ബുർദ പഠനം

@burdastudy


ബൂസൂരി(റ) ഇമാമിന്റെ പദ്യ രചനകളായ ഖസ്വീദ:ബുർദ, ഖസ്വീദ: മുഹമ്മദിയ്യ, ഖസ്വീദ:മുളരിയ്യ, ഖസ്വീദ: നൂര്‍, ഖസ്വീദ: ബാ,ഖസ്വീദ:ലാം, ഖസ്വീദ:ഹാഇയ്യ, ഖസ്വീദ: ഹംസിയ, ദുഖ്റുല്‍ മആദ്, തഖ്ദീസുല്‍ ഹറം തുടങ്ങിയവ നമുക്ക് പഠിക്കാം
https://wa.me/919744990511

ബുർദ പഠനം

22 Oct, 17:12


തെറ്റുകൾ തിരുത്തി ഭംഗിയിൽ പ്രിൻ്റ് ചെയ്ത ബുർദ കിതാബ് ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഒന്നാം പതിപ്പ് ഇനി കുറഞ്ഞ കോപ്പികൾ മാത്രം ബാക്കി. അഡ്രസ്സ് അയക്കുക. കിതാബ് നിങ്ങളുടെ വീട്ടിലേക്കെത്തും. ബുർദ മജ്ലിസുകളിലേക്കും, സ്ഥാപനങ്ങൾ, പള്ളികളിലേക്കും കിതാബുകൾ വളരെ കുറഞ്ഞ നിരക്കിൽ.

Contact:
+916238595659

ബുർദ പഠനം

22 Oct, 05:13


അവിടുത്തെ മിശ്കാതിന്റെ ശർഹ് ആയ ഫത്ഹുൽ ഇലാഹിൽ രേഖപ്പെടുത്തുന്നത് കാണാം.

أن روحه القدسية لما تجردت عن العلائق البدنية الدنيوية صار لها قوة العروج والاتصال بالملأ الأعلى، وارتفعت جميع حجبها الحسية، فترى جميع ما يصل إليها من الأمة من صلاة وسلام وغيرهما كالمشاهد وتبليغ الملك مع ذلك، إنما هو لمزيد التشريف والتكريم والإجلال والتعظيم
(നബി ﷺ തങ്ങളുടെ പരിശുദ്ധാത്മാവ് ലൗകിക ശാരീരിക ബന്ധങ്ങളിൽ നിന്ന് ഒഴിവാകുമ്പോൾ അതിന് മലഉൽ അഅ്ലായിലേക്ക് ആരോഹണം ചെയ്ത് എത്തിച്ചേരാനുള്ള ശക്തിയുണ്ടാകും. എല്ലാ മറകൾ നിങ്ങുകയും ചെയ്യും.
അവിടുത്തെ ഉമ്മത്ത് അവിടത്തേക്ക് എത്തിക്കുന്ന സ്വലാത്ത് സലാം മറ്റുള്ള കാര്യങ്ങൾ മുഴുവനും നബി ﷺ തങ്ങൾ നേരിട്ട് കാണും. നബി ﷺതങ്ങൾ നേരിട്ട് കാണുന്നതോടൊപ്പം മലക്കുകൾ എത്തിക്കുന്നത് കൂടുതൽ മഹത്വത്തിനും ബഹുമാനത്തിനും ആദരവിനും വേണ്ടിയാണ്.)
[فتح الاله شرح مشكاة المصابيح 4/120]

മറ്റൊരു സ്ഥലത്ത് ഇമാം സുബ്കി(റ) തങ്ങളിൽؓ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇബ്നു ഹജർ(റ) തങ്ങൾؓ പറയുന്നു.
فإذا سلم عليه أقبلت روحه الشريفة على هذا العالم ليدرك سلام من يسلم عليه ويرد عليه، واعترض بأنه يلزم عليه استغراق روحه في الرد لعدم خلو الأرض عن مصل عليه، فأي وقت ذلك الاشتغال بتلك الحضرة وذلك العود إلى هذا العالم، وأجيب بأن أمور الآخرة لا تدرك بالعقل وأحوال البرزخ أشبه بأحوال الآخرة.

(നബി ﷺ തങ്ങൾക്ക് ആരെങ്കിലും സലാം ചൊല്ലിയാൽ സലാം കേൾക്കാനും, മടക്കാനും വേണ്ടി അവിടുത്തെ പരിശുദ്ധ റൂഹ് ഈ ആലമിലേക്ക് മുന്നിടും.
നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാത്ത ഒരു സമയം പോലും ഭൂമിയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ട് അവിടത്തെ റൂഹ് മുഴുവൻ സമയവും സലാം മടക്കുന്നതിൽ വ്യാപൃതമാകേണ്ടിവരും എന്ന വിമർശനത്തിനുള്ള മറുപടി
പരലോക കാര്യങ്ങൾ മനസ്സിന് ഗ്രഹിക്കാൻ കഴിയുന്നതല്ല എന്നാണ്.
(ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല)
ബർസഖിയ്യായ അവസ്ഥകൾ പരലോക അവസ്ഥകളോടാണ് കൂടുതൽ സാദൃശ്യം.)
[فتح الاله شرح مشكاة المصابيح 4/112]

എത്ര ദുരത്ത് നിന്നാണെങ്കിലും നബി ﷺ തങ്ങൾക്ക് കാണാനും, കേൾക്കാനും സാധിക്കും. അതിന് യാതൊരു തടസ്സവുമില്ല എന്നത് ഈ പറഞ്ഞതിൽ വളരെ വ്യക്തം.

