായി, വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രമായാണ് നിങ്ങളുടെ ശാരീരിക ബന്ധം ഉപയോഗിക്കുന്നതും തടഞ്ഞുവക്കുന്നതും എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്.

📌 അഭിനന്ദിക്കുക.
വിവാഹം കഴിയുമ്പോള്‍ താന്‍ തന്റെ പെണ്ണിന്റെ ജീവിതത്തിന്റെ അച്ചുതണ്ടായി മാറി എന്ന തിരിച്ചറിവാണ് ഒരു പുരുഷന് ഏറ്റവും സന്തോഷം നല്‍കുന്നത്.അതയാള്‍ ആസ്വദിക്കുകയും ചെയ്യുന്നു. അവളുടെ ശ്രദ്ധ, അവള്‍ അവനു പ്രത്യേകമായി ചെയ്യുന്നതെല്ലാം അവനു ആനന്ദം പകരുന്നു.

📌 അവഗണന മൂലം പ്രയാസപ്പെടുന്ന ഒത്തിരി പുരുഷന്മാര്‍ നമുക്കിടയിലുണ്ട്.ഒരു പക്ഷെ അത് ചിലപ്പോള്‍ നവജാത ശിശുമൂലമാകാം.അല്ലെങ്കില്‍ ഭാര്യയുടെ ജോലിത്തിരക്കു കാരണമാകാം. എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്.


ഇതാ ഇവിടെ നിങ്ങള്‍ക്കുപകരിച്ചെക്കാവുന്ന ചില നിര്‍ദേശങ്ങള്‍.

📌 അയാള്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഒരു ആലിംഗനമോ ചുംബനമോ കൊണ്ട് അയാളെ സ്വീകരിക്കുക.

📌 അയാള്‍ വീട്ടിലുണ്ടാവുമ്പോള്‍ താന്‍ എത്ര സന്തുഷ്ടയാണെന്നയാളെ ബോധ്യപ്പെടുത്തണം.അത് അയാളെ കൂടുതല്‍ നേരം വീട്ടില്‍ നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കും.

📌 അയാള്‍ വരുന്നതിനു മുന്പായി എല്ലാ ജോലികളും ചെയ്തു തീര്‍ക്കുക.

📌 വീട് വൃത്തിയാക്കി തയ്യാറാക്കുക.

📌 അദേഹത്തിന് വേണ്ടി നല്ല ഭക്ഷണം ഒരുക്കുക.

📌 അയാളുടെ ജോലിയിലുള്ള കഠിനാധ്വാനത്തേയും കഴിയുമ്പോഴൊക്കെ പ്രശംസിക്കുക. അയാളെ എത്രകണ്ട് സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

📌 പ്രസന്നത ഉണ്ടാവണം എപ്പോഴും. അത് അയാളെ തൃപ്തനാക്കും.

📌 വൈകിയെത്തുംപോള്‍, യാത്രയിലായിരിക്കുമ്പോള്‍ അയാളുടെ പ്രയാസത്തെ കണക്കിലെടുത്ത് വഴക്കിടാതിരിക്കുക.

📌 ഒരുപാട് ജോലികള്‍ ഉണ്ടാകും, എന്നിരുന്നാലും അയാള്‍ സംസാരിക്കുമ്പോള്‍ മറ്റു പണികളില്‍ ഏര്‍പ്പെടാതെ അയാളെ കേള്‍ക്കുക.

📌 ഭംഗിയായി അണിഞ്ഞൊരുങ്ങി അയാളുടെ കണ്ണിനു കുളിര്‍മ്മയാകുക.

️ العلم النافع 📚

27 Dec, 06:55


💎

മൂന്നു സന്ദർഭങ്ങളിൽ നിന്റെ ഹൃദയ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തുക

🔽 read 🔽

https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v/1052

️ العلم النافع 📚

26 Dec, 07:33


💎📖

ഖുർആനിന്നോടുള്ള ഇഷ്ടം

🔽

https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v/1049

️ العلم النافع 📚

06 Dec, 18:07




https://youtu.be/mlxyJaU2AVk?si=x_vSKfQsm4twmDxj

സൗഭാഗ്യമാണോ തേടുന്നത്..!!????

🎙️സാജിദ് ബിൻ ശരീഫ് حفظه الله
9 : 26 minutes only

️ العلم النافع 📚

01 Dec, 02:28


️ العلم النافع 📚 pinned «»

️ العلم النافع 📚

29 Nov, 18:26





📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം : 11

പാപ പരിഹാര മാർഗ്ഗങ്ങൾ സ്വഹീഹായ ഹദീസുകളിൽ നിന്നും.

1️⃣5️⃣ ജുമുഅ നിസ്കാരം

ജുമുഅയുടെ മര്യാദകൾ പാലിച്ചു കൊണ്ട് ജുമുഅക്ക് പങ്കെടുക്കുന്നവന് പത്തു ദിവസം പൊറുത്ത് നൽകപ്പെടും എന്ന് നബി ﷺ പറഞ്ഞതായി സ്വഹീഹായ ഹദീസിൽ കാണാം.

❐ അബൂ ഹുറൈറ -رضي اللّٰه عنه- രിവായത്ത് ചെയ്യുന്ന ഹദീസിൽ നബി ﷺ പറയുന്നു:

"مَنِ اغْتَسَلَ، ثُمَّ أَتَى الْجُمُعَةَ، فَصَلَّى مَا قُدِّرَ لَهُ، ثُمَّ أَنْصَتَ حَتَّى يَفْرُغَ مِنْ خُطْبَتِهِ، ثُمَّ يُصَلِّي مَعَهُ ؛غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الْأُخْرَى، وَفَضْلُ ثَلَاثَةِ أَيَّامٍ"

ആരെങ്കിലും കുളിക്കുകയും എന്നിട്ട് ജുമുഅക്ക് വരികയും, അവന് നിശ്ചയിക്കപ്പെട്ടത് നിസ്ക്കരിക്കുകയും, ഖുതുബ അവസാനിക്കുവോളം നിശബ്ദത പാലിക്കുകയും, ഇമാമിൻ്റെ കൂടെ നിസ്കരിക്കുകയും ചെയ്താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, മൂന്ന് ദിവസം അധികവും ❞

📚 مسلم【٨٥٧】

❐ മറ്റൊരു ഹദീസിൽ നബി ﷺ പറയുന്നു:

"لَا يَغْتَسِلُ رَجُلٌ يَوْمَ الْجُمُعَةِ وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ أَوْ يَمَسُّ مِنْ طِيبِ بَيْتِهِ، ثُمَّ يَخْرُجُ فَلَا يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إِذَا تَكَلَّمَ الْإِمَامُ إِلَّا غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الْأُخْرَى"