[ഫത്ഹുൽ ഇലാഹ് ഇബ്നു ഹാജർؓ (റ)തങ്ങൾക്ക് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല, നിലവിൽ 10 വാല്യങ്ങളിലായി ബൈറൂത്തിലെ DKl ൽ നിന്ന് ഇറങ്ങുന്ന ഫത്ഹുൽ ഇലാഹിൻ്റെ 7 വാല്യങ്ങളിലാണ് ഇബ്നു ഹജർؓ (റ)തങ്ങളുടെ വ്യാഖ്യാനമുള്ളത്. മറ്റു മൂന്നു വാല്യങ്ങളിലുള്ള വ്യാഖ്യാനം അത് തഹ്ഖീഖ് ചെയ്ത അഹ്മദ് ഫരീദ് അൽ മസീദിയുടേതാണ്.]

ഫതാവൽ കുബ്റയിലും ഇബ്നു ഹജർ(റ )തങ്ങൾؓ സമാനമായി പറഞ്ഞതായി കാണാം.

الْمُرَادُ بِالرُّوحِ السَّمْعُ الْخَارِقُ لِلْعَادَةِ بِحَيْثُ يَسْمَعُ الْمُسَلِّمَ عَلَيْهِ مِنْ غَيْرِ وَاسِطَةٍ وَإِنْ بَعُدَ
(നബി ﷺ തങ്ങൾക്ക് റൂഹ് മടക്കി കൊടുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അസാധാരണമായ കേൾവിയാണ്. അതിലൂടെ നബി ﷺ തങ്ങൾ നേരിട്ട് മലക്കുകൾ മുഖേനയല്ലാതെ അവിടുത്തേക്ക് ചൊല്ലുന്ന സലാം കേൾക്കും അത് എത്ര ദൂരത്ത് നിന്നാണെങ്കിലും ശരി.)
[ الفتاوى الكبرى الفقهية على مذهب الإمام الشافعي 2/114 ]

ഇതു തന്നെയാണല്ലോ ഇബ്നു ഹജർ(റ) തങ്ങൾؓ ഉബാബിൻ്റെ ശർഹിലും രേഖപ്പെടുത്തിയത്.
خوطب صلى الله عليه وسلم كأنه إشارة إلى أنه تعالى يكشف له عن المصلين من أمته حتى يكون كالحاضر معهم، ليشهد لهم بأفضل أعمالهم وليكون تذكر حضوره سببا لمزيد الخشوع والحضور.
( സലാമുകൊണ്ട് നബി ﷺ തങ്ങളെ അഭിസംബോധനം ചെയ്യപ്പെട്ടത് നബി ﷺ തങ്ങൾക്ക് നിസ്കരിക്കുന്നവരായ അവിടുത്തെ ഉമ്മത്തുകളെ വെളിവാക്കി കൊടുക്കും എന്നതിനെ അറിയിക്കാനാണ്.
അങ്ങനെ നബി ﷺ തങ്ങൾ നിസ്കരിക്കുന്നവരോടൊപ്പം തന്നെ ഉള്ളത് പോലെ ആകും.
ഇത് അവരുടെ സൽകർമ്മങ്ങൾക്ക് നബി ﷺ തങ്ങൾ സാക്ഷിയാകാൻ വേണ്ടിയും .
നബി ﷺ തങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന ചിന്ത അവർക്ക് നിസ്കാരത്തിൽ ഭയഭക്തി വർദ്ധിക്കാൻ വേണ്ടിയുമാണ്.)
[الايعاب شرح العباب مخطوطة 1/612 ]

അഞ്ചാമത്തെ ഒരു രൂപം കൂടിയുണ്ട്. അത് പിന്നീട് വിവരിക്കാം.
ഇൻശാ അല്ലാഹ്
തുടരും.

ഇബ്രാഹീം ഖലീൽ സഖാഫി പെരിയട്ക

ബുർദ പഠനം

22 Oct, 05:13


ദൂരെ നിന്നുമുള്ള നബി ﷺ യുടെ കേൾവി
ഇമാം ഇബ്നു ഹജർ (റ) തങ്ങളുടെ വാക്കുകൾ
ഒരു പ്രാമാണിക പഠനം
ഭാഗം 3
.............................

സയ്യിദുനാ നബി ﷺ തങ്ങൾക്ക് അവിടുത്തെ ഉമ്മത്ത് എത്തിക്കുന്ന സ്വലാത്ത്, സലാം, ഈസ്വാലു സവാബ് എല്ലാ കാര്യങ്ങളും അവിടുന്ന് നേരിട്ട് തന്നെ മലക്കുകൾ മുഖേനയല്ലാതെ കാണുകയും അറിയുകയും ചെയ്യുന്നു എന്നെഴുതിയപ്പോൾ ചിലർ അത് ഇബ്നു ഹജർ ഹൈത്തമീ തങ്ങൾؓ എതിർത്തിട്ടുണ്ട് എന്ന് പറഞ്ഞു വന്നിരുന്നു.

അവർക്കുവേണ്ടി
എഴുതുന്നു

فحططنا الرحال حيث يحط ال*وزر عنا وترفع الجوجاء
وقرأنا السلام اكرم خلق الله*** من حيث يسمع الاقراء
(നബി ﷺ തങ്ങളുടെ പരിശുദ്ധമായ ഖബ്ർ ഷെരീഫിന് അരികിൽ എത്തിക്കഴിഞ്ഞാൽ - പാപഭാരം ഇറക്കപ്പെടുന്ന, ആവശ്യങ്ങൾ സമർപ്പിക്കപ്പെടുന്ന
ആ തിരുമുറ്റത്ത് അവിടുത്തെ കാരുണ്യം പ്രതീക്ഷിച്ച് തെറ്റുകൾ പൊറുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിൽക്കും.
സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ നബി ﷺ തങ്ങൾക്ക് കേൾക്കാൻ പറ്റുന്നതായ ആ സ്ഥലത്ത് വെച്ച് അവിടുത്തേക്ക്
സലാം ചൊല്ലും )
[قصيدة الهمزية في مدح خير البرية للإمام البوصيري]

ഇമാം ബുസീരി(റ ) യുടെ വരികൾ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു.

وما اقتضاه كلامه من أن زائره صلى الله عليه وسلم
إذا صلى وسلم عليه عند قبره يسمعه سماعاً حقيقياً ويرد عليه من غير واسطة وأن من صلى أو سلم عليه من بعيد لا يسمعه إلا بواسطة
(ഇമാം ബുസീരിؓ ( റ) പറഞ്ഞതിന്റെ തേട്ടം -
"നബി ﷺ തങ്ങളെ സന്ദർശിക്കുന്നവൻ അവിടുത്തെ ഖബർ ശരീഫിന് അരികിൽ വച്ച് അവിടത്തേക്ക് സ്വലാത്ത് ചൊല്ലിയാൽ നബി ﷺ
തങ്ങൾ അത് നേരിട്ട് കേൾക്കുകയും മടക്കുകയും ചെയ്യും.
എന്നാൽ അവിടുത്തേക്ക് ദൂരെ നിന്ന് സ്വലാത്തും സലാമും ചൊല്ലിയാൽ അവിടുന്ന് മലക്കിന്റെ വാസിത്തയിലൂടെ മാത്രമേ കേൾക്കുകയുള്ളൂ" - എന്നാണ്)
[المِنَح المكية في شرح الهمزية 495]

ഇവിടെ ഇമാം ഇബ്നു ഹജർؓ
(റ) തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇമാം ബുസീരിؓ (റ)പറഞ്ഞതിന്റെ തേട്ടം അങ്ങനെയാണെന്ന് പറയുക മാത്രമാണ് ചെയ്തത്.

ശേഷം ഇമാം ഇബ്നു ഹാജർؓ(റ) വ്യക്തമാക്കുന്നു
تدل عليه أحاديث كثيرة
ഇമാം ബുസീരിؓ (റ)പറഞ്ഞതിന് അറിയിക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട്.

അതിലേ ചില ഹദീസുകൾ കൊണ്ടുവന്നതിന് ശേഷം പറയുന്നു.
وبقيت أحاديث اخر متعارضة جمعت بينها في الكتاب السابق
അതിന് എതിരായ (പ്രത്യക്ഷത്തിൽ) ഹദീസുകളുമുണ്ട്. ഞാൻ "അദർറുൽ മൻളൂദ്" എന്ന കിതാബിൽ അവയ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്.

ഇവിടെ ഹദീസുകൾ തമ്മിൽ എതിരാകുന്നതിൻ്റെ (പ്രത്യക്ഷത്തിൽ) രൂപം കൂടി ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നുണ്ട്.
يبلغ الصلاة والسلام إذا صدرا من بعد ، ويسمعهما إذا كانا عند قبره الشريف ومع سماعه لهما يبلغهما أيضاً
സ്വലാത്ത്, സലാം ചൊല്ലുന്നത് ദൂരെ നിന്നാണെങ്കിൽ നബി ﷺ തങ്ങൾക്ക് മലക്കുകൾ എത്തിച്ചുകൊടുക്കുക,
ഖബർ ശരീഫിന് അരികിൽ നിന്നാണെങ്കിൽ നബി ﷺ തങ്ങൾ കേൾക്കുക,
ഖബർ ശരീഫിന് അരികിൽ ചൊല്ലപ്പെടുന്ന സ്വലാത്ത് സലാം നബി ﷺ തങ്ങൾ കേൾക്കുന്നതോടൊപ്പം മലക്കുകൾ എത്തിച്ചു കൊടുക്കുക.

ഇങ്ങനെ പരസ്പരം എതിരാകുന്ന ( പ്രത്യക്ഷത്തിൽ) മൂന്നു രൂപമാണ് ഇബ്നു ഹജർؓ ( റ)
മിനഹുൽ മക്കിയ്യയിൽ വ്യക്തമാക്കിയത്.

എതിരാകുന്ന(പ്രത്യക്ഷത്തിൽ) നാലാമത്തെ ഒരു രൂപം കൂടിയുണ്ട് അത് ഇബ്നു ഹജർ തങ്ങൾؓ (റ ) വ്യക്തമാക്കിയിട്ടില്ല.
അതായത്
"മലക്കുകൾ എത്തിക്കുന്നതോടൊപ്പം
ദൂരെ നിന്നും നബി തങ്ങൾ കേൾക്കുക"

മനസ്സിലാക്കേണ്ട
പ്രധാനപ്പെട്ട
കാര്യം
*നബി ﷺ തങ്ങൾ ദൂരെ നിന്ന് കേൾക്കില്ല എന്ന് ഇബ്നു ഹജർ തങ്ങൾ(റ) മിനഹുൽ മക്കിയ്യയിൽ പറഞ്ഞിട്ടേ ഇല്ല.

പരസ്പരം എതിരാകുന്ന (പ്രത്യക്ഷത്തിൽ)
ഹദീസുകളുണ്ടെന്നും
"അദ്ദുർറുൽ മൻളൂദ്"
"അൽ ജൗഹറുൽ മുനള്ളം " എന്നീ രണ്ടു കിതാബുകളിൽ അവ ഒരുമിച്ചു കൂട്ടിയിട്ടുണ്ടെന്നും മാത്രമാണ് ഇബ്നു ഹജർ(റ) തങ്ങൾ മിനഹുൽ മക്കിയ്യയിൽ പറഞ്ഞത്.