വെള്ളിയാഴ്ച്ച ദിവസം ആരെങ്കിലും കുളിക്കുകയും, കഴിയുന്നിടത്തോളം ശുദ്ധിയാവുകയും, തന്റെ കയ്യിലുള്ള എണ്ണ പുരട്ടുകയും അല്ലെങ്കിൽ തന്റെ സുഗന്ധം പൂശുകയും, ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും, രണ്ടു പേർക്കിടയിൽ വിടവുണ്ടാക്കാതിരിക്കുകയും, എന്നിട്ട് തനിക്ക് നിശ്ചയിക്കപ്പെട്ടത് നിസ്കരിക്കുകയും, ഇമാം സംസാരിക്കുമ്പോൾ മൗനം അവലംബിക്കുകയും ചെയ്താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലുള്ള പാപങ്ങൾ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല

📚 البخاري【٨٨٣】

ഇതേ അർത്ഥത്തിൽ ധാരാളം ഹദീസുകൾ വേറെയും കാണുവാൻ സാധിക്കും.

1️⃣6️⃣ പരീക്ഷണങ്ങളിലും വിപത്തുകളിലും ക്ഷമ കൈക്കൊള്ളൽ

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ധാരാളം പരീക്ഷണങ്ങൾ ഈ ദുനിയാവിൽ അവൻ നേരിടേണ്ടി വരും എന്നത് മുൻഗാമികളുടെ ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. അവിടെയെല്ലാം ക്ഷമിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു അവരുടെയെല്ലാം ചര്യ. ആ ക്ഷമ മൂലം തങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടുന്നു എന്നുള്ളത് റബ്ബിന്റെ മഹത്തായ ഒരനുഗ്രഹം തന്നെയാണ്.

❐ സ്വുഹൈബ് -رضي اللّٰه عنه- രിവായത്ത് ചെയ്യുന്ന ഹദീസിൽ നബി ﷺ പറയുന്നു:

"عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ ؛ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ"

ഒരു മുഅ്മിനിന്റെ കാര്യം വളരെ അത്ഭുതമാണ്. അവന്റെ എല്ലാ കാര്യത്തിലും അവന് നന്മയാണ്. സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കും അതില്ല. അവന് പ്രയാസം ബാധിച്ചാൽ ക്ഷമിക്കും. അതവനു നന്മയാണ്. അവന് സന്തോഷമുണ്ടായാൽ റബ്ബിനോട് നന്ദി കാണിക്കും. അതും അവന് നന്മയാണ്.

📚 مسلم【٢٩٩٩】

പ്രയാസങ്ങളിൽ ക്ഷമിക്കാനും സന്തോഷങ്ങളിൽ നന്ദി കാണിക്കുവാനും ഈ ഹദീസ് നമ്മെ പ്രേരിപ്പിക്കുന്നു.

പ്രയാസങ്ങളും സങ്കടങ്ങളും നേരിടുകയും അതിൽ ക്ഷമിക്കുകയും ചെയ്യുന്നവർക്കുള്ള ആശ്വാസ വാക്കായി റസൂൽ ﷺ പറഞ്ഞത് നോക്കൂ.

"مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلَا وَصَبٍ، وَلَا هَمٍّ وَلَا حُزْنٍ، وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ"

ഒരു മുസ്‌ലിമിന് ബാധിക്കുന്ന വിഷമം, ദുഖം, പ്രയാസം, വേദന എന്ന് തുടങ്ങി അവന്റെ കാലിൽ മുള്ള് തറക്കുന്നതിലൂടെ പോലും അല്ലാഹു അവന്റെ തിന്മകൾ പൊറുത്തു കൊടുക്കുന്നതാണ്.

📚 البخاري 【٥٦٤١】

∎ രോഗികൾക്കുള്ള ആശ്വാസ വാക്കായി റസൂൽ ﷺ പറഞ്ഞത് നോക്കൂ.

"مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ فَمَا سِوَاهُ، إِلَّا حَطَّ اللَّهُ بِهِ سَيِّئَاتِهِ، كَمَا تَحُطُّ الشَّجَرَةُ وَرَقَهَا "

ഒരു മുസ്ലിമിന് രോഗമോ അതിനപ്പുറമോ എന്ത് ബാധിച്ചാലും, മരം അതിന്റെ ഇല പൊഴിക്കുന്നത് പോലെ അല്ലാഹു അവന്റെ തിന്മകൾ നീക്കിക്കളയും. ❞

📚 البخاري【٥٦٦٧】

∎ ഒരിക്കൽ സഅ്ദുബുനു അബീ വഖാസ് -رضي اللّٰه عنه - നബി ﷺ യോട് ചോദിച്ചു:

#paapaparihara_margangal

️ العلم النافع 📚

28 Nov, 03:34


https://youtu.be/ATSP0pz6UiI?si=sHF4GH0cHPUmd9g6

️ العلم النافع 📚

24 Nov, 09:58


Aqeedah(Mal)2.0.pdf

️ العلم النافع 📚

16 Nov, 10:14


https://youtu.be/ryy17yP_G9o?si=6Lxqm_03DCfABT5s

𝗦𝗨𝗥𝗔𝗛 𝗔𝗟-𝗤𝗜𝗬𝗔𝗠𝗔𝗛 | Full video | Beautiful recitation | Qari Idrees Abkar |

Share and support

️ العلم النافع 📚

13 Nov, 18:29




📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..

ഭാഗം - 8

⚠️പാപ പരിഹാര മാർഗ്ഗങ്ങൾ സ്വഹീഹായ ഹദീസുകളിൽ നിന്നും.

6️⃣ ബാങ്ക് വിളിക്കൽ

പലരും പരിശ്രമിക്കാത്ത എന്നാൽ വളരെ ശ്രേഷ്ഠമായ ഒന്നാണ് ബാങ്ക് വിളി. അത് പള്ളിയിൽ നിശ്ചയിക്കപ്പെട്ട ഇമാമോ, മുഅദ്ദിനോ ചെയ്യേണ്ടതാണ് എന്നതാണ് പൊതുവെ നമ്മുടെ ധാരണ. അവസാനമായി നാം എന്നാണ് ബാങ്ക് വിളിച്ചത് എന്ന് ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ മറുപടി..?! ചിലപ്പോൾ ഇതിന്റെ ശ്രേഷ്ഠതയെ കുറിച്ചുള്ള അജ്ഞതയാകാം അതിനുള്ള കാരണം

എന്നാൽ ഹദീസുകളിൽ ബാങ്ക് വിളിയെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ കാണുവാൻ സാധിക്കും. അതിൽപ്പെട്ടതാണ് നമ്മുടെ പാപമോചനം.