"അദ്ദുർറുൽ മൻളൂദ്"ൽ ഇബ്നു ഹജർ(റ) തങ്ങൾؓ ധാരാളം ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം പറയുന്നു.
علم من هذه الأحاديث أنه صلى الله عليه وسلم يبلغ الصلاة والسلام عليه إذا صدرا من بعد ، ويسمعهما إذا
كانا عند قبره الشريف بلا واسطة
(സ്വലാത്ത്, സലാം
ദൂരെ നിന്നാണ് ചൊല്ലപ്പെടുന്നതെങ്കിൽ
അത് നബിﷺ തങ്ങൾക്ക് എത്തിക്കപ്പെടുമെന്നും അടുത്തു നിന്നാണെങ്കിൽ മലക്കുകൾ മുഖേനയല്ലാതെ തന്നെ നബിﷺ തങ്ങൾ അതിനെ കേൾക്കുമെന്നും ഈ ഹദീസുകളിൽ നിന്നും മനസ്സിലാകുന്നു.)
[الدر المنضود في الصلاه والسلام على صاحب المقام المحمود 156 ]

നബിﷺ തങ്ങൾ സ്വലാത്ത് സലാം ദൂരെ നിന്ന് മലക്കുകൾ മുഖേനയല്ലാതെ നേരിട്ട് കേൾക്കുന്നതിന് ഈ ഇബാറത്ത് ഒരിക്കലും എതിരല്ല, കാരണം ഇവിടെ രണ്ടു രൂപമാണ് പറഞ്ഞിട്ടുള്ളത്. മിനഹുൽ മക്കിയ്യയിൽ ഇബ്നു ഹാജർ(റ) തങ്ങൾؓ മൂന്നു രൂപം പറഞ്ഞു.
ഇവിടെ പറഞ്ഞതിൽ നിന്ന് മിനഹുൽ മക്കിയ്യയിൽ പറഞ്ഞ മൂന്നാമത്തെ രൂപം ഇല്ല എന്ന് വരാത്തതുപോലെ നാലാമത്തെ രൂപം ഇല്ല എന്ന് ഈ ഇബാറത്ത് കൊണ്ട് പറയാൻ ഒരിക്കലും കഴിയില്ല.

നാലാമത്തെ രൂപവും
ഇബ്നു ഹജർ(റ)
തങ്ങൾؓ തന്നെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

ബുർദ പഠനം

20 Oct, 01:58


ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ കർബലയെ അനുസ്മരിച്ച് എഴുതിയ നീണ്ട കവിതയിൽ നിന്ന് അൽപ്പം...

تأوّه قلبــي والفؤاد كئيـب وأرّق نومي فالسهاد عجيبُ

'ആഹ്, എന്റെ ഹൃദയം നോവുന്നു,അന്തരംഗം നൊമ്പരം കൊള്ളുന്നു,ഉറക്കം നഷ്ടപ്പെടുന്നു, നിദ്രാരാഹിത്യം ഭീകരം തന്നെ !

تزلزلت الدنيـا لآل محــمــدٍ وكادت لهم صمّ الجبال تذوب

'മുഹമ്മദിന്റെ ﷺ കുടുംബത്തിനു വേണ്ടി ഭൂമി കുലുങ്ങി,ബധിരരായ പർവ്വതങ്ങൾ പോലും ഉരുകിയൊലിക്കാൻ തുടങ്ങി'

وغارت نجوم واقشعـرت كواكــب وهتك أستارٍ وشـُق جيـوب

'നക്ഷത്രങ്ങൾ അസ്തമിച്ചു,ഗ്രഹങ്ങൾ വിറ കൊണ്ടു,യവനികകൾ തകർന്നു,കുപ്പായങ്ങൾ വലിച്ചു കീറപ്പെട്ടു.

يُصلّى على المبعوث مـن آلِ هاشمٍ ويُغزى بنــوه إن ذا لعجيـب

'ഹാശിം കുടുംബത്തിലെ ദൂതനു വേണ്ടി സ്വലാത്തു ചൊല്ലുകയും അതേ സമയം അവിടുത്തെ കിടാങ്ങൾക്കെതിരെ പൊരുതുകയും ചെയ്യുന്നത് അതിശയം തന്നെ !

لئــن كـان ذنـبي حــب آل محمدٍ فذلك ذنب لســت عنه أتـوب

'എന്റെ പാപം മുഹമ്മദിന്റെﷺ കുടുംബത്തോടുള്ള സ്നേഹമാണെങ്കിൽ ഞാൻ ഒരിക്കലും ഖേദിച്ച് മടങ്ങാതിരിക്കുന്ന ഒരു പാപമായിരിക്കും അത് !

هم شُفعائي يوم حشري وموقفـي إذا ما بدت للنـاظرين خطوب

നോക്കി നിൽക്കുന്നവർക്ക് കാര്യം ഗൗരവമായി അനുഭവപ്പെടുന്ന പുനർജന്മ നാളിലും വിചാരണ വേളയിലും അവരാണെന്റെ ശുപാർശകർ !

ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ, ഇമാമുനാ ഹുസൈൻ رَضِيَ اللهُ عَنْهُ വിനെയും കർബലയെയും അനുസ്മരിച്ചു ചൊല്ലുന്നു.

وبريحانتين طيبهما منك* *الذي أودعتهما الزهراء

'രണ്ട് റൈഹാൻ പുഷ്പങ്ങൾ,ആ പുഷ്പങ്ങളുടെ സുഗന്ധം നബിയേ അങ്ങയിൽ നിന്നാണ്,അവയെ സഹ്റ رَضِيَ اللهُ عَنْهُا യിൽ നിക്ഷേപിക്കുകയും ചെയ്തു'

كنت تؤويهما إليك كما آوت من الخط نقطتيها الياء

'യ' എന്ന അക്ഷരം അതിന്റെ രണ്ട്‌ പുള്ളികളെ വരയിൽ നിന്നും എപ്രകാരം തന്നിലേക്ക്‌ അഭയമാക്കി കൂട്ടിയോ അപ്രകാരം
തങ്ങൾ അവർ രണ്ട്‌ പേരെയും തങ്ങളിലേക്ക്‌ അഭയമായി കൂട്ടി അണക്കുന്നവരായിരുന്നു'