❐ ബറാഉബ്നു ആസിബ് رضي اللّٰه عنه ഉദ്ദരിക്കുന്നു: നബി ﷺ പറഞ്ഞു:

"إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الصَّفِّ الْمُقَدَّمِ، وَالْمُؤَذِّنُ يُغْفَرُ لَهُ بِمَدِّ صَوْتِهِ، وَيُصَدِّقُهُ مَنْ سَمِعَهُ مِنْ رَطْبٍ وَيَابِسٍ، وَلَهُ مِثْلُ أَجْرِ مَنْ صَلَّى مَعَهُ"

ഒന്നാമത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നവരെ അല്ലാഹു മലക്കുകൾക്കിടയിൽ പുകഴ്ത്തുകയും മലക്കുകൾ അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്. ബാങ്കിന്റെ ശബ്ദം എത്തുന്നിടത്തോളം ബാങ്ക് വിളിച്ചവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതുമാണ്. ഉണങ്ങിയതും പച്ചയുമായി ആ ശബ്ദം കേൾക്കുന്നതെല്ലാം അതിനെ സത്യപ്പെടുത്തുന്നതാണ്. അവനോടൊപ്പം നിസ്കരിച്ചവരുടെ പ്രതിഫലവും അവനുണ്ടായിരിക്കും. ❞

📌 سنن النسائي ٦٤٤

❐ നബി ﷺ പറഞ്ഞതായി ഉഖ്ബതുബ്നു ആമിർ -رضي اللّٰه عنه- ഉദ്ദരിക്കുന്നു:

" يَعْجَبُ رَبُّكُمْ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةٍ بِجَبَلٍ يُؤَذِّنُ بِالصَّلَاةِ وَيُصَلِّي، فَيَقُولُ اللَّهُ عَزَّ وَجَلَّ : انْظُرُوا إِلَى عَبْدِي هَذَا ؛ يُؤَذِّنُ وَيُقِيمُ الصَّلَاةَ، يَخَافُ مِنِّي، قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ "*

പർവ്വതത്തിന് മുകളിൽ വെച്ച് നിസ്കാരത്തിനായി ബാങ്ക് വിളിക്കുകയും നിസ്കരിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനെ നിങ്ങളുടെ റബ്ബ് ഇഷ്ടപ്പെടുന്നു. അല്ലാഹു പറയും: എന്റെ ഈ അടിമയെ നോക്കൂ; അവൻ എന്നെ ഭയന്നുകൊണ്ട് ബാങ്കു വിളിക്കുകയും നിസ്കരിക്കുകയും ചെയ്യുന്നു. എന്റെ അടിമക്ക് ഞാൻ പൊറുത്തു കൊടുക്കുകയും അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. ❞

📌 سنن أبي داود ١٢٠٣

7️⃣ ബാങ്കിന് മറുപടി നൽകൽ

❐ നബി ﷺ പറഞ്ഞതായി ഉമര്‍ -رضي الله عنه- രിവായത്ത് ചെയ്യുന്നു:

" إِذَا قَالَ الْمُؤَذِّنُ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ، فَقَالَ أَحَدُكُمُ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ. ثُمَّ قَالَ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، قَالَ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ. ثُمَّ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ، قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ. ثُمَّ قَالَ : حَيَّ عَلَى الصَّلَاةِ، قَالَ : لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ. ثُمَّ قَالَ : حَيَّ عَلَى الْفَلَاحِ، قَالَ : لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ. ثُمَّ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ، قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ. ثُمَّ قَالَ : لَا إِلَهَ إِلَّا اللَّهُ، قَالَ : لَا إِلَهَ إِلَّا اللَّهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ"

❝ "മുഅദ്ദിൻ ബാങ്കു വിളിക്കുമ്പോൾ അത് ഏറ്റ് ചൊല്ലുകയും അതിൽ- حَيَّ عَلَى الصَّلَاةِ, حَيَّ عَلَى الْفَلَاحِ- എന്നീ സന്ദർഭങ്ങളിൽ*

لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ

എന്ന് ആത്മാർത്ഥമായി വല്ലവനും പറയുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു
. ❞

📌 مسلم ٣٨٥

❐ നബി ﷺ യിൽ നിന്ന് സഅദ് ബ്നു അബീ വഖാസ് -رضي الله عنه- ഉദ്ദരിക്കുന്ന മറ്റൊരു ഹദീസിൽ കാണാം
അവിടുന്ന് പറഞ്ഞു:

" مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ "

ബാങ്ക് വിളി കേൾക്കുമ്പോൾ വല്ലവനും

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا،

എന്ന് പറഞ്ഞാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും
. ❞

📌 مسلم 【٣٨٦】

8⃣ പള്ളിയിലേക്കുള്ള നടത്തം

❐ സുദീർഘമായ ഒരു ഹദീസിൽ നബി ﷺ പറഞ്ഞു:

️ العلم النافع 📚

05 Nov, 16:51


📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം : 7

⚠️പാപപരിഹാര മാർഗ്ഗങ്ങൾ സ്വഹീഹായ ഹദീസുകളിൽ നിന്നും.

3️⃣ പരിപൂർണ്ണമായി വുളൂഅ് ചെയ്യൽ

അംറു ബ്നു അബസ അസ്സുലമി -رضي اللّٰه عنه- പറയുന്നു: ഞാൻ ഒരിക്കൽ നബി ﷺ യോട് ചോദിച്ചു:

*يَا نَبِيَّ اللَّهِ، فَالْوُضُوءَ حَدِّثْنِي عَنْهُ. قَالَ : " مَا مِنْكُمْ رَجُلٌ يُقَرِّبُ وَضُوءَهُ، فَيَتَمَضْمَضُ، وَيَسْتَنْشِقُ، فَيَنْتَثِرُ إِلَّا خَرَّتْ خَطَايَا وَجْهِهِ وَفِيهِ وَخَيَاشِيمِهِ، ثُمَّ إِذَا غَسَلَ وَجْهَهُ كَمَا أَمَرَهُ اللَّهُ إِلَّا خَرَّتْ خَطَايَا وَجْهِهِ مِنْ أَطْرَافِ لِحْيَتِهِ مَعَ الْمَاءِ، ثُمَّ يَغْسِلُ يَدَيْهِ إِلَى الْمِرْفَقَيْنِ إِلَّا خَرَّتْ خَطَايَا يَدَيْهِ مِنْ أَنَامِلِهِ مَعَ الْمَاءِ، ثُمَّ يَمْسَحُ رَأْسَهُ إِلَّا خَرَّتْ خَطَايَا رَأْسِهِ مِنْ أَطْرَافِ شَعْرِهِ مَعَ الْمَاءِ، ثُمَّ يَغْسِلُ قَدَمَيْهِ إِلَى الْكَعْبَيْنِ إِلَّا خَرَّتْ خَطَايَا رِجْلَيْهِ مِنْ أَنَامِلِهِ مَعَ الْمَاءِ ؛ فَإِنْ هُوَ قَامَ فَصَلَّى فَحَمِدَ اللَّهَ، وَأَثْنَى عَلَيْهِ، وَمَجَّدَهُ بِالَّذِي هُوَ لَهُ أَهْلٌ، وَفَرَّغَ قَلْبَهُ لِلَّهِ إِلَّا انْصَرَفَ مِنْ خَطِيئَتِهِ كَهَيْئَتِهِ يَوْمَ وَلَدَتْهُ أُمُّهُ".*

അല്ലയോ പ്രവാചകരേ..!? എന്താണ് വുളൂഅ് എന്ന് എനിക്കൊന്ന് പറഞ്ഞു തന്നാലും.

നബി ﷺ പറഞ്ഞു:

നിങ്ങളിലൊരാൾ വുളൂഇന്റെ വെള്ളം അടുപ്പിച്ച് കവിൾ കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്താൽ, മുഖത്തേയും വായിലേയും പാപങ്ങൾ കൊഴിഞ്ഞ് പോകാതിരിക്കുകയില്ല. പിന്നീട് അല്ലാഹു കൽപ്പിച്ചത് പ്രകാരം മുഖം കഴുകിയാൽ ആ വെള്ളത്തോടൊപ്പം താടി രോമങ്ങുടെ അറ്റങ്ങളിലൂടെ മുഖത്തെ പാപങ്ങൾ കൊഴിഞ്ഞ് പോകാതിരിക്കുകയില്ല. ഇരു കരങ്ങളും മുട്ടുവരെ കഴുകിയാൽ, ആ വെള്ളത്തോടൊപ്പം വിരലുകളിലൂടെ കൈകളിലെ പാപങ്ങൾ കൊഴിഞ്ഞു പോകാതിരിക്കുകയില്ല. പിന്നീട് തല തടവിയാൽ അവന്റെ മുടിയുടെ അറ്റങ്ങളിലൂടെ അവന്റെ തലയുടെ പാപങ്ങൾ കൊഴിഞ്ഞു പോകാതിരിക്കുകയില്ല. ശേഷം ഇരു കാൽ പാദങ്ങളും ഞെരിയാണി വരെ കഴുകിയാൽ അവന്റെ കാൽ വിരലുകളിലൂടെ കാലിലെ തിന്മകൾ കൊഴിഞ്ഞ് പോകാതിരിക്കുകയില്ല. ശേഷം അവൻ നിസ്കരിക്കുകയും, അങ്ങനെ അല്ലാഹുവിനെ അർഹമായ നിലക്ക് വാഴ്ത്തുകയും പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുകയും തന്റെ ഹൃദയത്തെ അല്ലാഹുവിന് വേണ്ടി മാത്രമാക്കുകയും ചെയ്താൽ, തന്റെ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപമുക്തനാകും.❞

📌مسلم (٨٣٢)

നബി ﷺ പറഞ്ഞതായി ഉസ്മാന്‍ ബ്നു അഫ്ഫാൻ -رضي الله عنه- രിവായത്ത് ചെയ്യുന്നു:

*"مَنْ تَوَضَّأَ، فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ "*

ആരെങ്കിലും വുളൂഅ് എടുക്കുകയും തന്റെ വുളൂഇനെ നന്നാക്കുകയും ചെയ്താൽ, നഖത്തിനിടയിൽ നിന്ന് പോലും അവന്റെ പാപങ്ങൾ അവന്റെ ശരീരത്തിൽ നിന്നും പുറത്ത് പോകുന്നതാണ് ❞
📌 مسلم (٢٤٥)

ശ്രദ്ധിക്കുക,
നാം ഓരോരുത്തരും നമ്മുടെ വിവിധ ശരീരാവയവങ്ങൾ കൊണ്ട് തിന്മകൾ പ്രവർത്തിക്കുന്നവരാണ്. (അല്ലാഹു കാവൽ നൽകട്ടെ). ആ വിവിധ അവയവങ്ങൾ മുഖേന സംഭവിക്കുന്ന തിന്മകൾ പൊറുത്തു ലഭിക്കുന്ന വളരെ ലളിതമായ കാര്യമാണ് കൃത്യമായി വുളൂഅ് ചെയ്യുക എന്നത്.

അങ്ങനെ വുളൂഅ് കൊണ്ട് ശാരീരികമായ ഉൻമേശവും ശുദ്ധിയും കരസ്ഥമാക്കുവാനും, പാപങ്ങൾ കൊഴിഞ്ഞു പോകുന്നതിലൂടെ മാനസികാരോഗ്യം തിരിച്ചെടുക്കുവാനും സാധിക്കുന്നു. വുളുവെടുക്കുമ്പോൾ ഈ ഒരു നിയ്യത്ത് മനസ്സിലുറപ്പിക്കുക.

4️⃣ വുളൂഅ് എടുത്ത ശേഷം രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം

മുൻപ് സൂചിപ്പിച്ച ഒരു ഹദീസിലും ഇതിനുള്ള തെളിവ് നാം വായിച്ചുവല്ലോ.

ഹുമ്റാൻ മൗലാ ഉസ്മാൻ -رضي اللّٰه عنه- ഉദ്ദരിക്കുന്നു:

*قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ".*

നബി ﷺ പറഞ്ഞു:

എന്റെ വുളൂഅ് പോലെ ആരെങ്കിലും വുളൂഅ് എടുക്കുകയും ആത്മാർത്ഥമായി രണ്ടു റക്അത് നിസ്കരിക്കുകയും ചെയ്താൽ അവന്റെ മുൻ കഴിഞ്ഞ ചെറു പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ് ❞

📌 البخاري (١٦٤)

നമ്മിൽ പലരും അശ്രദ്ധരായ ഒരു കാര്യമാണിത്. വളരെ ചെറിയ അധ്വാനവും സമയവും മാത്രം വിനിയോഗിച്ച് നമ്മുടെ പാപങ്ങൾ പൊറുത്തു ലഭിക്കുന്ന ഈ സുന്നത്ത് നാം അവഗണിച്ചുകൂടാ. സുന്നത്തിനെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിച്ചു കൊള്ളുക.