وقست منهم قلوب على من بكت الارض فقدهم والسماء

'ആർക്കു വേണ്ടിയാണോ ആകാശവും ഭൂമിയും നഷ്ടം കൊണ്ട് വിലപിച്ചത്,അവരോട് അക്രമം ചെയ്തവരുടെ ഹൃദയങ്ങൾ ക്രൂരമായി'

فابكهم ما استطعت إنّ قليلاً في عظيم من المصاب البكاء

'അത് കൊണ്ട് നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവാചകർ ﷺ തങ്ങളുടെ കുടുംബത്തിന്നു വേണ്ടി വിലപിക്കുക,കാരണം ആപത്തേൽക്കപ്പെട്ട ആളുകൾക്ക്‌ ചെയ്യാവുന്ന കാര്യങ്ങളിൽ നിന്നും ഏറ്റവും ചുരുങ്ങിയ കാര്യം വിലാപമാണ്'

كل يوم وكل أرض لكربي منهم كربلا وعاشوراء

'അവരോടുള്ള എന്റെ ദുഃഖം നിമിത്തം എല്ലാ സ്ഥലങ്ങളും എനിക്ക് കർബലയും എല്ലാ ദിവസങ്ങളും എനിക്ക് ആശൂറാഉം ആണ്‌'

സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ശൈഖ് അജ്മീർ ഖാജാ رَضِيَ اللهُ عَنْهُ വിൻറെ പ്രസിദ്ധമായ ഒരു പാർസി കവിതയുണ്ട്.

شاہ است حسین، بادشاہ است حسین

'ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് രാജാവ്,ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ചക്രവർത്തി.

دین است حسین،دین پناہ است حسین

ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ദീൻ,ദീനിന്റെ പരിചയും ഹുസൈൻ رَضِيَ اللهُ عَنْهُ തന്നെ,

سر داد، نداد دست درِ دست یزید

യസീദിന് തല കൊടുത്തു,പക്ഷെ കൈ കൊടുത്തില്ല.
حقا کہ بنائے لا الہ است حسین

സത്യത്തിന്റെ നിലനിൽപ്പ് ഹുസൈൻ رَضِيَ اللهُ عَنْهُ വിലല്ലാതെയില്ല'

ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ ഇത്തരം അഭിശപ്തൻമാർ നബി ﷺ തങ്ങൾക്കും കുടുംബത്തിന്നും സ്വലാത്തുകൾ ചൊല്ലുകയും അധികാരവും സ്ഥാനലബ്ധികളും വരുബോൾ അഹ്ലുൽ ബൈത്തിനെ കല്ലെറിയുകയും ചെയ്യുന്ന വിരോധാഭാസത്തെ പരിഹസിക്കുബോൾ ഒരുപടിയും കൂടി മുന്നിൽ കടന്ന് ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ തനിക്ക് എല്ലാ ദിനങ്ങളും ആശൂറാഉം എല്ലാ സ്ഥലങ്ങളും കർബലയുമാണന്ന് പ്രഖ്യാപിക്കുന്നു, തുടർന്ന് ശൈഖ് അജ്മീർ ഖാജാ തങ്ങൾ സത്യത്തിൻറെ നില നിൽപ്പിന്ന് ഹുസൈനിയ്യത്തിനെ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നു.

ബുർദ പഠനം

18 Oct, 19:04


البردة المديح.pdf

ബുർദ പഠനം

13 Oct, 03:47


#മുത്തുനബിﷺയെ_കണ്ടിട്ടുണ്ടോ?!

وكان قد جاء يوماً من عند أحد السلاطين إلى بيته، فدخل السكة، فصادف شيخاً مليحاً، فقال الشيخ له: أأنت رأيت رسول الله صلى الله تعالى عليه وسلم الليلة في المنام؟ قال البوصيري: إني لم أر النبي في تلك الليلة لكن امتلاً قلبي من ذلك الكلام بعشقه ومحبته عليه الصلاة والسلام فجئت إلى بيتي فنمت، فإذا أنا رأيت رسول الله صلى الله تعالى عليه وسلم مع الأصحاب كالشمس بين النجوم فانتبهت ، وقد ملئ قلبي بالمحبة والسرور، ولم يفارق بعد ذلك من قلبي محبة ذلك النور، أنشدت في مدحه قصائد كثيرة كـ "المضرية والهمزية".
(شرح الخربوطي للبردة:٣٧)

ആദ്യ കാലങ്ങളില്‍ കൊട്ടാരക്കവിയായിരുന്ന ഇമാം ബൂസ്വൂരി(റ) ഒരു ദിവസം പതിവ് പോലെ കൊട്ടാരത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ അങ്ങാടിയിൽ വെച്ച് യാദൃശ്ചികമായി ഒരു മഹാനെ കണ്ടുമുട്ടി.

പ്രസ്തുത മഹാൻ ഇമാം ബൂസ്വൂരി(റ)യോട് ചോദിച്ചു: നിങ്ങൾ രാത്രി സ്വപ്നത്തിൽ മുത്തുനബിﷺയെ കണ്ടിരുന്നോ? ബുസ്വൂരി(റ) പറയുന്നു: ആ രാത്രിയിൽ ഞാൻ തിരുനബിﷺയെ കണ്ടിട്ടില്ല, പക്ഷേ ഈ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. പൂങ്കവരോടുള്ള മഹബ്ബത്തും ഇഷ്ഖും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു, ഉടനെ ഞാൻ എന്റെ വീട്ടിലേക്ക് ചെന്ന് കിടന്നു, ഉറക്കത്തില്‍ ഞാന്‍ മുത്തുനബിﷺയെ കണ്ടു. അവിടുത്തോടൊപ്പം അനുചരന്മാരുമുണ്ട്. നക്ഷത്രങ്ങള്‍ക്കിടയിൽ സൂര്യനെപ്പോലെ അവിടുന്ന് ജ്വലിക്കുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിയുണർന്നു. എന്റെ ഹൃദയത്തിൽ സന്തോഷവും മഹബ്ബത്തും നിറഞ്ഞു. അതിനുശേഷം എന്റെ ഖൽബിൽ നിന്ന് തിരുനൂറിനോടുള്ള ഇഷ്ഖ് വേർപിരിഞ്ഞതേയില്ല. ഞാൻ അവിടുത്തെ പ്രകീർത്തിച്ച് ഖസീദത്തുൽ മുള്റിയ്യ, ഖസീദത്തുൽ ഹംസിയ്യ പോലുള്ള നിരവധി കവിതകൾ എഴുതിത്തുടങ്ങി.
(ഖർബൂത്വി:37)

ബുർദ പഠനം

11 Oct, 06:08


من مفاخر الشاذلية :

الحكم العطائية
وبردة البوصيري
والصلاة المشيشية

https://t.me/burdastudy/1651

ബുർദ പഠനം

11 Oct, 06:03


البوصيري أعلم الشعراء وأشعر العلماء

ذكر أهل العلم من ندرة الجمع بين البراعة في العلم والبراعة في الشعر ، وكذلك ندرة الجمع بين البراعة في النثر والبراعة في الشعر وقد ذكرت تعليل أهل العلم لذلك في دروس كثيرة وإن ممن جمع بين البراعة في العلم والشعر ابن دريد الأزدي والبوصيري وقد وصف كل منهما بأعلم الشعراء وأشعر العلماء

ബുർദ പഠനം

08 Oct, 04:26


ഇത് വരെയുള്ള ദൂസലം വെട്ടങ്ങൾ പുതിയ ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്.

01 മസ്ജിദുൽ ഖിബ്ലതൈനി
02 സൗർ ഗുഹ
03 ചുട്ട കോഴി
04 കോഴ്സ് പൂർത്തിയാക്കിയ സിംഹം
05 മിഅറാജ്

06 അൽ റഫീഖ് അൽ അഅലാ
07 ഹിഡൻ അജണ്ട
08 വാങ്കിൻ്റെ ജവാബ്
09 ഹബീബുള്ളാഹി, ഖലീലുള്ളാഹി, കലീമുള്ളാഹി
10 മദീന

11 രണ്ട് വൃക്ഷങ്ങൾ
12 ജയിൽ വാസം പോര
13 ബാബുന്നിസാഅ'
14 തസ്ബീഹിൻ്റെ അപാര ശക്തി
15 തഹജ്ജുദ്

16 പുഞ്ചിരി
17 മക്ക
18 നബി(സ)യുടെ നൂർ
19 ആവർത്തിച്ചോതുന്ന ഗ്രന്ഥം
20

🟣 ലഭിക്കാൻ ജോയിൻ ചെയ്യുക
https://t.me/+WUMUTYRAE0BkYjI1

ബുർദ പഠനം

06 Oct, 14:11


ബുർദ ശരീഫിന്റെ ചില വ്യാഖ്യാതാക്കൾ :


ഇമാം ഇബ്നു ഹിഷാം (ഹി.761),
ഇമാം തിൽമിസാനി (ഹി.781),
ഇമാം തഫ്താസാനി (ഹി. 792),
ഇമാം സർഖശി (ഹി.795) എന്നിവരാണ് എട്ടാം നൂറ്റാണ്ടിലെ പ്രമുഖ വ്യാഖ്യാതാക്കൾ.

ഒമ്പതാം നൂറ്റാണ്ടിലാവട്ടെ,

ശറഹു ഖവാരിസ്മി (ഹി.802),
അബൂ താഹിർ അൽ ഹനഫി (ഹി.803),
ഇമാം ശിഹാബുദീൻ അഹ്‌മദ് ബിൻ ഇമാദ് (ഹി. 808),
ഇമാം ഇബ്നു ഖൽദൂൻ (ഹി.808),
പ്രസിദ്ധ ഖുർആൻ പാരായണ ശാസ്ത്ര പണ്ഡിതനായ ഇമാം ജസരി (ഹി.833),
ഇമാം ഇബ്നു മർസൂഖ് തിൽമിസാനി (ഹി.842),
ഇമാം ജലാലുദ്ധീൻ അൽമഹല്ലി (ഹി.864) എന്നിവരാണ് പ്രധാനമായും വ്യാഖ്യാനം എഴുതിയത്.

ഇമാം സകരിയ്യൽ അൻസ്വാരി (ഹി.926),
ഇമാം ഇബ്നുൽ ഹാജ് അൽമാലികീ (ഹി.930),
ഇമാം ഇബ്നു ഹജർ അൽഹൈതമി (ഹി.976),
ഇമാം ഇമാം മുഹമ്മദ്‌ ശൈഖ് സാദ (ഹി. 951) പത്താം നൂറ്റാണ്ടിൽ ഈ കാവ്യത്തിന് സേവനം ചെയ്തവരിൽ പ്രധാനികളാണ് ഇവർ.

പതിനൊന്നാം നൂറ്റാണ്ടിലെ പ്രമുഖ വ്യാഖ്യാതാക്കളാണ്
ഇമാം മുല്ലാ അലിയ്യുൽ ഖാരി (ഹി.1014),
ഇമാം നൂറുദ്ധീൻ അൽഹലബീ (ഹി.1044).

പിൽകാലത്ത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ
ഇമാം അഹ്‌മദ്‌ ബിൻ അബ്ദുൽ വഹാബ് ഗസാനി (ഹി.1146),
അഹ്‌മദ് ബിൻ അമീനുദ്ദീൻ അൽ ബിസ്ത്വാമീ (ഹി.1157),
ഇമാം അഹ്‌മദ് ബിൻ അജീബ (ഹി.1161),
ഇമാം അംറു ബിൻ അഹ്‌മദ് അൽഖർബൂതി (ഹി. 1229),
ഇമാം ബാജൂരി (ഹി.1278),
ശൈഖ് ഹസനുൽ അദവീ ഹംസാവീ (ഹി.1303)

തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പ്രസ്തുത കാവ്യത്തെ അധികരിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്.