5️⃣ വുളൂഅ് പൂർണ്ണമായി നിർവ്വഹിക്കലും, ശേഷമുള്ള നിർബന്ധ നിസ്കാരവും

ഉസ്മാനു ബ്നു അഫ്ഫാൻ -رضي الله عنه- പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:

️ العلم النافع 📚

31 Oct, 14:51




📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം - 6

പാപപരിഹാര മാർഗ്ഗങ്ങൾ സ്വഹീഹായ ഹദീസുകളിൽ നിന്നും.

1️⃣ ലാഇലാഹ ഇല്ലല്ലാഹ്
(لا إله إلا اللّٰه)


❐ അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു:

مَنْ قَالَ : لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ ".*

ആരെങ്കിലും ഒരു ദിവസം നൂറ് തവണ

لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

(അല്ലാഹു അല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അവൻ ഏകനാണ്. അ‌വ‌ന്ന്‌ യാതൊരു പ‌ങ്കു‌കാരുമി‌ല്ല. അ‌വ‌നാ‌ണ്‌ എ‌ല്ലാ ആ‌ധി‌പ‌ത്യ‌വും. അ‌വ‌നാ‌ണ്‌ എ‌ല്ലാ സ്‌‌തു‌തി‌ക‌ളും. അ‌വൻ എ‌ല്ലാത്തിനും ക‌ഴി‌വു‌റ്റ‌വ‌നാ‌ണ്‌.)

എന്ന് പറഞ്ഞാൽ അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്.
മാത്രവുമല്ല നൂറ് നന്മകൾ അവന് രേഖപ്പെടുത്തുകയും, നൂറ് തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്.

ഇതിനേക്കാൾ ശ്രേഷ്ഠമായ ഒന്നും ആരും ചെയ്യുകയില്ല, ഇതിനേക്കാൾ കൂടുതൽ കർമ്മങ്ങൾ ചെയ്തവനല്ലാതെ. ❞

📚 صحيح البخاري【٣٢٩٣】صحيح مسلم 【٢٦٩١】

❐ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം

مَنْ قَالَ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، مَنْ قَالَهَا عَشْرَ مَرَّاتٍ حِينَ يُصْبِحُ، كُتِبَ لَهُ بِهَا مِائَةُ حَسَنَةٍ، وَمُحِيَ عَنْهُ بِهَا مِائَةُ سَيِّئَةٍ، وَكَانَتْ لَهُ عَدْلَ رَقَبَةٍ، وَحُفِظَ بِهَا يَوْمَئِذٍ حَتَّى يُمْسِيَ،...

"ആരെങ്കിലും പ്രഭാതത്തിൽ പത്ത് തവണ

لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِير*

എന്ന് ചൊല്ലിയാൽ അവന് നൂറ് നന്മകൾ രേഖപ്പെടുത്തും,
നൂറ് തിന്മകൾ മായ്ക്കപ്പെടും, അത് അവന് ഒരു അടിമയെ മോചിപ്പിച്ചതിന് തുല്യവുമാണ്. വൈകുന്നേരം വരേക്കും അവൻ പിശാചിൽ നിന്നും മറ്റ് തിന്മകളിൽ നിന്നും സംരക്ഷിക്കപ്പെടും"

നമുക്കേവർക്കും സുപരിചിതമായ അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കുന്ന ഈ വാചകം നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുവാൻ കാരണമാണെന്ന് തിരിച്ചറിയുക...! രാവിലേയും വൈകുന്നേരവും ഈ ദിക്ർ പതിവാക്കുക.

❐ അബൂ ദർ رضي اللّٰه عنه പറഞ്ഞു: ഞാനൊരിക്കൽ നബി ﷺ യോട് പറഞ്ഞു.

*يَا رَسُولَ اللَّهِ، أَوْصِنِي. قَالَ : " إِذَا عَمِلْتَ سَيِّئَةً فَأَتْبِعْهَا حَسَنَةً تَمْحُهَا ". قَالَ : قُلْتُ : يَا رَسُولَ اللَّهِ، أَمِنَ الْحَسَنَاتِ لَا إِلَهَ إِلَّا اللَّهُ ؟ قَالَ : " هِيَ أَفْضَلُ الْحَسَنَاتِ "*

അല്ലയോ അല്ലാഹുവിന്റെ റസൂലേ എനിക്ക് ഒരു ഉപദേശം തന്നാലും ..! അവിടുന്ന് എന്നെ ഉപദേശിച്ചു:

നീ ഒരു തിന്മ ചെയ്താൽ അതിനെ തുടർന്ന് ഒരു നന്മ ചെയ്യുക. അത് നീ ചെയ്ത തിന്മയെ മായ്ച്ചുകളയുന്നതാണ്.

ഞാൻ ചോദിച്ചു:

റസൂലേ لا إله إلا الله പറയൽ നന്മയിൽ പെട്ടതാണോ?

അവിടുന്ന് പറഞ്ഞു:-

അതാകുന്നു ഏറ്റവും ശ്രേഷ്ഠമായ നന്മ.

📚 سلسلة الأحاديث الصحيحة 【١٣٧٣】

ചുണ്ടനക്കാതെ പറയാൻ സാധിക്കുന്ന മഹത്തായ ഈ വാചകം ഏറ്റവും വലിയ നന്മയാണ്.

2️⃣ തൗഹീദ്

ഏത് നന്മയാകട്ടെ അതെല്ലാം നമ്മുടെ പാപങ്ങൾ പൊറുത്തു ലഭിക്കാന്‍ കാരണമാണെന്ന് നാം നടേ സൂചിപ്പിച്ചുവല്ലോ. ഇസ്ലാം പഠിപ്പിക്കുന്ന ഏറ്റവും വലിയ നന്മ എന്നത് തൗഹീദാണ്. അഥവാ അല്ലാഹുവിൽ യാതൊന്നിനേയും പങ്കു ചേർക്കാതെ അവനെ മാത്രം ആരാധിക്കുക എന്നത്.

∎ അനസ് ബ്നു മാലിക് رضي اللّٰه عنه രിവായത്ത് ചെയ്യുന്ന ഒരു ഖുദ്സിയ്യായ ഹദീസിൽ ഇപ്രകാരം കാണാം.

سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " قَالَ اللَّهُ تَبَارَكَ وَتَعَالَى : يَا ابْنَ آدَمَ، إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ، وَلَا أُبَالِي. يَا ابْنَ آدَمَ، لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلَا أُبَالِي. يَا ابْنَ آدَمَ، إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الْأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً

️ العلم النافع 📚

22 Oct, 16:55


#ASMAUL_HUSNA

️ العلم النافع 📚

21 Oct, 15:35





📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം - 4

9️⃣ വിട്ടുവീഴ്ചയും മാപ്പു കൊടുക്കലും

∎ സമൂഹത്തിൽ പലനിലക്കുള്ള അനിഷ്ടകാര്യങ്ങൾ ഏൽക്കേണ്ടി വരുന്നവരാണ് നാമോരോരുത്തരും. നമ്മുടെ കുടുംബത്തിൽ നിന്നാകട്ടെ, പൊതു ജനങ്ങളിൽ നിന്നാകട്ടെ, നമുക്ക് നേരെ അതിക്രമങ്ങളും അനീതിയുമെല്ലാം ഉണ്ടായേക്കാം. അത്തരം ഘട്ടങ്ങളിൽ അവർക്ക് മാപ്പു നൽകുക എന്നത് നമ്മുടെ തിന്മകൾ മായ്ഞ്ഞ് പോകുവാനുള്ള കാരണമാണെന്നാണ് അല്ലാഹു ഖുർആനിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

∎ അബൂബക്ർ -رضي اللّٰه عنه- വിന്റെ ബന്ധുവും, ബദ്റിൽ പങ്കെടുത്ത മുഹാജിറുകളിൽ പ്പെട്ട സ്വഹാബിയുമായ മിസ്ത്വഹ് -رضي اللّٰه عنه- ആയിഷ -رضي اللّٰه عنها- യെ കുറിച്ച് വ്യഭിചാരാരോപണം നടത്തുന്നതിൽ അറിയാതെ പെട്ടുപോയി. അബൂബക്ർ -رضي اللّٰه عنه- ചിലവിന് കൊടുത്തിരുന്ന ദരിദ്രനായിരുന്നു അദ്ദേഹം.
കോപം നിമിത്തം അബൂബക്ർ -رضي اللّٰه عنه- അദ്ദേഹത്തിന് നൽകിയിരുന്നത് ഇനി മുതൽ നൽകുകയില്ലെന്നും, അത് തടഞ്ഞ് വെക്കുമെന്നും പറഞ്ഞപ്പോൾ, മിസ്ത്വഹിന് മാപ്പ് നൽകണം എന്ന രീതിയിൽ ആയത്തിറങ്ങി. അല്ലാഹു പറയുന്നു:

وَلَا یَأۡتَلِ أُو۟لُوا۟ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن یُؤۡتُوۤا۟ أُو۟لِی ٱلۡقُرۡبَىٰ وَٱلۡمَسَـٰكِینَ وَٱلۡمُهَـٰجِرِینَ فِی سَبِیلِ ٱللَّهِۖ وَلۡیَعۡفُوا۟ وَلۡیَصۡفَحُوۤا۟ۗ أَلَا تُحِبُّونَ أَن یَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمٌ ۝
📌النور ٢٢

"നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌.
അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.
അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ
" ۝

തുടർന്ന് അബൂബക്ർ -رضي اللّٰه عنه- അദ്ദേഹത്തിന് മാപ്പ് നൽകുകയും, തടഞ്ഞ് വെച്ചത് കൊടുക്കുകയും ചെയ്തു.

∎ സഹജീവികളോട് വിട്ടുവീഴ്ചാമനോഭാവത്തോടെ പെരുമാറുവാനും, അവർക്ക് വിട്ടുവീഴ്ച്ച ചെയ്യുന്നതിലൂടെ അല്ലാഹു അവന്റെ വിശാലമായ കാരുണ്യം കൊണ്ട് നമുക്കും വിട്ടുവീഴ്ച നൽകുമെന്നാണ് അല്ലാഹു നമ്മെ ഈ ആയത്തിലൂടെ അറിയിക്കുന്നത്.

അല്ലാഹുവിന്റെ പാപമോചനം ലഭിക്കാൻ ആഗ്രഹിക്കാത്തവനായി ആരാണുള്ളത്...?!

❐ മറ്റൊരായത്തിൽ കാണാം;

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّ مِنۡ أَزۡوَ ٰ⁠جِكُمۡ وَأَوۡلَـٰدِكُمۡ عَدُوࣰّا لَّكُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُوا۟ وَتَصۡفَحُوا۟ وَتَغۡفِرُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمٌ ۝
📌التغابن ١٤

"സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌.
അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ"


ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു തത്വമാണ്

(الجزاء من جنس العمل)

പ്രവർത്തനത്തിന്റെ അതേ ഇനത്തിൽ നിന്നുള്ള പ്രതിഫലം.

അഥവാ, ആര് അടിമകളോട് വിട്ടുവീഴ്ച കാണിക്കുന്നുവോ അവനോട് അല്ലാഹു വിട്ടുവീഴ്ച കാണിക്കും. ആര് മാപ്പു കൊടുക്കുന്നുവോ അവന്ന് അല്ലാഹു മാപ്പ് കൊടുക്കും. ആര് പൊറുത്തു കൊടുക്കുന്നുവോ അവന്ന് അല്ലാഹുവും പൊറുത്തുകൊടുക്കുന്നതാണ്.
അങ്ങനെ മനുഷ്യരുടെയും അല്ലാഹുവിന്റെയും ഇഷ്ടവും തൃപ്തിയും അവന്ന് കരസ്ഥമാക്കുവാൻ സാധിക്കും.


1️⃣0️⃣ നഷ്ടമില്ലാ കച്ചവടം

∎ ഇരു ലോകത്തും ലാഭം മാത്രം നേടിത്തരികയും, തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്ന മഹത്തായ ഒരു കച്ചവടത്തെ സംബന്ധിച്ച് അല്ലാഹു ഖുർആനിൽ മനോഹരമായി വിശദീകരിക്കുന്നത് നോക്കൂ...

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ هَلۡ أَدُلُّكُمۡ عَلَىٰ تِجَـٰرَةࣲ تُنجِیكُم مِّنۡ عَذَابٍ أَلِیمࣲ ۝
تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِی سَبِیلِ ٱللَّهِ بِأَمۡوَ ٰ⁠لِكُمۡ وَأَنفُسِكُمۡۚ ذَ ٰ⁠لِكُمۡ خَیۡرࣱ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝
یَغۡفِرۡ لَكُمۡ ذُنُوبَكُمۡ وَیُدۡخِلۡكُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ وَمَسَـٰكِنَ طَیِّبَةࣰ فِی جَنَّـٰتِ عَدۡنࣲۚ ذَ ٰ⁠لِكَ ٱلۡفَوۡزُ ٱلۡعَظِیمُ ۝
📌الصف ١٠,١١,١٢


"സത്യവിശ്വാസികളെ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? ۝
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കണം.