ബുർദ പഠനം

06 Oct, 02:33


https://www.facebook.com/share/v/rD3gm9FVHNRMgYRL/?mibextid=WC7FNe

ബുർദ പഠനം

05 Oct, 07:57


ഒലിപ്പുഴ അബൂ ഹന്ന ഇസ്മായിൽ കാമിൽ സഖാഫി

https://youtu.be/mMW9w9eFXSY?si=398QQmLduzJOfSFE

ബുർദ പഠനം

05 Oct, 06:39


ഈ വിഷയം ഇമാം ഖാളി ഇയാളിന്റെ (റ) കിതാബുശ്ശിഫയിൽ നിന്ന് തന്നെ വായിക്കാം. അതായത്, ഇമാം അബുൽ ഹസൻ അൽഖാബിസിയുടെ (റ) ഫത്‌വ ഉദ്ധരിച്ച, മാലിക്കീ പണ്ഡിതൻ തന്നെയായ ഇമാം ഖാളി ഇയാളിന്റെ (റ) ശിഫ!

• فصل الْوَجْه السابع أَنّ يذكر مَا يجوز عَلَى النَّبِيّ ﷺ أَو يختلف فِي جوازه عَلَيْه...
وَكَذَلِك قَد ذَكَر اللَّه يتمه وعيلته عَلَى طريق المنة عَلَيْه والتعريف بكرامته لَه فذكر الذاكر لَهَا عَلَى وجه تعريف حاله والخَبَر عَن مُبْتَدَئِه والتّعجُّب من مَنِح اللَّه قِبَلَه وعَظِيم مِنّتِه عِنْدَه لَيْس فِيه غَضَاضَة بَل فِيه دَلَالَة عَلَى نُبُوَّتِه وصحَّة دَعْوَتِه إِذ أظْهَرَه اللَّه تَعَالَى بَعْد هَذَا عَلَى صَنَادِيد الْعَرَب وَمِن نَاوأَه من أشْرَافِهِم شيئا فشيئا وَنَمى أمْرُه حَتَّى قَهَرَهُم وَتَمَكّن من مِلْك مَقَالِيدِهِم وَاسْتِباحَه مما لك كثير مِن الْأُمَم غَيْرِهِم بإظْهَار اللَّه تَعَالَى لَه وتأييده بنصره وبالمؤمنين وألف بَيْن قُلُوبِهِم وإمْدَادِه بِالْمَلَائِكَة الْمُسَوّمِين...الخ
كتاب الشفا (٣٤٩/٢)

അഥവാ, തിരുനബിയുടെ ﷺ ബഹുമാനം
ലക്ഷ്യം വെച്ചുകൊണ്ട് “യതീം” എന്ന് വിശേഷിപ്പിക്കുന്നത് ഏറെ സ്തുത്യാർഹമാണെന്ന്!

അപ്പോൾ, ഇമാം അബുൽ ഹസൻ അൽഖാബിസി (റ) പറഞ്ഞത് തിരുനബിയെ ﷺ നിന്ദിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രസ്തുത വാചകങ്ങൾ പ്രയോഗിച്ചയാളെ കുറിച്ചാണെന്ന് മനസ്സിലാക്കണം. ഈ വിഷയം ഇമാം ശിഹാബുദ്ദീൻ അൽഖഫാജി (റ) തന്റെ “നസീമുരിയാളി”ൽ രേഖപ്പെടുത്തുന്നുണ്ട്. (വോ:4, പേ:343). ആകയാൽ, വിശദീകരണത്തിനു വിധേയമാക്കപ്പെടേണ്ട ഈ വിഷയത്തെ സ്വതാല്പര്യങ്ങൾക്ക് വേണ്ടി തെറ്റായ നിലയിൽ അവതരിപ്പിച്ചു കൊടുക്കുന്നവർ വിമർശനത്തിനും ഒരു മാന്യതയുണ്ടെന്നു മനസ്സിലാക്കണം.

🖊️ Nafseer Ahmadh

ബുർദ പഠനം

05 Oct, 06:39


ബുർദത്തുൽ മദീഹും
വിമർശകരുടെ പാഴ് ശ്രമങ്ങളും

മുസ്‌ലിം ലോകത്ത് ഖസ്വീദതുൽ ബുർദയുടെ സ്വീകാര്യതയും, ഖ്യാതിയും അനിഷേധ്യമാണ്. വ്യാഖ്യാനങ്ങൾ നൽകുന്നതിന് പുറമെ പുറമെ പഞ്ച വൽക്കരണം (തഖ്മീസ്), സപ്ത വൽക്കരണം (തസ്ബീഅ്), ആശയങ്ങൾ വ്യത്യാസപ്പെടാതെ സമാന ചുവടിലുള്ള രചന (മുആറള), ഓരോ അർദ്ധ വരികൾക്കിടയിലും മറ്റൊരി വരി ചേർക്കൽ (തഷ്ത്വീർ), തുടങ്ങിയ കവിതാ ലോകത്തെ വ്യത്യസ്ത സമീപനങ്ങളിലൂടെയും ഖസീദത്തുൽ ബുർദക്ക് സേവനം ചെയ്ത പണ്ഡിത മഹത്തുക്കൾ അനേകമാണ്. ആ പണ്ഡിതരാവട്ടെ, ഖസ്വീദതുൽ ബുർദയിൽ “ശിർക്ക്, കുഫ്റ്” എന്നിവയെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഭാഗങ്ങൾ ഏതെങ്കിലും വിധേന സ്വീകരിക്കപ്പെടുന്നവരുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലോകം കണ്ട അനേകം പണ്ഡിത മഹത്തുക്കൾക്ക് തിരിയാത്ത, മനസ്സിലാവാത്ത ശിർക്കിനെയും, കുഫ്റിനെയും അവർ തിരഞ്ഞു കൊണ്ടിരിക്കുന്നു.