️ العلم النافع 📚

16 Oct, 16:21




📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം - 3

6️⃣ വൻപാപങ്ങൾ ഉപേക്ഷിക്കൽ

ദുൻയാവിൽ നിർണ്ണിതമായ ശിക്ഷാ നടപടിയോ, ആഖിറത്തിൽ പ്രത്യേക ശിക്ഷയോ, അല്ലഹുവോ, റസൂലോ ശപിച്ചതായോ വന്നിട്ടുള്ള, തൗബയിലൂടെയല്ലാതെ പൊറുക്കപ്പെടാത്ത പാപങ്ങളാണ് വൻപാപങ്ങൾ.

വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ ഇത്തരം വൻപാപങ്ങൾ ധാരാളം ഉള്ളതായി പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് ശിർക്ക് (അല്ലാഹുവിൽ പങ്കു ചേർക്കൽ) മാരണം ചെയ്യൽ, മാതാപിതാക്കളെ ദ്രോഹിക്കൽ, മദ്യപാനം , വ്യഭിചാരം പോലുള്ളവയെല്ലാം.

ഇത്തരം വൻപാപങ്ങൾ വർജിക്കൽ നമ്മുടെ പാപങ്ങൾ പൊറുത്തു കിട്ടാനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ്. അല്ലാഹു അവന്റെ അടിമകൾക്ക് നൽകുന്ന മഹത്തായ ഒരു ഔദാര്യം കൂടിയാണത്.

അല്ലാഹു سبحانه وتعالى പറഞ്ഞു:

إِن تَجۡتَنِبُوا۟ كَبَاۤىِٕرَ مَا تُنۡهَوۡنَ عَنۡهُ نُكَفِّرۡ عَنكُمۡ سَیِّـَٔاتِكُمۡ وَنُدۡخِلۡكُم مُّدۡخَلࣰا كَرِیمࣰا ۝ 📌النساء ٣١

"നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌” ۝

✺അല്ലാഹു അവന്റെ അടിമകളോട് കാണിക്കുന്ന നന്മയുടെ ഭാഗമാണ് അവർ വൻപാപങ്ങൾ ഉപേക്ഷിച്ചാൽ അവർക്ക് പാപമോചനം നൽകുക എന്നതും, ഒരു കണ്ണും കാണാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സിനും വിഭാവനം ചെയ്യാൻ സാധിക്കാത്ത സ്വർഗ്ഗപ്പൂങ്കാവനത്തിലേക്ക് അവരെ പ്രവേശിപ്പിക്കുക എന്നതും.

മറ്റൊരു ആയത്തിൽ കാണാം:

ٱلَّذِینَ یَجۡتَنِبُونَ كَبَـٰۤىِٕرَ ٱلۡإِثۡمِ وَٱلۡفَوَ ٰ⁠حِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَ ٰ⁠سِعُ ٱلۡمَغۡفِرَةِۚ...
📌النجم ٣٢

“വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ റബ്ബ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു.”

📌അത് കൊണ്ട് അപകടകാരികളായ വൻപാപങ്ങളിൽ നിന്ന് വിട്ടു നിൽക്കുക...!

7️⃣ ഇസ്തിഗ്ഫാർ

പാപങ്ങൾ പൊറുത്ത് കിട്ടുവാനുള്ള തേട്ടമാണ് ഇസ്തിഗ്ഫാർ.

ഒരു മുഅ്മിനിന്റെ നാവ് എപ്പോഴും ഇസ്തിഗ്ഫാറുകൊണ്ട് നനവുള്ളതായി കൊണ്ടേയിരിക്കണം. അതായിരുന്നു നമ്മുടെ മുൻഗാമികളുടെ ചര്യ.

അല്ലാഹു سبحانه وتعالى പറയുന്നു:

وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ یُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمۡ یَعۡلَمُونَ ۝ أُو۟لَـٰۤىِٕكَ جَزَاۤؤُهُم مَّغۡفِرَةࣱ مِّن رَّبِّهِمۡ وَجَنَّـٰتࣱ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ وَنِعۡمَ أَجۡرُ ٱلۡعَـٰمِلِینَ ۝
📌 آل عمران ١٣٥,١٣٦

"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍, അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ۝ ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍
അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! ۝

∎ ആര് തിന്മയിൽ അകപ്പെടുകയും, പിന്നീട് അതിൽ നിന്നും പൂർണ്ണമായി പിന്മാറി കൊണ്ട് പാപമോചനം തേടുകയും ചെയ്തുവോ, അവന് ഒരിക്കലും വാഗ്ദത്തം ലംഘിക്കാത്തവനായ അല്ലാഹു ഉറപ്പ് നൽകുന്നത് പാപമോചനവും സ്വർഗ്ഗവുമാകുന്നു.

وَمَن یَعۡمَلۡ سُوۤءًا أَوۡ یَظۡلِمۡ نَفۡسَهُۥ ثُمَّ یَسۡتَغۡفِرِ ٱللَّهَ یَجِدِ ٱللَّهَ غَفُورࣰا رَّحِیمࣰا ۝
📌النساء ١١٠

"ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം അല്ലാഹുവിനെ അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായി കണ്ടെത്തുന്നതാണ്‌" ۝

8️⃣ കളങ്കമില്ലാത്ത തൗബ

∎ തിന്മ ചെയ്താൽ മനസ്സിലുണ്ടാകുന്ന വേദനയും, കുറ്റബോധവും, ആ തിന്മ ഉപേക്ഷിക്കലും, അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലുമാണ് യാഥാർത്ഥത്തിൽ തൗബ എന്നുള്ളത്. മാത്രവുമല്ല, ഒരുവന്റെ തൗബ എത്രത്തോളം സത്യസന്ധമാകുന്നുവോ അതിനനുസരിച്ച് അവന്റെ പാപങ്ങൾ പൊറുത്തു ലഭിക്കുമെന്നതിനുമപ്പുറം, അവന്റെ തിന്മകൾ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്.