ഇമാം ബൂസ്വീരി (റ) വരികൾക്കിടയിൽ തിരുനബിയെ ﷺ “യതീം” എന്ന വിശേഷിപ്പിച്ചതാണ് തല്പര കക്ഷികളുടെ പുതിയ ക്യാപ്സ്യൂൾ. “യതീം” എന്ന് വിശേഷിപ്പിച്ചതിനാൽ ഇമാം സർകശി (റ) ഇമാം ബൂസ്വീരി (റ) ശിക്ഷക്ക് അർഹനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന കളവും അവർ പ്രചരിപ്പിക്കുന്നുണ്ട്. ഇമാം സർകശിയുടെ (റ) ബുർദക്കുള്ള വ്യാഖ്യാനത്തെ അവലംഭിച്ചു കൊണ്ട് ഈ വാദം ഉന്നയിക്കുന്നത് മഹാനരുടെ പേരിൽ ചെയ്യുന്ന വലിയ അപരാധമാണ്. “യതീം” എന്ന് തിരുനബിയെ ﷺ വിശേഷിപ്പിക്കുന്നതിനെ സംബന്ധിച്ച് മുസ്‌ലിം പണ്ഡിത മഹത്തുക്കൾ എന്താണ് പറഞ്ഞതെന്ന് അറിഞ്ഞോ അറിയാതെയോ വിമർശകർ നിരാകരിക്കുകയാണ്.

ഇമാം ഖാളി ഇയാളിന്റെ (റ) കിതാബു ശ്ശിഫാ, ഇമാം സ്വാലിഹ് ശാമിയുടെ (റ) സുബുലുൽ ഹുദാ വ റശാദ് തുടങ്ങിയ ഗ്രന്ഥങ്ങൾ പരിശോധിക്കാം.

(١) وَأفْتى أَبُو الْحَسَن القابِسيّ فِيمَن قَال فِي النبي ﷺ الْجَمَّال يَتِيم أَبِي طَالِب بالْقَتْل.
من كتاب الشفا (٢/٢١٧)

(٢) وأفتى أبو الحسن القابسيّ فيمن قال في النبي ﷺ: الحمّال يتيم أبي طالب بالقتل.
من كتاب سبل الهدى (٢٤/١٢)

മാലികീ പണ്ഡിതരിൽ പ്രമുഖനായ ഇമാം അബുൽ ഹസൻ അൽഖാബിസിയെ (റ) തൊട്ടുള്ള ഈ പരാമർശം യഥാക്രമം കിതാബു ശ്ശിഫായിലും, സുബുലുൽ ഹുദയിലും കാണാവുന്നതാണ്. الْجَمَّال എന്ന പദം الحمّال എന്നും വന്നിട്ടുണ്ട്. ഇരു ഗ്രന്ഥത്തിലും തിരുനബിയുടെ ﷺ സ്ഥാനത്തിന് കോട്ടം വരുത്തുന്ന പ്രയോഗങ്ങൾ ഏതൊക്കെ, എങ്ങനെയൊക്കെ എന്ന് വിശദീകരിക്കുന്ന ഭാഗത്തിലാണ് ഈ ചർച്ചകൾ കൊണ്ടു വരുന്നതും.

എന്നാൽ, നിരുപാധികം തിരുനബിയെ ﷺ “യതീം” എന്ന് വിശേഷിപ്പിക്കുന്നതിനെ പറ്റിയാണോ പണ്ഡിതർ ഇപ്പറഞ്ഞത്?
ഇമാം സ്വാലിഹ് ശാമി (റ) രേഖപ്പെടുത്തുന്നു:

“قال القاضي رحمه الله: من وصف النبي ﷺ بالأمّية أو نحوها من اليتم وما جرى عليه من الأذى، فإن قصد بذلك مقصده من التعظيم والدلالة على نبوته ﷺ ونحو ذلك كان حسنًا، ومن أراد ذلك على غير وجهه وعلم منه سوء قصده لحق بما تقدم، أي بالسابّ فيقتل أو يؤدّب بحسب حاله.“
سبل الهدى (٤٣٥/١)

അതായത്, തിരുനബിയെ ﷺ ഉമ്മിയ്യ്, യതീം എന്ന് വിശേഷിപ്പിക്കുന്നവന്റെ ലക്ഷ്യം കൂടി പരിഗണിക്കൽ അനിവാര്യമാണെന്ന്. ഇത്തരം വിശേഷണങ്ങളിലൂടെ തിരുനബിയുടെ ﷺ ബഹുമാനം പറയലും, പ്രവാചകത്വത്തിന്റെ തെളിവായി ചേർത്തു വെക്കലുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ അത് സ്വാഗതാർഹമാണ്. മറിച്ച്, ലക്ഷ്യം മോശമാണെങ്കിൽ അർഹമായ ശിക്ഷക്ക് അയാൾ അർഹനാവുകയും ചെയ്യും.

ബുർദ പഠനം

02 Oct, 16:32


https://t.me/burdha_kavyam

ബുർദ പഠനം

02 Oct, 16:31


https://t.me/tahseel_notes/324

ബുർദ പഠനം

01 Oct, 06:29


#MEELADUNNABIﷺ
*അൽ-ഫറദ*
*പ്രേമം നെയ്യുന്ന സംഗീതങ്ങൾ*

> തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ ഉറുദു ഭാഷയിലെ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള മൊഴിമാറ്റം.

*Join Us:*
WhatsApp
* https://bit.ly/islamsight

*www.islamsight.org*

ബുർദ പഠനം

28 Sep, 15:00


മുത്ത് നബി(സ്വ)
മദ്ഹിന്റെ പരിധി നിശ്ചയിക്കുന്നു