അല്ലാഹു سبحانه وتعالى പറയുന്നത് കാണുക:

إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلࣰا صَـٰلِحࣰا فَأُو۟لَـٰۤىِٕكَ یُبَدِّلُ ٱللَّهُ سَیِّـَٔاتِهِمۡ حَسَنَـٰتࣲۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا ۝
*وَمَن تَابَ وَعَمِلَ صَـٰلِحࣰا فَإِنَّهُۥ یَتُوبُ إِلَى ٱللَّهِ مَتَابࣰا ۝
📌الفرقان ٧٠,٧١

️ العلم النافع 📚

13 Oct, 06:10





📝 പാപ പരിഹാര മാർഗ്ഗങ്ങൾ; വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും..!

ഭാഗം 2️⃣

ഖുർആനിൽ നിന്നുള്ള പാപ പരിഹാര മാർഗ്ഗങ്ങൾ

3️⃣ തഖ്‌വ

സ്വർഗ്ഗത്തിന്റെ താക്കോലും, പരലോകത്തേക്കുള്ള മഹത്തായ പാഥേയവുമാണ് തഖ്‌വ. തഖ്‌വയെന്നാൽ മുൻഗാമികൾ വിവരിച്ചത് പോലെ അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ച് അവന്റെ കൽപ്പനകളെ ജീവതത്തിലുടനീളം അനുസരിക്കുകയും, അവന്റെ ശിക്ഷയെ ഭയന്ന് കൊണ്ട് അവൻ വിലക്കിയതിനെ പാടെ വർജിക്കലുമാണ്. അപ്രകാരം ആര് തൻ്റെ ജീവിതത്തിൽ തഖ്‌വ കൈവരിച്ചുവോ, അവന്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്.

❐ അല്ലാഹു سبحانه وتعالى പറഞ്ഞു:

وَلَوۡ أَنَّ أَهۡلَ ٱلۡكِتَـٰبِ ءَامَنُوا۟ وَٱتَّقَوۡا۟ لَكَفَّرۡنَا عَنۡهُمۡ سَیِّـَٔاتِهِمۡ وَلَأَدۡخَلۡنَـٰهُمۡ جَنَّـٰتِ ٱلنَّعِیمِ ۝
📌 المائدة 65

"വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു"

❐ മറ്റൊരു വചനം ഇങ്ങനെയാണ്:


یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِن تَتَّقُوا۟ ٱللَّهَ یَجۡعَل لَّكُمۡ فُرۡقَانࣰا وَیُكَفِّرۡ عَنكُمۡ سَیِّـَٔاتِكُمۡ وَیَغۡفِرۡ لَكُمۡۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِیمِ ۝
📌 الأنفال 29

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, നിങ്ങളുടെ തിന്‍മകള്‍ അവന്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു" ۝

∎ തഖ്‌വയിലധിഷ്ഠിതമായ ജീവിതമാണ് എല്ലാ സൗഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനം. അല്ലാഹുവിനെ സൂക്ഷിക്കുന്നവന് ഇഹത്തിലും പരത്തിലുമായി ധാരാളം നന്മകളാണവൻ  നിശ്ചയിച്ചിട്ടുള്ളത്. അത്തരം നന്മകളിൽ ചിലതാണ് മേൽ സൂചിപ്പിച്ച വചനത്തിൽ ഉൾകൊള്ളുന്നത്.

അതുപോലെ, തഖ്‌വ നിലനിർത്തുന്നവർക്ക് ചെറിയ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിഫലം നൽകി കൊണ്ട് അവരുടെ പ്രതിഫലത്തെ അല്ലാഹു ഇരട്ടിയാക്കുന്നതാണ്.

❐ അല്ലാഹു سبحانه وتعالى പറഞ്ഞു:

وَمَن یَتَّقِ ٱللَّهَ یُكَفِّرۡ عَنۡهُ سَیِّـَٔاتِهِۦ وَیُعۡظِمۡ لَهُۥۤ أَجۡرًا ۝
📌 الطلاق 5

"വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും, അവനുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌." ۝

അത് കൊണ്ട് തിന്മകൾ മായ്ക്കപ്പെടാൻ ഉദ്ദേശിക്കുന്നവർ തഖ്‌വ നില നിർത്തിക്കൊള്ളട്ടെ.

4️⃣ ദാനധർമ്മങ്ങൾ നിർവ്വഹിക്കലും, അത് രഹസ്യമാക്കലും.

∎ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലൊന്നായ സമ്പത്ത് നൽകപ്പെട്ടവർ അവരവർക്ക് കഴിയുന്ന രൂപത്തിൽ ദരിദ്രർക്ക് നൽകേണ്ടതുണ്ട്. അത് നൽക്കുന്ന വേളയിൽ രഹസ്യമാക്കൽ കൂടുതൽ ഉത്തമമാകുന്നു.

❐ അല്ലാഹു سبحانه وتعالى പറഞ്ഞു:

*إِن تُبۡدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِیَۖ وَإِن تُخۡفُوهَا وَتُؤۡتُوهَا ٱلۡفُقَرَاۤءَ فَهُوَ خَیۡرࣱ لَّكُمۡۚ وَیُكَفِّرُ عَنكُم مِّن سَیِّـَٔاتِكُمۡۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ ۝
📌 البقرة 271

"നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍, നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു."

❐ മറ്റൊരിടത്ത് അല്ലാഹു سبحانه وتعالى പറയുന്നു:

إِن تُقۡرِضُوا۟ ٱللَّهَ قَرۡضًا حَسَنࣰا یُضَـٰعِفۡهُ لَكُمۡ وَیَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِیمٌ ۝
📌 التغابن 17

"നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു." ۝

∎ അല്ലാഹുവിന് നൽകുന്ന ഉത്തമമായ കടമെന്നാൽ, ഒരു വ്യക്തി അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ച് കൊണ്ട് നൽകുന്ന ദാനധർമ്മങ്ങളാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചത് കാണാം.

∎ ദാനധർമ്മങ്ങൾ നിർവ്വഹിക്കുന്നവർക്ക് ഏറെ സന്തോഷമുള്ള ഒരു ശുഭ വാർത്ത കൂടിയാണിത്.

5️⃣ അല്ലാഹുവിനെ സ്നേഹിക്കലും, നബി ﷺ യെ അനുധാവനം ചെയ്യലും.

∎ അല്ലാഹുവിനെക്കാളും, അവന്റെ റസൂൽ ﷺ യെക്കാളും വലുതായി ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല. നബി ﷺ യേ പിൻപറ്റുക എന്നതാകട്ടെ നമ്മുടെ പാപ പരിഹാര മാർഗ്ഗങ്ങളിലൊന്നാണ്.

❐ അല്ലാഹു سبحانه وتعالى പറഞ്ഞു:

قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمࣱ ۝
📌 آل عمران 31

1,850

subscribers

2,122

photos

417

videos